Skip to content

ദേവാമൃത – 28 (അവസാനിച്ചു)

devamrutha

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഒരുപാട് കടന്നുപോയി കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും മായി ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോയി .

ഇന്ന് അമ്പലത്തിലെ പൂജയാണ്. അന്ന് വിധുവെട്ട്നെ എനിക്ക് കിട്ടാൻവേണ്ടി ഞാനും ചാരുവും കൂടി പോയി പ്രാർത്ഥിച്ച അമ്പലം.

ഇത്തവണ അമ്പലത്തിലെ പൂജയ്ക്ക് എന്റെ വീട്ടിൽ നിന്നും എല്ലാവരും വന്നിരുന്നു .അടുത്താഴ്ച്ച ചേട്ടായി ആറു മാസത്തെ ലീവ് കഴിഞ്ഞു തിരികെ പോവുകയാണ് .വിജി ചേച്ചിയും മോളും ഉണ്ടായിരുന്നു .

ഇപ്പോൾ വീട്ടിൽ ഒരു ഉത്സവം പോലെയാണ് .

എന്നാൽ വിധുവേട്ടൻ മാത്രമില്ല. ഹോസ്പിറ്റലിൽ എന്തോ അർജന്റ് കേസ്  ഉണ്ട് എന്നും പറഞ്ഞു  രാവിലെ പോയതാണ് .കുറച്ചു മുന്നേ വിളിച്ചുപറഞ്ഞു ഇന്ന് ഇനി വരാൻ പറ്റില്ല നാളെ രാവിലെ മാത്രമേ എത്താൻ പറ്റൂ എന്ന് .

അപ്പോൾ മുതൽ മനസ്സിന് എന്തോ വല്ലായ്മ ആയിരുന്നു. അമ്പലത്തിൽ പോകാൻ എല്ലാവരും ഒരുങ്ങിയെങ്കിലും ഞാൻ വരുന്നില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. പോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എന്തോ ഒരു വല്ലായ്മ ശരീരമൊക്കെ തളരുന്ന പോലെ. എല്ലാവരും ഒരുപാട് നിർബന്ധിച്ചെങ്കിലും വരുന്നില്ല എന്ന് തന്നെ പറഞ്ഞ് ഒഴിഞ്ഞുമാറി .

എല്ലാവരും പോയി കഴിഞ്ഞ് ഹാളിൽ ഇരുന്നു് tv കാണുകയായിരുന്നു.

അപ്പോഴാണ് കോളിംഗ് ബെൽ അടിച്ചത്. ആരാണെന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ രമേശേട്ടൻ വിജിചേച്ചിയുടെ ഭർത്താവ് .

അയ്യോ ചേട്ടാ എല്ലാവരും അമ്പലത്തിൽ പോയല്ലോ

അറിയാം സിദ്ധു ഞാൻ വിജിയെ വിളിച്ചിരുന്നു .അവൾ പറഞ്ഞു .

അദ്ദേഹം അകത്തേക്ക് കയറി കസേരയിലിരുന്നു റിമോട്ട് കൊണ്ട് ചാനലുകൾ ഓരോന്നും അടിച്ചു മാറ്റാൻ തുടങ്ങി .

ഞാൻ കാപ്പി എടുക്കട്ടേ ചേട്ടാ.

വേണ്ട സിദ്ധു ഞാൻ കാപ്പി കുടിച്ചിട്ടാണ് വന്നത് .

കുറച്ചുനേരം ഞാനവിടെ നിന്നതിനുശേഷം തിരികെ റൂമിലേക്ക് വന്നു .ഡ്രസ്സ് ഓരോന്നും കട്ടിലിലിരുന്ന മടക്കിവെച്ചു .

അപ്പോഴാണ് എന്റെ തോളിൽ ആരോ തൊട്ടത് .ആരാണെന്നറിയാൻ തിരിഞ്ഞുനോക്കിയപ്പോൾ

രമേശേട്ടൻ. പെട്ടന്ന് തന്നെ ഞാൻ ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റു

എന്താ ചേട്ടാ കുടിക്കാൻ വെള്ളം  വല്ലതും വേണോ

വേണ്ട സിദ്ധു …

പിന്നെന്താ

അവിടെ ഇരുന്നപ്പോൾ വല്ലാതെ  ബോറടിക്കുന്നു അപ്പോൾ ഞാൻ കരുതി ഇങ്ങോട്ട് വന്നാൽ എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞു  ഇരികല്ലോ എന്നു.

എന്തോ ഒരു പന്തികേട് തോന്നി അപ്പോൾ എനിക്കു .പെട്ടെന്ന് തന്നെ ഞാൻ പറഞ്ഞു .

അയ്യോ ചേട്ടാ എനിക്ക് ഇവിടെ കുറച്ചു ജോലിയുണ്ടായിരുന്നു .

അതു സാരമില്ല സിദ്ധു.

സിദ്ധു ജോലി ചെയ്തോളൂ ഞാനിവിടെ ഇരുന്നോളാം .

അത് ശരിയാവില്ലല്ലോ ചേട്ടാ .ചേട്ടൻ ഇപ്പോൾ പുറത്തേക്ക് ഇറങ്ങു

അപ്പോഴേക്കും അയാൾ കട്ടിലിൽ ഇരുന്നു .

അങ്ങനെ പോകാൻ അല്ലല്ലോ ഞാൻ ഇപ്പോൾ വന്നത് .നീ ഇവിടെ തനിച്ചാണെന്ന് അറിഞ്ഞപ്പോൾ എല്ലാ ജോലിയും മാറ്റിവെച്ച് ഇങ്ങോട്ടേക്ക് വന്നത് വെറുംകൈയോടെ പോകാനല്ല മോളെ .

നിങ്ങളു ഇറങ്ങിപ്പോകാൻ അല്ല മനുഷ്യ പറഞ്ഞത് .

വെറുതെ ഒച്ച വെക്കേണ്ട ആരും കേൾക്കില്ല മോളേ.

അപ്പോഴേക്കും അയാൾ അടുത്തേക്ക് നടന്നുവന്നിരുന്നു.

ഓടി പുറത്തിറങ്ങാൻ ശ്രമിച്ച എന്നെ കഴുത്തിലൂടെ കയ്യിട്ട് അയാളിലേക്ക് ചേർത്തു പിടിച്ചു. കരഞ്ഞ എന്റെ വാ അയാൾ ഒരു കൈകൊണ്ട് പൊത്തിപ്പിടിച്ചു .

ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു അപ്പോൾ .എന്താ നാരായണ ഞാൻ ചെയ്യാ എന്നെ ഒന്ന് രക്ഷിക്കണേ .ആരാ എന്നെ ഒന്ന് രക്ഷിക്കുക .എന്നെ നശിപ്പിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല .

വിധുവേട്ടനുംമായി ജീവിച്ച് കൊതി പോലും തീർന്നിട്ടില്ല. എനിക്ക് നീ കൊണ്ടു വന്ന സന്തോഷം നീ തന്നെ തിരിച്ചെടുക്കുവാണ് അല്ലെ നാരായണ. അങ്ങനെ ഒരു നൂറുകൂട്ടം ചോദ്യം മനസ്സിൽ ഞാൻ നാരായണനോട് ചോദിച്ചു .

അപ്പോഴാണ് ഫോൺ എന്റെ കണ്ണിൽപ്പെട്ടത് .ഫോൺ എടുക്കാൻ ശ്രമിച്ചെങ്കിലും അയാൾ ദേഷ്യത്തോടെ അതു പിടിച്ചുവാങ്ങി എറിഞ്ഞു.

നിന്റെ ഭർത്താവിനുള്ള ചെറിയ ഒരു പ്രതികാരമായി കണ്ടാൽ മതി .

അന്ന് അവൻ എന്നെ ചെയിത്തതിനു പകരമായി ചെറിയൊരു പ്രതികാരം

എന്തൊക്കെയോ വിധുവേട്ടനെ കുറിച്ച് അയാൾ പറയുന്നുണ്ട് അതൊന്നും എനിക്ക് കേൾക്കാൻ പറ്റുന്നില്ല.അപ്പോഴേക്കും എന്നെ കഴുത്തിലെ പിടുത്തം മുറുകി വന്നു എങ്ങനെ നാരായണ രക്ഷപ്പെടുക. ആരാ രക്ഷപ്പെടുത്തുക മനസ്സുരുകി പ്രാർത്ഥിച്ചു

അപ്പോൾ ആണ് ടേബിളിൽ ഇരുന്ന പേന ഞാൻ കണ്ടത് .

അയാൾ കാണാതെ അതു ഞാൻ കൈക്കലാക്കി

എന്തൊക്കെയോ അയാൾ സംസാരിക്കുന്നുണ്ട് എന്നാൽ ഞാനത് ഒന്നും കേൾക്കുന്നില്ല .

ആ തക്കത്തിന് പേനകൊണ്ട് അയാളുടെ കയ്യിൽ ആഞ്ഞു ഒരു കുത്ത് കൊടുത്തു .

എടി നിന്നെ ഞാൻ …….

എന്നൊരു അലറക്കത്തോട് കൂടി അയാൾ എന്നെ കഴുത്തിലെ പിടുത്തം വിട്ടു . അപ്പോഴേക്കും ഞാൻ കാലു വലിച്ചു അയാളുടെ ആസ്ഥാനത്തു ഒരു ചവിട്ടു കൊടുത്തു.

എന്നിട്ടു ഞാൻ തിരിഞ്ഞു നോക്കാതെ പുറത്തേക്കിറങ്ങി ഓടി .

ഹാളിലെ വാതിൽ അടച്ച് അയാൾ കുറ്റി ഇട്ടിരുന്നു. കുറ്റി എടുക്കാൻ ആഞ്ഞതും മുകളിൽ നിന്നും അയാൾ താഴേക്ക് ചാടി

അപ്പോഴേക്കും ഞാൻ വാതിൽ തുറന്നു പുറത്തേക്ക് ഓടി കണ്ണിൽ ഇരുട്ട് കയറുന്നു ഒന്നും കാണാനില്ല ഞാനറിയാതെ കണ്ണു നിറഞ്ഞൊഴുകി അപ്പോഴാണ് ഗേറ്റ് കടന്നുവന്ന കാറിൽ ഞാൻ തട്ടി ഞാൻ നിന്നത് .അപ്പോഴേക്കും അയാൾ ഓടി പുറത്തേക്കിറങ്ങി വന്നു .

അപ്പോഴാണ്  കാറിൽ നിന്നും വിധുവേട്ടൻ ചാടിയിറങ്ങിയത്. ഞാൻ കണ്ടത്.

കാറിൻറെ ഡോർ പോലും അടയ്ക്കാതെ വിധുവേട്ടൻ അയാൾക്ക് നേരെ പാഞ്ഞടുത്തു.

പിന്നെ ഒരു നൂറായിരം നക്ഷത്രങ്ങളെ എങ്കിലും അയാൾ  ഒന്നിച്ചു കണ്ടുകാണും. അമ്മതിരി ഇടിയായിരുന്നു വിധുവേട്ടൻ അയാൾക്ക് കൊടുത്തത്.

ഇടിച്ചു ഒരു പരുവമാക്കി .സിദ്ധു നെ തൊട്ട കൈ ഇനി നിനക്കു വേണ്ട എന്നു പറഞ്ഞു അതു വലിച്ചോടിച്ചു.

അപ്പോഴേക്കും അമ്പലത്തിൽ പോയവർ തിരികെ വന്നു

രമേശേട്ടനെ ഇടിക്കുന്ന കണ്ട വിജി ചേച്ചി ഓടി വന്നു തടുത്തംപിടിച്ചു.

എന്തിനാണ് നീ എന്റെ രമേശേട്ടനെ ഇങ്ങനെ തല്ലിച്ചതക്കുന്നത്. അതിനു മാത്രം എന്ത് തെറ്റാണ് ആ മനുഷ്യൻ നിന്നോട് ചെയ്തത് .

എന്താ ഇവിടെ നടക്കുന്നത് എന്ന് അറിയാതെ എല്ലാവരും വിധുവേട്ടനെ നോക്കിനിൽക്കുകയാണ് .

ചേട്ടായി ഓടിവന്ന് എന്നെ താങ്ങി നെഞ്ചോടു ചേർത്തു നിർത്തി .

ഇവിടെ എന്താ നടക്കുന്നതെന്ന് നിനക്ക് അറിയണോ .

ഞാൻ വന്നില്ലായിരുന്നെങ്കിൽ അമ്മയെന്നോ പെങ്ങളെന്നോ തിരിച്ചറിയാത്ത ഈ പന്ന ÷%#=++=\#$+×&=_ മോൻ എന്റെ ഭാര്യയെ നശിപ്പികുമായിരുന്നു.

എന്തോ ഒരു ആപത്തു വരാൻ പോകുന്നു എന്ന് എന്റെ മനസ്സില് ഇരുന്നു ആരോ പറഞ്ഞതാ.അങ്ങനെയാ ഞാൻ ഓടി വന്നത് ഞാൻ വന്നില്ലയിരുന്നെങ്കിൽ ഇപ്പോൾ ഇവൻ

അതു കണ്ടില്ലെന്നു വെക്കാൻ ഞാൻ വെറും ഉണ്ണാക്കാൻ അല്ല  .അതിന് എന്നെ കിട്ടില്ല.

വിധുവേട്ടൻ എനിക്ക് നേരെ തിരിഞ്ഞു

സിദ്ധു നീ ചോദിക്കില്ലേ  ഇവൾക്ക് എന്നോടും നിന്നോടും ഇത്ര പക എന്താണെന്ന്

മുമ്പൊരിക്കൽ ഈ വൃത്തികെട്ടവൻ ചേട്ടത്തിയെ കയറിപ്പിടിച്ചത് ഞാൻ കണ്ടു അന്നവനെ താക്കീത് പോലെ ഞാൻ ഒന്ന് പെരുമാറിയതാണ് .എന്നാൽ അത് കണ്ടു കൊണ്ടുവന്ന ഇവൾ കാര്യം എന്താണെന്ന് പോലും ചോദിച്ചില്ല പകരം ഭർത്താവിനെ തല്ലി എന്നും പറഞ്ഞു എനിക്ക് നേരെ തുള്ളിച്ചാടി .

എന്തിന് ഞാൻ അടിച്ചു എന്നുപോലും ചോദിക്കാനുള്ള മനസ്സ് ഇവൾക്ക് വന്നില്ല .അന്നുമുതൽ ഞാൻ ഇവളുടെ ശത്രുവായി .ഏട്ടത്തിയുടെ നിർബന്ധം കാരണം മാത്രമാണ് ഞാനിത് മറ്റാരോടും പറയാതിരുന്നത്. എന്നാൽ നീ തെറ്റു വീണ്ടും ആവർത്തിച്ചു ഇനി നിന്നെ ഈ കുടുംബത്തിൽ വെച്ചുകൊണ്ടിരിക്കുക  ഇല്ല

അപ്പോഴേക്കും വിമൽഏട്ടൻ അയാളുടെ അടുത്തായി ചെന്നു നീ എന്റെ ഭാര്യയെഎന്നു പറഞ്ഞു കൊണ്ടു  ഒരുപാട് നക്ഷത്രങ്ങളെ കാണിച്ചുകൊടുത്തു . എടുത്തിട്ടു അങ്ങു പെരുമാറി

ഇത്രയെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ അതിനർത്ഥം ഞാൻ എന്റെ രാഖിയെ സ്നേഹിക്കുന്നില്ല എന്ന് ആണ്.

എന്നാൽ അന്ന് ഞാൻ ഇതറിഞ്ഞിരുന്നെങ്കിൽ ഈ ഭൂമിക്കുമേൽ നീ ഉണ്ടാവില്ലായിരുന്നു രമേശ്

മതി നിർത്ത് അച്ഛൻ ആയിരുന്നു അത്

വിജി ഇനി നീയാണ് തീരുമാനിക്കേണ്ടത് ഇവൻ വേണോ അതോ ഞങ്ങൾ വേണമോ. ഇവൻ വേണമെങ്കിൽ ഇപ്പോൾ ഈ വീട്ടിൽ നിന്നും ഇറങ്ങണം എല്ലാ ബന്ധവും ഉപേക്ഷിച്ചു .

അതല്ല മറിച്ച് നിനക്ക് ഞങ്ങൾ ആണ് വേണ്ടതെങ്കിൽ ഇപ്പോൾ ഇവിടെനിന്നും ഇവനെ ഇറക്കി വിടണം നീ തീരുമാനിക്കുക എന്തുവേണമെന്ന്.

തീരുമാനിക്കാനായി ഒന്നുമില്ലാത്ത അച്ഛാ എനിക്ക് മനുഷ്യനെ ഇനി വേണ്ട. ഇത്രയും വകതിരിവില്ലാത്ത ഈ മനുഷ്യൻ വളർന്നുവരുന്ന എന്റെ മകളെയും പാടില്ല ഒരിക്കലും ഇനി എനിക്കയാളെ ഭർത്താവായി അംഗീകരിക്കാൻ പറ്റില്ല .ഇനി എന്ത് കാണാൻ ആണ് നിങ്ങൾ ഇവിടെ നിൽക്കുന്നത് ഇറങ്ങി പോ മനുഷ്യ.

അതും പറഞ്ഞ് വിജി ചേച്ചി കരഞ്ഞുകൊണ്ട് അകത്തേക്കോടി.അമ്മയും ചേച്ചിയുടെ പുറകെ അകത്തേക്ക് ഓടി

അച്ഛൻ അയാളുടെ ഷർട്ടിൽ പിടിച്ചു പുറത്തേക്ക് തള്ളി .

ഇനി നമുക്ക് നിയമപരമായി കാണണം.ഇവിടെ നിനക്കു യാതൊരു അവകാശവുമില്ല ഇപ്പോൾ ഇറങ്ങണം എവിടെനിന്നു.

അയാൾ ഒന്നും പറയാതെ ശിരസ്സു താഴ്ത്തി പുറത്തേക്ക് നടന്നു.

അപ്പോഴേക്കും ഞാൻ തളർന്നിരുന്നു കണ്ണിൽ ഇരുട്ട് കയറി കുഴഞ്ഞു ഞാൻ ചേട്ടായിയുടെ ദേഹത്തേക്ക് വീണു സിദ്ധു എന്നു പറഞ്ഞു അമ്മയും ചാരുവുമെന്നെ പിടിച്ചത് ഓർമയുണ്ട്.

കണ്ണുതുറക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിലാണ്. എന്റെ തൊട്ടടുത്തായി വിധുവേട്ടൻ ഉണ്ടായിരുന്നു

വിധുവേട്ടാ അവരൊക്കെ. വിജി ചേച്ചി.

അതൊന്നും നീ ആലോചിക്കേണ്ട എല്ലാരും വീട്ടിലുണ്ട് ഇപ്പോൾ അതൊക്കെ മറന്ന് സന്തോഷമായിരിക്കണം.

പിന്നെ ഒരു സന്തോഷവാർത്ത പറയട്ടെ

എന്തോ …..?

രഹസ്യമാണ്………

എന്തു രഹസ്യം….?

രഹസ്യം പരസ്യമായി പറയാൻ പറ്റില്ല രഹസ്യം രഹസ്യമായി തന്നെ പറയണം.

അതുകൊണ്ട് നീ ചെവി ഇങ്ങു കാട്ടു

ഇനി പറ

അതെ ഞാനും എന്റെ സിദ്ധു വും ഒരച്ഛനും അമ്മയും അക്കാൻ പോകുന്നു.

ചുമ്മാ കളിയാക്കാതെ പോ വിധുവെട്ടാ

എൻറെ വാവയുടെ വയറ്റിൽ ഒരു കുഞ്ഞു തുടിപ്പ് ജീവൻവെച്ചു തുടങ്ങിയിട്ടുണ്ട് .

സത്യായിട്ടും

സത്യം.

നിനക്കെന്നെ വിശ്വാസമില്ലേ .

പിന്നെ അതുമല്ല എനിക്കിത് മുന്നേ അറിയാമായിരുന്നു

അതെങ്ങനെ …

എടി പൊട്ടി ഞാൻ ഒരു ഡോക്ടർ അല്ലെടി. ഇതിനെക്കുറിച്ച് ചെറിയ ഒരു അറിവു എങ്കിലും എനിക്ക് കാണില്ലേ.

അപ്പോഴേക്കും ചേട്ടായിയും ചാരുവും റൂമിലേക്ക് വന്നു. ചേട്ടായി എന്റെ അടുത്തേക്ക് വന്നു ഞാൻ ചേട്ടായിയുടെ ദേഹത്തേക്ക് തലചായ്ച്ചു വച്ചു.

വിധു

എന്താ ഏട്ടത്തി

ഞാൻ ഇപ്പോഴേ ഒരു കാര്യം പറഞ്ഞേക്കാം ആണായാലും പെണ്ണായാലും ഞാൻ കണ്ടെത്തും പേര് അതേ ഇടാവൂ എന്തുപറയുന്നു.

എന്തായാലും ഏട്ടത്തിയുടെ ഇഷ്ടംപോലെ .

എന്നാൽ ആൺകുട്ടിയാണെങ്കിൽ ദേവവർദ്ധൻ എന്നും പെൺകുട്ടിയാണെങ്കിൽ  ദേവവർഷ എന്നും ഇടാം എന്തുപറയുന്നു.

എന്തുമായിക്കോട്ടെ എന്റെ ഏട്ടത്തിയുടെ ഇഷ്ടംപോലെ .

എന്നും പറഞ്ഞ് ചാരുന്റെ നേരെ വിധുവേട്ടൻ കൈകൂപ്പി .

ഇതുകണ്ട് ഞങ്ങൾ  മൂന്നുപേരുംചിരിച്ചു .

ഞങ്ങളുടെ കുഞ്ഞി നായുള്ള കാത്തിരിപ്പ് ഇന്നുമുതൽ ഞാനും വിധുവേട്ടനും തുടങ്ങുവാ

*********     *****************

തുടക്കംമുതൽ ഒടുക്കംവരെ അവരുടെ ജീവിതത്തിൽ എന്തു നടക്കും എന്നും പറഞ്ഞു കണ്ണ് നട്ടിരിക്കുവായിരുന്നു നമ്മൾ.

ഇനിയെങ്കിലും അവരോന്നു പ്രണയിച്ചോട്ടെ നമുക്ക് മാറികൊടുക്കാം പാവങ്ങൾ  അവരായി അവരുടെ പാടായി

                             അവസാനിച്ചു

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!