Skip to content

അഷ്ടപദി – 2

ashtapathi novel

ആദ്യം ഉണ്ടായ ബുദ്ധിമുട്ടുകൾ എല്ലാം മീനാക്ഷിക്ക് പതിയെ പതിയെ ഇല്ലാതായി വന്നു…..

തന്റെ സഹപ്രവർത്തകർ എല്ലാവരും അവൾക്ക് ജോലിയുമായുള്ള  സംശയങ്ങൾക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തിരുന്നു…

ജോലി കഴിഞ്ഞു വീട്ടിലെത്തുവാൻ ആയിരുന്നു മീനൂട്ടിക്ക് ഏറ്റവും തിടുക്കം, കാരണം രുക്മിണി ആന്റി അവളെ നോക്കി ഉമ്മറത്തു കാണും..

നാട്ടിൽ തന്റെ അമ്മയും മുത്തശ്ശിയും എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെ ആണ് അവൾക്ക് ഇവിടെയും…

ചായയും പലഹാരങ്ങളും ഉണ്ടാക്കി സ്നേഹത്തോടെ കാത്തിരുന്ന തന്റെ അമ്മ തന്നെയാണ് ഇവിടെയും ഉള്ളതെന്ന് അവള്ക്ക് എപ്പോളും തോന്നുമായിരുന്നു…

അയൽവീട്ടിൽ താമസിക്കുന്ന സൂസൻ ആന്റിയും, രാജമ്മ ആന്റിയും ഒക്കെ പറയും തങ്ങളെ കണ്ടാൽ അമ്മയും മോളും അല്ലെന്നു ആരും പറയില്ലെന്ന്,

ഇടക്ക് മീനുട്ടിക്കും തോന്നി തങ്ങൾക്ക് രണ്ടുപേർക്കും എവിടെ ഒക്കെയോ സാമ്യം ഉണ്ടെന്ന്…

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയ്കൊണ്ടേ ഇരുന്നു…

രണ്ടുപ്രാവശ്യം നാട്ടിൽ നിന്നു മീനുട്ടിയുടെ അച്ഛനും അമ്മയും എത്തിയിരുന്നു അവളെ കാണുവാനായി…..

കൃഷ്‌ണന്റെ അമ്പലത്തിലെ ഉത്സവത്തിന് ഈ തവണ രുക്മിണിയും മീനുട്ടിയും ഒരുമിച്ചു വരാമെന്നു അച്ഛനോടും അമ്മയോടും പറഞ്ഞു….

എല്ലാ കൊല്ലവും താൻ വന്നോണ്ടിരുന്നതാണ്,മക്കൾ വലുതായപ്പോൾ പിന്നെ എല്ലാം നിറുത്തി… രുക്മിണി പറഞ്ഞു..

ഒരു ദിവസം മീനൂട്ടി ജോലി കഴിഞ്ഞു എത്തിയപ്പോൾ ഉമ്മറത്ത് രുക്മിണിയെ കണ്ടിരുന്നില്ല,

അകത്തേക്ക് കയറിവന്ന അവൾക്ക് അവിടെ എങ്ങും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല,

അടക്കിപ്പിടിച്ച തേങ്ങൽ എവിടെ നിന്നോ പൊന്തിവരുന്നുണ്ട്,

അവൾ മെല്ലെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ ചലിച്ചു..

അവരുടെ മകന്റെ മുറിയിൽ നിന്നും ആണ് അതെന്നു അവൾക്കു മനസിലായി,,

ഒഴിവുദിവസങ്ങളിൽ എല്ലാ മുറികളും വൃത്തിയാക്കുന്ന കൂട്ടത്തിൽ പോലും ഈ മുറിയിൽ മാത്രം ഒരിക്കൽ പോലും കയറുവാൻ രുക്മിണി അവൾക്ക് അനുവാദം കൊടുത്തിരുന്നില്ല എന്നവൾ പലപ്പോളും ഓർത്തിരുന്നു..

മിടിക്കുന്ന ഹൃദയത്തോടെ മീനാക്ഷി, പതിയെ അവർക്കരികിലേക്ക് നടന്നു  ചെന്നു

അമ്മേ….. അവരുടെ തോളിൽ അവൾ അവളുടെ കരം ചേർത്തു വെച്ചു… അവൾക്ക് അപ്പോൾ അവരെ അങ്ങനെ വിളിക്കുവാൻ ആണ് തോന്നിയത്….

ഞെട്ടി തരിച്ചു പോയി രുക്മിണി…

അവർ പിടഞ്ഞെഴുനേറ്റു..

പെട്ടന്ന് തന്നെ കണ്ണുകൾ തുടച്ചിട്ട്  അവർ മുറിക്കു പുറത്തേക്ക് ഇറങ്ങി…

മീനു ഒറ്റനിമിഷം കൊണ്ട് ആ മുറിയാകെമാനം ഒന്ന് നിരീക്ഷിച്ചു, ഒരു ഫോട്ടോ പോലും അവൾക്കു അവിടെ എങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല ..

രുക്മിണി അമ്മയുടെ പിറകെ അവളും മുറിക്കു പുറത്തേക്ക് പോയി…

ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉദിച്ചെങ്കിലും എല്ലാം അവൾ വിഴുങ്ങി..

ഒടുവിൽ, രുക്മിണി ഇത്രമാത്രം പറഞ്ഞു…. ഇന്ന് എന്റെ മോന്റെ പിറന്നാൾ ആണ്…

അതും പറഞ്ഞു അവർ അവരുടെ മുറിയിലേക്ക് പോയി…

അന്ന് രാത്രിയിൽ മീനൂട്ടിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല….

മകനെകുറിച്ച് ഇത്രയും ദിവസം ആയിട്ടും തനിക്ക് പലപ്പോളും ചോദിക്കണം എന്നുണ്ടായിരുന്നു….

പക്ഷെ രുക്മിണിയമ്മ പലപ്പോളും അവരുടെ മോളുടെ കാര്യങ്ങൾ മാത്രമേ സംസാരിച്ചിരുന്നൊള്ളു…

ആ മകൻ ഇപ്പോൾ എവിടെയാണ്, ഒരുപക്ഷെ അയാൾ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും തനിക്കറിയില്ല, അമ്മയുടെ കണ്ണുകൾ ഇത്രയും നിറഞ്ഞൊഴുകണമെങ്കിൽ അതിന് തക്കതായ കാരണം ഉണ്ടെന്നു അവൾക്ക് തോന്നി..

പിറ്റേ ദിവസം രാവിലെ മീനുട്ടി എഴുനേറ്റപ്പോൾ രുക്മിണിയമ്മ പതിവ്പോലെ അടുക്കളയിൽ ആയിരുന്നു,

അവൾക്കേറ്റവും ഇഷ്ടപെട്ട ഇടിയപ്പവും കടല കറിയും  ഉണ്ടാക്കുകയാണ് അവർ..

ഇന്നലെ അത്രയും സങ്കടപെട്ട അമ്മ ആണോ  ഇതെന്ന് അവൾക്ക് തോന്നി, കാരണം അവർ സാധാരണ നിലയിൽ ആയിരിക്കുന്നു….

അന്ന് ഓഫീസിൽ എത്തിയിട്ടും മീനുവിന്റെ ഉള്ളിൽ നിറയെ ആ അമ്മയുടെ കണ്ണീർ ആയിരുന്നു,,,,,

അധികം താമസിക്കാതെ എല്ലാം പുറത്തുവരുമെന്ന് അവൾക്ക് തോന്നി..

പിന്നെയും ദിവസങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു..

ഒരു ദിവസം രാവിലെ മീനുവും വേലക്കാരി ശോഭയും കൂടി അടുക്കള്യിൽ എന്തോ തിരക്കിലാണ്,,,രുക്മിണി അമ്മ ആണെങ്കിൽ മുറ്റത്തു നട്ടിരിക്കുന്ന റോസയും, ജമന്തിയും, കുറ്റിമുല്ലയും ഒക്കെ നനയ്ക്കുക ആണ്, ഫോൺ നിർത്താതെ ബെൽ അടിക്കുന്നത് കേട്ടുകൊണ്ട് ആണ് മീനു പോയി അതെടുത്തു നോക്കിയത്,

അമ്മേ,,, അവൾ ഉറക്കെ വിളിച്ചുകൊണ്ടു മുറ്റത്തേക്ക് ഇറങ്ങി,..

അവൾ ഫോൺ രുക്മിണിക്ക് കൈമാറി..

അവരുടെ മകൾ ആയിരുന്നു ലൈനിൽ, അവളുടെ ഭർത്താവിന്റെ അമ്മ മരിച്ച വിവരം പറയുവാൻ ആണ് മകൾ വിളിച്ചത്,,

മോളേ മീനൂട്ടി,,, രുക്മിണിയമ്മ ഉറക്കെ വിളിക്കുന്നത് കേട്ടുകൊണ്ട് മീനാക്ഷി അടുക്കളയിൽ നിന്നും വേഗം അവരുടെ അടുത്തേക്ക് ചെന്നു…

അവർ ഉടൻ തന്നെ ഡൽഹിക്ക് പുറപ്പെടുവാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി..

ഒരു മാസം എങ്കിലും കുറഞ്ഞത് എടുക്കും തിരിച്ചുവരുവാൻ എന്ന് അവർ മീനാക്ഷിയോട് പറഞ്ഞു..

സഹായത്തിനു നിൽക്കുന്ന ശോഭയെ മീനാക്ഷിക്ക് കൂട്ടു നിൽക്കുവാൻ ഉള്ള ഏർപ്പാട് ഒക്കെ അവർ ചെയ്തു,,

ശോഭ വൈകിട്ട് കൂട്ടു കിടക്കുവാൻ വരാം എന്ന് സമ്മതിച്ചു..

നാട്ടിൽ നിന്നും മീനുവിന്റെ അച്ഛനെയും അമ്മയെയും വിളിച്ചു നിർത്താം എന്ന് രുക്മണി പറഞ്ഞപ്പോൾ മീനാക്ഷി ആണ് വിലക്കിയത്,

കാരണം മുത്തശ്ശി അവിടെ തനിച്ചാകും, പോരാത്തതിന് അച്ഛന്റെ കൃഷിയും നശിക്കും എന്നും പറഞ്ഞു ഒടുവിൽ മീനാക്ഷിയും ശോഭയും കൂടി നിന്നോളം എന്ന് പറഞ്ഞു അവൾ രുക്മിണിഅമ്മയെ സമാധാനിപ്പിച്ചു..

അങ്ങനെ രാവിലെ തന്നെ രുക്മണി അമ്മ മകളുടെ അടുത്തേക്ക് പുറപ്പെട്ടു..

മീനൂട്ടിക്ക് അന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം ഇരമ്പി വരുന്നുണ്ടായിരുന്നു..

ഏതൊക്കെയോ പോലീസ്‌കാർ തന്റെ അടുത്തേക്ക് ഓടിവരുന്നുണ്ട്, ആരൊക്കെയോ അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ അവൾ വിങ്ങി കരയുകയാണ്, ചുറ്റിലും ആളുകൾ,…..

അമ്മേ……. അവൾ അലറി വിളിച്ചു,

കണ്ണ് തുറന്നപ്പോൾ ചുറ്റിലും കൂരിരുട്ട്..

ഈശ്വരാ, ദുസ്വപ്നം ആയിരുന്നോ,,

അവൾ വിളറിവെളുത്തു..

അടുക്കളയിൽ പോയി കുറച്ചു തണുത്ത വെള്ളം കുടിക്കാം…

അവൾ മെല്ലെ എഴുനേറ്റു..

വെള്ളം കുടിച്ചിട്ട് ലൈറ്റ് ഓഫ് ചെയ്തു അവൾ ഹാളിലേക്ക് പ്രവേശിച്ചു,,

പെട്ടന്ന് ആണ് കാളിംഗ് ബെൽ ശബ്‌ദിച്ചത്,,

ഒന്ന്, രണ്ട്, മൂന്ന്, അത് നിർത്താതെ അടിക്കുകയാണ്…

മീനാക്ഷിക്ക് പേടിയായി..

ഒച്ചകേട്ടുകൊണ്ട് ശോഭയും എഴുന്നേറ്റുവന്നു..

സമയം 3മണി ആയിരിക്കുന്നു..

ആരാണ് ഈ വെളുപ്പാൻകാലത്തു,, ശോഭ പിറുപിറുത്തു..

ആരാണ്,, അവർ ലൈറ്റ് ഇട്ടുകൊണ്ട് വിളിച്ചു ചോദിച്ചു…

അമ്മേ… വാതിൽ തുറക്ക്..

ആ ശബ്ദം തിരിച്ചറിഞ്ഞ ശോഭ ഞെട്ടി..

അമ്മേ,,, വീണ്ടും ആ ശബ്ദം കേട്ടു. .

ശോഭ വാതിൽ തുറക്കുവാനായി ആഞ്ഞതും മീനാക്ഷി അവരെ തടഞ്ഞു..

ആരാ… അവൾ ഭയത്തോടെ ചോദിച്ചു..

രുക്മിണി അമ്മയുടെ മകൻ…. അതുപറയുമ്പോൾ അവരെ വിറക്കുന്നുണ്ടായിരുന്നു..

അമ്മേ…. വാതിൽ തുറക്ക്.. വീണ്ടും ആ ശബ്ദം…

ഇത്തവണ ശോഭ വേഗം വാതിൽ തുറന്നു..

ഒരു ചെറുപ്പക്കാരൻ പുറംതിരിഞ്ഞു നിൽക്കുന്നുണ്ട്..

മോനേ…

ശോഭയുടെ വിളികേട്ടതും അവൻ തിരിഞ്ഞു നോക്കി..

ഒരു പഴയ നരച്ച ഷർട്ടും ഒരു പാന്റും ആണ് വേഷം, അലക്ഷ്യമായി കിടക്കുന്ന  മുടി,നല്ല  കട്ടിമീശയും താടിയും ആണ്,,, വാതിൽ തുറക്കുവാൻ താമസിച്ചതിൽ ഉള്ള ദേഷ്യം ആണ് ആ മുഖത്തെന്നു അവൾക്ക് തോന്നി..

. മീനാക്ഷി ഒന്നേ നോക്കിയുള്ളൂ, അവൾക്ക് വല്ലാത്ത ഒരു ഭയം തോന്നി…

അമ്മ എവിടെ? അകത്തേക്ക് കയറിവന്ന ആൾ ചോദിച്ചു..

നടന്ന സംഭവങ്ങൾ എല്ലാം ശോഭ അവനു പറഞ്ഞു കൊടുത്തു..

തന്റെ മുറിയുടെ ചാവി മേടിച്ചുകൊണ്ട് അയാൾ അകത്തേക്ക് കയറി..

മീനാക്ഷിയെ ഒന്നു നോക്കുക പോലും ചെയ്തില്ല അവൻ..

അവൾ ആരാണെന്നു പോലും അവൻ ചോദിച്ചില്ല..

അവൻ പോയ സ്ഥലത്തേക്ക് നോക്കി ശോഭ നെഞ്ചിൽ കൈവെച്ചു..

എന്റെ ദൈവമേ.. ഒന്ന് നേരം വെളുത്താൽ മതിയായിരുന്നു, ഞാൻ പോകും കെട്ടോ കൊച്ചേ..

അവർ പറഞ്ഞത് കേട്ടു മീനാക്ഷി അമ്പരപ്പോടെ അവരെ നോക്കി..

എന്താ ചേച്ചി പ്രശ്നം… അവൾ ശോഭയെ നോക്കി…

എന്റെ കുഞ്ഞേ നീ ഇവിടുന്നു രക്ഷപെട്ടോ.. ഇവൻ ഭയങ്കരനാ… അവർ തിക്കും പൊക്കും നോക്കിയിട്ട് പറഞ്ഞു..

എന്താ ചേച്ചി കാരണം,മീനാക്ഷി അവരുടെ കയ്യിൽ കയറി പിടിച്ചു..

രുക്മണി അമ്മ നല്ല തങ്കപ്പെട്ട അമ്മയാണ്, പക്ഷെ എന്റെ കുഞ്ഞേ ഈ ചെറുക്കൻ ഉണ്ടല്ലോ… ഇവൻ…..

അതും പറഞ്ഞു അവർ നിറുത്തി…

ഒന്ന് പറ ചേച്ചി,അവൾക്ക് ക്ഷമ നശിച്ചു..

എന്റെ മോളേ നിന്നോട് പറയുന്നത്കൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല, ഞാൻ നേരം വെളുത്തുകഴിഞ്ഞാലേ എന്റെ വഴിക്ക് പോകും… അവർ അവളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു..

ചേച്ചി, പ്ലീസ് ഒന്ന് പറയു… ഇദ്ദേഹം എവിടെ ആയിരുന്നു ഇത്രയും ദിവസം.. മീനൂട്ടി ഗൗരവത്തിൽ ആണ് ഈ പ്രാവശ്യം ചോദിച്ചത്.

എന്റെ മോളേ ഈ ചെറുക്കൻ എവിടെ ആയിരുന്നു എന്നറിയാമോ നിനക്ക്….?

അവരുടെ ചോദ്യത്തിന് നിഷേധാർത്ഥത്തിൽ അവൾ തല കുലുക്കി…

ഇവൻ ജയിലിൽ ആയിരുന്നു മോളേ….. ജയിലിൽ….

ഇടിവെട്ടേറ്റതുപോലെ മീനാക്ഷി നിന്നു..

എന്റെ ഈശ്വരാ എന്താണ് ഞാൻ കേട്ടത്… അവൾ അവരെ തുറിച്ചുനോക്കി..

അതെ കുഞ്ഞേ, ഇവൻ ജയിലിൽ ആയിരുന്നു, ശിക്ഷ കഴിഞ്ഞു ഇറങ്ങിയത് ആണ്..

എന്നതിനാണ് ചേച്ചി. …..അത്രമാത്രമേ അവൾക്ക് ചോദിക്കുവാൻ കഴിഞ്ഞൊള്ളു..

ഇവിടെ പണ്ട് ജോലിക്ക് നിന്ന ഒരു യശോദ ഉണ്ടായിരുന്നു, അവളുടെ മകൾ സുഗന്ധിയെ  ഇവൻ ബലാത്സംഗം ചെയ്തു,,,

താൻ ഇപ്പോൾ വീണുപോകുമെന്നു തോന്നി മീനാക്ഷിക്ക്….

തുടരും.

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!