Skip to content

ഉണ്ണ്യേട്ടൻ – 7

unniyettan

“ഞനൊരു അമാനുഷികനല്ല, സൂപ്പർ ഹീറോയുമല്ല. എന്റെ അച്ഛനെ കൊന്നവരെ കണ്ടുപിടിക്കാൻ എനിക്ക് പോലീസ് കുപ്പായവും ഡിപ്പാർട്ട്മെന്റിന്റെ സഹായവും വേണം”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി പാറുവിന്റെ കണ്ണിലേക്ക് നോക്കി

“ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ഞാൻ പ്രതികളെ കണ്ടുപിടിച്ച് പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തല്ലിക്കൊന്നില്ലേൽ എന്റെ അച്ഛന്റെ പേര് മാധവൻ എന്നല്ല”

പാറു ഉണ്ണിയെ നോക്കി

“ഓൾ ദി ബെസ്റ്റ് ഉണ്ണിയേട്ടാ”

********************************************

പിറ്റേ ദിവസം ഉണ്ണി അച്ഛന്റെ ഡിപ്പാർട്ട്മെന്റിലുള്ള അടുത്ത കൂട്ടുകാരനെ വിളിച്ച് അച്ഛന്റെ ജോലി തനിക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഉപദേശം തേടി. അതിനുള്ള ലീഗൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഉണ്ണി പോലീസ് യൂണിഫോം അണിഞ്ഞു കാണാൻ ആഗ്രഹിച്ചിരുന്ന അച്ഛന്റെ സുഹൃത്തുക്കളായ മേലുദ്യോഗസ്ഥർ കാര്യങ്ങളൊക്കെ എളുപ്പത്തിലാക്കി കൊടുത്തു. എക്സാം എഴുതി, പോലീസ് ട്രെയിനിങ് കഴിഞ്ഞു.

പോലീസ് ട്രെയിനിങ് കഴിഞ്ഞപ്പോഴേക്ക് ഉണ്ണി ആളാകെ മാറിയിരുന്നു. ഡ്രൈവിങ്, ഷൂട്ടിംഗ്, കായികാഭ്യാസം, ഫൈറ്റിംഗ് എന്നിവയിലെല്ലാം ഉണ്ണി തന്റെ കഴിവ് തെളിയിച്ചു. പോലീസ് ആവണം എന്നുള്ളത് നെഞ്ചിൽ പച്ചക്കുത്തിയത് പോലെ ആയിരുന്നു ഉണ്ണിക്ക്. വാശിയായിരുന്നു അവന്. ഒരുപാട് കഷ്ടപ്പാടുകളും, പ്രയാസങ്ങളും അനുഭവിച്ച് ട്രെയിനിങ് കഴിഞ്ഞ് പോലീസ് കുപ്പായം അവൻ സ്വന്തമാക്കി.

ഡിപ്പാർട്ട്മെന്റിലുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായം ഉള്ളതുകൊണ്ട് തന്നെ പിന്നീട് കാര്യങ്ങളൊക്കെ എളുപ്പമായിരുന്നു ഉണ്ണിക്ക്. പോലീസ് ഓഫീസർ ഉണ്ണി ആദ്യമായി ഏറ്റെടുത്ത കേസ് സൈക്കോ കില്ലറുടേതായിരുന്നു, ഉണ്ണി ആ കേസ് ചോദിച്ച് വാങ്ങിക്കുകയായിരുന്നു. പുതിയ ഒരാൾക്ക് ഇങ്ങനൊരു കേസ് കൊടുക്കാൻ ചില എതിർപ്പുകൾ വന്നെങ്കിലും ഉണ്ണിയുടെ കൂടെ പോലീസ് ഡിപ്പാർട്മെന്റ് കട്ടക്ക് നിന്നു.

ചാർജെടുത്ത അന്നുതന്നെ ഉണ്ണി പോലീസ് സ്റ്റേഷൻ ഒരു കല്യാണ വീട് പോലെ അലങ്കരിച്ചു. എന്നിട്ട് വെഡിങ് കാർഡിൽ ഇങ്ങനെ എഴുതി സ്റ്റേഷന് മുന്നിൽ ഒട്ടിച്ചു

“ഇനിയൊരു നവദമ്പതികളും മണിയറയിൽ കൊല്ലപ്പെടില്ല. കൊല്ലാൻ ഞാൻ സമ്മതിക്കില്ല. മിസ്റ്റർ സൈക്കോ കില്ലർ, നീ ഈ കൊലപാതകങ്ങൾ ഒക്കെ ചെയ്യുന്നത് നിന്റെ നൊമ്പരപ്പെടുത്തുന്ന ഫ്ലാഷ്ബാക്ക് കൊണ്ടാണെങ്കിലും ശരി എത്ര കരളലിയിപ്പിക്കുന്ന ജീവിത കഥ നിനക്ക് പറയാനുണ്ടെങ്കിലും ശരി ഒരു പേപിടിച്ച പട്ടിയെ തല്ലികൊല്ലുന്നത് പോലെ നിന്നെ ഞാൻ കൊന്നിരിക്കും. നിന്റെ കാതിൽ ഞാൻ പ്രണയഗാനം പാടും. നീ സൈക്കോ കില്ലർ ആണെങ്കിൽ ഞാൻ സൈക്കോ പോലീസാണ്ടാ… എന്ന് സ്നേഹപൂർവ്വം സൈക്കോ പോലീസ് ഓഫീസർ ഉണ്ണി”

ഉണ്ണി ഇങ്ങനൊരു കുറിപ്പ് പോലീസ് സ്റ്റേഷനിൽ വെച്ചത് സോഷ്യൽ മീഡിയയിൽ വൻ വാർത്തയായി. സാധാരണക്കാർ ഉണ്ണിയെ സപ്പോർട്ട് ചെയ്തപ്പോൾ, രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും ഉണ്ണിയെ വിമർശിച്ചു. മേലുദ്യോഗസ്ഥൻ ഉണ്ണിയെ വിളിച്ചു

“തന്നെക്കുറിച്ചുള്ള എന്റെ കണക്ക് കൂട്ടലുകളൊക്കെ തെറ്റിയല്ലോ ഉണ്ണീ”

“എന്തുപറ്റി സാർ…?”

“തന്റെ ഊർജ്ജവും ആവേശവുമൊക്കെ  കണ്ടപ്പോൾ ഞാൻ കരുതി…”

ഒന്ന് നിറുത്തിയിട്ട് അദ്ദേഹം തുടർന്നു

“ഇതിപ്പോ, മാസ് മസാല സിനിമയിലൊക്കെ കാണുന്നപോലെ ആയല്ലോടോ തന്റെ പോലീസ് എൻഡ്രി. തീരെ പക്വതയില്ലാത്ത പോലെ. മാധ്യമങ്ങളൊക്കെ ചർച്ച ചെയ്ത് പരിഹസിക്കാണ് തന്നെപ്പോലെ ഒരുത്തനെ ഈ കേസ് ഏല്പിച്ചതിനെ കുറിച്ച്. ഫുൾ ട്രോളാണ് സോഷ്യൽ മീഡിയയിൽ. താനിതൊക്കെ കാണുന്നുണ്ടോ…?”

കുറച്ച് സമയം ഉണ്ണി ഒന്നും മിണ്ടിയില്ല, മൗനം വെടിഞ്ഞ് ഉണ്ണി സംസാരിച്ച് തുടങ്ങി

“സാർ, ആരെന്ന് കരുതിയിട്ടാ പ്രതിയെ പിടിക്കുക…? കൃത്യം നടന്ന സ്ഥലത്ത് ഒരു കച്ചിത്തുരുമ്പ് പോലും അവശേഷിപ്പിക്കാത്ത അതിബുദ്ധിമാനായ പ്രതിയെ തെളിവുകൾ വെച്ച് കണ്ടെത്തുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പോസിബിളായിട്ടുള്ള കാര്യമല്ല”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി തുടർന്നു

“ആരാണവൻ…? എന്തിനാണ് അവൻ നവദമ്പതികളെ മാത്രം കൊല്ലുന്നത്…? അവന്റെ അടുത്ത ടാർഗറ്റ് ആരാണ്…? ഇതൊന്നും നമുക്ക് അറിയില്ല. ബികോസ് നമ്മുടെ കയ്യിൽ പ്രതിയിലേക്ക് എത്താനുള്ള ഒരു തെളിവും ഇല്ല. അപ്പോൾ നമ്മൾ എന്താണ് ചെയ്യണ്ടേത് സാർ…?”

“ഉണ്ണി എന്താണ് ഉദ്ദേശിക്കുന്നത്…?”

“അവനെ എന്നിലേക്ക് എത്തിക്കണം. അവനെ ഞാൻ പ്രലോഭിപ്പിച്ച് പ്രലോഭിപ്പിച്ച് എന്നിലേക്ക് എത്തിക്കും സാർ”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി തുടർന്നു

“അവനെ പ്രലോഭിപ്പിക്കാൻ വേണ്ടിത്തന്നെയാണ് സാർ ഞാൻ  പോലീസ് സ്റ്റേഷൻ കല്യാണവീട് പോലെ ഒരുക്കിയതും സ്റ്റേഷന് മുന്നിലൊട്ടിച്ച കുറിപ്പ് ഡിപ്പാർട്മെന്റിലുള്ള കൂട്ടുകാർ വഴി സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയതും എല്ലാം”

ഉണ്ണിയുടെ വിശദീകരണം കേട്ടപ്പോൾ സാറിന് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല. എല്ലാവിധ പിന്തുണയും അറിയിച്ച് സാർ ഫോൺ കട്ട്‌ ചെയ്തു.

പ്രതി തന്നിലേക്ക് എത്തുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഉണ്ണിക്ക് ഇല്ലായിരുന്നു. ഏതെങ്കിലും രീതിയിൽ പ്രതിയിലേക്ക് എത്തിച്ചേരാനുള്ള എല്ലാ വഴിയും ഉണ്ണി നോക്കി. ഈ കേസ് അന്വേഷിച്ച മറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് വിപരീതമായി ആയിരുന്നു ഉണ്ണി കേസ് അന്വേഷണം ആരംഭിച്ചത്. കേസ് അന്വേഷണത്തിന് ഉണ്ണിയെ സഹായിക്കാൻ ഒരു ടീം ഉണ്ടായിരുന്നു.

ഉണ്ണി ആരംഭിച്ചത് കൊല്ലപ്പെട്ട നവദമ്പതിമാരുടെ വീട്ടിൽ പോയി തെളിവ് എടുത്തിട്ടല്ല, മറിച്ച് ഇനി സൈക്കോ കൊല്ലാൻ പോവുന്ന നവദമ്പതികൾ ആരായിരിക്കും എന്നാണ് ഉണ്ണി കണ്ടെത്താൻ ശ്രമിച്ചത്. അവരെ അന്വേഷിച്ചായിരുന്നു ഉണ്ണി തുടങ്ങിയത്. ഉണ്ണിയുടെ ഈ രീതിയിലെ അന്വേഷണത്തിലെ പോസിബിലിറ്റിയെ കുറിച്ച് ടീമിലുള്ള ചിലർ സംശയം ഉന്നയിച്ചപ്പോൾ ഉണ്ണി അവരോടായി വിശദീകരിച്ചു

“ഇതുവരെ നടന്ന കൊലപാതകത്തിന്റെ സ്വഭാവം വെച്ച്, കൊല്ലപ്പെട്ടതെല്ലാം നവദമ്പതികളാണ്, എന്റെ അച്ഛനൊഴിച്ച്. പക്ഷേ ഇതല്ല ഈ കൊലപാതകത്തിന്റെ പ്രധാന പോയിന്റ്”

ഒന്ന് നിറുത്തിയിട്ട് പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ഉണ്ണി ചുണ്ടിൽ വെച്ച് കത്തിച്ചു. എന്നിട്ട് ഒരു പുക ആഞ്ഞുവലിച്ച് പതുക്കെ പുറത്തേക്ക് ഊതി

“കൊല്ലപ്പെട്ട ദമ്പതികളിലെ പെൺകുട്ടികൾക്കെല്ലാം മാനസിക വൈകൃതങ്ങളുള്ള അല്ലേൽ മാനസികനില തെറ്റി അതിന് ട്രീറ്റ്മെന്റ് ചെയ്യുന്ന ഒരു സഹോദരൻ ഉണ്ട്‌ എന്നത് വ്യക്തമാണ്”

ഉണ്ണി പറയുന്നത് മനസ്സിലാവാതെ എല്ലാവരും പരസ്പരം നോക്കി, ഉണ്ണി എല്ലാവരേയും മാറിമാറി നോക്കി

“ഒന്നും മനസ്സിലായില്ല അല്ലേ…? അതായത് വളരേ സിമ്പിളായി പറഞ്ഞാൽ, ഇതുവരെ മൂന്ന് നവദമ്പതികൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതിലെ മൂന്ന് ഭാര്യമാരുടേയും സഹോദരങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത്”

പാതി വലിച്ച സിഗരറ്റ് നിലത്തിട്ട് അത് തന്റെ ഷൂസുകൊണ്ട് ഞെരുക്കി തന്റെ കയ്യിലുള്ള വിഡിയോ ഓരോന്നായി ഉണ്ണി പ്ലേ ചെയ്ത് കാണിച്ചു

“ഇത് കൊല്ലപ്പെട്ട മൂന്ന് നവദമ്പതികളുടേയും കല്യാണ വീഡിയോകളാണ്. ഇതിൽ കല്യാണപ്പെണ്ണിന്റെ സഹോദരന്മാരുടെ പെരുമാറ്റത്തിൽ എനിക്ക് തോന്നിയ സംശയമാണ് ഞാൻ പറഞ്ഞത്. ഞാൻ ഈകാര്യം അവരുടെ വീട്ടുകാരോട് ചോദിച്ചപ്പോൾ അവർ എന്റെ സംശയത്തെ തള്ളി”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി എല്ലാവരേയും നോക്കി

“ബട്ട്‌ എനിക്ക് ഉറപ്പാണ് ആ മൂന്ന് സഹോദരന്മാരും നോർമലല്ല”

ഉണ്ണിയുടെ വിശദീകരണത്തിൽ ടീം തൃപ്തരായിരുന്നു. നാല് പേരാണ് ടീമിൽ ഉണ്ടായിരുന്നത്. ഉണ്ണി അവർക്ക് സുപ്രധാന ജോലി നൽകി

“നമ്മുടെ ജില്ലയിൽ ഉടനേ നടക്കാൻ പോകുന്ന എല്ലാ കല്യാണങ്ങളുടേയും ലിസ്റ്റ് എടുക്കണം. അതിൽ കല്യാണപ്പെണ്ണിന്റെ സഹോദരന് മാനസിക വൈകല്യമോ അങ്ങനെ എന്തേലും കുഴപ്പങ്ങളോ ഉണ്ടേൽ ആ കല്യാണത്തിന്റെ മാത്രം ലിസ്റ്റ് തയ്യാറാക്കണം… അതാണ് നമ്മുടെ ഫൈനൽ ലിസ്റ്റ്. ഫൈനൽ ലിസ്റ്റിലുള്ള വീട്ടുകാരെ കാണണം, അവരുടെ ജീവിതത്തിൽ അസ്വാഭാവികമായ എന്തെങ്കിലും ഈ അടുത്ത കാലത്ത് നടന്നിട്ടുണ്ടോ എന്ന് ചോദിച്ച് മനസ്സിലാക്കണം”

ഒന്ന് നിറുത്തിയിട്ട് നാലുപേരുടെയും കണ്ണിലേക്ക് മാറി മാറി നോക്കി ഉണ്ണി തുടർന്നു

“ഈ അടുത്ത കാലത്ത് അവരുടെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത ആരെങ്കിലും കൂട്ട് കൂടുകയോ കണ്ട് സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കണം”

നിർദ്ദേശങ്ങൾ നൽകിയ ഉടൻ ടീം നാലായി പിരിഞ്ഞ് വേറെ വേറെയായി അന്വേഷണം ആരംഭിച്ചു. കല്യാണപ്പെണ്ണിന്റെ സഹോദരന് മാനസിക വൈകല്യമുള്ള ആറ് കല്യാണം അവരുടെ ലിസ്റ്റിൽ ഇടംപിടിച്ചു. അവരെയെല്ലാവരേയും ഉണ്ണിയും ടീമും കണ്ടെത്തി സമീപിച്ചു. അവരോട് സംസാരിച്ചപ്പോൾ എല്ലാവർക്കും പറയാനുണ്ടായിരുന്നത് ഒറ്റ ഉത്തരമാണ്

“ഞങ്ങളുടെ ജീവിതത്തിൽ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല, ദൈവത്തെ ഓർത്ത് ഞങ്ങളുടെ കല്യാണം കുളമാക്കരുത്”

പോലീസുമായി സഹകരിക്കാൻ അവരാരും തയ്യാറല്ലായിരുന്നു. പക്ഷേ തോറ്റ് പിന്മാറാൻ ഉണ്ണിയും തയ്യാറായില്ല. ആറ് കല്യാണവും നിരീക്ഷിക്കാൻ ഉണ്ണി രഹസ്യ സ്കോഡിനെ ഏർപ്പെടുത്തി. കൂടാതെ ആറ് കല്യാണവും കഴിയുന്നത് വരെ മുന്നേ കൊല്ലപ്പെട്ട മൂന്ന് കല്യാണ പെണ്ണുങ്ങളുടേയും സഹോദരന്മാരെ നിരീക്ഷിക്കാനും പറഞ്ഞു.

അങ്ങനെ ഇടവിട്ട് ഇടവിട്ട് ഓരോ കല്യാണവും കഴിഞ്ഞു. പക്ഷേ, ഉണ്ണി കരുതിയത് പോലെ ഒന്നും സംഭവിച്ചില്ല. തങ്ങൾ ആറ് കല്യാണവും നീരീക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് കില്ലർ കൊലപാതക ശ്രമത്തിൽ നിന്നും പിന്മാറിയത് എന്ന് ഉണ്ണിയും ടീം അംഗങ്ങളും കരുതി. പക്ഷേ, മുന്നേ കൊല്ലപ്പെട്ട മൂന്ന് കല്യാണ പെണ്ണുങ്ങളുടേയും സഹോദരന്മാരെ നിരീക്ഷിക്കുന്നത് തുടരാൻ ഉണ്ണി ആവശ്യപ്പെട്ടു. ഉണ്ണിക്ക് ആ മൂന്നുപേരെ ആയിരുന്നു സംശയം.

കുറച്ച് ദിവസങ്ങൾക്ക് ശേഷം

സമയം രാത്രി 2.05

ഉണ്ണിയുടെ മൊബൈൽ നിറുത്താതെ ശബ്‌ദിച്ചോണ്ടിരുന്നു. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ഉണ്ണി ഫോണെടുനോക്കി, പരിചയമില്ലാത്ത ഒരു നമ്പറാണ്. കോൾ അറ്റന്റ് ചെയ്തതും ഉണ്ണിയുടെ കാതിൽ ഒരു ഗാനം മുഴങ്ങി

“കടുവായേ കിടുവ പിടിക്കുന്നോ

അമ്പമ്പോ

മരയോന്തിനു ചായമടിക്കുന്നോ

അയ്യയ്യേ

വവ്വാലിനെ ഊഞ്ഞാല്‍ ആട്ടുന്നോ – കുമാരി

പുഴമീനിനു നീന്തല്‍ കോച്ചിങ്ങോ – കൂത്താടി

കനവും പോയേ – കളവും പോയേ – കാനാടി കുട്ടിച്ചാത്താ

വാഹായ സ്വാഹാ വായ – ഹോയ് ഹോയ് ഹോയ്

കടുവായേ കിടുവ പിടിക്കുന്നോ – അമ്പമ്പോ

മരയോന്തിനു ചായമടിക്കുന്നോ – അയ്യയ്യേ”

പാട്ട് കേട്ടതും ഉണ്ണി തന്റെ ഫോൺ ബെഡിലേക്ക് ദേഷ്യത്തോടെ എറിഞ്ഞതും ഒരുമിച്ചായിരുന്നു…

“വീണ്ടും നവദമ്പതികൾ മൃഗീയമായി കൊല്ലപ്പെട്ടു. അഴിഞ്ഞാടി സൈക്കോ കില്ലർ. ഇരുട്ടിൽ തപ്പി കേരള പോലീസ്”

ഉണ്ണി തന്റെ ടീമിലുള്ള റഹീമിനെ വിളിച്ചു

“റഹീമേ, ആ പയ്യന്മാരെ നിരീക്ഷിച്ചിരുന്നോ…?”

“എന്റെ പൊന്നുസാറെ, ആ പയ്യന്മാർ ഈ നിമിഷം വരെ വീടിന്റെ പുറത്തിറങ്ങിയിട്ടില്ല. അതിങ്ങളെ കൊണ്ടൊന്നും പറ്റില്ല സാറേ, കൊച്ചു പയ്യന്മാരല്ലേ”

ഉണ്ണി ദേഷ്യം കൊണ്ട് വിറച്ചു

“പിന്നെ ആരാണ് റഹീമേ നമ്മളെയൊക്കെ വെറും മണ്ടന്മാരാക്കിയിട്ട് ഈ കൊലപാതകങ്ങളൊക്കെ ചെയ്യുന്നേ…?”

കള്ളനും പോലീസും കളി തുടരും…

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

2/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!