Skip to content

ഗൗരി – 23

gouri-sneha

വാടി ഇവിടെ മഹി ഗൗരിയുടെ കൈയിൽ പിടിച്ചു വലിച്ചു.

ശരി ശരി ഞാൻ വരാം

ഗൗരി മഹിക്കൊപ്പം സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി.

ഗൗരി മഹിയുടെ തോളോട് ചേർന്ന് ചിരിച്ചു കൊണ്ട് നടന്നു വരുന്നതു കണ്ടപ്പോൾ ഹരിപ്രസാദിൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

നോക്കു നന്ദന നമ്മുടെ മോൻ മഹാദേവനും ഗൗരി മാഡവും വരുന്നതു നീ കണ്ടോ?

നന്ദനയും മഹാദേവനും ആ കാഴ്ച നോക്കി നിന്നു.

നമുക്ക് പോകാം

അല്ല, മാഡം എങ്ങോട്ടാ ?

ഗൗരിയും നമ്മോടൊപ്പം വരുന്നു

സിസ്റ്റർ സിസിലിയെയും കൂടെ വന്ന സിസ്റ്റഴമ്പിനേയും കൊല്ലത്ത് എത്തിക്കാൻ ഡ്രൈവറെ പറഞ്ഞ് ഏൽപ്പിച്ചിട്ട് ഹരിപ്രസാദ് മറ്റൊരു ടാക്സി വിളിക്കാനായി ഒരുങ്ങി.

സാർ വേറെ ടാക്സി വിളിക്കണ്ട എൻ്റെ കാറിൽ പോകാം നമുക്ക്

നന്ദന മഹിയോടു ചേർന്നു നിന്നു. മഹിയുടെ കൈ തൻ്റെ കൈകൾക്കുള്ളിലാക്കി ആ കൈയിൽ തലോടികൊണ്ടിരുന്നു.

ആ തലോടൽ ആഗ്രഹിച്ചതു പോലെ മഹി ആ തലോടൽ ഏറ്റുവാങ്ങി .നിന്നു.

എന്നാൽ അങ്ങനെ ആകട്ടെ.

ഹരിപ്രസാദിൻ്റെ നേരെ കാറിൻ്റെ കീ നീട്ടി കൊണ്ട് ഗൗരി ചോദിച്ചു.

ഞാൻ ഓടിക്കണോ അതോ മഹിയേട്ടൻ ഓടിക്കുന്നോ ‘ അതുമല്ലങ്കിൽ സാർ ഓടിക്കുന്നോ

ഞാൻ ഓടിക്കാം എന്നും പറഞ്ഞ് ഹരിപ്രസാദ് ഗൗരിയുടെ കൈയിൽ നിന്നും തക്കോൽ വാങ്ങി.

ഹരിപ്രസാദിനൊപ്പം ഗൗരി കാറിൻ്റെ  മുൻ സീറ്റിൽ കയറി. മകയും അമ്മയും മകനും പിൻ സീറ്റിലും ഗൗരി മനപ്പൂർവ്വം അങ്ങനെ ചെയ്തതാണ്

കാർ പോലീസ് സ്റ്റേഷൻ്റെ മുറ്റം കടന്നു റോഡിലേക്കിറങ്ങി.

ഞാനൊരു കാര്യം ചോദിച്ചാൽ നിങ്ങൾ തെറ്റിദ്ധരിക്കരുത്

എന്താ സാർ?  സാർ ചോദിച്ചോളു

നിങ്ങൾ തമ്മിൽ എങ്ങനാ പരിചയം.

ഗൗരി തിരിഞ്ഞ് മഹിയെ നോക്കി

മഹിയേട്ടൻ പറയുന്നോ അതോ ഞാൻ പറയണോ

ഗൗരി പറഞ്ഞോളു മഹി തൻ്റെ സമ്മതം അറിയിച്ചതും.

വേണ്ട സാർ ഞാനൊന്നും പറയുന്നില്ല. മഹിയേട്ടൻ എല്ലാം പറയും സാവധാനം

അതു മതി. ഹരിപ്രസാദ് അതു ശരിവെച്ചു.

മോനെ നീ അമ്മയെ അമ്മേന്ന്. ഒന്നു വിളിച്ചേ അമ്മക്ക് അതൊന്നു കേൾക്കാനാ

മോനെ മഹി  നിനക്ക് പെട്ടന്ന് ഞങ്ങളെ ഉൾക്കൊള്ളാൻ പറ്റില്ലന്നറിയാം എന്നാലും പറയുവാ നിന്നോട് ഞങ്ങൾ അറിഞ്ഞു കൊണ്ടല്ലങ്കിലും ഞങ്ങൾ തെറ്റു ചെയ്തു. അറിഞ്ഞു കൊണ്ടല്ല മോനെ ഞങ്ങൾ നിന്നെ അനാഥനാക്കിയത്. അതു കൊണ്ട് ഞങ്ങളുടെ മോൻ ഞങ്ങളോട് ക്ഷമിക്കണം

അച്ഛാ….. എനിക്കെല്ലാം മനസ്സിലായി എനിക്ക് അച്ഛനോടും അമ്മയോടും പരാതിയോ പരിഭവമോ ദേഷ്യമോ ഒന്നുമില്ല. നിങ്ങളുടെ അന്നത്തെ സാഹചര്യം അതായതു കൊണ്ടല്ലേ ഞാൻ അനാഥാലയത്തിൽ ചെന്നുപെട്ടത്.

മോനേ…….. അമ്മക്ക് സമാധാനമായി. നന്ദന പൊട്ടിക്കരഞ്ഞുകൊണ്ട് മഹിയെ ചേർത്തു പിടിച്ചു.മഹി ഒരു കൊച്ചു കുഞ്ഞിനെ പോലെ തൻ്റെ അമ്മയുടെ ചൂടിലേക്ക് ചേർന്നിരുന്നു താനിപ്പോൾ ഒരു കൊച്ചു കുഞ്ഞായിരുന്നെങ്കിലെന്ന് മഹി വെറുതെ ആശിച്ചു.

അമ്മേ…… അമ്മ സങ്കടപെടാതെ താമസിച്ചിട്ടാണങ്കിലും എനിക്ക് എൻ്റെ അച്ഛനേയും അമ്മയേയും കിട്ടിയല്ലോ ഞാൻ ഭാഗ്യവാനാണമ്മേ

മോനേ ഈ അമ്മയോട് ക്ഷമിക്കടാ കണ്ണാ .

മഹിയേട്ടാ നമുക്ക് വീടു വരെ ഒന്നു പോയി വന്നാലോ അമ്മക്ക് മഹിയേട്ടനെ ഒന്നു കാണണം എന്നു പറഞ്ഞിരുന്നു.

എവിടെയാണ് മാഡത്തിൻ്റെ വീട്

ഇവിടെ അടുത്താണ് സാർ നമുക്ക് അവിടം വരെ ഒന്നു പോയിട്ട് പോയാൽ പോരെ സാർ

അതു മതി 

അച്ഛാ ഗൗരിയെ മാഡം എന്നൊന്നും വിളിക്കണ്ട അച്ഛൻ്റേയും അമ്മയുടെയും മരുമോളായിട്ട് വരാനുള്ളവളാണ് ഇവൾ

എനിക്ക് തോന്നിയിരുന്നു. ആ വരവ് കണ്ടപ്പോൾ സിനിമയിൽ നായകനും നായികയും വരുമ്പോലെ അല്ലായിരുന്നോ ആ വരവ്

കളിയാക്കാതെ സാർ

അപ്പോ ഇനി എൻ്റെ മരുമോള് ഈ സാർ വിളി നിർത്തിയിട്ട് മഹി വിളിക്കുന്നതു പോലെ അച്ഛാ എന്നു വിളിച്ചോ

എടി നന്ദനേ നമ്മൾ എത്ര ഭാഗ്യം ചെയ്തവരാ മകനെ തേടിവന്ന നമ്മൾക്ക് ദേ ഒരു മോളെ കൂടി കിട്ടിയിരിക്കുന്നു ഇവരെ വേഗം പിടിച്ച് കെട്ടിച്ചാൽ അടുത്ത വർഷം തന്നെ കൊച്ചു മക്കളേയും കിട്ടും എന്താ നന്ദന ഇവരെ ഇന്നുതന്നെ പിടിച്ചു കെട്ടിച്ചാലോ

മക്കളുടെ ഇഷ്ടം അതാണങ്കിൽ ഉടനെ അതങ്ങു നടത്തിയേക്കാം പ്രസാദേട്ടാ

എന്നാൽ ഇന്നുതന്നെ ഗൗരി മോളുടെ അച്ഛനോടും അമ്മയോടും സംസാരിച്ചിട്ടു തന്നെ കാര്യം

ഓരോന്നും പറഞ്ഞ് കാർ കള്ളു കാർത്യായനിയുടെ വീടിൻ്റെ മുന്നിലെത്തി നിന്നു

അതു പിന്നെ മഹിയേട്ടൻ്റെ അച്ഛാ ഞങ്ങളുടെ വീടൊക്കെ ചെറുതാണ്.പിന്നെ ഞങ്ങളു സാധാരണക്കാരാണ്.അച്ഛനും അമ്മയും കള്ളുഷാപ്പ് നടത്തുന്നവരാണ്

ഗൗരി മോളെ ഞങ്ങളു മോളുടെ വീടോ അച്ഛൻ്റെയും അമ്മയുടെയും തൊഴിലോഅന്വേഷിച്ചു വന്നവരല്ല ഞങ്ങളുടെ മോന് ഇഷ്ടപ്പെട്ട പെണ്ണിനെ തരുമോന്ന് ചോദിക്കാൻ വന്നതാണ്.

കാറിൻ്റെ ഡോർ തുറന്ന് എല്ലാവരും ഇറങ്ങി

ഗൗരിയുടെ കാർ വന്നതറിഞ്ഞ് വീടിനുള്ളിൽ നിന്ന് എല്ലാവരും പുറത്തേക്കിറങ്ങി വന്നു.

ഗൗരിയോടൊപ്പം മറ്റുള്ളവരേയും കണ്ട ഗീതുവും നീതുവും അവിടെ നിന്നും പിൻ വലിഞ്ഞു.

കാർത്യായനിയും സുധാകരനും അവരെ വീടിനകത്തേക്കു ക്ഷണിച്ചു.

അച്ഛാ ഇതു മഹിയേട്ടൻ്റെ അച്ഛൻ അഡ്വ: ഹരിപ്രസാദും അമ്മ നന്ദനമാഡവും ആണ്.

ഇതാണ് എൻ്റെ അച്ഛനും അമ്മയും പിന്നെ രണ്ടു സഹോദരിമാരും ഉണ്ട്.

പരിചയപ്പെടുത്തലുകൾക്ക് ശേഷം ഹരിപ്രസാദ് കാര്യത്തിലേക്ക് കടന്നു.

ഞങ്ങളുടെ മകൻ മഹാദേവനു വേണ്ടി ഇവിടുത്തെ മകളെ ഞങ്ങൾക്കു തരണം

ഹരിപ്രസാദ് പറഞ്ഞതു കേട്ട് സുധാകരൻ്റേയും കാർത്യായനിയുടെയും മുഖം തെളിഞ്ഞു

ഞങ്ങൾക്കു സമ്മതമാണ് സാർ ഗൗരി മഹാദേവനുള്ളതാണ്. മഹാദേവൻ കാരണമാണ് ഇന്ന് എൻ്റെ മോൾ ജീവനോടെ ഇരിക്കുന്നതു തന്നെ സുധാകരൻ പറഞ്ഞു നിർത്തി.

വിവാഹം ഉടൻ നടത്താം എന്നു തീരുമാനിച്ചാണ് അവർ പിരിഞ്ഞത്.

അവരോട് യാത്ര പറഞ്ഞ് ഇറങ്ങിയ അവരോടൊപ്പം ഗൗരിയും പോന്നു ഹരിപ്രസാദിൻ്റെ തറവാട്ടിലേക്ക്. എർണാകുളം ത്രിപ്പൂണിത്തറയിലാണ് ഹരിപ്രസാദിൻ്റെ തറവാട്.

മക്കളെ നിങ്ങൾ രണ്ടാളോടും ഒരു കാര്യം പറയാനുണ്ട് ഞങ്ങൾക്ക്.

എന്താ അച്ഛാ

മോനെ നിങ്ങളുടെ വിവാഹത്തിന് മുൻപ് ഞങ്ങളുടെ വിവാഹം നടത്തണം.

അതിനെന്താ അച്ഛാ ഉടനെ തന്നെ നല്ലൊരു ജോത്സ്യനെ കണ്ട് മുഹുർത്തം കുറുപ്പിക്കാം.

ഞങ്ങളുടെ ഒരു ഭാഗ്യമേ അച്ഛൻ്റേയും അമ്മയുടെയും വിവാഹത്തിന് മുഹുർത്തം കുറുപ്പിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടിയല്ലോ. അതും പറഞ്ഞ് മഹിയും ഗൗരിയും പൊട്ടി ചിരിച്ചു. ആ ചിരിയിൽ നന്ദനയും ഹരിപ്രസാദും പങ്കു ചേർന്നു.

,,,##########################

ഏറ്റവും അടുത്ത മുഹുർത്തത്തിൽ തന്നെ അമ്പലത്തിൽ വെച്ച് ഹരിപ്രസാദ് നന്ദനയുടെ കഴുത്തിൽ താലിചാർത്തി .

അതിനടുത്ത ദിവസത്തിൽ ഗൗരിയുടെയും മഹിയുടെയും വിവാഹ നിശ്ചയത്തിൻ്റെ ദിവസം തീരുമാനിച്ചു.

നിശ്ചയത്തിന് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. രണ്ടു വീട്ടിലും

മോളെ ശരത്ത് സാറിനെ നിശ്ചയത്തിനും വിവാഹത്തിനും ക്ഷണിക്കണം സുധാകരൻ ഗൗരിയോടു പറഞ്ഞു.

അതു വേണം അച്ഛാ ഗായത്രി ആൻ്റി യേയും മീനൂട്ടിയേയും കൂട്ടി വരാൻ പറയണം ഞാൻ ക്ഷണിച്ചില്ലെങ്കിലും മഹിയേട്ടൻ ക്ഷണിക്കും അവരെ

അതു പോര മോളെ മോളു പ്രത്യേകം ക്ഷണിക്കണം ശരത്ത് സാറിനെ .

ഞാനും മഹിയേട്ടനും നേരിട്ട് പോയി ക്ഷണിച്ചോളാം സാറിനെ .

ഈ സമയം ഹരിപ്രസാദിൻ്റെ വീട്ടിലും ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്.

നമുക്ക് പാലക്കാട് വരെ ഒന്നു പോകണം പ്രഭാകരനങ്കിളിനെ ക്ഷണിക്കണം – പിന്നെ നന്ദനയുടെ ഡോക്ടർ  വിവേകിനേയും ക്ഷണിക്കണം

അതിനെന്താ അച്ഛാ നമുക്ക് ഇന്നു തന്നെ പുറപ്പെട്ടാലോ പാലക്കാടിന് .

നീ ഗൗരി മോളെ കൂടി വിളിക്ക് മോളോടും വരാൻ പറ പാലക്കാടിന്‌

ഞാൻ വിളിച്ചിരുന്നു അവൾ അവിടുന്ന് പുറപ്പെട്ടു. ഉടനെ ഇവിടെ എത്തും.

എടാ കള്ളാ കൊള്ളാം രണ്ടു പേരും.

നിങ്ങൾ രണ്ടു പേർക്കും ഇപ്പോ ഹണിമൂൺ സമയമല്ലേ.ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല നിങ്ങള് മുന്നേ പൊയ്ക്കോ ഞങ്ങളു പിന്നാലെ വന്നേക്കാം

ഞങ്ങളുടെ സ്വർഗ്ഗം നീ കൂടെ ഉള്ളപ്പോഴാണ് മോനെ അപ്പോ പിന്നെ നീ എങ്ങനെ കട്ടുറുമ്പ് ആകും. ഞങ്ങൾ നിങ്ങളുടെ  സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആണങ്കിൽ നിങ്ങൾ മുന്നേ പൊയ്ക്കോ ഞങ്ങൾ പിന്നാലെ വന്നോളാം.

ആരും മുൻപും പിൻപും ഒന്നും പോകണ്ട എല്ലാവരും ഒരുമിച്ച് ഒരു വണ്ടിയിൽ പോകുന്നു. അങ്ങോട് വന്ന ഗൗരി പറഞ്ഞു.

മോളു പറഞ്ഞതാ അതിൻ്റെ ശരി  നന്ദന ഗൗരിക്ക് സപ്പോർട്ടുമായി വന്നു.

നാലുപേരും കൂടി ഒരു കാറിൽ പാലക്കാടിലേക്ക് യാത്ര തിരിച്ചു

തുടരും

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!