Skip to content

നിഴൽ – 10

nizhal-novel

ചേച്ചീ,,

പോലീസ് ചെക്കിങ്ങാണ്,

ഈ റൂട്ടിൽ സാധാരണ ഉള്ളത്  തന്നെയാണ് ,ഒരു കാര്യവുമില്ല,

പത്തോ നൂറോ കൊടുത്താൽ

മതി ,പിന്നെ ലൈസൻസില്ലെങ്കിലും അവൻമാര് പൊയ്ക്കൊള്ളാൻ പറയും,,,

തികഞ്ഞ ലാഘവത്തോടെയാണ് ഹരി,അത് പറഞ്ഞതെങ്കിലും ,

ഗീതയ്ക്ക് നെഞ്ചിനകത്ത് ഒരു തീഗോളമുരുളുന്നത് പോലെയാണ് തോന്നിയത്

എൻ്റെ ചോറ്റാനിക്കരയമ്മേ ,,, അവർ എന്നെ അന്വേഷിച്ച് വന്നതാവരുതേ ,,

യാതൊരു തടസ്സവുമില്ലാതെ ഞങ്ങൾക്ക് കടന്ന് പോകാൻ കഴിഞ്ഞാൽ, കീഴ്ക്കാവിലമ്മയ്ക്ക് ഞാനൊരു ഗുരുതി പൂജ തന്നെ നടത്തിയേക്കാമേ ,, ഭഗവതീ… എന്നെ കാത്തോളണേ,,,

അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.

പോലീസിനെ കണ്ടപ്പോൾ, അത് വരെ സംഭരിച്ച് വച്ചിരുന്ന, എല്ലാ ധൈര്യവും ചോർന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി.

ജീപ്പിനടുത്ത് നിന്ന് ഒരു പോലീസുകാരൻ മുന്നോട്ട് വന്ന് കാറിന് നേരെ കൈ നീട്ടിയപ്പോൾ

ഹരി, കുറച്ച് മുന്നോട്ട് പോയിട്ട് , വണ്ടി സൈഡിലേയ്ക്ക് ഒതുക്കി നിർത്തി.

കാറിനടുത്തേക്ക് പോലീസുകാരൻ നടന്ന് വരുന്നത് റിയർവ്യൂ മീറ്റിലൂടെ കണ്ട ഗീത ,ഷാള് കൊണ്ട് തല വഴി മൂടിയിട്ട് ഉറക്കം നടിച്ച് കിടന്നു

വന്ന പോലീസുകാരനോട് ഹിന്ദിയിൽ എന്തൊക്കെയോ സംസാരിച്ചതിന് ശേഷം, ഹരി പോക്കറ്റിൽ നിന്നും നൂറിൻ്റെ ഒരു നോട്ടെടുത്ത് ,ഡോറിൽ പിടിച്ചിരുന്ന അയാളുടെ കൈവെള്ളയിലേയ്ക്ക് തിരുകി വച്ച് കൊടുക്കുന്നത് ഷാളിൻ്റെ സുതാര്യതയിലൂടെ ഗീത കണ്ടു.

തൊട്ടടുത്ത നിമിഷം, ഹരി കാറ് മുന്നോട്ടെടുത്തപ്പോഴാണ്, ഗീതയ്ക്ക് തൻ്റെ ശ്വാസം നേരെ വീണത്.

ഹരീ ,, പോകുന്ന വഴിയിൽ  ക്ഷേത്രങ്ങൾ വല്ലതും കാണുകയാണെങ്കിൽ ഒന്ന് വണ്ടി നിർത്തണേ,,

എന്താ ചേച്ചീ… കാണിക്ക അർപ്പിക്കാനാണോ ?

അവൻ്റെ ചോദ്യത്തിൽ പരിഹാസമൊളിച്ചിരിക്കുന്നതായി അവൾക്ക് തോന്നി.

അതുമുണ്ട്, പിന്നെ എനിക്കൊന്ന് നന്നായി പ്രാർത്ഥിക്കുകയും വേണം ,,

ശരി ചേച്ചീ,,നോക്കാം

ശ്രീഹരി, ആക്സിലേറ്ററിൽ കാലമർത്തിക്കൊണ്ട് പറഞ്ഞു.

കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോൾ റോഡിൻ്റെ ഇടത് സൈഡിൽ അമ്പലത്തിൻ്റെ ഒരു ആർച്ച് കണ്ട് ശ്രീഹരി കാറ് മെല്ലെ സർവീസ് റോഡിലേയ്ക്ക് ഇറക്കി നിർത്തി .

ദാ ആ കാണുന്നതൊരു ഭഗവതി ക്ഷേത്രമാണ് ,മഹാലക്ഷ്മിയാണവിടുത്തെ പ്രതിക്ഷ്ഠ ,,ചേച്ചി പോയി പ്രാർത്ഥിച്ചിട്ട് വാ ,ഞാൻ അപ്പോഴേയ്ക്കും റേഡിയേറ്ററൊന്ന് തണുപ്പിക്കട്ടെ

റോഡരികിലെ വലിയ മാവിൻ്റെ തണലിലേയ്ക്ക് വണ്ടി ഒതുക്കിയിട്ട് കൊണ്ട് ,ശ്രീഹരി പറഞ്ഞു

അത് കേട്ടവൾ കാറിൽ നിന്നിറങ്ങി

ബാഗ് അതിലിരിക്കട്ടെ ചേച്ചീ … അതും ചുമന്ന് കൊണ്ട് എന്തിനാ പോകുന്നത് ?

ഗീത ,തൻ്റെ വലിയ ബാഗെടുത്ത് തോളിൽ തൂക്കുന്നത് കണ്ട് ശ്രീഹരി ജിജ്ഞാസയോടെ ചോദിച്ചു.

അല്ലാ, എനിക്കൊന്ന് ഡ്രസ് ചെയ്ഞ്ച് ചെയ്യണം ,അവിടെ അതിനുള്ള സൗകര്യമുണ്ടോന്ന് ഞാനൊന്ന് നോക്കട്ടെ,,

അതും പറഞ്ഞ് പൊടുന്നനെയവൾ അമ്പലത്തിൻ്റെ പ്രധാന ഗേറ്റിലേയ്ക്ക് നടന്നു.

പണവും ആഭരണങ്ങളുമടങ്ങിയ ആ ബാഗ് കാറിൽ വച്ചിട്ട് പോകാൻ ഗീതയ്ക്ക്, വിശ്വാസം പോരായിരുന്നു

ഒരിക്കൽ പറ്റിയ അബദ്ധം ഇനിയും ആവർത്തിച്ചാൽ തനിക്ക് പിടിച്ച് നില്ക്കാൻ കഴിഞ്ഞെന്ന് വരില്ല

ഈ ബാഗ്, ഇനി മുന്നോട്ട് ജീവിക്കാനുള്ള ഏക മാർഗ്ഗമാണ് ,അത് നഷ്ടപ്പെടുത്തിക്കൂടാ,,

ഹരികൃഷ്ണനെ താൻ പരിചയപ്പെട്ടിട്ട് മണിക്കൂറുകളേ ആയിട്ടുള്ളു ,

ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരാളെയും വിലയിരുത്താൻ കഴിയില്ല,  അത് തൻ്റെ അനുഭങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളാണ്,,

അവൾ ജാഗരൂഗയായി നടന്നു.

മഞ്ഞയും കാവിയും നിറമുള്ള ചായം തേച്ച് മിനുക്കിയ കുമ്മായക്കെട്ടുകൊണ്ടുള്ള അതിപുരാതനമായൊരു ക്ഷേത്രമായിരുന്നത്.

സായാഹ്നമായത് കൊണ്ടാവാം ക്ഷേത്ര മുറ്റം വിജനമായിരുന്നു ശ്രീകോവിൽ അടഞ്ഞ് കിടക്കുകയായിരുന്നെങ്കിലും

അല്പനേരം ഗീതയവിടെ കണ്ണടച്ച് നിന്ന് പ്രാർത്ഥിച്ചു.

#######################

ചേച്ചീ ,, ഈ സ്ട്രീറ്റിൽ നിറയെ മൊബൈൽ ഫോണിൻ്റെ ഷോപ്പുകളാണ്, ചേച്ചിക്ക് ഫോൺ വാങ്ങണ്ടെ?

ക്ഷേത്ര ദർശനവും കഴിഞ്ഞ്, കാറിൽ യാത്ര തുടരുമ്പോൾ ശ്രീഹരി, ഗീതയോട്  ചോദിച്ചു.

ഉം വേണം,, വണ്ടി ഒതുക്കിക്കോ ഹരീ…

ഞാൻ വരണോ ചേച്ചി ?

പിന്നെ,,,തീർച്ചയായും, ഹരിക്കാകുമ്പോൾ കുറച്ച് ബാർഗയ്ൻ ചെയ്ത് വാങ്ങാൻ കഴിയുമല്ലോ ,മാത്രമല്ല എനിക്ക് ഹരിയുടെ ഒരു സഹായം കൂടി വേണം ,,

എന്താ ചേച്ചീ ?

അത് പിന്നെ ,എൻ്റെ ഐഡി കാർഡ് കൈയ്യിലില്ല ,സിം കാർഡ് വാങ്ങണമെങ്കിൽ ഐഡി പ്രൂഫ് കൊടുക്കണ്ടെ ? ബുദ്ധിമുട്ടില്ലെങ്കിൽ ഹരിയുടെ പേരിൽ ,എനിക്കൊരു സിം കാർഡ് എടുത്ത് തരുമോ ?വെറുതെ വേണ്ട,ഹരിക്ക് അതിന് ഞാൻ നല്ലൊരു എമൗണ്ട് തരാം,,,

ഓകെ ചേച്ചി.. ഞാൻ എടുത്ത് തരാം,,

അത് കേട്ട് ഗീതയ്ക്ക് ആശ്വാസമായി .

######################

ചേച്ചി എത്ര വർഷമായി, മുംബെയിൽ ബിസിനസ്സ് ആവശ്യത്തിന് വരാൻ തുടങ്ങിയിട്ട്?

പുതിയമൊബൈലിൽ, വാട്സ് ആപ് ആഡ് ചെയ്യുന്ന തിരക്കിലായിരുന്ന ഗീത ,ശ്രീഹരിയുടെ ചോദ്യം കേട്ട് ചെറുതായൊന്ന് പതറി.

കൃത്യമായി ഓർക്കുന്നില്ല, എങ്കിലും ഒരു നാലഞ്ച് കൊല്ലമായിക്കാണും,,

അത് കേട്ട് ശ്രീഹരി പൊട്ടിച്ചിരിച്ചു.

എന്താ ഹരീ ,,നീയെന്തിനാണിങ്ങനെ ചിരിക്കുന്നത് ?

അമ്പരപ്പോടെ ഗീത ചോദിച്ചു.

അല്ല ,നാലഞ്ച് വർഷമായി മുംബെയിൽ വന്ന് പോകുന്ന ഒരാൾ, ഹിന്ദി പഠിച്ചില്ലാ, എന്ന് പറഞ്ഞാൽ എങ്ങനെ ചിരിക്കാതിരിക്കും?

ആ മൊബൈൽ ഷോപ്പിൽ നിന്ന പയ്യൻ, എന്തെല്ലാം ചോദിച്ചിട്ടും,

ചേച്ചി കമാന്ന് ഒരക്ഷരം മിണ്ടാതെ വായും പൊളിച്ച് നില്ക്കുവല്ലായിരുന്നോ ?

അത് പിന്നെ ,എനിക്ക് എന്തോ ആ സമയത്ത് മൈൻഡ് വേറെവിടെയോ ആയിരുന്നു ,,,

വിളറിപ്പോയ ഗീത ,അത് മുഖത്ത് പ്രകടിപ്പിക്കാതെ ,ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.

ചേച്ചീ,,, എനിക്ക് ചേച്ചീടെ പ്രായമൊന്നുമില്ല ,പക്ഷേ ചേച്ചിയെക്കാൾ അനുഭവ സമ്പത്തുണ്ട് ,ചേച്ചി എൻ്റെ കാറിൽ കയറിയപ്പോൾ മുതൽ ഞാൻ ചേച്ചിയെ ഒബ്സർബ് ചെയ്യുകയായിരുന്നു ,ആ സമയത്ത് ചേച്ചീടെ മുഖത്തൊരു വല്ലാത്തഭീതിയുണ്ടായിരുന്നു, അപ്പോഴെഎനിക്കെന്തോ പന്തികേട് ഫീല് ചെയ്തിരുന്നു ,

ബൈപാസ്സിൽ വച്ച് പോലീസിനെ കണ്ടപ്പോഴുള്ള ചേച്ചിയുടെ പരുങ്ങലും, അമ്പലത്തിൽ പോയപ്പോൾ വലിയ ബാഗെടുത്ത് നടന്നപ്പോഴുമൊക്കെ എൻ്റെ സംശയം ബലപ്പെട്ടു,

അവസാനം ആ മൊബൈൽ ഷോപ്പിൽ ഹിന്ദി മനസ്സിലാക്കാതെ ബബ്ബബ്ബ അടിക്കുന്നത് കൂടി കണ്ടപ്പോൾ, ഞാനൊരു കാര്യം ഉറപ്പിച്ചു ,ചേച്ചി പറഞ്ഞത് മുഴുവനും പച്ചക്കള്ളമാണെന്ന്, സത്യം പറചേച്ചീ ,,, നിങ്ങൾ ശരിക്കും ആരാണ്? എന്തിനാണ് നിങ്ങൾ ഭാഷയറിയാത്ത അപരിചിതമായ ഈ സ്ഥലത്ത് കിടന്ന് ഇങ്ങനെ ചുറ്റിക്കറങ്ങുന്നത് ?

അപ്രതീക്ഷിതമായ

ശ്രീഹരിയുടെ ചോദ്യശരങ്ങളെ, പ്രതിരോധിക്കാനുള്ള ഉത്തരങ്ങൾ കിട്ടാതെ ,ഗീത പതറി നിന്ന് പോയി.

തുടരും

സജി തൈപ്പറമ്പ്.

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!