Skip to content

നിഴൽ – 2

nizhal-novel

ഗീതേ… ഗീതേ,

തലമുടിയിൽ എണ്ണ തേച്ച് പിടിപ്പിക്കുമ്പോഴാണ് പുറത്ത് നിന്ന് ആരോ വിളിക്കുന്നത് കേട്ടത്

ങ്ഹാ ഇതാരാ ബെന്നിച്ചനോ?

എന്താ ബെന്നിച്ചാ .. ?അമ്മച്ചി ഇവിടെയില്ലല്ലോ?

തൊഴിലുറപ്പിന് പോയതല്ലേ?

വഴിയിൽ വച്ച്  ഞാൻ കണ്ടിരിന്നു, അത് കൊണ്ട് തന്നെയാണ് ഞാനിങ്ങോട്ട് വന്നത്,,

അയാളുടെ സംസാരം കേട്ടപ്പോൾ ഗീതയ്ക്ക് എന്തോ വല്ലായ്ക തോന്നി.

ദേവേട്ടൻ്റെ കൂട്ടുകാരനാണ് ബെന്നിച്ചൻ ,ഇടയ്ക്ക് ദേവേട്ടനുള്ളപ്പോൾ വരാറുണ്ടായിരുന്നു ,പക്ഷേ മരിച്ചതിന് ശേഷം അടിയന്തിര ചടങ്ങുകൾക്കല്ലാതെ മറ്റൊന്നിനും വന്നിട്ടില്ല ,ഇപ്പോഴെന്താണോ ആഗമനോദ്ദേശ്യം?

അവൾ ആശങ്കയോടെ അയാളെ നോക്കി

കുട്ടികൾ സ്കൂളിൽ പോയല്ലോ അല്ലേ?

ഈശ്വരാ.. അപ്പോൾ എന്തോ കണക്ക് കൂട്ടലിലാണ്, അയാൾ വന്നിരിക്കുന്നത്.

ബെന്നി , ഇളം തിണ്ണയിൽ നിന്നും വരാന്തയിലേയ്ക്ക് കയറി പ്ളാസ്റ്റിക് കസേരയിലേക്കിരുന്നപ്പോൾ

ഗീതയുടെ ഉള്ളൊന്ന് കാളി.

ദേ ബെന്നിച്ചാ… ഇവിടെയാരുമില്ലെന്നറിഞ്ഞോണ്ട് നിങ്ങളെന്തിനാണിപ്പോൾ ഇങ്ങോട്ട് വന്നത് ?പോയിട്ട് വൈകുന്നേരം വാ, അപ്പോഴേയ്ക്കും അമ്മച്ചിയും കുട്ടികളും വരും

അവൾ നെഞ്ചിടിപ്പോടെ പറഞ്ഞു.

പക്ഷേ, അവരുള്ളപ്പോൾ എനിക്കൊന്നും ഗീതയോട് പറയാൻ കഴിയാത്തത് കൊണ്ടാണ് ഇപ്പോൾ തന്നെ വന്നത് ,ഞാൻ പറയുന്നത് ഗീതയ്ക്ക് സ്വീകാര്യമല്ലെങ്കിൽ വിട്ട് കളഞ്ഞേയ്ക്കണം എന്നാലും ,സരോജിനിചേച്ചി

ഒരിക്കലുമതറിയരുത്,,,

ൻ്റെ കൃഷ്ണാ… നീയെന്നെ പരീക്ഷിക്കരുതേ ,

ഇയാളെന്താണിങ്ങനൊക്കെ പറയുന്നത് ,മുഖത്ത് നോക്കി

ഇറങ്ങി പോകാൻ പറയേണ്ടി വരുമോ ?

ഇനിയെന്താണ് അയാളുടെ വായിൽ നിന്ന് വീഴുന്നതെന്ന ജിജ്ഞാസയിൽ നില്ക്കുമ്പോൾ ,അവളുടെ ശരീരമാകമാനം നേരിയ വിറയൽ അനുഭവപ്പെട്ടു.

ഗീതയ്ക്കറിയാമല്ലോ ഞാനൊരു ട്രാവത്സ് നടത്തുന്ന കാര്യം ,ചെറുതായിട്ടാണെങ്കിലും എൻ്റെ കെയറോഫിൽ കുറച്ചാളുകൾ ഈ നാട്ടിൽ നിന്നും പല

വിദേശ രാജ്യങ്ങളിലേയ്ക്കും പോയിട്ടുണ്ട്, ആദ്യമൊക്കെ അവർക്ക് കുറച്ച് ബുദ്ധിമുട്ടുള്ള ജോലിയായിരുന്നെങ്കിലും, ഒന്ന് രണ്ട് വർഷത്തിന് ശേഷം വേറെ വിസ കിട്ടുകയും, അവരുടെ ജീവിതം നല്ല രീതിയിൽ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്,,

അല്ല ഇതൊക്കെയെന്തിനാണ് എന്നോട് പറയുന്നത് ?

ആകാംക്ഷ സഹിക്കാതെ അവൾ തുറന്ന് ചോദിച്ചു.

അത് പിന്നെ ,,സരോജിനിചേച്ചി ഇടയ്ക്ക് വീട്ടിൽ വരുമ്പോൾ അമ്മയോട് ഇവിടുത്തെ കാര്യങ്ങൾ പറയാറുണ്ട്,അതൊക്കെ എൻ്റെ ഭാര്യ വൈകുന്നേരമാകുമ്പോൾ എന്നോടും പറയും ,അങ്ങനെയാണ് , മാധവേട്ടനെ കല്യാണം കഴിക്കാൻ അമ്മ, ഗീതയെ നിർബന്ധിക്കുന്നത്, ഇവിടുത്തെ ഗതികേട് കൊണ്ടാണെന്ന് ഞാനറിഞ്ഞത്, നാട്ടിൽ കൂലിപ്പണി ചെയ്യാനും , സെയിൽസ് ഗേളായിട്ട് പോകാനുമല്ലേ അമ്മ സമ്മതിക്കാത്തത്,

വിദേശത്താണെങ്കിൽ, എന്ത് പണി ചെയ്താലും കുഴപ്പമില്ലല്ലോ?  ആരുമറിയാൻ പോകുന്നില്ല,

അയാൾ ലാഘവത്തോടെ പറഞ്ഞു

അല്ല ,ബെന്നിച്ചൻ എന്താ പറഞ്ഞ് വരുന്നത് ?ഞാൻ ഗൾഫിൽ പോകണമെന്നാണോ? എൻ്റെ ബെന്നിച്ചാ,, അതൊന്നും നടപ്പുള്ള കാര്യമല്ല ,എവിടെ ആയിരുന്നാലും എന്ത് ജോലിക്ക് പോകാനും ഞാൻ റെഡിയാണ്, പക്ഷേ, ഗൾഫിലായാലും എൻ്റെ പഠിപ്പിനൊത്ത ജോലിക്കല്ലാതെ അമ്മ എന്നെ അയക്കില്ല

എൻ്റെ ഗീതേ .. അതിന് അമ്മയോട് സത്യം പറയാതിരുന്നാൽ പോരെ ? കുവൈറ്റിലൊരു ലേബർ കമ്പനിയിലേയ്ക്ക് മൂന്നാല് പെണ്ണുങ്ങളെ വേണമെന്നും പറഞ്ഞ് എനിക്കൊരു മെയില് വന്നിട്ടുണ്ട്, പ്ളസ്ടു പാസ്സായ വരെയാണ് അവർക്ക് വേണ്ടത് ,അതിന് നമ്മുടെ ഈ നാട്ടിൽ അങ്ങനെയുള്ള പെൺകുട്ടികൾ കുറവാണെന്നറിയാല്ലോ? ഉള്ളവരൊക്കെ കല്യാണം കഴിഞ്ഞ് അന്യദേശത്തുമാണ്, പിന്നെയുള്ളത് ഗീതയാണ് ,

എം എക്കാരിയായ ഗീതയ്ക്ക് പറ്റിയ തൊഴിലല്ലെന്ന് എനിക്കറിയാം പക്ഷേ ,നിങ്ങളുടെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ മാസം പത്ത് നാല്പതിനായിരം ശബ്ബളമുള്ളൊരു ജോലി കിട്ടുകാന്ന് വച്ചാൽ ,ചെറിയ കാര്യമൊന്നുമല്ലല്ലോ? ഞാനത്രയേ ചിന്തിച്ചുള്ളു,,

ബെന്നിച്ചൻ പറഞ്ഞത് ശരിയാണ്, ഇപ്പോഴത്തെ അവസ്ഥയിൽ എന്ത് ജോലിക്കും പോകാൻ ഞാൻ തയ്യാറാണ്, അതിപ്പോൾ വിദേശത്താണെങ്കിൽ അങ്ങനെ, കാരണം, എനിക്കെൻ്റെ മക്കളെ വളർത്തണം, അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം ,

അമ്മയ്ക്കാണെങ്കിൽ, പ്രായമേറി വരികയാണ് ,എത്ര നാളന്ന് വച്ചാണ് അമ്മയെ ഇങ്ങനെ കൂലിപ്പണിക്ക് വിടുന്നത്,? അതിലുപരി എനിക്കൊരു വരുമാനമുണ്ടായാൽ ,അമ്മയും മറ്റുള്ളവരും പിന്നെ, രണ്ടാം വിവാഹത്തിൻ്റെ കാര്യം പറഞ്ഞ് എന്നെ സമീപിക്കില്ല, ബെന്നിച്ചാ,,, ഞാനൊരുക്കമാണ് ,പക്ഷേ അമ്മയോടെന്ത് പറയും?

അതോർത്ത് ഗീത വിഷമിക്കണ്ട ,കുവൈറ്റിലൊരു വലിയ കമ്പനിയിൽ അസിസ്റ്റൻ്റ് മാനേജർ പോസ്റ്റാണെന്ന് പറഞ്ഞാൽ മതി ,പിന്നെ ഇത്രയും ശബ്ബളം കൂടി ഉണ്ടെന്നറിയുമ്പോൾ അമ്മയ്ക്ക് ഡൗട്ട് ഒന്നും തോന്നില്ല

ങ്ഹാ അത് നല്ല ഐഡിയയാണ് പക്ഷേ ഞാനെൻ്റെ മക്കളോട് സത്യമേ പറയൂ, കാരണം, അവരുടെ അമ്മ ,അവർക്ക് വേണ്ടി

ഒരുപാട് ത്യാഗം സഹിക്കുന്നുണ്ടെന്ന് അറിഞ്ഞ് വേണം, അവര് വളരാൻ,,,

അത് പറയുമ്പോൾ ഗീതയുടെ കണ്ണുകൾ ഈറനായി.

എന്നാൽ പിന്നെ ഞാനിറങ്ങട്ടെ ഗീതേ … എത്രയും വേഗം എമർജൻസി പാസ്പോർട്ട് എടുക്കണം ,അതിന് കുറച്ച് ഡോക്യുമെൻ്റ്സ് വേണം ,ഞാനെന്തായാലും ഓഫീസിൽ ചെന്നിട്ട് വിളിക്കാം, ഇപ്പോഴും, ദേവൻ്റെ നമ്പര് തന്നെയല്ലേ ഗീത ഉപയോഗിക്കുന്നത് ?

അതേ … അത് ഞാൻ കളഞ്ഞിട്ടില്ല

ശരി ,ഞാൻ വിളിക്കാം

അയാൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഗീതയുടെ കണ്ണുകൾ ചുമരിൽ പതിച്ച ദേവൻ്റെ ഫോട്ടോയിലേയ്ക്ക് നീണ്ടു

എന്തിനാ ദേവേട്ടാ … എന്നോടീ

ചതി ചെയ്തത്? നമ്മളെപ്പോഴും പറയാറുള്ളതല്ലേ ജീവിച്ചാലും മരിച്ചാലും അതൊന്നിച്ചാകണമെന്ന് ,

എന്നിട്ടും എന്നെ തനിച്ചാക്കി പോകാൻ നിങ്ങൾക്കെങ്ങനെ മനസ്സ് വന്നു ,,,

അവളുടെ കണ്ണിൽ നിന്നും ചുടുകണ്ണീർ റെഡ്ഓക്സൈഡടിച്ച സിമൻ്റ്തറയിൽ വീണുടഞ്ഞു.

###################

ങ്ഹാ ഗീതേ.. കൊച്ചീന്നൊള്ള ഫ്ളൈറ്റിന് ചാർജ്ജ് കൂടുതലാണ്,

അത് കൊണ്ട് മുംബയിൽ നിന്നുള്ള ടിക്കറ്റാണ് ബുക്ക് ചെയ്തത്, നാളത്തെ ട്രെയിനിന് അങ്ങോട്ടേയ്ക്ക് പോകണം ,വിസയ്ക്ക് കാശ് വേണ്ട ,ഫ്രീയാണ് ,പിന്നെ ട്രെയിൻ ടിക്കറ്റ് ഞാനെടുത്തിട്ടുണ്ട് പക്ഷേ, ഫ്ളൈറ്റിൻ്റെ,,,,അതെന്നെ കൊണ്ട് താങ്ങാനാവില്ല ,

അയാൾ നിസ്സഹായതയോടെ പറഞ്ഞു.

അയ്യോ അത് കുഴപ്പമില്ല ബെന്നിച്ചാ.. ഞാനതൊന്നും പ്രതീക്ഷിച്ചതല്ല, എൻ്റെ മക്കളുടെ രണ്ട് പേരുടെയും കഴുത്തിൽ കിടന്ന, ഓരോ പവൻ മിനുസമുള്ള രണ്ട് നെക്ളസ്സുകൾ ഞാനിന്നലെ കൊണ്ട് പോയി വിറ്റു,

പിന്നെ, അമ്മ ആരാടൊക്കെയൊ ഇരന്ന് കുറച്ച് പൈസ കടം വാങ്ങിച്ചതും, ഇവിടെയിരിപ്പുണ്ട് ,

ഞാനതെടുത്തോണ്ട് വരാം,,,

ഗീത അകത്തേക്ക് പോയി.

മോനേ … നിന്നെ വിശ്വസിച്ചാണ് ഞാനവളെ കടലിനക്കരെ അയക്കുന്നത് ,ഈ ജില്ല വിട്ട് മറ്റെവിടെയും അവളധികമൊന്നും പോയിട്ടില്ല ,കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ അല്ലേ മോനേ…

ഉത്ക്കണ്ഠയോടെ സരോജിനി ചോദിച്ചു.

എൻ്റെ സരോജിനിയേച്ചിയേ..

ഞാൻ ആദ്യമായിട്ടൊന്നുമല്ല ഈ പണി ചെയ്യുന്നത് ,അത് മാത്രമാണോ ? ഗീത എനിക്ക് അന്യയൊന്നുമല്ലല്ലോ? എൻ്റെ ദേവൻ്റെ പെണ്ണിനെ, എനിക്കങ്ങനെ കുഴിയിൽ കൊണ്ട് ചാടിക്കാൻ പറ്റുമോ?

ബെന്നിച്ചൻ്റെ ആ ഉറപ്പിൻ മേലായിരുന്നു, സരോജിനിയും മക്കളായ ഗോപികയും ദേവികയും

റെയിൽവേ സ്റ്റേഷനിൽ നിന്നും ഗീതയെ യാത്രയാക്കിയത്.

സ്വർണ്ണ നിറമുള്ള കൊയ്ത്തിന് പാകമായ നെൽക്കതിരുകൾ നിറഞ്ഞ് നില്ക്കുന്ന വയലുകളും, നിറഞ്ഞൊഴുകുന്ന ചെറുപുഴകളും, വലുതും ചെറുതുമായ നിരവധി കെട്ടിട സമുച്ചയങ്ങളും പിന്നിട്ട് ,ട്രെയിൻ അപരിചിതമായൊരു ലോകത്തേയ്ക്ക് ശരവേഗത്തിൽ

നീങ്ങിയപ്പോൾ, ഗീതയുടെ മനസ്സ് സങ്കടക്കടലായ് മാറുകയായിരുന്നു.

തുടരും,,,

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ച് കൊണ്ട്

സ്വന്തം

സജി തൈപ്പറമ്പ് .

 

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!