Skip to content

നിഴൽ – 5

nizhal-novel

എങ്ങനെയെങ്കിലും

ഇവിടെ നിന്ന് രക്ഷപെടണം,

അതായിരുന്നു ഗീതയുടെ

പിന്നീടുള്ള ചിന്ത,,

അതൊരു പക്ഷേ,

ശാരദാ മേനോൻ അറിഞ്ഞ് കൊണ്ട് നടക്കില്ല ,അറിഞ്ഞിടത്തോളം

അവർക്കിവിടെ അത്യാവശ്യം ബന്ധങ്ങളുളളതാണ് ,

അഥവാ, താൻ ഈ ഫ്ളാറ്റ് വിട്ടാൽ തന്നെ, എങ്ങനെയെങ്കിലും അവരത് അറിഞ്ഞിരിക്കും ,എന്തായാലും കുറച്ച് കൂടി കാത്തിരിക്കാം, രാത്രിയിൽ അവർ ഉറങ്ങിക്കഴിയുമ്പോൾ, ചിലപ്പോൾ രക്ഷപെടാനുള്ള അവസരം കിട്ടിയേക്കും,,

രക്ഷപ്പെടുന്നതിനെക്കുറിച്ച് ഗീത,

തല പുകഞ്ഞാലോചിച്ച് കൊണ്ടേയിരുന്നു ,

#####################

അതേസമയം, കാമകേളികൾക്കിടയിൽ

ശാരദയ്ക്ക് ഒരു ഫോൺ കോൾ വന്നു .

അവരുടെ ഇൻറിമേറ്റ് ഫ്രണ്ട് മാലതിബിശ്വാസ് എന്ന ബോംബെക്കാരിയായിരുന്നു അത്,

അതോടെ, അമുദയെ അവർ തൻ്റെ കാല്ക്കീഴിൽ നിന്ന് സ്വതന്ത്രയാക്കി,

മാലതിയാണ് വിളിച്ചത്,, അവൾക്കൊരു നേപ്പാളി പെൺകുട്ടിയെ കിട്ടിയിട്ടുണ്ടെന്ന്,,

നിനക്കറിയാവല്ലോ? ഞങ്ങൾ രണ്ട് പേരും എന്ത് കിട്ടിയാലും, പരസ്പരം പങ്ക് വയ്ക്കുമെന്ന്, ഇപ്പോഴുള്ള കുട്ടി ഫ്രഷാണെന്നാണവള് പറഞ്ഞത് ,

ഇനിയിപ്പോൾ കുറച്ച് ദിവസത്തേയ്ക്ക് നീ റസ്റ്റെടുത്തോളു,,

അതിരറ്റ ആഹ്ളാദത്തിലായിരുന്നു ശാരദാ മേനോൻ ,അത് കേട്ട് അമുദയ്ക്കും ആശ്വാസം തോന്നിയെങ്കിലും ,തന്നെപ്പോലെ മറ്റൊരു പെൺകുട്ടിയുടെ ജീവിതം  കൂടി ദുരിതപൂർണ്ണമാകുമല്ലോ? എന്ന ചിന്ത, അവളെ കൂടുതൽ അലോസരപ്പെടുത്തി.

ശാരദാ മേനോൻ, ശരവേഗതയിൽ വേഷം മാറി പുറത്തേയ്ക്ക് പോയപ്പോൾ അമുദ, തൻ്റെ നാമമാത്രമായ വസ്ത്രങ്ങൾ വാരിച്ചുറ്റിക്കൊണ്ട്, മുറിയിൽ നിന്നിറങ്ങി ,അടുക്കളയിലേയ്ക്ക് നടന്നു.

അപ്പോഴേയ്ക്കും, പുറത്ത് വീണ് തുടങ്ങിയ ഇരുള് , അകത്തേയ്ക്ക് വ്യാപിക്കാൻ തുടങ്ങി, വെളിച്ചത്തിനായി അമുദ  ചുമരിലെ ഫ്ളൂറസെൻ്റ് ലാംബിൻ്റെ സ്വിച്ച് ഓൺ ചെയ്തു.

പ്രകാശമാനമായ അടുക്കളയിൽ കൈയ്യിലൊരു കുപ്പിവെള്ളവുമായി നില്ക്കുന്ന ഗീതയെ കണ്ട്, അമുദ

ഞെട്ടിത്തരിച്ച് പോയി.

ങ്ഹേ, ചേച്ചിയായിരുന്നോ? ഞാൻ പേടിച്ച് പോയി,,

പറഞ്ഞ് തീർന്നതും ,ഗീതയുടെ വലത് കൈ അവളുടെ കവിളിൽ പതിച്ചു.

അപ്പോൾ നീ ഊമയായിരുന്നെന്നും തമിഴത്തിയായിരുന്നെന്നുമൊക്കെ പറഞ്ഞത് പച്ചക്കള്ളമായിരുന്നല്ലേ?എന്തിനാടീ ഇങ്ങനെ മൃഗത്തെക്കാൾ കഷ്ടമായിട്ട് ജീവിക്കുന്നത്? മൃഗങ്ങൾക്ക് ,മനുഷ്യരെ പോലെ വിവേക ബുദ്ധിയോ, വകതിരിവോ ഒന്നും ദൈവം കൊടുത്തിട്ടില്ല ,

പക്ഷേ നീയൊരു മനുഷ്യ സ്ത്രീയല്ലേ? അതും പത്തിരുപത്തിരണ്ട് വയസ്സെങ്കിലും പ്രായമുള്ളവൾ, നിനക്ക് നിൻ്റെ  തന്തയും തള്ളയും സഹോദരങ്ങളൊന്നുമില്ലേ? അതോ അവരെയൊക്കെ സംരക്ഷിക്കാൻ വേണ്ടിയാണോ ?ഇത് പോലൊരു നാണംകെട്ട തൊഴില് നീ ചെയ്യുന്നത്,? ഇതിനാണോ നാട് വിട്ട് നീ ബോംബെയിലേയ്ക്ക് വണ്ടി കയറിയത് ?,ഇതിലും ഭേദം നീയവർക്ക് വിഷം വാങ്ങി കൊടുത്ത് കൊന്ന് കളയുന്നതായിരുന്നെടീ.

രോഷാകുലയായ ഗീത അലറിക്കൊണ്ട് ചോദിച്ചു.

ഒന്ന് നിർത്തുന്നുണ്ടോ ?എന്നെക്കുറിച്ച് എന്തറിഞ്ഞിട്ടാണ് നിങ്ങൾ ഇങ്ങനെയെന്നെ ക്രൂശിക്കുന്നത് ? നിങ്ങളീ പറഞ്ഞതൊന്നുമല്ല യാഥാർത്ഥ്യങ്ങൾ,

എൻ്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും സംരക്ഷിക്കാനല്ല ,പറക്കമുറ്റാത്ത എൻ്റെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ വേണ്ടിയും, അവരെയൊന്ന് വളർത്തിയെടുക്കുന്നതിന് വേണ്ടിയുമാണ് , ഞാനിവിടെ വന്നതും ഇങ്ങനെയൊക്കെ ആയിപ്പോയതും,

നിങ്ങൾ പറഞ്ഞത് പോലെ, വേറെ മാർഗ്ഗമില്ലെന്ന് വച്ച് ,എനിക്കവരെ വിഷം കൊടുത്ത് കൊല്ലാൻ കഴിയില്ല, കാരണം, രണ്ടും മൂന്നും വയസ്സ് പ്രായമുള്ള അവർക്ക്, ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്,

അത് ഇല്ലാതാക്കാൻ, സ്വന്തം അമ്മയ്ക്ക് പോലും കഴിയില്ല ,മറ്റാരുമില്ലാത്ത എൻ്റെ മക്കളെ പോറ്റാൻ ,ഞാനിപ്പോൾ ചെയ്യുന്ന ജോലി മോശമാണെന്നറിയാൻ വയ്യാഞ്ഞിട്ടല്ല, ഇവിടുന്ന് രക്ഷപെടാൻ നോക്കിയാൽ, എന്നെപ്പോലെ നിരാലംബയായൊരു സ്ത്രീയെ കാത്ത്, കണ്ണിമ ചിമ്മാതെ കഴുകൻ കണ്ണുകളുമായി നോക്കിയിരിക്കുന്ന നിരവധി ഇടനിലക്കാരുണ്ട് ഈ നാട്ടിൽ, അവരുടെ കൈയ്യിലകപ്പെട്ടാൽ പിന്നെ ,ഞാനും ചുവന്ന തെരുവിലെ അറിയപ്പെടുന്ന മറ്റൊരു വേശ്യയായി മാറും, അതോടെ എൻ്റെ മക്കൾ, വേശ്യയുടെ മക്കളായി മുദ്രകുത്തപ്പെടും ,അവരുമെന്നെ വെറുക്കും ,ഇവിടെയാകുമ്പോൾ ശാരദയെന്ന സ്ത്രീയോടൊപ്പമാണെന്നതും, മറ്റൊരാളും ഇതറിയില്ലെന്നുമുള്ള സമാധാനത്തിലായിരുന്നു ഞാനിപ്പോൾ ജീവിച്ച് പോന്നത് ,

ആരുമറിയരുതെന്ന് മാഡത്തിനും നിർബന്ധമുള്ളത് കൊണ്ടാണ്, ഇവിടെ വരുന്ന എല്ലാവരോടും ഞാൻ തമിഴത്തിയാണെന്നും ഊമയാണെന്നുമൊക്കെ കള്ളം പറയണമെന്ന് അവരെന്നെ പഠിപ്പിച്ചത് ,സത്യത്തിൽ

പാലക്കാട്ടെ ഒരു സാധാരണ ഹിന്ദുകുടുംബത്തിലായിരുന്നു

ഞാൻ ജനിച്ചതും വളർന്നതും ,

എൻ്റെ ശരിക്കുള്ള പേര് അനിതാ നായർ എന്നായിരുന്നു ,

പതിനേഴാമത്തെ വയസ്സിൽ ഞാൻ കാണിച്ചൊരു അവിവേകമാണ്, എനിക്കീ ഗതിവരാൻ കാരണമായത്, ഞാനന്ന് പ്ളസ്ടുവിന് പഠിച്ച് കൊണ്ടിരുന്നപ്പോഴാണ്,

പുതുതായി പണിയുന്ന സ്കൂൾ കെട്ടിടത്തിൻ്റെ പണിക്ക് വന്ന, സൽമാൻഖാൻ്റെ ലുക്കുള്ള രാജസ്ഥാൻ സ്വദേശിയായ അജ്മൽ ഖാനെ കണ്ട് മുട്ടുന്നത് ,അവനോട് തോന്നിയ ആകർഷണം, പിന്നീട്  പ്രണയത്തിലേയ്ക്ക് വഴിമാറിയപ്പോൾ, മുന്നും പിന്നും നോക്കാതെ, എൻ്റെ മാതാപിതാക്കളെയും, ഒരേ ഒരു അനുജത്തിയെയും പാടേമറന്ന് കൊണ്ട്, അജ്മലിനെ മാത്രം വിശ്വസിച്ച്, ഒരു ദിവസം ഞാനെൻ്റെ ജന്മനാടുപേക്ഷിച്ചു,

ഓഹോ അപ്പോൾ അങ്ങനൊരു കഥയുണ്ടോ?

ഗീത ആശ്ചര്യത്തോടെ ചോദിച്ചു.

അതെ ,ആ പ്രായത്തിലാണല്ലോ? പെൺകുട്ടികൾ മിഥ്യാ സ്വപ്നങ്ങൾ കണ്ട് തുടങ്ങുന്നത് , അധികം ലോക പരിചയമൊന്നുമില്ലാത്ത എന്നെ കൂടെ കൂട്ടുമ്പോൾ, അജ്മലിനുമാറിയാമായിരുന്നു തികച്ചും യഥാസ്ഥിതികരായ അവൻ്റെ വീട്ടുകാർ ഒരിക്കലും എന്നെ സ്വീകരിക്കില്ലെന്ന് ,അത് കൊണ്ടാണ്, എന്നെയും കൊണ്ടവൻ ബോംബെയ്ക്ക് വണ്ടി കയറിയത്.

ഒരു നിമിഷം നിർത്തിയിട്ട് ,ഗീതയുടെ കൈയ്യിലിരുന്ന കുപ്പിവെള്ളം വാങ്ങി അമുദാ, മടുമടാന്ന് കുടിച്ചു.പരവേശമൊന്നടങ്ങിയപ്പോൾ അവൾ തുടർന്നു.

ട്രെയിൻ പൂനെയിലെത്തിയപ്പോൾ

അവിടുന്ന് കയറിയ യാത്രക്കാരുടെ കൂട്ടത്തിൽ ആ സ്ത്രീയുമുണ്ടായിരുന്നു,

ഞങ്ങളുടെ കമ്പാർട്ട്മെൻറിലേയ്ക്ക് ഒരു മലയാളിമുഖമുള്ള സ്ത്രീ ,കടന്ന് വരുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി, അവിടെ വച്ചാണ്  ആദ്യമായി ഞാൻ ശാരദാ മേനോനെ കാണുന്നത് ,അവര് ശരിക്കും മേനോനൊന്നുമല്ല വെറും ശാരദയായിരുന്നു, തനിക്ക് സൊസൈറ്റിയിലൊരു നിലയും വിലയും കിട്ടാൻ വേണ്ടിയാണ് ശാരദ എന്ന പേരിനൊപ്പം മേനോൻ കൂട്ടി ചേർത്തതെന്ന് പിന്നീടൊരിക്കൽ അവരെന്നോട് പറഞ്ഞിട്ടുണ്ട് ,,

ങ് ഹേ ,നേരാണോ നീയീ പറയുന്നത്?

ഗീതയ്ക്ക് അത്ഭുതമാണ് തോന്നിയത് .

അതെ ,ഞാനെന്തിന് കള്ളം പറയണം?അന്ന് എന്നെയും അജ്മലിനെയും തമ്മിൽ കണ്ടപ്പോൾ തോന്നിയ സംശയം കൊണ്ടായിരിക്കാം , അവരാദ്യം ഹിന്ദിയിൽ അവനോട് എന്തൊക്കെയോ ചോദിച്ചു ,ഞാൻ മലയാളി തന്നെയാണെന്ന് ഉറപ്പിച്ച ആ സ്ത്രീ, പിന്നീട് എന്നോട് വളരെ അടുപ്പത്തോടെയാണ് സംസാരിച്ചത്, ഞാൻ ചെയ്തത് തെറ്റാണെന്ന് ഒരിക്കൽപ്പോലും, അവരെന്നോട് പറഞ്ഞില്ല, പകരം, സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും, സ്വയംപര്യാപ്തതയെക്കുറിച്ചുമൊക്കെയാണ്, അവർ വാതോരാതെ സംസാരിച്ച് കൊണ്ടിരുന്നത് ,

താനെയിലായിരുന്നു , അവർക്ക് ഇറങ്ങേണ്ടിയിരുന്നത് ,യാത്ര പറഞ്ഞിറങ്ങുമ്പോൾ, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണമെന്ന് പറഞ്ഞ്, അന്നവർ എൻ്റെ കൈയ്യിൽ ഒരു ഫോൺ നമ്പർ ഇറങ്ങുന്നതിന് മുൻപ് എഴുതി തന്നിരുന്നു,

താനെ സ്റ്റേഷനിൽ നിന്നും, കിതപ്പ് മാറുന്നതിന് മുൻപ്, അണച്ചണച്ച്  ഞങ്ങൾ വന്ന തീവണ്ടി, ചൂളം വിളിച്ച് കൊണ്ട് വീണ്ടും മുന്നോട്ട് കുതിച്ചു ,

ഒരു മണിക്കൂറിന് ശേഷം ലോക്മാന്യതിലക് റെയിൽവേ സ്‌റ്റേഷനിൽ

ഓട്ടമവസാനിപ്പിച്ച് കൊണ്ട്,

കുർള എക്സ്‌പ്രസ് പാളത്തിൽ വിശ്രമിക്കുമ്പോൾ, അജ്മലിൻ്റെ കൈയ്യും പിടിച്ച് ഞാൻ പുതിയൊരു ജീവിതത്തിലേയ്ക്കുള്ള യാത്ര തുടങ്ങുകയായിരുന്നു.

തുടരും,

സജി തൈപ്പറമ്പ്.

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!