Skip to content

നിഴൽ – 11

nizhal-novel

താൻ പിടിക്കപ്പെട്ട് കഴിഞ്ഞുവെന്നും ഇനി ഹരിയുടെ മുൻപിൽ നുണ പറഞ്ഞ് രക്ഷപെടാൻ കഴിയില്ലെന്നും ഗീതയ്ക്ക് മനസ്സിലായി.

എന്താ ചേച്ചീ … ഒന്നും മിണ്ടാത്തത് ?

ശ്രീഹരി വീണ്ടും ചോദിച്ചു.

ഹരീ ,,, നീ പറഞ്ഞത് നേര് തന്നെയാണ് ,നിനക്കറിയുമോ?

നാട്ടിൽ നിന്നും ഈ മഹാനഗരത്തിലെത്തി

ഞാനിങ്ങനെനെ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട്, രണ്ട് മൂന്ന് ദിവസങ്ങളായി ,ഈ നേരത്തിനുള്ളിൽ,

മനസ്സമാധാനത്തോടെ ഞാനൊന്നിരുന്നിട്ടില്ല,

ഒരു പോളകണ്ണടച്ചിട്ടില്ല,

ഞാനൊരു വലിയ കെണിയിൽപെട്ടിരിക്കുകയാണ് കുട്ടീ.,, എനിക്ക് നിന്നോടുള്ള പരിചയമെന്ന് പറയുന്നത്, കേവലം കുറച്ച് മണിക്കൂറുകൾ മാത്രമാണ്,

ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഒരാളെ മനസ്സിലാക്കാൻ കഴിയില്ലെങ്കിലും , നിന്നെ ഞാൻ വിശ്വസിക്കുകയാണ് മോനേ ,, നീയെന്നെ ചതിക്കില്ലെന്ന ഉറപ്പിൽ ,ഞാനെല്ലാം നിന്നോട് തുറന്ന് പറയാം,,,

അതീവ വാത്സല്യത്തോടെയും അതിലേറെ വിശ്വാസത്തോടെയുമാണ് ഗീത അവനോട് സംസാരിച്ചത് ,

താൻ ജോലി തേടി, നാട് വിടേണ്ടി വന്ന സാഹചര്യവും, മുംബയിൽ വന്ന ശേഷം ,തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും, അവസാനം അവിചാരിതമായി സംഭവിച്ച് പോയ മനപ്പൂർവ്വമല്ലാത്ത നരഹത്യയും, അങ്ങനെ വള്ളി പുള്ളി വിടാതെ എല്ലാം തൻ്റെ കൂടപ്പിറപ്പിനോടെന്ന പോലെ, ശ്രീഹരിയോട്  ഗീത തുറന്ന് പറഞ്ഞു.

ങ്ഹേ, അപ്പോൾ നിങ്ങളൊരു കൊലപാതകിയായിരുന്നല്ലേ? ഈശ്വരാ ,,

ഞാനിതൊന്നുമറിയാതെയല്ലേ

പത്ത് നൂറ്റമ്പത് കിലോമീറ്റർ നിങ്ങളെയും കൊണ്ട് യാത്ര ചെയ്തത് ,ആ പോലീസുകാരൻ, ഞാൻ വച്ച് നീട്ടിയ  നൂറ് രൂപയുംകൊണ്ട് തിരിച്ച്പോകാതെ എൻ്റെ കാറെങ്ങാനും സേർച്ച് ചെയ്തിരുന്നെങ്കിൽ, ഓഹ് എനിക്കോർക്കാൻ കൂടി വയ്യ,,

ശ്രീഹരിയുടെ കണ്ണുകളിലെ അന്ധാളിപ്പ് കണ്ട ഗീതയ്ക്ക് അവനോട് അലിവ് തോന്നി.

ഹരീ ..ഇങ്ങനെ മിഴിച്ചിരിക്കാതെ,എനിക്കെന്തെങ്കിലുമൊരു സലൂഷൻ പറഞ്ഞ് തരൂ ,,,

ഒരാശ്രയത്തിനായി

നിസ്സഹായതയോടെ അവൾ ഹരിയുടെ തോളിൽ തെര്യെ പിടിച്ചു.

ആദ്യമായി ഒരു അന്യസ്ത്രീയുടെ സ്പർശനമേറ്റത് കൊണ്ടാവാം യൗവ്വനത്തിൻ്റെ തീക്ഷ്ണതയിൽ നില്ക്കുന്ന ശ്രീഹരിയെന്ന യുവാവിൻ്റെ ഞരമ്പുകളിൽ ഒഴുകിയിരുന്ന രക്തത്തിന് പൊടുന്നനെ ചൂടുപിടിച്ചത്

സാഹചര്യങ്ങളാണല്ലോ ഏതൊരാളുടെയും വികാരങ്ങളെ ഉണർത്തുന്നത് ?,റിയർവ്യൂ മീറ്റിലൂടെ കണ്ട ഗീതയുടെ മുഖത്ത് ദൈന്യത ആയിരുന്നെങ്കിലും , പരവശനായ ഹരിയുടെ കണ്ണിൽ ആ ഭാവത്തിന് വശ്യഭംഗിയായിരുന്നു ,വെളുത്ത് തുടുത്ത കപോലങ്ങൾക്ക് നടുവിൽ, നേരിയ ചാല് കീറിയത് പോലുള്ള കടും ചുവപ്പ് നിറമുള്ള തടിച്ച അധരങ്ങളിൽ, അയാൾ തൻ്റെ കണ്ണുകളെ കാമാസക്തിയോടെ ആഴ്ത്തിവച്ചു.

ഇതൊരവസരമാണ് ,ഇപ്പോൾ ശരിയായ രീതിയിൽ ബുദ്ധി ഉപയോഗിച്ചാൽ തനിക്ക് പല നേട്ടങ്ങളുമുണ്ടാവും ,

സാമ്പത്തികമായി മാത്രമല്ല ,തൻ്റെ ഇഷ്ടാനിഷ്ടങ്ങൾക്കായി ഉപാധികളില്ലാതെ ഗീതയെന്ന

നാല്പത് തികയാത്ത, യൗവ്വനസുന്ദരിയെ ,തനിക്ക് മടുക്കുന്നത് വരെ യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യാം, ഈ അവസരത്തിൽ, തന്നെ മാത്രമാണവർ ഏറ്റവുമധികം ആശ്രയിക്കുന്നത് ,

തൻ്റെ ആഗ്രഹങ്ങൾ നടക്കണമെങ്കിൽ, ബ്ളാക്ക് മെയിലാങ്ങാണ് ഏറ്റവും നല്ല ഉപായമെന്ന് ഹരിക്ക് മനസ്സിലായി .

നീയെന്താ ഒന്നും മിണ്ടാത്തത് ?എന്തെങ്കിലുമൊന്ന് പറയൂ,,,

പൊടുന്നനെ ശ്രീഹരി ,

കാറിൻ്റെ വേഗത കുറച്ച് റോഡരികിൽ നിർത്തി.

ചേച്ചി മുൻ സീറ്റിലേയ്ക്ക് വന്നിരിക്ക്, നമുക്കിടയിൽ ഇനിയൊരു ഗ്യാപ് വേണ്ടല്ലോ?

പുറകിലേയ്ക്ക് തിരിഞ്ഞ് ,

സാകൂതത്തോടെ ഗീതയെ നോക്കി അയാൾ പറഞ്ഞു.

അസ്വാഭാവികതയൊന്നും തോന്നാതിരുന്നത് കൊണ്ട്, ഗീത മെല്ലെ വെളിയിലിറങ്ങി മുൻ സീറ്റിൽ വന്നിരുന്നു.

ഒരു ഊറിച്ചിരിയോടെ ശ്രീഹരി, കാറ് മുന്നോട്ടെടുത്തു.

നമുക്ക് ഏതെങ്കിലുമൊരു ഹോട്ടലിൽ ആദ്യം മുറിയെടുക്കാം ,എന്നിട്ട് അവിടെയിരുന്ന് കൊണ്ട്, ഇനിയുള്ള കാര്യങ്ങൾ പ്ളാൻ ചെയ്യാം, അല്ലാതെ ഈ കാറിൽ തന്നെ ഇങ്ങനെ അലഞ്ഞ് തിരിയുന്നതിൽ അർത്ഥമില്ല, പിന്നെ, മറ്റൊരു കാര്യം ,തത്ക്കാലം ചേച്ചി ഇപ്പോൾ വീട്ടിലെ ഫോണിലേയ്ക്ക് വിളിക്കുന്നത് പന്തിയല്ല ,കാരണം, രാജൻ ചേട്ടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ ,അയാൾ എന്തായാലും സത്യം തുറന്ന് പറയും ,പോലീസുകാർ അത് വിശ്വസിച്ചാൽ, പിന്നീട് അവരന്വേഷിക്കുന്നത് ചേച്ചിയെ കുറിച്ചായിരിക്കും,അങ്ങനെ ആ അന്വേഷണം, ചേച്ചിയുടെ വീട് വരെ നീളുകയും ചെയ്യും ,അത് കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്, എന്തായാലും ഇവിടെ നടന്നതൊന്നും വീട്ടുകാരറിഞ്ഞിട്ടില്ലല്ലോ? അവരിപ്പോഴും ചേച്ചി ഗൾഫിലാണെന്ന ധാരണയിൽ തന്നെയല്ലേ ഇരിക്കുന്നത് ?,

അതങ്ങനെ തന്നെ ഇരുന്നോട്ടെ,,, എന്താ?

ഉം ,, എല്ലാം ഹരി പറയുന്നത് പോലെ തന്നെ ചെയ്യാം ,

പക്ഷേ നമ്മൾ ഹോട്ടലിൽ മുറിയെടുത്താൽ, അവിടെ സേർച്ച് നടക്കില്ലേ?

അവൾ ആശങ്കയോടെ ചോദിച്ചു .

ഹ ഹ ഹ ,അതൊക്കെ നമ്മുടെ നാട്ടിലെ ലോക്കൽ ലോഡ്ജുകളിലല്ലേ?

ഇവിടെ നമ്മൾ മുറിയെടുക്കുന്നത് ഫൈവ് സ്റ്റാർ’ഹോട്ടലിലാണ് ,

കുറച്ച് ക്യാഷ് കൂടുതലാവുമെന്നേയുള്ളു ,

അതിന് വറീഡാവണ്ട കാര്യമില്ലല്ലോ? ഇപ്പോൾ  നമ്മുടെ കൈയ്യിൽ ആവശ്യത്തിന് പണമുണ്ടല്ലോ?

ഗീതയുടെ കൈയ്യിലുള്ള മുതലിൻ്റെ പാതി അവകാശം, തനിക്കുമുണ്ടല്ലോ എന്നർത്ഥം വരുന്ന രീതിയിലാണയാൾ സംസാരിച്ചതെങ്കിലും, ഗീതയത് കാര്യമായെടുത്തില്ല.

ശ്രീഹരിയെ സംശയമുനയിൽ നിർത്തേണ്ട സന്ദർഭങ്ങളൊന്നുമുണ്ടാകാതിരുന്നത് കൊണ്ടാവാം, അയാളെ പൂർണ്ണമായി വിശ്വസിച്ച് കൊണ്ട് , പൂനെയിലെ തിരക്കേറിയ നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന, പഞ്ചനക്ഷത്ര ഹോട്ടലിലെ 112 -ാം നമ്പർ മുറിയിലേയ്ക്ക്, ഹരിയോടൊപ്പം ഗീത കയറിച്ചെന്നത്.

########$$$#########$$$$

ചാറ്റൽ മഴ പോലെ ചെയ്തിറങ്ങുന്ന ഷവറിലെ തണുത്ത വെള്ളത്തിന് കീഴെ നില്ക്കുമ്പോൾ, ശ്രീഹരി പറഞ്ഞ ഉപാധികളെ കുറിച്ചായിരുന്നു ഗീത ചിന്തിച്ചത്.

ഏകദേശം എഴുപത് ലക്ഷംരൂപയോളം വിലമതിക്കുന്ന ഡയമണ്ടാണത്രെ തൻ്റെ കൈയ്യിലിരിക്കുന്നത്,

ക്യാഷായിട്ടും ഓർണമെൻ്റ്സായിട്ടും പത്തൻപത് ലക്ഷം രൂപ വേറെയുമുണ്ട്,

ഒരു കോടി രൂപ ആസ്തിയിൽ നിന്നും ,ഹരിക്ക് അൻപത് ലക്ഷം രൂപ കൊടുക്കുകയാണെങ്കിൽ ,

അവൻ തന്നോടൊപ്പം നില്ക്കാമെന്ന് പറഞ്ഞു ,

അവൻ ബാർഗയിൻ ചെയ്യുമെന്നോ, ബ്ളാക്ക് മെയിൽ ചെയ്യുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചതല്ല, പക്ഷേ ,,,

ഗീതയ്ക്ക് സങ്കടം തോന്നി ,വിശ്വസിക്കുന്നവരൊക്കെ സ്വാർത്ഥൻമാരാണല്ലോ എന്നവൾ ഓർത്തു പോയി .

എന്തായാലും, ശ്രീഹരിക്ക് പാതി കൊടുക്കാമെന്ന് ,ഗീതയ്ക്ക് സമ്മതിക്കേണ്ടി വന്നു.

അതിന് ശേഷം, ഇപ്പോൾ

വരാമെന്നും പറഞ്ഞ്

അയാൾ പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് ,

കതകടച്ച് ലോക്ക് ചെയ്തിട്ട്,

ഗീത ബാത്റൂമിലേയ്ക്ക് കയറിയത്.

ശരീരം തണുത്ത് വിറയ്ക്കാൻ തുടങ്ങിയപ്പോൾ ഷവറടച്ചിട്ട്, ടവ്വൽ ചുറ്റിക്കൊണ്ടവൾ

ബാത്റൂമിൽ നിന്നും ബെഡ് റൂമിലേയ്ക്കിറങ്ങി.

ബാഗ് തുറന്ന് കൂട്ടത്തിൽ നല്ലൊരു സാരിയും ബ്ളൗസ്സുമെടുത്ത് അവൾ ധരിച്ചു.

ഈ സാരി ,ഒരിക്കൽ ഉത്രാളിക്കാവിലെ വേലയ്ക്ക്, ദേവേട്ടനോട്, തനിക്കൊരു ചുവന്ന പട്ട് സാരി വേണമെന്ന് പറഞ്ഞപ്പോൾ അന്നദ്ദേഹം വാങ്ങിത്തന്നതായിരുന്നു

എന്നവൾ ഓർത്തെടുത്തു.

താനീ സാരി ഉടുക്കുന്നത് അദ്ദേഹത്തിന് ഒരു പാടിഷ്ടമായിരുന്നു, അത് കൊണ്ട് തന്നെ പുറത്ത് പോകുമ്പോൾ കൂടുതലും ഉടുത്തിരുന്നതും ഇത് തന്നെയായിരുന്നു

അങ്ങനെയാണ് ഇതിൻ്റെ പുതുമ നഷ്ടപ്പെട്ടതെന്ന് നിലക്കണ്ണാടിയുടെ മുന്നിൽ നില്ക്കുമ്പോൾ അവളോർത്തു.

സാരിയുടെ നിറം മങ്ങിയത് പോലെ തന്നെ ,ദേവേട്ടൻ ഇല്ലാതായപ്പോൾ തൻ്റെ ജീവിതത്തിൻ്റെ നിറത്തിനും മങ്ങലേറ്റെന്ന് വ്യഥയോടെ അവളോർത്തു.

പെട്ടെന്ന് കോളിങ്ങ് ബെല്ല് ശബ്ദിച്ചു.

ശ്രീഹരിയാണെന്ന് ഉറപ്പിച്ച്,

കൊണ്ടവൾ വാതിൽ തുറന്നു.

തുടരും ,,

സജി തൈപ്പറമ്പ് .

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!