Skip to content

നിഴൽ – 12

nizhal-novel

കതക് തുറന്നപ്പോൾ മുന്നിൽ നില്ക്കുന്നത് ശ്രീഹരിയാണെന്നറിഞ്ഞ ഗീതയ്ക്ക് ആശ്വാസം തോന്നിയെങ്കിലും ,അവൻ്റെ കണ്ണുകളിൽ കണ്ട ആലസ്യവും മദ്യത്തിൻ്റെ ദുർഗന്ധവും അവളെ ആശങ്കയിലാഴ്ത്തി.

നീ കുടിച്ചിട്ടുണ്ടോ? അതിനായിരുന്നോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പുറത്തേയ്ക്ക് പോയത് ?

പട്ട് പോലെ മിനുസമുള്ള, തൂവെള്ള ബ്ളാങ്കറ്റ് വിരിച്ചിട്ടിരിക്കുന്ന കിങ്ങ് സൈസ് ബെഡ്ഡിൽ തലകുനിച്ചിരുന്ന ശ്രീഹരിയുടെ തോളിൽ പിടിച്ച് കൊണ്ട്  ,ശാസനാ സ്വരത്തിൽ ഗീത ചോദിച്ചു.

അയാൾ മെല്ലെ  തല ഉയർത്തി,

മദ്യ ലഹരിയിൽ കൂമ്പി അടയാൻ വെമ്പുന്ന കണ്ണുകളെ, പ്രയാസപ്പെട്ട് തുറന്നിട്ട് ഗീതയെ  നോക്കി.

വൗ,,,, ഞാനെന്തായീ കാണുന്നത്?

ഗീതയെ അടിമുടി ഉഴിഞ്ഞിട്ട് ശ്രീഹരി കുഴഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

കൊള്ളാം ,,ഈ വെളുത്ത ശരീരത്തിന്, കടുംചുവപ്പ് സാരി നന്നായി ചേരുന്നുണ്ട് ,എൻ്റമ്മോ,, കൺട്രോള് പോകുന്നല്ലോ? ,, നിങ്ങളൊരു അടിപൊളി പീസാണ് കെട്ടോ ?പറയാതിരിക്കാൻ വയ്യാ ,,,

അയാൾ ഗീതയുടെ നഗ്നമായ വയറിലേയ്ക്ക് നോക്കി കീഴ്ചുണ്ട് കടിച്ചമർത്തി.

ഛെ! എന്തൊക്കെ  വൃത്തികേടാണെടാ നീ പറയുന്നത്? മദ്യപിച്ചെന്ന് കരുതി ,അന്യസ്ത്രീകളോട് ഇങ്ങനെയൊക്കെയാണോ പെരുമാറുന്നത്? നീ കുറച്ച് കിടന്നുറങ്ങാൻ നോക്ക് ,ഉറങ്ങിയെഴുന്നേല്ക്കുമ്പോൾ നിനക്ക് പഴയ ബോധം തിരിച്ച് കിട്ടും  ,എന്നിട്ട് നമുക്ക് സംസാരിക്കാം, ഇപ്പോൾ നിന്നെക്കൊണ്ട് ഈ വൃത്തികേടൊക്കെ പറയിപ്പിക്കുന്നത്, നിൻ്റെ ഉള്ളിൽ കിടക്കുന്ന മദ്യമെന്ന വിഷമാണ്,,

തൻ്റെ ശരീര ഭാഗങ്ങൾ മുഴുവൻ മറയുന്ന രീതിയിൽ സാരിയുടെ മുന്താണി കൊണ്ട് ചുറ്റിപ്പിടിച്ചിട്ട്,

ഗീത അവനെ ബെഡ്ഡിലേയ്ക്ക് ചായ്ച്ച് കിടത്താൻ ശ്രമിച്ചു.

ഞാൻ നല്ല ബോധത്തോടെ തന്നെയാണ് സംസാരിക്കുന്നത്, എത്ര കുടിച്ചാലും ഈ ശ്രീഹരിക്ക് ബോധം പോകില്ല അത്രയ്ക്ക് കപ്പാസിറ്റിയാണ് ,അത് ഞാനുമായി ബന്ധപ്പെട്ടിട്ടുള്ള പെണ്ണുങ്ങളോട് ചോദിക്കണം ,അല്ലെങ്കിൽ വേണ്ട, എൻ്റെ പവർ എന്താണെന്ന് ,ഞാൻ നിങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തി തരാം ,ഇങ്ങോട്ട് കിടക്ക് ,,,

പൊടുന്നനെ അയാൾ ഗീതയെ തൻ്റെ നെഞ്ചിലേയ്ക്ക് വലിച്ചിട്ടു.

ശ്രീഹരിയുടെ അപ്രതീക്ഷിതമായ നീക്കത്തിൽ  പതറിപോയ ഗീത, തൊട്ടടുത്ത നിമിഷം ,സർവ്വ ശക്തിയുമെടുത്ത് അയാളെ കുടഞ്ഞെറിഞ്ഞിട്ട് , അവൻ്റെ ഇരുകരണത്തും മാറി മാറി പ്രഹരിച്ചു.

നായേ ,, ഒരു കൂടപ്പിറപ്പിനെപ്പോലെ വിശ്വസിപ്പിച്ച് കൂടെ നടന്നിട്ട് നെറിവ് കേട് കാണിക്കുന്നോ? ഇല്ല ഇത് ഞാൻ ക്ഷമിക്കില്ല ,നിന്നെപ്പോലെ ഒരുത്തൻ്റെ കൂട്ട്, ഇനി എനിക്ക് വേണ്ട, ഇത്രയൊക്കെ തനിയെ ചെയ്യാമെങ്കിൽ, ബാക്കി കാര്യങ്ങളും ഞാൻ തന്നെ ചെയ്തോളാം ,ഞാനീ റൂം വെക്കേറ്റ് ചെയ്യുകയാണ് ,നിനക്ക് സൗകര്യമുള്ളപ്പോൾ പോയാൽ മതി, എന്തായാലും രണ്ട് ദിവസത്തെ റെൻറ് പേയ് ചെയ്തിട്ടുണ്ടല്ലോ?

ദേഷ്യവും സങ്കടവും സഹിക്കാനാവാതെ, ഗീത തൻ്റെ ബാഗുമെടുത്ത് കൊണ്ട് വാതിലിന് നേരെ നടന്നു.

ഹ ഹ ഹ ,നിങ്ങളെങ്ങോട്ട് പോകുമെന്നാണ് വീമ്പിളക്കുന്നത്? ഓന്ത് ഓടിയാൽ വേലി വരെ, എന്നൊരു പഴഞ്ചൊല്ല് നമ്മുടെ നാട്ടിലുള്ളത് അറിയാലോ ?അത് പോലെ നിങ്ങള് പോയാൽ, ഈ ഹോട്ടലിൻ്റെ ഗേറ്റ് വരെ മാത്രം,,

അതിന് വെളിയിൽ നിങ്ങളെ കാത്ത് പോലീസുണ്ടാവും ,അറിയാല്ലോ? എനിക്ക് ,ഒരൊറ്റ കോളിൻ്റെ ചിലവേയുള്ളു,,അതൊന്നും വേണ്ടെങ്കിൽ ,, നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കണമെങ്കിൽ, മര്യാദയ്ക്ക് ആ ബാഗ് അവിടെങ്ങാനും വച്ചിട്ട് ,ഇവിടെ എൻ്റെയടുത്ത് വന്ന് കിടക്ക് ,, പേടിക്കണ്ടാ ,, ഒന്ന് കാര്യം സാധിച്ചിട്ട് നിങ്ങളെ ഞാൻ പാതിക്ക് ഉപേക്ഷിച്ച് പോകില്ല ,നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കും വരെ, ഞാൻ കൂടെയുണ്ടാവും ,ഉറപ്പ് ,..

വിടൻ്റെ ചിരിയുമായി കിടക്കുന്ന ശ്രീഹരിയോട്, ഗീതയ്ക്ക് അടക്കാനാവാത്ത ദേഷ്യം തോന്നി.

എല്ലാം അറിഞ്ഞ സ്ഥിതിക്ക് ,അവനെ വെല്ല് വിളിച്ച് കൊണ്ട് തനിക്കിവിടെ നിന്ന് രക്ഷപെടാൻ കഴിയില്ല, പക്ഷേ മരിക്കേണ്ടി വന്നാലും, അവൻ്റെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കാൻ തനിക്ക് കഴിയുകയുമില്ല ,അത് കൊണ്ട് ,ആലോചിച്ച് ഒരു തീരുമാനമെടുക്കുന്നതാവും നല്ലത്,,

അവനെ പിണക്കുന്നത് ബുദ്ധിയല്ല ,

തല്ക്കാലം അവൻ്റെ കൈയ്യിൽ നിന്നും രക്ഷപ്പെടാൻ എന്തേലും ബുദ്ധി പ്രയോഗിച്ചേ മതിയാവൂ ബാക്കിയൊക്കെ പിന്നീട് തീരുമാനിക്കാം

എന്തോ ഓർത്തെടുത്തിട്ട് , ബാഗ് നിലത്ത് വച്ച്, ഗീത ബെഡ്ഡിൽ അവൻ്റെ അരികിൽ വന്നിരുന്നു.

ശ്രീഹരി ,,, എൻ്റെ ദേവേട്ടനല്ലാതെ മറ്റൊരു പുരുഷനും ഇതേ വരെ എൻ്റെ ദേഹത്ത് തൊട്ടിട്ടില്ല, അതിന് ഞാൻ ആരെയും അനുവദിച്ചിട്ടില്ല സ്വന്തം ശരീരം മറ്റൊരുവന് അടിയറവ് വയ്ക്കേണ്ടി വരുന്ന പക്ഷം, പിന്നെ ഒരു നിമിഷം പോലും ഭൂമിയ്ക്ക് മേൽ ജീവനോടെ ഇരിക്കരുതെന്നാണ് എൻ്റെ കൺസപ്റ്റ്, അത് മക്കൾക്കും ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ട് , അങ്ങനെയൊരു അവസ്ഥയിലാണ് ഞാൻ, മാറിച്ചിന്തിക്കാൻ നിർബന്ധിതയായിരിക്കുന്നത്,കാരണം,, എൻ്റെ മരണം കൊണ്ട് നഷ്ടം സംഭവിക്കുന്നത് ,എൻ്റെ മക്കൾക്ക് മാത്രമാണ് ,ആദർശം കൊണ്ട് ഞാൻ ആത്മഹത്യ ചെയ്താൽ ,പ്രായപൂർത്തിയായ എൻ്റെ രണ്ട് പെൺകുട്ടികളുടെ ഭാവി എന്താകുമെന്ന് ചിന്തിക്കാൻ പോലും എനിക്ക് കഴിയുന്നില്ല, അത് കൊണ്ട് , ഞാൻ നിനക്ക് കീഴടങ്ങാം, പക്ഷേ അത് ഇപ്പോഴല്ല, നാളെ കഴിഞ്ഞ് ,

അപ്പോഴേ ഞാൻ ശുദ്ധി ആവുകയുള്ളു, ഇപ്പോഴെൻ്റെ പിരീഡ് ടൈമാണ്,,, ക്ഷമയോടെ കാത്തിരിക്കുമെങ്കിൽ,, നീ പറഞ്ഞത് പോലെ ,നിനക്കാഗ്രഹം തോന്നുമ്പോഴൊക്കെ,, നിരുപാധികം സഹകരിക്കാൻ ഞാൻ തയ്യാറാണ്,,,

ദൂരേയ്ക്ക് മിഴികളെറിഞ്ഞ് കൊണ്ട്, കുറ്റബോധത്തോടെയാണ് ഗീത അത് പറഞ്ഞത്.

ഓകെ,,, ഞാൻ സമ്മതിച്ചിരിക്കുന്നു

പിന്നെ ,എന്നെ പറ്റിക്കാനാണ് ഭാവമെങ്കിൽ പൊന്നുമോളെ,,,, നീയെൻ്റെ തനി സ്വഭാവം കാണും പറഞ്ഞേക്കാം ,,

ഒരു താക്കീതന്നോണം പറഞ്ഞിട്ട് ശ്രീഹരി ,ബെഡ്ഡിലേയ്ക്ക് മലർന്നടിച്ച് കിടന്നു ,പിന്നെയും എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ് കുറച്ച് കഴിഞ്ഞ് , അയാൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണപ്പോൾ ആശ്വാസത്തോടെ ഗീത നെടുവീർപ്പിട്ടു.

തനിക്ക് ശത്രുക്കൾ വർദ്ധിക്കുകയാണല്ലോ?

ഗീത ദു:ഖത്തോടെ ഓർത്തു.

ഈശ്വരാ ,, ജീവിക്കാൻ ഒരു വിധത്തിലും അനുവദിക്കില്ലെന്നാണോ ?

എന്നെ എന്തിനിങ്ങനെ ഇട്ട് കഷ്ടപ്പെടുത്തുന്നു,,,

എനിക്ക് രക്ഷപെട്ടേ മതിയാവൂ,,,,

കൃഷ്ണാ ,,, ഗുരുവായൂരപ്പാ,, നീയെനിക്കൊരു വഴികാട്ടിത്തരൂ

അവൾ കണ്ണീരോടെ പ്രാർത്ഥിച്ചു.

പെട്ടെന്നവളുടെ മനസ്സിൽ ഒരു ബുദ്ധി ഉദിച്ചു ,

കൈയിലിരുന്ന മൊബൈൽ ഫോണിൻ്റെ നെറ്റ് ഓൺ ചെയ്ത് ഗൂഗിളിൽ കുറെ ഏറെ നേരം എന്തൊക്കെയോ പരതിയതിന് ശേഷം, മെല്ലെ അവൾ എഴുന്നേറ്റു.

ഹരി ,ഗാഡനിദ്രയിലാണെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ചതിന് ശേഷം,   അവൾ മുറിക്ക് പുറത്തിറങ്ങി ഡോറടച്ച് ലോക്ക് ചെയ്തു.

###################

ഹോട്ടലിന് മുന്നിലിറങ്ങി മറ്റൊരു ടാക്സി വിളിച്ചാണ് അവൾ കുറച്ചകലെയുള്ള ആ മെഡിക്കൽ സ്‌റ്റോറിലെത്തിയത്

ഗൂഗിളിൽ നിന്ന് കിട്ടിയ അറിവുകൾ വച്ച് ,കടയിൽ നിന്നും ഗീത ,

ചില ക്യാപ്സൂളുകളും, തുള്ളിമരുന്നുകളും, സിറിഞ്ചുമൊക്കെ വാങ്ങിയിട്ട്

അതേ ടാക്സിയിൽ തന്നെ തിരിച്ച് ഹോട്ടലിലെത്തി.

രണ്ട് മണിക്കൂറിന് ശേഷം മുറിയിലെത്തുമ്പോഴും ,ശ്രീഹരി നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു

താൻ കൊണ്ട് വന്ന പൊതി മേശപ്പുറത്ത് വച്ചിട്ട് ,ഗീത ,അതിൽ നിന്നും സിറിഞ്ചും മറ്റ് മരുന്നുകളും പുറത്തെടുത്തു

ഒരിക്കൽ കൂടി Net ഓൺ ചെയ്ത് കാര്യങ്ങൾ ഗ്രഹിച്ചതിന് ശേഷം ഓരോ ചെറിയ കുപ്പിയിലേയും ഇൻജക്ഷൻ മരുന്ന് കൈയ്യിലിരുന്ന സിറിഞ്ചിലേയ്ക്ക് വലിച്ചെടുത്തു

പല പേരുകളുള്ള അഞ്ചോളം ചെറിയ ബോട്ടിലുകളിൽ നിന്നും തുല്യ അളവിൽ ശേഖരിച്ചെടുത്ത വീര്യമേറിയ  മരുന്നുകൾ , അബോധാവസ്ഥയിൽ കിടക്കുന്ന ശ്രീഹരിയുടെ പച്ച നിറമുള്ള കൈഞരമ്പിലേയ്ക്ക് ഇൻജക്റ്റ് ചെയ്യുമ്പോൾ അയാളൊന്ന് മുരണ്ടു.

ഏതാനും മിനുട്ടുകൾക്കുള്ളിൽ ഹരിയുടെ ശരീരത്തിലെ എല്ലാ നാഡീവ്യൂഹത്തെയും താൻ ഇൻജക്ട് ചെയ്ത മരുന്ന് പ്രതികൂലമായി ബാധിക്കും

മരണം സംഭവിക്കാതെ തന്നെ മരിച്ചതിന് തുല്യമായി വർഷങ്ങളോളം നരകിച്ച് ജീവിക്കേണ്ടി വരും

സംസാരിക്കാൻ കഴിയാതെ

നാക്ക് കുഴഞ്ഞ് പോകുകയും ഒന്ന് എഴുതാൻ പോലും കഴിയാതെ കൈകളുടെ ശേഷിയും നടക്കാനാവാതെ കാലുകളുടെ ചലനവും പതിയെ പതിയെനിലയ്ക്കും

മതി ,ഇവന് ത്ക്കാലം ഇത്രയും മതി,

ഇനിയിവൻ പോലീസിനെ വിളിക്കുന്നതെങ്ങനെയാണെന്ന് ഞാനൊന്ന് നോക്കട്ടെ,,

തികഞ്ഞ ആത്മവിശ്വാസത്തോടെ തൻ്റെ വലിയ ബാഗുമെടുത്ത് ,ഗീത ഹോട്ടലിൻ്റെ റിസപ്ഷനിലെത്തി,

കൂടെ വന്നയാൾ റൂമിലുണ്ടെന്നും രണ്ട് ദിവസം കൂടി കഴിഞ്ഞേ റൂം പൂർണ്ണമായി വെക്കേറ്റ് ചെയ്യുകയുള്ളു എന്നും ഇംഗ്ളീഷിൽപറഞ്ഞൊപ്പിച്ചിട്ട് അവൾ ഒരു വിധം അവിടെ നിന്നിറങ്ങി.

പുതിയൊരു ടാക്സിയിൽ കയറി പോകുമ്പോൾ അവളുടെ ലക്ഷ്യം പൂനെയിലെ അതിപ്രശസ്തമായ പ്ളാസ്റ്റിക് സർജറി ഹോസ്പിറ്റലായിരുന്നു .

തുടരും,

സജി തൈപ്പറമ്പ്.

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!