Skip to content

നിഴൽ – 14

nizhal-novel

ഇപ്പോൾ നിന്നെ കണ്ടാൽ

പെറ്റ തള്ള പോലും തിരിച്ചറിയില്ല,,

ഗീതയുടെ മുഖത്തേയ്ക്ക് ഉറ്റ് നോക്കി ചിരിയോടെ,

Dr. ഇന്ദു ബാല പറഞ്ഞു.

ങ്ഹേ, അത്രയ്ക്കും വ്യത്യാസം വന്നോ ?, അപ്പോൾ പിന്നെ ഞാനാകെ കുടുങ്ങുമല്ലോടീ,,

എൻ്റെ വീട്ടിലേയ്ക്ക് പോകാനും അമ്മയേയും പിള്ളാരേയും കാണാനും ശിഷ്ടകാലം അവരോടൊപ്പം ജീവിക്കാനുമൊക്കെയല്ലേ

ഞാനീ പെടാപാടൊക്കെ പെട്ടത്,,

ഇതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായോ?

ഗീത ,ആശങ്കയോടെ ചോദിച്ചു.

ഹേയ്, സില്ലീ ഗേൾ ,, ഞാൻ ഒരു അതിശയോക്തി പറഞ്ഞതല്ലേ? നീ രൂപം കൊണ്ട് എത്രയൊക്കെ മാറിയാലും  പെരുമാറ്റം  കൊണ്ടും ശബ്ദം കൊണ്ടും നിൻ്റെ വീട്ടുകാർക്ക് നിന്നെ മനസ്സിലായിക്കൊള്ളും.,,

ഹോ, പേടിപ്പിച്ച് കളഞ്ഞു,,

എന്നാൽ പിന്നെ എനിക്ക് എപ്പോൾ ഇവിടുന്നിറങ്ങാൻ പറ്റും?

നീയൊന്നടങ്ങ്,, ഒന്ന് രണ്ട് ടെസ്റ്റുകൾ കൂടി ബാക്കിയുണ്ട്, മാക്സിമം ഒരാഴ്ച കൂടി,, അത് കഴിഞ്ഞാൽ നിനക്ക് നിൻ്റെ പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് പോകാം ,, പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക മുംബെ പോലീസ് നിൻ്റെ പുറകെ തന്നെയുണ്ട് ,ഇപ്പോൾ നീ അവരുമായി കൂട്ടിമുട്ടിയാൽ പോലും അവർക്ക് തിരിച്ചറിയാൻ കഴിയില്ലെങ്കിലും ,നാട്ടിലേയ്ക്ക് അവർ അന്വേഷണം വ്യാപിപ്പിക്കാൻ സാധ്യതയുണ്ട് ,അത് കൊണ്ട് ,അമ്മയോടും കുട്ടികളോടും നടന്നതെല്ലാം നീ തുറന്ന് പറഞ്ഞേക്കണം, പക്ഷേ യാതൊരു കാരണവശാലും അയൽക്കാരും, നാട്ടുകാരും നിന്നെ ഒരിക്കലും തിരിച്ചറിയാൻ ഇടവരരുത്, അവരുടെ മുന്നിൽ ,നീയെന്നും അമ്മയുടെ ഒരു അകന്ന ബന്ധു മാത്രമായിരിക്കണം

മനസ്സിലായോ ?

ഉവ്വെടീ, ഒക്കെ ഞാൻ പ്ളാൻ ചെയ്തിട്ടുണ്ട് ,എനിക്കെത്രയും പെട്ടെന്ന് അവിടെയൊന്ന് എത്തിയാൽ മതിയായിരുന്നു മക്കളെയും അമ്മയെയും കാണാൻ കൊതിയായിട്ട് വയ്യെടീ,,,

അത് പറയുമ്പോൾ ഗീതയുടെ തൊണ്ടയിടറി .

നീ വിഷമിക്കേണ്ട ,എല്ലാം ശരിയാവും ,പിന്നെ നാട്ടിലേയ്ക്ക് ,ഫ്ളൈറ്റിൽ പോയാൽ മതി ,അതാണ് കുറച്ചൂടെ സേഫ്,,

ഓകെ ഡി,, പിന്നെ നിന്നോടുള്ള എൻ്റെ നന്ദിയും സ്നേഹവും എങ്ങനെയാണ് ഞാൻ പ്രകടിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല, എങ്കിലും നിന്നെ ഞാൻ മറക്കില്ലെടീ,,,  കാരണം,

ഒരു കൂട്ടുകാരിയായിട്ടല്ല, കൂടെപ്പിറപ്പായാണ് നീയെന്നെ സംരക്ഷിച്ചത് ,താങ്ക് യൂ ടീ ,,,

അടക്കാനാവാത്ത സ്നേഹത്തോടെ ഗീത ,ഇന്ദുബാലയുടെ കൈത്തണ്ടയിൽ അമർത്തി ചുംബിച്ചു.

ഒന്ന് പോടീ പേടിത്തൂറീ,,,

ഇന്ദുബാല അവളെ ചേർത്ത് പിടിച്ചു.

#################

രത്നഗിരി എയർപോർട്ടിലേയ്ക്ക്, ഹോസ്പിറ്റലിൽ നിന്നും, വെറും

പതിനാല് കിലോമീറ്റർ ദൂരം  മാത്രമേ ഉണ്ടായിരുന്നുള്ളു.

Dr: ഇന്ദു ബാലയുടെ കാറിൽ ഡ്രൈവറോടൊപ്പമായിരുന്നു

ഗീത  യാത്ര തിരിച്ചത്.

എയർപോർട്ട് റോഡിലും മറ്റും ചുമരുകളിൽ പതിച്ചിട്ടുള്ള ലുക്ക് ഔട്ട് നോട്ടീസിൽ, തൻ്റെ രൂപസാദൃശ്യമുള്ള രേഖാചിത്രം കണ്ട് ,ഒരു നിമിഷം ഗീത നടുങ്ങി.

പക്ഷേ തൊട്ടടുത്ത നിമിഷം റിയർവ്യൂ മീറ്റിൽ തൻ്റെ മുഖം കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി

ഇന്ദു പറഞ്ഞത് പോലെ, ലുക്കൗട്ട് നോട്ടിസിലെ മുഖവുമായി ഇപ്പോഴുള്ള തൻ്റെ മുഖത്തിന്, യാതൊരു രൂപസാദൃശ്യവുമില്ല

റോഡിൻ്റെ ഇരുവശങ്ങളിലുമായി മനോഹരമായി ചെത്തിമിനുക്കി നിർത്തിയിരിക്കുന്ന ബോഗൺവില്ലകൾ അവളിൽ ഗൃഹാതുരത്വമുണർത്തി.

പണ്ട് സ്കൂള് വിട്ട് വരുമ്പോൾ ലൂക്കോസ് മുതലാളിയുടെ വീടിൻ്റെ ഉയരമുള്ള മതിലിൽ പടർന്ന് പന്തലിച്ച് നിന്നിരുന്ന ബോഗൺവില്ലയുടെ ചുവട്ടിലായിരുന്നു തൻ്റെയും ദേവേട്ടൻ്റെയും സമാഗമം  നടന്ന് കൊണ്ടിരുന്നത്.

നനുത്ത ഓർമ്മകളിൽ മുഴുകിയിരിക്കുമ്പോൾ

കാറ് സഡൻ ബ്രേക്കിട്ടതും,

ഗീത മുന്നോട്ടാഞ്ഞു.

മുൻവശത്തെ ഇടത് സീറ്റിൻ്റെ ഹെഡ് റെസ്റ്റിൽ മുഖം ചെന്നിടിച്ചു

കണ്ണിലൂടെ പൊന്നീച്ച പറന്നപ്പോൾ വേദനയോടെ സംഭവിച്ചതെന്താണെന്നറിയാൻ അവൾ ഫ്രണ്ട്ഗ്ളാസ്സിലൂടെ പുറത്തേയ്ക്ക് നോക്കി.

ഇൻഡിക്കേറ്റർ ഓണാക്കാതെ ഒരു ബൈക്ക് കാരൻ പെട്ടെന്ന് ഇടത് സൈഡിലേയ്ക്ക് വെട്ടിച്ച്

കയറിയത് കൊണ്ട്, സഡൻ ബ്രേക്കിട്ടതെന്ന്

ഡ്രൈവറുടെ സംസാരത്തിൽ നിന്ന് ഗീതയ്ക്ക് മനസ്സിലായി.

കുതിച്ച് പായുന്ന ആ ബൈക്ക്കാരൻ്റെ പുറകെ, ഡ്രൈവർ കാറ് പറത്തി വിട്ടു..

അയാളെ ചീത്ത പറയാനുള്ള വ്യഗ്രതയിലാണ് ഡ്രൈവറെന്ന് ഗീതയ്ക്ക് മനസ്സിലായി.

ഒടുവിൽ ,അയാളെ ഓവർടേക്ക് ചെയ്തിട്ട്, ഡ്രൈവർ മറാഠിയിൽ എന്തൊക്കെയോ ഷൗട്ട് ചെയ്ത് പറഞ്ഞു

അത് കേട്ട ബൈക്ക്കാരൻ തൻ്റെ തലയിൽ നിന്നും ഹെൽമെറ്റ് പതിയെ ഊരിയെടുത്തിട്ട് കാറിന് നേരെ കാർക്കിച്ച് തുപ്പി.

അപ്പാഴാണ്, അയാളുടെ മുഖം കണ്ട് ഗീത ഞെട്ടിത്തെറിച്ചത്.

അത് തൻ്റെ ദേവേട്ടനല്ലേ?

കാറ് ,അയാളെ കടന്ന് മുന്നോട്ട് പോയെങ്കിലും ഗീത , വീണ്ടും വീണ്ടും അയാളെ തിരിഞ്ഞ് നോക്കി.

ഹേയ്,, അതെങ്ങനെ ശരിയാവും? തനിക്ക് തോന്നിയതാവും, അല്ലെങ്കിൽ പിന്നെ ,

ഒരു വർഷം മുൻപ് ,വീടിൻ്റെ ഉയരം കുറഞ്ഞ കഴുകോലിൽ, ഒരു മുഴം കയറിൽ ജീവനൊടുക്കിയ  ദേവേട്ടനെങ്ങനെയാണ്, ജീവനോടെ ഇവിടെ നില്ക്കുന്നത് ?

അന്ന് പാതിരാത്രിയിൽ

ആ കാഴ്ച കണ്ട്, താൻ ബോധരഹിതയായെങ്കിലും, മണിക്കൂറുകൾക്ക് ശേഷം, ബോധം തിരിച്ച് വന്നപ്പോൾ ,തന്നെ സാക്ഷിയാക്കിയല്ലേ, ദേവേട്ടനെ

തെക്കെ പറമ്പിലെ  ചിതയിൽ വച്ച് ദഹിപ്പിച്ചത് ?

അത് ദേവേട്ടനല്ലെങ്കിൽ പിന്നെ ,അതേ സാദൃശ്യമുള്ള അയാൾ പിന്നെ ആരാണ്?

ഒരേ പോലിരിക്കുന്ന എഴ് പേർ ഈ ലോകത്തുണ്ടാകുമെന്ന് കേട്ടിട്ടുണ്ട് ,എന്നാലും ഇത്രയും സാദൃശ്യം വരുമോ?

ഗീത ഡ്രൈവറോട് ,കാറ്

സ്ളോ ചെയ്യാൻ പറഞ്ഞു.

പിന്നിലെ ഗ്ളാസ്സിലൂടെ അവൾ തങ്ങളെ പിന്തുടർന്ന് വരുന്ന ആ ബൈക്ക്കാരനെ സസൂക്ഷ്മം വീക്ഷിച്ചു.

വലത് കണ്ണിന് താഴെ മൂക്കിനരികിലായി വലിയൊരു കറുത്ത മറുക് ഒഴിച്ച് ബാക്കിയെല്ലാം ദേവേട്ടൻ്റെ രൂപം തന്നെയാണെന്ന് ഒരിക്കൽ കൂടി അവൾ ഉറപ്പിച്ചു

കാറിൻ്റെ സ്പീഡ് കുറഞ്ഞപ്പോൾ അയാൾ ഡ്രൈവർ സീറ്റിൻ്റെ ഭാഗത്തേയ്ക്ക് വീണ്ടും കയറി വന്നിട്ട്, ഡ്രൈവറെ ചീത്ത വിളിച്ചു.

അത് പക്ഷെ, പച്ച മലയാളത്തിലുള്ള കേട്ടാലറയ്ക്കുന്ന നാടൻ തെറിയായിരുന്നു.

ഇപ്പോൾ ഗീത ശരിക്കും ഞെട്ടി .

പകച്ച് പോയ ഗീത ഡ്രൈവറോട് കാറ് അയാളെ തടഞ്ഞ് വച്ച് നിർത്താൻ ആവശ്യപ്പെട്ടു.

അവൾ പറഞ്ഞത് പോലെ തന്നെ,

ഡ്രൈവർ, ആ  ബൈക്കിന് മുന്നിലേയ്ക്ക്, കാറ് ഓടിച്ച് കയറ്റി വട്ടം ചവിട്ടിനിർത്തി.

നിങ്ങൾ മലയാളിയാണോ?

കാറിൽ നിന്നിറങ്ങിയ ഗീത, അയാളുടെ മുന്നിലെത്തി ചോദിച്ചു

ആണെങ്കിൽ ??

ബൈക്കിൽ നിന്നിറങ്ങി അവളെ രൂക്ഷമായി നോക്കി കൊണ്ട് അയാൾ ചോദിച്ചു.

ഞാനുമൊരു മലയാളിയാണ് ,നിങ്ങൾ ഏത് നാട്ടുകാരനാണ് ?

അവൾ കൗതുകത്തോടെ

വീണ്ടും ചോദിച്ചു.

ഞാൻ ഈ നാട്ടുകാരൻ തന്നെയാണ്, അല്ലാതെ മാനത്തൂന്ന് പൊട്ടിവീണതൊന്നുമല്ല, നിങ്ങളെന്താ എന്നെ ക്വസ്റ്റ്യൻ ചെയ്യുവാണോ ? എനിക്ക് ഒരു അബദ്ധം പറ്റി ,

കുറച്ച് അത്യാവശ്യമുള്ളത് കൊണ്ട് ഞാനൊന്ന് ഓവർ ടേക്ക് ചെയ്തു ,,

അതിനീ മറാഠി ചെറ്റ

ഡ്രൈവർ,,, എൻ്റെ തന്തയ്ക്കും തള്ളയ്ക്കുമൊക്കെ വിളിച്ചു,

അത് കൊണ്ടാണ് ,ഞാനയാളെ ചീത്ത വിളിച്ചത് ?അത് ഞാൻ ഏത് കോടതിയിലും പറയും ,എന്നെ പറഞ്ഞാൽ ഞാൻ സഹിക്കും ,പക്ഷേ കുഞ്ഞിലേ തന്നെ മരിച്ച് സ്വർഗ്ഗത്തിൽ പോയ എൻ്റെ മാതാപിതാക്കളെ പറഞ്ഞാൽ ഞാൻ സഹിക്കില്ല ,,,

അയാൾ വികാരാർദ്രനായി പറഞ്ഞു.

ഇയാൾക്ക് തൻ്റെ ദേവേട്ടൻ്റെ രൂപം മാത്രമേയുള്ളുവെന്നും നിഷ്കളങ്കനാണെന്നും അയാളുടെ സംഭാഷണത്തിൽ ഗീതയ്ക്ക് മനസ്സിലായി.

പക്ഷേ ,അയാളുടെ ഹിസ്റ്ററി ചൂഴ്ന്നെടുക്കണം ,കാരണം ദേവേട്ടൻ്റെ കുടുംബത്തെക്കുറിച്ചോ ഗോത്രത്തെക്കുറിച്ചോ യാതൊരു അറിവും തനിക്കില്ല

പ്രണയിച്ചിരുന്ന കാലത്ത് ഏതോ അനാഥമന്ദിരത്തിലാണ് വളർന്നതെന്നും വലുതായപ്പോൾ അവിടെ നിന്ന് പുറത്ത് ചാടിയതാന്നെന്നുമൊക്കെ പറഞ്ഞെങ്കിലും കൂടുതലൊന്നും ചൂഴ്ന്ന് അന്വേഷിക്കാൻ അന്ന്  തനിക്ക് തീരെ താല്പര്യമില്ലായിരുന്നു

പക്ഷേ പിന്നീട് ,ദേവേട്ടൻ മരിച്ച് കഴിഞ്ഞപ്പോൾ മക്കൾക്ക് അവരുടെ അച്ഛൻ്റെ ആൾക്കാരെ കണ്ട് പിടിക്കണമെന്നൊരു ആഗ്രഹം പറഞ്ഞിരുന്നു

തൻ്റെ ഊഹം ശരിയാണെങ്കിൽ ഇയാൾക്ക് ദേവേട്ടനുമായി എന്തേലും ബന്ധമുണ്ടാവും

അത് ചോദിച്ചറിഞ്ഞിട്ട് തന്നെ കാര്യം?

നിങ്ങളെ തിരിച്ച് ചീത്ത വിളിക്കാനോ, കേസ് കൊടുക്കാനോ അല്ല ഞാൻ ചോദിക്കുന്നത് ,എനിക്കൊരു ഡൗട്ട് തീർക്കാനാണ് ,ദയവ് ചെയ്ത് പറയൂ, കേരളത്തിൽ എവിടെയാണ് നിങ്ങളുടെ വീട്? നിങ്ങൾക്ക് ദേവൻ എന്നൊരു സഹോദരൻ ഉണ്ടായിരുന്നോ?

അവളുടെ ചോദ്യം കേട്ടപ്പോൾ അയാളുടെ നെറ്റി ചുളിഞ്ഞു.

അവൻ്റെ മറുപടി ക്കായി, ഉദ്വേഗത്തോടെ അവൾ കാത്ത് നിന്നു.

തുടരും ,

സജി തൈപ്പറമ്പ്.

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!