Skip to content

നിഴൽ – 15

nizhal-novel

ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാണ് ?

അപ്രതീക്ഷിതമായിട്ടുള്ള അയാളുടെ മറുചോദ്യത്തിൽ ഗീത ഒന്ന് പതറി

ഞാനും നിങ്ങളെ പോലൊരു മലയാളിയാണെന്ന് ആദ്യമേ പറഞ്ഞില്ലേ ?മാത്രമല്ല നിങ്ങളെ കണ്ടപ്പോൾ എൻ്റെ നാട്ടുകാരൻ്റെ ലുക്കുമുണ്ട്, അത് കൊണ്ട് ചോദിച്ച് പോയതാണ്, തെറ്റാണെങ്കിൽ ക്ഷമിച്ചേക്ക് ,ഞാൻ പോകുന്നു,,

പെട്ടെന്ന് മനസ്സിൽ തോന്നിയത് പറഞ്ഞിട്ട് ഗീത തിരിഞ്ഞ് കാറിലേയ്ക്ക് കയറാനൊരുങ്ങി.

നില്ക്ക്, നില്ക്ക്,,, നിങ്ങള് പിണങ്ങിപ്പോകണ്ടാ ,, കുറെ നാളുകൾക്ക് ശേഷമാണ് ഒരു മലയാളിയെ കണ്ട് മുട്ടുന്നത് ,ലോകത്തെവിടെ ചെന്നാലും മലയാളികളുണ്ടാവും പക്ഷേ കുടിച്ച വെള്ളത്തിൽ പോലും ഒന്നിനേയും വിശ്വസിക്കാൻ കൊള്ളില്ല,

എപ്പോഴാണ് ചിരിച്ച് കൊണ്ട് കഴുത്തറുക്കുന്നുതെന്നറിയില്ലല്ലോ? നിങ്ങളെ കണ്ടിട്ട് അത്തരമൊരാളല്ലെന്ന് തോന്നിയത് കൊണ്ട്, ഞാനെൻ്റെ പേരും നാടുമൊക്കെ പറയാം,,,

എങ്കിൽ വേഗം പറയൂ.. എനിക്ക് ഫ്ളൈറ്റിന് സമയമാകുന്നു,,

ഗീത ജിജ്ഞാസയോടെ ചോദിച്ചു ‘

മദനൻ എന്നാണ് എൻ്റെ പേര് ,, നിങ്ങൾ പറഞ്ഞ ദേവൻ,, എൻ്റെ ഇരട്ട സഹോദരനായിരുന്നു ,, ഞങ്ങൾ മലബാറുകാരാണ് ,

ചെറുപ്പത്തിലുണ്ടായ ഒരു ഉരുൾപൊട്ടലിൽ,, ഞങ്ങളുടെ വീടും അതിൽ കിടന്നുറങ്ങിയ അമ്മയും ,അച്ഛനും മൂന്ന് സഹോദരങ്ങളും കൊല്ലപ്പെട്ടു ,

അന്ന് അനാഥാലയത്തിലായിരുന്നത് കൊണ്ട്  എനിക്കും ദേവനും മാത്രം ജീവൻ തിരിച്ചുകിട്ടി,,

കൗതുകത്തോടെയും അമ്പരപ്പോടെയുമാണ് ഗീത അയാളെ കേട്ടത് .

പിന്നീടങ്ങോട്ട് ഒരു പാട് സംഭവികാസങ്ങളൊക്കെ ഉണ്ടായി, അതാരു നീണ്ട കഥയാണ് ,

ഇeപ്പാഴത് കേൾക്കാനുള്ള സമയം നിങ്ങൾക്കില്ലല്ലോ? എന്നാൽ ശരി,, നിങ്ങള് പൊയ്ക്കോ ,ഞാനും കുറച്ച് തിരക്കിലാണ്,,

അയാൾ തൻ്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

അയ്യോ പോകല്ലേ ?എൻ്റെ ഫ്ളൈറ്റ് പൊയ്ക്കോട്ടെ, ഞാൻ പിന്നീട് ട്രെയിനിന് പൊയ്ക്കൊള്ളാം,, നിങ്ങളുടെ കഥകൾ മുഴുവൻ എനിക്കറിയണമെന്നുണ്ട്, കാരണം ഞാനൊരു എഴുത്ത്കാരി കൂടിയാണ് ,പല സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ, കണ്ടുമുട്ടുന്ന മലയാളികളിൽ നിന്നും കേൾക്കുന്ന, അനുഭങ്ങളാണ് മിക്കപ്പോഴും എൻ്റെ കഥയിൽ വിഷയമാകുന്നത് ,

ഇപ്പോൾ ഞാനൊരു കഥ തുടങ്ങി വച്ചിരിക്കുവാണ്, നിങ്ങൾക്ക് വിരോധമില്ലെങ്കിൽ,, ഞാൻ നിങ്ങളുടെ വീട്ടിലേയ്ക്ക് വരാം,,

അത് കേട്ട് അയാൾ ഒരു നിമിഷം ആലോചനയോടെ നിന്നു.

നിങ്ങൾ കരുതുന്നത് പോലെ എനിക്കിവിടെ കുടുംബമൊന്നുമില്ല, ഒറ്റത്തടിയാണ് ,ഒരു പഴയ ലോഡ്ജിലെ ഒരാൾക്ക് മാത്രം താമസിക്കാൻ കഴിയുന്ന ചെറിയ മുറിയാലാണ് കഴിഞ്ഞ കുറെ നാളുകളായി ഞാൻ ജീവിക്കുന്നത്, നിങ്ങൾക്ക് ധൃതിയില്ലെങ്കിൽ,, നമുക്ക് ബീച്ചിൽ എവിടെയെങ്കിലും സ്വസ്ഥമായിട്ടിരുന്ന് സംസാരിക്കാം, ഈ കാറിൽ നിങ്ങൾ ബീച്ചിലെ ഹാർബർ പാർക്കിലേയ്ക്ക് വന്നാൽ മതി, ഞാനവിടെയുണ്ടാവും,,

അത്രയും പറഞ്ഞയാൾ ബൈക്ക് സ്പീഡിൽ ഓടിച്ച് പോയി.

എന്തായാലും ഇത്രയുമായില്ലേ? ദേവേട്ടൻ്റെ പഴയ കാലത്തെക്കുറിച്ചറിയാൻ ഇത് പോലൊരു അവസരം ഇനി കിട്ടിയെന്ന് വരില്ല,

തന്നെ ഹാർബറിലേയ്ക്ക് കൊണ്ട് വിട്ടാൽ മതിയെന്ന് ,ഗീത ഡ്രൈവറോട് പറഞ്ഞു.

സീപോർട്ട് എയർപോർട്ട് റോഡിലൂടെ കാറ് മുന്നോട്ട് കുതിക്കുമ്പോൾ ഗീതയുടെ മനസ്സും കണിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഭൂതകാലത്തിലൂടെ വിഹരിക്കുകയായിരുന്നു.

ഒരിക്കൽ പോലും ദേവേട്ടൻ തന്നോട് ഒന്നും തന്നെ വിട്ട് പറഞ്ഞിരുന്നില്ല, അദ്ദേഹത്തിന് ചെറുതായി പോലും അനിഷ്ടമുണ്ടാകരുതെന്ന് കരുതി, താനും ഒന്നും നിർബന്ധിച്ച് ചോദിച്ചിട്ടില്ല.

പിന്നീട് ജീവിതത്തിൻ്റെ ഗൗരവകരമായ ഘട്ടത്തിലെത്തിയപ്പോൾ, ആവശ്യത്തിൽ കൂടുതൽ ടെൻഷൻസ് ഉണ്ടായിരുന്നത് കൊണ്ട്, അത്തരം കാര്യങ്ങളൊക്കെ മന:പ്പൂർവ്വം മറക്കുകയായിരുന്നു,

ഒന്നര പതിറ്റാണ്ടോളം ,

ഒരുമിച്ച് ജീവിച്ചെങ്കിലും, പകുതിയിലേറെ കാലവും ദാമ്പത്യം  അസ്വസ്ഥത നിറഞ്ഞതായിരുന്നല്ലോ?

എന്നെങ്കിലുമൊരു സന്തോഷം നിറഞ്ഞ ജീവിതമുണ്ടാകുമെന്ന പ്രത്യാശയിലിരിക്കുമ്പോഴാണ് അദ്ദേഹം അന്നാ കടുംകൈ ചെയ്തത് ,,

ഒരു നിമിഷം ,മുറിയിലെ മങ്ങിയ വെളിച്ചത്തിൽ തൂങ്ങിയാടുന്ന ദേവൻ്റെ ശരീരം കണ്ട് നടുങ്ങിയ നിമിഷങ്ങൾ ഗീതയുടെ ഓർമ്മകളിലേയ്ക്ക് തേനീച്ചക്കൂട് ഇളകിയത് പോലെ ഇരച്ച് കയറി.

#####################

ഈ സമയം,, മുംബെ പോലിസിൻ്റെ ഈമെയിൽ പ്രകാരം , നാട്ടിലെ ഗീതയുടെ വീട്ടിലേയ്ക്ക് കേരള പോലീസ് വന്ന് അന്വേഷണം നടത്തിയിട്ട്, തുമ്പൊന്നും കിട്ടാതെ നിരാശരായി മടങ്ങി.

അമ്മയ്ക്കെന്ത് പറ്റിയതാവും അമ്മൂമ്മേ ,, എനിക്ക് പേടിയാകുന്നു ,,

പോലീസ് പൊയ്ക്കഴിഞ്ഞപ്പോൾ

ഇളയവൾ ദേവിക കരയാൻ തുടങ്ങി.

ആർക്കറിയാം,,, ?എവിടെ പോയി അന്വേഷിക്കാനാണ്? ,അവളെ ഗൾഫിലോട്ട് പറഞ്ഞ് വിട്ടവനാണെങ്കിൽ, ഒരു ബോധവുമില്ലാതെ കിടന്ന കിടപ്പിലാണിപ്പോഴും ,,, എന്നാൽ പിന്നെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാമെന്ന് വച്ചപ്പോൾ, ദേ പോലീസുകാര് അവളെ അന്വേഷിച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു ,,

ഇതെന്തൊരു കാലക്കേടാണെൻ്റെ ഈശ്വരാ,, ?ഈ പ്രായം തെകഞ്ഞ പെങ്കൊച്ചുങ്ങളെയും കൊണ്ട്, ഞാനെന്താ ചെയ്യുക? എനിക്കൊരു പിടീം കിട്ടുന്നില്ല,,,,

ഗീതയുടെ അമ്മ, സരോജിനി നിസ്സഹായതയോടെ ഈശ്വരനെ വിളിച്ചു .

അപ്പോഴാണ് പുറത്ത് ഒരു സൈക്കിളിൻ്റെ ബെല്ലടി കേട്ടത്.

ഗോപിക പുറത്തേയ്ക്ക് നോക്കി.

പോസ്റ്റ്മാനാണമ്മൂമ്മേ ,,,

ചിലപ്പോൾ അമ്മയുടെ കത്തുമായി വന്നതായിരിക്കും,,,

അവൾ ആവേശത്തോടെ പറഞ്ഞു.

നേരാ ചേച്ചീ ,,, വേഗം  ചെല്ല്,,,

ദേവിക കണ്ണ് തുടച്ച് ചാടിയെഴുന്നേറ്റ് പറഞ്ഞു.

ഒരു മണിയോർഡറുണ്ട്, ഗീതയ്ക്കാണ്,,

അവരെ വിളിക്ക് ഒപ്പിടണം,,

പോസ്റ്റ്മാൻ പറഞ്ഞത് കേട്ട് ഓടി വന്ന ഗോപികയുടെയും, ദേവികയുടെയും മുഖത്ത് നിരാശയും ഒപ്പം അമ്പരപ്പുണ്ടായി.

എന്താ മോളേ… അവളുടെ കത്ത് തന്നെയാണോ?

സരോജിനി പുറകെ വന്ന് ചോദിച്ചു.

ഇതൊരു മണിയോർഡറാണമ്മൂമ്മേ,, അതും അമ്മയുടെ പേരിലാണ് വന്നത്,,,

ഗോപിക വിഷമത്തോടെ പറഞ്ഞു.

അവളുടെ പേർക്ക് മണിയോർഡറയക്കാൻ

ആരാ ഉള്ളത് ?

സരോജിനി ആലോചനയോടെ മൂക്കത്ത് വിരൽ വച്ചു.

ബോംബെയിൽ നിന്നുള്ള ഒരു സിക്കന്തറാണ് അയച്ചിരിക്കുന്നത്,, നിങ്ങൾക്കവിടെ ബന്ധുക്കളാരെങ്കിലുമുണ്ടോ?

പോസ്റ്റ്മാൻ ചോദിച്ചു.

സിക്കന്തറോ ?

അതൊരു ഹിന്ദി ക്കാരൻ്റെ പേരല്ലേ?ഞങ്ങൾക്ക് ഹിന്ദിക്കാരുമായിട്ട് ബന്ധമൊന്നുമില്ല,,

സരോജിനി തീർത്ത് പറഞ്ഞു.

ആഹ് അതൊന്നുമെനിക്കറിയില്ല ,

നിങ്ങൾക്കീ പണം വേണമെങ്കിൽ ഗീതയെ വിളിച്ചോണ്ട് വാ,,,

പോസ്റ്റ്മാൻ ധൃതിവച്ചു.

അതിന് ഗീത ഇവിടെയില്ല, അവള് ഗൾഫിൽ പോയിരിക്കുവാണ്,

ഇത് അവളുടെ മക്കളും, ഞാൻ അമ്മയുമാണ്,,

സരോജിനി പറഞ്ഞു.

ഓഹ്,, അത് ശരി ,, അപ്പോൾ പിന്നെ ഈ മണിയോർഡർ എന്ത് ചെയ്യും തിരിച്ചയച്ചേക്കാനോ?

അത് കേട്ട് സരോജിനി ഒരു നിമിഷം ആലോചിച്ചു ,ഗീതയ്ക്ക് ഗൾഫിൽ പോകാനായി കടം വാങ്ങിയ തുകയും, പലചരക്ക് കടയിൽപറ്റ് വാങ്ങിയ തുകയുമൊക്കെ തന്നവർ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്, ഗീതയുടെ ശബ്ബളം വരുമ്പോൾ കൊടുക്കാമെന്ന് പറഞ്ഞാണ് ,തത്ക്കാലം എല്ലാവരെയും നിർത്തിയിരിക്കുന്നത് ,

ഇനിയും താമസിച്ചാൽ

അവർ ചിലപ്പോൾ വന്ന്

ചീത്ത പറയും,, അതിന് ഇടവരുത്തരുത് ,എന്തായാലും ഗീതയുടെ പേരിൽ വന്ന പൈസയല്ലേ ?എന്തിന് നിരസിക്കണം ? അത് വാങ്ങിയിട്ട് , തത്ക്കാലം ഉള്ള ,കടം തീർക്കാം,,,

ഒടുവിൽ ,സരോജിനി ഒരു തീരുമാനത്തിലെത്തി.

ഞങ്ങളാരേലും ഒപ്പിട്ടാൽ മതിയല്ലോ?

ഓഹ് മതി,,,

പോസ്റ്റ്മാൻ നീട്ടിയ പേപ്പറിൽ, ഗോപികയാണ് ഒപ്പിട്ട് കൊടുത്തത്.

പോസ്റ്റ്മാൻ ,സരോജിനിയുടെ കൈയ്യിലേയ്ക്ക് വച്ച് കൊടുത്ത മണിയോർഡറായി വന്ന  തുക കണ്ട് ,മൂവരും അന്തം വിട്ടു.

ഒരു ലക്ഷം രൂപ ,,,

തുടരും,,

സജി തൈപ്പറമ്പ്.

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!