Skip to content

പകർന്നാട്ടം: ഭാഗം-5

പകർന്നാട്ടം Novel

ഹൈവേയിലൂടെ കാർ പായിക്കുമ്പോൾ ജീവൻ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു.

അല്ല സർ,ഒരു സംശയം.ജോൺ വർഗ്ഗീസ് മൗനം വെടിഞ്ഞുകൊണ്ട് ജീവന് നേരെ നോക്കി.

പറയെടോ,അല്ലെങ്കിൽ വേണ്ട ഞാൻ പറയാം..നരിയെ വിട്ടിട്ട് ഈ എലിയുടെ പിന്നാലെ പോകുന്നത് എന്തിന് എന്നാണ് താൻ ചോദിക്കാൻ വരുന്നത്.

നരിയെ വിട്ടിട്ടൊന്നും ഇല്ലെടോ, നമുക്കൊരു വിരുന്നൊരുക്കിയവനെ ആദ്യം ഒന്ന് കാണാം എന്നിട്ട് നരി വേട്ട.

ജോൺ വർഗ്ഗീസ് പിന്നെയൊന്നും ചോദിക്കാതെ പുറത്തേക്ക് കണ്ണോടിച്ചു.

വാഹനങ്ങളുടെ നീണ്ട നിര,എല്ലാവരും ഓരോ തിരക്കുകളിലാണ്.ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല.

സത്യത്തിൽ ആ കുട്ടിക്ക് നീതി കിട്ടോ സർ?ജോൺ വർഗ്ഗീസിൽ നിന്നുയർന്ന ആ ചോദ്യം ജീവനിൽ അതിശയമുളവാക്കി.

ഒരു നിമിഷം ജീവന്റെ കൈയ്യിൽ നിന്നും വണ്ടിയുടെ നിയന്ത്രണം തന്നെ നഷ്ട്ടമായി.

എതിർ ദിശയിലേക്ക് പാഞ്ഞ കാർ പെട്ടന്ന് തന്നെ വെട്ടിച്ച് മാറ്റിക്കൊണ്ട് ജീവൻ എസ്.ഐയെ നോക്കി.

തനിക്കെന്താ ഇപ്പോൾ അങ്ങനെ ഒരു സംശയം.പിന്നെന്തിനാടോ നമ്മളീ യൂണിഫോം അണിഞ്ഞിരിക്കുന്നത്.

അല്ല സർ,പണത്തിന് മീതെ പരുന്തും പറക്കില്ല എന്നല്ലേ,അറിഞ്ഞത് വച്ച് നമ്മൾ സംശയിക്കുന്ന രണ്ട് പേരും നല്ല സാമ്പത്തിക ചുറ്റുപാടിൽ ജീവിക്കുന്നവർ..

So what,കാപ്പണം കണ്ടാൽ കമിഴ്ന്നു വീഴുന്ന മൂന്നാംകിടക്കാരെ മാത്രേ താൻ കണ്ടിട്ടുള്ളൂ?അങ്ങനെയെങ്കിൽ എന്റെ കാര്യത്തിൽ ആ ധാരണ തെറ്റാണ്.

Sorry,sir,ഞാൻ..ജോൺ വർഗ്ഗീസ് വാക്കുകൾക്കായി പരതി.

ഹേയ്,അത് വിടടോ.ഇനി എത്ര ദൂരമുണ്ട്.ഇപ്പോൾ വേലപുരം എത്തി.

ആഹ്,സർ ആ കാണുന്ന ഇട റോഡിലൂടെ കയറിക്കോ.ഏറിയാൽ ഒരു പതിനഞ്ചു മിനുട്ട്.

ജോൺ വർഗ്ഗീസ് കാട്ടിയ വഴിയിലേക്ക് ജീവൻ വണ്ടി തിരിച്ചു.കഷ്ട്ടിച്ചു ഒരു വണ്ടിക്ക് കടന്ന് പോകാൻ പറ്റുന്ന റോഡ്.

ഇരുവശവും കാപ്പിയും കുരുമുളകും കൃഷി ചെയ്തിരിക്കുന്നു. ഇവിടുന്നങ്ങോട്ട് കളപ്പുരയ്ക്കന്റെ സ്ഥലമാണ് സർ.

മ്മ്,ജീവൻ ഒന്ന് മൂളുക മാത്രം ചെയ്തു.അല്പം കൂടി മുൻപോട്ട് ഓടിയ കാർ വലിയൊരു ഗേറ്റ് കടന്ന് കളപ്പുരയ്ക്കൽ എന്നെഴുതിയ പോർച്ചിൽ കയറി നിന്നു.

ഡോർ തുറന്നിറങ്ങിയ ജീവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു കൊണ്ട് സിറ്റ്ഔട്ടിലേക്ക് കയറി.

ആരാ…മ്മ്,ചോദ്യം കേട്ട് ജീവനും ജോൺ വർഗ്ഗീസും ഒരു പോലെ തിരിഞ്ഞു നോക്കി.

കാഴ്ച്ചയിൽ ഒരു നാല്പതു വയസ്സ് തോന്നിക്കുന്ന ഒരാൾ.വെള്ള മുണ്ടും ഇളം റോസ് ജുബ്ബയും വേഷം. കൈയ്യിലും കഴുത്തിലും സ്വർണ്ണ ഉരുപ്പടികൾ.

ഞങ്ങളോ,ഞങ്ങൾ രണ്ട് ആക്രി കച്ചോടക്കാർ.ജോൺ വർഗ്ഗീസ് സ്വരം കടുപ്പിച്ചു.

ഹേയ് ജോൺ ന്താടോ ഇത്.ഇങ്ങനെ ആണോ ഒരാളോട് സംസാരിക്കുക. ജീവൻ പെട്ടന്ന് അയാളെ വിലക്കി.

അല്ല സർ നമ്മളെ യൂണീഫോമിൽ കണ്ടിട്ട് ഇയാൾക്ക് മനസ്സിലായില്ലേ. ജോൺ വർഗ്ഗീസിന് ദേഷ്യം അടക്കാൻ സാധിച്ചില്ല.

ക്ഷമിക്കണം സർ,please come. അയാൾ ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു.

താങ്കൾ സൂരജിന്റെ അച്ഛനാണോ, അതെ സർ K.R.കൃഷ്ണൻ, കളപ്പുരയ്ക്കൽ രാഘവ കൃഷ്ണൻ അതാണ്‌ മുഴുവൻ പേര്.ചിലർ രാഘവൻ എന്ന് വിളിക്കും.

ഇരിക്കണം സർ,രാഘവൻ മുൻപിലേക്ക് കൈ ചൂണ്ടി.

ഇരുവരും അടുത്തടുത്ത കുഷ്യൻ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു.താങ്കളും ഇരിക്കൂ.ജീവൻ രാഘവനെ നോക്കി.

അയാൾ മുൻപിലെ സെറ്റിയിൽ ഇരിപ്പുറപ്പിച്ചു.അല്ല സാറുമാർക്ക് കുടിക്കാൻ hot or….

ഓരോ കാപ്പി ആകാം,ചൂടുള്ള കാര്യങ്ങൾ ആവുമ്പോൾ കൂട്ടിന് ചൂട് കാപ്പിയാ നല്ലത് അല്ലെ ജോണേ? ജീവൻ ജോൺ വർഗ്ഗീസിനെ നോക്കി കണ്ണിറുക്കി.

ലീലേ മൂന്ന് കാപ്പി എടുത്തോളൂ. അയാൾ അകത്തേക്ക് നോക്കി പറഞ്ഞു.

സൂരജ് ഒറ്റ മോനാണോ?ജീവൻ രാഘവന്റെ മുഖത്തേക്ക് ശ്രദ്ധ തിരിച്ചു.

അതെ സർ,ആണും പെണ്ണുമായിട്ട് ഒന്നേ ഉള്ളൂ ഞങ്ങൾക്ക്. ഇക്കാണുന്നതൊക്കെ അവനുള്ളതാ. അയാൾ ഒന്ന് ഞെളിഞ്ഞിരുന്നു.

ജീവൻ അടുത്ത ചോദ്യം ഉന്നയിക്കാൻ തുടങ്ങുമ്പോഴേക്കും ലീല കാപ്പിയുമായി അങ്ങോട്ടെത്തി.

ഇതെന്റെ ഭാര്യ ലീല.അയാൾ അവരെ ജീവന് പരിചയപ്പെടുത്തി.

കാപ്പി കൈയ്യിൽ എടുത്തു കൊണ്ട് ജീവൻ അവരെ നോക്കി ഒന്ന് ചിരിച്ചു.

സർ ഇവിടെ പുതിയതാ അല്ലേ,ലീല ജീവനെ നോക്കി വിടർന്നൊരു ചിരി പാസാക്കി.

ആ കൊച്ചിനെ കൊന്നവരെ കിട്ടിയില്ല അല്ലേ സാറേ?ന്തൊരു കഷ്ട്ടാ അല്ലേ.

മ്മ്,അന്വേഷണം നടക്കുന്നുണ്ട്,ആരും രക്ഷപെടാൻ പോകുന്നില്ല.ജീവന്റെ മറുപടി കിട്ടിയതും കൂടുതൽ സംസാരത്തിന് നിൽക്കാതെ ലീല അകത്തേക്ക് വലിഞ്ഞു.

ചൂട് കാപ്പി ഊതിക്കുടിച്ചു കൊണ്ട് ജീവൻ രാഘവന്റെ മുഖത്തേക്ക് നോക്കി.

സീ മിസ്റ്റർ രാഘവൻ നമുക്ക് കാര്യത്തിലേക്ക് വരാം.ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട വിവരം താങ്കളും അറിഞ്ഞില്ലേ?ഞങ്ങൾക്കാണ് അതിന്റെ അന്വേഷണ ചുമതല.

അറിഞ്ഞിരുന്നു സർ,പത്രത്തിലും ടീവിയിലുമൊക്കെ കണ്ടു.

ആ,ok.അപ്പോൾ ഞാൻ വളച്ച് ചുറ്റാതെ കാര്യം പറയാം.അതിന് മുൻപ് എനിക്ക് താങ്കളുടെ മകനെ ഒന്ന് കാണണം.

അവനിവിടെ ഇല്ല സർ,പെട്ടന്ന് തന്നെ മറുപടി വന്നു.അയാളുടെ മുഖത്ത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയിരുന്നു.

എവിടെ പോയി?മുഖത്തെ ചിരി മായ്ക്കാതെ ജീവൻ അടുത്ത ചോദ്യം ഉന്നയിച്ചു.

അവൻ രണ്ട് ദിവസമായിട്ട് ഒരു ബന്ധു വീട്ടിലാണ്,അങ്ങ് വയനാട്,അല്ല കോട്ടയം.

വയനാട്/കോട്ടയം ഏതെങ്കിലും ഒന്നിൽ ഉറച്ച് നിക്കെടോ.താൻ എന്താ സ്ഥലപ്പേര് പറഞ്ഞു കളിക്കുവാണോ. ജോൺ വർഗ്ഗീസിന് ദേഷ്യം ഇരച്ച് കയറി.

സർ,വയനാട് പോയിട്ട് അവിടുന്ന് കോട്ടയത്തേക്ക് പോകും..ഞാൻ അതാണ് ഉദ്ദേശിച്ചത്.

മ്മ്,ok.അപ്പോൾ അവനിവിടെ ഇല്ല.ശരി.അവന് ആ കുട്ടിയുടെ കൊലയുമായി എന്താണ് ബന്ധം.അല്ലെങ്കിൽ അവൻ ആർക്കൊപ്പമാണ് ആ കുട്ടിയെ കൊന്നത്?

ജീവന്റെ ചോദ്യം കേട്ടതും രാഘവൻ ചാടിയെഴുന്നേറ്റു.നിങ്ങൾ എന്ത് അസംബന്ധമാണ് ഈ പറയുന്നത്.

എന്റെ മകൻ ആരെയും കൊന്നിട്ടില്ല. നിങ്ങളെന്താ മാന്യന്മാരെ കളിയാക്കാൻ ഇറങ്ങിയതാണോ.

ഹേയ്,cool down മിസ്റ്റർ രാഘവൻ കൂൾ,ഇന്ന് നിങ്ങളുടെ മകൻ അയച്ച ചില കൂലിപ്പട്ടാളം എന്റെ നേരെ വന്നു.

ഞാൻ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരാളെ കണ്ടു മടങ്ങും വഴിയാണ് എനിക്ക് നേരെ അറ്റാക്ക് ഉണ്ടായത്.

അതിൽ ഒരുത്തനെ പിടിച്ചു കുടഞ്ഞപ്പോൾ അവൻ തന്റെ മകന്റെ പേര് പറഞ്ഞു.

സത്യത്തിൽ എന്റെ ലിസ്റ്റിൽ അവന്റെ പേരില്ലായിരുന്നു.മറ്റൊരുത്തനെ തേടി പോയ എന്നെത്തേടി അവൻ അയച്ചവർ വന്നെങ്കിൽ ആ കൊലപാതകത്തിൽ തന്റെ മകന് കൃത്യമായ പങ്കുണ്ട്.

ഇനി പറ.അച്ഛനും മകനും കൂടി ഒത്തോണ്ടുള്ള കളിയാണോ അതോ മകൻ ഒറ്റയ്ക്കോ?

സർ,സത്യത്തിൽ എനിക്കൊന്നും അറിയില്ല.അവന് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല.രാഘവ കൃഷ്ണൻ ഒറ്റ നിമിഷം കൊണ്ട് വിയർപ്പിൽ മുങ്ങി.

നല്ല കാപ്പി.ഗ്ലാസ്സിലെ കാപ്പി ഒറ്റ വീർപ്പിന് കുടിച്ച് തീർത്ത് ജീവൻ എഴുന്നേറ്റു.

Ok,മിസ്റ്റർ രാഘവ കൃഷ്ണൻ.. ഞങ്ങൾ ഇപ്പോൾ ഇറങ്ങുന്നു. but,ഇനിയും നമുക്ക് കണ്ടു മുട്ടേണ്ടി വരും.അന്ന് ഈ പറഞ്ഞത് നിങ്ങൾക്ക് മാറ്റേണ്ടി വരരുത്.

വാതിൽ കടന്ന് ജീവൻ ഒന്ന് കൂടി തിരിഞ്ഞു നിന്നു.മിസ്റ്റർ രാഘവൻ താങ്കൾ ഒരു കാര്യം മനസ്സിൽ കുറിച്ചോ…

എവിടെ ഏത് പാതാളത്തിൽ പോയാലും അവനെ എന്റെ കൈയ്യിൽ കിട്ടും…മ്മ്,അപ്പൊ കാണാം.

രാഘവന്റെ മറുപടിക്ക് കാക്കാതെ ഇരുവരും കാറിൽ കയറി.സർ ന്ത്‌ തോന്നുന്നു?ജോൺ വർഗ്ഗീസ് ജീവനെ നോക്കി.

ഇയാൾക്ക് ഒന്നും അറിയില്ല എന്നത് സത്യം.അച്ഛന് അറിയാത്ത കാര്യം മകനിൽ നിന്നറിയണം.

തത്കാലം അവനെ വെയ്റ്റിംഗ് ലിസ്റ്റിൽ വയ്ക്കു.നമുക്ക് നരിയെ കിട്ടുമോ എന്ന് നോക്കാം.

ഈ എലിയുടേയും പുലിയുടേയും നമ്പർ കളക്റ്റ് ചെയ്ത് സൈബർ സെല്ലിൽ കൊടുക്കണം.

അവന്മാർ ആരെയൊക്കെ വിളിക്കുന്നു,അവരെ ആരൊക്കെ വിളിക്കുന്നു എന്നൊക്കെ ഉള്ള ഡീറ്റയിൽസ് നാളെ വൈകിട്ട് കിട്ടണം.Ok

ചെയ്യാം സർ,ജോൺ വർഗ്ഗീസ് എല്ലാം ശിരസ്സാ വഹിച്ചു.

സമയം സന്ധ്യയോട് അടുത്തതിനാൽ ജീവൻ ജോൺ വർഗ്ഗീസിനെ വീട്ടിലാക്കി ക്വട്ടേഴ്സ്സിലേക്ക് മടങ്ങി.

സ്വീകരണ മുറിയിൽ അമ്മയും ഭാര്യയും സീരിയലിന്റെ മുൻപിലാണ്. ആരും തന്റെ വരവറിഞ്ഞില്ല എന്ന് ജോൺന് തോന്നി.

അമ്മയും അനിയനും ഭാര്യയും അടങ്ങുന്നതാണ് ജോൺ വർഗ്ഗീസിന്റെ കുടുംബം.

വിവാഹം കഴിഞ്ഞിട്ട് വർഷം മൂന്ന് ആയെങ്കിലും ഒരു കുഞ്ഞിക്കാൽ കാണാനുള്ള യോഗം ജോണിനോ ഭാര്യക്കോ ഉണ്ടായില്ല.

കടുപ്പത്തിൽ ഒരു ചായ വേണം നല്ല ക്ഷീണം..ബാത്ത് ടൗവൽ എടുത്ത് ബാത്ത് റൂമിലേക്ക് കയറുമ്പോൾ ആരോടെന്നില്ലാതെ ജോൺ വർഗ്ഗീസ് വിളിച്ചു പറഞ്ഞു.

കുളി കഴിഞ്ഞിറങ്ങിങ്ങുമ്പോഴേക്കും ചൂട് ചായയുമായി ഭാര്യ ശില്പ എത്തി.
വോൺ എന്തിയേ?

മുകളിൽ ഉണ്ട്..വന്നപ്പോ തൊട്ട് തുടങ്ങിയ ഫോൺ വിളിയാ..കുറച്ച് മുൻപേ കയറി കിടന്നു.

കിടക്കാനോ,എന്നാ പറ്റി നേരത്തെ കിടക്കാൻ.ജോൺ ചായ അടുത്ത് കണ്ട ടീപ്പോയിലേക്ക് വച്ചു.

ആ എനിക്കറിയില്ല.ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞതും ഇല്ല.ഇനിയിപ്പോ ഇച്ചായൻ ഒന്ന് ചോദിച്ചു നോക്ക്.

സീരിയൽ കാഴ്ച്ച പകുതിയിൽ മുറിഞ്ഞതിന്റെ ഈർഷ്യ അവളുടെ മുഖത്ത് തെളിഞ്ഞു നിന്നു.

മ്മ്,ഒന്നിരുത്തി മൂളിക്കൊണ്ട് ജോൺ വർഗ്ഗീസ് പടികൾ കയറി മുകളിലേക്ക് ചെന്നു.

അനിയൻ വോൺ വർഗ്ഗീസ് എന്നാൽ ജോണിന് ജീവനാണ്.താലോലിക്കാൻ ഒരു കുഞ്ഞില്ലാത്തതിന്റെ വിഷമം കൂടി അനിയനെ സ്നേഹിച്ചാണ് ജോൺ തീർക്കുന്നത്.

വോണിന്റെ റൂം തുറന്ന് ജോൺ വർഗ്ഗീസ് അകത്തേക്ക് കയറി ലൈറ്റിന്റെ സ്വിച്ചിൽ വിരലമർത്തി.

റൂമിൽ വെളിച്ചം പരന്നതും വോൺ ചാടിയെഴുന്നേറ്റു.എന്നാ പറ്റിയെടാ?സുഖമില്ലേ?

ജോൺ വർഗ്ഗീസ് അനിയന്റെ തലയിൽ സ്നേഹപൂർവ്വം തലോടി. നീയെന്നാ നേരത്തെ കിടന്നത്?

ഏ,ഒന്നുമില്ല ഇച്ചായാ.ഞാൻ വെറുതെ,ചെറിയ ഒരു തലവേദന. ഇച്ചായൻ എപ്പോ എത്തി.

ഞാനിപ്പോ വന്നേ ഉള്ളൂ..രാവിലേ തൊട്ട് ഓരോ തിരക്കിൽ ആയിരുന്നു. ആ കൊച്ചിനെ കൊന്നവന്മാരെ തേടി ഒരു യാത്ര.

എന്നിട്ട് ആരെങ്കിലും കിട്ടിയോ?വോൺ ആകാംഷപൂർവ്വം ജോൺന് നോക്കി.

ഇല്ലാ,പക്ഷേ വ്യക്തമായ ചില തെളിവുകൾ കിട്ടിയിട്ടുണ്ട്.അധികം താമസിക്കാതെ എല്ലാവനും കുടുങ്ങും.

നിനക്ക് വയ്യെങ്കിൽ റസ്റ്റ്‌ എടുത്തോളൂ.നമുക്ക് നാളെ സംസാരിക്കാം.Good night.

ജോൺ വർഗ്ഗീസ് റൂമിൽ നിന്ന് പുറത്തിറങ്ങിയതും വോൺ വാതിലടച്ച് കുറ്റിയിട്ടു.

Ac യുടെ കുളിരിലും വോണിനെ വിയർത്തൊഴുകാൻ തുടങ്ങി.
**************
കുളി കഴിഞ്ഞു ടി.വി ഓൺ ചെയ്തതും ന്യൂസിൽ പാതിരാ ചർച്ച പൊടി പൊടിക്കുന്നതാണ് ജീവൻ കണ്ടത്.

എല്ലാ ന്യൂസിലും ചർച്ചാ വിഷയം പതിനേഴുകാരിയുടെ കൊലപാതകം തന്നെ.

ഭരണ – പ്രതിപക്ഷ അംഗങ്ങൾ പരസ്പരം പഴി ചാരുന്നു.മനുഷ്യാവകാശം പ്രസംഗിക്കുന്നവർ പോലീസിന്റെ അനാസ്ഥ എന്ന് നിലവിളിക്കുന്നു.

ടിവി ഓഫ് ചെയ്ത് ജീവൻ സെറ്റിയിലേക്ക് ചാരി കണ്ണടച്ചു.പെട്ടന്നാണ് കോളിംഗ് ബെൽ ചിലച്ചത്.

ജീവൻ കണ്ണ് തിരുമി എഴുന്നേറ്റ് ഡോറിന് നേരെ നടന്നു.
#തുടരും

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!