Skip to content

പകർന്നാട്ടം: ഭാഗം-6

പകർന്നാട്ടം Novel

അരണ്ട വെളിച്ചത്തിൽ പുറത്ത് നിന്ന ആളെ ജീവന് മനസ്സിലായില്ല.

ആരാ,മനസ്സിലായില്ല.ആഗതൻ അല്പം കൂടി മുൻപോട്ട് വന്നു.ഞാൻ അല്പം കിഴക്ക്ന്നാ.അയാൾ ജീവന്റെ മുഖത്തേക്ക് നോക്കി നിന്നു.

ജീവൻ അയാളെ അടിമുടിയൊന്ന് നോക്കി.നിറം മങ്ങിയ ഒരു വെള്ളമുണ്ടും പഴക്കം ചെന്ന ഷർട്ടും വേഷം.കുഴിഞ്ഞ കണ്ണുകൾ, പാറിപ്പറന്ന മുടി,നര ബാധിച്ച താടി രോമങ്ങൾ.

അകത്തേക്ക് വരൂ,ജീവൻ അയാളെ അകത്തേക്ക് ക്ഷണിച്ചു.

ഇരിക്കാം,അയാൾക്ക് മുൻപിലേക്ക് കസേര നീക്കിയിട്ട് ജീവൻ എതിർ വശത്തിരുന്നു.

സാറിന് ന്നെ അറിയുന്നുണ്ടാവില്ല. പക്ഷേ ന്റെ മോളെ പറഞ്ഞാൽ സാർ അറിയും.

കസേരയിലേക്ക് അമരുമ്പോൾ ആഗതൻ സംസാരത്തിന് തുടക്കം കുറിച്ചു.

അയാൾ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട് ജീവൻ ഒരു സിഗരറ്റിന് തീ പകർന്നു.

ഇന്നീ രാത്രി ഞാൻ ഇവിടെ വരെയും വന്നതു സാറിനെ ബുദ്ധിമുട്ടിക്കണം എന്ന് വിചാരിച്ചല്ല.ന്റെ കുട്ടി,ന്റെ ചിന്നൂട്ടി,അവൾക്ക് നീതി കിട്ടണം സർ.

ജീവന്റെ കണ്ണുകൾ ചുരുങ്ങി, എരിയുന്ന സിഗരറ്റ് ആഷ് ട്രേയിൽ കുത്തി ഞെരിച്ചു കൊണ്ട് അയാൾ ആ മനുഷ്യന്റെ മുഖത്ത് തറച്ചു നോക്കി.

താങ്കൾ,ഈയിടെ മരണപ്പെട്ട കുട്ടിയുടെ…

അതെ സർ,മരണപ്പെട്ട അല്ല ആരൊക്കെയോ കൂടി കടിച്ചു കീറിയ ഒരു പൊന്നു മോളുടെ അച്ഛൻ.രാമൻ പണിക്കർ.

ഓഹ്,am sorry മിസ്റ്റർ പണിക്കർ, എനിക്ക് ആദ്യം ആളെ മനസ്സിലായില്ല.
കേസ് അന്വേഷണം നടക്കുന്നുണ്ട്, പ്രതികൾ ഉടനെ പിടിയിലാകും.

ജീവന്റെ മറുപടി കേട്ട് രാമൻ പണിക്കർ ചിരിക്കുകയാണ് ചെയ്തത്.

സാർ,ഇത് പോലെ എത്രയോ പാഴ് വാക്കുകൾ ഞാൻ കേട്ടിരിക്കുന്നു. ഇന്ന് ഒരു വ്യത്യാസം മാത്രം അന്ന് വിധി മറ്റൊരാൾക്ക്,ഇന്ന് എനിക്ക്.

സാറിനറിയോ,ന്റെ കുട്ടി അവളൊരു പാവമായിരുന്നു,ഒരുറുമ്പിനെ പോലും നോവിക്കാത്ത പാവം.

ഇന്നോളം ഒരു വാക്ക് കൊണ്ട് പോലും ന്റെ കുട്ടിയെ ഞാൻ കരയിച്ചിട്ടില്ല. ന്റെ,ന്റെ എല്ലാം അവളായിരുന്നു സാർ.

ഇന്ന് അവള് പോയിട്ട് നാള് രണ്ട് തികയുന്നു.എന്ത് ചെയ്തു സാർ നിങ്ങളുടെ നിയമം?

ഇവിടെ പണമുള്ളവന്റെ കൂടെ നിൽക്കുന്ന നീതി,നിയമം. പാവപ്പെട്ടവന് എന്ത് നീതി ന്ത് ന്യായം ല്ലേ സർ.

ആർക്കും ഒരുപദ്രവവും ചെയ്യാത്ത ന്റെ ചിന്നൂട്ടി ഇന്ന് ഒരു പിടി ചാരമായിരിക്കുന്നു.അതിന് കാരണക്കാരായവർ ഇന്നും ഈ സമൂഹത്തിൽ സ്വതന്ത്ര്യരായി വിഹരിക്കുന്നു.

രാമൻ പണിക്കരുടെ കണ്ണുകളിൽ നിന്നും കണ്ണീർ അണപൊട്ടിയൊഴുകി. വാക്കുകൾ വിറച്ചു.

ജീവന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.പണിക്കരുടെ വാക്കുകൾ അയാളുടെയുള്ളിൽ ആഴ്ന്നിറങ്ങി.

ഞാൻ വന്നത് ഒരപേക്ഷയും കൊണ്ടാണ് സാർ.

ന്റെ കുട്ടിക്ക് നീതി കിട്ടണം,ഇതൊരു അച്ഛന്റെ യാചനയാണ്…ന്റെ കുട്ടിക്ക് നീതി കിട്ടണം….ഞാനീ കാല് പിടിക്കാം സാർ…

രാമൻ പണിക്കർ പൊട്ടിക്കരഞ്ഞു കൊണ്ട് ജീവന്റെ കാൽക്കൽ വീണു.

ഒരു നിമിഷം തീ കൊണ്ടുള്ള കുത്തേറ്റത് പോലെ ജീവൻ പിന്നോട്ട് മാറി.

അപ്പോഴും ഒരു കൊച്ച് കുഞ്ഞിനെപ്പോലെ രാമൻ പണിക്കർ തറയിൽ കിടന്ന് കരഞ്ഞു കൊണ്ടിരുന്നു.

ഹേയ്,ന്താ പണിക്കരെ ഇത്. എഴുന്നേൽക്കൂ.ജീവൻ അയാളെ ബലമായി പിടിച്ചെഴുന്നേൽപ്പിച്ചു.

ഞാൻ വാക്ക് തരുന്നു പണിക്കരെ, താങ്കളുടെ കുട്ടിക്ക് നീതി ലഭിക്കും.
ഇരുപത്തിനാല് മണിക്കൂർ സമയം എനിക്ക് തരണം.എല്ലാ പ്രതികളെയും ഞാൻ നിയമത്തിന് മുൻപിൽ കൊണ്ട് വരും.ന്നെ വിശ്വസിക്കണം.

ജീവൻ പണിക്കരുടെ കൈകൾ കൂട്ടിപ്പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു.

ഇതൊരു പോലീസ് ഓഫീസറിന്റെ വാക്കുകൾ അല്ല,ഒരച്ഛന് മകൻ നൽകുന്ന ഉറപ്പ്.

അത് പറയുമ്പോൾ ജീവന്റെ കണ്ണുകളും ഈറനണിഞ്ഞു.

മതി,ഈ വൃദ്ധന് സന്തോഷായി,രാത്രി ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണെ. സഹായം ചോദിച്ച് കൈ നീട്ടാൻ മറ്റാരും ഇല്ല…ഇറങ്ങട്ടെ…

കൂടുതൽ ഒന്നും പറയാതെ കണ്ണുകൾ തുടച്ചു കൊണ്ട് രാമൻ പണിക്കർ ധൃതിയിൽ അവിടെ നിന്നിറങ്ങി.

ഇടറിയ കാലടികളുമായി ഇരുളിലേക്ക് നടന്ന് മറയുന്ന ആ മനുഷ്യ രൂപത്തെ നോക്കി ജീവൻ നെടുവീർപ്പിട്ടു.

തിരികെ കട്ടിലിലേക്ക് ചാഞ്ഞെങ്കിലും ജീവന് ഉറങ്ങാൻ കഴിഞ്ഞില്ല.മനസ്സ് നിറയെ ആ പതിനേഴുകാരിയുടെ മുഖമാണ്.

വിടരും മുൻപേ കശക്കി എറിയപ്പെട്ട പനിനീർപ്പൂവ്.താനുൾപ്പെടുന്ന പുരുഷ വർഗ്ഗത്തോട് അയാൾക്ക് വല്ലാത്ത വെറുപ്പ് തോന്നി.

“അവള് പോയിട്ട് നാള് രണ്ട് തികയുന്നു.എന്ത് ചെയ്തു സാർ നിങ്ങളുടെ നിയമം”?

രാമൻ പണിക്കരുടെ ചോദ്യം ആയിരം നാവുള്ള അനന്തനെപ്പോലെ ജീവന്റെ മനസ്സിനെ ആഞ്ഞു കൊത്തി.

മേശയിലിരിക്കുന്ന തൊപ്പിയിലെ സിംഹമുദ്ര തന്നെ നോക്കി പല്ലിളിക്കുന്നത് പോലെ അയാൾക്ക് തോന്നി.

മേശവലിപ്പിൽ നിന്നും ഒരു സ്ലീപ്പിങ് പിൽസെടുത്ത് വിഴുങ്ങിക്കൊണ്ട് ജീവൻ പതിയെ കണ്ണുകളടച്ചു.
*********
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ജോൺ വർഗ്ഗീസ് പതിയെ എഴുന്നേറ്റിരുന്നു.

കൈ നീട്ടി ബെഡ് ലാമ്പിന്റെ സ്വിച്ചിൽ വിരലമർത്തി.മേശയിൽ ഇരുന്ന ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് ചുണ്ടോട് ചേർക്കുമ്പോൾ പുറത്താരോ നടക്കുന്നത് പോലെ അയാൾക്ക് തോന്നി.

ചുവരിലെ ക്ലോക്കിൽ മണി 2:30 കഴിഞ്ഞിരിക്കുന്നു.ശില്പ നല്ല ഉറക്കമണ്.

ജോൺ പതിയെ കട്ടിലിൽ നിന്നിറങ്ങി ഡോർ തുറന്നു.പുറത്താരുമില്ല. അമ്മയുടെ മുറി അടഞ്ഞു തന്നെ കിടക്കുന്നു.

തിരികെ റൂമിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് അയാൾ അത് കാണുന്നത്,പുറത്തേക്കുള്ള മെയിൻ ഡോർ തുറന്ന് കിടക്കുന്നു.

ഇതാരാ തുറന്നത്,അല്പം സംശയത്തോടെ അയാൾ മുൻപോട്ട് നടന്നു.

സ്വീകരണ മുറിയിലൂടെ പതിയെ നടന്ന് വാതിലിനോട് അടുത്തപ്പോൾ വോൺ പുറത്ത് നിൽക്കുന്നത് അയാൾ കണ്ടു.

നീ ന്താ ഇവിടെ എന്ന് ചോദിക്കാൻ നാവെടുത്തെങ്കിലും ജോൺ വർഗ്ഗീസ് അത് തൊണ്ടയിൽ തടഞ്ഞു നിർത്തി.

സിറ്റൗട്ടിൽ വോണിന് മുൻപിൽ മറ്റൊരാൾ കൂടി നിൽക്കുന്നു. ലൈറ്റില്ലാത്തതിനാൽ ആളിന്റെ മുഖം വ്യക്തമല്ല.

നീ ഇപ്പൊ പോ,ഞാൻ നാളെ എന്തെങ്കിലും ചെയ്യാം.സത്യത്തിൽ എനിക്കാകെ പേടി തോന്നുന്നു.

പതറിയ ശബ്ദത്തിൽ വോൺ സംസാരിക്കുന്നത് കേട്ട് ജോൺ വർഗ്ഗീസ് കാത് കൂർപ്പിച്ചു.

ഞാൻ അന്നേരെ പറഞ്ഞതല്ലേ ഒന്നും വേണ്ടന്ന്,അപ്പോൾ നിനക്കായിരുന്നു നിർബന്ധം.ഇനിയിപ്പോ ന്താ ചെയ്യാ ന്റെ കർത്താവേ.

ജോൺ വർഗ്ഗീസിന്റെ ചെന്നിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി.തന്റെ അനിയൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന് അയാൾക്ക് ഉറപ്പായി.

കൂടുതൽ ശ്രദ്ധിക്കാൻ നിൽക്കാതെ ജോൺ വർഗ്ഗീസ് തന്റെ മുറിയിലേക്ക് തിരിച്ചു നടന്നു.

റൂമിൽ കയറി അയാൾ ബെഡിലേക്ക് തളർന്നിരുന്നു.ആരാണ് വോണിനോട് സംസാരിച്ചു കൊണ്ടിരുന്നത്?എന്താവും അവൻ ചെയ്തു കൂട്ടിയത്?

ജോൺ വർഗ്ഗീസിന്റെ മനസ്സിൽ ആശങ്കകളുടെ വേലിയേറ്റം തുടങ്ങി. എ.സിയുടെ തണുപ്പ് അയാളെ തെല്ലും ബാധിച്ചില്ല.നിമിഷങ്ങൾക്കുള്ളിൽ ജോൺ വിയർപ്പിൽ മുങ്ങി.

പുറത്ത് വാതിലടയുന്നതും വോണിന്റെ കാലടികൾ അകന്ന് പോകുന്നതും ജോൺ വർഗ്ഗീസ് അവ്യക്തമായി കേട്ടു.

ചിന്താഭാരത്താൽ തൂങ്ങിയ കണ്ണുകളോടെ അയാൾ പിന്നിലേക്ക് മറിഞ്ഞു.
*****
ഇത് എന്തൊരു ഉറക്കാ,ഒന്ന് എണീക്ക് ഇച്ചായാ,ശില്പയുടെ സ്വരം കാതിൽ പതിഞ്ഞപ്പോൾ ആണ് ജോൺ വർഗ്ഗീസ് കണ്ണ് തുറക്കുന്നത്.

കുളിച്ചൊരുങ്ങി ശാലീന സുന്ദരിയായ തന്റെ ഭാര്യയ്ക്ക് അല്പം കൂടി സൗന്ദര്യം വർദ്ധിച്ചതായി അയാൾക്ക് തോന്നി.

അതേ,ങ്ങനെ കണ്ണും മിഴിച്ച് ന്നെ നോക്കി കിടന്നോ,നിങ്ങളെ സി.ഐ വന്നിട്ടുണ്ട്.

സി.ഐ എന്ന് കേട്ടതും ജോൺ വർഗ്ഗീസ് പിടഞ്ഞെഴുന്നേറ്റു. ക്ലോക്കിലേക്ക് കണ്ണോടിച്ചതും അയാളുടെ തല കറങ്ങി സമയം 10:30.

കർത്താവെ,ഇന്ന് ആ കടുവ എന്നെ കടിച്ചു കീറും.ഞാൻ വേഗം കുളിച്ചിട്ട് വരാം,നീ എന്റെ യൂണീഫോം ഒന്ന് അയൺ ചെയ്ത് വയ്ക്ക്.

ജോൺ ബാത്ത്റൂമിലേക്ക് പാഞ്ഞു.എല്ലാം പെട്ടന്ന് കഴിച്ച് പുറത്തിറങ്ങുമ്പോൾ അയാളുടെ മനസ്സിലേക്ക് രാത്രിയിലെ സംഭവം വീണ്ടും കടന്ന് വന്നു.

വോൺ എന്തിയേ?യൂണിഫോം ധരിക്കുമ്പോൾ അയാൾ ശില്പയെ നോക്കി.

അവൻ മുകളിൽ ഉണ്ട്.എങ്ങോട്ടോ പോകാൻ ഉള്ള ഒരുക്കത്തിൽ ആണ്.അമ്മച്ചി രാവിലെ തന്നെ പള്ളിലോട്ട് പോയി.

മ്മ്,അവൻ എവിടെ പോകാനാ ഒരുക്കം?നീ ഒന്നും ചോദിച്ചില്ലേ?
സാർ വന്നിട്ട് കുറേ നേരം ആയോ?

ന്റെ ഇച്ചായാ എല്ലാം കൂടി ഒറ്റ ശ്വാസത്തിൽ ചോദിച്ചാൽ ഞാൻ എങ്ങനെ പറയും.

വോൺ എങ്ങോട്ട് പോകുന്നു എന്ന് എന്നോട് പറഞ്ഞില്ല.ജീവൻ സർ വന്നിട്ട് ഒരു പത്ത് മിനുട്ട് കഴിഞ്ഞു.

ഓഹോ,എന്നിട്ട് നീയെന്തേ ന്നെ നേരത്തെ വിളിക്കാഞ്ഞത്.ജോൺ വർഗ്ഗീസിന്റെ മുഖത്ത് നീരസം പ്രകടമായി.

ഇനി എന്നെ കുറ്റം പറഞ്ഞാൽ മതി.ഞാനിനവിടെ നൂറ് കാര്യങ്ങൾ ചെയ്യണം.ഇടയ്ക്ക് വന്നു വിളിച്ചപ്പോൾ അവിടെ തന്നെ ചുരുണ്ട് കൂടി.അതും പോരാഞ്ഞിട്ട്….

ആ,മതി മതി…അവൾ പറഞ്ഞു വന്നത് പൂർണ്ണമായും കേൾക്കാൻ നിൽക്കാതെ ബെൽറ്റ് മുറുക്കിക്കൊണ്ട് അയാൾ പുറത്തേക്ക് നടന്നു.

സ്വീകരണ മുറിയിൽ കാപ്പി കുടിച്ചു കൊണ്ടിരുന്ന ജീവന് അയാൾ നീട്ടിയൊരു സല്യൂട്ട് നൽകി.Good morning sir.

Very Good morning ജോൺ.ന്താടോ ക്ഷീണം പിടിച്ചോ,ചെറു ചിരിയോടെ ജീവൻ ജോണിനെ നോക്കി.

ഉത്തരവാദിത്വം ഉള്ള പൊലീസ് ഓഫീസർക്ക് ക്ഷീണം ഒന്നും പാടില്ലെടോ.

Sorry sir,ജോൺ വർഗ്ഗീസിന്റെ മുഖത്ത് അല്പം മ്ലാനത പടർന്നു. രാത്രിയിലെ സംഭവങ്ങൾ അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഇച്ചായ ഞാനൊന്ന് പുറത്തേക്ക് പോവുകയാ.കോണിപ്പടി ഓടിയിറങ്ങി വന്ന വോൺ ജീവനെ കണ്ടതും അല്പമൊന്ന് അമ്പരന്നു.

സർ,ഇതെന്റെ അനിയനാണ് വോൺ.ജോൺ വർഗ്ഗീസ് അനിയനെ ജീവന് പരിചയപ്പെടുത്തി.

ഹലോ സർ,വോൺ ചെറിയൊരു ചിരിയോടെ ജീവന് ഹസ്തദാനം നൽകി.

ജീവൻ,ഇവിടെ ആദ്യമാണ്.പുതിയ കേസ് അന്വേഷണം ഞങ്ങൾക്കാണ്.
വോണിന്റെ കരം കവർന്നുകൊണ്ട് ജീവൻ സ്വയം പരിചയപ്പെടുത്തി.

പുതിയ കേസ് അന്വേഷണം എന്ന് കേട്ടതും വോണിന്റെ മുഖത്തെ ചിരി മാഞ്ഞു.പെട്ടന്ന് തന്നെ അവൻ കൈ പിൻവലിച്ചു.

അപ്പോൾ ശരി,ഞാൻ ഇറങ്ങട്ടെ അല്പം തിരക്കാണ്.പെട്ടന്ന് അത്രയും പറഞ്ഞൊപ്പിച്ച് വോൺ പുറത്തേക്ക് നടന്നു.

വാതിൽ കടക്കും മുൻപ് അവൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.
സി.ഐയുടെ കണ്ണുകൾ തന്റെ മേൽ തന്നെയാണെന്ന് കണ്ടതും തല വെട്ടിച്ച് അതിവേഗം പുറത്തേക്ക് നടന്നു.

വോണിൽ പെട്ടന്നുണ്ടായ ആ മാറ്റം ജീവൻ അല്പം ഗൗരവമായി തന്നെ ഉൾക്കൊണ്ടു.എന്നാൽ അതേപ്പറ്റി ജോൺ വർഗ്ഗീസിനോട് അയാൾ ഒന്നും പറഞ്ഞില്ല.

എന്നാൽ നമുക്ക് ഇറങ്ങാം,അല്പം ചിന്താഭാവത്തിൽ ജീവൻ ജോണിനെ നോക്കി.

ശില്പയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ജോൺ വർഗ്ഗീസിന്റെയുള്ളിൽ ഭയം കൂടിവന്നു.

യാത്രയിലുടനീളം ജോൺ മൗനം പാലിക്കുന്നത് ജീവൻ ശ്രദ്ധിച്ചു.
വോണിന്റെ മുഖത്ത് കണ്ട പരിഭ്രമവും ജോണിൽ ഉണ്ടായ നിശബ്ദതയും ജീവനിൽ സംശയത്തിന്റെ വിത്ത് പാകി.

കേസുമായി ബന്ധപ്പെട്ട് വാ തോരാതെ സംസാരിക്കുന്ന ജോൺ പെട്ടന്ന് മൗനിയായെങ്കിൽ അതിന് തക്കതായ എന്തോ ഉണ്ടെന്ന് സി.ഐക്ക് ഉറപ്പായി.

താൻ ന്താടോ ഒന്നും മിണ്ടാത്തത്?
അഹ്,ങേ..ആ സർ,ഒന്നുമില്ല ഞാൻ ഇങ്ങനെ ഓരോന്ന് ഓർത്ത്.അല്ല അത് പോട്ടെ നമുക്ക് നരിയെ പിടിക്കണ്ടേ സർ?

ജോൺ വർഗ്ഗീസ് പെട്ടന്ന് വിഷയം മാറ്റിയത് കണ്ട് ജീവൻ ഉള്ളിൽ ചിരിച്ചു.

നരിയെ ഒക്കെ പിടിക്കണം,അധികം താമസിക്കാതെ അവൻ വലയിൽ വീഴും.

അവന്റെ നമ്പർ സൈബർ സെൽ ട്രയ്‌സ് ചെയ്യുകയാണ്.തന്നെ ഏൽപ്പിച്ച ജോലിയാണ് ലാസ്റ്റ് എനിക്ക് തന്നെ അത് കണ്ടെത്തി കൊടുക്കേണ്ടി വന്നു.

പിന്നെ കൂടുതൽ ചോദിക്കാതെ ജോൺ വർഗ്ഗീസ് പുറത്തേക്ക് കണ്ണോടിച്ചു.

ഓഫീസിലേക്കുള്ള വഴിയിലേക്ക് വണ്ടി തിരിക്കുമ്പോൾ അല്പം മാറിയുള്ള തട്ട്കടയിൽ നിൽക്കുന്ന ചെറുപ്പക്കാരനിൽ ജീവന്റെ കണ്ണുടക്കി.

കണ്ണ് ചിമ്മി ഒരിക്കൻ കൂടി അവനെ നോക്കിക്കൊണ്ട് ജീവൻ ബ്രേക്കിൽ കാലമർത്തി.

നേർത്ത ഒരു മുരൾച്ചയോടെ വണ്ടി ഉലഞ്ഞു നിന്നു.ജോൺ തേടിയ വള്ളി ഇതാ തട്ട്കടയിൽ.

ഡാഷ് ബോർഡ് തുറന്ന് തന്റെ സർവ്വീസ് റിവോൾവർ എടുക്കുന്നതിനിടയിൽ ജീവൻ ജോൺ വർഗ്ഗീസിനെ നോക്കി ചിരിച്ചു.

സി.ഐ പറഞ്ഞത് കേട്ട് തലയുയർത്തി നോക്കിയ ജോണിന്റെ കണ്ണുകളിൽ അമ്പരപ്പ് പടർന്നു.

കമോൺ മാൻ,റിവോൾവർ അരയിൽ തിരുകിക്കൊണ്ട് ജീവൻ ഡോർ തുറന്ന് പുറത്തേക്ക് കുതിച്ചു.
#തുടരും.

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!