Skip to content

പകർന്നാട്ടം: ഭാഗം-9

പകർന്നാട്ടം Novel

സർ,ശ്വാസമില്ല പണിയായോ?ജോൺ വർഗ്ഗീസിന് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെയായി.

ജീവന്റെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു.ശ്വാസം ഇല്ലെന്ന് വച്ച് ഒരാൾ ചാകുവോ ജോണേ?

ജീവന്റെ കൂസലില്ലായ്മ കണ്ട് ജോൺ വർഗ്ഗീസിന് ദേഷ്യം ഇരച്ച് കയറി. സാറിന് ഇതൊന്നും പുത്തരി അല്ലാരിക്കും.

ഹാ അവൻ ചത്താ ചാവട്ടെടോ. ഇവനൊക്കെ ചാവുന്നതാ നല്ലത്. കൂടിപ്പോയാൽ ജോലി പോകും അത്ര അല്ലേ ഉള്ളൂ.

അത് സാറിന്,എനിക്കീ ജോലി പോയാൽ പോയതാ.സേനയോടുള്ള കൂറ് കൊണ്ടൊന്നും അല്ല ഞാൻ ഇതിൽ ചേർന്നത്,സർക്കാർ ജോലി കിട്ടി,പോന്നു.

എന്റെ ശമ്പളം കൊണ്ട് ജീവിക്കുന്ന കുറേ ആത്മാക്കൾ ഉണ്ട്.ജോലി പോയാൽ അതുങ്ങൾ പട്ടിണി ആവും.അത് പോട്ടെ വയ്ക്കാം ഇവന്റെ വീട്ടുകാർ വെറുതെ ഇരിക്കും തോന്നുന്നുണ്ടോ.കുടുംബമടക്കം കത്തിക്കും.

അതൊന്നും പറഞ്ഞാൽ സറിന് ചിലപ്പോൾ മനസ്സിലാവില്ല. അതെങ്ങനാ കുടുംബവും കുട്ടികളും ഉള്ളവർക്ക് അല്ലേ അതിന്റെ വില മനസ്സിലാവൂ.

പറഞ്ഞു തീരുമ്പോൾ ജോൺ വർഗ്ഗീസ്‌ കിതച്ച് തുടങ്ങി.ആരോടോ ഉള്ള ആത്മരോഷം തീർക്കും പോലെ അയാൾ ഭിത്തിയിൽ ആഞ്ഞിടിച്ചു.

മറുത്തൊരക്ഷരം മിണ്ടാതെ നിന്ന ജീവന്റെ കണ്ണുകളിൽ രണ്ട് നീർത്തുള്ളികൾ പ്രത്യക്ഷപ്പെട്ടു.

കവിളിൽ ചാലിട്ടൊഴുകിയ കണ്ണീർ കണത്തെ വടിച്ചെറിഞ്ഞു കൊണ്ട് ജീവൻ സൂരജിന്റെ സമീപത്തേക്ക് അടുത്തു.

സൂരജിന്റെ വായിൽ നിന്നും മൂക്കിൽ രക്തം ധാരയായി ഒഴുകുന്നുണ്ട്. കണ്ണുകൾ പാതി അടഞ്ഞിരിക്കുന്നു.

ഒരു നിമിഷം കണ്ണടച്ച് നിന്ന ശേഷം ജീവൻ തന്റെ ചൂണ്ട് വിരൽ കൊണ്ട് സൂരജിന്റെ നെഞ്ചിന്റെ മധ്യത്തിൽ ആഞ്ഞു കുത്തി.

പാമ്പ്‌ ചീറ്റും പോലെ ഒരൊച്ച സൂരജിൽ നിന്നുണ്ടായി,തൊട്ട് പിന്നാലെ രക്തം പുറത്തേക്ക് തെറിച്ചു.

കണ്ണുകൾ വലിച്ചു തുറന്ന സൂരജ് രണ്ട് മൂന്ന് തവണ ശ്വാസം ആഞ്ഞു വലിച്ചു.

ജോൺ വർഗ്ഗീസ്‌ അക്ഷരാർത്ഥത്തിൽ സ്തംഭിച്ച് പോയി.

ശ്വാസത്തിന്റെ നേരിയ കണിക പോലും ഇല്ലാതിരുന്നവൻ ഇതാ കണ്ണ് തുറന്നിരിക്കുന്നു.

എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് വ്യക്തമായില്ല.ജീവന്റെ മുഖത്ത് അപ്പോഴും ഭാവവ്യത്യാസമൊന്നുമിലായിരുന്നു.

വെള്ളം വേണോ?ജീവൻ സൂരജിനെ നോക്കി.വേണമെന്ന് അവൻ തല കുലുക്കിയതും അയാൾ ജോൺ വർഗ്ഗീസിനെ കണ്ണ് കാട്ടി.

എസ്.ഐ പെട്ടന്ന് തന്നെ മേശയിൽ ഇരുന്ന കപ്പിൽ അല്പം വെള്ളമെടുത്ത് അവന് നൽകി.എന്നാൽ അത് സ്വയം പിടിച്ചു കുടിക്കാനുള്ള ശേഷി പോലും സൂരജിന് ഉണ്ടായിരുന്നില്ല.

സൂരജിന്റെ അവസ്ഥ മനസ്സിലാക്കിയ ജോൺ വർഗ്ഗീസ്‌ കപ്പ് അവന്റെ ചുണ്ടോട് അടുപ്പിച്ച് കൊടുത്തു.

അല്പ നേരം അത് നോക്കി നിന്നശേഷം ജീവൻ പതിയെ പുറത്തിറങ്ങി തന്റെ ഓഫീസ് മുറിയിലേക്ക് നടന്നു.

ഫുൾ സ്പീഡിൽ ഫാൻ ഓൺ ചെയ്ത് കസേരയിലേക്ക് ചാരി കണ്ണടയ്ക്കുമ്പോൾ ജീവന്റെയുള്ളിൽ ജോൺ വർഗ്ഗീസിന്റെ വാക്കുകൾ അലയടിച്ചു.

“കുടുംബവും കുട്ടികളും ഉള്ളവർക്ക് അല്ലേ അതിന്റെ വില മനസ്സിലാവൂ”.

ഇറുക്കി അടച്ച കണ്ണുകളിൽ വീണ്ടും ജലകണങ്ങൾ ഉരുണ്ട് കൂടുന്നത് ജീവൻ അറിഞ്ഞു.

എത്രയൊക്കെ തടുക്കാൻ ശ്രമിച്ചിട്ടും കൺപീലികളുടെ പ്രതിരോധം തകർത്തു കൊണ്ട് അവ പുറത്തേക്ക് ഒഴുകി.
*************
എന്നാ പോക്കാ ചെക്കൻ പോകുന്നത്.ആർക്ക് വായു ഗുളിക മേടിക്കാൻ ആണോ വാ.

ചീറിപ്പാഞ്ഞ പുതുപുത്തൻ ബൈക്കിന്റെ കാറ്റിൽ പീടികയിൽ നിന്നും പുറത്തേക്ക് തെറിച്ച പത്ര – മാസികൾ അടുക്കി എടുത്തു കൊണ്ട്
കേശവേട്ടൻ രോഷം പൂണ്ടു.

എന്നാ കേശവേട്ടാ രാവിലെ തന്നെ കലിപ്പ് ആണല്ലോ,ചെറു ചിരിയോടെ അങ്ങോട്ടേക്കെത്തിയ വാസു മൂത്താരെ കണ്ടപ്പോൾ കേശവൻ പിള്ള എന്ന കേശവേട്ടന്റെ ദേഷ്യം പാടെ മാറി.

തന്റെ ആത്മരോഷത്തിന്റെ കാരണം അറിയിക്കാൻ ഒരാളെ കൂട്ട് കിട്ടിയതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

എന്നാ പറയാനാ മൂത്താരെ,ഇത് കണ്ടോ പുറത്ത് തൂക്കിയിരുന്ന പത്രവും മാസികയും ഒക്കെ ആ കുരുത്തം കെട്ടവന്റെ മരണപ്പാച്ചിലിൽ അങ്ങേലെത്തി.

അതിപ്പോ പിള്ളേരല്ലേ കേശവേട്ടാ, പോട്ടെ..ചേട്ടൻ എനിക്കൊരു ചായ എടുത്തേ.

വാസു മൂത്താർ കേശവൻ പിള്ളയെ അനുനയിപ്പിക്കാൻ നോക്കി.

പിള്ളേരാണെന്ന് വച്ച്?ഈ കുന്ത്രാണ്ടം കൊണ്ടുള്ള കളി കുറച്ച് അധികമാ. എത്ര എണ്ണവാ ആയുസ്സ് എത്താതെ പോകുന്നെ.

ഇതിപ്പോ നമ്മുടെ എസ്.ഐ സാറിന്റെ അനിയനാ,അതിന്റെ അഹങ്കാരം അവനുണ്ട് താനും.

വാസു മൂത്താർക്കുള്ള ചായ എടുക്കുമ്പോൾ പിള്ള വാചാലനായി.
അല്ല ഞാൻ ചോദിക്കാൻ മറന്നു. നമ്മുടെ പണിക്കരെ മോളെ കൊന്നവരെ കിട്ടിയില്ല ല്ലേ?

ഇല്ല,ഒറ്റ വാക്കിൽ മൂത്താർ മറുപടി പറഞ്ഞു.

അല്ലെങ്കിലും പാവപ്പെട്ടവർക്ക് പുല്ല് വിലയില്ലേ.തെരുവ് നായക്ക് വേണ്ടി പോലും വാദിക്കുന്നവർ ഒരു പാവത്തെ പിച്ചി ചീന്തിയിട്ട് വാ തുറന്നില്ല.

അതൊക്കെ പോട്ടെ ചേട്ടന്റെ കാല് വേദനയൊക്കെ എങ്ങനെയുണ്ട്?
കൂടുതൽ ചർച്ചയ്ക്ക് ഇട കൊടുക്കാതെ വാസു മൂത്താർ വിഷയം മാറ്റി.
***********
മല്ലിയോടൻ കാവിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വോൺ തന്റെ ബൈക്ക് പായിച്ചു.

മീറ്ററിൽ സ്പീഡ് 100-115 എന്നിങ്ങനെ മാറി മറിഞ്ഞു കൊണ്ടിരുന്നു.

ആക്സിലേറ്റർ എത്ര അമർത്തി തിരിച്ചിട്ടും വണ്ടിക്ക് വേഗത പോരെന്ന് വോണിന് തോന്നി.

ഒരു കൈ കൊണ്ട് കണ്ണിലേക്ക് ഇറ്റിറങ്ങിയ വിയർപ്പ് തുടച്ചു കൊണ്ട് അവൻ വീണ്ടും ആക്സിലേറ്റർ തിരിച്ചു.

കാവിനുള്ളിലെ ഇളം തണുപ്പ് അവന് അല്പം പോലും കുളിർമ പകർന്നില്ല.
സൂരജ് പൊലീസ് പിടിയിലായി എന്നറിഞ്ഞപ്പോൾ തുടങ്ങിയ ഓട്ടമാണ്.

തട്ട് കടയിൽ അവനെ നിർത്തി എണ്ണ അടിക്കാൻ പോയ നിമിഷത്തെ സ്വയം പഴിച്ചു കൊണ്ട് വോൺ അണപ്പല്ല് ഞെരിച്ചു.

എല്ലാം കൈവിട്ട് പോവുകയാണെന്ന് വോണിന് തോന്നി.കേട്ടിടത്തോളം സി.ഐ ജീവൻ അത്യന്തം അപകടകാരിയാണ്.

മൂന്നാംമുറയിൽ കുപ്രസിദ്ധി നേടിയ ജീവന് മുൻപിൽ സൂരജ് പിടിച്ച് നിൽക്കുമോ?

അവൻ എന്തൊക്കെ പറഞ്ഞു കാണും.അയാൾ അവനെ എങ്ങോട്ട് കൊണ്ട് പോയി.

ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ വേലിയേറ്റം വോണിനെ അസ്വസ്ഥനാക്കി.

ഇടവഴികൾ പിന്നിട്ട ബൈക്ക് ചെന്ന് നിന്നത് പഴയ ഒരു ബംഗ്ലാവിന്റെ മുൻപിലാണ്.

കാടും വള്ളിപ്പടർപ്പുകളും മൂടിയ ബംഗ്ലാവ് ഒറ്റ നോട്ടത്തിൽ ഒരു ഭാർഗ്ഗവീ നിലയം പോലെ തോന്നിച്ചു.

മല്ലിയോടൻ കാവ് കടന്ന് ആരും ബംഗ്ലാവിന്റെ പരിസരത്തേക്ക് വരാറില്ല.

പ്രകൃതി രമണീയമായ കാഴ്ച്ചകൾ ഒരുപാട് ഉണ്ടെങ്കിലും ഇടയ്ക്കിടെ ആന ഇറങ്ങുന്ന സ്ഥലമായത് കൊണ്ട് ആരും കാവ് കടക്കാൻ മെനക്കെടില്ല.

കർണ്ണാടക ഫോറസ്റ്റിനോട് ചേർന്നുള്ള കെട്ടിടം ബ്രിട്ടീഷ് കളക്ടറുടെ സുഖവാസ കേന്ദ്രമായിരുന്നു.

കാസർഗോഡ് കർണാടകയിൽ നിന്നും മാറി കേരളത്തോട് ലയിച്ചപ്പോൾ ബ്രിട്ടീഷ് കെട്ടിടം കേരളത്തിലായി.

വള്ളിപ്പടർപ്പുകൾക്കിടയിൽ തന്റെ ബൈക്ക് ഒളിപ്പിച്ച് വോൺ ചുറ്റും നോക്കി.

അല്പം മാറിയുള്ള വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരവും പക്ഷികളുടെ ചിലപ്പും ഒഴിവാക്കിയാൽ എങ്ങും ശാന്തം.

ആരുമില്ല എന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തിക്കൊണ്ട് അവൻ പതിയെ കാടിനുള്ളിലേക്ക് നടന്നു.
************
ജോൺ വർഗ്ഗീസ്‌ നൽകിയ വെള്ളം രണ്ടിറക്ക് കുടിച്ചതും സൂരജിന് മനംപുരട്ടി.

വെള്ളവും ചോരയും കലർന്ന ദ്രാവകം പുറത്തേക്ക് തുപ്പിക്കൊണ്ട് അവൻ ജോണിനെ കൈ ഉയർത്തി തടഞ്ഞു.

കപ്പ് തിരികെ മേശയിൽ വച്ച് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ജോൺ വർഗ്ഗീസിന്റെ കണ്ണിൽ ഒരു id കാർഡ് ഉടക്കിയത്.

ചോരയിൽ മുങ്ങിയ നിലയിൽ നിലത്ത് കിടന്ന id അയാൾ എടുത്ത് നോക്കി.

ജീവന്റെ പോക്കറ്റിൽ നിന്നാണ് അത് വീണതെന്ന് ജോണിന് ഉറപ്പായിരുന്നു. പക്ഷേ എന്തിന്റെ id ആണെന്ന് വ്യക്തമാവുന്നില്ല.

പോക്കറ്റിൽ നിന്നും കർചീഫ് എടുത്ത് കാർഡ് തുടച്ചു.പതിയെ അതിലെ അക്ഷരങ്ങൾ അയാൾക്ക് മുൻപിൽ തെളിഞ്ഞു വന്നു.

പൊലീസിന്റെ ഔദ്യോഗിക മുദ്രയ്ക്ക് താഴെയുള്ള തിളങ്ങുന്ന അക്ഷരങ്ങൾ വായിച്ച ജോൺ വർഗ്ഗീസിന് തല കറങ്ങും പോലെ തോന്നി.

ഒരിക്കൽക്കൂടി അയാൾ ആ അക്ഷരങ്ങൾ കൂട്ടി വായിച്ചു.
ജീവൻ വർമ്മ IPS.
#തുടരും

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!