എന്റെ ആദ്യ സംരംഭമാണ് എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകണം കേട്ടോ
പ്രിയപ്പെട്ട എഴുത്തുകാരന്റെ നോവലിൽ മുഖം പൂഴ്ത്തി ആസ്വദിച്ച് വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് താഴെ ബഹളം കേട്ടത്
കട്ടിലിൽ കിടന്നു കൊണ്ടു തന്നെ കാർത്തു അരികിലുള്ള ജനൽ പാളി തുറന്ന് താഴേക്ക് നോക്കി. ഊഹിച്ച പോലെ തന്നെ ബാലനങ്കിളിന്റെ വീട്ടുമുറ്റത്തു നിന്നാണ് ബഹളം .”ഹൊ! ആ നശിച്ച സാധനം വന്നു കയറിയിട്ടുണ്ടാവും. പാവം ബാലനങ്കിളും ജീനയാന്റിയും “. അവൾ മനസ്സിൽ പറഞ്ഞു. ഇന്നിനി വായന നടക്കുമെന്ന് തോന്നുന്നില്ല. ബുക്ക് അടച്ചു വച്ച് അവൾ ജനലിനരുകിലേക്ക് കിടന്ന് താഴേക്ക് ശ്രദ്ധിച്ചു.
മുറ്റത്ത് ബൈക്കിന് സമീപം ഹെൽമെറ്റ് വെച്ച ഒരാൾ നിൽപ്പുണ്ട് .ബാലനങ്കിൾ ക്ഷോഭത്തോടെ എന്തൊക്കെയോ പറയുന്നുണ്ട് ജീന യാന്റി പിടിച്ചു മാറ്റാൻ നോക്കുന്നു. ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ എന്റെ ചങ്ക് ദേവുവും ഉണ്ട് കൂടെ.
അല്ല ഇതിപ്പോൾ ബഹളം തുടങ്ങീട് പത്തുപതിനഞ്ച് മിനിട്ടായപ്പോൾ എന്റെ മാതാശ്രീയും പിതാശ്രീയും ഇതുവരെ രംഗ പ്രവേശനം ചെയ്തില്ലേ എത്തേണ്ട സമയം കഴിഞ്ഞല്ലോ .പറഞ്ഞു കഴിഞ്ഞില്ല ഇതാ എത്തീല്ലോ ഗേറ്റു കടന്ന് മഹാനായ ഡോക്ടർ ശ്യാമപ്രസാദും ഭാര്യ മാലതിയും സമാധാനത്തിന്റെ ദൂതുമായി.. ഇനിയിപ്പോൾ കൂടിപ്പോയാൽ ഒരഞ്ചു മിനിട്ട് അതോടെ സർവ്വവും ശാന്തമാകും…
നിങ്ങൾക്ക് കാര്യം പിടികിട്ടില്ല അല്ലേ .വിഷമിക്കേണ്ട ഞാൻ വിശദമായി പറഞ്ഞു തരാം കേട്ടോ, ഞാൻ കാർത്ത്യായനി (എന്തൊരു പഴഞ്ചൻ പേരല്ലേ പറഞ്ഞിട്ടു കാര്യമില്ല മുത്തശ്ശിയോടുള്ള സ്നേഹം മൂത്ത് അമ്മ ചെയ്ത ചതിയാ ഹും) കാർത്തു എന്ന് എല്ലാരും വിളിക്കും. പ്രശസ്ത ഡോക്ടർ ശ്യാമപ്രസാദിന്റെയും ഭാര്യ മാലതിയുടേയും രണ്ടു മക്കളിൽ ഇളയ ആൾ. ഇവിടെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ MBBS ഒന്നാം വർഷ വിദ്യാർത്ഥിനി .എനിക്കൊരു ഏട്ടനും കൂടി ഉണ്ട് കാർത്തികേയൻ പുള്ളി ടെക്നോപാർക്കിൽ എഞ്ചിനീയറാണ്. ഇപ്പോൾ ജോലിയുടെ ഭാഗമായി ബാംഗ്ലൂരിലേക്ക് പോയിരിക്കുകയാണ് നാളെയോ മറ്റന്നാളോ ലാൻഡ് ചെയ്യും. ഇല്ലായിരുന്നേൽ നേരത്തേ പോയ സമാധാന സന്ദേശകരോടൊപ്പം ആ മുഖവും കണ്ടേനേ. എനിക്ക് മുത്തശ്ശിയുടെ പേരിടാൻ വേറൊരു കാരണം കൂടി ഉണ്ട് കേട്ടോ: അമ്മയുടേയും അച്ഛനേയും പ്രണയവിവാഹമായിരുന്നു .അമ്മയുടെ അച്ഛന്റെ പേരിലുള്ള ഹോസ്പിറ്റലിൽ ഡോക്ടറായി ജോലിക്കു വന്ന ആളാണ് എന്റെ അച്ഛൻ. അമ്മ അച്ഛനെ വിവാഹം കഴിക്കുന്നതിനോട് അമ്മയുടെ കുടുംബത്തിൽ ആർക്കും താല്പര്യമില്ലായിരുന്നു. അച്ഛൻ പാവപ്പെട്ട കുടുംബത്തിലെ ആളായിരുന്നു ഒരു തരത്തിൽ പറഞ്ഞാൽ എന്റെ മുത്തശ്ശന്റെ ഔദാര്യത്തിലാണ് അച്എൻ പഠിച്ചതും വളർന്നതും അതുകൊണ്ട് തന്നെ അമ്മയുടെ വീട്ടുകാർ ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഒടുവിൽ അമ്മ അച്ഛനോടൊപ്പം വീടും നാടും ഉപേക്ഷിച്ചിറങ്ങി. മുത്തശ്ശിയുടെ ചെല്ലക്കുട്ടിയായിരുന്നു അമ്മ മുത്തശ്ശിയെ ധിക്കരിച്ച കുറ്റബോധം അമ്മയുടെ ഉള്ളിലുണ്ട് അതാണ് എന്റെ പേരിടീലിന് പിന്നിലെ രഹസ്യം
ഞങ്ങളെക്കുറിച്ച് മാത്രം പറഞ്ഞതുകൊണ്ട് കാര്യം തീരില്ലല്ലോ ബാലനങ്കിളും ഫാമിലിയും കൂടിച്ചേർന്നാലേ ഞങ്ങളുടെ കുടുംബം പൂർത്തിയാകൂ.ബാലനങ്കിൾ അച്ഛന്റെ കൂട്ടുകാരനാണ്. അച്ഛന്റെ സഹപാഠിയായിരുന്നു അച്ഛൻMBBS തിരഞ്ഞെടുത്തപ്പോൾ അങ്കിൾ ബിസിനസ്സിലേക്ക് തിരിഞ്ഞു ഇപ്പോൾ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്. ഭാര്യ ജീനയാന്റി .പണത്തിന്റെ യാതൊരു അഹങ്കാരവുമില്ലാത്ത ഒരു പാവം വീട്ടമ്മ. ഒളിച്ചോടി വന്ന എന്റെ അച്ഛനും അമ്മയ്ക്കും ജീവിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തത് ബാലനങ്കിളാണ്.അങ്കിളിന് രണ്ട് മക്കളാണ് ഒന്ന് എന്റെ ചങ്ക് ദേവൂ എന്ന് വിളിക്കുന്ന ദേവകി (ഹി ഹി എനിക്ക് കിട്ടിയ പോലെ അമ്മയുടെ മുത്തശ്ശി സ്നേഹം മൂത്ത് അവൾക്ക് കിട്ടിയ പേരാണ് ദേവകി. തുല്യ ദു:ഖിതരായതുകൊണ്ട് ഞങ്ങൾ കട്ട ചങ്ക് സുമായി) അവളുംMBBS ആണ് എന്നോടൊപ്പം എന്റെ കോളേജിൽ തന്നെ. ബാലനങ്കിളിന് ഒരു മോൻ കൂടിയുണ്ട് അതാണ് നേരത്തെ വന്ന അവതാരം ദേവാംശ് എന്നാണ് പേര്.പേരിൽ മാത്രമേ ദേവാംശമുള്ളൂ സ്വഭാവം മുഴുവൻ അസുരന്റെയാ.MBA റാങ്ക് ഹോൾഡറാണ് പക്ഷേ പറഞ്ഞിട്ടെന്താ ജോലിക്കൊന്നും പോകാൻ തീരെ താല്പര്യമില്ല .കള്ളുകുടിയും തല്ലുകൊള്ളിത്തരവും മായി നാടുചുറ്റലാണ് പണി. കാണാനൊക്കെ നല്ല ലുക്കാണേലും ആ സ്വഭാവ ഗുണം കാരണം ആ നാട്ടിലെ ഒറ്റപെമ്പുള്ളാര് പുള്ളിടെ മുഖത്ത് നോക്കില്ല.
ഉള്ളതു പറയാല്ലോ സ്വഭാവം നല്ലതായിരുന്നേൽ എന്നെ രണ്ടു വീട്ടുകാരും കൂടി പുള്ളിക്കാരനെക്കൊണ്ട് കെട്ടിപ്പിച്ചേനേ .പക്ഷേ ഇതിപ്പോൾ അറിഞ്ഞു കൊണ്ട് കൂട്ടുകാരനെ ചതിക്കാൻ വയ്യാത്തോണ്ടാവും അങ്ങനെ ഒരു പരീക്ഷണത്തിന് ആരും മുതിരാത്തത്: പക്ഷേ ദേവൂനെ എന്റെ നാത്തൂനായി കിട്ടാൻ എനിക്ക് ആഗ്രഹമുണ്ട് കേട്ടോ എന്തു ചെയ്യാനാ എന്റെ എഞ്ചിനീയറുചേട്ടൻ പെമ്പുള്ളാരുടെ മുഖത്തു നോക്കില്ലല്ലോ രണ്ടു വർഷം കൂടി കഴിഞ്ഞേ പുള്ളിക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാനെങ്കിലും പറ്റൂ എന്ന് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ദേവു ആണെങ്കിലോ ഒടുക്കത്തെ നാണക്കാരിയും .കാർത്തിയേട്ടനെ ദൂരെ വെച്ച് കാണുമ്പോഴേ തലയും കുനിച്ചാണ് നടപ്പ് അതുകൊണ്ട് ഒരു പ്രേമത്തിന് യാതൊരു സ്കോപ്പുമില്ല. എന്തായാലും അവളെ ഞാനെന്റെ നാത്തൂനായി മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.
അപ്പോൾ ഞങ്ങളെക്കുറിച്ച് ഒരു എകദേശ ധാരണ കിട്ടിക്കാണുമല്ലോ അല്ലേ ബാക്കി വഴിയേ അറിയാം കേട്ടോ ശ്ശൊ പറഞ്ഞു സമയം പോയതറിഞ്ഞില്ല ദേ താഴത്തെ ബഹളമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ ദേ എന്റെ റൂമിന് നേരെ എതിർവശത്തുള്ള മുറിയിൽ വെളിച്ചം വീഴും. പറഞ്ഞു തീർന്നില്ല ദാ വെട്ടം വീണല്ലോ. നിങ്ങൾക്ക് കാര്യം പിടികിട്ടീല്ല അല്ലേ. ഞങ്ങൾ അടുത്ത അടുത്ത വില്ലകളിലാണ് താമസിക്കുന്നത്. രണ്ടാമത്തെ നിലയിലെ എന്റെ മുറിയുടെ നേരെ അടുത്താണ് ആ അസുരന്റെ മുറി. സത്യം പറഞ്ഞാൽ രണ്ടുറൂമിന്റെയും ജന്നൽ തുറന്നാൽ അടുത്ത റൂമിലെ മുഴുവൻ കാര്യങ്ങളും കാണാം അതുകൊണ്ട് ആ ഭാഗത്തേക്കുള്ള ജനൽ ഞാൻ ആ അസുരൻ വന്നാൽ പിന്നെ തുറക്കാറേ ഇല്ല.
ഹൊ! വന്നു കേറീല്ല ദേ എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ ഏതോ ദപ്പാംകൂത്ത് പാട്ട് വെച്ചു. നാശം പിടിക്കാൻ ഇന്നത്തെ ഉറക്കവും ഏതാണ്ട് സ്വാഹ ആയി .ഇനി കുറഞ്ഞത് രണ്ടു മണിയെങ്കിലും ആവും ആ കാലമാടൻ ഒന്നു ഉറങ്ങിക്കിട്ടാൻ
താഴെ അച്ഛന്റെ ശബ്ദം കേൾക്കുന്നുണ്ട് സാരോപദേശം കഴിഞ്ഞ് എത്തിയെന്ന് തോന്നുന്നു രണ്ടാളും:..
കാർത്തു പതുക്കെ കണ്ണടച്ചു – ദേവാo ശിന്റെ റൂമിൽ നിന്ന് അപ്പോഴും കാതടപ്പിക്കുന്ന ശബ്ദത്തിൽ പാട്ടുകേൾക്കുന്നുണ്ടായിരുന്നു
(തുടരും … )
ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission