Skip to content

ദേവരാഗം – 16

read malayalam novel devaragam

”നീ ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ “ദേവു വിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത് പെട്ടെന്ന് എഴുന്നേറ്റ് കൈ കഴുകി.അസുരൻ എന്റെ മുമ്പിലൂടെയാണ് നടന്നു പോയത്. കണ്ട ഭാവമില്ല.

ഞാനാകെ കൺഫ്യൂഷനിലായി. ഒളിഞ്ഞും തെളിഞ്ഞും പല പ്രാവശ്യം അസുരനെ നോക്കി. ഇല്ല എന്നെ നോക്കുന്നതേ ഇല്ല. ” ഇനി ഞാൻ ഭക്ഷണത്തിന്റെ മുമ്പിലിരുന്ന് കാട്ടി കൂട്ടിയത് കണ്ട് എന്നെ കളിയാക്കാൻ വേണ്ടി ചെയ്തതാണോ?

ഉച്ചയ്ക്ക് ഊണു വിളമ്പിക്കൊണ്ടിരുന്നപ്പോഴാണ് അമ്മ അവിടേക്ക് വന്നത്.

മോൾ വാ ഇവിടിരിക്ക് ” എന്ന് പറഞ്ഞ് അമ്മ പാറുവിനെ അസുരന് അടുത്തായി പിടിച്ചിരുത്തി. അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു. ദേ വുവിന് അത് തീരെ പിടിച്ചില്ല ഞാൻ അസുരന് നേരെ എതിർ വശത്താണ് ഇരുന്നത്. കഴിക്കുകയായിരുന്നില്ല ഒരിക്കലെങ്കിലും ഒന്ന് നോക്കും എന്ന പ്രതീക്ഷയിൽ ഉള്ള ഇരുപ്പായിരുന്നു. ചിലപ്പോഴൊക്കെ എന്റെ നോട്ടം അറിയാതെ പാറുവിൽ ചെന്ന് വീഴും. വെറുതെ അവർ തമ്മിലുള്ള ചേർച്ച നോക്കും. അസുരൻ അവളോട് പ്രത്യേകിച്ച് യാതൊരു അടുപ്പവും കാണിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും എന്റെ ഉള്ളിലെവിടെയോ അസൂയ മുളപൊട്ടുന്നുണ്ടായിരുന്നു.

വൈകുന്നേരം വരെ അവിടെ ചുറ്റിപ്പറ്റി നിന്നിട്ടും നിരാശയായിരുന്നു ഫലം.മാധവനങ്കിൾ വൈകിട്ട് എത്തി ‘.അസുരനോട് വിശേഷങ്ങളൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. വാലു പോലെ പാറുവും ഉണ്ട്.

‘ഞാൻ പോട്ടെ..” ദേവുവിനോടാണ് ചോദിച്ചത്.

“കുറച്ചു കഴിഞ്ഞിട്ട് പോകാമെടി ”

വേണ്ട, കുറച്ച് നോട്ട്സ് തയ്യാറാക്കാൻ ഉണ്ട്” ദേവൂ ന്റ ഉണ്ട കണ്ണ് രണ്ടും ഇപ്പോ താഴെ വീഴും എന്ന മട്ടിലായി

” എന്തേ ” ഞാൻ പുരികമുയർത്തി ചോദിച്ചു

:അല്ല നീ, നോട്ട്സ് —- ”

അതെ നോട്ട്സ് ?

ടീ നീ നന്നാവാൻ തീരുമാനിച്ചോ ?

അതേല്ലോ ഒരാള് നന്നാവാൻ തീരുമാനിച്ച് മുന്നോട്ട് പോകുമ്പോൾ ദൈവത്തെയോർത്ത് പിൻവിളി വിളിക്കരുത് – പാപമാണത്

നാടക ഡയലോഗു പോലെ അതും പറഞ്ഞ് ഞാൻ നടന്നു.ദേവു വാ പൊളിച്ച് നിൽപ്പുണ്ടായിരുന്നു.

വീട്ടിലെത്തിയപ്പോഴേ കേട്ടു കാർത്തിയേട്ടന്റെ ഫോണിൽ റൊമാന്റിക് ട്യൂൺ- ഞാൻ നന്നാവാൻ തീരുമാനിച്ച കാര്യം പ്രാണനാഥനെ വിളിച്ച് പറയാനായിരിക്കും.

റൂമിലെത്തിയപ്പോഴാണ് ഒന്ന് ശ്വാസം വീണത്. വെറുതെ ജനൽ ഒന്ന് തുറന്ന് നോക്കി.അപ്പുറത്ത് ജനൽ തുറക്കുന്നതു പോലെ തോന്നി- ഉടനെ ഞാൻ ജനലടച്ചു.കട്ടിലിലിരുന്ന് രാവിലെ മുതലുള്ള കാര്യങ്ങൾ ഒന്ന് ഓർത്തു നോക്കി. ഇല്ല എവിടെയും ആശ്വാസത്തിനുള്ള വക കണ്ടില്ല.

വാഷ് റൂമിലേക്ക് പോകുമ്പോഴാണ് ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയിലേക്ക് നോക്കിയത്. അതിന്റെ മുമ്പിൽ ചെന്ന് എന്നെത്തന്നെ നോക്കി നിന്നു. തോളറ്റം കടന്ന് കിടക്കുന്ന ബ്രൗൺ കളർ ചെയ്ത മുടി. പാറുവിന്റെ മുട്ടറ്റം വരെയുള്ള മുടി ഓർമ്മ വന്നു.പിന്നെയും കുറെ താരതമ്യങ്ങൾ ചെയ്തു.ഓരോന്ന് കഴിയുമ്പോഴും പാറു കൂടുതൽ സുന്ദരിയായി മുന്നിൽ നിന്നു.അതോടെ അസുരൻ എന്നെ കളിയാക്കിയതാണെന്ന് ഉറപ്പായി. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി-

തിരികെ വന്ന് കട്ടിലിൽ കിടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .രാവിലെ അമ്മയുടെ ഉച്ചത്തിലുള്ള കാർത്തൂ എന്ന വിളിയാണ് ഉണർത്തിയത്. നോക്കിയപ്പോൾ 8 മണി. ഇന്നലെ ഓരോന്നാലോചിച്ച് കിടന്നപ്പോൾ വൈകിയതാണ്. ഒന്ന് കുളിച്ചെന്ന് വരുത്തി ഡ്രസ്സിംഗ് ടേബിളിന് മുന്നിലിരുന്നപ്പോൾ കണ്ടു കണ്ണൊക്കെ നീരുവന്ന് വീർത്തിരിക്കുന്നു. ഇത്രമാത്രം ഇന്നലെ ഞാൻ കരഞ്ഞിരുന്നോ? അതിശയം തോന്നിപ്പോയി.

രാവിലെ എന്നെ ഡൈനിംഗ് ടേബിളിൽ കണ്ടപ്പോൾ അമ്മയ്ക്ക് അതിശയമായിരുന്നു

” അല്ല ഇതെന്ത് പറ്റി?”

എന്ത്?

“അല്ല ഇന്ന് സ്വന്തം വീട്ടിൽ നിന്ന് കഴിക്കുന്നു”

“ഓ അതാണോ വല്ലപ്പോഴും എങ്കിലും ഞാൻ ഈ വീട്ടിൽ നിന്ന് കഴിച്ചില്ലെങ്കിലേ മാലതിയമ്മ മടിച്ചിയായി പോവും ” അതും പറഞ്ഞ് ഞാൻ ആഹാരം കഴിച്ചു – ഇടയ്ക്ക് ദേവു വിളിച്ച് ഫുഡ് കഴിക്കാൻ വരുന്നില്ലേ എന്ന് ചോദിച്ചു .ഞാൻ വീട്ടിൽ നിന്ന് കഴിച്ചെന്ന് പറഞ്ഞു.

ദേവു വിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ അവൾ എന്നെ കാത്ത് സിറ്റൗട്ടിലുണ്ട്

“ഓ വന്നോ പഠിത്തക്കാരി”

അവളുടെ ആ പറച്ചിൽ കേട്ട് ബാലനങ്കിൾ ചിരിക്കുന്നുണ്ടായിരുന്നു.

“വേഗം വാടി പോകാം” എന്നു പറഞ്ഞ് അവൾ എന്നെ പിടിച്ചോണ്ട് കാറിനടുത്തേക്ക് ചെന്നു. ബാലനങ്കിൾ വരാതെ എങ്ങനെ പോകാനാ എന്ന് ചിന്തിച്ച് ഡോർ തുറന്നപ്പോൾ കണ്ടു അസുരൻ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നു. അതോടെ എന്റെ തലകുനിഞ്ഞു തല കുമ്പിട്ട് തന്നെ ഞാൻ സീറ്റിലിരുന്നു.

“കർത്തു ഇന്ന് വൈകിട്ട് നമുക്കൊരു ഷോപ്പിംഗ് ഉണ്ട്”

എന്തിന്”?

“നാളെ ദേവേട്ടന്റെ പിറന്നാളാണ്. ഡ്രസ്സ് വാങ്ങണം”

ഞാൻ മറുപടി പറഞ്ഞില്ല തല കുമ്പിട്ട് തന്നെ ഇരുന്നു. കോളേജിലെത്തിയപ്പോഴും ദേവു യാത്ര പറയുമ്പോഴും ഒന്നും തല ഉയർത്തി നോക്കിയില്ല. വല്ലാത്തൊരു അപകർഷതാബോധം എന്നെ പിടികൂടിയിരുന്നു.

ക്ലാസ്സിലൊന്നും വലുതായിട്ട് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിനൊരു ആശ്വാസം കിട്ടി – ഒരുപാട് ചോദ്യങ്ങൾ ഞാൻ എന്നോട് ചോദിച്ചു. ഉത്തരങ്ങൾ കണ്ടെത്തി.അതോടെ സമാധാനം കൈവന്നു.പിന്നെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി എന്തിനൊക്കെയോ വേണ്ടി കരഞ്ഞ എന്നെ ഓർത്ത് ചിരിയും വന്നു.

വൈകുന്നേരം അസുരനാണ് വിളിക്കാൻ വന്നത്. അപ്പോഴേക്കും ഞാൻ ഏകദേശംok ആയിരുന്നു.
കാറിൽ കയറിയതും ദേവു ഏതൊക്കെയോ കടകളുടെ പേര് പറഞ്ഞു. സിറ്റിയിലെ ഒരു മുന്തിയ കടയിൽ തന്നെയാണ് കാർ നിർത്തിയത്.ദേവുവും ഞാനും ജെന്റ്സിന്റെ സെക്ഷൻ എവിടെയാണെന്ന് തിരക്കി ലിഫ്റ്റിൽ അങ്ങോട്ട് പോയി – അസുരൻ കാർ പാർക്ക് ചെയ്യാൻ പോയേക്കുവായിരുന്നു.

ഷർട്ടുകളുടെ ഇടയിലൂടെ പരക്കം പായുകയാണ് ദേവു .ഓരോന്നെടുക്കും തൃപ്തിവരാതെ തിരികെ വയ്ക്കും-. എന്നോടും സെലക്ട് ചെയ്യാൻ പറയുന്നുണ്ട്- അനങ്ങാതെ നിന്നാൽ കട അടച്ചാലും വീട്ടിൽ പോക്ക് നടക്കില്ല എന്ന് തോന്നിയതുകൊണ്ട് ഞാനും മുന്നിട്ടിറങ്ങി. രണ്ടു പേരും രണ്ട് വശത്ത് നിന്ന് തിരച്ചിൽ ആരംഭിച്ചു.

തെരയാൻ തുടങ്ങിയപ്പോഴാണ് ദേവുവിനെ കുറ്റം പറഞ്ഞത് തെറ്റായിപ്പോയി എന്ന് തോന്നിയത്.

“പുല്ല് ഇതിപ്പോൾ ഓരോ ഷർട്ട് എടുത്തിട്ട് ആ കാലന്റെ മുഖം സ്മരിക്കേണ്ട അവസ്ഥ ”

തിരഞ്ഞു വന്നപ്പോഴാണ് ഒരു പിങ്ക് കളർ ഷർട്ട് കണ്ടത്. പണ്ടേ പിങ്ക് എന്റെ ഫേവറൈറ്റ് നിറമാണ്. എടുത്ത് നോക്കിയപ്പോൾ അസുരന് നിറം ചേരും സൈസ് ചേരുമോന്ന് എങ്ങനാ അറിയുക? അതും ചിന്തിച്ച് ഞാൻ ഒന്ന് കറങ്ങി നോക്കി. അപ്പോൾ എനിക്ക് കുറച്ച് അകലെയായി അസുരൻ നിൽക്കുന്നു. ഫുൾ കോൺസൻട്രേഷൻ മൊബൈലിലാണ്.ഞാൻ കണ്ണുകൊണ്ട് ഒന്ന് അളന്നു നോക്കി. ചേരാനാണ് സാധ്യത. പിന്നെ ഒന്നും ആലോചിച്ചില്ല അതും താങ്ങിപ്പിടിച്ച് ദേവൂന്റെ അടുത്ത് ചെന്നു

“ദേവൂ ഇത് നോക്കിയേ …: ”

എത്?”

ദേ ഈ പിങ്ക് കളർ ഡ്രെസ്സ്.

“best എടീ ഏട്ടന് പിങ്ക് ഇഷ്ടമല്ല നീലയാണ് ഫേവറൈറ്റ് കളർ”

അതും പറഞ്ഞ് അവൾ ഷർട്ടുകളുടെ ഇടയിലേക്ക് പോയി. എനിക്ക് ആ ഷർട്ട് വല്ലാണ്ട് ഇഷ്ടപ്പെട്ടു – കാർത്തിയേട്ടന് എടുത്തു കൊടുത്താലൊ? വോ അല്ലെങ്കിൽ വേണ്ട വെറുതെ ഓരോ ദുഃശ്ശീലങ്ങൾ ശീലിക്കണ്ട. മനസ്സില്ലാ മനസ്സോടെ ആ ഷർട്ട് ഞാൻ തിരികെ വച്ചു.
“നീലയെങ്കിൽ നീല ” അതും പറഞ്ഞു ഞാനും തിരഞ്ഞു. ഒടുവിൽ ഭേദമെന്ന് തോന്നിയ ഒരു നീല എടുത്തു. ബർത്ത് ഡേ ക്കാരനെ വിഷമിപ്പിച്ചെന്ന് വേണ്ട.

ചെന്നപ്പോൾ ദേവുവും ഒരു നീല ഷർട്ട് കയ്യിൽ പിടിച്ചിട്ടുണ്ട്. ഏതെടുക്കണമെന്ന കൺഫ്യൂഷൻ വന്നപ്പോൾ ഞാൻ സെലക്ട് ചെയ്തത് എന്റെ വക ഗിഫ്റ്റായി കൊടുക്കാമെന്ന് പറഞ്ഞു. അതും പൊതിഞ്ഞ് വാങ്ങി –

തിരികെ എത്തിയതും “ടീ രാവിലെ അമ്പലത്തിൽ പോകാൻ റെഡിയാവണേ” എന്ന് പറഞ്ഞ് ദേവു പോയി. അന്ന് നേരം വൈകിയതുകൊണ്ട് ജീനയാന്റിയുടെ വീട്ടിൽ കയറിയില്ല.

വീട്ടിലെത്തിയപ്പോഴാണ് മനസ്സിലായേ അസുരന്റെ ജന്മദിനം എല്ലാരും അറിഞ്ഞിരിക്കുന്നു. അമ്മയും കാർത്തിയേട്ടനുമൊക്കെ ഗിഫ്റ്റ് വാങ്ങിച്ചിരിക്കുന്നു. ഏതായാലും ഞാനും ഗിഫ്റ്റ് വാങ്ങിയല്ലോ സമാധാനമായി-

രാവിലെ കുളിച്ചൊരുങ്ങി ചെന്നപ്പോൾ കണ്ടു നീല ഷർട്ടും കസവുമുണ്ടൊക്കെ ഉടുത്ത് നിൽക്കുന്ന പിറന്നാൾകാരനെ. ഞാൻ ഒന്നു നോക്കിയിട്ട് നടന്നു. പിങ്ക് കളർ ചുരിദാറായിരുന്നു ഞാൻ ധരിച്ചത്.ദേവു ദാവണിയിൽ ഞെട്ടിച്ചു.യഥാർത്ഥ ഞെട്ടൽ പിറകെ ഉണ്ടായിരുന്നു. അമ്പലത്തിൽ ചെന്നപ്പോൾ ദേ നിൽക്കുന്നു. നീല ബ്ളൗ സൊക്കെ ഇട്ട ഒരു ദാവണിക്കാരി. വേറാരുമല്ല പാറു തന്നെ.

നീളൻ മുടിയൊക്കെ വിടർത്തിയിട്ട് തുളസിക്കതിരൊക്കെചൂടി മാസ് ലുക്കിൽ നിൽക്കുന്നു. ദേവൂന്റെ മുഖത്ത് അത്ര തെളിച്ചം കണ്ടില്ല. വേറൊരു മുഖത്തെ ഭാവം കൂടി അറിയണമെന്നുണ്ടായിരുന്നു സാധിച്ചില്ല.

(തുടരും… – )

ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!