Skip to content

ദേവരാഗം – 3

read malayalam novel devaragam

ഞാൻ അവനെ തല്ലിയതോടെ സംഭവം കൈവിട്ടു പോയി അവൻ ദേഷ്യത്തിൽ എന്റെ മുടിക്കു കുത്തിപ്പിടിച്ചു.അതോടെ ആകെ ബഹളമായി ഇതിനിടയിൽ ദേവു വിന്റെ വക നിലവിളിയും .ഞാൻ കൈ വെച്ച് അവന്റെ ദേഹത്ത് എന്നെക്കൊണ്ട് പറ്റുന്നിടത്തൊക്കെ മാന്തിപ്പൊളിക്കുന്നുണ്ട്. കാര്യങ്ങൾ അങ്ങനെ കളറായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് ശ്രീരാഗ് സാർ ഓടി വന്നത്. ഞങ്ങളുടെ അനാട്ടമി അധ്യാപകനാണ് സാർ.സാർ ഞങ്ങളെ രണ്ടു പേരേയും പിടിച്ചു മാറ്റി.രാഹുലിനെ കുറെ വഴക്കു പറഞ്ഞു എന്നേം ദേവൂനേം ദേഷ്യത്തോടെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. എന്തായാലും സംഭവം പ്രിൻസിപ്പാളിന്റെ മുന്നിലെത്താതെ സാർ ഒതുക്കി വിട്ടു.

ഇപ്പോൾ നിങ്ങൾക്കൊരു സംശയം തോന്നീല്ലേ എന്തുകൊണ്ട് ശ്രീരാഗ് സാർ എന്നേം ദേവൂനേം വഴക്കു പറഞ്ഞില്ല എന്ന് .അതിനൊരു കാരണമുണ്ട്.ശ്രീരാഗ് സാർ പഠിപ്പിക്കുന്നത് അനാട്ടമിയാണെങ്കിലും സാറിന്റെ കണ്ണ് മിക്കപ്പോഴും എന്റെ ഭാവി നാത്തൂന്റെ അനാട്ടമിയിലാ.എനിക്കതറിയാം. ദേവൂ നും അറിയാം – ശ്രീരാഗ് സാർ ആളൊരു ചുള്ളനാണ് ഞങ്ങളുടെ കോളേജിലെ ഒരു പാട് പെൺകുട്ടികളുടെ സ്വപ്ന കാമുകനും .അതു തന്നെയാണ് എന്റെ ടെൻഷൻ കഷ്ടകാലത്തിനെങ്ങാനും എന്റെ ദേവു ആ ചുള്ളന്റെ മോഹവലയത്തിലെങ്ങാനും വീണാൽ കഴിഞ്ഞില്ലേ. അതു കൊണ്ട് ശ്രീരാഗ് സാറിനെക്കുറിച്ച് ഞാനെപ്പോഴും താഴ്ത്തിയേ പറയാറുള്ളൂ. ഇതിപ്പോൾ മറ്റു മാർഗ്ഗമില്ലാതായിപ്പോയി….

“വേഗം രണ്ടാളും ക്ലാസ്സിലേക്ക് പൊയ്ക്കോളൂ”സാർ പറഞ്ഞതും ഞാൻ ദേവൂന് കയ്യും പിടിച്ച് മുന്നോട്ട് നടന്നു.പെട്ടെന്നാണ് സാർ” “ദേവകി ഒന്നു നിൽക്കൂ “എന്ന് പറഞ്ഞത് ഞാനും ദേവുവും എന്താ എന്ന മട്ടിൽ സാറിനെ നോക്കി
“കഴിഞ്ഞ ക്ലാസ്സിൽ താൻ വന്നില്ലായിരുന്നല്ലോ എന്തു പറ്റി ” ?
ഓ അങ്ങേരുടെ ഒരു സുഖാന്വേഷണം എനിക്കങ്ങ് ചൊറിഞ്ഞു വന്നു
“ഓ അതോ സാർ കഴിഞ്ഞ ദിവസം ഇവളെ പെണ്ണുകാണാൻ ഒരു കൂട്ടർ വന്നിരുന്നു” ഞാൻ എടുത്തു ചാടി മറുപടി പറഞ്ഞു. എന്റെ മറുപടി കേട്ടതും സാറിന്റെ മുഖം വാടി. പാവം ദേവൂസ് അന്തം വിട്ട് പണ്ടാരടങ്ങി എന്നെത്തന്നെ നോക്കി നിൽപ്പുണ്ട്. ഞാനവളുടെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് നടന്നു :.

അന്നു വൈകുന്നേരം വരെ എങ്ങനേലും കഴിച്ചുകൂട്ടുവായിരുന്നു. ആ ചെറുക്കൻ എന്റെ തലമുടിയിൽ പിടിച്ച് വലിച്ച കാരണം തലയൊക്കെ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു .നേരത്തേ വീട്ടിലേക്ക് ചെന്നാൽ അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരുമല്ലോ എന്നോർത്ത് വൈകുന്നേരം വരെ ക്ഷമിച്ചിരുന്നതാ.

വൈകിട്ട് ബാലനങ്കിളിന്റെ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴും ഞാൻ ഒന്നും മിണ്ടാതെ സീറ്റിൽ തല ചായ്ച് കിടക്കുവായിരുന്നു. ഇടയ്ക്ക് അങ്കിൾ ചോദിച്ചപ്പോൾ തലവേദനയാണെന്നു പറഞ്ഞു.

വീടെത്തിയപ്പോഴേ കണ്ടു ജീനാന്റി മുറ്റത്ത് ഞങ്ങളേം കാത്തു നിൽക്കുന്നത്. ഞാൻ കോളേജിൽ നിന്നു നേരെ വരുന്നത് ദേവൂ ന്റെ വീട്ടിലേക്കാണ് അവിടിരുന്ന് കുറച്ചു കത്തിയൊക്കെ വെച്ച് ജീനയാന്റിയുടെ കയ്യിൽ നിന്ന് ചായയും പലഹാരവും കഴിച്ചിട്ടേ വീട്ടിലേക്ക് പോകാറുള്ളൂ അതൊരു പതിവാണ്.

കാറിൽ നിന്ന് ഇറങ്ങിയപ്പോഴേ ബാലനങ്കിൾ പറഞ്ഞു കാർത്തൂന് തലവേദനയാണെന്ന്. ജീനയാന്റി ഓടി വന്ന് എന്റെ തലയിൽ തടവി എന്റെ കയ്യും പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. സത്യത്തിൽ എന്റെ മമ്മിയാകേണ്ട ആൾ ജീനയാന്റി ആണെന്ന് പലപ്പോഴും തോന്നീടുണ്ട്. അന്റിക്ക് എന്റെ വഴക്കാളി സ്വഭാവം ഭയങ്കര ഇഷ്ടമാണ്. അമ്മ പറഞ്ഞറിയാം കുട്ടിക്കാലത്ത് ആന്റി എപ്പോഴും എന്റെ വീട്ടിൽ വന്ന് എന്നെ എടുത്തോണ്ട് പോകൂ ഇവൾ ഉണ്ടെങ്കിലേ ഒരു ഒച്ചേം അനക്കവും ഉള്ളൂ എന്നും പറഞ്ഞ്.ദേവു അന്നും ഒരു അയ്യോ പാവം തന്നെയായിരുന്നു.

ആന്റി എന്റെ കയ്യ് പിടിച്ച് ഡൈനിംഗ് ടേബിളിൽ കൊണ്ടിരുത്തി “ചായ എടുക്കട്ടെ. ചൂട് ചായ കുടിച്ചാൽ ഒരാശ്വാസം കിട്ടും ” എന്നു പറഞ്ഞ് അടുക്കളയിലേക്ക് പോയി. ഞാൻ പതുക്കെ തല ഡൈനിംഗ് ടേബിളിന്റെ പുറത്തുവെച്ച് കിടക്കാൻ തുടങ്ങിയപ്പോഴാണ് രാവിലത്തെ സംഭവം ഓർമ്മയിൽ വന്നത്. ഞാൻ പെട്ടെന്ന് തന്നെ ഞെട്ടി എഴുന്നേറ്റു. അറിയാതെ എന്റെ കണ്ണുകൾ സ്റ്റെപ്പിലേക്ക് നീണ്ടു .അതു കണ്ടതും ദേവൂ ന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

പിന്നേം കുറെ സമയം കഴിഞ്ഞാണ് ഞാൻ വീട്ടിലേക്ക് വന്നത് .കണ്ടതും അമ്മ തുടങ്ങി: ഓ വന്നുവോ മഹാറാണി ” .മറുപടി പറയാൻ നിന്നാൽ ശരിയാവത്തോണ്ട് ഞാൻ പതുക്കെ അച്ഛന്റെ മുറിയിലേക്ക് നോക്കി. അതു കണ്ടിട്ടാവണം അമ്മ പറഞ്ഞു “അച്ഛൻ എത്തീട്ടില്ല ഹോസ്പിറ്റലിൽ എന്തോ എമർജൻസി ഉണ്ടെന്നു പറഞ്ഞു ” പിന്നെ ഞാനൊന്നും പറയാൻ പോയില്ല നേരെ എന്റെ മുറിയിലേക്ക് പോയി.

വാഷ് റൂമിൽ പോയി വൃത്തിയായി വന്നപ്പോഴേക്കും താഴെ അച്ഛന്റെ ശബ്ദം കേട്ടു .നല്ല ക്ഷീണം തോന്നിയതുകൊണ്ട് താഴേക്ക് ഇറങ്ങി ചെന്നില്ല കട്ടിലിൽ കിടന്ന് കണ്ണടച്ചു.

എന്റെ കണ്ണിലാരോ പൊത്തിപ്പിടിച്ചപ്പോഴാണ് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ദേവൂസ്. ” ഇപ്പോഴേ ഉറങ്ങുവാന്നോ, ഇങ്ങോട്ട് ഇറങ്ങി വാ പെണ്ണേ’.ദേവു എന്റെ കയ്യിൽ പിടിച്ചു വലിച്ചു. നീ “എന്താ ഇപ്പോഴിവിടെ “ഞാൻ അതിശയത്തോടെ ചോദിച്ചു
“അതൊക്കെ ഉണ്ട് നീ വാ പറയാം” ഞാൻ അവളോടൊപ്പം താഴേക്ക് ചെന്നു. നോക്കുമ്പോൾ ബാലനങ്കിളും ജീനയാന്റിയും അസുരനും എല്ലാം താഴെ ഇരിപ്പുണ്ട്. അസുരനും കാർത്തിയേട്ടനും എന്തോ ചർച്ചയിലാണ്. എന്നെ കണ്ടതും ” ആ മോളേ തലവേദന എങ്ങനെയുണ്ട്?” എന്നു പറഞ്ഞ് ജീനയാന്റി അരികിലേക്ക് വന്നു. “തലവേദനയോ ” എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ എന്ന മട്ടിൽ അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ഇടംകണ്ണിട്ട് അസുരനെയൊന്ന് നോക്കി – ചർച്ചയിൽ തന്നെ മുഴുകി നിൽക്കയാണ്.

അപ്പോഴാണ് ജീനയാന്റി പറയുന്നത് “മോളേ രണ്ടു ദിവസം ഞങ്ങളിവിടെ ഉണ്ടാകില്ല. ബാലേട്ടന്റെ ഏട്ടന് സുഖമില്ല.കോയമ്പത്തൂരാണ് വീട്. കുറച്ചു സീരിയസാണ് അവിടേക്ക് പോകുവാണ് .നാളെ പുലർച്ചെ 2 മണിക്ക് പോകും”

സത്യം പറഞ്ഞാൽ കേട്ടപ്പോൾ എനിക്ക് വല്ലാണ്ട് വിഷമം വന്നു.രണ്ടു ദിവസം കൂട്ടിലിട്ട പക്ഷിയുടെ അവസ്ഥയാവും എന്റേത്. എന്റെ ഒരേ ഒരു കൂട്ടുകാരിയാ ദേവു .മറ്റുള്ള അയൽക്കാരെയൊക്കെ കാണുമ്പോൾ ചിരിക്കും എന്നല്ലാതെ പേരു പോലും അറിയില്ല.ദേവൂ നും സങ്കടമുണ്ടെന്ന് അവളുടെ മുഖത്തു നിന്നും അറിയാം.

കുറച്ചു നേരം കൂടി എല്ലാരും ഇരുന്നു. പോകാൻ നേരം ജീനയാന്റി എന്നോട് ആന്റിയുടെ പച്ചക്കറി തോട്ടത്തേയും പൂച്ചക്കുട്ടികളേയും നോക്കിക്കോണേ എന്നും പറഞ്ഞു താക്കോ ൽ എന്റെ കയ്യിൽ തന്നു. ഞാൻ ചിരിയോടെ അത് വാങ്ങി

പിറ്റേന്ന് രാവിലെ ഉറക്കമെഴുന്നേറ്റപ്പോഴേ എനിക്ക് വല്ലാത്തൊരു ഒറ്റപ്പെടൽ തോന്നി. താഴെ ഇറങ്ങി ചെന്നപ്പോൾ അമ്മ എവിടെയോ പോകാനൊരുങ്ങുന്നു. എന്നെ കണ്ടതും ” കാർത്തൂ ദേ ചോറും കറിയുമെല്ലാം ശരിയാക്കി വച്ചിട്ടുണ്ട് ഞാൻ പപ്പയോടൊപ്പം ഹോസ്പിറ്റലിലേക്ക് പോകുവാ കുറച്ചു കാര്യങ്ങൾ നോക്കാനുണ്ട് ” എന്ന് പറഞ്ഞു

ഞാൻ മിണ്ടാതെ സെറ്റിയിലിരുന്ന് ടി.വി.ഓൺ ചെയ്തു. ഒരഞ്ചു മിനിട്ടുകൂടി കഴിഞ്ഞതും അമ്മയും അച്ഛനും യാത്ര പറഞ്ഞു പോയി
.
ടി.വി.യിൽ ചാനലുകൾ മാറ്റി മാറ്റി ഇരുന്നു. ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ പറ്റുന്നില്ല. ഞാൻ പതുക്കെ ജീനയാന്റിയുടെ വീട്ടിലേക്ക് നടന്നു.

ചെടിക്കൊക്കെ വെള്ളമൊഴിച്ചു .പൂച്ചയുടെ അടുത്തേക്കു ചെന്നു. ജീനയാന്റിയുടെ കുറിഞ്ഞിപ്പൂച്ച പ്രസവിച്ചിട്ട് കുറച്ചായി- നേരെ അങ്ങോട്ടു ചെന്നു. പൂച്ചക്കുട്ടികൾ എന്നെ കണ്ടതും ചറപറാ ഓടാൻ തുടങ്ങി ഞാൻ ഓടിച്ചെന്ന് ഒരെണ്ണത്തെ കയ്യിലെടുത്തു പതുക്കെ തടവിക്കൊണ്ടു ഡോറിനടുത്തേക്ക് വന്നപ്പോഴാണ് ഡോർ തുറന്നു കിടക്കുന്നത് കണ്ടത്. ചിലപ്പോൾ കല്യാണി വന്നിട്ടുണ്ടാകും. ജീനയാന്റിയുടേയും എന്റേം വീട്ടിൽ ആഴ്ചയിലൊരിക്കൽ കല്യാണി വന്ന് തുടച്ചു വൃത്തിയാക്കാറുണ്ട്.ഒരു സ്പെയർ കീ കല്യാണിയുടെ കയ്യിലുണ്ട്.ഞാൻ അതും ചിന്തിച്ച് പൂച്ചക്കുട്ടിയുമായി പതുക്കെ അകത്തു കയറി. താഴെ ഒന്നും ആരേം കണ്ടില്ല ചിലപ്പോൾ മുകളിലെ ഏതേലും മുറിയിലാവും. ഞാൻ പതുക്കെ മുകളിലേക്ക് കയറി. മുകളിൽ ചെന്നതും പൂച്ചക്കുട്ടി കയ്യിൽ നിന്നും ചാടി ഇറങ്ങി ഓടിയതും ഒരുമിച്ചായിരുന്നു.ഞാൻ പിറക്കേ ഓടി. അത് പെട്ടെന്ന് ഒരു റൂമിലേക്ക് കയറി: ഞാൻ നോക്കുമ്പോൾ അസുരന്റെ മുറി. പൂച്ചയ്ക്ക് ഓടിക്കയറാൻ കണ്ട സ്ഥലം കൊള്ളാം ആ അസുരനുണ്ടായിരുന്നേൽ പൂച്ച ഇന്ന് ഫ്രൈ ആയേനെ. അതും പറഞ്ഞ് ഞാൻ ഓടി അസുരലോകത്തേക്ക് കയറി. ആദ്യമായിട്ടാണ് ഞാനാ മുറിയിൽ കയറണത് .ശരിക്കും അസുരലോകം തന്നെ . ഒരു വശത്ത് കുറെ തുണികൾ വാരിക്കൂട്ടിയിരിക്കുന്നു.തൊട്ടടുത്ത് മ്യൂസിക്‌ സിസ്റ്റം .അതു കണ്ടപ്പോൾ തല്ലിപ്പൊട്ടിക്കാനാണ് തോന്നിയത്.കുറെ പുസ്തകങ്ങൾ ബെഡിലൊക്കെചിതറി കിടക്കുന്നു. പിന്നെ രണ്ടു മൂന്നു ടേഡിബിയർ കുറെ ചെരുപ്പുകളും ഷൂസുകളും പിന്നെ മദ്യത്തിന്റെ ഒരു ബോട്ടിൽ ആകെ മൊത്തത്തിൽ ആളൊഴിഞ്ഞ ഉത്സവ പറമ്പിന്റെ അവസ്ഥ.

ബാത്തു റൂമിൽ വെള്ളം വീഴുന്ന ഒച്ച കേൾക്കുന്നുണ്ടായിരുന്നു കുറച്ചു മുമ്പുവരെ. കല്യാണി എടത്തി ബാത്ത് റൂം കഴുകുവായിരിക്കും. “ഹൊ ഈ മുറി വൃത്തിയാക്കുമ്പോഴേക്കും ആ പാവത്തിന്റെ കാര്യം തീരുമാനമാകും” ഞാൻ മനസ്സിൽ പറഞ്ഞു
ഇനി ഇതിന്റെ ഇടയിൽ നിന്ന് ആ പൂച്ചയെ എങ്ങനെ കണ്ടു പിടിക്കാനാണ് എന്നു പറഞ്ഞ് ഞാൻ പതുക്കെ ഓരോ സ്ഥലമായി പരിശോധന തുടങ്ങി.
പെട്ടെന്നാണ് ബാത്തു റൂമിന്റെ സമീപമുള്ള മേശയുടെ അടിയിൽ പൂച്ചയെ കണ്ടത്. ഞാൻ അങ്ങോട്ടോടിയതും ബാത്തു റൂം തുറന്ന് ഇറങ്ങിയ ആളുമായി കൂട്ടി ഇടിച്ചതും ഒരുമിച്ചായിരുന്നു …..

(തുടരും…)

ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.8/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!