Skip to content

പകർന്നാട്ടം: ഭാഗം-11

പകർന്നാട്ടം Novel

നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ലോറി ജീവന്റെ കാറിന് നേരെ പാഞ്ഞടുത്തു.

മുൻപിലെ കാഴ്ച്ചകൾ വ്യക്തമായില്ലെങ്കിലും അപകടം മണത്ത ജീവൻ വണ്ടിയുടെ സ്റ്റിയറിങ് ഇടത്തേക്ക് വെട്ടിച്ചു.

ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ലോറി മുൻപോട്ട് നീങ്ങി.ടയർ ഉരഞ്ഞു കത്തിയ മണം ചുറ്റും പരന്നു.

ഏ മൂഞ്ചി പാത്ത് പോറെ നായി..ലോറിയിൽ നിന്നും തല പുറത്തേക്ക് നീട്ടിയ ഡ്രൈവർ പല്ല് ഞെരിച്ചു.

അറിവ് കെട്ട മുണ്ടം.ലാറി വരുമ്പോത് റാട്ടിലെ സർക്കാസാ?നായ് മകൻ.ഇറങ്ക് വെളിയെ.

പുലഭ്യ വർഷം ചൊരിഞ്ഞു കൊണ്ട് തമിഴൻ ഡ്രൈവർ ലോറിയിൽ നിന്നും ചാടി ഇറങ്ങി.

മുഖം അമർത്തി തുടച്ചു കൊണ്ട് ജീവൻ സൈഡ് ഗ്ലാസ്സിലേക്ക് നോക്കി.ലോറി ഡ്രൈവർ പുറത്ത് നിന്ന് എന്തൊക്കെയോ പറയുന്നു.

ജീവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.കാർ റോഡിൽ നിന്നും തെന്നി മാറിയിട്ടുണ്ട്.ഡിവൈഡറിൽ തട്ടി ഒരു ലൈറ്റ് തകർന്നിരിക്കുന്നു.

യൂണീഫോമിൽ ജീവനെ കണ്ടതും ഡ്രൈവർ നാവടക്കി.ആളറിയാതെ ചീത്ത വിളിച്ചതിന്റെ പരിഭ്രമം അയാളുടെ മുഖത്ത് തെളിഞ്ഞു.

കൈകൾ വീശി കുടഞ്ഞു കൊണ്ട് ജീവൻ ഡ്രൈവർക്ക് അരികിലേക്ക് നടന്നു.

ശാർ,തപ്പായ് പോയിട്ടേ,യാരെന്ന് തെരിയാതെ,മന്നിച്ചിടണം.

വെള്ളം ഉണ്ടോ?ജീവൻ അയാൾ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു. ഉണ്ടെങ്കിൽ അല്പം വെള്ളം താ.

എന്ന ശാർ,ഡ്രൈവർക്ക് ജീവൻ പറഞ്ഞത് വ്യക്തമായില്ല.ജീവന്റെ യൂണീഫോം കണ്ടതും അയാളുടെ പാതി ജീവൻ പോയിരുന്നു.

ടോ,വണ്ടിക്കുള്ളെ തണ്ണി ഇർക്കാ?കൊഞ്ചം തണ്ണി കൊട്.ജീവൻ അറിയാവുന്ന തമിഴിൽ കാര്യം പറഞ്ഞു മനസ്സിലാക്കി.

ഇര്ക്ക് ശാർ,ഡ്രൈവർ സിനിമാ സ്റ്റൈലിൽ ലോറിയിലേക്ക് കയറി ക്യാബിനിൽ നിന്നും വെള്ളം നിറച്ച ബോട്ടിൽ എടുത്ത് ജീവന് നൽകി.

കുറച്ച് വെള്ളം കുടിച്ച ശേഷം ജീവൻ കുപ്പി മുഖത്തേക്ക് കമിഴ്ത്തി.ഉറക്ക ക്ഷീണം കൊണ്ട് ജീവന്റെ മുഖം വീങ്ങിയിരുന്നു.

തന്റെ പേരെന്താ?

ശരവണൻ ശാർ,ജീവൻ നൽകിയ ബോട്ടിൽ തിരികെ വാങ്ങിക്കൊണ്ട് അയാൾ വിനയത്തോടെ മറുപടി പറഞ്ഞു.

മ്മ്,ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് ജീവൻ ലോറി ആകെയൊന്ന് നോക്കി.ഇന്ത ലോഡ് എന്ത പക്കം പോറെ?

ഇത് വന്ത് കോളിക്കോട് ശാർ, കോളിക്കോട് പക്കത്തിലെ ഒറു തെറുവ്,എന്ന തെറുവ്‌പ്പാ…ആ മുട്ടായി തെറുവ്.

അയാൾ പറഞ്ഞത് കേട്ട് ജീവന് ചിരി പൊട്ടി.കോഴിക്കോട് മുട്ടായി തെരുവിന്റെ കാര്യമാണ് അയാൾ പറഞ്ഞതെന്ന് ജീവന് വ്യക്തമായിരുന്നു.

Ok.Ok.കാര്യം മനസ്സിലായെന്ന് തല കുലുക്കിക്കൊണ്ട് ജീവൻ പോക്കറ്റിൽ നിന്നും ലൈറ്റ്സ്‌ പായ്ക്കറ്റ് കൈയ്യിൽ എടുത്തു.

ലൈറ്റ്സ്‌ തീർന്നത് കണ്ടതും അയാളുടെ മുഖത്ത് നിരാശ പരന്നു.

നാശം,പിറുപിറുത്തു കൊണ്ട് ജീവൻ കാലിപ്പാക്കറ്റ് ചുരുട്ടി റോഡിലേക്ക് വലിച്ചെറിഞ്ഞു.

ശാർ,ശരവണൻ പതിയെ ജീവനെ തൊട്ടു,ലൈറ്റ്സ്‌ വേണമാ.

ജീവൻ അയാളെ ഒന്ന് തറച്ചു നോക്കി.മുൻപിൽ നിൽക്കുന്നത് ഒരു സി.ഐ ആണെന്നുള്ള ഭയമൊന്നും ഇല്ലാതെയാണ് അയാളുടെ ചോദ്യം.

മ്മ്,ജീവൻ ഒന്നിരുത്തി മൂളി.

ശരവണൻ സന്തോഷത്തോടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലൈറ്റ്സ്‌ പായ്ക്കറ്റ് എടുത്ത് ജീവന് നീട്ടി.

അയാൾ അതിൽ നിന്നും ഒന്നെടുത്ത് തീ പകർന്നു.ഒരു പഫ് എടുത്തപ്പോൾ തന്നെ പുതിയൊരു ഉന്മേഷം ലഭിച്ച പോലെ ജീവന് തോന്നി.

അയാൾ ഒന്ന് രണ്ട് കവിൾ കൂടി ആഞ്ഞു വലിച്ചു.തനിക്ക് ചുറ്റും ഉരുണ്ട് കൂടിയ പുകപടലത്തെ വീശി അകറ്റിക്കൊണ്ട് ജീവൻ ഡ്രൈവറെ നോക്കി.

ഇത് കൊള്ളാലോ,ഏതാ ബ്രാൻഡ്?ഡ്രൈവർ കണ്ണ് മിഴിച്ച് നിന്നതല്ലാതെ മറുപടി പറഞ്ഞില്ല.

തന്റെ ചോദ്യം അയാൾക്ക് മനസ്സിലായില്ല എന്ന് ജീവന് വ്യക്തമായി.

ഒരു പഫ് കൂടി എടുത്ത് കൊണ്ട് ജീവൻ ലൈറ്റ്സ്‌ ഒന്ന് തിരിച്ചു നോക്കി.

സാധാരണ താൻ വലിക്കുന്ന ലൈറ്റ്സിനേക്കാൾ അല്പം നീളം കൂടുതൽ ഉണ്ട്.

ഇരുണ്ട ചാര നിറം,ഫിൽട്ടറിനോട് ചേർന്ന് സ്വർണ്ണ നിറത്തിൽ ഉള്ള വലയം.

അതിന് മുകളിൽ “ഗോൾഡ് ബെൽറ്റ്” എന്ന് തിളങ്ങുന്ന അക്ഷരത്തിൽ എഴുതിയിരിക്കുന്നു.

“ഗോൾഡ് ബെൽറ്റ്”.
താൻ എവിടെയോ കേട്ട് മറന്ന പേര് പോലെ തോന്നി ജീവന്.

എവിടെയാണ് ഞാനിത് കേട്ടത്.ടോ ആ പായ്ക്കറ്റ് ഇങ്ങ് തന്നെ.ജീവൻ ശരവണന് നേരെ തിരിഞ്ഞു.

പിന്നെ അയാളുടെ മറുപടിക്ക് കാക്കാതെ ജീവൻ തന്നെ ലൈറ്റ്‌സ് പായ്ക്കറ്റ് പിടിച്ചു വാങ്ങി.

അയാളത് തിരിച്ചും മറിച്ചും നോക്കി.ഗോൾഡ് കളർ പായ്ക്കറ്റിൽ വലിയ അക്ഷരത്തിൽ ബ്രാൻഡ് നെയിം തിളങ്ങി നിൽക്കുന്നു.

MRP: 600- Inclusive of all tax എന്ന് കണ്ടതും ജീവന്റെ കണ്ണുകൾ കുറുകി.

കേവലമൊരു ലോറി ഡ്രൈവർ ഇത്രയും മുന്തിയ ബ്രാൻഡിലുള്ള ലൈറ്റ്‌സ് വാങ്ങില്ല എന്ന് ഉറപ്പ്.

“ഗോൾഡ് ബെൽറ്റ്” എന്ന ലൈറ്റ്‌സ് മാത്രേ അവൻ വലിക്കൂ.ജോൺ വർഗ്ഗീസിന്റെ വാക്കുകൾ ജീവന്റെ മനസ്സിലേക്ക് ഓടിയെത്തി.

Yes,ആൽബിയുടെ ഇഷ്ട്ട ബ്രാൻഡ്.ഇവനും ആൽബിയും തമ്മിൽ എന്തോ ബന്ധമുണ്ട്. ജീവന്റെ ചിന്തകൾക്ക് ചൂട് പിടിച്ചു.

ഇത് എങ്കിറുന്ത് കെടച്ചത്?ജീവൻ അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

ശാർ,അത്…അത് വന്ത്…തല ചൊറിഞ്ഞു കൊണ്ട് അയാൾ വാക്കുകൾക്കായി പരതി.

യേയ്,മര്യാദയാ സൊല്ല്,എങ്കിറുന്ത് കെടച്ച്.ഏങ്കിട്ടെ പോയ്‌ സൊല്ലക്കൂടാതെ.

ശാർ,അത് വന്ത് ഒരു യെഴ്യ്ങ്കൻ കൊടുത്താൻ.തപ്പാ നെനച്ചിടാതെ ശാർ.അയാൾ ജീവന് നേരെ കൈ കൂപ്പി.

എന്നണ്ണേ എന്നാച്ച്,പുറത്തെ ഒച്ച കേട്ട് ക്യാബിനിൽ നിന്നും ഒരാൾ തല പൊക്കി നോക്കി.

ഉറക്കച്ചടവിൽ പാതി അടഞ്ഞ കണ്ണ് തിരുമിക്കൊണ്ട് അയാൾ പുറത്തേക്ക് തല നീട്ടി.

പുറത്ത് പോലീസ് ആണെന്ന് കണ്ടതും ആമ തല വലിക്കും പോലെ അവൻ അകത്തേക്ക് വലിഞ്ഞു.

എന്നാൽ ജീവൻ വിട്ടില്ല. യാരത്. അയാൾ ഡ്രൈവറെ നോക്കി.

കിളി ശാർ..ഡ്രൈവറിന്റെ സ്വരം വിറച്ചു തുടങ്ങിയിരുന്നു.

റോഡിലൂടെ പോകുന്നവർ കാഴ്ച്ച കാണാൻ ചുറ്റിപ്പറ്റി തുടങ്ങി. വണ്ടികൾ സ്പീഡ് കുറച്ച് ഓടാനും.

ഇവിടെ കെട്ടു കാഴ്ച്ച ഒന്നുമില്ല വായ് നോക്കി നിൽക്കാൻ.. എല്ലാരും പോകണം.ജീവൻ ചുറ്റും കൂടിയവരെ വിരട്ടി അകറ്റി.

കിളിയോ കളിയോ,കീളെ ഇറങ്ങാൻ പറ.ജീവൻ സ്വരം കടുപ്പിച്ചു കൊണ്ട് ഡ്രൈവറെ നോക്കി.

ഡേയ് മുത്തൂ..കീളെ ഇറങ്ക്. ശരവണൻ ക്യാബിനിൽ തട്ടി ഉറക്കെ വിളിച്ചു.

പകച്ച മുഖത്തോടെ ഒരു ചെറുപ്പക്കാരൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി.

നിന്റെ പേരെന്താ,ജീവൻ അവനെ അടിമുടി ഒന്ന് നോക്കി.

മുത്ത് സാർ,

മ്മ്,മലയാളം തെരിയുമാ..

തെരിയും സാർ,

ഹൊ,ആശ്വാസം…അപ്പോൾ മുത്തേ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വള്ളി പുള്ളി തെറ്റാതെ മറുപടി പറയണം.

ഇനി എങ്ങാനും കള്ളം പറഞ്ഞാൽ…രണ്ടിനെയും ചവുട്ടിക്കൂട്ടി അകത്തിടും.ok.

സരി സാർ,തപ്പൊന്നും സൊല്ലമാട്ടെ.
സാർ,കേൾവിപ്പെട വിഷയം എനക്ക് തെരിയും ന്നാ നാൻ നിജമാ സൊല്ലിടും.

മിടുക്കൻ.അപ്പോൾ പറ മോനെ ഈ ലോഡ് എവിടുന്നാ.എങ്ങോട്ട് പോകുന്നു.

ഇത് വന്ത് കൃഷ്ണഗിരിയിൽ പക്കം. സാർ,ഉള്ളെ ഉണക്ക മുളക്.

ഇത്രയും വിലയുള്ള ലൈറ്റ്‌സ്.. ഇതെവിടുന്ന് കിട്ടി.ആരാണ് ഇത് ഇയാൾക്ക് കൊടുത്തത്.

ജീവൻ ലൈറ്റ്‌സ് പായ്ക്കറ്റ് മുത്തുവിന്റെ മുഖത്തിന് നേരെ ഉയർത്തി.

സാർ,കൃഷ്ണ ഗിരിയിൽ നിന്നും മംഗലാപുരം എത്തുമ്പോത് ഒരാൾ കൈയ്യെ കാട്ടി.

ചോദിച്ചപ്പോൾ ഇങ്ങോട്ട് ഉള്ള ആളാന്ന് അറിഞ്ചതിനാ കൊണ്ട് കൂടെ കൂട്ടി.

അയാൾ പറഞ്ചിടത്ത് ഇറക്കി വിടുവേം സെയ്തു.ലിഫ്റ്റ് തന്തതിന് പകരം ഇത് ഇരിക്കട്ടും പറഞ്ചു അയാൾ കൊടുത്തേ ആണ്.

ആൽബിയുടെ ബന്ധുക്കൾ മംഗലാപുരം ഭാഗത്ത് ഉണ്ടെന്നാണ് ജോൺ പറഞ്ഞത്.

അതും ഇതും കൂടി കൂട്ടി വായിച്ചാൽ വണ്ടിയിൽ വന്നത് ആൽബി ആവാനാണ് സാധ്യത.ജീവൻ മനസ്സിൽ കണക്ക് കൂട്ടി.

ഈ പറയുന്നവൻ ഒറ്റയ്ക്ക് ആയിരുന്നോ?എവിടെ ഇറക്കി എന്നിട്ട്?

ഇല്ല സാർ,കൂടെ ഒരു പൊണ്ണ് ഇരുന്തിരിച്ച്.50 കിലോമീറ്റർ അപ്പുറം അവരെ ഇറങ്കി.

ആ സ്ഥലം ഏതാണെന്ന് നിനക്ക് അറിയോ?

ഇല്ല സാർ,റൊമ്പ ഇരുൾ ഇരുന്തിരിച്ച് വളിയിൽ ബോർഡ് ഒന്നുമേ ഇല്ലൈ.

മ്മ്,ശരി നിങ്ങൾ പൊയ്ക്കോ. ജീവൻ ലൈറ്റ്‌സ് പായ്ക്കറ്റ് ഡ്രൈവർടെ കൈയ്യിൽ വച്ച് കൊടുത്തിട്ട് തിരിച്ചു നടന്നു.

ജീവൻ തിരിച്ചു കിട്ടിയ പോലെ ഡ്രൈവർ ക്യാബിനിലേക്ക് ചാടി കയറി.

ആ സാർ,ഒരു കാര്യം മറന്നു.പെട്ടന്ന് മുത്തു ജീവന് അരികിലേക്ക് ഓടി.

Yes,പറയൂ.

സാർ അത് അവർ ഇറങ്കിയ ഇടത്തിലെ ഒരു സൂലം,അറുവ ഒക്കെ ഇറുക്ക്.പക്കത്തിലെ ഒരു വിളക്കു…

മ്മ്,ok.ജീവൻ തല കുലുക്കിക്കൊണ്ട് തിരിഞ്ഞു.

ജീവന്റെ കാർ കണ്ണിൽ നിന്നും മറഞ്ഞതിന് ശേഷം മാത്രമേ ശരവണൻ ലോറി മുൻപോട്ട് എടുത്തുള്ളൂ.

വേഗത കുറച്ചാണ് ജീവൻ വണ്ടി ഓടിച്ചത്.ക്വാട്ടേഴ്സിലേക്ക് എത്തിയ പാടെ അയാൾ യൂണീഫോം ഊരി എറിഞ്ഞു കൊണ്ട് വാഷ് റൂമിലേക്ക് കയറി.

ഷവറിലെ തണുത്ത വെള്ളത്തിന് കീഴിൽ നിൽക്കുമ്പോഴും ജീവന്റെയുള്ളിൽ ലോറിക്കാർ പറഞ്ഞ വാക്കുകൾ അലയടിക്കുകയായിരുന്നു.
******************
അനിയന്റെ പോക്ക് അത്ര ശരിയല്ല ഇച്ചായാ..ഞാൻ ഉള്ള കാര്യം ഇപ്പോഴേ പറഞ്ഞേക്കാം.

അതിനിപ്പോ എന്നാ പറ്റി,ശില്പ നീട്ടിയ ചായ ഗ്ലാസ് കൈയ്യിൽ എടുത്തു കൊണ്ട് ജോൺ ആരാഞ്ഞു.

രാവിലെ ഇറങ്ങിയ ചെറുക്കൻ നേരം ഇത്ര ആയിട്ടും എത്തിയിട്ടില്ല. ഉത്തരവാദിത്വപ്പെട്ട ഒരു ജോലി ഉള്ള ഇച്ചായൻ എത്തിയിട്ടും ഒരു പണിയും ഇല്ലാത്ത അവന് എത്താൻ സമയം ആയില്ല.

അല്ല,എന്നാത്തിനാ അവനെ പറയുന്നേ ഇച്ചായനാ അവന് വളം വച്ചു കൊടുക്കുന്നെ.

ശില്പയുടെ മുഖത്തെ ദേഷ്യം കണ്ട് ജോൺ വർഗ്ഗീസിന് ചിരി പൊട്ടി.
ന്റെ പൊന്നു ഭാര്യേ ചെറുപ്പക്കാര് പിള്ളേരാവുമ്പോ അങ്ങനെ ആണ്.

അവനിത് അടിച്ചു പൊളിക്കേണ്ട പ്രായം അല്ലിയോ.നീയിങ്ങനെ ദേഷ്യം പിടിച്ചാലോ.

ജോൺ വർഗ്ഗീസ്‌ ശില്പയുടെ തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചു.

ആയി,ഞാൻ ഒന്നും പറയാനില്ല. നിങ്ങൾ ചേട്ടനും അനിയനും എന്തെങ്കിലും ചെയ്യ്.

ശില്പ ജോണിന്റെ കൈ എടുത്ത് മാറ്റിക്കൊണ്ട് പുറത്തേക്ക് പോയി.

അവൾ കണ്ണിൽ നിന്നും മറഞ്ഞതും ജോണിന്റെ മുഖത്തെ ചിരി മാഞ്ഞു.അയാൾ ഫോണെടുത്ത് വോണിന്റെ നമ്പറിലേക്ക് കാൾ ചെയ്തു.

“നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ പരിധിക്ക് പുറത്താണ്”

ഇവനിത് എവിടെ പോയി കിടക്കുന്നു.ജോൺ നിരാശ്ശയോടെ ഫോൺ ബെഡിലേക്ക് ഇട്ടു.

അനിയന്റെ പോക്ക് അത്ര ശരിയല്ല എന്ന് ജോണിന് ഉറപ്പായിരുന്നു. പക്ഷേ അത് ശില്പയുടെ മുൻപിൽ ഭാവിച്ചില്ല എന്ന് മാത്രം.

കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ ജോണിനെ അലട്ടിക്കൊണ്ടിരുന്നു.
******************
പതിവായുള്ള പൊടിയരി കഞ്ഞി വിളമ്പി മുൻപിൽ വച്ചെങ്കിലും ജീവന് ഒരു വറ്റ് പോലും കഴിക്കാൻ തോന്നിയില്ല.

മനസ്സ് നിറയെ ലോറി ഡ്രൈവർടെ വാക്കുകൾ നിറഞ്ഞ് നിൽക്കുകയാണ്.

കഞ്ഞി എടുത്ത് വേസ്റ്റ് ബിന്നിൽ ഒഴിച്ച ശേഷം അയാൾ തിരിച്ചു വന്ന് സെറ്റിയിലേക്ക് ചാരി.

ആൽബി കൈയ്യെത്തും ദൂരത്തുണ്ട്.പക്ഷേ എവിടെ.എന്ത് വില കൊടുത്തും അവനെ പൊക്കണം.

ജോൺ പറഞ്ഞത് അനുസരിച്ച് പെണ്ണ് എന്നത് അവന്റെ വീക്ക്‌നെസ് ആണ്.

ഒരുപക്ഷെ കൂടെ ഉണ്ട് എന്ന് പറയുന്നത് അവന് കഴപ്പ് തീർക്കാൻ ഉള്ള പെണ്ണ് ആവണം.

ലോറിയിലെ കിളി പറഞ്ഞ ലക്ഷണങ്ങൾ അനുസരിച്ച് അവർ ഇറങ്ങിയത് ഒരു കാവിന് അടുത്ത് ആവാം.

ശൂലവും വാളും ഉള്ള കാവ്.എത്ര ആലോചിച്ചിട്ടും ജീവന് അങ്ങനെ ഒരു സ്ഥലം ഓർമ്മയിൽ വന്നില്ല.

നാളെ തന്നെ ആ കാവ് എവിടെയാണ് എന്ന് കണ്ടു പിടിക്കണം.ജീവൻ മനസ്സിൽ പല കണക്ക് കൂട്ടലുകളും നടത്തി.
***************
ഇച്ചായൻ വല്ലതും കഴിക്കുന്നുണ്ടോ?ശില്പയുടെ ചോദ്യം കേട്ടാണ് ജോൺ ഉണർന്നത്.

ആഹ്,ഞാൻ ഒന്ന് മയങ്ങിപ്പോയി. വോൺ എത്തിയോ?ജോൺ ബെഡ് വിട്ടെഴുന്നേറ്റു കൊണ്ട് ശില്പയെ നോക്കി.

ആ ഇപ്പോൾ വന്നേ ഉള്ളൂ,നേരെ കയറി പോയിട്ടുണ്ട്.അവൻ പുറത്തൂന്ന് കഴിച്ചു പോലും.

ഇത്രയും നേരം നോക്കിയിരുന്ന ബാക്കി ഉള്ളോരൊക്കെ ഇപ്പോ ആരായി.

ശില്പയുടെ വാക്കുകളിൽ വോണിനോടുള്ള ദേഷ്യം പതിന്മടങ്ങു വർദ്ധിച്ചിരുന്നു.

ജോൺ ഫോണിൽ സമയം നോക്കി.11 കഴിഞ്ഞിരിക്കുന്നു. ഇത്രയും നേരം അവൻ എവിടെ പോയി.

ആ എന്നോട് ആണോ ചോദിക്കുന്നെ.പോയി പുന്നാര അനിയനോട് ചോദിക്ക്.ശില്പ വെട്ടിത്തിരിഞ്ഞു പുറത്തേക്ക് പോയി.

ജോൺ വർഗ്ഗീസ്‌ കൂടുതൽ ഒന്നും ചോദിക്കാതെ റൂമിൽ നിന്നും പുറത്തിറങ്ങി.

സ്റ്റെയർ കയറി വോണിന്റെ മുറിക്ക് പുറത്തെത്തിയ ജോൺ അല്പമൊന്ന് സംശയിച്ച് നിന്നു.

മുറിയുടെ വാതിൽ ചാരിയിട്ടേ ഉള്ളൂ.അയാൾ പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി.

ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം.വോൺ കുളിക്കാൻ കയറി എന്ന് ജോണിന് മനസ്സിലായി.

തിരികെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് മേശയിലിരുന്ന വോണിന്റെ ഫോൺ വൈബ്രറ്റ് ചെയ്തത്.

ജോൺ പതിയെ ഫോൺ കൈയ്യിൽ എടുത്തു. വാട്സ്ആപ്പിൽ മെസ്സേജ് വന്നതാണ്.

അയാൾ ഫോൺ തിരികെ വച്ചു. പിന്നീട് എന്തോ ഓർത്തിട്ടെന്ന പോലെ എടുത്ത് വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.

ഒരു നിമിഷം തന്റെ സമനില തെറ്റുന്നത് പോലെ ജോണിന് തോന്നി.ഭൂമി തനിക്ക് ചുറ്റും കറങ്ങുന്നു.

വീണ് പോകാതിരിക്കാൻ അയാൾ ഭിത്തിയിലേക്ക് ചാരി.ഫോൺ കൈയ്യിൽ നിന്നും വഴുതി വീണു.

കണ്ടത് സത്യമാവരുതേ എന്ന പ്രാർത്ഥനയോടെ ജോൺ ഒരിക്കൽ കൂടി ആ ഫോണിലേക്ക് കണ്ണോടിച്ചു.
#തുടരും

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!