Skip to content

പകർന്നാട്ടം: ഭാഗം-14

പകർന്നാട്ടം Novel

തിരികെ സ്റ്റേഷനിലേക്ക് കയറിയ ജീവൻ ഹെഡ് കോൺസ്റ്റബിളിന്റെ മുറിയിലേക്ക് ഒന്ന് പാളി നോക്കി.

വില്ല്യംസ്‌ സുഖനിദ്രയിലാണ്.ജീവൻ പതിയെ തന്റെ ഓഫീസ് മുറിയിലേക്ക് കയറി.

മനസ്സ് നിറയെ ജോൺ വർഗ്ഗീസിന്റെ മുഖം നിറഞ്ഞ് നിൽക്കുന്നു.ജോൺ നല്ലൊരു ഓഫീസറായിരുന്നു. നിഷ്കളങ്കൻ.

കസേരയിലേക്ക് ചാരി കണ്ണടച്ചെങ്കിലും ഉറക്കം അയാളെ തേടി വന്നില്ല.

ക്ലോക്കിൽ മണി 6 അടിച്ചപ്പോൾ ജീവൻ പതിയെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി.

വില്ല്യംസ് പോകാനുള്ള തയ്യാറെടുപ്പിലാണ്.

Good Morning sir,ഞാൻ പതിയെ പോകാൻ തുടങ്ങുവായിരുന്നു.സർ നല്ല ഉറക്കം ആണെന്ന് തോന്നി. ഉണർത്തണ്ടാ എന്ന് വിചാരിച്ചു.

മ്മ്,ജോൺ വർഗ്ഗീസിന് ഒരു ആക്‌സിഡന്റ് ഉണ്ടായി.താൻ അറിഞ്ഞിരുന്നോ?

വില്ല്യംസിന്റെ മുഖത്ത് ഒരു ഞെട്ടലുണ്ടായി.എപ്പോ,ഞാൻ അറിഞ്ഞില്ല സർ.

ഹാ,ചെറിയ ഒരു ആക്‌സിഡന്റ്.ജില്ലാ ആശുപത്രിയിൽ ആണ്.വലിയ കുഴപ്പമില്ല.

ഹോ,ആശ്വാസം.അല്ലെങ്കിലും മനുഷ്യന്റെ കാര്യം അങ്ങനാ സർ,എപ്പോ എന്താ സംഭവിക്കുക എന്ന് പറയാൻ വയ്യ.

തനിക്ക് പോയിട്ട് തിരക്ക് ഉണ്ടോ?ഇല്ലെങ്കിൽ ഒരു 8 മണി കഴിഞ്ഞു പോകാം.

Ok.സർ,ഇന്ന് ഇനി തിരക്ക് ഒന്നും ഇല്ല.ന്താ സർ ഒഫീഷ്യൽ മീറ്റിംഗ് എന്തെങ്കിലും??

കുറച്ചു കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്.തന്റെ കൈയ്യിൽ സിഗരറ്റ് ഉണ്ടെങ്കിൽ ഒരെണ്ണം താ.

വില്ല്യംസ്‌ പോക്കറ്റിൽ നിന്നും ബ്ലാക്ക് ലൈറ്റ്‌സിന്റെ പായ്ക്കറ്റ് എടുത്ത് ജീവന് നേരെ നീട്ടി.

മുന്തിയ ഇനം ആണല്ലോ?പായ്ക്കറ്റ് തുറന്ന് ഒരു ലൈറ്റ്‌സ് വലിച്ചെടുത്തു കൊണ്ട് ജീവൻ അയാളെ നോക്കി.

ഗൾഫിൽ ഉള്ള അളിയൻ വന്നപ്പോൾ കൊണ്ട് വന്നതാ സർ,അയാൾ തല ചൊറിഞ്ഞു.

ആ നല്ല അളിയന്മാർ ഉണ്ടെങ്കിൽ അങ്ങനാ.ലൈറ്റ്‌സിന് തീ പകർന്ന് കൊണ്ട് ജീവൻ പുറത്തേക്ക് നടന്നു.

പുറത്ത് ഇറങ്ങിയ ശേഷം അയാൾ ഫോണിൽ IG യുടെ നമ്പർ ഡയൽ ചെയ്തു.

Good morning sir..
Very Good morning ജീവൻ.എന്താണ് ഇത്ര രാവിലെ.

സർ ബുദ്ധിമുട്ട് ആവില്ല എങ്കിൽ 8 മണിയോട് കൂടി ഒന്ന് സ്റ്റേഷനിലേക്ക് വരാമോ?ഞാൻ നേരത്തെ വിളിച്ചപ്പോൾ പറഞ്ഞ വിഷയം ഓർമ്മ ഇല്ലെ..

പ്രതി ഒരു ഡിപ്പാർട്മെന്റിൽ തന്നെ ഉള്ള ആൾ ആണ്..സർ കൂടി വന്നാൽ അറസ്റ്റ് രേഖപ്പെടുത്താമായിരുന്നു.

Ok.ജീവൻ.ഞാൻ എത്താം.

Ok.സർ,എനിക്ക് അല്പം ജോലി കൂടി ബാക്കിയുണ്ട് വയ്ക്കട്ടെ.കാൾ കട്ട്‌ ചെയ്ത് ലൈറ്റ്സ്‌ ഒന്ന് കൂടി ആഞ്ഞു വലിച്ചിട്ട് അയാൾ തിരികെ നടന്നു.

സമയം- 8 AM

സ്റ്റേഷനിലെ ചെറിയ കോൺഫറൻസ് ഹാളിൽ IG ബാലമുരളി.CI ജീവൻ, അഡീഷണൽ എസ്.ഐമാർ, സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർ ഒത്ത് കൂടി.

ജീവൻ തൊപ്പി ഒന്ന് കൂടി ഉറപ്പിച്ച് വച്ചുകൊണ്ട് എഴുന്നേറ്റു.

Good Morning to All,വളരെ സീരിയസ് ആയ ചില സംഭവവികാസങ്ങൾ അരങ്ങേറിയത് കൊണ്ടാണ് ഇന്നിങ്ങനെ ഒരു മീറ്റിംഗ് കൂടേണ്ടി വന്നത്.

നമ്മുടെ സഹപ്രവർത്തകനും ഇവിടുത്തെ സബ് ഇസ്പെക്ടറുമായ ജോൺ വർഗ്ഗീസിന് ഇന്നലെ ഉണ്ടായ അപകടം നിങ്ങൾ എല്ലാവരും അറിഞ്ഞല്ലോ.

പ്രാഥമിക അന്വേഷണത്തിൽ തന്നെ അതൊരു സാധാരണ അപകടം അല്ലെന്നും”Well Planned Murder Attempt”ആണെന്നും തെളിഞ്ഞിട്ടുണ്ട്.

പൊലീസുകാർക്ക് ഇടയിൽ പെട്ടന്ന് ഒരു മർമ്മരം ഉണ്ടായി.പലരും അടക്കം പറയാൻ തുടങ്ങി.

എല്ലാവരെയും കൈ ഉയർത്തി തടഞ്ഞു കൊണ്ട് ജീവൻ തന്റെ സംഭാഷണം തുടർന്നു.

സംഭവസ്ഥലത്ത് നിന്നും കിട്ടിയ ഒരു നമ്പർ പ്ലേറ്റ് RT ഓഫീസിൽ ചെക്ക് ചെയ്തപ്പോൾ അത് ഒരു ലോറിയുടെ നമ്പർ ആണ് എന്ന് വ്യക്തമായി.

കൂടുതൽ അന്വേഷണത്തിൽ ആ ലോറി 2015 മാർച്ചിൽ മണൽ കടത്തിയ കുറ്റത്തിന് ഈ സ്റ്റേഷൻ പരിധിയിൽ വച്ച് കസ്റ്റഡിയിൽ എടുത്തതാണ്.

കൃത്യമായി പറഞ്ഞാൽ 2015 മാർച്ച് മാസം 12 ആം തീയ്യതി അന്നത്തെ സബ് ഇൻസ്‌പെക്ടർ ആര്യനന്ദൻ കസ്റ്റഡിയിൽ എടുത്ത KL-14 B-7034 നമ്പർ ലൈലാന്റ് ലോറി.

നിലവിൽ ആ ലോറി നമ്മുടെ സ്റ്റേഷന് പിന്നിൽ ഉള്ള ഗ്രൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

എല്ലാവരും ജീവന്റെ വാക്കുകൾ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു.

നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാൾ അല്ലെങ്കിൽ ഒന്നിലേറെപ്പേർ ജോണിന് സംഭവിച്ച ആക്‌സിഡന്റിൽ കൂട്ട് പ്രതികളാണ്.

കാരണം..കസ്റ്റഡിയിൽ ഉള്ള ഒരു ലോറിയുടെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റണമെങ്കിൽ അത് ഡിപ്പാർട്ട്മെന്റിൽ ഉള്ള ഒരാൾക്ക് മാത്രമേ പറ്റൂ.

അതെങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റും മിസ്റ്റർ ജീവൻ..പുറത്ത് നിന്നുള്ള ഒരാൾ ആയിക്കൂടെ. എത്രയോ പേർ എന്തൊക്കെ ആവശ്യങ്ങൾക്കായി ഇവിടെ വരുന്നുണ്ട്.

IG ബാല മുരളി സംശയ ഭാവത്തിൽ ജീവനെ നോക്കി.

സാറിന്റെ സംശയം ന്യായമാണ്. പക്ഷെ ഇത് ചെയ്തത് പുറത്ത് നിന്നുള്ള ഒരാൾ അല്ല എന്നുള്ളത് ആദ്യം തന്നെ എനിക്ക് ഉറപ്പായിരുന്നു.

അതിന്റെ കാരണം.ബാലമുരളി നെറ്റി ചുളിച്ചു.

പറയാം സർ,..പ്രധാനമായും നാല് കാര്യങ്ങൾ ഉണ്ട്.

1- കൃത്യം ചെയ്തവർക്ക് ഒരു വ്യാജ നമ്പർ പ്ലേറ്റ് ആയിരുന്നു വേണ്ടത്. അത് സംഘടിപ്പിക്കാൻ ഇവിടെ വരെയും വരേണ്ട ആവശ്യമില്ല.

2-പുറത്ത് നിന്നുള്ള ഒരാളാണ് ഇത് ചെയ്തത് എങ്കിൽ അയാൾ ഒരിക്കലും ഏറ്റവും ഉള്ളിൽ കിടന്ന ലോറി തപ്പി പോകില്ലായിരുന്നു. കാരണം ആരെങ്കിലും ശ്രദ്ധിക്കുമോ എന്ന ഭയം കൊണ്ട് ഏറ്റവും പുറത്ത് കിടന്ന ഏതെങ്കിലും വണ്ടിയുടെ പ്ലേറ്റ് അഴിച്ച് എടുക്കുമായിരുന്നു.

3- നമ്പർ പ്ലേറ്റ് അഴിച്ച് മാറ്റിയ ആൾ ബൂട്ട് ആണ് ധരിച്ചിരുന്നത്.അവിടെ ഞാൻ കണ്ട ബൂട്ട് പ്രിന്റിൽ നിന്നും അത് പൊലീസ് ബൂട്ട് ആണ് എന്ന് വ്യക്തമായി.

4- ഇത് മുൻ‌കൂട്ടി പ്ലാൻ ചെയ്ത ഒരു അറ്റാക്ക് അല്ല.ജോണിനെ കൊലപ്പെടുത്തണം എന്ന ലക്ഷ്യം മനസ്സിൽ വച്ചിരുന്നവർ അതിനൊത്ത സാഹചര്യം കിട്ടിയപ്പോൾ അത് നടപ്പിലാക്കി എന്ന് വേണം പറയാൻ.

അതിന്റെ കാരണം മറ്റൊന്നും അല്ല.ഇന്നലെ അപകടം നടന്നത് വെളുപ്പിനോട് കൂടിയാണ്.ജോൺ പുറത്ത് പോയി എന്ന് കൃത്യമായ വിവരം അക്രമികൾക്ക് കിട്ടി.

ആ സമയത്ത് പുറത്ത് നിന്നും ഒരു വ്യാജ നമ്പർ പ്ലേറ്റ് സംഘടിപ്പിക്കുക എന്നത് അസാധ്യമായത് കൊണ്ടാണ് അവർ ഇങ്ങോട്ട് ശ്രദ്ധ തിരിച്ചത്,മാത്രമല്ല ഏറ്റവും സുരക്ഷിതമായ മാർഗ്ഗം ഇതാണ് എന്ന് അവർക്ക് തോന്നിയിട്ടുണ്ടാവണം.

ജീവന്റെ കണ്ടെത്തലുകൾ അവിടെ കൂടിയവരിൽ അത്ഭുതം പരത്തി.

ഇയാൾക്ക് വല്ലാത്ത തല ആണല്ലോ..സിവിൽ പൊലീസ് ഓഫീസർ ഷൗക്കത്ത് അഡീഷണൽ എസ്.ഐ ഭാസ്കരനോട്‌ അടക്കം പറഞ്ഞു.

ഇനിയിപ്പോ ആരുടെ തലേവര ആണോവാ മായാൻ പോകുന്നത്. മിക്കവാറും ഇന്നലെ ഇവിടെ ഉണ്ടായിരുന്ന എല്ലാവരേയും ഇയാൾ കുടയും.

ഷൗക്കത്തിന്റെ സംസാരം ശ്രദ്ധിച്ച സത്യപാലന്റെയും ബാലന്റെയും നെഞ്ചിടിച്ചു.

ഇരുവരിലും പെട്ടന്നുണ്ടായ മാറ്റം ജീവൻ ശ്രദ്ധിച്ചെങ്കിലും അയാൾ അത് കാണാത്ത ഭാവം നടിച്ചു.

Ok.ജീവൻ തെളിവുകൾ എല്ലാം ചൂണ്ടുന്നത് ഡിപ്പാർട്ട്മെന്റിന് നേരെ ആണെന്ന് ഉറപ്പായി.ഇനി പറയൂ ആരാണ് ഇത് ചെയ്തത്.

സർ,ഇതിൽ സംശയിക്കേണ്ടത് ഇന്നലെ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ ആണ്.

ASI.ഭാസ്കരൻ,സിവിൽ പൊലീസ് ഓഫീസർമാരായ ഷൗക്കത്ത്, സത്യപാലൻ,ബാലൻ,വില്ല്യംസ്‌.
ഇത്രയും പേരാണ് ഇന്നലെ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.

നൈറ്റ് ഉണ്ടായിരുന്ന അഞ്ച് പേരും ഒന്ന് എഴുന്നേറ്റ് നിൽക്കണം.ജീവൻ പറഞ്ഞത് കേട്ട് എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി.

I Say Stand Up.ജീവന്റെ ഒച്ച ഉയർന്നതും അഞ്ച് പേരും ഒരേ പോലെ ചാടി എഴുന്നേറ്റു.

ജീവൻ വീണ്ടും ഐജിയുടെ നേരെ തിരിഞ്ഞു.സർ ട്രാഫിക് എസ്.ഐ സഞ്ജീവ് പറഞ്ഞത് അനുസരിച്ച് അവർ എത്തുമ്പോൾ ജോണിന്റെ വണ്ടി പുഴയിലേക്ക് മുങ്ങി തുടങ്ങിcയിരുന്നു.

പുഴയുടെ ആഴവും പുഴയും പാലവും തമ്മിലുള്ള ഉയരവും നോക്കുമ്പോൾ അപകടം നടന്നത് 2:25നും 2:30 നും ഇടയിലാണ്.

അതെങ്ങനെ ഇത്രയും കൃത്യമായി പറയാൻ കഴിയും.ബാലമുരളി അടുത്ത ചോദ്യം ഉന്നയിച്ചു.

സർ 2:30 നാണ് സഞ്ജീവ് അപകടം നടന്ന വിവരം എന്നെ വിളിച്ച് അറിയിക്കുന്നത്.അതും അവർ സ്പോട്ടിൽ എത്തിയ ഉടനെ.

2:30 ന് വണ്ടിയുടെ പകുതി മുങ്ങിയിരിക്കുന്നു.അത്രയും വലിയ വണ്ടി മുങ്ങാൻ ഉള്ള ആഴം പുഴയ്ക്ക് ഉണ്ട്.കൂടാതെ വളരെ ഉയരത്തിൽ നിന്നും താഴേക്ക് വീണത് കൊണ്ട് വണ്ടി വേഗം മുങ്ങി തുടങ്ങി.

സർ ഇവിടെ നിന്നും ചന്ദ്രശ്ശേരിയിലേക്ക് 45 കിലോമീറ്റർ ദൂരമുണ്ട്.ഇനി ചില കണക്കിന്റെ കളി ആണ്..

ജീവൻ പതിയെ എ.എസ്.ഐ ഭാസ്കരനെ സമീപിച്ചു.ഇന്നലെ എത്ര മണിക്കാണ് പട്രോളിംങ്ങിന് പോയത്.

സർ ഏകദേശം 12:30.ഭാസ്കരൻ വിക്കി വിക്കി മറുപടി പറഞ്ഞു.

ഏകദേശം അല്ല മിസ്റ്റർ അറിയേണ്ടത്. കൃത്യ സമയം പറയൂ.ജീവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.

സർ 12:25 ആയി.ഭാസ്കരന്റെ മുഖം വിയർപ്പിൽ മുങ്ങി.

മ്മ്,ആരൊക്കെ ഉണ്ടായിരുന്നു കൂടെ.എവിടെ വരെയും പോയി.

ബാലനും ഷൗക്കത്തും ഉണ്ടായിരുന്നു സർ.ചെമ്പ്രശ്ശേരി വരെയും പോയി.

ഈ ചെമ്പ്രശ്ശേരി ചന്ദ്രശ്ശേരിക്ക് 4 കിലോമീറ്റർ ഇപ്പുറം അല്ലേ.

അതേ സർ,ഭാസ്കരനെ വെട്ടി വിയർക്കാൻ തുടങ്ങി.അയാളുടെ കണ്ണുകൾ ഇടംവലം വെട്ടി.

ജീവൻ പതിയെ സത്യപാലനെ സമീപിച്ചു.അയാൾ ജീവന്റെ മുഖത്തേക്ക് പതറി പതറി നോക്കി.

എന്തൊക്കെ ഉണ്ട് സത്യ വിശേഷം? കാലിന്റെ വേദന ഒക്കെ എങ്ങനെ ഉണ്ട്?

നല്ല വിശേഷം സർ,വേദന കുറവുണ്ട്.സത്യപാലന്റെ ഒച്ച വിറച്ചു.

സത്യപാലൻ എന്നാൽ സത്യത്തെ പാലിക്കുന്നവൻ…മ്മ് വന്നേ ചോദിക്കട്ടെ ജീവൻ പതിയെ അയാളുടെ തോളിൽ കൈ വച്ചു.
#തുടരും.

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!