Skip to content

നഷ്ടപ്പെട്ട നീലാംബരി – 2

nashttapetta neelambari aksharathalukal novel

മുഖത്തു ശക്തിയായി വെള്ളം വീണപ്പോൾ ഞാൻ പതുക്കെ ബോധം വീണ്ടെടുത്തു

കണ്ണുകൾ മെല്ലെ തുറന്നു. എന്തോ പുകമറ പോലെ വീണ്ടും കണ്ണുകൾ അടച്ചു തുറന്നു .ഏതോ ക്ലാസ് മുറിയിലാണ് എന്നു മനസിലായി. ഞാൻ ചുറ്റും നോക്കി .ആരെയും കണ്ടില്ല പെട്ടന്ന് അടുത്തു നിന്നു ഒരു ശബ്ദം കേട്ടു.

ഞാൻ നോക്കിയപ്പോൾ ആ ഒറ്റകൊമ്പൻ സന്ദീപ് .ഞാൻ പെട്ടെന്ന് ഏഴുനേറ്റു. അപ്പോഴാണ് ചുരിദാർ കീറി പോയത് ഓർത്തത്‌ പെട്ടന്ന് പുറകു വശം ഭിത്തിയിൽ അമർന്നു ചുവരും ചാരി നിന്നു.അപ്പോഴാണ് ശ്രദ്ധിച്ചത് ക്ലാസ് മുറി അടഞ്ഞു കിടക്കുവാണ്.

എനിക്ക് പിന്നെയും കാല് കുഴയുന്ന പോലെ തോന്നി.

“””ദേ നോക്കു അറിയാതെ പറ്റിപോയതാ. താഴെ വീഴാൻ പോയപ്പോൾ പിടിച്ചു അടുത്ത് കണ്ട ക്ലാസ്സിൽ കൊണ്ടു വന്നു കിടത്തിയതാ.””” സന്ദീപ് പറഞ്ഞു.

“”താൻ നന്ദജന്റെ പെങ്ങൾ അല്ലെ?””

“അതേ”എന്നു ഞാൻ തലയാട്ടി

അവനോട് വിവരം പറയാൻ പറഞ്ഞിട്ടുണ്ട് വിഷമിക്കേണ്ട. ഇപ്പൊ വരും
പിന്നെ പുതിയ ഡ്രെസ്സ് കൊണ്ടു വരും അതു ഇട്ടു ക്ലാസ്സിൽ പോകാം.തൽക്കാലം വേണമെങ്കിൽ എന്റെ ഷർട്ട് തരാം

ഞാൻ ഒന്നും മിണ്ടിയില്ല കണ്ണടച്ചു ഭിത്തി ചാരി നിന്നു

മിണ്ടാൻ ആഗ്രഹിച്ച ആളു മുന്നിൽ.രണ്ടുപേരെയും കൊണ്ടു വന്നു നിർത്തിയ സഹചര്യം ഓർത്തപ്പോൾ എനിക്ക് പിന്നെയും സങ്കടം വന്നു.അത്‌ ഒരു സീൽക്കാര ശബ്ദത്തോടെ കരച്ചിലായി പുറത്തു വന്നു.

സന്ദീപ് തിരിഞ്ഞു നോക്കി …
പെട്ടന്ന് പോക്കറ്റിൽ നിന്നു ഫോൺ എടുത്തു ആരെ ഒക്കെയോ വിളിച്ചു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ സന്ദീപ് പുറത്തു ഇറങ്ങി കതക് ചേർത്തു അടച്ചു.

ഞാനെന്റെ വസ്ത്രം പരിശോധിച്ചു കൈയുടെ ഭാഗത്തു നിന്ന് താഴേക്ക് കീറി പോയിട്ടുണ്ട്

മാറ്റി ഇടാതെ പുറത്തു ഇറങ്ങാൻ പറ്റില്ല.
അപ്പോഴേക്കും വെളിയിൽ നിന്നു കതക് തുറന്നു ഒരു പായ്ക്കറ്റും ആയി സന്ദീപ് വന്നു

പാക്കറ്റ് അവിടെ വച്ചു .ഇത് മാറിയിട് തൽക്കാലം. കതക് കുറ്റിയിട്ടോ ഞാൻ വെളിയിൽ നിൽക്കാം അതും പറഞ്ഞു പുറത്തിറങ്ങി.

ഞാൻ കതക്ക് കുറ്റി ഇട്ടു ക്ലാസ് മുഴുവൻ ഒന്നു കണ്ണോടിച്ചു പിന്നെ പാക്കറ്റ് കൈയിൽ എടുത്തു തുറന്നു നോക്കി

ക്രീഎം കളർ തുണിയിൽ ഓറഞ്ച് കളർ ഡിസൈൻ ചെയ്ത ടോപ്പ് ഓറഞ്ച് പാന്റ് ഷാൾ.ഞാൻ പെട്ടെന്ന് ഡ്രെസ് മാറി അപ്പോഴേക്കും പുറത്തു ഒന്നു രണ്ടു പേരുടെ വർത്താനം ഉച്ചത്തിൽ കേട്ടു.

ഞാൻ ഡ്രസ് മാറി പുറത്തു ഇറങ്ങിയപ്പോൾ ഒന്നു രണ്ടു ടീച്ചേഴ്സും കോളേജിലെ പാർട്ടിക്കാരും ഉണ്ട്.

സന്ദീപിനെ ഒന്നു രണ്ടു പേർ തടഞ്ഞു വച്ചിരിക്കുന്നു .പുള്ളിക്കാരൻ അവരോടു എന്തൊക്കയോ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്.

ഞാൻ ഇറങ്ങി ചെന്നപ്പോൾ ടീച്ചേഴ്സ് എന്നോട് കാര്യം തിരക്കി.ഞാൻ അവരോടു കാര്യം പറഞ്ഞു കൊണ്ട് നിന്നപ്പോൾ ചേട്ടൻ എവിടുന്നോ ഓടി വന്നു വിളിച്ചു “””മോളെ..”””

ചേട്ടനെ കണ്ടപ്പോൾ അതുവരെ ഉണ്ടായിരുന്ന സങ്കടം മുഴുവൻ പൊട്ടി വന്നു ഞാൻ ചേട്ടാ.. എന്നു വിളിച്ചു ഓടി പോയ്‌ കെട്ടിപിടിച്ചു കരഞ്ഞു.

അപ്പോഴുക്കും അതു ഒരു ഗൗരവം ഉള്ള പ്രശനം ആയി മാറിയിരുന്നു സന്ദീപ് ഈ കോളേജിൽ അല്ല. കോളേജിൽ കടന്നു കയറി പെണ്കുട്ടിയ ഉപദ്രവിച്ചു എന്ന് വരെ ആയി കാര്യങ്ങൾ.

പോലീസിൽ പരാതി കൊടുക്കണം എന്നു ഒരു പക്ഷം പറഞ്ഞു.അവസാനം
പ്രിൻസിപ്പൽ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു

ഉപദ്രവിക്കപ്പെട്ടത് പെണ്കുട്ടി ആയതിനാൽ പരാതി കൊടുക്കണം അല്ലെങ്കിൽ ഭാവിയിൽ എന്തെങ്കിലും പ്രോബ്ലെം ഉണ്ടായാൽ അതു കോളേജിനെ ബാധിക്കും എന്നു പറഞ്ഞു.

പോലീസ് വന്നു കാര്യങ്ങൾ ഒക്കെ ചോദിച്ചു.ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു.സന്ദീപും ഇതു പോലെ തന്നെ പറഞ്ഞു.പക്ഷെ കോളേജിൽ നിന്ന് പരാതി കിട്ടിയതു കൊണ്ടു സന്ദീപിനെ പൊലീസ് കൊണ്ടു പോകാൻ തീരുമാനിച്ചു.കോളേജിൽ അതിക്രമിച്ചു കയറി പെണ്ണ്കുട്ടിയെ ശല്യം ചെയ്തു എന്ന് കേസ്.

“”ഒരു പ്രാവശ്യം കൂടി സ്റ്റേഷനിൽ വരണം എന്നു എസ് ഐ പറഞ്ഞു.വരാം എന്ന് ചേട്ടൻ പറഞ്ഞു.”‘അവർ സന്ദീപിനെ കൊണ്ടു പോയ്‌

എന്റെ മുന്നിലൂടെ തല കുനിച്ചു സന്ദീപ് ഇറങ്ങി പോയ്‌. മുറിയിൽ നിന്നു പുറത്തിറങ്ങി നോക്കിയപ്പോൾ ജീപ്പിൽ തല കുനിച്ചു ഇരിക്കുന്നു.

എന്തെങ്കിലും പറഞ്ഞു ആശ്വസിപ്പിക്കണം എന്നു ഉണ്ടായിരുന്നു.പക്ഷെ സാഹചര്യം എന്നെ പിടിച് നിർത്തി.ജീപ്പ് ഗേറ്റ് കടന്നു പോയി.

എന്നോട് ഇന്ന് ക്ലാസ്സിൽ ഇരിക്കണ്ട എന്നു പറഞ്ഞു ചേട്ടൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ്‌

വീടിന്റെ മുറ്റത്തു ബൈക്കു വച്ചു രണ്ടു പേരും അകത്തു കയറി.ശബ്ദം കേട്ടു പുറത്തു വന്ന അമ്മ രണ്ടുപേരെയും കണ്ടു അതിശയിച്ചു

നിങ്ങൾ രണ്ടും എന്താ ഈ നേരത്തു ഇന്ന് ക്ലാസ് ഇല്ലേ രണ്ടാൾക്കും°””

അപ്പോഴാണ് ‘അമ്മ എന്നെ ശ്രദ്ധിച്ചതു “”ഇതു എന്താ മോളെ നീ പുതിയ ഡ്രസ്സ് ഇട്ടു നിൽക്കുന്നത് നീ ഇട്ടോണ്ട്‌ പോയത് അവിടെ?”””

ഞാൻ ഒന്നും പറയാതെ അകത്തു കയറി പോയി.

ചേട്ടൻ അമ്മയോട് വിവരങ്ങൾ ഒക്കെ പറഞ്ഞു ‘അമ്മ ഉടനെ അച്ഛനെ വിളിച്ചു വരുത്തി

അച്ഛൻ വന്ന ഉടനെ മുറിയിലേക്ക് വന്നു.അപ്പോഴേക്കും ഞാൻ ഡ്രസ് ഒക്കെ മാറി .

“എന്താ മോളെ എന്താ ഉണ്ടായത്””?അച്ഛൻ വെപ്രാളം പിടിച്ചു ചോദിച്ചു.

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഒന്നുമില്ല അച്ഛാ അച്ഛൻ എന്തിനാ ടെൻഷൻ ആകുന്നത്. അതും പറഞ്ഞു ഞാൻ അച്ഛനെ പിടിച്ചു കട്ടിലിൽ ഇരുത്തി നടന്ന കാര്യം പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞു അച്ഛൻ പോലീസ് സ്റ്റേഷൻ വരെ ഒന്നു പോയ് തിരക്കി വരാം എന്ന് പറഞ്ഞു ചേട്ടനെയും കൂട്ടി പോയ്‌.

ഞാൻ അമ്മയോട് വർത്തമാനം പറഞ്ഞു ഇരുന്നു.പോയ്‌ കുറെ നേരം കഴിഞ്ഞപ്പോൾ അച്ഛനും ചേട്ടനും മടങ്ങി വന്നു

ഞാനും അമ്മയും പോയ വിവരങ്ങൾ അറിയാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു.അച്ഛന് അപ്പോഴും ടെൻഷൻ മാറിയിരുന്നില്ല.

“എന്തായി ?നിങ്ങൾ എന്താ ഇങ്ങനെ ഇരിക്കുന്നത്”””

ഒന്നുമില്ല ആ ചെക്കൻ അവിടെ ഉണ്ട് പെണ്കുട്ടിയെ കോളേജിൽ കടന്നു കയറി ഉപദ്രവിച്ചു എന്നുള്ളതിനാൽ ജാമ്യം കിട്ടാൻ ബുദ്ധിമുട്ട് ആണ്.

അവന്റെ അച്ഛൻ മജിസ്‌ട്രേറ്റ് കോടതിയിൽ ലീഡിങ് അഡ്വക്കേറ്റ് ആണ് സേതു മാധവൻ ,സേതു അസോസിയേറ്റ്‌സ്.അവന്റെ കാര്യം അവർ നൊക്കിക്കോളും. ചിലപ്പോ നാളെയോ വൈകിട്ടോ സ്റ്റേഷൻ വരെ പോകേണ്ടി വരും മോളേയും കൂട്ടി

മനുഷ്യൻ എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും കെട്ടിക്കാൻ പ്രായമായ മോളേയും കൊണ്ടു പൊലീസിസ്റ്റേഷൻ കയറുക എന്നു പറയുന്നത് നെഞ്ചിൽ ഒരു ഭാരം തന്നെയാ യശോദേ….

ഞാനും ചേട്ടനും പരസ്പരം നോക്കി അച്ഛനെ അത്രയും തളർന്നു ഞങ്ങൾ ഇത്‌ വരെയും കണ്ടിട്ടില്ല ,അതു കണ്ടപ്പോൾ എനിക്കും ഒരു തളർച്ച തോന്നി .എല്ലാ കാര്യവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന അച്ഛനെ ഈ വിധത്തിൽ കണ്ടപ്പോൾ എല്ലാവരുടെയും അവസ്‌ഥ അതു തന്നെ ആയിരുന്നു

ഞാൻ മുറിയിലേക്ക് കയറി പോയ്‌

വൈകിട്ട് വല്യച്ഛൻ കാര്യം തിരക്കി വന്നു അച്ഛൻ വിളിച്ചു പറഞ്ഞിട്ട് ആണ് വന്നത്.എന്തായാലും സ്റ്റേഷനിൽ പോകാൻ വല്യച്ഛനും കൂടി വരുന്നുണ്ടെന്ന് പറഞ്ഞു പോയ്‌

വല്യച്ഛൻ പോയ്‌ കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാർ മുറ്റത്തു വന്നു നിന്നു.അതിൽ നിന്നും ഒരു സ്ത്രീയും പുരുഷനും ഇറങ്ങി വന്നു

അച്ഛൻ പുറത്തേക്ക് ചെന്നു.

“”കൃഷ്ണൻകുട്ടി അല്ലെ”” അവർ ചോദിച്ചു?

“അതേ”

“അകത്തേക്ക് ഇരിക്കാമോ?”ഒരു കാര്യം സംസാരിക്കാൻ ഉണ്ട്

അകത്തേക്ക് ഇരിക്കാം അച്ഛൻ അവരെ അകത്തേക്ക് ഷെണിച്ചു

നല്ല ആട്യത്വം തോന്നുന്ന ഒരു സ്‌ത്രീ.കൂടെ ഉള്ളതു കുറച്ചു കൂടി പ്രായം കുറഞ്ഞ ഒരാൾ അയാളെ കണ്ടാലും നല്ല ഏതോ പൊസിഷനിൽ ഇരിക്കുന്ന ആൾ ആണെന്ന് അറിയാം

എന്റെ പേര് അരുന്ധതി ,അഡ്വക്കേറ്റ് സേതുമാധവന്റെ ഭാര്യ.ഇത് എന്റെ ഇളയ സഹോദരൻ ദേവൻ.ഞങ്ങൾ വന്നത് ഇന്ന് രാവിലെ ഉണ്ടായ കാര്യത്തെ കുറിച്ചു പറയാനാ

ആരും അറിഞ്ഞു കൊണ്ട് ചെയ്തതല്ല.പക്ഷെ അവന്റെ കൈയിൽ നിന്ന് ഒരബദ്ധം പറ്റിപോയ്‌.അവന്റെ അച്ഛൻ ഒരാൾക്ക് പോലും നീതി നിഷേധിക്കാത്ത ആളാണ്.കൈയബദ്ധം ആണെങ്കിലും അവന്റെ കയ്യിൽ നിന്ന് തെറ്റ് സംഭവിച്ചത് കൊണ്ടു അദ്ദേഹം ഇതിൽ ഇടപെടില്ല എന്നു പറഞ്ഞു.ഇത്രയും പറഞ്ഞപ്പോഴേക്കും അവരുടെ മുഖത്തു സങ്കടം കൊണ്ടു ചുവന്നു.പറയാൻ ഒച്ച വന്നില്ല

കൂടെ വന്ന ആൾ പറഞ്ഞു.ഞാനും ചേച്ചിയും സ്റ്റേഷനിൽ പോയ്‌ .എസ് ഐ എന്ത് സഹായവും ചെയ്യാൻ തയ്യാറാണ്.കൃഷ്ണൻകുട്ടി ഒന്നു സഹായിക്കണം.

അച്ഛൻ അയാളെ നോക്കി

“”എസ് ഐ പറഞ്ഞതു പെണ്കുട്ടിയെ ഉപദ്രവിച്ചു എന്നുള്ളത് ഒഴിവാക്കിയാൽ വലിയ തട്ടുകേട് ഇല്ലാതെ കേസ് ശരിയാക്കാം എന്നാണ്. അതുകൊണ്ടു മോളുടെ ഭാഗത്തു നിന്നുള്ള കേസ് നിങ്ങൾക്ക് താൽപര്യമില്ലെന്ന് എഴുതികൊടുത്താൽ അവനെ ഇറക്കി കൊണ്ടു പോകാം””

അത്രയും പറഞ്ഞു അദ്ദേഹം അച്ഛനെ നോക്കി അച്ഛൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിൽപ് ആണ് അത് കണ്ടു അദ്ദേഹം പറഞ്ഞു പ്രിസിപ്പാലിനെ വിളിച്ചു സംസാരിച്ചിട്ടുണ്ട്.അവർക്ക് കേസിനു താല്പര്യം ഇല്ല. പിന്നെ പെണ്കുട്ടിയുടെ വീട്ടുകാർ പറയുന്ന പോലെ ചെയ്യും എന്ന് പറഞ്ഞു

പറഞ്ഞു കഴിഞ്ഞു അദ്ദേഹം അച്ഛനെ നോക്കി

രണ്ടു നിമിഷം കഴിഞ്ഞു അച്ഛൻ പറഞ്ഞു “”എനിക്കും തീരെ താല്പര്യം ഇല്ല ഞങ്ങൾ ഉച്ചക്ക് സ്റ്റേഷനിൽ പോയിരുന്നു.നിങ്ങൾക്ക് വേണ്ടത് ചെയ്തു തരാം. എന്റെ മോൻ പഠിക്കുന്ന കോളേജിൽ തന്നെയാ നിങ്ങളുടെ മോനും പഠിക്കുന്നത് അവൻ പറഞ്ഞു കോളേജിലെ ഏറ്റവും നല്ല കുട്ടികളിൽ ഒരാൾ ആണ് അവൻ എന്നു

സ്റ്റേഷനിൽ പോയ്‌ അവനോടു സംസാരിച്ചപോഴും എനിക്ക് മറിച്ചു ഒരഭിപ്രായം തോന്നിയില്ല.പിന്നെ ആകെ ഉള്ള വിഷമം പോലീസ് കേസ് ആയതിന്റെ പേരിൽ എന്റെ മകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന്റെ പേരിൽ ആണ്.വൈകിട്ട് തന്നെ കവലയിൽ ഒന്നു രണ്ടു പേര് എന്നോട് ചോദിച്ചു.

“”ഉള്ളതു പറഞ്ഞാലും വിശ്വസിക്കാത്ത തരക്കാർ ആണ് എല്ലാവരും. ആ ഒരു വിഷമം മാത്രമേ ഉള്ളു.ഞങ്ങൾ എന്ത് വേണം എന്ന് പറഞ്ഞാൽ മതി””.

എന്നാൽ രാവിലെ മോളേയും കൂട്ടി സ്റ്റേഷനിൽ വന്നാൽ മതി.ബാക്കി ഒക്കെ ഞാൻ റെഡി ആക്കാം

“‘അമ്മ അവർക്ക് കുടിക്കാൻ വെള്ളം കൊടുത്തു.അവർ പോകാൻ യാത്ര പറഞ്ഞു

ഇറങ്ങാൻ നേരം അവർക്ക് എന്നെ കാണണം എന്ന് പറഞ്ഞു

അച്ഛൻ എന്നെ വിളിച്ചു ഞാൻ മുറിയിൽ നിന്നു അവിടേക്ക് ഇറങ്ങി ചെന്നു.

അവർ അടുത്തേക്ക് വിളിച്ചു.എന്റെ കൈ പിടിച്ചു പറഞ്ഞു”” മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അവൻ കാരണം ഉണ്ടായെങ്കിൽ അമ്മ ക്ഷെമ ചോദിക്കുന്നു.അവൻ ഇതുവരെയും ഒരു പ്രശനത്തിനും പോയിട്ടില്ല ആദ്യമായിട്ടാണ് അവനു വേണ്ടി മറ്റൊരാളോട് സഹായം ചോദിക്കുന്നത്.അവന്റെ അച്ഛൻ വരില്ല എന്നു പറഞ്ഞു എങ്കിലും ഞങ്ങൾ ചെല്ലുന്നതും നോക്കി ഇരിക്കുവായിരിക്കും.”””

“പോട്ടെ മോളെ” സ്റ്റേഷനിൽ പോയ്‌ അവനെ കണ്ടു പറയണം .അവനു കുറച്ചു ആശ്വാസം കിട്ടട്ടെ രാവിലെ മുതൽ പട്ടിണി ഇരിക്കുവാണ് എന്നു എസ് ഐ പറഞ്ഞു.

അവർ യാത്ര പറഞ്ഞു ഇറങ്ങി

അച്ഛൻ അകത്തു വന്നു പറഞ്ഞു മോളെ നാളെ നമുക്ക് സ്റ്റേഷൻ വരെ പോകാം.നമ്മൾ കാരണം ഒരു പാവത്തിന്റെ ഭാവി കളയണ്ട. അങ്ങനെ പറഞ്ഞു എങ്കിലും മകളുടെ ഭാവി ഓർത്തു അച്ഛന്റെ നെഞ്ചു പൊടിയുന്നുണ്ട് എന്നു ഞങ്ങൾക്ക് മനസിലായി

രാവിലെ അച്ഛനും ചേട്ടനും വല്യച്ഛനും വല്യച്ഛന്റെ പരിചയത്തിൽ ഉള്ള ഒരു വക്കീലും കൂടി സ്റ്റേഷനിലേക്ക് പോയ്‌.അവിടെ സന്ദീപിനെ അമ്മാവനും വേറെ ആരൊക്കെയോ ഉണ്ടായിരുന്നു.അകത്തു ചെന്നപ്പോൾ കസേരയിൽ എസ് ഐ ക്ക് എതിരെ ഒരാൾ ഇരുപ്പുണ്ടായിരുന്നു.

എസ് ഐ അച്ഛനെ കണ്ടപ്പോൾ മറ്റേ കസേര ചൂണ്ടി കാട്ടി അതിൽ ഇരിക്കാൻ പറഞ്ഞു .അച്ഛൻ അതിൽ ഇരുന്നപ്പോൾ അടുത്തു ഇരുന്ന ആൾ തിരിഞ്ഞു അച്ഛനോട് എന്തോ പറഞ്ഞു കൈ കൊടുത്തു ആരോ പറയുന്ന കേട്ടു അതു അഡ്വ.സേതുമാധവൻ ആണെന്ന്

നല്ല പൊക്കമുള്ള മുഖത്തു കട്ടി മീശയും തിളങ്ങുന്ന കണ്ണുകളും ഉള്ള നല്ല ഒരു മനുഷ്യൻ.പേപ്പർ ഒക്കെ സന്ദീപിന്റെ അച്ഛൻ റെഡി ആക്കി കൊണ്ടു വന്നിരുന്നു.വല്യച്ഛന്റെ കൂട്ടുകാരൻ അതൊക്കെ നോക്കി തിരികെ കൊടുത്തു.
എന്നിട്ട് സന്ദീപിന്റെ അച്ഛനെ നോക്കി പറഞ്ഞു സർ ആയിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു

അദ്ദേഹം ഒന്നു നോക്കി ചിരിച്ചു

അപ്പോഴേക്കും ഒരു പയ്യൻ ചായ കൊണ്ടു വന്നു. എല്ലാവർക്കും കൊടുക്കാൻ എസ് ഐ പറഞ്ഞു.ഒരെണ്ണം അകത്തു കൊടുക്ക് വന്ന ചെറുക്കൻ തലആട്ടി അകത്തു പോയ്‌ കുറച്ചു കഴിഞ്ഞു ചായയും കൊണ്ടു മടങ്ങി വന്നു

“സർ അകത്തു വേണ്ടാന്നു പറഞ്ഞു”

എസ് ഐ അവനോടു അതു അവിടെ വച്ചു പോകാൻ പറഞ്ഞു അവൻ പോയ്‌

ഇന്നലെ മുതൽ നിരാഹാരം ആണ് അവൻ .സന്ദീപിന്റെ അച്ഛനെ നോക്കി എസ് ഐ പറഞ്ഞു.

ടോ പിസി. അവനെ ഇങ്ങു വിളിക്ക്

കുറച്ചു കഴിഞ്ഞു ഒരു പോലീസ്കാരനും സന്ദീപും കൂടി അവിടേക്ക് വന്നു പുറകിൽ വന്ന സന്ദീപിനെ കണ്ടപ്പോൾ എനിക്ക് അത്ഭുദം തോന്നി ഒരു ദിവസം കൊണ്ട് അത്രയ്ക്കും മാറ്റം വന്നിട്ടുണ്ടായിരുന്നു സന്ദീപിന്

സന്ദീപിനെ കണ്ടു എസ് ഐ പറഞ്ഞു ഇനി വെള്ളം കുടിച്ചോ കേസ് ഒക്കെ തീർന്നു.

കൂടെ നിന്ന പോലീസ്കാരൻ ചായ ഗ്ലാസ് ചൂണ്ടി പറഞ്ഞു “””എല്ലാവരും കുടിച്ചു നിനക്കു ഉള്ളതാ ഇരിക്കുന്നത്””

മോളെ ആ ചായ ഇങ്ങു എടുത്തു കൊടുക്ക്

ഞാൻ ചായ എടുത്തു കൊണ്ട് പോയി സന്ദീപിന് നേരെ നീട്ടി

സന്ദീപ് മുഖം ഉയർത്തി നോക്കി ഞാൻ ചായ ഗ്ലാസ് നേരെ നീട്ടി ഞാൻ പറഞ്ഞു ചായ കുടിക്ക്. (തുടരും)

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

വർഷം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!