Skip to content

മിന്നു – ഭാഗം 6

minnu novel

അങ്ങനെ ഞാൻ കോയമ്പത്തൂരിലേക്ക് പോയി. കാണാലും സംസാരിക്കലും ഒക്കെ വെള്ളത്തിൽ ആയി. കോയമ്പത്തൂർ പോയപ്പോൾ ജീവിക്കാൻ പഠിച്ചു എന്ന് നാട്ടിൽ വരുമ്പോൾ അമ്മ എപ്പോഴും പറയും.

നാട്ടിൽ പ്ലസ്ടു ഉള്ള കാരണം ഡിപ്ലോമക്ക് രണ്ടാം വർഷം ആണ് ചേർന്നത്. അത് എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. കാരണം നാട്ടിൽ നിന്നു ഇത് വരെ പുറത്തേക്ക് ഒന്നും പോയിട്ടില്ല. ആദ്യമായിട്ടാണ് അങ്ങനെ പോകുന്നത്.

ആദ്യമൊക്കെ നല്ല വിഷമം ഉണ്ടായിരുന്നു എങ്കിലും പതിയെ പതിയെ അതൊക്കെ കുറഞ്ഞു. അങ്ങനെ പുതിയ കോളേജ് പുതിയ കൂട്ടുകാർ പുതിയ ലോകം. കോയമ്പത്തൂരിൽ ഞങ്ങൾക്ക് കോളേജിന്റെ അടുത്ത് തന്നെ റൂം കിട്ടി.

അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉള്ള റൂം ആയിരുന്നു അത്. ഞങ്ങളു നാല് പേരായിരുന്നു റൂമിൽ. പഠിച്ചില്ലെങ്കിലും പാചകം ചെയ്യാൻ എങ്കിലും പഠിച്ചു അവിടെ പോയപ്പോൾ. ക്ലാസ്സ്‌ ഒക്കെ കട്ട ബോറിങ് ആയിരുന്നു എങ്കിലും പിള്ളേർ ഒക്കെ കേരളത്തിൽ ഉള്ളവർ ആയതിനാൽ ഒരേ പൊളി ആയിരുന്നു എല്ലാതും.

സാറുമാര് തമിഴില് ക്ലാസ്സ്‌ എടുക്കുന്ന കാരണം ഒന്നും മനസിലായില്ല. ആ നേരം പബ് ജി കളിയും വർത്താനം പറയലും ഫുഡ് അടി ഒക്കെ ആയിരുന്നു. എല്ലാവരും കേരളത്തിലേ പല ഭാഗത്തു നിന്നുള്ളവർ ആയിരുന്നു.

അതുകൊണ്ട് തന്നെ സംസാരം പാചകം ഒക്കെ വ്യത്യസ്തമായിരുന്നു. മിക്കവാറും ദിവസവും വൈകുന്നേരം ചായക്ക് എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുമ്പോ ആണ് കോളേജിന്റെ മുന്നിലെ ആ ചായ കട ശ്രദ്ധയിൽ പെട്ടത്.

മലപ്പുറത്തെ ഒരു ഇക്കയുടെ കട ആയിരുന്നു അത്. പിന്നീട് ഉള്ള ദിവസങ്ങളിലും ഒഴിവ് ഉള്ള ദിവസങ്ങളിലും ചായ കുടിയും എല്ലാ പരിപാടികളും അവിടെ തന്നെ ആയിരുന്നു. ആഴ്ചയിൽ വെള്ളിയാഴ്ച വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു ആദ്യ വണ്ടിക്ക് തന്നെ നാട്ടിലേക്ക് പോരും. നാട്ടിലേക്ക് വരുമ്പോൾ മനസിൽ അമ്മ വെക്കുന്ന ഭക്ഷണത്തിന്റെ രുചിയും അത് കഴിക്കാമല്ലോ എന്ന് ചിന്തയുമാണ്. പിന്നെ അവളെ ഓർക്കും.

നാട്ടിൽ  വന്നാൽ കഷ്ടപെടുത്താതെ അടുക്കളയിൽ പോയി കഴിക്കുന്ന കാണുമ്പോൾ അമ്മ പറയും കോയമ്പത്തൂർ പോയത് നന്നായി. ചെക്കന് പകൗത വെച്ചു. നാട്ടിൽ എത്തുമ്പോൾ സമയം 9 മണി ഒക്കെ ആവും. വന്നു കുളിച്ചു ഭക്ഷണം കഴിച്ചു ഒരു ഉറക്കം.

പിറ്റേന്ന് അവളെ കാണാൻ ഉള്ള പോക്കും സംസാരവും ഒക്കെ കാണുമ്പോൾ വിപിൻ പറയും. ലീവിന് വന്ന പട്ടാളക്കാരന്റെ അവസ്ഥ അല്ലേടാ. ആ എത്ര കഷ്ട്ടപ്പെട്ടാലും നല്ലൊരു നിലയിൽ എത്തിയാൽ അവൾക്ക് കൂടെ വേണ്ടി അല്ലേടാ വിപി. ആ നിനക്ക് ഉത്തരവാദിത്തം ഒക്കെ വന്നല്ലോടാ. ഞാൻ പോട്ടെ അമ്മേടെ വീട്ടിൽ കൂടെ ഒന്നു കേറണം. ആ ശെരി അടുത്ത വട്ടം വരുമ്പോൾ കാണാം.

അമ്മയുടെ വീട്ടിൽ വന്നാൽ അമ്മാമ ഉണ്ടാക്കുന്ന ചമ്മന്തി ഉണ്ട് അതിന്റെ ഒരു രുചി. ശനിയാഴ്ച അവിടെ നിന്നും ഉച്ചക്കത്തെ ചോറുണ്ട് പിന്നെ അടുത്ത പോക്ക് മേമയുടെ വീട്ടിലേക്ക് ആണ്.

അവിടെ നിന്നു വൈകുന്നേരത്തെ ചായ കുടിച്ചു വീട്ടിൽ വരും. വീട്ടിൽ വന്നാൽ പിന്നെ അസൈൻമെന്റ് സെമിനാർ എഴുതാൻ ഉണ്ടെങ്കിൽ എഴുതി തീർക്കും. രാത്രിയിലെ ഭക്ഷണം കഴിക്കൽ കഴിഞ്ഞ പിന്നെ ഏതെങ്കിലും സിനിമ കാണും അത് കഴിയുമ്പോൾ ഏകദേശം ഒരു മണി ആകും.

രാവിലെ എണീക്കുമ്പോൾ എട്ടു മണി ഒക്കെ ആകും. ആ സമയത്തൊക്കെ എണീറ്റ് പല്ലുതേച്ച് എന്തെങ്കിലും ഒക്കെ കഴിച്ചു നേരെ ഒമ്പതുമണിയോടെ കുർബാനയ്ക്ക് ഒരു പോക്കുണ്ട്. ആഴ്ചയിലൊരിക്കൽ ഉള്ള കുർബാന ആണ് അത് മുടക്കാൻ പറ്റില്ലല്ലോ.

കുർബാന കഴിഞ്ഞ് ചെറിയ രീതിയിലുള്ള ഒരു വായ നോട്ടം എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഏകദേശം ഒരു 11 മണി ആകും. വീട്ടിലേക്ക് കയറുമ്പോൾ തന്നെ അമ്മയുണ്ടാക്കുന്ന ബീഫിന്റെ മണം മൂക്കിലേക്ക് അടിക്കും. ഉച്ചയാവാൻ നിൽക്കാതെ ചൂടുള്ള ബീഫും കൂട്ടി ചോറ് ഒരു പിടുത്തം ഉണ്ട്.

ചോറൂണ് ഒക്കെ കഴിഞ്ഞ് ഒരു രണ്ടു മണിക്കൂർ ഒക്കെ ഒരു ഉറക്കവും. മൂന്നു മണി ഒക്കെ ആകുമ്പോൾ മനസ്സില്ലാമനസ്സോടെ ആണെങ്കിലും പെട്ടിയും തൂക്കി തിരിച്ചു കോയമ്പത്തൂരിലേക്ക്. ബസ്സിൽ കയറിയ പിന്നെ ഹെഡ്സെറ്റും വെച്ച് ഏതെങ്കിലുമൊക്കെ പാട്ട് കേട്ട് ആ സൈഡ് സീറ്റിൽ ഒരു ഇരിപ്പാണ് മഴക്കാലം ആണെങ്കിൽ പറയണ്ട അത് വേറെ ഒരു ഫീൽ ആണ് മഴക്ക് പോലും അവളുടെ ഭംഗിയാണ്.

കോയമ്പത്തൂരിൽ എത്തുമ്പോൾ ഏകദേശം ഒരു 7 മണി എട്ടുമണിക്ക് ആകും. അവിടെനിന്ന് ചൂട് ദോശയോ ചപ്പാത്തിയോ കഴിച്ച് പിന്നെ റൂമിലേക്ക് ഒരു പോക്കാ. റൂമിൽ വന്നു വീട്ടിലേക്ക് ഒന്നു വിളിക്കും. വീട്ടിലേക്ക് വിളിച്ചു വീട്ടിലെ വിശേഷങ്ങൾ ഒക്കെ ഒന്ന് തിരക്കും.

ഞാൻ പോന്നതിനു ശേഷം എന്തൊക്കെ ഉണ്ടായിരുന്നു വിശേഷം എന്നാണ് തിരക്കാ. അതുകഴിഞ്ഞ് പിന്നെ പറ്റുമെങ്കിൽ അവളെയും വിളിക്കും അവളെ വിളിച്ചാൽ ആ ഫോൺ കോൾ ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടു പോകും.

നാട്ടിൽ വരുമ്പോൾ തന്നെ ഒരാഴ്ചയിലെ വിശേഷങ്ങൾ പറഞ്ഞു തീരില്ല. അല്ലെങ്കിലും കാമുകി മാരോട് സംസാരിച്ചാൽ സമയം പോകുന്നത് അറിയില്ല. അവരുടെ കുഞ്ഞു കുഞ്ഞു പരാതികളും പരിഭവങ്ങളും കേട്ടിരിക്കാൻ നല്ല രസമാണ്.

കോയമ്പത്തൂരിൽ പഠിക്കാൻ പോകുമ്പോഴും മനസ്സ് മുഴുവൻ നാട്ടിലും പറമ്പിലും അവളുടെ കൂടെയും ആയിരുന്നു. എല്ലാ ആഴ്ചയും എപ്പോഴൊക്കെ ഒഴിവു കിട്ടുമോ അപ്പോഴൊക്കെ നാട്ടിലേക്ക് ഒരു പരക്കംപാച്ചിൽ ആണ്.

പഠിക്കാൻ നല്ല മുന്നോട്ട് ആയതിനാൽ ആദ്യത്തെ സെമസ്റ്റർ കഴിഞ്ഞപ്പോൾ ഒരു സപ്ലി കിട്ടി പരീക്ഷയൊക്കെ കഴിഞ്ഞു ഒരുമാസം വെക്കേഷൻ ആണ് നവംബർ മാസം മുഴുവൻ നാട്ടിൽ ആയിരിക്കും നവംബർ മാസത്തിലാണ് വീട്ടിലെ പെരുന്നാൾ. ഡിപ്ലോമ ചേർന്നശേഷം പെരുന്നാളിന് ഒരു ഫ്രണ്ട് എന്ന രീതിയിൽ അവളെയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു പെരുന്നാളിന് തലേദിവസം വന്ന ഭക്ഷണമൊക്കെ കഴിച്ചു വൈകുന്നേരം ഒരു ആറു മണി ഒക്കെ ആയപ്പോ ആണ് അവൾ തിരിച്ചു പോയത്.

പള്ളിപ്പെരുന്നാളും അതോടൊപ്പമുള്ള വായനോട്ടവും ഡാൻസ് കളിയും പാട്ടും ഒക്കെ കഴിഞ്ഞ വീട്ടിലെത്തുമ്പോൾ ഏകദേശം ഒരു നേരം ആവും വീട്ടിൽ വന്നു ഒരു കുപ്പി ബിയർ കഴിച്ചു സുഖമായി കിടന്നുറങ്ങും.

ഡിസംബർ അഞ്ചാം തീയതി അടുത്ത സെമസ്റ്റർ ക്ലാസ് തുടങ്ങും. ഡിസംബർ മാസത്തെ ക്രിസ്മസ് വെക്കേഷൻ ഒന്നോ രണ്ടോ ദിവസം മ മാത്രമേ തന്നിരുന്നുള്ളൂ . ഞാനൊക്കെ ന്യൂഇയർ കഴിഞ്ഞിട്ടേ തിരിച്ച് കോളേജിലേക്ക് പോകാറുള്ളൂ.

സെക്കൻഡ് ഇയർ ഏകദേശം തീരാറായി. രണ്ടാം വർഷം കഴിഞ്ഞപ്പോൾ ഒന്നര മാസത്തോളം അവധി കിട്ടി. അവൾക്കു അതേ സമയത്ത് തന്നെയാണ് വെക്കേഷൻ. വെക്കേഷൻ സമയത്തുള്ള കാണലും സംസാരവും ഒരു ദിവസം വരെ നീണ്ടു നിൽക്കും.

നാട്ടിലുള്ള സമയത്ത് ചിലപ്പോഴൊക്കെ ബൈക്ക് ഭ്രാന്തൻ ആയതുകൊണ്ടായിരിക്കാം ഞാനും അവളും അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോകാറുണ്ട്. വെക്കേഷൻ കഴിഞ്ഞ തിരിച്ചു പോകാൻ ഒരു മടിയാണ് വീട്ടുകാരെ അമ്മയെ അവരെയൊക്കെ വല്ലാതെ മിസ്സ് ചെയ്യും.

മൂന്നാം വർഷം സ്റ്റാർട്ട് ചെയ്തപ്പോൾ ഞങ്ങൾ കോളേജിലെ സീനിയേഴ്സ് ആയതുകൊണ്ട് എല്ലാത്തിനും ഒരു സ്വാതന്ത്ര്യം കിട്ടിയ പോലെ. മൂന്ന് വർഷം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയി. അവസാനവർഷം ഞങ്ങളുടെ മാക്സിമം അടിച്ചുപൊളിച്ചു. കോളേജിൽ പോയിട്ട് തിരിച്ചു വീട്ടിൽ വരുന്നത് പിന്നീട് ബൈക്കിലായിരുന്നു. റൂമിലെ പിള്ളേരുടെ കൂടെയുള്ള ജീവിതം വീടിനു തുല്യമായിരുന്നു. പാട്ടും കളിയും ചിരിയും.

വല്ലാത്തൊരു അറ്റ്മോസ്ഫിയർ. റൂമിൽ നിന്ന് നാട്ടിൽ പോകാൻ മടിയായി തുടങ്ങി. വെള്ളിയാഴ്ചകളിൽ ക്ലാസ് കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതു മാസത്തിലൊരിക്കൽ ആക്കി. ആഴ്ചയവസാനം കോയമ്പത്തൂരിലേക്ക് ബൈക്ക് എടുത്ത് ഒരു കറക്കം കോയമ്പത്തൂരിൽ ഉള്ള മാളുകളും പല സ്ഥലങ്ങളും പോയി കണ്ടിരുന്നു. മൂന്നാം വർഷം ആയപ്പോഴാണ് ഞാൻ ശരിക്കും ജീവിതം ആസ്വദിച്ചു തുടങ്ങിയത്.

അങ്ങനെ എന്റെ മൂന്നുവർഷം കടന്നുപോയത് അറിഞ്ഞില്ല. മൂന്നാം വർഷം അവസാനിക്കുമ്പോൾ എല്ലാവർക്കും ഭയങ്കര സങ്കടമായിരുന്നു. ഇനി ജീവിതത്തിൽ പഠിപ്പ് എന്ന ഒരു സംഭവം ഇല്ല എല്ലാവരും ജീവിതത്തിലെ പച്ചയായ മേച്ചിൽ പുറങ്ങളിലേക്ക് കടക്കാൻ പോകുന്നു.

കോളേജിൽ ഇന്റർവ്യൂ എല്ലാം വന്നുതുടങ്ങി. പറ്റുന്ന ഇന്റർവ്യൂ ഒക്കെ ഞാൻ പങ്കെടുത്തിരുന്നു. അങ്ങനെ കോയമ്പത്തൂരിൽ തന്നെയുള്ള ഒരു നല്ല കമ്പനിയിൽ മെക്കാനിക്ക് ആയി എനിക്ക് ജോലി ലഭിച്ചു. അവസാന വർഷ പരീക്ഷ എല്ലാം നല്ല രീതിയിൽ തന്നെ എഴുതി.

പറ്റാവുന്ന സപ്ലികൾ ഒക്കെ എഴുതി തീർത്തു. ജോലിക്ക് കയറുന്ന സമയത്ത് 8000 രൂപയായിരുന്നു എന്റെ ശമ്പളം.

ജോലിയൊക്കെ ആയപ്പോൾ സ്വന്തം കാലിൽ നിൽക്കാം എന്ന ചിന്ത വന്നു

ഒരു വർഷത്തോളം ഞാനാ കമ്പനിയിൽ ജോലി ചെയ്തു. എന്റെ ശമ്പളം 8000 രൂപയിൽ 15000 രൂപ ആക്കി.

ഒരു ദിവസം എനിക്ക് രണ്ട് മൂന്ന് ദിവസത്തെ കൂടുതൽ അവധി ലഭിച്ചു. നാട്ടിലേക്ക് വന്ന ഞാൻ അവളെ കാണാൻ പോയി. ഡിഗ്രി കഴിഞ്ഞു വെറുതെ വീട്ടിൽ ഒരു പണിയും ഇല്ലാതെ ഇരുന്നിരുന്ന അവളോട് ഞാൻ ചോദിച്ചു.

കോയമ്പത്തൂർ നിനക്ക് കൂടി ഒരു ജോലി ആക്കി തരട്ടെ. പോരുന്നോ നീ എന്റെ കൂടെ. എടാ പൊട്ടാ നിനക്ക് 21 എനിക്കിപ്പോൾ 22 നമുക്ക് പക്വത ഉറച്ചിട്ടില്ല.

പിന്നെ കുറച്ചു കാലം കൂടെ വെയിറ്റ് ചെയ്യൂ എന്റെ വീട്ടിൽ എനിക്ക് കല്യാണ ആലോചനകൾ ഒന്നും വരുന്നില്ലല്ലോ എന്ത് ചെയ്യാനാ ടാ ചൊവ്വാദോഷം കാരണം വീട്ടിൽ തന്നെ നിൽക്കാം അങ്ങനെ ഒരു ഭാഗ്യം ഉണ്ടായി.

എന്നെ കെട്ടുന്ന ചെക്കൻ കെട്ടിക്കഴിഞ്ഞാൽ ചാവും എന്നാണ് ആ കണിയാൻ പറഞ്ഞത്.എടി മിന്നു ഞങൾ നസ്രാണികൾക്ക് ഇതിലൊന്നും വിശ്വാസം ഇല്ല. ഓ ശെരി മോനെ എന്നാ ശരി നീ പറയും പോലെ. വീട്ടിലെ അധികം പ്രഷർ വരാണെങ്കിൽ പറയണം.

ഞാൻ മറ്റന്നാൾ തിരിച്ചു കോയമ്പത്തൂരിലേക്ക് പോകും. പറ്റുമെങ്കിൽ നമുക്ക് നാളെ അതിരപ്പിള്ളിയിലെക്ക് ഒന്ന് പോണം. അല്ലാ എല്ലാ വട്ടവും അങ്ങോട്ട് തന്നെയല്ലേ പോകുന്നേ. ഇപ്രാവശ്യം നമുക്ക് വേറെ എങ്ങോട്ടെങ്കിലും പോകാം. എന്നാൽ പിന്നെ നമുക്ക് പീച്ചി ഡാം കാണാൻ പോവാം.

പിറ്റേന്ന് ഞങ്ങൾ പീച്ചി ഡാം കാണാൻ പോയി. രാവിലെ ഒരു പത്ത് മണിയോടെ കൂടി പോയി വൈകുന്നേരം ഒരു നാലുമണിയോടെ തിരിച്ചുവന്നു. അവളോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് പോന്നു. പിറ്റേ ദിവസം തിരിച്ചു കോയമ്പത്തൂരിലേക്കും.

(തുടരും)

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!