Skip to content

മിന്നു – ഭാഗം 7 (അവസാനഭാഗം)

minnu novel

അങ്ങനെ ഞാൻ തിരിച്ചു കോയമ്പത്തൂരിലേക്ക് വന്നു. കോയമ്പത്തൂർ ജീവിതം മുന്നോട്ടു തന്നെ പോയികൊണ്ടിരുന്നു.ഒരു ദിവസം മിന്നു ഇങ്ങോട്ടു വിളിച്ചു എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അവൾ വിളിക്കാറുള്ളൂ.

എന്തെടി ഒന്നും പറയണ്ട അമ്മാവന്റെ മോൻ ഇല്ലേ സുധി അവനെ കൊണ്ട് കെട്ടിക്കാൻ വീട്ടുകാര് പ്ലാൻ ചെയ്യുന്നുണ്ട്. അപ്പൊ അവൻ ആണല്ലേ മിന്നു വില്ലൻ അതെ. നായകൻ അരങ്ങിൽ ഇറങ്ങാൻ ആയല്ലേ നീ നാടകം കളിക്കാതെ എന്താ ചെയ്യണ്ടേ എന്ന് പറഞ്ഞു താ. ഇപ്പൊ ലീവ് ഇല്ല ഞാൻ പറയാം.

നീ പറഞ്ഞുകൊണ്ട് നിന്നോ അപ്പോഴേക്കും അവൻ എന്റെ കഴുത്തിൽ താലി കെട്ടും. അങ്ങനെ ഉണ്ടായാൽ ഞാൻ മരിക്കും. ദേ അടുത്ത മാസം വിജയദശമി ആണ് ലീവ് ഉണ്ടാവും അത് വരെ നീ പിടിച്ചു നിക്ക് ക്ടാവേ. തമിഴ്നാട്ടിലെ വിജയദശമിക്കു ഒരാഴ്ചയോളം മുടക്ക് കിട്ടി.

ആദ്യത്തെ വണ്ടിക്ക് ഞാൻ നാട്ടിലേക്ക് പോയി. വീട്ടിൽ ചെന്ന് ഒരു സമാധാനം ഉണ്ടായിരുന്നില്ല. എന്ത് ചെയ്യണം എന്ന് ഞാനും വിപിനും കുറെ ആലോചിച്ചു. അവസാനം ആ തീരുമാനം എടുത്തു. അവളെ ഞാൻ അങ്ങ് കെട്ടാൻ തീരുമാനിച്ചു.

അവളെ വിളിച്ചു. ദേ നോക്ക് എനിക്ക് നിന്നെ ജീവനാണ് . ഞാൻ നിന്നെ കെട്ടാൻ പോണു. നീ വിളിച്ചാൽ ഞാൻ എങ്ങോട്ട് വേണേലും വരും. അങ്ങനെ ഞങ്ങൾ കുറച്ചു പ്ലാൻ ചെയ്തു 2019 ഫെബ്രുവരി 6 തിയതി ഞാൻ അവളുടെ കഴുത്തിൽ കൂട്ടുകാരെ സാക്ഷി നിർത്തി താലി കെട്ടി.

അവളെ ഞാൻ തിരിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടു. ഒരു മാസം കഴിയാതെ രജിസ്റ്റർ ആവില്ല. അത് വരെ എനിക്ക് നിൽക്കാനും പറ്റില്ല. അവളോട് പറഞ്ഞു. ഒരു മാസം കാത്തിരുന്നാൽ മതി. ഞാൻ ദേ കോയമ്പത്തൂർ വീട് ഒക്കെ എടുത്തിട്ടുണ്ട്. നീ അങ്ങോട്ട് വന്നാൽ മതി. ഞങൾ ദിവസങ്ങൾ നോക്കി കാത്തിരുന്നു. വിധി വില്ലൻ ആയി വന്നു. നാട്ടിലെ മെമ്പർ രജിസ്റ്റർ ഓഫീസിൽ പോയപ്പോൾ ഞങ്ങളുടെ കല്യാണഫോട്ടോ കണ്ടു.

അതിനുശേഷം നാട്ടിൽ ഇത് കാട്ടു തീ പോലെ പടർന്നു പിടിച്ചു. രജിസ്റ്റർ ക്യാൻസൽ ആയി. വീട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥ. അവൾ വീട്ടുകരുടെ തടവിൽ ആയി. വീട്ടുകാർ അവളെ സുധിയെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ നോക്കി.

അവൾ അതിനു കല്യാണത്തിന്റെ അന്ന് കൈ മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. ഭാഗ്യം കൊണ്ട് മാത്രം അവൾ രക്ഷപെട്ടു. എനിക്ക് ഇതൊക്കെ താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. വിപിനെ വിളിച്ചു കാര്യങ്ങൾ ഒക്കെ ഞാൻ അനേഷിച്ചിരുന്നു. വിപിൻ വഴി അവളെ വിളിക്കാൻ നോക്കിയിട്ട് കിട്ടിയില്ല. എങ്ങനെയെങ്കിലും അവളോട് വീട്ടിൽ നിന്ന് ചാടാൻ പറയു വിപി. ബാക്കി ഞാൻ നോക്കിക്കോളാം.

ഒരാഴ്ചയോളം കാത്തിരുന്നു അവൾ അവിടെ നിന്നു പുറത്ത് കടക്കാൻ. വീട്ടിൽ നിന്ന് എല്ലാം എടുത്തു ഇറങ്ങി അവൾ തൃശ്ശൂർ ksrtc സ്റ്റാൻഡിൽ വന്നു. എന്നെ വിളിച്ചു. ഏകദേശം ഉച്ച സമയം ആയി. ഞാൻ പുറപ്പെട്ടുട്ടൊ. അത് കേട്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം. ഞാൻ പിന്നെ ഒരു അര മണിക്കൂർ കഴിഞ്ഞു ശ്രമിച്ചു എങ്കിലും അവൾ എടുത്തില്ല. ബസിൽ സീറ്റ്‌ കിട്ടി കാണില്ല എന്ന് വിചാരിച്ചു ഞാൻ പിന്നെ വിളിച്ചില്ല.

1 മണിക്കൂർ കഴിഞ്ഞ് വിപിൻ എന്നെ വിളിച്ചു എടാ മ്മടെ മിന്നുവിനു സുഖമില്ല.അമല ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. അത് കേട്ടതും എനിക്ക് ഷോക്ക് ആയിരുന്നു. ബൈക്ക് എടുത്തു അവിടെ നിന്നു നാട്ടിലേക്ക് വന്നു ഹോസ്പിറ്റലിലേക്ക് പോയി.

ഡോക്ടർ ഇവിടെ ഇപ്പൊ ഒരു പെൺകുട്ടിയെ തലകറങ്ങി പേര് മിന്നു I’m sorry ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു എങ്കിലും.അത് കേട്ടതും ഞാൻ ഇല്ലാതെ ആയി പോയിരുന്നു.

അവളുടെ വീട്ടിലേക്ക് ഞാൻ എത്തുമ്പോഴേക്കും തെക്കേ പുറത്തെ മുറ്റത്തു നിന്നു ഒരു കനൽ മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുളു. ഒന്നു കാണുവാൻ പോലും പറ്റാതെ എന്നോട് ഒന്നും പറയാതെ സ്വപ്‌നങ്ങൾ ഒക്കെ ബാക്കിയാക്കി അവൾ യാത്രയായി.എന്താടാ എന്താടാ അവൾക്ക് പറ്റിയെ പറയടാ വിപി അവളുടെ തലയിൽ ഒരു പഴുപ്പ് ഉണ്ടായിരുന്നു അത് അറിയാൻ വൈകി.

അവൾക് പെട്ടന്ന് ഞ്ഞെരമ്പു മുറുകി ബസ്സ്റ്റാൻഡിൽ തലകറങ്ങി വീണു. കണ്ടു നിന്നവർ അമല ഹോസ്പിറ്റലിൽ കൊണ്ട് പോയി പക്ഷെ…… വിധി ഞങ്ങൾക്ക് മുന്നിൽ വില്ലൻ ആയി. ഒന്നു പൊട്ടി കരയാൻ പോലും ആകാതെ ഞാൻ വണ്ടി എടുത്തു ഇറങ്ങി.

എത്ര സ്പീഡിൽ ആയിരുന്നു എന്ന് എനിക്ക് ഓർമയില്ല. നേരെ കൊണ്ട് ഒരു ലോറിയിൽ ഇടിച്ചു. 3 ആഴ്ചയോളം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു ഞാൻ.കൈകാലുകൾ ഒടിഞ്ഞു തലയിൽ ഒരു ഓപ്പറെഷനും.ഓപ്പറേഷൻ തിയറ്റെറിനു മുന്നിൽ എന്നെ ഓർത്തു കരഞ്ഞിരുന്ന രണ്ടു ജീവനുകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്റെ അപ്പനും അമ്മയും.

ഒന്നര മാസത്തോളം ബെഡ് റസ്റ്റ്‌ ആയിരുന്നു എനിക്ക്. അവിടെ നിന്നു വന്നു എങ്കിലും എല്ലാം ശെരിയാകാൻ കോയമ്പത്തൂരിലേക്ക് തിരിച്ചു പോയി. അവിടെ പോയി കള്ളിനും മയക്കുമരുന്നിനും അടിമപെട്ടു. അത് കൂടുതൽ ആയപ്പോൾ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

നാട്ടിൽ വന്നു ഇത് തുടർന്ന് എപ്പോഴൊക്കെയോ എന്റെ പിടി വിട്ടു പോയിരുന്നു. വീട്ടുകാർ എന്നെ എറണാകുളത്തെ ഡീഅടിക്ഷൻ സെന്ററിൽ ആക്കി. കുറച്ചു കാലം അവിടെ നിന്നെങ്കിലും എന്റെ സമനില തെറ്റിയ പോലെ ആയിരുന്നു. കാണുന്ന എല്ലാ മുഖങ്ങളിലും അവളെ ഞാൻ തിരഞ്ഞു.

7 വർഷത്തെ കാത്തിരുപ്പ് മനുഷ്യൻ ഒന്നിപ്പിച്ചത് ഈശ്വരൻ ആയി വേർപെടുത്തി. പലപ്പോഴും ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്താൻ ശ്രമിച്ചു. ചൊവ്വ ദോഷം അവൾക്ക് അല്ലേ അതിന് എന്തിനാ അവളെ ശിക്ഷിചെ ഞാൻ അല്ലേ അവളെ താലി ചാർത്തിയത്.

അന്നത്തെ ആ ആക്‌സിഡന്റിൽ എന്റെ ഫോൺ ചിന്നി ചിതറി. ഓർത്തു വെക്കാൻ അവളുടെ ഒരു ഫോട്ടോ പോലും കയ്യിൽ ഇല്ലാതെ ആയി.എങ്കിലും മനസ്സിൽ അവളുടെ മുഖം ആഴത്തിൽ പച്ച കുത്തിയിരുന്നു. ആഴത്തിൽ പതിഞ്ഞ ഒരു മുറിവ് ആയി അവൾ.

ഡീഅഡിക്ഷൻ സെന്ററിൽ 3 മാസ കാലം ഞാൻ ചികിത്സയിൽ ഇരുന്നു. വീട്ടുകാർക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറം ആയിരുന്നു എന്റെ അവസ്ഥ. 90% കോഴ്സ് കംപ്ലീറ്റ് ചെയ്തു ഞാൻ അവിടെ നിന്നു പുറത്തിറങ്ങി. എന്നെ കൊണ്ടുപോകാൻ വീട്ടുകാർ കാത്തു നിന്നിരുന്നു.

അവരുടെ കൂടെ വീട്ടിൽ പോയ ഞാൻ പിന്നെ വീട്ടിൽ നിന്നും പുറത്തോട്ട് പോകുന്നത് കുറവായി. റൂമിൽ തന്നെ ആയിരുന്നു. അവളെ ഓർക്കാൻ അവൾ തന്ന ടെഡി ബെയർ ഉണ്ടായിരുന്നു. അതിൽ അവളുടെ ചൂടും ചുംബനവും ഉണ്ടായിരുന്നു. ഇപ്പോഴും ഞാൻ അത് നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

അവളെ വല്ലാതെ ഓർമ വരുമ്പോൾ അതിൽ വരിഞ്ഞു മുറുകി കരയും. മൂന്നോ നാലോ മാസം ഇങ്ങനെ കടന്നു പോയി. എല്ലാത്തിൽ നിന്നും മോചനം നേടാൻ ആയി യാത്രകളും പബ് ജി കളിയും തുടങ്ങി. അവിടെ നിന്നു എന്റെ ജീവിതത്തിൽ പുതിയ മാറ്റങ്ങളുടെ തുടക്കം ആയിരുന്നു.

യാത്ര ക്ലബുകളിൽ സജീവമായി. മിന്നു എപ്പോഴും എന്നോട് പറയുമായിരുന്നു നിന്നെ പോലെ എന്നെ സ്നേഹിച്ച ഒരാള് പോലും ഇല്ല എന്ന്. എല്ലാം വിധിക്ക് വിട്ട് കൊടുത്ത് എന്നെ ഒറ്റക്ക് ആക്കി അവൾ പോയി .

അത്രക്ക് ഇഷ്ടം വരുമ്പോൾ ഞാൻ അവളുടെ നമ്പറിലേക്ക് ഹാർട്ട്‌ ഇമോജി അയക്കും. സ്വർഗത്തിൽ നിന്നും ഇനി തിരിച്ചു മെസ്സേജ് വന്നാലോ. അവളെ ഇടക്ക് കാണാൻ അവളുടെ വീട്ടിൽ പോകുമായിരുന്നു. അവളുടെ അച്ഛനും അമ്മയും എന്നെ ആദ്യം തടഞ്ഞു എങ്കിലും പിന്നീട് അവർക്ക് അങ്ങനെ ചെയ്യണ്ട വന്നിട്ടില്ല.

ഞാൻ അവിടെ പോകുംതോറും അവര്ക് ഞാൻ ഒരു മകൻ ആയി മാറികൊണ്ടിരുന്നു. അവളുടെ തലക്ക് മുകളിൽ നിന്നിരുന്ന ചെത്തിയിൽ നിന്നു അവൾക്ക് തലയിൽ ഞാൻ ഇടയ്ക്കു ചൂടി കൊടുക്കും. കുഴിമാടത്തിൽ പോയി കുറെ നേരം സംസാരിചിരിക്കും.

വിപിൻ അന്നും ഇന്നും എന്റെ കൂടെ തന്നെ ഉണ്ട്. ഞങ്ങളുടെ സംസാരം കാണുമ്പോൾ പലപ്പോഴും അവന്റെ കണ്ണു നിറഞ്ഞിരുന്നു. ഈ കഥ ഇവിടെ എഴുതണോ എന്ന് ഞാൻ 100 വട്ടം ആലോചിച്ചതാണ് മിന്നു തന്നെ ആയിരിക്കും ഇത് എന്നെ കൊണ്ട് എഴുതിച്ചത് എന്ന് ഞാൻ വിശ്വാസിക്കുന്നു. ഇനി ഇതുപോലെ എന്നെ മനസിലാക്കുന്ന ഒരുത്തി വരുമ്മെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ആകാശത്തിലെ നക്ഷത്രത്തിനും പൂർണ ചന്ദ്രനും അവളുടെ മുഖമാണ്. ഈ ജന്മം അല്ലെങ്കിൽ അടുത്ത ജന്മത്തിൽ എങ്കിലും ഞങ്ങൾക്ക് ഒന്നിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. മനസ്കൊണ്ട് ഞാൻ താലി ചാർത്തിയ പെണ്ണല്ലെ……

ഒരു ഭ്രാന്തന്റെ തൂലിക…. ✍️

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഒരു ഭ്രാന്തന്റെ തൂലിക…. ✍️ മറ്റു നോവലുകൾ

എന്റെ മീനുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!