Skip to content

മനമറിയാതെ – Part 7

manamariyathe-novel

മനമറിയാതെ…

Part: 07

✒️ F_B_L

[തുടരുന്നു…]

 

അക്കുപറഞ്ഞത് ശെരിയാണെന്ന് അബ്‌ദുക്കാക്കും തോന്നി.
“മറ്റുള്ളവർ ചെയ്യുന്നകുറ്റത്തിന് ഞാനെന്തിന് റാഷിയെ പഴിചാരണം. മാത്രമല്ല കുഞ്ഞോള് അക്കൂന്റെ അതെ ചോരയല്ലേ. കുഞ്ഞോളെ അക്കൂന് അത്രക്ക് ഇഷ്ടമല്ലേ. ആ കുഞ്ഞോളുടെ ജീവിതം നല്ലരീതിയിൽ വേണമെന്ന് അക്കൂനും ആഗ്രഹമുണ്ടാകില്ലേ. റാഷി തെറ്റ് ചെയ്യുന്നവനാണെങ്കിൽ അക്കു ഒരിക്കലും കുഞ്ഞോളെ റാഷിക്ക് കൊടുക്കാൻ സമ്മതിക്കില്ലായിരുന്നു…”
ഉമ്മറത്തെ കസേരയിലിരുന്ന് അബ്‌ദുക്ക ചിന്തിച്ചു.

“അതെ ചോറെടുത്തുവെച്ചിട്ടുണ്ട്” ആയിഷാത്ത അബ്‌ദുക്കയുടെ അടുത്തുവന്ന് പറഞ്ഞെങ്കിലും അബ്‌ദുക്ക മറ്റൊരുലോകത്തായിരുന്നു.
“ഇക്കാ…” ആയിഷാത്ത അബ്‌ദുക്കയെ തൊട്ടുവിളിച്ചു. ആയിഷാത്തയുടെ സ്പർശനമറിഞ്ഞ അബ്‌ദുക്ക

“എന്താണ് ആയിഷാ”

“ചോറെടുത്തുവെച്ചിട്ടുണ്ട്, വാ വന്നുകഴിക്ക്”

“സമയമായോ അതിന്”

“അതുശെരി നിങ്ങളപ്പോ ഇവിടെയൊന്നുമല്ലേ” ആയിഷാത്ത സംശയത്തോടെ അബ്ദുക്കയെ നോക്കി.

“അക്കു പറഞ്ഞതൊക്കെ ഇരുത്തിയൊന്ന് ചിന്തിക്കുകയായിരുന്നു. അവൻപറഞ്ഞത് ശെരിയാണ്. റാഷിദ് നല്ലൊരു ചെറുപ്പക്കാരനാ. അവന്റെ ഗുണങ്ങൾ നോക്കാതെ അവന്റെ ബന്ധുക്കളുടെ ദോഷങ്ങൾ മാത്രമാണ് ഞാൻ ആലോചിച്ചത്. കുഞ്ഞോൾക്ക് റാഷിദിനെ ഇഷ്ടമാവുമെങ്കിൽ നമുക്കത് ആലോചിക്കാം”

“അപ്പൊ സുഫിയാന്റെ ആലോചനയൊ”

“അവർ വിളിക്കാമെന്നുപറഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞില്ലേ. ഇതുവരെ വിളിച്ചില്ല. അതുകൊണ്ട് സുഫിയാനെ നമുക്ക് മറക്കാം. നമ്മുടെ കുഞ്ഞോൾക്ക് റാഷിദിനെ മതി”
ഇരുന്ന കസേരയിൽനിന്ന് അബ്‌ദുക്ക എഴുനേറ്റ്
“നീ നടക്ക് ആയിഷാ”

രണ്ടുപേരും അകത്തേക്ക് കടന്നു.
അബ്‌ദുക്ക ടേബിളിനരികിലെ കസേരവലിച്ചിട്ട് അതിൽ സ്ഥാനമുറപ്പിച്ചു.

“ആക്കൂ… കുഞ്ഞോളേ… വന്നേ ഉപ്പ നിങ്ങളെ കാത്തിരിക്കുകയാണ്” ആയിഷാത്ത ഉറക്കെ വിളിച്ചുപറഞ്ഞതും രണ്ട് റൂമിന്റെ വാതിലിലൂടെ അവർനടന്ന് അബ്‌ദുക്കയുടെ ഇരുവശങ്ങളിലായി ഇരിപ്പുറപ്പിച്ചു.

കഴിച്ചുകിണ്ടിരിക്കെ
“ആക്കൂ നീ റാഷിദിനെ ഒന്ന് വിളിക്കണം. എന്നിട്ട് നാളെത്തന്നെ ഒന്ന് ഇവിടംവരെ വരാണപറയണം. വരുമ്പോ റാഷിദിന്റെ ഉപ്പയെയും കൂടെക്കൂട്ടാൻപറ”
അബ്‌ദുക്ക പറഞ്ഞു.

കേട്ടതും കുഞ്ഞോള് ഞെട്ടി ഉപ്പയെനോക്കി.
ആ ഞെട്ടലുകണ്ട അക്കു അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു.
“എന്താണുപ്പാ കാര്യം” എന്തിനാണ് റാഷിനോട് വരാൻപറയുന്നതെന്ന് അക്കുവിനറിയാം. എങ്കിലും ഉപ്പയിൽനിന്നും ആ വാക്കുകൾ കേൾക്കാനായി അക്കു സംശയഭാവം എവിടെന്നൊക്കെയോ കടമെടുത്ത് അബദുക്കയോട് ചോദിച്ചു.

“നീ പറഞ്ഞതാ അക്കു ശെരി. കുഞ്ഞോൾക്ക് റാഷിദ്തന്നെയാ എല്ലാംകൊണ്ടും നല്ലത്. ഇക്കാര്യം അവരെ അറീക്കണമല്ലോ. അതിനാണ് വരാൻപറഞ്ഞത്”

ഞെട്ടലുമാറി കുഞ്ഞോളുടെ മുഖത്ത് പതിനാലാംരാവ് ഉദിച്ചുയർന്നു.
ആഗ്രഹിച്ച ജീവിതം ഒരിക്കൽ ഉപ്പ തട്ടിത്തെറിപ്പിച്ചെങ്കിലും ഉപ്പതന്നെ ആ ജീവിതം തിരികെനൽകുന്നു എന്നോർത്തപ്പോൾ കുഞ്ഞോളുടെ മുഖത്തെ ഭാവത്തെക്കാൾ അവളുടെ മനസ്സിലെ ഭാവമായിരുന്നു എല്ലാംകൊണ്ടും സുന്ദരം. റാഷിദിനെ കിട്ടുമെന്ന സന്തോഷവും അതിന് ഉപ്പ സമ്മതിച്ചപ്പോൾ ഉപ്പയോട് തോന്നിയ സ്നേഹവും ഇല്ലത്തിനും പുറമെ അക്കു വന്നില്ലായിരുന്നു എങ്കിൽ മറ്റൊരുജീവിധം നയിക്കേണ്ടിവന്നേനെ, അതുകൊണ്ട് പെങ്ങളൂട്ടിക്ക് ഇക്കയോട് ബഹുമാനമാണോ സ്നേഹമാണോ എന്നൊന്നും അറിയാത്ത എല്ലാംകൂടിയ ഒരു അവസ്ഥയിൽ കുഞ്ഞോളുടെ മനസ്സ് തുള്ളിച്ചാടുമ്പോൾ അവളുടെ മുഖത്ത് വെറുമൊരു നാണം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

“കുഞ്ഞോളെ നിനക്ക് സമ്മതമല്ലേ” ആയിഷാത്ത ചോദിച്ചതും അറിയാതെയാണെങ്കിലും കുഞ്ഞോള് തലയാട്ടിപ്പോയി.

“കുഞ്ഞോൾക്ക് നൂറുവട്ടം സമ്മതമാണ് ന്റുമ്മാ. നിങ്ങൾ അവളുടെ മുഖത്തെ നാണംകൊണ്ടോ…?” അക്കു അവളെയൊന്ന് കളിയാക്കി.

കഴിച്ചുകൊണ്ടിരുന്ന ചോറുമെടുത്ത് കുഞ്ഞോള് അടുക്കളയിലേക്കോടി.

“ദേ കുഞ്ഞോളെ പതുക്കെപ്പോ… തട്ടിവീണാൽ നാളെ റാഷിവരുമ്പോ വികലാങ്കയെ അവന് വേണ്ടാന്നുപറയും” ഉള്ളജീവനുംകൊണ്ട് കുഞ്ഞോള് ഓടിയൊളിക്കുമ്പോഴും അക്കു അവളെ കളിയാക്കികൊണ്ടേയിരുന്നു.

ഭക്ഷണം കഴിക്കലുകഴിഞ്ഞ് അക്കു ഫോണെടുത്ത് റാഷിയെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു.

റാഷിക്ക് അക്കൂനോട് ഒരുപാട് സ്നേഹംതോന്നിയ നിമിഷം. അതുപിന്നെ അങ്ങനെയാണല്ലോ നമ്മളൊക്കെ സ്നേഹിക്കുന്നവനെ അല്ലങ്കിൽ സ്നേഹിക്കുന്നവളെ നമുക്ക്തന്നെ കിട്ടുവാൻവേണ്ടി കഷ്ടപ്പെടുന്നവരോട് നമുക്ക് ഒടുക്കത്തെ സ്നേഹമായിരിക്കും.
ആ ഒരു ഇത് റാഷിക്ക് അക്കൂനോടും തോന്നി.

“ആക്കൂ നാളെ കാലത്ത് വരാടാ. നീ ഫോൺ വെക്ക് ഉമ്മയോടും ഉപ്പയോടും പറയട്ടെ ഞാനീവാർത്ത”
റാഷി സന്തോഷത്തോടെ അത് പറഞ്ഞപ്പോൾ അക്കു കോള് കട്ടാക്കി കുഞ്ഞോളുടെ റൂമിലേക്ക് നടന്നു.

ബെഡിലിരുന്ന് ആരോടോ വളരെ സന്തോഷത്തോടെ സംസാരിക്കുന്ന കുഞ്ഞോളെ കണ്ടതും
“ആരാ കുഞ്ഞോളെ റാഷിയാണോ ഫോണിൽ” അക്കു കളിയാക്കിക്കൊണ്ട് ചോദിച്ചു.

“ഒന്നുപോ ഇക്കാ, ഇത് ജുമിയാ”

“എടീജുമീ ഞാൻ പിന്നെവിളിക്കാമെ” കുഞ്ഞോള് ഫോണിൽപറഞ്ഞ് ബെഡിൽനിന്ന് എഴുനേറ്റു.

“ഇക്കാ… റാഷിക്ക ആദ്യമായി ഇവിടെവന്ന് പെണ്ണുചോദിച്ചപ്പോൾ ഇക്കയുണ്ടായിരുന്നെങ്കിൽ എനിക്ക് സങ്കടപ്പെടേണ്ടിവരില്ലായിരുന്നു അല്ലെ…?”

“അങ്ങനൊന്നുല്ല കുഞ്ഞോളെ. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ആ സമയമെത്താതെ ഒന്നും നമുക്ക് കിട്ടുകയുമില്ല ഒന്നും നഷ്ടമാവുകയുമില്ല”
“ഹാ പിന്നേ നാളെതന്നെ നമുക്ക് നിശ്ചയം എന്നുവേണമെന്ന് തീരുമാനിക്കാം. എന്തെ കുഞ്ഞോളെ…?”

“എനിക്കറിയില്ല”

“അക്കൂ… നിന്റെ ഫോണിതാ കിടന്ന് നിലവിളിക്കിന്നു” ആയിഷാത്തയുടെ ശബ്ദംആ റൂമിനകത്തേക്ക് ഒഴുകിവന്നു.

അക്കു റൂമിൽനിന്നിറങ്ങി ടേബിളിൽനിന്ന് ഫോണെടുത്ത് ചെവിയോടടുപ്പിച്ചു.

“മറന്നോ ഇത്രപെട്ടെന്ന്” മറുതലക്കൽ നൗഷാദ്ക്കയുടെ ശബ്ദമെത്തി.

“അങ്ങനെ പറയല്ലേ നൗഷാദ്ക്കാ. ഇന്നിവിടെ കുറച്ച് തിരക്കിലായിരുന്നു. കുടുംബക്കാരുടെയും കൂട്ടുകാരുടേയുമൊക്കെ അടുത്തുപോയി അവരുടെ തെറികേൾക്കുന്ന തിരക്കിലായിരുന്നു. അതാ വിളിക്കാതിരുന്നത്. എന്താണവിടെ വിശേഷങ്ങൾ”

“ഇവിടെ ഉഷാറാണ്. ജോർജേട്ടന്റെ വണ്ടി വന്നിട്ടൂണ്ട്. എഞ്ചിൻപണിയാണ്. നീ എന്നാ വരുന്നത്”

“ജോർജേട്ടനോട് തിങ്കളാഴ്ച തുടങ്ങാമെന്നുപറ”

അവർ വർക്ഷോപ്പിലെയും നാട്ടിലെയും വിശേഷങ്ങളൊക്കെ പറഞ്ഞ് നൗഷാദ്ക്ക ഫോൺ ഫാത്തിമ താത്താക്ക് കൈമാറി. പതിവ് വിശേഷങ്ങൾതന്നെയാണ് ചോദിക്കുവാനും പറയുവാനും ഉണ്ടായിരുന്നത്.
ഏറെനേരത്തെ സംഭാഷണത്തിനുശേഷം അക്കു ഫോൺ കട്ടാക്കിയതും സനയുടെ കോളെത്തി.

“എവിടെയാ ഇക്കാ. രണ്ടുദിവസം ആയപ്പോഴേക്കും ആള് മാറിപ്പോയി. നമ്മളെയൊക്കെ മറന്നു”

“നീയെന്താ സനാ ഇങ്ങനെ. സീൻ സെന്റി ആക്കല്ലേ. എന്താണവിടെ പരിപാടി”

“പ്രത്യേകിച്ച് പരിപാടി ഒന്നുല്ല. ഞാൻ അക്കുക്കയോട് പറയാൻ മടിച്ചൊരു കാര്യമുണ്ട്. നേരിട്ട് പറയാൻ എനിക്ക് പേടിയായിരുന്നു. അതുകൊണ്ടാ ഇത്രയും വൈകിയത്. ഇനിയുമത് പറയാതിരിക്കാൻ എനിക്കുപറ്റില്ല”

സനയുടെ വാക്കുകൾ കേട്ടതും അക്കൂന്റെ കണ്ണുകൾ വിടർന്നു. നെഞ്ചിടിപ്പ് കൂടി. ചെവിയോരമിരുന്ന ഫോണെടുത്ത് അക്കു കട്ടാക്കി.
സ്വന്തം റൂമിൽനിന്നിറങ്ങി അക്കു നേരെ കുഞ്ഞോളുടെ റൂമിലേക്ക് വേഗത്തിൽ നടന്നു.

ചാരിയിട്ട വാതിൽതുറന്ന് അക്കു സ്വിച്ച്ബോർഡ് തിരഞ്ഞു.
കയ്യിൽകിട്ടിയ സുച്ചുകൾ ഒരോന്നായി മാറിമാറി ഓണാക്കിയും ഓഫാക്കിയും ആ റൂമിൽ വെളിച്ചമെത്തിച്ചു.
വെളിച്ചമടിച്ചതും കുഞ്ഞോള് കണ്ണുതുറന്നു.

“നേരംവെളുത്തോ ഇത്രപെട്ടെന്ന്…?”
കണ്ണുതുറന്ന കുഞ്ഞോള് ചോദിച്ചു.

“ഇല്ല കുഞ്ഞോളെ നേരമൊന്നും വെളുത്തിട്ടില്ല. നീ എഴുന്നേൽക്ക് ഒരു സന്തോഷവാർത്ത കേൾപ്പിക്കാം”
അക്കു കുഞ്ഞോളെ ബെഡിൽ ഇരിപ്പുറപ്പിച്ച് സനയുടെ നമ്പറിലേക്ക് വിളിച്ചു ലൗഡ്‌സ്പീക്കർ ഓൺചെയ്തു.

“എന്താ ഇക്കാ കോള്കട്ടാക്കിയത്”
മറുതലക്കൽ സനയുടെ കിളിനാദം കേട്ടു.

“കാട്ടായിപ്പോയതാ സനാ. നീ എന്താ പറയാനുണ്ടെന്ന് പറഞ്ഞത്” ഒരുപാട് പ്രതീക്ഷയോടെ അക്കു ചോദിച്ചു.

“ഇക്കാ പറഞ്ഞുകഴിയുമ്പോൾ എന്നോട് ദേഷ്യം തോന്നരുത്. എന്നെ വഴക്കുപറയരുത്”

സന പറഞ്ഞതും അക്കു ഫോണിന്റെ മൈക്ക് അടച്ചുപിടിച്ച്
“നിന്റെ നാത്തൂൻ എന്നെ ഇഷ്ടമാണെന്ന് പറയാൻപോവാ” കുഞ്ഞോളോട് അക്കു പതിയെ പറഞ്ഞു.
ശേഷം അടച്ചുപിടിച്ച കൈ എടുത്തുമാറ്റി
“നീ പറ സനാ”

“അതുപിന്നെ അക്കുക്കാ വർഷങ്ങളായി എനിക്ക് ഒരാളെ ഇഷ്ടമാണ്”

അക്കൂന്റെയും കുഞ്ഞോളുടെയും ചുണ്ടിൽ പുഞ്ചിരിവിടർന്നു.
“പടച്ചോനെ ഇക്കാടെ കാമുകി ഇക്കയോട് ഇഷ്ടമാണെന്ന് പറയുന്നത് കേൾക്കുന്ന എന്റെയൊരു ഭാഗ്യം” കുഞ്ഞോള് പതിയെ പറഞ്ഞു.

“നീ ബാക്കി പറയ് സനാ” അക്കു ഫോണിൽ പറഞ്ഞു.

“എനിക്കുമാത്രമല്ല അയാൾക്കും എന്നെ ഇഷ്ടമാണ്. മൂന്നുവർഷമായി ഞങ്ങളുടെ പ്രണയം തുടങ്ങിയിട്ട്”

“ഇവളിത് ആരുടെകാര്യമാ പറയുന്നേ. അക്കുക്ക സനയോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ… ഇനി മറ്റാരുടെയെങ്കിലും കാര്യമായിരിക്കുമോ പറയുന്നത്” കുഞ്ഞോള് സംശയത്തോടെ അക്കൂനെ നോക്കിയപ്പോൾ നിമിഷനേരംകൊണ്ട് മുഖത്തെ പുഞ്ചിരിമാഞ്ഞ അക്കുവിനെയാണ് കുഞ്ഞോള് കണ്ടത്.

“ആരാ സനാ നീ പറയുന്ന അയാൾ…?” അക്കു ചോദിച്ചു.

“അക്കുക്കാക്ക് അറിയാവുന്ന ആളാണ്‌. ആദിൽ”

അക്കുവിന്റെ സകല പ്രതീക്ഷകളും ആ പേരുകേട്ടപ്പോൾ എങ്ങോട്ടോ പോയി.
അക്കു കുഞ്ഞോളെ ബെഡിൽനിന്ന് എഴുനേറ്റ് അവന്റെ റൂമിലേക്ക് നടന്നു.

“അക്കുക്കാ ഉപ്പയോട് ഇക്കാര്യം അക്കുക്ക സംസാരിക്കണം. ആദിക്കാക്ക് വീട്ടിൽ പ്രഷറുണ്ട് കല്യാണം കഴിക്കാൻ. ഇക്കാ നിങ്ങൾ പറയില്ലേ ഉപ്പയോട്… ” സന അക്കുവിനോട് ദയനീയമായി ചോദിച്ചു.

“ഇൻശാ അല്ലാഹ്… ഞാൻ ഞായറാഴ്ച വരുമല്ലോ. അപ്പൊ സംസാരിക്കാം. ഞാൻ ഫോൺ വെക്കുകയാണ് സനാ. ഇന്ന് ഫുൾ കറക്കമായതുകൊണ്ടാണെന്ന് തോന്നുന്നു നല്ല തലവേദന” അക്കു അവളിൽനിന്നും ഒഴിഞ്ഞുമാറാൻവേണ്ടി ഒരു നുണയങ്കോട്ട് പറഞ്ഞു.

കേട്ടപാതി സന ഫോണും കട്ടാക്കി.

അക്കു തന്റെ ബെഡിലേക്ക് മലർന്നുവീണ് കറങ്ങുന്ന ഫാനിലേക്ക് നോക്കി അങ്ങനെ കിടന്നു.

ഒരുപാട് ഇഷ്ടമായിരുന്നു അക്കൂന് സനയെ. ആദ്യമായി സനയെ കാണുന്നഅന്ന് സനക്ക് പതിനാലുവയസ്സായിരുന്നു.
അക്കു ചെന്നുകേറിയ അന്നുമുതൽ അക്കൂന്റെ കൂടെനടന്ന സന. അവർ വളർന്നുവരുമ്പോൾ അവൾക്ക് അവനോടുള്ള ഇഷ്ടം ഒരു അനിയത്തിക്ക് സഹോദരനോട് തോന്നുന്ന ഇഷ്ടമാണെന്ന് മനസ്സിലാക്കാൻ അക്കുവിന് കഴിഞ്ഞില്ല.
അവളുടെ മനസ്സറിയാത്ത അവനവളെ മനസ്സിൽ പ്രതിഷ്ഠിച്ചു. ഒരിക്കൽപോലും ഒരു സൂചനപോലും നൽകാതെ.

“ഇക്കാ…” അക്കുവിന്റെ റൂമിലെത്തി കുഞ്ഞോള് പതിയെ വിളിച്ചു.

കുഞ്ഞോളെ കണ്ടതും അവൻ എഴുനേറ്റിരുന്ന്
“നീ ഉറങ്ങിയില്ലേ കുഞ്ഞോളെ… പോയി ഉറങ്ങിക്കോ”

“എന്തെ ഇക്ക ഉറങ്ങുന്നില്ലേ”

“ഉറങ്ങണം”

“ആ… സനയെ കുറ്റപ്പെടുത്താൻ കഴിയില്ല ഇക്കാ… ഇക്ക സനയെ മനസ്സിൽകൊണ്ടുനടക്കാൻ തുടങ്ങിയിട്ട് വർഷം ഒരുപാടായില്ലേ. ആദ്യമായി ഇഷ്ടം തോന്നിയഅന്ന് ഇക്ക അവളോട് പറഞ്ഞിരുന്നെകിൽ ഇന്നിപ്പോ ഈ ഇരിപ്പ് ഇരിക്കേണ്ടിവരില്ലായിരുന്നു. സാരല്ല അക്കുക്കാ, സനയെ ഇക്കാക്ക് വിധിച്ചിട്ടില്ല. ഇക്കാടെ മനസ്സറിയാൻ ഓൾക് കഴിഞ്ഞില്ല. ഇനി അത് ആലോചിച്ച് ഉറക്കംകളയണ്ട. നല്ലകുട്ടിയായിട്ട് ഉറങ്ങാൻനോക്ക്” കുഞ്ഞോള് അക്കുവിനെ സമാധാനിപ്പിച്ച് പോകാനൊരുങ്ങി.

“ശെരിയാ… എന്റെ ഇഷ്ടം ഞാൻ ഒരിക്കലെങ്കിലും പറഞ്ഞിരുന്നെങ്കിൽ, പറയാൻ ശ്രമിച്ചിരുന്നെങ്കിൽ സനയെ എനിക്ക് കിട്ടിയേനെ. ഇനി പറഞ്ഞിട്ട് കാര്യല്ല. ഓള് പോയി” ഉള്ളിൽ ഒരുപാട് സങ്കടമുണ്ടെങ്കിലും അക്കു കുഞ്ഞോളുടെ മുന്നിൽ ഒന്ന് പുഞ്ചിരിച്ചു.

_______________________

“അക്കുക്ക എന്താ പെട്ടെന്ന് ഫോൺ വെച്ചത്. ഇനി ഞാൻ പറഞ്ഞതോ മറ്റൊരാളെ ഇഷ്ടപ്പെട്ടതോ ഇക്കാക്ക് ഇഷ്ടമായില്ല എന്നുണ്ടോ…? ഞാൻ പറഞ്ഞാൽ ചിലപ്പോ ഉപ്പ സമ്മതിച്ചില്ലങ്കിലോ എന്നുകരുതിയാ ഇക്കയോട് പറഞ്ഞത്. ഇനിയിപ്പോ ഇക്കതന്നെ മുടക്കുപറയുമോ” ബെഡിലേക്ക് വീണ സന കാടുകയറി ചിന്തിക്കുവാൻതുടങ്ങി.
അക്കുവിനോട് പറഞ്ഞതോർത്ത് ടെൻഷനായ സന വീണ്ടും അക്കുവിനെവിളിച്ചു.

“ഇക്കാ എന്നോട് ദേഷ്യമുണ്ടോ…?”

“ഇല്ലല്ലോ”

“എന്നെയും ആദിക്കയെയും ചേർത്തുവെക്കുന്നതിനുപകരം അക്കുക്ക ഞങ്ങളെ പിരിക്കാൻ ശ്രമിക്കോ…?”

“എന്താ നിനക്ക്. നിനക്കെന്നെ വിശ്വാസമില്ലേ സനാ. ഞാൻ അങ്ങോട്ടുവന്നാൽ ആദ്യം ആദിലിനെ പോയി കാണാം. അവൻ സമ്മതിച്ചാൽ നിന്റെ ഉപ്പയോട് പറയാം. ഉപ്പയെകൊണ്ട് ഞാൻ സമ്മതിപ്പിക്കാം, അതുപോരെ സനാ”

“ആദിക്കയും വീട്ടുകാരും സമ്മതിച്ചതാണ്. എന്റെ ഉപ്പസമ്മതിച്ചാൽ വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല”

“ശെരി… ഉപ്പയുടെകാര്യം ഞാനേറ്റു. നീ ഉറങ്ങാൻനോക്ക്”

“പിന്നേ…” സന എന്തോ പറയാനൊരുങ്ങിയതും ആ കോള് കാട്ടായിരുന്നു.

ഒരുപാട് സമാധാനത്തോടെ സന ഉറങ്ങാൻ കിടന്നപ്പോൾ, മറ്റൊരുനാട്ടിൽ ഒരുവീടിന്റെ ഇരുട്ടുമൂടിയ മുറിയിൽ ജാനാലുകൾ തുറന്നിട്ട്‌ വിദൂരദയിലേക്ക്നോക്കി ഇരുട്ടിൽ ആരെയോ കണ്ണുകൊണ്ട്തിരയുന്ന അക്കു. അവന്റെ ഉറക്കം നഷ്ടമായിരിക്കുന്നു.
ഏറെനേരം ആ ഇരിപ്പ് തുടർന്നു.
പിന്നീടെപ്പോഴോ മൊബൈലിന്റെ വെളിച്ചത്തിൽ അക്കു പതിയെ ശബ്ദമുണ്ടാക്കാതെ വാതിൽതുറന്ന് വീടിനുപുറത്തിറങ്ങി.
ഷെഡിലിരിക്കുന്ന അവന്റെ ബുള്ളറ്റിൽകയറി രണ്ടുകിലോമീറ്റർ ദൂരമുള്ള ബീച്ചിലേക്ക് പുറപ്പെട്ടു.

ആളും ആരവങ്ങളും ഒന്നുമില്ലാത്ത ശാന്തമായി കിടക്കുന്ന മണൽപ്പരപ്പ്.
അങ്ങിങ്ങായി ആളൊഴിഞ്ഞ ഇരിപ്പിടങ്ങൾ ആരെയൊക്കെയോ കാത്തിരിക്കുന്നു.
കരയോടുചേരുന്നെങ്കിലും ആയുസ്സില്ലാതെ ഊർന്നുപോകുന്ന തിരമാലകൾ.

ചെറുതായി വീശിയടിക്കുന്ന ഇളംകാറ്റിലൂടെ അക്കു ലക്ഷ്യമില്ലാതെ നടന്നു.
ഏറെ ദൂരംനടന്ന് മൈബൈലിൽ സമയം നോംകിയപ്പോൾ നാലുമണി.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!