Skip to content

മിഴിയറിയാതെ – ഭാഗം 15

മിഴിയറിയാതെ

ഇനി എനിക്കൊന്നു പ്രണയിക്കണം. മനസറിഞ്ഞു,  ഹൃദയത്തിന്റെ അടി തട്ടിൽ അവൾക്കായി കരുതി വച്ച സ്നേഹം പകർന്നു നല്കി അവളെ എന്റെ നെഞ്ചോട് ചേർക്കണം.   വേദനിപ്പിച്ചതിനൊക്കെ പകരം,  ഇരട്ടി സ്നേഹം കൊണ്ട് മൂടണം. വൈകാതെ അവളെ എന്റെ നല്ല പാതിയാക്കി ശ്രീമംഗലത്തിന്റെ വിളക്ക് ആക്കണം….

   “എന്നാലും ആരും എന്നോട് പറഞ്ഞില്ലാലോ അവളു വന്നുന്ന്. നേരിട്ട് കണ്ടു സന്തോഷിച്ചാൽ മതിയെന്നാവും… അല്ലേലും പറയാഞ്ഞത് നന്നായി. പറഞ്ഞിരുന്നേൽ ഞാൻ ട്രെയിനിങ് പൂർത്തിയാക്കില്ലായിരുന്നു..അതിനു എന്റെ മനസു അനുവദിക്കില്ലാരുന്നു. അന്നേരം ഞാൻ ഇവിടെ എത്തിയേനെ .

    ദേവനെ വിളിച്ചതും അവൻ എത്താറായിന്നു പറഞ്ഞു. രാമേട്ടന് കാശും കൊടുത്തു പുറത്തേക്കിറങ്ങി….

  അവിടെ തന്നെ നിൽക്കാതെ  മുന്നോട്ട് നടന്നു. മനസ്‌ അത്രയേറെ തുടി കൊട്ടുന്നുണ്ടായിരുന്നു…

    അവളെ കാണാതെ അഞ്ചു വർഷങ്ങൾ… ഞാൻ നഷ്ടപ്പെടുത്തിയ എന്റെ സന്തോഷത്തിന്റെ അഞ്ചു വർഷങ്ങൾ… എല്ലാർക്കും സന്തോഷം ആയിട്ടുണ്ടാകും… ദേവൻ പറയുംപോലെ അവളായിരുന്നു ആ വീടിന്റെ സന്തോഷം.

   മുന്നിലായി ഒരു ബൈക്ക് കൊണ്ട് നിർത്തിയപ്പോളാണ് ശെരിക്കും സ്വബോധം ഉണ്ടായതു ..

   “നീ എന്താ ദത്താ നടന്നെ,  രാമേട്ടന്റെ ചായക്കടയുടെ മുന്നിൽ ഉണ്ടാവും എന്നു പറഞ്ഞിട്ട്,   “ഞാൻ ഓഫീസിൽ നിന്നും വരുന്ന വഴിയാ. നിന്നെ കാണാഞ്ഞിട്ട് ചുറ്റും പരാതിയപ്പോളാണ് രാമേട്ടൻ പറഞ്ഞത് നീ മുന്നോട്ട് നടന്നുന്ന്.

  എന്താ നടക്കാന്ന് വച്ചതു . അല്ലെങ്കിൽ  ലോക കാര്യവും പറഞ്ഞു ഞാൻ വന്നാൽ കൂടി രാമേട്ടന്റെ കടയിൽ നിന്നും ഇറങ്ങാത്ത ആളല്ലേ…

    “അതു ഞാൻ സന്തോഷം കൊണ്ട്,  എന്തോ ഓർത്തു നടന്നതാ ദേവാ. അവിടെ നില്ക്കാൻ തോന്നിയില്ല. കാലിനെകാൾ വേഗതയിൽ മനസു ഓടുന്നുണ്ടടോ …

   “അതെന്താ ദത്താ നിനക്കിത്ര സന്തോഷം വരാൻ…

   “നിനക്കൊന്നും അറിയില്ലലോ അല്ലേ… നിങ്ങളാരും എന്നോട് ഒന്നും പറഞ്ഞില്ലെലും ഞാൻ അറിഞ്ഞു…

  “എന്റെ വേദു വന്നു അല്ലേ…. നീ പെട്ടന്ന് വണ്ടി എടുത്തേ എനിക്ക് എത്രയും പെട്ടന്ന് വീടത്തിയാൽ മതി.ഇത്രയും വർഷം ഞാൻ അവളെ കാണാതെ ഇരുന്നത് പോലെ അല്ല. ഇനിയും ഒരു നിമിഷം അവളെ എനിക്ക് കാണാതിരിക്കാൻ പറ്റില്ല. അവളെ കാണാത്ത ഓരോ നിമിഷവും എനിക്ക് എന്നെ നഷ്ടപ്പെടും ദേവാ. അതുകൊണ്ട് പെട്ടന്നു വണ്ടി വിട്ടോ ..

   “ബൈക്കിന്റെ പിന്നിൽ കേറി അവനതു പറയുമ്പോൾ മനസു പിടയ്ക്കുകയായിരുന്നു … നിന്നോട് ഞാൻ എന്താ  ദത്താ  പറയുക, നിന്റെ കാത്തിരിപ്പിന്റെ അവസാനം,  നിന്റെ സന്തോഷങ്ങളുടെയും അവസാനം ആണെന്നോ.നിന്നെ എങ്ങനെ എല്ലാം പറഞ്ഞു മനസിലാക്കും. ഞാൻ ആശക്തനാകുന്നു. ധൈര്യം കൈവിട്ടു പോകുന്നു ദത്താ.

   നീ എങ്ങനെ ഇത് സഹിക്കും എന്നറിയില്ല.. ദൈവം നിനക്ക് എല്ലാം  താങ്ങാനുള്ള ശ്കതി തരട്ടെ…

    “ടാ ദേവാ നീ ഇവിടെ ഒന്നും അല്ലേ,  ഞാൻ ചോദിച്ചതിന് ഉത്തരം പറയാത്തതെന്താ..

 ദത്തൻ തട്ടി വിളിച്ചപ്പോളാണ് അവൻ എന്നോട് എന്തോ ചോദിച്ചോണ്ടിരുന്നെന്നു മനസിലായത്.  അതിനു നീ എന്താ ചോദിച്ചേ..

  ഹ! ബെസ്റ്റ് നീ ഇത് ഏതു ലോകത്താണ്.. ഒന്നും പറഞ്ഞില്ല.. ഒന്ന് വേഗം വണ്ടി വിട്…

  “എനിക്ക് എത്രയും പെട്ടന്നു  വീടത്തിയാൽ മതി. നിനക്ക് പറഞ്ഞാൽ മനസിലാകില്ല എന്റെ ഇപ്പോളത്തെ അവസ്ഥ, എന്റെ ചിന്തകളിൽ ഇപ്പോൾ ഭ്രാന്താണ് പൂക്കുന്നത്, വേദു എന്ന ഭ്രാന്ത്… 

   ദേവാ.. അവൾക്കെന്നോട് ദേഷ്യം ഉണ്ടാകുവോ ഇപ്പോളും… എന്നോട് ക്ഷമിക്കുവോട അവളു, എന്നിൽ പാതിയാവാൻ അവൾ തയ്യാറാകുവോട.. …

       “ദത്തന്റെ ചോദ്യങ്ങൾ എനിക്ക് നേരെ വാള് പോലെ വീശികൊണ്ടിരുന്നു….

      വീടത്തിയതും അവനു ഒരു വെപ്രാളം ആയിരുന്നു……

   ഉമ്മറത്തേക്ക് ഓടി കേറുന്ന അവനെ കണ്ടു നെഞ്ചോക്കെ പിടഞ്ഞുപോയി. അറിഞ്ഞോ അറിയാതയോ അവൻ ചെയ്ത തെറ്റുകൾക്ക് കൊടുക്കേണ്ടി വന്ന വില അവന്റെ ജീവിതം തന്നെ ആയിരുന്നു…

     അവൻ എത്തിയത് അറിഞ്ഞു എല്ലാവരും ഉമ്മറത്തേക്ക് എത്തിയിരുന്നു…

 എല്ലാരുടെ മുഖത്തും വേദന തെളിഞ്ഞു കാണാം… എല്ലാവരുടെ ഉള്ളിലും എരിയുന്ന തീ എനിക്ക് കാണാൻ കഴിഞ്ഞു..

    “ട്രെയിനിങ് ഒക്കെ കഴിഞ്ഞോ മോനെ ..അച്ഛന്റെ ഇടറുന്ന സ്വരം ഞാൻ കേട്ടു ..

കഴിഞ്ഞു അച്ഛാ…

  അച്ഛനുള്ള ഉത്തരം കൊടുത്തു കൊണ്ട് നേരെ വേദൂന്റെ അടുത്തേക്കാണ് പോയത്….

     “കണ്ണ് നിറയെ  അവളെ കാണുകയായിരുന്നു ഞാൻ,  അഞ്ചു വർഷങ്ങൾക്കു ശേഷം ഉള്ള കൂടി കാഴ്ച… പഴയ ദാവണിക്കാരി പെണ്ണിൽ നിന്നും സാരിയിലേക്ക്  മാറിയിരിക്കുന്നു…. ഉടുത്തിരിക്കുന്ന കോട്ടൺ സാരിയും പൊട്ടുകുത്താത്ത നെറ്റിത്തടങ്ങളും മഷി എഴുതാത്ത കണ്ണുകളും എന്നിൽ അസ്വസ്ഥ സൃഷ്ടിച്ചു…   ഞാൻ ഒരിക്കലും അവളെ ഇങ്ങനെ കണ്ടിട്ടില്ല…

   അടുത്തുപോയി അവളുടെ കൈകൾ പിടിച്ചു അതിൽ മുഖം അമർത്തുമ്പോൾ എനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ കണ്ണുകൾ പെയ്തിറങ്ങി…

  “ദത്തെട്ടാ എന്താ ഇത് കയ്യിന്നു വിട്…

 വർഷങ്ങൾ ക്ക് ശേഷം അവളുടെ ശബ്ദം എന്റെ ചെവിയിൽ തേന്മഴ പോലെ പെയ്തിറങ്ങി…

   കുറച്ചു സമയം കഴിഞ്ഞും കൈയിൽ നിന്നും മുഖം മറ്റാഞ്ഞിട്ടു ആകും അവൾ  ബലമായി തന്നെ കൈ വിടുവിച്ചു….

  പക്ഷെ അതെ നിമിഷം തന്നെ അവളെ  നെഞ്ചോടു ചേർത്ത് അവളുടെ  തോളിൽ മുഖം അമർത്തി ഞാൻ  നിന്നു… അറിഞ്ഞുകൊണ്ടായിരുന്നില്ല. പക്ഷെ അപ്പൊ അങ്ങനെ ചെയ്യാനായിരുന്നു തോന്നിയത്..

     “ദത്തേട്ടൻ വന്നു കൈ പിടിച്ചു അതിൽ മുഖം അമർത്തിയപ്പോൾ ആദ്യം ഒരു ഞെട്ടലായിരുന്നു. കൈയിലെ നനവ് ആ മനുഷ്യൻ കരയുകയാണെന്നു അറിയിക്കുകയായിരുന്നു. കൈവിടിവിക്കാൻ ശ്രമിക്കും തോറും ശക്തമായി തന്നെ മുഖം കൈകളിൽ അമർന്നു. ബലമായി കൈകളിലെ പിടി വീടിവിക്കുമ്പോൾ ഓർത്തിരുന്നില്ല ആ മനുഷ്യൻ എന്നെ നെഞ്ചോട് ചേർക്കും എന്നു…

   എന്റെ തോൾ നനയുന്നതിനനുസരിച്ചു നെഞ്ച് വേദനിക്കുന്നുണ്ടായിരുന്നു.ആ ഹൃദയവേദന എനിക്ക് മനസിലാകുന്നുണ്ടായിരുന്നു..

  ദത്തെട്ടനെ മാറ്റാൻ ശ്രമിക്കും തോറും എന്നിലുള്ള ആ പിടി മുറുകി കൊണ്ടിരുന്നു. ആ മുറുക്കത്തിൽ നിന്നു തന്നെ ആ ഹൃദയത്തിന്റെ സംഘർഷം എനിക്കറിയാൻ കഴിഞ്ഞു..

 വിട് ദത്തേട്ടാ. എന്നെ വിട്.. എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

അപ്പോളേക്കും ഗൗരിയുടെ കൈയിൽ നിന്നും ഊർന്നിറങ്ങി നിലവിളിച്ചു കൊണ്ട് കല്ലുമോൾ എന്റെ അടുത്തെത്തിയിരുന്നു…

 എന്നെ ദത്തേട്ടൻ ഉപദ്രവിക്കുന്നു എന്നാണ് മോള് കരുതിയത് … അവളുടെ കരച്ചിലിന്റെ ശക്തി കൂടി കൊണ്ടിരുന്നു…

  ദത്തെട്ടാ മാറു ദത്തെട്ടാ മോള് കരയുന്നു ഞാൻ അവളെ എടുക്കട്ടേ… മാറു പ്ലീസ്….

     “പെട്ടന്ന് ഞെട്ടി മാറി  ദത്തേട്ടൻ എന്നെയും എന്റെ അടുത്ത് നിൽക്കുന്ന മോളെയും മാറി മാറി നോക്കി…

   “ഇത്….. അത് ചോദിക്കുമ്പോൾ ആ മനുഷ്യനെ വിറയ്ക്കുന്നുണ്ടായിരുന്നു..

    “ന്റെ മോളാണ് കല്യാണി…..

 എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ടത് പോലെ. ആ മനുഷ്യന്റെ കാലുകൾ പിന്നോട്ട് ചലിച്ചു..

   ഒന്നും മിണ്ടാതെ ആരെയും നോക്കാതെ പടികൾ കേറി പോകുന്ന ആ മനുഷ്യനെ കണ്ണീരോടെ ഞാൻ നോക്കി നിന്നു….

    

     ദത്തൻ ഒന്നും മിണ്ടാതെ മുകളിലേക്കു പോയപ്പോൾ തന്നെ വല്ലാതെ പേടി തോന്നി.. അവന്റെ പിന്നാലെ മുറിയിലേക്ക് പോകുമ്പോൾ അവിടെ എത്തുന്നതിനു മുന്നേ തന്നെ എന്തൊക്കയോ താഴെ വീണു ഉടയുന്ന ശബ്ദം കേട്ടു. അവിടെ എത്തിയപ്പോൾ കണ്ടത് എല്ലാം എറിഞ്ഞുടയ്ക്കുന്ന ദത്തനെയാണ് കണ്ടത്…

   ദത്താ..  എന്തായിത്…. ഒന്ന് നിർത്തു ദത്താ ..അവനെ പിടിച്ചു മാറ്റുമ്പോൾ  എന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.

     ആ തറയിൽ ആയി ഇരുന്നുകൊണ്ട് രണ്ടു കൈകൊണ്ടും തലമുടിയിൽ  കോർത്തു വലിച്ചുകൊണ്ട് ഒരു ഭ്രാന്തനെ പോലെ അവൻ അലറി വിളിച്ചു…  

   ഓടി പോയി അവനെ മാറോട് ചേർത്തു, ഞാനും കരഞ്ഞു .ഇങ്ങനെ കരയല്ലേടാ നീ തളർന്നു പോകല്ലേടാ… നിന്നെ ഇങ്ങനെ കാണാൻ വയ്യ ദത്താ..

  എന്റെ കരച്ചിൽ കണ്ടിട്ടാകും അവൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു മനസിനെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു..

  കുറച്ചു നേരം മൗനമായിരുന്നു ഞങ്ങൾക്കിടയിൽ. വാക്കുകൾ നഷ്ടപ്പെട്ടത് പോലുള്ള ശൂന്യത ഞങ്ങളെയാകെ വന്നു മൂടി.. 

     കുറച്ചു കഴിഞ്ഞു അവൻ തന്നെ സംസാരിച്ചു തുടങ്ങി…

    “തോറ്റില്ലെ ദേവാ  ഞാൻ,  അവളെന്നെ തോല്പിച്ചില്ലേ.. അത്രയ്ക്ക് വലിയ തെറ്റാണോ ഞാൻ ചെയ്തത്… അന്ന് അവൾ എന്നോട് ഷമിച്ചുന്നു പറഞ്ഞതൊക്കെ വെറുതെ ആയിരുന്നു അല്ലേ…

      അവള്.. അവളെന്റെ അല്ലേ ദേവാ. പിന്നെങ്ങനെയാ അവൾക്കു വേറെ ഒരാളെ സ്നേഹിക്കാൻ കഴിയാ….

  പലപ്പോഴും പറയാൻ കഴിയാതെ അവന്റെ വാക്കുകൾ ഇടരുന്നുണ്ടായിരുന്നു..

     നീ അല്പം കിടന്നോ വന്നതല്ലേ ഉള്ളൂ. ഒന്നും സംസാരിക്കണ്ട…. പതിയെ അവനെ പിടിച്ചു കട്ടിലിൽ കിടത്തിയിട്ട് താഴേക്കിറങ്ങി…

   താഴെ ഉള്ള എല്ലാ മുഖങ്ങളിലും കണ്ണുനീർ പാട കെട്ടിയിട്ടുണ്ടായിരുന്നു. എല്ലാവരും പേടിച്ച മുഹൂർത്തം… ദത്തൻ അവന്റെ കാത്തിരിപ്പു വെറുതെ ആയിപോയിന്നറിയുന്ന നിമിഷം… അതും കഴിഞ്ഞു…

  ദേവേട്ട…. ദത്തേട്ടൻ…..

   കിടക്കുവാ ഗൗതം.. അറിയില്ല അവനെങ്ങനെ ഇത് ഉൾക്കൊള്ളും എന്നു…

   വേദു എന്തിയെ…..

   “മുറിയിലേക്ക് പോയി….

   അവളും കേട്ടു കാണും അല്ലേ മുകളിലത്തെ ബഹളം…..

അതിനെന്നും വേദനിക്കാനേ വിധി ഉള്ളൂ…..

  ഇതൊക്കെ കണ്ടു നീറാൻ നമ്മളും…

   

   കല്ലുനെ മുത്തശ്ശിയുടെ അടുത്താക്കി മുറിയിൽ  വന്നു കിടക്കുമ്പോഴും മനസിന്റെ  പിടച്ചിൽ മാറിയിരുന്നില്ല…

    ദത്തേട്ടൻ… മീശക്കു കട്ടി വന്നിരിക്കുന്നു… ശരീരമൊക്കെ ഉറച്ചിരിക്കുന്നു… പഴയ ഗൗരവം ഒന്നും ഇപ്പൊ ഇല്ല…

    ദത്തേട്ടൻ കരയുന്നതു കണ്ടപ്പോൾ .പ്രാണൻ നിന്നപോലെ ആണ് എനിക്ക് തോന്നിയതു… ആ കണ്ണുകളിലെ സങ്കടം.. വയ്യ ഈശ്വരാ ഇതൊക്കെ താങ്ങാൻ എനിക്ക് വയ്യ…

    “എന്താ എനിക്ക് മാത്രം ഇങ്ങനെ ഒരു വിധി.. പ്രാണനെകാളും സ്നേഹിച്ചവൻ എത്ര അടുത്ത് വന്നാലും അകന്നു നിൽക്കാനാണല്ലോ  കണ്ണാ  എന്റെ വിധി….

  ഇപ്പൊ തോന്നുന്നു ഇങ്ങടേക്ക്‌ വരരുതായിരുന്നുന്ന്…. പക്ഷെ ന്റെ ഗൗരിയും കല്ലുമോളും….. ഓർക്കും തോറും മനസു ചുട്ടു പൊള്ളി കൊണ്ടിരുന്നു..

   ഞാൻ കാരണം എല്ലാവർക്കും വിഷമം ആയി എന്നുള്ള ചിന്തയാകാം. മുറിക്കു പുറത്തിറങ്ങാൻ തോന്നിയില്ല..

  ഇന്നലെ വരെ സന്തോഷമായിരുന്നു ഈ വീട്ടിൽ. ഇപ്പൊ ആകെ ഒരു മൂകത…

      “വേദേച്ചി അത്താഴം കഴിക്കുന്നില്ലേ..

   ” എനിക്ക് വേണ്ട ഗൗരി നീ കഴിച്ചോ…

കല്ലുമോൾ ഉറങ്ങിയോ…

  ഇല്ല ദേവേട്ടന്റെ അടുത്തുണ്ട്….

   

     തോളിൽ കിടന്നുറങ്ങുന്ന മോളെ ഗൗരിയുടെ കൈയിൽ കൊടുത്തിട്ടു  നേരെ ദത്തനടുത്തേക്കു ചെന്നു…

 എല്ലാം കണ്ടു മോളും നന്നായിട്ട് പേടിച്ചിട്ടുണ്ടായിരുന്നു..

   “ടാ ദത്താ എണീക്കു എന്തു കിടപ്പാണിത്. എണീറ്റൊന്നു കുളിക്കു. കണ്ണൊക്കെ വീർത്തിരിക്കുന്നു. നിന്നെ ഇങ്ങനെ കണ്ടാൽ എല്ലാവർക്കും സങ്കടം ആകില്ലേ…

    എല്ലാരുടെയും കാര്യം പോട്ടെ മുത്തശ്ശിക്ക് വേണ്ടി എങ്കിലും പഴയ ദത്തനായിക്കൂടെ നിനക്ക്. എത്ര വട്ടം ചോദിച്ചൂന്നറിയോ മുത്തശ്ശി നിന്നെ. ന്റെ കുട്ടി എങ്ങനെ സഹിക്കും എന്നൊരു പല്ലവി മാത്രേ ഉള്ളൂ ആ നാവിൽ… ഇനി ഒരു തകർച്ച കൂടി കാണാൻ ആ പാവത്തിന് കഴിയില്ലടാ…

     “പതിയെ എണീറ്റു കട്ടിലിൽ ചാരി ഇരുന്നു..

  മനസ്സ് മടുത്തു പോയിരിക്കുന്നു ദേവാ …. ഇപ്പോൾ ഈ നിമിഷം മരിച്ചു പോയാലും സന്തോഷം. അത്രയേറെ മടുത്തിരിക്കുന്നു മനസ്സ്…

 എന്തൊക്കയാടാ നീയ് പറയണേ..

      “നീ ഒന്ന് കുളിച്ചു ങ്ങടെക്ക് വാ. ഞാൻ താഴെ ഉണ്ടാകും. നീ വന്നിട്ട് ഒരുമിച്ചു കഴിക്കാം… ഒന്ന് കുളിക്കുമ്പോ അല്പം ആശ്വാസം ഉണ്ടാകും..

  അതും പറഞ്ഞു ഞാൻ താഴെക്കിറങ്ങാൻ തുടങ്ങി…

    ദേവാ….

 ദത്തന്റെ വിളി കേട്ടാണ് തിരിഞ്ഞു നിന്നത്…   ന്താടാ ന്തേലും വേണോ നിനക്ക്…

  “അയാളും വന്നിട്ടുണ്ടോ…..

     “ആരു…

      “വേദുന്റെ…..

       തിരികെ ദത്തന്റടുക്കലായ് വന്നിരുന്നു… ഹരി ആയിരുന്നു ആളു.. സുഭദ്രപ്പയുടെ മോൻ… പക്ഷെ അവരൊന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ആക്‌സിഡന്റ് ആയിരുന്നെന്ന പറഞ്ഞത്.. അതുകൊണ്ടാ അവര് നാട്ടിലേക്കു വന്നത്. ഹരിയുടെ പെങ്ങളും കൂടെ ഉണ്ട് ഗൗരി…

    വേറെ ഒന്നും അറിയില്ല ദത്ത… അവന്റെ മുഖത്തു നോക്കാതെ ആണ് അത്രയും പറഞ്ഞത്…

    “അവളുടെ ജീവിതം എന്താ ദേവാ ഇങ്ങനെ.. നഷ്ടങ്ങൾ മാത്രേ അതിനുണ്ടായിട്ടുള്ളു. ഇതൊക്കെ എങ്ങനെയാടാ അവൾക്കു സഹിക്കാൻ കഴിയണേ…

   ഞാൻ ആണ് എല്ലാറ്റിനും കാരണം അല്ലേ ദേവാ. അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് എന്നോടൊപ്പം ഇവിടെ ഉണ്ടാവുമായിരുന്നില്ലേ സന്തോഷത്തോടെ… ശാപം കിട്ടിയത് എനിക്കാവും.അവളെ പോലൊരു മാണിക്യത്തെ അവഗണിച്ചില്ലേ. അതിനു ദൈവം തന്ന ശിക്ഷയാണിത്..

     അതൊന്നും ഇനി ആലോചിക്കണ്ട… നീ കുളിച്ചിട്ട് വാ…

   എനിക്ക് വേണം ദേവാ അവളെ,ഹരി ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ഇങ്ങനെ പറയില്ലായിരുന്നു.. എന്നാലും അവളെ മറക്കാൻ എനിക്ക് കഴിയില്ല അവളുടെ ഓർമയിൽ മരണം വരെ ഞാൻ ജീവിച്ചേനെ.

   പക്ഷെ ഇപ്പൊ..  ഒറ്റയ്ക്കാക്കില്ല ഞാൻ. ഇനിയും നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല.എന്റെ ആത്മാവിൽ കലർന്നവളാണ് അവൾ, അവളില്ലെങ്കിൽ ഞാൻ ഇല്ല ദേവാ…

   നീ വിചാരിക്കും പോലെ അതൊന്നും എളുപ്പമല്ല ദത്ത. അവള് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അത് വേദു വാണു… അറിയാല്ലോ നിനക്കവളുട സ്വഭാവം…

   അതൊന്നും നിക്ക് അറിയില്ല  പക്ഷെ ഇനി ഒന്നിനു വേണ്ടിയും ഞാൻ അവളെ വിട്ടു കളയില്ല ഒന്നിനുവേണ്ടിയും.അവളുടെ കൂടെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവസാനിപ്പിക്കും ഞാൻ ഈ ജീവിതം…

    

   വേദേച്ചി….

  “നീ കഴിച്ചോ ഗൗരി….

 “ആം… ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ….

   എന്തിനാ മുഖവുര…..പറഞ്ഞോ

 “ദത്തേട്ടന്റെ സങ്കടം കണ്ടിട്ടു സഹിക്കുന്നില്ല.ചേച്ചിയും വേദനിക്കുന്നില്ലേ ഒത്തിരി.  വേദേച്ചിക്ക് സത്യം പറഞ്ഞൂടെ എല്ലാവരോടും.. ദത്തേട്ടനെ വിവാഹം കഴിച്ചൂടെ…

    എന്തു സത്യം പറയണം ഗൗരി. ഞാൻ ഒരു കൊലപാതകിയാണെന്നോ. ആരുടയോക്കയോ കത്തിയിൽ നിന്നും രക്ഷപെടാൻ ഈ നാട്ടിലേക്കു ഓടി വന്നതാണെന്നോ. എന്നിട്ട് ഇവിടുള്ളവരുടെ ജീവൻ കൂടി ആപത്തിലാക്കണോ ഞാൻ പറയു…

   “ചേച്ചി.. ഞാൻ… ചേച്ചിയുടെ മനസു നീറുന്നതു സഹിക്കാൻ കഴിയുന്നില്ല. ഞാൻ കാരണം അല്ലേ എല്ലാം…

  ” കരയാൻ വേണ്ടി പറഞ്ഞതല്ല.. നീ കാരണവും അല്ല ഒന്നും. എന്റെ വിധിയാണ് എല്ലാം…. നിന്നേം  കല്ലുമോളെയും സുരക്ഷിതമായി ഇവിടെ എത്തിക്കാൻ കഴിഞ്ഞില്ലേ എനിക്ക് അതുമതി…..

   തുടരും….

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!