Skip to content

മിഴിയറിയാതെ – ഭാഗം 16

മിഴിയറിയാതെ

എന്തു സത്യം പറയണം ഗൗരി. ഞാൻ ഒരു കൊലപാതകിയാണെന്നോ. ആരുടയോക്കയോ കത്തിയിൽ നിന്നും രക്ഷപെടാൻ ഈ നാട്ടിലേക്കു ഓടി വന്നതാണെന്നോ. എന്നിട്ട് ഇവിടുള്ളവരുടെ ജീവൻ കൂടി ആപത്തിലാക്കണോ ഞാൻ പറയു…

   “ചേച്ചി.. ഞാൻ… ചേച്ചിയുടെ മനസു നീറുന്നതു സഹിക്കാൻ കഴിയുന്നില്ല. ഞാൻ കാരണമല്ലേ  എല്ലാം…

  ” കരയാൻ വേണ്ടി പറഞ്ഞതല്ല.. നീ കാരണവും അല്ല ഒന്നും. എന്റെ വിധിയാണ് എല്ലാം…. നിന്നേം  കല്ലുമോളെയും സുരക്ഷിതമായി ഇവിടെ എത്തിക്കാൻ കഴിഞ്ഞില്ലേ എനിക്ക് അതുമതി…..

    രാവിലെ എണീറ്റപ്പോൾ തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു. എന്നാലും മനസിൽ ഇപ്പൊ തണുപ്പാണ്… എന്തു സംഭവിച്ചാലും അവളെ ഞാൻ ഒറ്റയ്ക്കാക്കില്ല. എനിക്ക് പ്രണയിക്കണം മനസറിഞ്ഞു ന്റെ ഹൃദയത്തോട് ചേർത്തു നിർത്തണം…

  അവളെന്നെ സ്നേഹിച്ചിരുന്നില്ലേ എന്ന ചോദ്യം മനസിനെ മതിച്ചോണ്ടിരുന്നു. അവൾക്കു വേറെ ഒരാളെ സ്നേഹിക്കാൻ കഴിഞ്ഞു എന്നുള്ള ഓർമ പോലും എന്നിൽ തീകോരി ഇടുന്നുണ്ടായിരുന്നു…

   എണീറ്റു ഫ്രഷ് ആയി താഴേക്കിറങ്ങി… ആദ്യം മുത്തശ്ശിയുടെ അടുത്താണ് പോയത്. ഓടി ചെന്നു ആ മടിയിൽ കിടന്നു… ചുളിവ് വീണ കൈകൾ ന്റെ തലമുടിയിലൂടെ ഓടിച്ചു കൊണ്ടിരുന്നു….

   “ദത്തൻ കുട്ടി.. മോനിന്നലെ വന്നിട്ട് എന്താ മുത്തശ്ശിയെ കാണാൻ വരാത്തത്. ന്റെ കുട്ടിക്ക് വല്യ പ്രയാസായി അല്ലേ.. സാരല്യ മോൻ അതു മറന്നേക്കൂ ഈ ജന്മത്തിൽ അവളെ നിനക്ക് വിധിച്ചിട്ടില്ല…..

    ഇനി നിന്നെ പഴേത് പോലെ കാണാൻ ഇവിടാർക്കും പാങ്ങില്ല കുട്ട്യേ.. അതുകൊണ്ട് എന്റെ മോൻ എല്ലാം സഹിക്കണം. ഇനി നിന്റെ ചിരിമായാൻ പാടില്ല ട്ടോ….

    മുത്തശ്ശിയുടെ വാക്ക് കേട്ടു,  അടഞ്ഞ കണ്ണിനിടയിൽ കൂടി കണ്ണുനീർ ചാലു വീഴ്ത്തി തുടങ്ങി… വേദന തന്നെയാണ് ഹൃദയം മുറിയുന്ന വേദന, ശ്വാസം കിട്ടാതെ പ്രാണൻ പിടയുന്ന വേദന…

     “വാതിലിൽ ആരുടെയോ അനക്കം കേട്ടിട്ടാണ് കണ്ണ് തുറന്നു നോക്കിയത്..

 മോളെയും എടുത്ത് നിൽക്കുന്ന വേദുനെ ആണ് കണ്ടത്. കരഞ്ഞു എന്നു മുഖം കണ്ടാൽ അറിയാം. എന്നെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. മോള് അപ്പോളേക്കും ബഹളം വച്ചു തുടങ്ങിയിരുന്നു..

    മുത്തച്ചി.. ന്റെ… മുത്തച്ചി….

അതുപറഞ്ഞു കുഞ്ഞു കരഞ്ഞു തുടങ്ങി…

   “ന്താ വേദു,  ന്തിനാ മോള് കരയണേ…

   “ദത്തേട്ടാ… അതു ദത്തേട്ടൻ മുത്തശ്ശിയുടെ മടിയിൽ കിടന്നിട്ടാണ് . മുത്തശ്ശി അവളുടേതാത്രെ..

   വേദു ചിരിയോടെ പറയുന്നത് കേട്ടു എനിക്കും ചിരി വന്നു….

    പതിയെ മുത്തശ്ശിയുടെ മടിയിൽ നിന്നും എണീറ്റു കല്ലുമോളുടെ അടുത്തേക്ക് പോയി. കൈകൾ അവളുടെ നേർക്കു നീട്ടി… അവൾ മുഖം തിരിച്ചു വേദൂന്റെ കഴുത്തിൽ കൈകൾ ചേർത്തു തോളിൽ പറ്റി ചേർന്നു കിടന്നു…

   എന്റെ കല്ലുസ് ഉണർന്നോ… വാടി കള്ള പെണ്ണെ.

  ദേവൻ വന്നു കൈ നീട്ടിയതും അവള് ദേവന്റെ കൈയിലേക്ക് ചാടിയിരുന്നു.

  വേദു ഒരു ചായ താടി….

   ഇപ്പോ എടുക്കാം ദേവേട്ട… ദത്തേട്ടനും കുടിച്ചില്ലലോ ഇപ്പൊ കൊണ്ടുവരാം…

   “അവർക്കുള്ള ചായയുമായി മുത്തശ്ശിയുടെ മുറിയിലേക്ക് നടക്കുമ്പോളെ കേൾക്കാം മോളുടെ ചിരി…

      വാതിലിൽ എത്തിയപ്പോൾ മോളെ കൊഞ്ചിച്ചു കൊണ്ടിരിക്കുന്ന ദത്തേട്ടനെയാണ് കണ്ടത്. കുഞ്ഞുപിള്ളേരെ പോലെ അവളെ കളിപ്പിക്കുന്നുണ്ട്‌. ദത്തേട്ടനെ അങ്ങനെ ഒരു ഭാവത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.

   എന്നെ കണ്ടതും ആളും ഒന്നും ചമ്മി…

   ” ഞാൻ വെറുതെ മോളോട്…. എല്ലാരോടും പെട്ടന്നു കൂട്ടാവും അല്ലേ ഇവൾ..

   “ങ്ങാ വലിയ നിർബന്ധം ഒന്നും കാട്ടാറില്ല…

   “നിനക്ക് ഇന്ന് പോകണ്ടേ വേദു…

    പോണം ദേവേട്ട ഇറങ്ങാൻ തുടങ്ങുവാ..

     എവിടെ പോകുന്ന കാര്യവാ….

    ഞാനിപ്പോ ടൗണിലെ സ്കൂളിൽ ടീച്ചർ ആണ് ദത്തേട്ടാ.വെറുതെ വീട്ടിൽ ഇരിക്കണ്ടാന്ന് വച്ചു . ഏട്ടനിപ്പോ എന്താ ചെയ്യണേ. എല്ലാരും ട്രെയിനിങ് എങ്ങനെ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു….

   ഞാനിവിടെ എറണാകുളത്തു തന്നെ  SI ആണ് ക്രൈംബ്രാഞ്ച് സ്പെഷ്യൽ സ്‌ക്വാഡ് .  ഒരു ട്രെയിനിങ്  ഉണ്ടായിരുന്നു.കൊച്ചിയിൽ  ഇപ്പോൾ ഡ്രഗ്സിന്റെ കേസെസ് കൂടുതൽ ആണ് ഒരു ആന്റി ഡ്രഗ്സ്  സ്‌കോഡിന്റെ പുതിയ  വിംഗ് സ്റ്റാർട്ട്‌ ചെയ്യുന്നുണ്ട്. അതിന്റെ ട്രെയിനിങ് ആയിരുന്നു. ഒരു മാസം…

     ദത്തേട്ടൻ പോലീസിലാണെന്നു പറഞ്ഞപ്പോളെ എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി… ഒന്നും മിണ്ടാതെ പതിയെ തിരിഞ്ഞു നടന്നപ്പോളാണ് വാതിലിനു പുറത്തായി ഗൗരി നിൽക്കുന്നത് കണ്ടതു . അവളുടെ കണ്ണിലും ഞാൻ ഒരു പിടച്ചിൽ കണ്ടു……

    ഒന്നുല്ലന്നു പറയും പോലെ അവളുടെ കൈ ബലമായി ഒന്നമർത്തി ഞാൻ റെഡിയാകനായി അകത്തേക്ക്  പോയി….

    റെഡിയായി താഴേക്കു വന്നു മുത്തശ്ശിയോട് പറഞ്ഞു കല്ലുമോൾക്കു ഒരു ഉമ്മയും കൊടുത്തു അടുക്കളയിലേക്ക് നടന്നു…

   കല്ലുമോൾ എല്ലാവരോടും ഇണങ്ങിയത് കൊണ്ട് തന്നെ എനിക്ക് ധൈര്യമായി സ്കൂളിലേക്ക് പോകാം…

  ആഹാരവും കഴിച്ചു ഉച്ചക്കുള്ള ലഞ്ചും എടുത്തു അമ്മായിമാരോട് യാത്രയും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. ഞാൻ ബസിലാണ് പോകുന്നത്… ദേവേട്ടനൊക്കെ സ്കൂളിൽ കൊണ്ടാക്കാം എന്നു പറഞ്ഞെങ്കിലും എനിക്ക് ബസിൽ പോകുന്നതാണിഷ്ടം… ആ ബസ്‌യാത്രകളിൽ ആരുടെയും ശല്യമില്ലാതെ ഓർമകളെ മനസിലേക്ക് ആവാഹിക്കാം.ഒരു പുഞ്ചിരിയോടുകൂടി മധുരമുള്ള ഓർമ്മകൾ അയവിറക്കാം.. അതൊരു സുഖമുള്ള യാത്രയാണ്…

      മുറ്റത്തേക്കിറങ്ങിയതും ദത്തേട്ടൻ അവിടെ നില്പുണ്ടായിരുന്നു. പുറത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ് നിൽപ്…

    വേദു.. ഞാനും സിറ്റിയിലോട്ടാണ്. വാ കേറൂ ഞാൻ ഡ്രോപ്പ് ചെയ്യാം…

    വേണ്ട ദത്തേട്ടാ ഞാൻ ബസിലാ പോകാറ് അതാ എനിക്കിഷ്ടം….

 ഗൗരി വന്നു യാത്ര പറഞ്ഞു ദേവേട്ടനൊപ്പം കാറിൽ കേറി….

   ഗൗരിയെ ആരെങ്കിലും കോളേജിലേക്ക് കൊണ്ടുവിടും. വൈകിട്ട് അവൾ ബസിൽ വരും…

   ദത്തേട്ടനോട് മിണ്ടുന്നുണ്ടങ്കിലും മനസ്സ് വല്ലാതെ പിടയ്ക്കുന്നുണ്ട്… പക്ഷെ ഞാൻ ഇനിയും ദത്തേട്ടനോട് സംസാരിക്കാതെ അകന്നു നിൽക്കുന്നത് ശെരിയല്ലന്നു തോന്നി.. കാലം വരുത്തിയ മാറ്റങ്ങൾ രണ്ടുപേരിലും ഉണ്ട്…

   ദത്തേട്ടൻ എനിക്ക്, 

ബാക്കി ഉള്ളവരെ പോലെ തന്നെയാണെന്ന് എന്റെ മനസിനെയും ബാക്കി ഉള്ളവരെയും വിശ്വസിപ്പിക്കാൻ  ഉള്ള മനസിന്റെ വിഫല ശ്രമം ആയിരുന്നു അത് .

   ക്ലാസ്സെടുത്തോണ്ടിരുന്നപ്പോഴും ദത്തേട്ടൻ ആയിരുന്നു മനസു നിറയെ.. ആ കരഞ്ഞു കലങ്ങിയ കണ്ണുകൾ ന്റെ നെഞ്ചിനെ പൊള്ളിച്ചു കൊണ്ടിരുന്നു. ഇത്രയേറെ എന്നെ സ്നേഹിക്കുന്നുണ്ടോ.. ഓടി വന്നു ആ നെഞ്ചിൽ ചായാൻ മോഹമാണ് ദത്തേട്ടാ. പക്ഷെ എനിക്ക് ചുറ്റും വട്ടമിടുന്ന കഴുകൻ കണ്ണുകൾ എന്നെ കാണുന്നതുവരെയെ എന്റെ ആയുസുണ്ടാകുള്ളൂ. അതിനിടയിലേക്കു ഇനിയും ആരെയും വലിച്ചിടാൻ വയ്യെനിക്കു. തീരട്ടെ ഈ ജന്മമിങ്ങനെ… ആഗ്രഹങ്ങളും സന്തോഷങ്ങളുമൊക്കെ  ബാക്കി നിർത്തി ഈ ഭൂമിയിൽ നിന്നും മടങ്ങാനാകും എന്റെ വിധി….

    ഇനി ഒരു ജന്മം ഉണ്ടങ്കിൽ അന്നും ദത്തേട്ടനെ  പ്രണയിക്കണം ഇപ്പോൾ പകർന്നു കൊടുക്കാൻ  കഴിയാത്ത പ്രണയം അന്നതിന്റെ  എല്ലാ പരിശുദ്ധിയോടും കൂടി പകർന്നു നല്കണം എനിക്ക്…

  

    രാവിലെ അവളോട് ഒരുമിച്ചു യാത്ര ചെയ്യാം എന്നു വച്ചാണ് ഞാൻ ടൗൺ വരെ പോകുന്നു, പോകുന്ന വഴിക്കു അവളെ സ്കൂളിൽ വിടാം എന്നു പറഞ്ഞത്… അപ്പോ അവൾക്കു ബസില് പോകുന്നതാ ഇഷ്ടമെന്നു . അവൾക്കു ഞാൻ വച്ചിട്ടുണ്ട് ..അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല .ഇനി അവളോടൊത്തുള്ള    ഓരോ നിമിഷവും എന്നിൽ വസന്തന്തിന്റെ ഓർമ്മകൾ പൂക്കണം .ഇനി അതിനു വേണ്ടിയുള്ള  ശ്രമങ്ങളാണ്. അങ്ങനെ നിന്നെ വിടാൻ ഉദ്ദേശിക്കുന്നില്ല വേദുവേ.. 

      “എന്താട തനിയെ നിന്നു പിറുപിറുക്കുന്നതു. ഇന്നലെ കരച്ചിലും പിഴിച്ചിലും ഇന്ന് ആകെ കിളി പോയപോലെ. എന്താടാ ഇത്…

  നീ എപ്പോ വന്നു ദേവാ. എന്താ നേരത്തെ.. 

  ഞാൻ വന്നിട്ട് കുറച്ചായി നീ ഏതുവരെ പോകുന്നു എന്നു നോക്കിയതാ..

  അച്ഛനോട് രണ്ടു സൈൻ വാങ്ങാനുണ്ട്. വേറെ ആർക്കും കമ്പനി നോക്കാൻ വയ്യല്ലോ… ഓടി ഓടി നിക്ക് വയ്യ….

      അച്ചോടാ..  നീ ശ്രീമംഗലത്തെ ബാക്ക്ബോൺ അല്ലേ. അടുത്ത തലമുറയിലെ കാരണവർ..

   താങ്ങല്ലേടാ ഒരുപാട്… എനിക്കങ്ങട് ബോധിച്ചു…. അതുപോട്ടെ നീ എന്താ ഒറ്റയ്ക്കു സംസാരിച്ചത്…

  അതു രാവിലെ വേദു  ഞാൻ വിളിച്ചിട്ട് വന്നില്ലല്ലോ അതോർത്തതാ…

   നീ എന്താ കരുതിയെ ദത്താ. നീ വിചാരിക്കുന്ന കാര്യങ്ങൾ പെട്ടന്നു നടക്കുന്നോ,  ഒരിക്കലും ഇല്ല. നടക്കുവോ എന്നുള്ള കാര്യത്തിൽ എനിക്ക് ഒരു ഉറപ്പും ഇല്ല… അവളുടെ തീരുമാനം എന്തു തന്നെയായാലും സ്വീകരിക്കാൻ മനസിനെ പാകപ്പെടുത്തിക്കൊ.. ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല… അതുപോലെ അവളെ വിഷമിപ്പിക്കാനും…

   പിന്നെ,  അവളോട് സംസാരിക്കണം എന്നു അത്ര നിർബന്ധം ആണെങ്കിൽ ഒരു നാലര അഞ്ചു മണി ആകുമ്പോ രാമേട്ടന്റെ കടയിലേക്ക് വിട്ടോ. അവൾ ആ സമയത്ത് ബസ് ഇറങ്ങി നടക്കും.. നിനക്ക് അവളോടൊപ്പം വീട് വരെ നടന്നു വരാം……

   “നിനക്ക് ഇത്രയും ബുദ്ധി ഉണ്ടായിരുന്നോ… എന്നിട്ട് നീ വളക്കുന്ന ആരും എന്താ വളയാത്തത്…

   വഴി പറഞ്ഞു തന്നപ്പോൾ കളിയാക്കുന്നോ പോടാ…

  വാ ദത്താ കഴിക്കാൻ പോകാം. താഴെ തിരക്കുന്നുണ്ട്…

  

      കവലയിൽ ബസ് ഇറങ്ങി നടക്കുമ്പോൾ എപ്പോളും പഴയ ഓർമകളാണ് മനസു നിറയെ.. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ദത്തേട്ടന്റെ കൈ പിടിച്ചു ഈ കവലയിലൂടെയും ഇടവഴികളിലൂടെയുമൊക്കെ നടക്കണം എന്നു… അന്നത്തെ ദത്തേട്ടന്റെ സ്വഭാവത്തിന് അതൊന്നും ഇഷ്ടകില്ലന്നറിയാം.. മുരടൻ.. ആ ഓർമകളിൽ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…

    കുറച്ചു മുന്നേ എത്തിയപ്പോളാണ് ആരോ പിന്നിൽ വിളിക്കുന്നത്‌ പോലെ തോന്നിയത്.. തിരിഞ്ഞു നോക്കിയതും എന്റെ അരികിലേക്ക് നടന്നു വരുന്ന ദത്തേട്ടനെയാണ് കണ്ടതു.. കറുപ്പ് കളർ ഷർട്ടും അതെ കരയുള്ള മുണ്ടും ഉടുത്തു,  മുണ്ടിന്റെ ഒരു അറ്റം കൈയിൽ പിടിച്ചു വരുന്ന ആ മുഖം എന്റെ മനസിൽ ഒരു കോണിൽ  ഞാനൊതുക്കി  വച്ചിരിക്കുന്ന എന്റെ പ്രണയത്തെ പുറത്തു കൊണ്ടുവരുമോ എന്നു പോലും ഒരു നിമിഷം ഞാൻ ഭയപ്പെട്ടു..

    അടുത്തെത്തിയതും പതിയെ രണ്ടാളും മുന്നോട്ട് നടന്നു.

   “ദത്തേട്ടൻ എവിടെ പോയതാ….

   “ഞാൻ വെറുതെ നടക്കാൻ ഇറങ്ങിയതാ. രാമേട്ടന്റെ കടവരെ. ഒത്തിരി നാളായില്ലേ ഇങ്ങടക്കു അതാ…

    വീണ്ടും ഞങ്ങൾക്കിടയിൽ മൗനം കഥ പറഞ്ഞു. പക്ഷെ ആ മൗനത്തിനു ഒരു സുഖം ഉണ്ടായിരുന്നു. പ്രണയത്തിന്റെ സുഖം.. അവളുടെ ശബ്ദം ഒന്ന് കേൾക്കാൻ തോന്നി..

   “വേദു… ഒരുപാട് ഇഷ്ടം ആയിട്ടാണോ ഹരിയുമായിട്ടുള്ള വിവാഹം . അതോ,  ആരെങ്കിലും നിര്ബന്ധിച്ചിട്ടോ…

    കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടത്  പോലെ ദത്തേട്ടനെ നോക്കി നിന്നു…

   പതിയെ മുന്നോട്ട് നടന്നു.. ഇടയ്ക്കു തിരിഞ്ഞു നിന്നു ചോദിച്ചു. ദത്തേട്ടന് എപ്പോളാ പോലീസ് എന്ന മോഹം ഉദിച്ചേ… ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലാട്ടോ ഇങ്ങനെ ഒരു ഇതിൽ കാണാൻ പറ്റുമെന്ന്….

    അവള് വിഷയം മാറ്റിയതാണെന്നു മനസിലായി. അവൾക്കു അതു ഓർക്കാൻ ഇഷ്ടമില്ലായിരിക്കും. അതുകൊണ്ട് തന്നെ വീണ്ടും അതിനെ കുറിച്ചു ചോദിക്കാൻ തോന്നിയില്ല….

     “എന്റെ മനസിലും അങ്ങനെ ഒന്നും ഇല്ലായിരുന്നു വേദു… നീ പോയി കഴിഞ്ഞാണ് നിന്നെ ഞാൻ എത്ര സ്നേഹിച്ചിരുന്നു എന്നു മനസിലായത്. ഞാൻ കാരണം ആണ് നീ പോയതെന്ന കുറ്റബോധവും കൂടെ ആയപ്പോൾ തളർന്നുപോയി…

    അപ്പോഴാണ് പ്രിയ എന്നെ സ്നേഹിക്കുന്നുണ്ടന്നു പറഞ്ഞത് പിന്നെ ശ്രീമംഗലത്തു നിൽക്കാൻ തോന്നിയില്ല. നേരെ തിരുവന്തപുരത്തു ഉണ്ടായിരുന്ന ഒരു ഫ്രണ്ടിന്റെ കെയർ ഓഫിൽ ഒരു ജോലി വാങ്ങി അങ്ങോട്ട് പോയി….

   അതിനിടയ്ക്ക് പ്രിയ ആതമഹത്യയ്ക്കു ശ്രമിച്ചു ശ്രീമംഗലത്തു എല്ലാവരും അവളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു..അവരോടെല്ലാം വഴക്കിട്ടു നേരെ തിരുവനന്തപുരത്തോട്ടു  പോയി  ആ  ദിവസം ബോധം നഷ്ടമാകുന്നവരെ കുടിച്ചു കൊണ്ട് വണ്ടിയോടിച്ചു. ശെരിക്കും ചാവുന്നങ്കിൽ ചാവട്ടെ എന്നു കരുതിയ അങ്ങനെ ചെയ്തെ. നീ ആയിരുന്നു വേദു മനസ്സ് നിറയെ.നിന്നോടുള്ള പ്രണയം ആയിരുന്നു .

   ആക്‌സിഡന്റ് പറ്റിയപ്പോൾ വിവിയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്… അന്നാണ് അവനെ വീണ്ടും കണ്ടത്. അവന്റെ സ്നേഹം പോലും ഞാൻ മാസിലാക്കിയില്ല… അല്ലെങ്കിലും ഞാൻ മനസിലാക്കേണ്ടവരെ ഒന്നും മനസിലാക്കിട്ടില്ല അല്ലേ വേദു…

     “ദത്തേട്ടന്റെ ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ ദത്തേട്ടനെ കേൾക്കുവായിരുന്നു. ആ മനസു അറിയുവായിരുന്നു…

     “ദേവുവും എന്നെ ചതിക്കാൻ കൂട്ടു നിന്നു എന്നു പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. പിന്നീട് അറിഞ്ഞു അവൾക്കു വിവിയോട് ഇഷ്ടം ഉണ്ടായിരുന്നെന്നും. വിവിക്കു നിന്നെയാണ് ഇഷ്ടം എന്ന് പറഞ്ഞു പ്രിയ തെറ്റിധരിപ്പിച്ചു എന്നുമൊക്കെ …

  ജീവിതം മടുത്തുപോയ ദിവസങ്ങൾ. സ്നേഹിച്ചവരൊക്കയും പറ്റിച്ചു എന്നുള്ള ഓർമ വല്ലാതെ വേദനിപ്പിച്ചു…

  എല്ലാരോടും ദേഷ്യം ആയിരുന്നു… എല്ലാരിൽ നിന്നും അകന്നു കുറേ നാളുകൾ. അപ്പോളാണ് എന്റെ ഒരു ഫ്രണ്ട് SI ടെസ്റ്റിന് വേണ്ടി പ്രീപേർ ചെയ്യുന്നു എന്നു പറഞ്ഞത്. ചുമ്മാ അവനൊപ്പം കൂടി അങ്ങനെയാ ഇപ്പൊ ഈ വേഷം… രണ്ടു വർഷം ആകുന്നു ഇപ്പൊ  സർവിസിൽ കേറീട്ടു…

    എല്ലാരുടെയും മുന്നിൽ ഞാൻ വെറും കോമാളി ആകുകയായിരുന്നു അല്ലേ വേദു. വിവിയുടെയും നിന്റെയും ഒന്നും സ്നേഹം തിരിച്ചറിയാതെ പോയി… പ്രിയയും ദേവുവും എന്നെ ചതിക്കുവാരുന്നു അതുപോലും തിരിച്ചറിയാൻ കഴിയാത്ത വിഡ്ഢിയായി പോയി  ഞാൻ …    

   നിന്നെ വേദനിപ്പിച്ചതിനു ഞാൻ അതൊക്കെ അർഹിക്കുന്നുണ്ടന്നു തോന്നി.. ഞാൻ കാരണം അല്ലേ എല്ലാം.നിനക്ക് ഇവിടെ നിന്നും പോകേണ്ടി വന്നത് പോലും. ഞാൻ നിന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ നീ പോകില്ലായിരുന്നു..അല്ലേടി.. 

   അങ്ങനെ ഒന്നൂല്ല ദത്തെട്ടാ. എല്ലാം ന്റെ വിധിയാണ് ന്റെ ഭാഗ്യദോഷം.അങ്ങനെ ഒക്കെ സംഭവിക്കണം എന്നാകും വിധി ..

  പരസ്പരം ഒരുപാടു സ്നേഹിച്ചവർ.. തങ്ങളുടെ ഹൃദയത്തെ പ്രണയത്തിന്റെ മഴ കൊണ്ട് നിറച്ചവർ. മിഴിയറിയാതെ പരസ്പരം അറിഞ്ഞവർ… അവർക്കൊരിക്കലും ഈ ജന്മത്തിൽ ഒരു ഒത്തുചേരൽ വിധിച്ചിട്ടുണ്ടാകില്ല ദത്തെട്ടാ…. മൗനമായി  മനസ്സ് എന്നോട് തേങ്ങി കൊണ്ടിരുന്നു….

    തുടരും

 എല്ലാവരോടും നിറയെ നിറയെ സ്നേഹം… സ്നേഹം മാത്രം

 

താമര താമര

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!