Skip to content

ആദിരുദ്രം – പാർട്ട്‌ 5

Malayalam Novel Adhirudhram

✒️ ആർദ്ര അമ്മു

ക്ഷേത്രത്തിൽ വന്നത് മുതൽ രുദ്രന് മനസ്സിൽ എന്തൊക്കെയോ തോന്നിത്തുടങ്ങി.
ഗൗരി അവനോടോരോന്നു പറയുന്നുണ്ടെങ്കിലും അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
മനസ്സ് വേറെവിടെയോ ആണ്.
കണ്ണുകൾ നാലു പാടും ആരെയോ തേടിയലഞ്ഞു. പ്രിയപ്പെട്ട എന്തോ ഒന്ന് തന്നിലേക്ക് വന്നു ചേരുന്നത് പോലെ. എന്താണെന്നറിയാത്ത ഒരു തരം അനുഭൂതി ഹൃദയത്തിൽ വന്നു നിറയുന്നു.

അവൻ ഗൗരിക്കൊപ്പം ശ്രീകോവിലിന് മുന്നിൽ പോയി തൊഴുതു കണ്ണുകളടച്ചു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദി പടിക്കെട്ടുകൾ കയറി അകത്തേക്ക് പ്രവേശിച്ചു. എന്തെന്നില്ലാത്ത ഒരു വെപ്രാളവും പരവേശവും അവൾക്ക് തോന്നി.

എന്തായിതെന്റെ മഹാദേവാ എനിക്കെന്താ ഇങ്ങനെയൊക്കെ തോന്നുന്നത്?????? വീട്ടിൽ നിന്നിറങ്ങിയപ്പോഴൊന്നും തോന്നിയില്ലല്ലോ?????

അറിയാതെ തന്നെ അവളുടെ കാലുകൾ ശ്രീകോവിലിനടുത്തേക്ക് ചലിച്ചു.
വർധിച്ച സന്തോഷത്തോടെ അവൾ അങ്ങോട്ട്‌ നടന്നു. തന്റെ ഉള്ളിൽ ഇത്രയും സന്തോഷം നിറയുന്നതിന്റെ കാരണം എന്തെന്ന് അവൾക്കറിയില്ലായിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കണ്ണടച്ച് പ്രാർത്ഥിക്കുന്നതിനിടയിൽ ഹൃദയം ശക്തമായി മിടിക്കുന്നത് അവനറിഞ്ഞു. തേടിയലഞ്ഞ ആരുടെയോ സാമിപ്യം അറിഞ്ഞത് പോലെ അവൻ കണ്ണുകൾ തുറന്നു നോക്കി.
തൊട്ടടുത്തായി തൊഴുതു നിൽക്കുന്ന ആദിയെ കണ്ടവന്റെ കണ്ണുകൾ വിടർന്നു. യാതൊരു ചമയങ്ങളുമില്ലാത്ത അവളുടെ മുഖത്തേക്ക് നോക്കിയവൻ ഒരു നിമിഷം നിന്നുപോയി.
ആദിയും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
അവന്റെ കാപ്പിപ്പൊടി കണ്ണുകളിൽ അവളുടെ നോട്ടം ചെന്നെത്തി. അവന്റെ കണ്ണുകളുടെ ആഴത്തിൽ നോക്കി മായിക ലോകത്തെന്നത് പോലെ നിന്നു.

കതിന പൊട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് രണ്ടുപേരും സ്വബോധത്തിലേക്ക് വരുന്നത്.
ഇത്രയും നേരം പരസ്പരം മതിമറന്നു നോക്കി നിൽക്കുകയായിരുന്നു എന്ന ചിന്ത അവരിൽ ജാള്യത നിറച്ചു.
ചമ്മലോടെ തമ്മിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ആദി പെട്ടെന്ന് തന്നെ വലം വെക്കാനായി അവിടെ നിന്ന് തിടുക്കത്തിൽ നടന്നു.

ശേ…… നാണക്കേട്….. ഇതെന്താ ആദി ഇത്രയും നാളില്ലാത്ത ഒരു വായിനോട്ടമൊക്കെ????? അയാളെന്ത് വിചാരിച്ചു കാണും?????
അവൾ തലയിൽ കൊട്ടി സ്വയം പറഞ്ഞു.

രുദ്രന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. നേരാവണ്ണം ഒരു പെണ്ണിന്റെ മുഖത്ത് പോലും ശ്രദ്ധിക്കാത്ത ആൾ നിമിഷങ്ങളോളം അവളെ വായിനോക്കി നിന്നതിന്റെ ചമ്മലിലായിരുന്നു.

അവനൊരൊന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ഗൗരി അവന്റെ അടുത്തേക്കെത്തുന്നത്.

അവർ അവന്റെ നെറ്റിയിൽ ചന്ദനം ചാർത്തി.

പോവാം……….
അവൻ തിടുക്കം കൂട്ടി.

ഹാ ഇവിടെ വരെ വന്നിട്ട് അമ്പലക്കുളത്തിൽ പോകാതെ മടങ്ങാനോ???? നീ വാ നമുക്കവിടെ കൂടി പോയിട്ട് വരാം.
അവർ അവനെയും വലിച്ചു അകത്തേക്ക് നടന്നു.
അനുസരണയോടെ അവൻ അവർക്ക് പിന്നാലെ നടന്നു.

അമ്പലകുളത്തിനടുത്തെത്തിയപ്പോൾ അവൻ കണ്ടു കുളത്തിന്റെ അവസാന പടവിൽ നിന്ന് ആമ്പൽ പറിക്കാൻ ശ്രമിക്കുന്ന അവളെ.
ഇട്ടിരിക്കുന്ന ചുരിദാറിന്റെ പാന്റ് നനയാതിരിക്കാൻ കുറച്ചു മുകളിലേക്ക് കയറ്റി വെച്ചിട്ടുണ്ട്. ഷാൾ വെള്ളത്തിൽ വീഴാതിരിക്കാൻ അരയിലൂടെ കെട്ടി വെച്ച് കുളത്തിന്റെ സൈഡിലെ ആരഭിത്തിയിൽ ഒരു കയ്യാൽ പിടിച്ചു കുളത്തിലേക്കാഞ്ഞു മറു കയ്യാൽ ആമ്പൽ പറിക്കാൻ നോക്കുകയായണവൾ.

കയ്യെത്തി പിടിക്കാൻ അവൾ ശ്രമിക്കുമ്പോൾ വീഴാൻ പോവും അപ്പൊ തന്നെ പിന്നോട്ട് വലിയും. വീണ്ടും ശ്രമിക്കും വീഴാനായുമ്പോൾ പുറകോട്ടു വലിയും. അവളുടെ കളി കണ്ടവന് ചിരി വന്നു.
അപ്പോഴേക്കും പരിചയമുള്ള ആരോ വന്നു. ഗൗരിയുടെ ശ്രദ്ധ അങ്ങോട്ടായി. അവർ സംസാരിക്കുന്ന സമയം രുദ്രൻ പടവുകൾ ഇറങ്ങി അവളുടെ അടുത്തായി ചെന്ന് നിന്നു.
അവനെ കണ്ടതും അവൾ നേരെ നിന്നു.

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു മുണ്ട് മടക്കി കുത്തി കുളത്തിലേക്കിറങ്ങി ആമ്പൽ പൊട്ടിച്ച് അവളുടെ അടുത്തായി നിന്നു.
ആദി അവന്റെ കയ്യിലെ ആമ്പൽ പൂക്കളിലേക്ക് നോക്കി.
അത് കണ്ടവൻ പുഞ്ചിരിയോടെ അവൾക്ക് നേരെ നീട്ടി.
അവൾ അതിശയത്തോടെ നോക്കി.

എന്താടോ ഇങ്ങനെ നോക്കുന്നത് ഇത് പറിക്കാനല്ലേ ഇത്രയും കഷ്ടപെട്ടത് മ്മ്മ് ഇന്നാ…….
അവൻ ഒന്നുകൂടി അവൾക്ക് നേരെ നീട്ടി.

അവനെ നോക്കി സന്തോഷത്തോടെ അവളത് വാങ്ങി.

താങ്ക്സ്…….
അവൾ നന്ദിയോടെ അവനെ നോക്കി.

വെൽക്കം.
അവൻ അവൾക്ക് നേരെ പുഞ്ചിരിച്ചു.

ഇവിടെ അടുത്താണോ വീട്??????
അവൻ ചോദിച്ചു.

അതേ ഞാനിവിടെ പാലാ…………

രുദ്രാ…………….
അവൾ പറഞ്ഞു പൂർത്തിയാവും മുന്നേ ഗൗരിയുടെ ഉച്ചത്തിലുള്ള വിളി കേട്ടു.

അവർ ഒരുമിച്ച് മുകളിലേക്ക് നോക്കി.

അപ്പൊ ശരി അമ്മ വിളിക്കുന്നു നമുക്ക് പിന്നെ എവിടെ വെച്ചെങ്കിലും കാണാം.
അവൻ അവളോടായി പറഞ്ഞു പടികൾ കയറി.

ഇനി എവിടെ വെച്ച് കാണാനാ?????
അവൾ കുറുമ്പൊടെ ചോദിച്ചു.

അത് കേട്ടവനൊന്ന് നിന്നു.

ഭൂമി ഉരുണ്ടതല്ലേ എവിടെയെങ്കിലും വെച്ച് കാണാതിരിക്കില്ല.
അവളെ നോക്കി കണ്ണിറുക്കിയിട്ടവൻ നടന്നകന്നു.

അവൻ പോവുന്നതും നോക്കി അവളെങ്ങനെ നിന്നു.

പ്രിയപ്പെട്ടതെന്തോ തന്നിൽ നിന്നകലുന്നത് പോലെ ഇരുവരുടെയും മനസ്സിൽ തോന്നി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അവൾ മൗനിയായിരുന്നു. എന്തോ നഷ്ടപെട്ടു എന്ന തോന്നൽ.
വഴിയിൽ കണ്ട പരിചയക്കാരെ നോക്കി അവൾ കഷ്ടപെട്ട് പുഞ്ചിരിച്ചു.

മങ്ങിയ മുഖത്തോടെ തിരികെ വരുന്ന അവളെ കണ്ട് ലെച്ചു പകപ്പോടെ നോക്കി.

അവൾ അകത്തേക്ക് കയറി അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന ഹേമയെ പുറകിൽ നിന്ന് പുണർന്നവരുടെ തോളിൽ തല വെച്ചു.

എന്തുപറ്റി എന്റെ കുട്ടിക്ക് മ്മ്മ്???????
അവളുടെ കവിളിൽ അരുമയായി തലോടികൊണ്ടവർ ചോദിച്ചു.

മ്മ്ഹ്ഹ്……….
ഒന്നുമില്ലെന്നവൾ തലയാട്ടി.

എന്തോ ഉണ്ടല്ലോ അല്ലെങ്കിൽ നീയിങ്ങനെ എന്നെ വന്നു കെട്ടിപ്പിടിക്കില്ലല്ലോ.
അവൾക്ക് നേരെ തിരിഞ്ഞു കൊണ്ടവർ പറഞ്ഞു.

അവളും ആലോചിക്കുകയായിരുന്നു ഇത്രയും വിഷമം വരാനുള്ള കാരണം. എന്നാൽ അതിനുത്തരം അവൾക്ക് ലഭിച്ചില്ല.

ഒന്നുല്ലെന്റെ ഹേമകുട്ടി. അല്ല ചെറിയച്ഛൻ ഇന്നെന്താ നേരത്തെ പോയത്??????
അവൾ വിഷയം മാറ്റാൻ എന്നതുപോലെ ചോദിച്ചു.

ഓഹ് അതോ സ്കൂൾ പുതുക്കി പണിയാൻ മാനേജ്മെന്റ് തീരുമാനിച്ചു അതിന്റെ ചില കാര്യങ്ങൾക്ക് വേണ്ടി പോയതാണ്.

അല്ല ഇപ്പൊ സ്കൂളിനെന്താ കുഴപ്പം????
അവൾ സംശയത്തോടെ ചോദിച്ചു.

ആവോ പുതിയ ആൾക്കാരല്ലേ സ്കൂൾ വാങ്ങിയിരിക്കുന്നത് അപ്പൊ അവർക്ക് തോന്നുന്നത് പോലെയല്ലേ ചെയ്യൂ………
ഹേമ പറഞ്ഞു.

ഏ….. അപ്പൊ സ്കൂൾ നമ്മളല്ലേ വാങ്ങിയത്????
അവൾ ഞെട്ടി.

അല്ല മോളെ ദേവേട്ടൻ പറഞ്ഞതിന്റെ ഇരട്ടി വില പറഞ്ഞു GK ഗ്രൂപ്പ്‌സാണ് എടുത്തിരിക്കുന്നത്.

GK ഗ്രൂപ്പസ് എന്ന് പറയുമ്പോൾ?????
അവൾ സംശയത്തോടെ നിർത്തി.

അത് തന്നെ പണ്ട് മുതലേ നിന്റെ അച്ഛന്റെ ശത്രുവായിരുന്ന ഗൗതം വർമ്മയുടെ കമ്പനി തന്നെ.
ഹേമ പറഞ്ഞു നിർത്തി.

അല്ല അതിന്റെ അവകാശികൾ എല്ലാവരും മരിച്ചു പോയതല്ലേ അതിന് ശേഷം കമ്പനി നോക്കി നടത്തിയതെല്ലാം അവിടുത്തെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നില്ലേ??????

ആയിരുന്നു പക്ഷെ ഇപ്പൊ അതിന്റെ അവകാശികൾ തിരിച്ചു വന്നു. ഇപ്പൊ അവരാ കമ്പനി നോക്കി നടത്തുന്നതൊക്കെ. നിങ്ങൾ വരുന്നതിന് മുന്നേ അവരിവിടെ വന്നിരുന്നു.

അവരോ????????

ആഹ് GK ഗ്രൂപ്പ്‌സിന്റെ ഓണറായിരുന്ന ഗൗതമിന്റെ അനിയത്തി ഗൗരിയും ഭർത്താവ് ജേക്കബും മകൻ രുദ്രനും.
ഈ ജേക്കബും നന്ദേട്ടനും ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നവരായിരുന്നു. ഇവിടെ നന്ദേട്ടനെ കാണാൻ ഇടയ്ക്കിടയ്ക്ക് വരുന്നതിനിടയിലായിരുന്നു ഗൗരിയെ കാണുന്നതും ഇഷ്ടപ്പെടുന്നതും അവസാനം വീട്ടുകാർ സമ്മതിക്കില്ല എന്ന് കണ്ടതും ഗൗരിയെയും കൂട്ടി ഒളിച്ചോടി പാലായിലേക്ക് പോവുന്നതും. അതിന് ശേഷം തിരിച്ചു വരുന്നത് അവരുടെ മകന് 5 വയസ്സുള്ളപ്പോഴാണ്. എന്നാൽ അവർ വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഗൗതമും ഭാര്യ കാവ്യയും മകനും മരിച്ചു. അതിന്റെ ഷോക്കിലാണ് അവരിവിടെ നിന്ന് പോവുന്നത് പിന്നെ ഇപ്പോഴാണ് തിരിച്ചു വരുന്നത്. കമ്പനി ഇപ്പൊ നോക്കി നടത്തുന്നതെല്ലാം രുദ്രനാണ്.

ഹേമ പറയുന്നതെല്ലാം അവൾ അതിശയത്തോടെ കേൾക്കുകയായിരുന്നു.

അല്ല കുട്ടി നീയെന്താ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്????
ഹേമ എന്തോ ചിന്തിച്ചു നിന്ന അവളുടെ കയ്യിൽ തട്ടി ചോദിച്ചു.

ഒന്നുല്ല ചെറിയമ്മേ.
പിന്നെ ഞാനൊന്ന് സ്കൂൾ വരെ പോയിട്ട് വരാം.
അവൾ അടുക്കളയിൽ നിന്നിറങ്ങികൊണ്ട് പറഞ്ഞു.

എന്തായിപ്പൊ അങ്ങോട്ടൊരു പോക്ക്???
അവളുടെ കൂടെ ഇറങ്ങികൊണ്ടവർ ചോദിച്ചു.

ഒന്നുല്ല ചുമ്മാ പഴയ ക്ലാസ്സൊക്കെ ഒന്ന് കാണാൻ ഞാൻ പഠിച്ച സ്കൂളല്ലേ????
അവൾ ചിരിയോടെ പറഞ്ഞു.

നീ വരുന്നുണ്ടോ??????
അവരുടെ സംസാരം കേട്ട് നിന്ന ലെച്ചുവിനോട് ചോദിച്ചു.

പിന്നേ പഠിച്ചോണ്ടിരുന്നപ്പോൾ മര്യാദക്ക് പോയിട്ടില്ല പിന്നല്ലേ ഇപ്പൊ??????? ഞാനൊന്നുമില്ല………
അവൾ ചുണ്ട് കോട്ടി പറഞ്ഞു.

അത് കേട്ടവളുടെ തലയിൽ ഒന്ന് കൊട്ടി ആദി പുറത്തേക്കിറങ്ങി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

വീട്ടിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു രുദ്രൻ. മനസ്സിൽ അപ്പോഴും ആദിയുടെ മുഖം തെളിഞ്ഞു നിന്നു.

ആരാണവൾ?????? ഇന്നുവരെ ഒരു പെണ്ണിനോടും തോന്നാത്ത ഒരടുപ്പം അവളോട് തോന്നാനെന്താ കാര്യം????? ശേ അവളുടെ പേര് പോലും ഒന്ന് ചോദിച്ചില്ലല്ലോ??????? ഇനിയെങ്ങനെ അവളെയൊന്ന് കാണും???? അവിടെ അടുത്തെവിടെയോ ആണ് വീടെന്നല്ലേ പറഞ്ഞത്?????
അല്ല ഞാനെന്തിനാ ഇപ്പൊ ആ പെണ്ണിനെ പറ്റിയൊക്കെ ചിന്തിക്കുന്നത്?????? അവളാരായാലും നിനക്കെന്താ രുദ്രാ???? നീയെന്താ ആ പെണ്ണിനെ പറ്റി ഗവേഷണം നടത്താൻ പോവുന്നുണ്ടോ?????? ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് അത് മറന്നുകൊണ്ട് ഒരു പെണ്ണിന്റെ പിറകെ പായാൻ നാണമില്ലേ????
ലക്ഷ്യം മാത്രം മുന്നിൽ കാണുക ബാക്കിയെല്ലാം മറക്കുക.
അവൻ തനിയെ മനസ്സിൽ ഓരോന്നായി പറഞ്ഞുകൊണ്ടവൻ ഒരു ദീർഘനിശ്വാസമെടുത്തു.

കാർ നീഹാരം ഗേറ്റ് കടന്നതും അവർ കണ്ടു വാതിൽക്കൽ അവരെയും പ്രതീക്ഷിച്ചു നിൽക്കുന്ന ജേക്കബിനെ.

ഇച്ചായൻ ഇതെങ്ങോട്ടാ??????
ഗൗരി കാറിൽ നിന്നിറങ്ങികൊണ്ട് ചോദിച്ചു.

ഞാനൊന്ന് ഇവന്റെ കൂടെ സ്കൂളിലേക്ക്.
അയാൾ ഷർട്ട്‌ നേരെയാക്കികൊണ്ട് പറഞ്ഞു.

അതെന്തിനാ??????
രുദ്രൻ കാറിൽ ഇരുന്നു ചോദിച്ചു.

അവിടെ നന്ദൻ ഉണ്ടാവും അവനെ ഒന്ന് കാണണം.
കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി അയാൾ പറഞ്ഞു.

ഓഹ് പഴയ കൂട്ടുകാരനെ കാണാൻ.
അതും പറഞ്ഞവൻ കാർ സ്റ്റാർട്ട്‌ ചെയ്തു.

ഗൗരി രണ്ടുപേരെയും യാത്രയാക്കി.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആദി സ്കൂളിൽ എത്തി നന്ദനെ കണ്ട ശേഷം വരാന്തയിലൂടെ നടക്കുകയായിരുന്നു.
ഓരോ തൂണിലും ചുവരിലും അവളുടെ കൈ വിരലുകൾ ഓടി നടന്നു.

അവൾ പണ്ട് പഠിച്ചിരുന്ന ക്ലാസ്സിലേക്ക് കയറി.
വർഷങ്ങൾക്കിപ്പുറം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. പരുപരുത്ത തറ ടൈൽ ഇട്ട് മിനുസമുള്ളതാക്കി തീർത്തിരിക്കുന്നു. കുമ്മായമിട്ട ചുവരുകൾ പല വർണ്ണങ്ങളാൽ മനോഹരമാക്കി തീർത്തിരിക്കുന്നു. പഴയ ബോർഡുകൾ ഒക്കെ മാറ്റിയിരിക്കുന്നു. ക്ലാസ്സിൽ ഫാനും ലൈറ്റും എല്ലാം സ്ഥാനം പിടിച്ചിരിക്കുന്നു.
ഓടിട്ട മേൽക്കൂട്‌ ഇപ്പോൾ വാർത്തിരിക്കുന്നു.

ഒരുപാട് മാറിപ്പോയി.

അവൾ അവിടെ കിടന്ന ഒരു ബെഞ്ചിലായി ഇരുന്നു.
പഴയ ആ ഓടിട്ട ക്ലാസ്സ്‌ മുറിയിൽ ഇരുന്നു പഠിക്കുന്ന സുഖമൊന്നും ഇന്നത്തെ ഫാനും ലൈറ്റും പ്രൊജക്റ്ററും വെച്ച ക്ലാസ്സിൽ ഇരുന്നാൽ കിട്ടില്ല എന്നവൾക്ക് തോന്നി.
പണ്ട് മഴ പെയ്യുമ്പോൾ ക്ലാസ്സ്‌ മുഴുവൻ ഇരുട്ടാവും. പെയ്യുന്ന മഴയുടെ താളം ക്ലാസ്സിൽ ഇരുന്നാൽ കേൾക്കാം. ടീച്ചർ ക്ലാസ്സിൽ പഠിപ്പിക്കാൻ വരുമ്പോൾ ഒരേ സ്വരത്തിൽ പറയും ഒന്നും കേൾക്കുന്നില്ലെന്ന്. ബോർഡിൽ എഴുതാൻ തുടങ്ങിയാൽ പിന്നെ ആരും ഒന്നും കാണുന്നില്ല എന്ന പരാതി ആയിരിക്കും.
ഓർമ്മകളിൽ അവളൊന്ന് ചിരിച്ചു.

ടീച്ചർ ഇല്ലാത്ത പീരീഡ് ആണെങ്കിൽ പിന്നെ പറയണ്ട ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ചേർന്ന് ഡെസ്കിൽ കൊട്ടി പാടാൻ തുടങ്ങും. ബഹളം കേട്ട് അപ്പുറത്തെ ക്ലാസ്സിലെ ടീച്ചർ ഓടി വരും.
ഇതെന്താ ചന്തയോ????? ബാക്കിയുള്ളവർക്കിവിടെ പഠിപ്പിക്കണ്ടേ????????
അതായിരിക്കും ചോദിക്കുന്നത്.

ഉച്ചക്ക് പൊതിച്ചോറ് കൊണ്ടുവന്നാൽ പരസ്പരം കയ്യിട്ട് വാരാതെ കഴിക്കില്ല. വീട്ടിൽ നിന്ന് ഒരു കറി ആയിരിക്കും കൊണ്ടുവരുന്നത് പക്ഷെ കൂട്ടുകാർ ഒത്തുകൂടി കഴിക്കുമ്പോൾ കറികളുടെ എണ്ണം കൂടും. പല പല അടുക്കളകളിൽ നിന്ന് പല പല വിഭവങ്ങൾ പല പല രുചികൾ പക്ഷെ എല്ലാത്തിലും അമ്മയുടെ സ്നേഹം കൂടി കലർന്നിട്ടുണ്ടാവും.
ഇന്റർവെൽ ആവുമ്പോൾ ഒരോട്ടമാണ് അത് ചെന്ന് നിൽക്കുന്നത് സ്കൂളിനടുത്തെ പെട്ടി കടയിലായിരിക്കും. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന നാണയതുട്ടുകൾ കൊണ്ട് തേൻമിട്ടായിയും പുളിമിട്ടായിയും നാരങ്ങമിട്ടായിയുമെല്ലാം വാങ്ങി പങ്കിട്ടു കഴിക്കും.

പരസ്പരം തല്ല് കൂടും തമാശ പറയും ഇണങ്ങും പിണങ്ങും ഡസ്റ്റർ കൊണ്ട് എറിഞ്ഞു കളിക്കും. ഹോംവർക്ക് ചെയ്യാതെ വന്നു തല്ല് വാങ്ങും. ഇമ്പോസിഷൻ എഴുതാതെ വന്നു ക്ലാസ്സ്‌ വരാന്തയിൽ നിൽക്കും. അങ്ങനെ അങ്ങനെ മറക്കാനാവാത്ത ഒരുപിടി നല്ല ഓർമ്മകൾ.

അവൾ ഇരുന്ന ഡെസ്കിൽ തഴുകി.
ഇവിടെ ഓരോ വസ്തുക്കൾക്കും പറയാൻ ഒരു നൂറു കഥകൾ ഉണ്ടായിരിക്കും.
സൗഹൃദവും പ്രണയവും കൊത്തി വെച്ച ചുമരുകൾ. കൈ കോർത്തു പിടിച്ചു നടന്ന ഇടനാഴികൾ. ഓടി നടന്ന ക്ലാസ്സ്‌ വരാന്തകൾ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും ഓർമ്മകൾ ഇവിടെ കെട്ട് പിണഞ്ഞു കിടക്കുന്നുണ്ട്.

അവൾ കുറച്ചു നേരം പഴയ ഓർമ്മകളിലേക്ക് ഊളിയിട്ട് ഡെസ്കിൽ തല വെച്ച് കിടന്നു.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും അവൾ ക്ലാസ്സിൽ നിന്നിറങ്ങി മുറ്റത്തെ നെല്ലിമരചുവട്ടിൽ പോയിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രുദ്രന്റെ കാർ സ്കൂൾ ഗേറ്റ് കടന്ന് അകത്തേക്ക് കയറി.

നീ കാർ പാർക്ക്‌ ചെയ്തിട്ട് പതിയെ വാ ഞാനപ്പോഴേക്കും നന്ദനെ ഒന്ന് പോയി കാണട്ടെ.
ജേക്കബ് കാറിൽ നിന്നിറങ്ങി കൊണ്ട് പറഞ്ഞു.

ആയിക്കോട്ടെ.

അവൻ കാർ പാർക്ക് ചെയ്യാനായി മുന്നോട്ടെടുത്തു.
അവൻ കാർ പാർക്ക്‌ ചെയ്തിറങ്ങുമ്പോഴാണ് നെല്ലിമരചുവട്ടിലായി ഇരിക്കുന്ന ആദിയെ കാണുന്നത്.
അവന്റെ കാപ്പിപ്പൊടി മിഴികൾ തിളങ്ങി. ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

അവൻ അവളുടെ അടുത്തേക്ക് നടന്നു.

ഹായ്……….

ആരുടെയോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് നിറ ചിരിയോടെ നിൽക്കുന്ന അവനെയാണ്.

അവൾ അതിശയത്തോടെ അവനെ നോക്കി.

ഞാൻ പറഞ്ഞില്ലേ നമ്മൾ എവിടെ വെച്ചെങ്കിലും കാണുമെന്ന്.
അവൻ പുഞ്ചിരിയോടെ പറഞ്ഞു.

പക്ഷെ ഞാനൊട്ടും പ്രതീക്ഷിച്ചില്ല.
അവൾ അതിശയം വിട്ട് മാറാതെ പറഞ്ഞു.

ഞാനും………….
എനിവേ രാവിലെ ക്ഷേത്രത്തിൽ വെച്ച് പരിചയപ്പെടാൻ കഴിഞ്ഞില്ല.
I’m Rudrathej അടുപ്പം ഉള്ളവർ രുദ്രനെന്ന് വിളിക്കും.
അവൾക്ക് നേരെ കൈനീട്ടി അവൻ പറഞ്ഞു.

I’m Aadwika ആദിന്നു വിളിക്കും.
അവന്റെ കയ്യിൽ കൈ ചേർത്ത് കൊണ്ടവൾ പറഞ്ഞു.

രണ്ടുപേരും ചിരിച്ചു.
അവിടെ ഒരു സൗഹൃദം തുടങ്ങുകയായിരുന്നു. എന്നാൽ ഇങ്ങനെ ഒരു കണ്ടുമുട്ടൽ തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അവരറിഞ്ഞില്ല.

തുടരും…………………….

അങ്ങനെ അവരെ ഞാൻ കണ്ടുമുട്ടിച്ചിട്ടുണ്ട് ഇനി എന്ത് വന്നാലും ഞാനല്ല കാരണക്കാരി 🙈

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ആർദ്ര അമ്മു ന്റെ മറ്റു നോവലുകൾ

മഴ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Adhirudhram written by Aardhra Ammu

4.1/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!