Skip to content

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 8

Malayalam Novel Chandranudikkunna Dikkil

ചെറു പുഞ്ചിരിയോടെ ആ പെൺകുട്ടി അവർക്കരികിലേക്ക് വന്നു ..

” അംല .. വന്നിട്ട് ഒത്തിരി നേരായോ ….? ” ഹർഷ് ചോദിച്ചു ….

” ഇല്ല .. ഞാനിപ്പോ വന്നേയുള്ളു .. ” അവൾ പറഞ്ഞു ..

” ഇത് ഡോ . അതുൽ … ശിവേട്ടന്റെ മകനാണ് .. ” ഹർഷ് അതുലിനെ അവൾക്ക് പരിചയപ്പെടുത്തി …

” മനസിലായി … ജാമ്യാപേക്ഷ ഞാനിപ്പോൾ തന്നെ സമർപ്പിക്കാം .. പക്ഷെ പ്രതീക്ഷ വേണ്ട .. അറിയാല്ലോ ….. “

ഒരു നിമിഷം മൂവരും ഒന്ന് നിശബ്ദമായി …

” ഞാൻ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടു വരാം … നമുക്ക് ഒന്ന് വിശദമായി സംസാരിക്കണം ….” അവൾ കോടതിയിലേക്ക് നടന്നു …

* * * * * * * * * * * * * * * * * * * * *

രണ്ട് മണിയായപ്പോൾ മൂന്ന് പേർക്കുള്ള പാർസലുമായി ഹർഷ് വീട്ടിലേക്ക് വന്നു … വീട്ടിൽ അയൽ പക്കത്തെ രണ്ട് മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു .. വിവരങ്ങൾ അറിയാൻ വന്നവരാണ് … അവരുടെ അരികിലായി ചുമർ ചാരി അഹല്യ നിൽപ്പുണ്ട് .. അവനെ കണ്ടപ്പോൾ അവൾ പ്രതീക്ഷയോടെ നോക്കി ..

” ജാമ്യം കിട്ടിയോ ……?” കൂടി നിന്ന സ്ത്രീകളിലൊരാൾ ചോദിച്ചു …

അവനാ ചോദ്യം അവഗണിച്ചു കൊണ്ട് അകത്തേക്ക് നോക്കി…

ശ്രീദേവി കിടന്ന മുറി പാതി ചാരിയിട്ടുണ്ട് … അനുവും അമ്മയും അകത്താകുമെന്ന് അവനൂഹിച്ചു ..

” അഹല്യ …. അമ്മയെയും അനുവിനെയും വിളിച്ച് ഭക്ഷണം കഴിക്ക് …” കയ്യിലിരുന്ന കിറ്റ്‌ അവളെ ഏൽപ്പിച്ചു കൊണ്ട് ഹർഷ് പറഞ്ഞു ..

” മാഷേ .. അച്ഛൻ ……..” അഹല്ല്യ വിഷാദത്തോടെ ചോദിച്ചു ….

” കേസ് വിളിച്ചിട്ടില്ല … കോടതിയിൽ അതുലുണ്ട്… “

” ജാമ്യമൊന്നും കിട്ടില്ലന്നാ രഘുവേട്ടൻ പറയുന്നേ …. സർക്കാരിനെ തട്ടിച്ചതല്ലേ .. ശിവരാജനെ കുറിച്ച് നമ്മളാരെങ്കിലും ഇങ്ങനെ കരുതിയതാണോ ……”

” ചിലപ്പോ കള്ള കേസും ആവാം … എന്തുവാന്ന് ആർക്കറിയാം …… “

” നിങ്ങളൊന്ന് പുറത്തേക്ക് നിന്ന് കേസ് ചർച്ച ചെയ്യു … തകർന്നിരിക്കുന്ന മൂന്നാത്മാക്കളുണ്ട് ഈ വീട്ടിൽ .. ” സ്ത്രീകളുടെ സംഭാഷണം അസഹനീയമായപ്പോൾ ഹർഷ് പറഞ്ഞു ..

” വാടി … നമുക്ക് പോകാം … ടിവിയിൽ കാണാല്ലോ ….. അല്ലെങ്കിലും നാഥനില്ലാ കളരിയിലിനി എന്തുമാവാം ……” ഹർഷിനെ നോക്കി ഒന്ന് ഇരുത്തി പറഞ്ഞിട്ട് അവർ മുറ്റത്തേക്കിറങ്ങിപ്പോയി …

ഹാളിലെ സംഭാഷണം കേട്ടുകൊണ്ട് അനവദ്യയും ഇറങ്ങി വന്നു ….. ഹർഷിനെ കണ്ടപ്പോൾ അവൾ ഓടി വന്നു ..

” മാഷേ ……മാഷ് അച്ഛനെ കണ്ടോ ….. അച്ഛനെന്തെങ്കിലും കഴിച്ചോ …. .” അവൾ സങ്കടത്തോടെ ചോദിച്ചു ..

അവൻ വെറുതെ തലയാട്ടി ….

” അമ്മക്ക് ഭക്ഷണം കൊടുത്ത് നിങ്ങളും കഴിക്ക് ……… എനിക്ക് കോടതിയിലേക്ക് പോകണം “

അഹല്യ ഭക്ഷണപ്പൊതി മേശപ്പുറത്ത് വച്ച് നോക്കി നിന്നതേയുള്ളു .. അവർക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല ..

താൻ പോയി കഴിഞ്ഞാൽ അവരൊന്നും കഴിക്കില്ലെന്ന് അവന് മനസിലായി …

” വാ ….. ഞാൻ കൂടി കൂടാം വിളമ്പാൻ … വന്നേ …..” അവരെ നിർബന്ധിച്ച് വിളിച്ചു കൊണ്ട് അവൻ കിച്ചണിലേക്ക് കയറി …

* * * * * * * * * * * * * * * * * * * * *

ഹർഷ് തിരിച്ചു വരുമ്പോൾ കോടതി വളപ്പിൽ കിടന്ന പോലീസ് വാഹനത്തിലേക്ക് ശിവരാജനെ കയറ്റുന്നതാണ് കണ്ടത് … സർവം തകർന്നത് പോലെ അതുലത് നോക്കി നിൽപ്പുണ്ട് … അടുത്ത് അംലയും …

ജാമ്യം കിട്ടിയില്ലെന്ന് അവന് മനസിലായി …

ഹർഷ് അവർക്കടുത്തേക്ക് ചെന്നു ….

ശിവരാജനെ കയറ്റിയ പോലീസ് വാഹനം കോടതി വളപ്പിലിട്ട് തിരിച്ച് , ഗേറ്റിനു നേർക്ക് പാഞ്ഞു പോയി …….

അംല വിഷമത്തോടെ ഹർഷിനെ നോക്കി …

അവർ മൂവരും കോടതി മുറ്റത്തു നിന്ന് അൽപം മാറി നിന്നു സംസാരിച്ചു …

” 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു .. 12 മണിക്കൂർ കസ്റ്റടിയിൽ വിട്ട് കൊടുത്തിട്ടുണ്ട് .. ജാമ്യാപേക്ഷ വെള്ളിയാഴ്ചക്ക് മാറ്റിയിരിക്കുവാ ..” അംല പറഞ്ഞു …

” അപ്പോ അതിനു മുൻപേ ……”

” ഇല്ല .. ഒന്നും ചെയ്യാനില്ല .. അത് മാത്രമല്ല മറ്റ് ചില പ്രശ്നങ്ങൾ കൂടിയുണ്ട് .. അദ്ദേഹത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട്സും സ്ഥാവരജംഗമ വസ്തുക്കളും മരവിപ്പിച്ചിരിക്കുകയാണ് … “

ഹർഷ് ഞെട്ടലോടെ അതുലിനെ നോക്കി … അവന്റെ കണ്ണുകളിൽ നീർ തിളങ്ങുന്നത് ഹർഷ് കണ്ടു .. അവനതു മറയ്ക്കാനെന്നവണ്ണം മുഖം തിരിച്ചു…

” ഞാൻ പറയുന്നത് , കുറച്ച് കൂടി നല്ല എക്സ്പീരിയൻസിഡ് ആയ വക്കീലിനെ നിങ്ങൾ സമീപിക്കണം .. പിന്നെ കുറച്ചധികം പണം അത്യാവശ്യമായി വന്നാൽ അത് സങ്കടിപ്പിക്കാനുള്ള വഴി കൂടി കണ്ടുവയ്ക്കണം … അദ്ദേഹത്തിന്റെ അക്കൗണ്ട്സിൽ നിന്ന് ട്രാൻസാക്ഷൻസ് ഒന്നും നടക്കില്ല .. അദേഹത്തിന്റെ പേരിലുള്ള വസ്തു വകകൾ ഒന്നും തന്നെ വിനിമയം നടത്താനും പറ്റില്ല …. ” അംല പറഞ്ഞു ..

” എന്താ … ഒരുപാട് പണത്തിന്റെ ആവശ്യം വല്ലതും വരുമോ …? ” ഹർഷ് ചോദിച്ചു ..

” അതൊന്നും പറയാൻ പറ്റില്ല .. ഞാൻ ചിലതൊക്കെ സംശയിക്കുന്നുണ്ട് .. അത് കൊണ്ടാ മുൻകൂട്ടി പറഞ്ഞത് .. “

” കേസ് അംല തന്നെ എടുത്താൽ മതി … എനിക്ക് അംലയെ വിശ്വാസമുണ്ട് … ” അതുൽ പറഞ്ഞു … ജാമ്യത്തിനു വേണ്ടി അവൾ കഴിവിന്റെ പരമാവധി ശ്രമിച്ചത് അവൻ കണ്ടതാണ് ..

” അയ്യോ ഞാൻ … ! ഞാനെടുത്തിട്ട് എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല .. നിങ്ങൾ ഏതായാലും ഒന്നു ശ്രമിക്കണം മുതിർന്ന ആരെയെങ്കിലും കിട്ടിയാൽ അതാ സെയ്ഫ് …”

” അത് ഞാൻ ശ്രമിക്കാം .. പക്ഷെ അംല കേസ് വിട്ടു കളയരുത് .. “

” ഒരിക്കലുമില്ല … എപ്പോൾ വേണമെങ്കിലും ഹാജരാകാൻ റെഡിയായിട്ട് ഞാനുണ്ടാവും … എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചാൽ മതി .. ഞാനെന്റെ ഭാഗത്ത്‌ നിന്നും ഒരു ശ്രമം നടത്താം സീനിയേർസിനെ ആരെയെങ്കിലും കിട്ടുമോ എന്ന് ….” അവൾ പറഞ്ഞു ..

” താങ്ക്സ് അംല ….. നിന്റെ ഫീസ് ..” ഹർഷ് ഒന്ന് നിർത്തി ..

” എന്താ ഹർഷേട്ട … അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം … ” അവൾ അവന്റെ മുഖത്തേക്ക് നോക്കി ….. അവൻ വിളിച്ചത് കൊണ്ടാണ് അവൾ ഓടി വന്നത് .. അവനോടുള്ള ഇഷ്ടം കൊണ്ട് ….

തിരിച്ച് പോകാൻ നേരം അതുൽ അവളുടെ ഫോൺ നമ്പർ വാങ്ങിയിട്ടാണ് പോയത് … വീട്ടിൽ തന്നെയാണ് അവളുടെ ഓഫീസ് .. എപ്പോൾ വേണമെങ്കിലും ചെല്ലാമെന്ന് അവൾ അനുവാദം നൽകി ….

********************************

അതുൽ വരുമ്പോൾ വീട് മരണവീട് പോലെ കിടക്കുകയായിരുന്നു .. അവൻ വന്ന് ഉമ്മറത്ത് അച്ഛനിരിക്കാറുള്ള ചൂരൽ കസേരയിൽ ഇരുന്നു ….

” ജാമ്യം കിട്ടിയില്ല .. അല്ലേ ഏട്ടാ ………” കരച്ചിലോടെയുള്ള സ്വരം കേട്ട് അവൻ തിരിഞ്ഞു നോക്കി ….

അനവദ്യയാണ് …..

അവൻ ഉത്തരമില്ലാതെയിരുന്നു …

” ഏട്ടൻ സങ്കടപ്പെടണ്ട ..നിക്ക് അറിയാം … ഏട്ടൻ പരമാവധി ശ്രമിച്ചിട്ട്ണ്ട്ന്ന്……. “

” മോളെ …….” അവൻ എഴുന്നേറ്റ് വന്ന് അനുജത്തിയെ ചേർത്തു പിടിച്ചു ..

” അച്ഛൻ വരും …. ഏട്ടൻ കൊണ്ടുവരും …. ” ശബ്ദം ഇടറാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് അവൻ പറഞ്ഞു ……

” ആ ഏട്ടാ ….. കല്യാണത്തിന്റെ പന്തൽ പണി ഏൽപ്പിച്ചിരുന്നവർ വന്നിരുന്നു …. രണ്ട് ദിവസത്തെ പണിക്കാരുടെ ശമ്പളവും വാടകയും കൊടുക്കണമെന്ന് പറഞ്ഞു .. ഏട്ടൻ വരുമ്പോ അയാളെ വിളിക്കാൻ പറഞ്ഞു .. “

” ങും ……..” അവൻ മൂളി …. തനിക്ക് കിട്ടുന്ന സ്റ്റെഫൻറ് കൊണ്ട് എല്ലാം ഒന്ന് സെറ്റിലാകുന്നത് വരെ വീട്ടിലെ ആവശ്യങ്ങളും മറ്റ് ആവശ്യങ്ങളും നടത്തണമെന്ന് അവനോർത്തു …

” അക്കു എവിടെ …………. ?”

” അമ്മേടടുത്ത് ണ്ട് ……..”

” ഇങ്ങ് വിളിക്ക് ……. “

അനവദ്യ വേഗം അകത്ത് ചെന്ന് അവളെ കൂട്ടിക്കൊണ്ട് വന്നു …

” മോള് അമ്മയോടൊപ്പം ചെന്നിരിക്ക് …” അവൻ അനുവിനോട് പറഞ്ഞു …

അവരെയൊന്ന് നോക്കിയിട്ട് അവളകത്തേക്ക് പോയി …

” അക്കു വന്നേ ……….” അവൻ അവളെ കൂട്ടി , മുകൾ നിലയിലെ തന്റെ റൂമിലേക്ക് കൊണ്ടുപോയി ….

അവളെ റൂമിൽ കയറ്റി , താഴെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി വാതിൽ ബോൾട്ടിട്ടു …. പിന്നെ അവളുടെ നേർക്ക് തിരിഞ്ഞു ….

( തുടരും )

 

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ഈ സായാഹ്നം നമുക്കായി മാത്രം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!