Skip to content

മേഘരാഗം – ഭാഗം 1

Megharagam Novel Aksharathalukal

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ

കാതിലോല കമ്മലിട്ടു കുണുങ്ങി…..

ശ്രീഹരി…… നീ അവിടെ എന്തെടുക്കുവാ… നിന്റെ ഫോൺ കുറെ നേരായി റിങ് ചെയുന്നു… ഗിരിജാദേവി മുറ്റത്തേക്ക് നോക്കി വിളിച്ചു…

നിലാവിന്റെ നീലഭസ്മ… വീണ്ടും ഫോൺ പാടി.

എന്റെ ഗിരിജേ ആ കുന്ത്രാണ്ടം ഒന്നു എടുത്തു ദൂരെ കളയുവോ, അത് കിടന്നു പാടി പാടി മടുത്തു കാണും.

പ്രഭാവതിയമ്മ ദേഷ്യത്തിൽ മുഖം ചെരിച്ചു.

എന്റെ മുത്തശ്ശി ഇത്രക്ക് ദേഷ്യപ്പെടാൻ എന്താ ഇപ്പോൾ ഇവിടെ ഉണ്ടായത്…ഏട്ടൻ ഇപ്പോൾ വന്നു ആ ഫോൺ എടുത്തോളൂ… കോളേജിലേക്ക് പോകാൻ റെഡി ആയി ഉമ്മറത്തേക്ക് വന്ന ആര്യജ ഉറക്കെ ചോദിച്ചു..

രണ്ട് തവണ എന്റെ ഫോൺ ഒന്നു റിങ് ചെയ്തതേ ഒള്ളു.. അതിനാണോ ഇവിടെ ഈ കോളിളക്കം.. ശ്രീഹരി അകത്തേക്ക് വന്നു. അവൻ ഫോൺ എടുത്തു നോക്കി.

ഹെലോ.. എടാ മിഥുനേ.. ആഹ് ഞാൻ പുറത്തായിരുന്നു.. എന്താടാ നീ വിളിച്ചത്.ശ്രീഹരി പതുക്കെ വെളിയിലേക്ക് ഇറങ്ങി.

മതിലകത്തു ശങ്കരൻ തിരുമേനിയുടെയും പ്രഭാവതി അന്തർജ്ജനത്തിന്റെയും കൊച്ചു മക്കൾ ആണ് ശ്രീഹരിയും ആര്യജയും. ശ്രീഹരി എം ടെക് കംപ്ലീറ്റ് ചെയ്തു നിൽക്കുന്നു, ആര്യജ ഡിഗ്രി ചെയുന്നു. അവരുടെ അച്ഛൻ പ്രതാപൻ ഒരു അറിയപ്പെടുന്ന വക്കിൽ ആണ്. ഗിരിജാദേവി വീട്ടമ്മയും.

ആരായിരുന്നു നിന്നെ ഇത്ര കാര്യായിട്ട് വിളിച്ചത് ശ്രീക്കുട്ടാ..കാലത്തെ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ  മുത്തശ്ശി ശ്രീഹരിയെ നോക്കി.

അത് മിഥുൻ ആയിരുന്നു മുത്തശ്ശി.. അവൻ ഒരു ബാങ്ക് ടെസ്റ്റിന്റെ കാര്യം പറയുവാൻ വിളിച്ചത് ആണ്.

ചൂട് ദോശയിലേക്ക് തേങ്ങ ചട്നി ഒഴിച്ചു കൊണ്ട് അവൻ മുത്തശ്ശിക്ക് മറുപടി കൊടുത്തു.

എപ്പോൾ  ആണ് മോനേ ബാങ്ക് ടെസ്റ്റ്‌ .. നിനക്ക് എത്രയും പെട്ടന്ന് ഒരു ജോലി കിട്ടിയിരുന്നെങ്കിൽ… മുത്തശ്ശിക്കും ശ്രീഹരിക്കും ഉള്ള ചായയും ആയി വന്ന ഗിരിജാദേവി അവരോടായി പറഞ്ഞു.

അടുത്ത ആഴ്ച ആണ് അമ്മേ,

എറണാകുളത്തു വെച്ചാണ് ടെസ്റ്റ്‌.. ഞങ്ങൾ കുറച്ചു ആളുകൾ ഉണ്ട് പോകാൻ.. അവൻ ചായ എടുത്തു ചുണ്ടോടടുപ്പിച്ചു.

ഏത് ദിവസം ആണ് ശ്രീകുട്ടാ,,,അമ്മാത്തു (അമ്മയുടെ തറവാട് )മുത്തശ്ശിടെ ഷഷ്ടിപൂർത്തി  അടുത്ത ആഴ്ച അല്ലെ. ഗിരിജ ദേവി പറഞ്ഞു .

അയ്യോ…. പറഞ്ഞപോലെ അത് നേരാണല്ലോ, ശ്രീഹരി അപ്പോൾ ആലോചിച്ചു.

ആഹ് ഞാൻ മിഥുനേ ഒന്നു വിളിച്ചു നോക്കട്ടെ, അവൻ കൈകഴുകിയിട്ട് തന്റെ മുറിയിലേക്ക് പോയി.

അമ്മേ…. കുറച്ചു കഴിഞ്ഞതും ശ്രീഹരി ഉറക്കെ അമ്മയെ വിളിച്ചു.

എന്താടാ മോനേ… ഗിരിജ അവന്റെ അരികിലേക്ക് വന്നു.

അമ്മേ… വ്യാഴാഴ്ച അല്ലെ അമ്മാത്തു ചടങ്ങ്.. അവൻ ഫോൺ മേശയിലേക്ക് വെച്ചു.

അതേ മോനേ… നമ്മൾക്ക് വ്യാഴാഴ്ച കാലത്തെ പോകണം. അവർ പറഞ്ഞു.

ഓക്കേ അമ്മേ… ശനിയാഴ്ച ആണ് എന്റെ ടെസ്റ്റ്‌.. അപ്പോൾ നോ പ്രോബ്ലം. അവൻ ചിരിച്ചു.

ആണോ…. നന്നായി… ഗിരിജ സന്തോഷത്തോടെ അകത്തേക്ക് പോയി.

ഹാവൂ രക്ഷപെട്ടു…താൻ വിഷമിച്ചു ഇരിക്കുക ആയിരുന്നു… ഗിരിജ ആശ്വസിച്ചു..

അവരുടെ മനസിലെ കണക്കു കൂട്ടൽ അന്ന് രാത്രിയിൽ അവർ പ്രതാപനും ആയി പങ്ക് വെച്ചു.

അതേയ്… ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..അലമാരയിൽ നിന്ന് ഒരു ബെഡ്ഷീറ്റ് എടുത്തു കട്ടിലിൽ വൃത്തിയായി വിരിച്ചുകൊണ്ട് അവർ അയാളെ വിളിച്ചു.

പ്രതാപൻ കണ്ണട എടുത്തു മുഖത്തു നിന്നും മാറ്റി കൊണ്ട് ഭാര്യയെ നോക്കി.

ശ്രീകുട്ടനു ഒരു കല്യാണാലോചന…. അവർ തിക്കും പോക്കും നോക്കി കൊണ്ട് ഭർത്താവിനോടായി പറഞ്ഞു.

അയാൾ നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി..

നീ എന്താ പറഞ്ഞു വരുന്നത്… ഏത് ശ്രീകുട്ടന്റെ കാര്യം ആണ് നീ പറയുന്നത്..

അയാൾ അവരെ നോക്കി.

ഏത് ശ്രീക്കുട്ടൻ എന്നോ..ഏട്ടന് എതൊക്കെ ശ്രീകുട്ടനെ,  അറിയാം അവൾക്ക് ദേഷ്യം വന്നു.

അയാൾ പക്ഷെ വീണ്ടും അവളെ നോക്കി…

നമ്മുടെ മോന്റെ കാര്യം…മനസ്സിലായോ. ഒടുവിൽ ഗിരിജ പറഞ്ഞു.

ആർക്ക്.. ശ്രീകുട്ടനോ..നീ എന്താ ഈ പറയുന്നത്… അയാൾ മനസിലാകാത്ത മട്ടിൽ ഗിരിജാദേവിയെ നോക്കി.

അതേയ്… ഏട്ടാ….

ചൈത്രത്തിലെ രേവതി ഇല്ലേ… എന്റെ കൂടെ പഠിച്ച… അവളുടെ മോൾക്ക് അവർ കല്യാണം ആലോചിക്കുന്നുണ്ടെന്നു കഴിഞ്ഞ ദിവസം ദേവിക വിളിച്ചപ്പോൾ പറഞ്ഞു. അവളെന്നോട് പറയുവാ ഏടത്തി ഒന്നു നമ്മുടെ ശ്രീകുട്ടന് വേണ്ടി ചോദിച്ചു നോക്കാൻ. ആ കുട്ടിയെ വേളി കഴിച്ചോണ്ട് വന്നാൽ പിന്നെ നമ്മൾ ആരാ.. എന്തോരം ഭൂസ്വത്തു ഉള്ളവർ ആണെന്നോ… കഴിഞ്ഞ തിരുവാതിരക്ക് ക്ഷേത്രത്തിൽ ചെന്നപ്പോൾ രേവതി അണിഞ്ഞ പാലക്കാ മാല.. ഹോ ഒന്നു കാണേണ്ടതായിരുന്നു… ഒറ്റ ശ്വാസത്തിൽ ഭാര്യ പറഞ്ഞത് ഒക്കെ കേട്ടു കൊണ്ട് ഇരിക്കുക ആണ് പ്രതാപൻ..

നിന്റെ അനുജത്തി അല്ലെ dദേവിക…അവളുടെ ഒരു കണ്ടുപിടുത്തം… അയാൾ ചിറികോട്ടി.

എന്താ എന്റെ അനുജത്തിക്ക് ഒരു കുഴപ്പം.. ഹും…ആ കുട്ട്യേ നിങ്ങൾ കണ്ടിട്ടില്ലാലോ, അമ്മാത്തു വരുമ്പോൾ ഞാൻ കാണിക്കാം.. അവൾ ദേഷ്യപ്പെട്ടു.

അതിന്റെ ഇടയ്ക്കു നീ അവിടേക്കും അവരെ ക്ഷണിച്ചോ. എന്റെ കൃഷ്ണ… അയാൾ മൂക്കത്തു വിരൽ വെച്ചു.

ഏട്ടന് പറഞ്ഞാൽ മനസിലാകില്ല…. ഞാൻ കാണിച്ചു തരാം അടുത്ത ആഴ്ച..

എന്റെ ഗിരിജേ… നീ ഇങ്ങനെ കിടന്നു ബഹളം വെയ്ക്കാതെ.. അവന്റെ പഠിപ്പ് കഴിഞ്ഞതേ ഒള്ളു.. ഒരു ജോലി ഒക്കെ ആകട്ടെ.. പിന്നെ നീ അവന്റെ ഇഷ്ട്ടം ആരാഞ്ഞോ.. അയാൾ കട്ടിലിലേക്ക് കിടന്നു കൊണ്ട് ചോദിച്ചു.

എന്റെ മോനു നൂറു ശതമാനം ഇഷ്ടമാകും.. ഉറപ്പ്… ഗിരിജ അയാൾക്കഭിമുഖമായി കിടന്നു.

മ്… ഒരു പാലാക്കാമല… പെണ്ണല്ലേ ജാതി… അയാൾ മന്ദഹസിച്ച കണ്ണുകൾ അടച്ചു.

കാലത്തെ തന്നെ ഗിരിജ അടുക്കളയിൽ കയറും. ആ ജോലി കഴിയണമെങ്കിൽ നേരം കുറെ ആകും.

അമ്മക്ക് എന്താ സമ്മാനം വാങ്ങി കൊടുക്കേണ്ടത് ഗിരിജേ… നീ പ്രതാപനോട് സംസാരിച്ചോ… പ്രഭാവതി മരുമകളെ നോക്കി.

ഉച്ചത്തേക്ക് ഉള്ള പ്രാതലിനു വേണ്ടി ഉള്ള കറിക്ക് നുറുക്കി കൊണ്ട് ഇരിക്കുക ആണ് രണ്ടുപേരും.

അത്… അമ്മേ…. ഏട്ടൻ പറഞ്ഞു, അമ്മക്ക് ഒരു നവരത്നമോതിരം മേടിച്ചു കൊടുക്കാമെന്നു… ഗിരിജ വിക്കി…

നവര്തന മോതിരം എന്നൊക്കെ പറയുമ്പോൾ… നല്ല വില ആകില്ലേ.. പ്രഭാവതിക്ക് അത് അത്ര പിടിച്ചില്ല.

ദേവിക രണ്ട് പവന്റെ വള മേടിച്ചു, പിന്നെ ഗോപേട്ടനും ഭാനുവും കൂടി അമ്മയ്ക്ക് എന്താ മേടിക്കുന്നത് എന്ന് അറിയില്ല.. നമ്മൾക്ക് മോശം വരുത്തരുതല്ലോ അമ്മേ.. ഗിരിജ ന്യായികരിച്ചു..

ദേവികക്ക് അതു പറ്റും… മഹാദേവൻ ഡോക്ടർ അല്ലെ, പിന്നെ ഗോപകുമാറിന് പുരയിടത്തിലെ നാളികേരം പിരിച്ചാൽ മതി ഒരു അഞ്ച് പവന്റെ മാല നിസാരം ആയിട്ട് മേടിക്കാൻ.. അതുപോലെ ആണോ നമ്മൾ…

പ്രഭാവതി അമ്മ എഴുനേറ്റു വാരത്തിലേക്ക് ഇറങ്ങി.

അല്ലെങ്കിലും എന്റെ വീട്ടിലോട്ട് എന്തെങ്കിലും കൊടുക്കുമ്പോൾ നിങ്ങളുടെ അമ്മയുടെ മട്ടു മാറും.. രാത്രിയിൽ ഗിരിജ ഭർത്താവിന്റെ മുൻപിൽ നിന്ന് മൂക്ക് പിഴിഞ്ഞു.

പോട്ടെ ഗിരിജേ… നീ ഇത് അത്രക്ക് കാര്യം ആക്കേണ്ട… അമ്മയുടെ സ്വഭാവം അറിയാവുന്നതല്ലേ നിനക്ക്.. അയാൾ അവളെ ആശ്വസിപ്പിച്ചു.

എന്നാലും ഏട്ടാ…. ഗിരിജ വീണ്ടും കരഞ്ഞു.

എനിക്കു എന്റെ വീട്ടിൽ നിന്നും ഓഹരി തന്നിട്ടുണ്ട്… അത് അമ്മക്ക് അറിയാവുന്നതല്ലേ.. എന്നിട്ട് ഒരു കണക്ക് പറച്ചിൽ… അവൾ പിന്നെയും ഓരോ കാര്യങ്ങൾ നിരത്തി.

ഒരുതരത്തിൽ അയാൾ ഗിരിജയെ ആശ്വസിപ്പിച്ചു…

അങ്ങനെ വ്യാഴാഴ്ച വന്നെത്തി.. കാലത്തെ തന്നെ എല്ലാവരും പുറപ്പെട്ടു.

ഗിരിജ ആകെ സന്തോഷത്തിൽ ആണ്…ശ്രീക്കുട്ടൻ സുന്ദരൻ ആയിട്ടുണ്ട് എന്ന് അവർക്ക് തോന്നി.

ഏത് പെൺകുട്ടിക്കും ഇഷ്ടപെടും തന്റെ മകനെ..

അങ്ങനെ എല്ലാവരും കൂടി ഗിരിജയുടെ തറവാടായ മയൂരത്തിൽ എത്തി.

പടിപ്പുര കടന്നതേ നല്ല കാളന്റെയും അവിയലിന്റെയും ഒക്കെ ത്രസിപ്പിക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു.

എന്തായി രാവുണ്ണിയാരെ ഒരുക്കങ്ങൾ.. ഗിരിജ കാര്യസ്ഥന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.

പാലടപ്രഥമൻ കൂടി ആകാനൊള്ളു കുട്ട്യേ… അയാൾ ചിരിച്ചു.

പ്രതാപൻ പോക്കറ്റിൽ നിന്ന് ഒരു അഞ്ഞുറു രൂപ നോട്ട് എടുത്തു അയാൾക്ക് കൊടുത്തു. എപ്പോൾ വന്നാലും ഉള്ള പതിവാണ് അത് എന്ന് പ്രഭാവതി അമ്മക്ക് മനസിലായി.

അവർക്ക് അത് അത്ര പിടിച്ചില്ലെങ്കിലും ഒന്നും പറയാതെ അവർ അടക്കി പിടിച്ചു.

മുത്തശ്ശിയെ കണ്ടതും ശ്രീഹരിയും ആര്യജയും അങ്ങോട്ട്‌ ചെന്നു.

എല്ലാവരും പരസ്പരം കുശലം ഒക്കെ പറഞ്ഞു.

മോനേ ഹരി… ഇടയ്ക്കു ഗിരിജ അവനെ വിളിച്ചു.

മുത്തശ്ശിയുമായി സംസാരിച്ചു കൊണ്ട് നിന്ന ശ്രീഹരി അമ്മയെ നോക്കി.

ഗിരിജാദേവിയുടെ അടുത്ത് ദാവണി അണിഞ്ഞ ഒരു സുന്ദരി ആയ പെൺകുട്ടി നിൽപ്പുണ്ടായിരുന്നു.

തുടരും

(ഹായ്…. വായിച്ചിട്ട് അഭിപ്രായം പറയുക )

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പ്രേയസി

ഓളങ്ങൾ

പരിണയം

3.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “മേഘരാഗം – ഭാഗം 1”

  1. Writing style is very nice. Oru opinion paranjotte.. Girija yude illam aanallo sreehari dem aryajayudem ammaathu. So Girija husband nodu samsarikkumbo illathu varumbol aa kuttiye kaanaam ennaayaal valare natural aavum.
    Expecting a good story..All the best.

Leave a Reply

Don`t copy text!