Skip to content

മേഘരാഗം – ഭാഗം 11

Megharagam Novel Aksharathalukal

ശ്രീഹരി….

മദർ വിളിച്ചു.

അവൻ അവരെ നോക്കി.

ശ്രീഹരിയുടെ മനസ്സിൽ എന്താണ് ഇപ്പോൾ ഉള്ളത് എന്ന് അവർക്ക് മനസിലായി..

മുഖവുര ഇല്ലാതെ അവർ കാര്യത്തിലേക്ക് കടക്കാൻ തീരുമാനിച്ചു.

മോനോട് ഒരു കളവ് പറഞ്ഞു അവൾ… അത് മാത്രം ആണ് അവളുടെ ആകെ ഉള്ള സങ്കടം.

മദർ അത് പറയുമ്പോൾ എല്ലാ കണ്ണുകളും അവരിലേക്ക് ആയി.

മേഘ്‌ന വിവാഹിത ആണെന്ന് പറഞ്ഞത്…. അവളുടെ ഭർത്താവ് വരും എന്ന് പറഞ്ഞത്.. അത് അവൾ കളവ് പറഞ്ഞതാണ്…അവളുടെ വിവാഹം കഴിഞ്ഞതല്ലാ കെട്ടോ…

എല്ലാവരും അന്താളിച്ചു പോയി..

മനപ്പൂർവം അല്ല കെട്ടോ.. ഞാൻ പറഞ്ഞില്ലേ ഒക്കെ അവളുടെ സാഹചര്യം..

മദർ അവരെ നോക്കി പറഞ്ഞു.

അപ്പോൾ…. ആ കുട്ടീടെ കഴുത്തിൽ കിടക്കുന്ന താലി…. ഗിരിജ ആകാംഷ അടക്കാനാവാതെ മദറിനോട് ചോദിച്ചു.

അത് മേനകയുടെ ബുദ്ധി ആയിരുന്നു.

ആദ്യമായി തന്റെ മകൾ, ഇത്രയും ദൂരം യാത്ര ചെയ്തു വരേണ്ടത് കൊണ്ട്, അവൾക്ക് ആകെ ഭയം ആയിരുന്നു.

ഒരു താലി….അത് നൽകുന്ന ഒരു സുരക്ഷിതത്വം.. ഒരു സംരക്ഷണം.. അതിനു വേണ്ടി ആണ് മേനക മകളോട് ആ മാല സ്വയം അവളുടെ കഴുത്തിലേക്ക് അണിയുവാൻ പറഞ്ഞു കൊടുത്തത്.

മകൾക്കും അത് ശരിയാണെന്നു തോന്നി. അവൾ അങ്ങനെ അമ്മയുടെ വാക്കുകൾ അനുസരിച്ചു.. അത്ര മാത്രം ഒള്ളു..

അല്ലാതെ അവൾ വിവാഹം ചെയ്തതോ, ആരെയും കാത്തിരുക്കുന്നതോ അല്ല കെട്ടോ…

മദർ അതു പറയുമ്പോൾ

ശ്രീഹരിയുടെ മനസ്സിൽ സന്തോഷപ്പെരുമഴ ആണ് പെയ്തത്..

അവളെ ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് അവൻ ഓർത്തു.

പക്ഷേ… മദർ… ആ കുട്ടി, ന്നോട് പൂജാമുറിയിൽ ച്ചു സത്യം ചെയ്തതാണ് അവളുടെ കഴുത്തിൽ എന്റെ മകനാണ് ആ മാല ഇട്ടത് എന്ന്. ഗിരിജ സംശയത്തോടെ മദറിന്റെ  മുഖത്തേയ്ക്ക് നോക്കി.

അങ്ങനെ അവൾ സത്യം ചെയ്തതിൽ കാരണമുണ്ട്.

ശ്രീഹരി ഓർക്കുന്നുണ്ടായിരിക്കും, അന്ന് ബസ്സിൽ വെച്ച് ഒരു തമിഴൻ അവളുടെ മാല പറിച്ചോണ്ട് പോകുവാൻ ശ്രമിച്ചപ്പോൾ, ശ്രീഹരി ബഹളം വെച്ചില്ലേ. അന്ന് ആ പോലീസുകാരൻ ശ്രീഹരിയുടെ കൈയിലേക്ക് മാല തന്നപ്പോൾ മോൻ അത് അവളുടെ കഴുത്തിൽ അണിയിച്ചു ഇല്ലേ? അവർ ശ്രീഹരിയോട് ചോദിച്ചു m

അവൻ ഉവ്വെന്നു തലയാട്ടി.

അതുകൊണ്ട് ആ കുട്ടി അങ്ങനെ പറഞ്ഞത്.. മദർ ഗിരിജയെ നോക്കി പറഞ്ഞു.

അപ്പോൾ എല്ലാ കാര്യങ്ങളും മേഘ്‌ന മദറിനോട് പറഞ്ഞു എന്നു അവൾക്ക് മനസിലായി..

ഗിരിജ ഒരു നിമിഷം ആലോചനയിലാണ്ടു..

മദർ… ആ കുട്ടിയെ എനിക്ക് തന്നേക്കുമോ… കുറച്ചു ദിവസം ആണെങ്കിൽ പോലും, അവളെ ഞങ്ങൾ ഞങ്ങളുടെ മകന്റെ വേളി ആയിട്ട് കണ്ടതാണ്, ഞാൻ.. ഞാനെന്റെ മരുമകൾ ആയിട്ടല്ല,  മകൾ ആയിട്ട് അവളെ നോക്കിക്കോളാം… ഗിരിജ അത് പറയുമ്പോൾ പ്രതാപനും ശ്രീഹരിയും അവരെ നോക്കി.

അമ്മയ്ക്ക് പെട്ടന്നു ഉണ്ടായ മാറ്റം അവനെ അത്ഭുദപെടുത്തി….

ഞാൻ അല്ലാലോ അതൊന്നും പറയേണ്ടത്… ഒക്കെ ആ കുട്ടി തീരുമാനിക്കും… മദർ പറഞ്ഞു.

സ്റ്റെല്ലാ…. മദർ ഉറക്കെ വിളിച്ചപ്പോൾ ഒരു സിസ്റ്റർ വന്നു ..

കുറച്ചു മുൻപേ ഇവിടെ വന്ന ആ കുട്ടി ഇല്ല്യേ… അവളെ ഞാൻ വിളിക്കുന്നതായി പറയു… മദർ അത് പറഞ്ഞപ്പോൾ ആ സിസ്റ്റർ  അവിടെ നിന്നും ഇറങ്ങി പോയി.

കുറച്ചു കഴിഞ്ഞതും മേഘ്‌ന അവിടേക്ക് വന്നു.

ഒരു നീല നിറം ഉള്ള സാരീ ആണ് വേഷം, ആ വേഷത്തിൽ അവൾ കൂടുതൽ സുന്ദരി ആയിരുന്നു. അറിയാതെ ആണെങ്കിലും താൻ അണിയിച്ച താലിമാല അവളുടെ കഴുത്തിൽ അപ്പോളും ഉണ്ടായിരുന്നു.

അവരെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

ഒരാശ്രയത്തിനെന്നോണo അവൾ അടുത്തു കിടന്നിരുന്ൻ കസേരയിൽ മുറുക്കെ പിടിച്ചു.

.ശ്രീഹരി അവളെ നോക്കി..

നീ എന്റെ പെണ്ണാണ്.. ഈ ശ്രീഹരിയുടെ… എന്നവന് ഉറക്കെ പറയണം എന്ന് തോന്നി.

മോളേ… ഗിരിജയ്ക്കു നിന്നോട് ഒരു കാര്യാo പറയണം എന്നുണ്ട്… മദർ മേഘ്‌നയെ നോക്കി.

എന്താണ് എന്ന അർഥത്തിൽ അവൾ ഗിരിജയെ നോക്കി.

ഗിരിജ എഴുനേറ്റു പോയി അവളുടെ കയ്യിൽ പിടിച്ചു.

നീ ആരും ഇല്ലാത്തവൾ അല്ല…. നിനക്ക് അച്ഛനും അമ്മയും അനുജത്തിയും മുത്തശ്ശിയും എല്ലാവരും ഉണ്ട്.

കുറച്ചു ദിവസങ്ങൾ എങ്കിലും നീ എന്റെ മകന്റെ വേളി ആയി ആ ഇല്ലത്തു കഴിഞ്ഞത് അല്ലെ… ഇനി മുന്പോട്ടും അങ്ങനെ ആകണം.. മോൾക്ക് സമ്മതം അല്ലെ… അവർ മേഘ്‌നയെ നോക്കി.

.

പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ ഗിരിജയെ കെട്ടിപിടിച്ചു.

കരയട്ടെ… എത്ര ദിവസം ആയി അവൾ അവളുടെ ദുഃഖങ്ങൾ എല്ലാം ഒന്നു പങ്കവെയ്ക്കുവാനയി ആഗ്രഹിക്കുന്നു… മദർ അത് പറയുമ്പോൾ ശ്രീഹരിയിടേയും പ്രതാപന്റെയും കണ്ണുകൾ നിറഞ്ഞു.

നിങ്ങൾക്ക് രണ്ടാൾക്കും എന്തെങ്കിലും സംസാരിക്കുവാൻ ഉണ്ടോ…. ഇല്ലാതെ വരില്ലലോ അല്ലെ.. എങ്കിൽ നിങ്ങൾ സംസാരിക്കൂ എന്നും പറഞ്ഞു കൊണ്ട് മദർ പ്രതാപനും ഗിരിജയും ആയിട്ട് പുറത്തേക്ക് ഇറങ്ങി.

ശ്രീഹരി മേഘ്‌നയുടെ കൈകളിൽ തന്റെ കൈകൾ ചേർത്തു വെച്ചു.

ആം സോറി….

എന്താണ് പറയേണ്ടത് എന്നു എനിക്ക് അറിയില്ല…. ശ്രീഹരി അവളെ നോക്കി.

ഇതൊന്നും എന്നോട് പറയാതെ ഉള്ളിൽ കൊണ്ട് നടന്നത് കൊണ്ട് അല്ലെ… അങ്ങനെ ഒക്കെ സംഭവിച്ചത്… അവൻ അവളുടെ കവിളിൽ തന്റെ വിരലുകൾ ഓടിച്ചു..

ഇനി നിന്നെ ഒരിക്കലും ഞാൻ വേദനിപ്പിക്കില്ല… നിനക്കിപ്പോൾ അച്ഛനും അമ്മയും മുത്തശ്ശിയും അനുജത്തിയും എല്ലാവരും ഉണ്ട്, സൊ, നിനക്ക് എന്റെ മക്കളുടെ അമ്മയാകുവാൻ സമ്മതം ആണോ… അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

പെട്ടന്നവൾ തന്റെ കൈകൾ അവനിൽ നിന്നും അടർത്തി മാറ്റി..

അവൻ നോക്കിയപ്പോൾ മേഘ്‌ന നിഷേധാർത്ഥത്തിൽ തലയാട്ടി.

എന്നോട്…. എന്നോട് ക്ഷമിക്കണം.. എനിക്കു ഒരിക്കലും ഹരിയേട്ടന്റെ ഭാര്യ ആകാൻ സമ്മതം അല്ല…. അവളുടെ ശബ്ദം ഉറച്ചതായിരുന്നു.

ശ്രീഹരിയുടെ മുഖം വാടി….

ശിൽപ… ആ പാവം കുട്ടി, ഹരിയേട്ടനെ മാത്രം സ്വപ്നം കണ്ടു കഴിയുകയല്ലേ… അവളെ വേദനിപ്പിക്കിവാൻ ഞാൻ ഒരുക്കമല്ല… ആ കുട്ടിയോട് എന്റെ നിരപരാധിത്വം വെളിപ്പെടുത്തുവാൻ ഞാനും മദറും കൂടി വരുന്നുണ്ട്.. മേഘ്‌ന ലേശം പോലും പതർച്ച ഇല്ലാതെ ആണ് അവനോട് സംസാരിച്ചത്.

ശിൽപ….. ശ്രീഹരി ആണെങ്കിൽ ആ പേര് മറക്കുവാൻ ശ്രമിക്കുക ആയിരുന്നു.

പക്ഷേ… ആ കുട്ടി… അവളുടെ നിലപാട്.. അത് എന്താണ് എന്നറിയുവാൻ അവനും അപ്പോൾ ആഗ്രഹം തോന്നി.. ശിൽപയെ കാര്യങ്ങൾ തുറന്നു പറഞ്ഞു മനസിലാക്കി കൊടുക്കണം.. അവൻ ഓർത്തു.

മേഘ്‌ന… ഒരു ചോദ്യം കൂടി ചോദിച്ചോട്ടെ.. ശ്രീഹരി വീണ്ടും അവളെ നോക്കി..

ശിൽപക്ക് നമ്മളെ മനസിലാക്കുവാൻ പറ്റുമെങ്കിൽ ഇയാൾ എന്നെ വിവാഹം കഴിക്കുവാൻ സമ്മതിക്കുമോ… ശ്രീഹരി പ്രതീക്ഷ കൈവിടുന്നില്ലായിരുന്നു..

ഓരോരുത്തർക്കും ദൈവം ഓരോന്ന് വിധിച്ചിട്ടുണ്ട് ഹരിയേട്ടാ… അതുപോലെ തന്നെ നടക്കട്ടെ.. മേഘ്‌ന എങ്ങും തൊടാതെ മറുപടി നൽകി 

എനിക്ക് എന്റെ ജീവിതത്തിൽ എന്നും തീർത്താൽ തീരാത്ത കടപ്പാട് ആയിരിക്കും ഹരിയേട്ടനോട് ഉള്ളത് … എന്നും എന്റെ പ്രാർത്ഥനയിൽ ഹരിയേട്ടനും കുടുംബവും ഉണ്ടായിരിക്കും… അത് പറഞ്ഞപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല 

അവളെ ചേർത്തു നിറുത്തി ആശ്വസിപ്പിക്കണം എന്നു അവനു ആഗ്രഹം ഉണ്ട്… പക്ഷെ   ….

ആഹ്ഹാ…. ഇതെന്താ മോളെ, നീ കരയുക ആണോ… മദർ അകത്തേക്ക് വന്നതും മേഘ്‌ന പെട്ടന്ന് കണ്ണീർ ഒപ്പി…

അച്ഛാ… എങ്കിൽ നമ്മൾക്ക് മടങ്ങാം… ശ്രീഹരിയിടെ മുഖം വാടിയിരുന്നത് കണ്ടപ്പോൾ തന്നെ പ്രതാപനും ഗിരിജയ്ക്കും കാര്യങ്ങൾ മനസ്സിലായിരുന്നു 

മോളേ…. ഗിരിജ വിളിച്ചു.

അമ്മേ…. എല്ലാ കാര്യങ്ങളും ഞാൻ ശ്രീയേട്ടനോട് പറഞ്ഞിട്ടുണ്ട്… അവൾ അവരെ കൂടുതൽ ഒന്നും പറയുവാൻ സമ്മതിച്ചില്ല..

എങ്കിൽ ഞങൾ ഇറങ്ങുക ആണ്… ഇനി അവിടെ എത്തുമ്പോൾ ഒരുപാട് വൈകും.. പ്രതാപൻ തിടുക്കം കൂട്ടി.

വൈകാതെ അവർ യാത്ര പറഞ്ഞു പാലക്കാടേക്ക് തിരിച്ചു.

ശിൽപ നല്ല കുട്ടിയാണ്… എനിക്ക് ഒരുപാട് ഇഷ്ടവും ആയിരുന്നു.. എന്നാലും ഈ, ആരോരും ഇല്ലാത്ത കുട്ടിക്കല്ലേ പ്രതാപേട്ട നമ്മുടെ മോൻ ഒരു ജീവിതം കൊടുക്കേണ്ടത്. അതിന്റെ പുണ്യം ഒന്നു വേറെ തന്നെ ആണ്, ഗിരിജ അതുപറയുമ്പോൾ പ്രതാപനും തോന്നി അത് ശരി ആണെന്ന്.

വരട്ടെ നോക്കാം… അയാൾ അത്രമാത്രം പറഞ്ഞൊള്ളു.

മതിലകത്തു തിരിച്ചെത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു.

മുത്തശ്ശിയും ആര്യയും അവരെ കാത്തിരിക്കുക ആയിരുന്നു.

കാർ വന്നു മുറ്റത്തു നിന്നതും ആര്യ വേഗം വന്നു വാതിൽ തുറന്നു.

സംഭവിച്ച കാര്യങ്ങൾ എല്ലാം വള്ളിപുള്ളി വിടാതെ ഗിരിജ അവരെ രണ്ടാളെയും പറഞ്ഞു കേൾപ്പിച്ചു.

എന്റെ മഹദേവാ… എന്തൊക്കെ ആണ് നടന്നത്… ആ കുട്ടി…ഈശ്വരാ  പരീക്ഷിച്ചു മതിയായില്ലേ ആ പാവത്തിനെ… പ്രഭാവതിയമ്മക്ക് കണ്ണുനീർ നിയന്ത്രിക്കാനായില്ല..

ആഹ് അതൊക്കെ പോട്ടെ അമ്മേ… ആ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടുവാൻ നമ്മൾക്ക് പ്രാർത്ഥിക്കാം.. പ്രതാപൻ മുറിയിലേക്ക് നടന്നു.

നല്ല ക്ഷീണം ഇല്ലേ മോനേ.. നീ പോയി കുളിച്ചിട്ട് കിടന്നോളു… ഗിരിജ അതും പറഞ്ഞു മുറിയിലേക്ക് നടന്നു.

അത്താഴം കഴിക്കണ്ട് കിടക്കണോ… നീ പോയി കുളിച്ചിട്ട് വാ.. നമ്മൾക്ക് കഴിക്കാം… മുത്തശ്ശി അവനെ നോക്കി പറഞ്ഞു 

എല്ലാവരുടെയും ഒപ്പം ഇരുന്നു രണ്ട് ഉരുള ചോറ് കഴിച്ചിട്ട് അവൻ വേഗം മുറിയിലേക്ക് വന്നു.

വല്ലാത്തൊരു ശൂന്യത അവനു അനുഭവപ്പെട്ടു…

ഇന്നലെവരെ തന്റെ മുറിയിൽ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി… 7ദിവസം മാത്രമേ അവൾ ഇവിടെ ഉണ്ടയിരുന്നോള്ളൂ എങ്കിലും…. പാവം… അവൾക്ക് താനും വേദന മാത്രമേ സമ്മാനിച്ചൊള്ളൂ. എത്രമാത്രം ദുരൂഹത നിറഞ്ഞ വഴികളിൽ കൂടെ ആണ് അവൾ സഞ്ചരിച്ചത്…. അവന്റെ കൺകോളയിൽ ഒരു കാർമേഘം ഉരുണ്ടു കൂടി…. എപ്പോളോ ശ്രീഹരിയുടെ കണ്ണുകൾ അടഞ്ഞു.

**********************

കാലത്തെ കോടതിയിൽ പോകുവാനുള്ള തിരക്കിൽ ആണ് പ്രതാപൻ..

എന്തായാലും താൻ സ്നേഹിച്ച മേനകയുടെ മകൾ അല്ല ഈ പെൺകുട്ടി എന്നു അയാൾക്ക് മദറിൽ നിന്നും വ്യക്തമായി.

കാരണം താൻ ഉദ്ദേശിച്ച മേനകയുടെ അച്ഛൻ ഒരു ഹോമിയോ ഡോക്ടർ ആയിരുന്നു. അയാളും ഒത്തു ഒരു തവണ അവൾ സ്കൂളിൽ വരണത് താൻ കണ്ടിട്ടുണ്ട് എന്നു അയാൾക്ക് തോന്നി.

ആഹ്… അവളും ഇതുപോലെ കുടുംബവും ആയിട്ട് എവിടെയോ കഴിയുന്നുണ്ട്…. അയാൾ ഓർത്തു.

നാണമില്ലേ പ്രതാപൻ…. നിനക്ക് പ്രായം ഇത്രയും ആയില്ലേ…. എന്നിട്ട് ഒരു പ്രണയിനിയെ അന്വഷണം…. അവന്റെ മനസാക്ഷി അവനെ കുത്തിനോവിച്ചു.

ഏട്ടാ… ഇതേ… ഡ്രെസ് അയൺ ചെയ്തത്… ഗിരിജ ആയാൾക്ക് ഓഫീസിൽ പോകുമ്പോൾ ധരിക്കുവാൻ ഉള്ള ഷർട്ടും ആയിട്ട് അവിടേക്ക് വന്നു.

ഒരു നിമിഷം കൊണ്ട് അയാൾ ഭാര്യയെ വാരി പുണർന്നു..

ഇതെന്താ… ഇത്.. നിങ്ങൾക്ക് ഭ്രാന്ത്‌ പിടിച്ചോ മനുഷ്യ…ആ കുട്ട്യോൾ എങ്ങാനും കണ്ടാൽ…  ഗിരിജ അയാളോട് തട്ടി കയറിയിട്ട് അവിടെ നിന്നും ഇറങ്ങി പോയി.

പ്രതാപൻ നീലക്കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു..

തനിക്ക് മറ്റെന്തിനെകാളും വലുത് തന്റെ കുടുംബം ആണ്.. അത് എന്നും പവിത്രമായി ഇരിക്കും..  ഭഗവാനെ…..എന്റെ ശ്രീകുട്ടനെ വിഷമിപ്പിക്കരുതേ..  അയാൾ മനസിൽ പ്രാർത്ഥിച്ചു.

പക്ഷേ… പ്രതാപൻ… ഒരു കൗമാരക്കാരന്റെ ആദ്യത്തെ പ്രണയം…. അത് എന്നും അയാളുടെ ഓർമയിൽ കാണും…

ഒരിക്കലും അത് മായില്ല….

പ്രണയം…. അനശ്വരമാണ്..അയാളുടെ കാതിൽ ആരോ മന്ത്രിച്ചു.

*****—–******************-

മേഘ്‌നയെ കുറിച്ച് ഉള്ള ഓർമകളിൽ ആണ് ശ്രീഹരി.

വെറുതെ അവൻ കട്ടിലിൽ കിടക്കുക ആണ് m

പെട്ടന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു..

.

.പരിചയം ഇല്ലാത്ത നമ്പർ ആണ്..

ഹെലോ… ശ്രീഹരി ഫോൺ എടുത്തു.

ഹെലോ… ശ്രീഹരി അല്ലെ… ഒരു പെൺശബ്ദം ആയിരുന്നു മറുതലക്കൽ..

അതേ…. ശ്രീഹരി ആണ്… അവൻ മറുപടി പറഞ്ഞു 

ഞാൻ…ഞാൻ… ശിൽപ ആണ്… നമ്മൾക്ക് അത്യാവശ്യം ആയിട്ട് ഒന്നു നേരിൽ കാണണം… അവൾ അതുപറയുകയും ശ്രീഹരി ഒന്നു പകച്ചു.

തുടരും.

ഉല്ലാസ് os…

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പ്രേയസി

ഓളങ്ങൾ

പരിണയം

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “മേഘരാഗം – ഭാഗം 11”

Leave a Reply

Don`t copy text!