Skip to content

മേഘരാഗം – ഭാഗം 8

  • by
Megharagam Novel Aksharathalukal

മോളേ… ..മോൾടെ അമ്മയുടെ പേര് മേനക എന്നാണോ… പ്രതാപൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

അല്ല… എന്റെ അമ്മയുടെ പേര് സുമലത എന്നാണ്… ആദ്യം ഉണ്ടായ പരിഭ്രമം അവൾ പെട്ടന്ന് മറച്ചു പിടിച്ചു.

എന്താ അച്ഛാ…. അവൾ അയാളെ നോക്കി.

അച്ഛാ…. അവൾ ആദ്യം ആയിട്ടാണ് അങ്ങനെ വിളിക്കുന്നത്. പ്രതാപൻ അവളേ സാകൂതം നോക്കി.

എന്റെ ഒരു ഫ്രണ്ട് ഉണ്ടaയിരുന്നു. എന്റെ കൂടെ പഠിച്ചതാണ് അവൾ. അവളുടെ അതേ മുഖച്ഛായ ആണ് മോൾക്കും.. അയാൾ പറഞ്ഞു.

അച്ഛൻ എവിടെ ആണ് പഠിച്ചത്. അവൾ ആകാംഷയോടെ അയാളെ നോക്കി.

ഞാൻ പഠിച്ചത് എറണാകുളത്തു ആയിരുന്നു. ആദ്യം എന്റെ അച്ഛന് അവിടെ ഒരു കമ്പനിയിൽ ആയിരുന്നു ജോലി. അവിടെ ആണ് ഞാൻ പത്താംതരം വരെ പഠിച്ചത്. അയാൾ പറഞ്ഞു നിർത്തി.

അവിടെ വെച്ചു ഉണ്ടായിരുന്ന എന്റെ ഒരു സുഹൃത്താണ് മേനക.

അവളുടെ മാത്രം ഒരു വിവരവും പിന്നെ ഇല്ലായിരുന്നു. അയാൾ പഴയ കാലത്തിലൂടെ ആണ് ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന് അവൾക്ക്  തോന്നി.

മുറ്റത്തു ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്‌ദം കേട്ടതും അയാൾ വേഗം സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് പോയി.

ഗിരിജയും ആര്യയും ആയിരുന്നു..

എന്തോ കാര്യമായിട്ടുള്ള ഷോപ്പിംഗ് ഒക്കെ കഴിഞ്ഞുള്ള വരവാണ് രണ്ടാളും.

ഉറക്കെ ഉള്ള സംസാരവും ചിരിയും ഒക്കെ കേൾക്കാം താഴെ നിന്നും.

മേഘ്‌ന വാതിൽ ചാരി ഇട്ടിട്ടു, ജനലയുടെ അരികത്തായി വന്നു നിന്നു.

മഴ ചന്നം പിന്നം പെയ്യാൻ തുടങ്ങിയിരിക്കുന്നു. രണ്ട് മൂന്നു ദിവസം ആയി, കാറും കോളും നിറഞ്ഞു മാനം നിൽക്കാൻ തുടങ്ങിയിട്ട്. ശ്രീഹരിയും മുത്തശ്ശിയും ഇതുവരെ വന്നിട്ടില്ല.. സർപ്പക്കാവിൽ മുത്തശ്ശി കൊളുത്തിയ കല്ലുവിളക്കിലെ തിരിയിൽ മഴത്തുള്ളികൾ ഉമ്മ

വെച്ചു എന്ന് അവൾക്ക് തോന്നി.

നാസിക്കിൽ ആയിരുന്നപ്പോൾ മഴ വന്നാൽ താൻ മുറ്റത്തേക്ക് ഇറങ്ങുo.

സഞ്ജുവും ദീപനും കാണും കൂടെ…

” ഇതുവരെ ആയിട്ടും നിന്റെ കുട്ടിക്കളി മാറിയില്ലേ…

മഴ നനയാതെ… പനി പിടിക്കും മോളു…” അമ്മ ദേഷ്യപെടുന്നുണ്ട്.

കുട്ടികൾ അല്ലെ… അവർ കളിക്കട്ടെ… ഡാഡി എപ്പോളും തനിക്കു ഫുൾ സപ്പോർട്ട് ആയിരുന്നു.

സഞ്ജുവും ദീപനും താനും കൂടി പരസ്പരം കൈകൾ കോർത്തു കറങ്ങുക ആണ്.

ഓരോരോ ഓർമകളിൽ ആണ് അവൾ.

ശ്രീഹരി മുറിയിലേക്ക് കയറി വന്നത് അവൾ അറിഞ്ഞിരുന്നില്ല.

അവൻ നോക്കിയപ്പോൾ മേഘ്‌ന വിദൂരതയിലേക്ക് കണ്ണുംനട്ട് നിൽക്കുക ആണ്.

കുളി കഴിഞ്ഞു മുടി അഴിച്ചിട്ടിരിക്കുക ആണ്. പുറത്തു നിന്നും വീശുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട്. വിടർന്ന കണ്ണുകളും നീണ്ട നാസികയും ആണ് അവളുടെ അഴക് എന്ന് അവൻ ഓർത്തു.

പെട്ടന്ന് ആയിരുന്നു ഒരു ഇടി മുഴങ്ങിയത്.

അമ്മേ… എന്നുറക്കെ കരഞ്ഞുകൊണ്ട് പിന്തിരിഞ്ഞ മേഘ്‌ന ഒരു നിമിഷം കൊണ്ട് ശ്രീഹരിയുടെ നെഞ്ചിലേക്ക് ആണ് വീണത്.

അവൻ പിറകിൽ വന്നു നിന്നത് അവൾ കണ്ടില്ലായിരുന്നു.

രണ്ടാളുടെയും കണ്ണുകൾ ഒരുനിമിഷം പരസ്പരം  കോർത്തു.

പെട്ടന്ന് തന്നെ അവൾ പിന്നോട്ട് മാറി.

ശ്രീഹരിക്കും ചെറിയ ചമ്മൽ അനുഭവപെട്ടു.

അവൻ ഒന്നും പറയാതെ മുറിക്കു പുറത്തേക്ക് പോയി.

ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നത് കൊണ്ട് മേഘ്‌ന ശരിക്കും പേടിച്ചു പോയിരുന്നു. പക്ഷേ… ശ്രീഹരി എപ്പോളാണ് മുറിയിലേക്ക് വന്നത് എന്നവൾക്ക് അറിയില്ലായിരുന്നു.

അവൻ തിരികെ കയറി വന്നപ്പോൾ അവന്റെ കൈയിൽ ഒരു കവർ ഉണ്ടായിരുന്നു.

അവൻ അത് തന്റെ അലമാര തുറന്ന് അകത്തേക്ക് എടുത്തു വെച്ചു.

വിവാഹത്തിന് പോകുവാനായി ഉള്ള ഡ്രസ്സ്‌ ആണെന്ന് അവൾക്ക് തോന്നി.

അന്നും പതിവിപോലെ ശ്രീഹരി കൊണ്ട് വന്നു കൊടുത്ത ഭക്ഷണം കഴിച്ചിട്ട് അവൾ പ്ലേറ്റ് എല്ലാം കഴുകി വെച്ചു.

ബെഡ്ഷീറ്റ് എല്ലാം കുടഞ്ഞു വിരിച്ചു.

രണ്ടാൾക്കും പരസ്പരം നോക്കുവാൻ എന്തോ ബുദ്ധിമുട്ട് അനുഭവപെട്ടു.

ശ്രീഹരി ഫോണുo  നോക്കി വെറുതെ ഇരിക്കുക ആണ്.

.

മിഥുൻ ഓൺലൈനിൽ ഉണ്ട്.

എടാ… എന്തെടുക്കുവാ… മിഥുന്റെ മെസ്സേജ് ആണ്.

വെറുതെ ഇരിക്കുവാ… അവൻ റിപ്ലൈ കൊടുത്തു.

അവൾ എവിടെ?  മിഥുൻ ചോദിച്ചു.

അവൾ എങ്ങോട്ടോ പോയി എന്ന് ശ്രീഹരി ടൈപ്പ് ചെയ്തു.

മേഘ്‌ന ആണെങ്കിൽ തറയിൽ ബെഡ്ഷീറ്റ് വിരിക്കുവാനായി കാത്തു നിൽക്കുക ആണ്.

ശ്രീഹരി കസേരയിൽ ഇരിക്കുനത് കൊണ്ട് ആണ് അവൾക്ക് ആകെ ബുദ്ധിമുട്ട്.

അവിടെ

കിടന്നോളു….. ശ്രീഹരി തന്റെ  കട്ടിലിലേക്ക് ചൂണ്ടി കാണിച്ചു.

കാരണം വയ്യാതെ ഇരുന്നപ്പോൾ അവൾ അവന്റെ കട്ടിലിൽ ആണ് കിടന്നിരുന്നത്…

വേണ്ട സാർ… ഞാൻ ഇവിടെ കിടന്നോളാം… അവൾ അതും പറഞ്ഞു ബെഡ്ഷീറ്റ് നിലത്തു എടുത്തു വിരിച്ചു.

ഞാൻ തന്നോട് ഒരു കാര്യം പറഞ്ഞിരുന്നു… ശ്രീഹരി ഫോൺ മേശമേൽ വെച്ചിട്ട് പറഞ്ഞു.

അവൾ ശ്രീഹരിയെ നോക്കി.

എന്നെ ഇനി .. സാർ… എന്ന് വിളിക്കണ്ട കെട്ടോ… അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി.

അവൻ കസേരയിൽ നിന്നു എഴുനേറ്റു, വാഷ്‌റൂമിൽ പോയി വന്നപ്പോൾ മേഘ്‌ന ഉറക്കം കഴിഞ്ഞിരുന്നു.

ശ്രീഹരിക്ക് ആണെങ്കിൽ ഉറക്കം വരുന്നില്ല….

അവൾ അവന്റെ നെഞ്ചോട് ചേർന്നത് ഓർത്തു കിടക്കുക ആണ് അവൻ.

ആദ്യമായിട്ടണ്‌ ഒരു പെൺകുട്ടി..  അവന്റെ ചുണ്ടിൽ ചെറുതായൊരു പുഞ്ചിരി വിരിഞ്ഞു.

പ്രഭാവതിയമ്മയും  ഉറക്കം വരാതെ കിടക്കുക ആണ്.

മേഘ്‌നയും ശ്രീകുട്ടനും തനിച്ചാണ് ആ മുറിയിൽ കിടക്കുന്നത്..

വേളി കഴിഞ്ഞത് അല്ല എന്നറിഞ്ഞപ്പോൾ മുതൽ അവർക്ക് ആകെ ഒരു പരവേശം ആണ്.

ചെറുപ്പക്കാർ അല്ലെ ന്റെ കൃഷ്ണാ…. മേഘ്‌നയെ തന്റെ മുറിയിൽ കൊണ്ടുവന്നു താമസിപ്പിക്കുവാൻ ഉള്ള ആഗ്രഹം ഉണ്ട് പ്രഭാവതിയമ്മക്ക്… പക്ഷേ എത്ര ദിവസം.. എന്താ കാരണം പറയുക.. എല്ലാം കൂടി ഓർത്തപ്പോൾ അവർ അത് വേണ്ടെന്നു വെച്ചു.

അടുത്ത ദിവസം കാലത്തെ എഴുന്നേറ്റപ്പോൾ പ്രഭാവതിയമ്മക്ക് വല്ലാത്ത ക്ഷീണവും പരവേശവും പോലെ തോന്നി.

ഗിരിജയും പ്രതാപനും കൂടി അവരെ ആശുപത്രിയിൽ കൊണ്ട് പോയി.

പ്രഷർ കുറച്ചു കുടിയതാണ് കാരണം എന്ന് ഡോക്ടർ പറഞ്ഞു.

അങ്ങനെ മരുന്നും മേടിച്ചു കൊണ്ട് അവർ തിരിച്ചു വീട്ടിലേക്ക് മടങ്ങി.

മുത്തശ്ശി…. കുഴപ്പം ഒന്നുമില്ലലോ അല്ലെ… മേഘ്‌ന ഒരു നൂറു പ്രാവശ്യം ആയി അവരോട് ഇത് തന്നെ ചോദിക്കാൻ തുടങ്ങിയിട്ട്.

ഇല്ലാ കുട്ടി…. നിക്ക് ഒരു കുഴപ്പവുമില്ല… അവർ അവളുടെ കൈയിൽ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു 

.

അവരുടെ മുഖത്ത് നോക്കിയപ്പോൾ എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

***********-**-****

ഏട്ടാ…. കാലത്തെ മുതൽ ദേവിക വിളിക്കുന്നതാണ്, എല്ലാവരും കൂടി ഇന്ന് അവളുടെ ഇല്ലത്ത്‌ താമസിക്കണം എന്ന്.. നമ്മൾക്ക് പോയാലോ.. ഗിരിജ ഭർത്താവിനോട് ചോദിച്ചു.

നാളെ ആണ് അവരുടെ നാത്തൂന്റെ മകന്റെ കല്യാണം. അതിനു എല്ലാവരും കൂടി പോകുന്നുണ്ട്, അപ്പോൾ ദേവികയുടെ കുടുംബത്തിൽ താമസിക്കുവാൻ ആണ് അവൾ നിർബന്ധിക്കുന്നത്.

പോയാലോ അച്ഛാ… ആര്യയും അച്ഛനോട് സമ്മതം മേടിക്കുവാനയി നിൽക്കുക ആണ്.

അപ്പോൾ ആ കുട്ടി ഇവിടെ ഇല്ല്യേ…?  അയാൾ മകളെയും ഭാര്യയെയും നോക്കി.

ഉവ്വ്…. അതിനു എന്താ… ശ്രീഹരി ഇവിടെ ഉണ്ടല്ലോ…. ഗിരിജ മറുപടി നൽകി 

ഒടുവിൽ ഗിരിജയുടെയും ആര്യയുടേയു നിർബന്ധത്തിനു വഴങ്ങി അയാൾ പോകുവാനായി സമ്മതിച്ചു.

അമ്മ ഇവിടെ ഉണ്ടല്ലോ അതുകൊണ്ട് സാരമില്ല എന്നയാൾ ഓർത്തു.

അവരോട് ഇരുവരോടും വൈകിട്ട് റെഡി ആയി നിൽക്കുവാൻ പറഞ്ഞിട്ട് അയാൾ ജോലിക്ക് പോയി.

പ്രഭാവതിയമ്മ വരുന്നില്ലെന്ന് ഒരുപാടു പറഞ്ഞിട്ടും ഗിരിജ സമ്മതിച്ചില്ല.

“അമ്മയും വരണം, ഞാൻ ദേവികയോട് പറഞ്ഞിട്ടുണ്ട്. “ഗിരിജ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് ഇരിക്കുക ആണ്.

ഒടുവിൽ അവർ മനസില്ലമനസോടെ പോകാം എന്നേറ്റു.

വൈകുന്നേരം പ്രതാപൻ വന്നപ്പോൾ അമ്മയും പോകാൻ റെഡി നിൽക്കുന്നു.

പ്രഭാവതിയമ്മ മേഘ്‌നയോട് എല്ലാം പറഞ്ഞിരുന്നു.

ശ്രീഹരി എവിടെ? അയാൾ ചോദിച്ചു.

അവനോട് ഞാൻ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഗിരിജ ഭർത്താവിനെ നോക്കി.

അമ്മ പോരുകയാണോ… അപ്പോൾ ഇവിടെ ആരാ വിളക്ക് കൊളുത്തണ്ത്… കാറിന്റെ മുൻസീറ്റിലേക്ക് കയറിയ പ്രഭാവതിയമ്മയെ അയാൾ നോക്കി.

ശ്രീകുട്ടനോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അവൻ വൈകാതെ വരും മോനേ…

അങ്ങനെ അവർ എല്ലാവരും കൂടി യാത്ര തിരിച്ചു.

ശ്രീഹരിയെ വണ്ടിയിൽ ഇരുന്നുകൊണ്ട് ആര്യ ഒരിക്കൽ കൂടി വിളിച്ചു.

ഏട്ടാ… ഏടത്തി തനിച്ചേ ഒള്ളു… നേരത്തെ വരണേ… കാവിൽ വിളക്ക് കൊളുത്തേണ്ടത് ആണ്… ആര്യ പറഞ്ഞു..

അവൻ ഓക്കേ പറഞ്ഞു ഫോൺ വെയ്ക്കുകയും ചെയ്തു.

.അവൻ അപ്പോൾ മിഥുന്റെ വിട്ടിൽ ആയിരുന്നു..

എടാ… ഇന്ന് കുറച്ചു ഗസ്റ്റ് ഉണ്ട്. അതുകൊണ്ട് നമ്മൾക്ക് പുറത്തേക്ക് പോയാലോ… മിഥുൻ ചോദിച്ചു.

വേണ്ടടാ… ഞാൻ പോകുവാൻ തുടങ്ങുക ആണ്.. നാളെ കാണാം … ശ്രീഹരി എഴുനേറ്റു കൊണ്ട് പറഞ്ഞു

ശ്രീഹരി മുറ്റത്തേക്ക് വന്നപ്പോൾ അവരുടെ വീട്ടിലെ ഗസ്റ്റ് എത്തിച്ചേർന്നിരുന്നു.

ഇത് ആരാ മോനേ… മിഥുനോട് അതിൽ ഒരു മധ്യവയസ്‌ക ചോദിച്ചു.

എന്റെ ഫ്രണ്ട് ആണ് കുഞ്ഞമ്മേ… അവൻ അവരെ ശ്രീഹരിക്ക് പരിചയപ്പെടുത്തി.

താമസിയാതെ ശ്രീഹരി അവരോട് യാത്ര പറഞ്ഞു പോയി.

.എന്ത് നല്ല ഒരു പയ്യൻ ആയിരുന്നു എന്നോ എന്റെ ജലജേ… മിഥുന്റെ അമ്മ മായ അവരോട് കഥകൾ ഒക്കെ അവതരിപ്പിക്കുവാൻ തുടങ്ങി..

മേഘ്‌നയ്ക്ക് ആ വലിയ വീട്ടിൽ തനിച്ചു ഇരിക്കുവാൻ എന്തോ വല്ലാത്ത ഭയം തോന്നി.

സമയം 6മണി ആയിരിക്കുന്നു… ശ്രീഹരിയെ ഇത്രയും നേരം ആയിട്ടും കണ്ടിട്ടില്ല…

പെട്ടന്ന് തന്നെ ശ്രീഹരിയുടെ ബൈക്കിന്റെ ശബ്ദം കേട്ടു.

അവൾ വേഗം താഴേക്ക് ഓടി..

അവർ പോയിട്ടു ഒരുപാട് നേരം ആയോ… അകത്തേക്ക് കയറിയ ശ്രീഹരി ചോദിച്ചു.

ഇല്ലാ… കുറച്ചു സമയം ആയതേ ഒള്ളു.. അവൾ പറഞ്ഞു.

അവൻ വേഗം പോയി കുളിച്ചു വന്നു. പൂജാമുറിയിലും തുളസിത്തറയിലും വിളക്ക് വെച്ചു.  വേഗം അവൻ സർപ്പകാവിലും വിളക്ക് കൊളുത്തി.

ഇന്നും മഴ ഉണ്ടെന്ന് തോന്നുന്നു… അവൻ ആകാശത്തേക്ക് നോക്കി പറഞ്ഞു 

ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞിട്ടും

രാത്രിയിൽ കുറെ സമയം അവൻ ടി വി കണ്ടുകൊണ്ട് ഇരുന്നു.

മഴ അപ്പോളേക്കും പെയ്തു വരുന്നുണ്ടായിരുന്നു. ശക്തമായ ഇടിയും ഉണ്ട്.

അവൻ മുറിയിൽ ചെന്നപ്പോൾ മേഘ്‌ന കിടക്കുവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

എടോ… അവൻ വിളിച്ചു.. അവൾ ഞെട്ടി തിരിഞ്ഞു നോക്കി 

എന്തിനാണ് ഇത്രയും പേടിക്കുന്നത്.. അവൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.

ഒരു പെൺകുട്ടി തനിച്ചു ഇത്രയും കിലോമീറ്റർ യാത്ര ചെയ്തു വരികയെ…. ആ പെൺകുട്ടിക്ക് ആണോ ഇപ്പോൾ പേടി.. ശ്രീഹരി അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.

അവൻ വരുംതോറും  അവൾ വേഗം പിന്നോട്ട് മാറി.

ആഹ്ഹ…. എന്റെ ഭാര്യ എന്തേ പേടിച്ചു നിൽക്കണത്.. ശ്രീഹരി ചിരിച്ചു 

മേഘ്‌ന ആകെ വിരണ്ടു നിൽക്കുക ആണ്. അവള്ക്ക് തൊണ്ടയിൽ നിന്നും ഉമിനീര് പോലും ഇറക്കാൻ സാധിക്കുന്നില്ല.

എന്റെ അടുത്ത്.വരരുത്.. … മാറി പൊയ്ക്കോ… ഞാൻ ഉറക്കെ കരയും..   മേഘ്‌ന ശ്രീഹരിയോട് പറഞ്ഞു.

….

ആഹ്… ഓക്കേ ഓക്കെ … നീ കരയും… അത് എനിക്കറിയാം… പക്ഷെ നിന്റെ കരച്ചിൽ കേൾക്കുവാൻ ഇവിടെ ആരും ഇല്ലാ   …. ശ്രീഹരി അവളേ നേരിടാൻ തന്നെ തീരുമാനിച്ചത് പോലെ പറഞ്ഞു.

നീ അല്ലെ പറഞ്ഞത് , നിന്റെ കഴുത്തിൽ ഈ മാല അണിഞ്ഞത് ഞാൻ ആണെന്ന്…. അല്ലെ… അവൻ അവളുടെ മാല കൈയിൽ എടുത്തു കൊണ്ട് ചോദിച്ചു.

ഇനി പറയു…. നീ ആരെ കാണാൻ ആണ് വന്നത്… അവൻ മേഘ്‌നയെ നോക്കി.

സാർ… ഞാൻ പറഞ്ഞില്ലേ…. ഞാൻ എന്റെ അമ്മ… അവൾ പറയുവാൻ തുടങ്ങിയതും അവൻ കൈ എടുത്തു വിലക്കി..

എന്താ വിളിച്ചത്…. ഞാൻ നിന്നോട് എങ്ങനെ ആണ് പറഞ്ഞത്… ശ്രീഹരിയുടെ വേറൊരു മുഖം ആയിരുന്നു അവൾ കണ്ടത്.

സാർ എന്ന് വിളിക്കരുതെന്ന് പറഞ്ഞു.  അവൾ വിറച്ചു.

പിന്നെ എങ്ങനെ ആണ് ഇയാൾ ഇനി വിളിക്കുന്നത്… അവൻ വിടാനുള്ള ഭാവം ഇല്ലയിരുന്നു..

ശ്രീഹരി… അല്ല… ഹരിയേട്ടൻ… അവൾ പറഞ്ഞു.

ഹരിയേട്ടൻ… അവൻ മനസ്സിൽ പറഞ്ഞു.

കൊള്ളാം… സൂപ്പർ….

നിന്നോട് ചോദിച്ചതിന്റെ ഉത്തരം പറയു…

നീ ആരെ അന്വഷിച്ചാണ് ഇവിടെ വന്നത്… ശ്രീഹരിക്ക് അല്പം ദേഷ്യം വരുന്നുണ്ടായിരുന്നു.

അത്…. അത്… എനിക്ക് ഇപ്പോൾ പറയാനാകില്ല സാർ… അല്ല… ഹരിയേട്ടാ…. അവൾ വിറയ്ക്കുക ആണ്.

പുറത്ത് ഓരോ തവണ ഇടി മുഴങ്ങുമ്പോളും അവൾ ഞെട്ടുന്നുണ്ടായിരുന്നു.

അതെന്താ തനിക്ക് പറയാൻ സാധിക്കാത്തത്… ഇനി ഞാൻ പോലീസിനെ വിളിക്കണോ… ശ്രീഹരി അത് പറയുമ്പോൾ അവൾ ഭയത്തോടെ അവനെ നോക്കി.

വേണ്ടന്നവൾ തല കുലുക്കി.

എങ്കിൽ പറയു… എന്താണ് നീ എന്നിൽ നിന്നും  ഒളിപ്പിച്ചു കൊണ്ടുനടക്കുന്നത്… അവൻ അവളേ കൊണ്ട് ആ രഹസ്യം പറയിപ്പിച്ചിട്ടേ അടങ്ങൂ എന്ന കണക്കു കൂട്ടലിൽ ആണ്.

.

പെട്ടന്ന് തന്നെ മേഘ്‌ന അവളുടെ അവനെ സാർവസ്ശക്തിയും ഉപയോഗിച്ച് അവനെ തള്ളി മാറ്റി.

എന്നിട്ട് അവൾ പുറത്തേക്ക് പാഞ്ഞു.

ശ്രീഹരിയും അവളുടെ പിന്നാലെ പാഞ്ഞു.

ഒന്നു, രണ്ട്, മൂന്ന്… മൂന്നാമത്തെ സ്റ്റെപ് ഇറങ്ങിയതും അവൾക്കു അവളുടെ കാൽ വഴുതി പോയി 

ശ്രീഹരി വന്നപ്പോൾ അവൾ വീണു കിടക്കുക ആണ്.

അവൻ വന്നു അവളേ പിടിച്ചു എഴുന്നേൽപ്പിച്ചു.

അവൾക്ക് അപ്പോൾ വല്ലാത്ത ഭയം തോന്നി.

പെട്ടന്ന് മുറ്റത്തൊരു കാർ വന്നു നിന്നു.

പ്രതാപൻ ആയിരുന്നു…

അച്ഛൻ…. നീ വേഗം റൂമിലേക്ക് പൊയ്ക്കോ.. ശ്രീഹരി ദൃതികൂട്ടി.

അവളുടെ കാൽ മടിഞ്ഞിട്ട് നടക്കാൻ പോലും പറ്റാത്ത സ്ഥിതിയിൽ ആണ്.

ഒരു തരത്തിൽ അവൾ സ്റ്റെപ് കയറി മുകളിലേക്ക് പോയി.

എന്താ അച്ഛാ…. അവർ എല്ലാവരും എവിടെ…. വാതിൽ തുറന്ന് കൊണ്ട് ശ്രീഹരി അയാളെ നോക്കി ചോദിച്ചു.

അവർ അവിടെ ഉണ്ട്.. എനിക്ക് ഒരു ഇമ്പോർട്ടന്റ് ഫയൽ എടുത്തു പഠിക്കാൻ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ തിരികെ പോന്നതാണ്… അയാൾ തന്റെ മുറിയിലേക്ക് നടന്നു.

ശ്രീഹരി വാതിൽ അടച്ചു, ലൈറ്റ് ഓഫ് ചെയ്തിട്ട് തന്റെ മുറിയിലേക്കും കയറി പോയി.

അവൻ നോക്കിയപ്പോൾ മേഘ്‌ന കാൽമുട്ടുകൾ രണ്ടും ചേർത്തു വെച്ചു അതിൽ ശിരസ് കുമ്പിട്ട് കിടക്കുക ആണ്.

എടോ…. അവൻ അവളെ വിളിച്ചു.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവനെ നോക്കി.

താൻ കിടന്നോളു…. അവൻ പറഞ്ഞു.

ശ്രീഹരി ഫോൺ എടുത്തു കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു.

എടാ പൊട്ടാ…. മിഥുനെ… നിന്റ ബുദ്ധിപൂർവമായ കരുക്കൾ ഞാൻ നീക്കിയത് മൂലം അവളിൽ നിന്ന് എല്ലാ രഹസ്യവും ഞാൻ അറിഞ്ഞു. നാളെ നിന്നെ നേരിട്ടു കാണുമ്പോൾ എല്ലാം പറയാം   … ഗൂഡ്‌നൈറ്റ് …..ശ്രീഹരി മെസ്സേജ് ഫോർവേഡ് ചെയ്തിട്ട് ഫോൺ ഓഫ്‌ ചെയ്തു… അല്ലെങ്കിൽ ഇപ്പോൾ അവൻ വിളി തുടങ്ങും എന്ന് അവനു അറിയാമായിരുന്നു.  .

ഇന്ന് ആ പെൺകൊച്ചു എന്തെങ്കിലും കാണിച്ചു കൂട്ടിയിരുന്നെങ്കിൽ…

അവൻ നോക്കിയപ്പോൾ അവൾ കിടന്നു കഴിഞ്ഞിരിക്കുന്നു.

കാലത്തെ തന്നെ പ്രതാപൻ വിവാഹത്തിന് പോകുവാനായി തയ്യാറായി ഉമ്മറത്തേക്ക് വന്നു.

നീ റെഡി ആയില്ലേ മോനേ…. വെറുതെ മുറ്റത്തു നിൽക്കുന്ന ശ്രീഹരിയെ നോക്കി അയാൾ ചോദിച്ചു.

ഞാൻ… ഞാൻ വരുന്നില്ല അച്ഛാ… മേഘ്‌ന തനിച്ചല്ലേ ഒള്ളു… അവൻ പറഞ്ഞപ്പോൾ അയാൾ കൂടുതൽ ഒന്നു പറയാതെ മുറ്റത്തേക്ക് ഇറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു പോയി.

അവൻ നോക്കിയപ്പോൾ മേഘ്‌ന കുളി കഴിഞ്ഞു ഇറങ്ങി വരുന്നുണ്ടായിരുന്നു.

ഒരു ചായ കിട്ടുമോ ആവോ.. അവൻ ആരോടെന്നില്ലാതെ പറഞ്ഞു.

അമ്മ…. അമ്മ… ഞാൻ അടുക്കളയിൽ കയറിയാൽ എന്നെ വഴക്ക് പറയും.

അതിനു ഇപ്പോൾ അമ്മ ഇവിടെ ഇല്ലാലോ… തന്നെയുമല്ല ഇന്ന് താൻ ഇവിടെ പട്ടിണി കിടക്കുമോ… എന്ന് അവളോട് ശ്രീഹരി ചോദിച്ചു.

ഒടുവിൽ മനസില്ലാമനസോടെ അവൾ അടുക്കളയിൽ കയറി.

ആദ്യം അവനു ചായ ഇട്ടു കൊടുത്ത്.

അതിനു ശേഷം അവൾ ചപ്പാത്തി ആണ് ഉണ്ടാക്കിയത്.. ഫ്രിഡ്ജിൽ എന്തോ മസാല കറി ഇരിപ്പുണ്ടായിരുന്നു. അത് എടുക്കുവാൻ അവൾക്ക് ഭയം തോന്നി. അതുകൊണ്ട് അവൾ ഒരു പൊട്ടറ്റോ എടുത്തു അതുവെച്ചു ഒരു കറിയും ഉണ്ടാക്കി.

ചപ്പാത്തി എടുത്തു മുറിച്ചു ഒരു ചെറിയ കഷ്ണം എടുത്തു ശ്രീഹരി  വായിലേക്ക് വെച്ചു.

ഇവൾ ആള് കൊള്ളാമല്ലോ എന്ന് അവൻ ഓർത്തു.

ഹരിയേട്ടാ… ഉച്ചക്കും കൂടി ഈ ചപ്പാത്തി കഴിക്കുമോ..ഞാൻ ചോറും കറികളും ഉണ്ടാക്കിയാൽ  അമ്മ വരുമ്പോൾ എന്നെ വഴക്ക് പറയുമോ എന്ന് എനിക്ക് പേടിയാണ്. പത്രം മറിച്ചു നോക്കികൊണ്ട് ഇരിക്കുന്ന ശ്രീഹരിയോട് അവൾ ചോദിച്ചു.

ശരി.. ശരി… അത് മതി എന്നവൻ മറുപടി കൊടുത്ത്.

ഹരിയേട്ടാ….. ആ വിളി കേൾക്കാൻ വല്ലാത്ത ഒരു സുഖം ഉണ്ടെന്ന് അവനു തോന്നി..

താമസിയാതെ ഇവിടെ നിന്നും പോകണം എന്ന് മേഘ്‌ന ഉറപ്പിച്ചു കഴിഞ്ഞു. കാരണം ശ്രീഹരിയുടെ തലേദിവസത്തെ പെരുമാറ്റം അവളെ ഭയപെടുത്തിയിരുന്നു.

അവൾ ഫോൺ എടുത്തു ആരുടെയോ നമ്പർ ഡയൽ ചെയ്തു.

മറുവശത്തു നിന്നും ഒരു പ്രതികരണവും കിട്ടാഞ്ഞതിനാൽ അവൾക്ക് വല്ലാത്ത വിഷമം അനുഭവപെട്ടു.

ശ്രീഹരിക്ക് ഉച്ചത്തേക്കുള്ള ഭക്ഷണം എടുത്തു മേശമേൽ വെച്ചിട്ട് മേഘ്‌ന അടുക്കള ഒക്കെ അടിച്ചു വൃത്തിയാക്കി ഇടുക ആണ്.

ശ്രീഹരി ആണെങ്കിൽ വെറുതെ ടി വി നോക്കികൊണ്ട് ഇരിക്കുക ആണ്..

മുറ്റത്തൊരു കാർ വന്നു നിന്നതും അവൻ വേഗം എഴുനേറ്റു.

അവർ ഇത്രവേഗം മടങ്ങിയോ… അവൻ ചിന്തിച്ചു.

ഉമ്മറത്തേക്ക് വന്ന ശ്രീഹരി കാറിൽ നിന്ന് ഇറങ്ങിയവരെ കണ്ടു ഒന്നു പകച്ചു.

രേവതിയും കൂടെ മിഥുന്റെ വീട്ടിൽ വെച്ചു പരിചയപ്പെട്ട ആ സ്ത്രീയും ആയിരുന്നു.

തുടരും

ഉല്ലാസ് o.s.

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പ്രേയസി

ഓളങ്ങൾ

പരിണയം

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!