Skip to content

മേഘരാഗം – ഭാഗം 2

Megharagam Novel Aksharathalukal

ഗിരിജാദേവിയുടെ അരികിലേക്ക് ശ്രീഹരി നടന്നു വന്നു.

അപ്പോളേക്കും  ദേവിക ചിറ്റമ്മ  കൂടി അവരുടെ അടുത്തേക്ക് വന്നു.

മോനേ ഇത് ആരാണെന്ന് മനസ്സിലായോ, അവർ മകനോട് ചോദിച്ചു.

ഇല്ല അമ്മേ… അവൻ ചെറുതായി ആ പെൺകുട്ടിയെ നോക്കി മന്ദഹസിച്ചു

ഞാൻ പറയാം പെട്ടെന്ന് പിന്നിൽ നിന്നു ആരോ പറയുന്നത് കേട്ടു

എല്ലാവരും നോക്കിയപ്പോൾ രേവതി ചിരിച്ചു കൊണ്ട് അവരുട അടുത്തേക്ക് വന്നു.

ഹായ് ശ്രീഹരി, ഞാൻ മോന്റെ അമ്മയുടെ അടുത്ത കൂട്ടുകാരി ആയിരുന്നു കെട്ടോ.. ഞങൾ ഒരുമിച്ചു ആണ് മേലെപാടവരമ്പത്തൂടെ സ്കൂളിൽ  പൊയ്കൊണ്ട് ഇരുന്നത്… എന്റെ പേര് രേവതി, ഇത് എന്റെ മകൾ ശില്പ… അവർ പറഞ്ഞു.

ഓഹ് ശരി ശരി… ഓക്കേ ആന്റി… അവൻ വിനയത്തോടെ അവരെ നോക്കി.

ശ്രീഹരി എന്ത് ചെയുന്നു… രേവതിക്ക് വിവരം അറിയാമെങ്കിലും വെറുതെ ചോദിച്ചു.

ഞാൻ എം ടെക് കംപ്ലീറ്റ് ചെയ്‌തു.. അവൻ മറുപടി കൊടുത്ത്.

പഠിച്ചതിൽ എല്ലാം എന്റെ മോനു 90പെർസെന്റ്നു മുകളിൽ മാർക്ക്‌ ഉണ്ട് കെട്ടോ രേവതി…. ഗിരിജ അഭിമാനത്തോടെ പറഞ്ഞു.

ആണോ… വെരി ഗുഡ് മോനേ… രേവതി അവന്റെ കൈ പിടിച്ചു കുലുക്കി.

ശരി എന്നാൽ നിങ്ങൾ സംസാരിക്ക്‌,,, അല്ലേ രേവതി… ഗിരിജാദേവി ശ്രീഹരിയേയും ശില്പയെയും നോക്കി  അങ്ങനെ പറഞ്ഞപ്പോൾ രേവതിയും പെട്ടന്ന് ഓക്കേ പറഞ്ഞു.

ഹലോ… ശ്രീഹരി ആ പെൺകുട്ടിയെ വിഷ് ചെയ്തു.

ഹായ്… അവളും തിരിച്ചു അവനോട് പറഞ്ഞു.

എന്താ പേര്…. അവൻ ചോദിച്ചു.

ശിൽപ…. അവൾ പറഞ്ഞു.

ഓഹ് സോറി… ആന്റി ഇപ്പോൾ പറഞ്ഞു, അവൻ പെട്ടന്ന് ഓർത്തെടുത്ത് പോലെ പറഞ്ഞു.

അവൾ അവനെ നോക്കി…. ഇത്തവണ അവൾ നന്നായി ഒന്നു ചിരിച്ചു…. മുല്ലമൊട്ട് പോലുള്ള പല്ലുകൾ..  എന്തൊരു അഴക്.. അവൻ ഓർത്തു.

ശ്രീഹരി എവിടെയാ പഠിച്ചത്.. അവൾ ചോദിച്ചു.

ഹെലോ….. അവൾ വീണ്ടും അവനെ നോക്കി വിളിച്ചു..

പെട്ടന്ന് ആണ് അവനു സ്ഥലകാലബോധം വന്നത്….

ശ്രീഏട്ടാ…. ആര്യജ അവരുടെ അടുത്തേക്ക് വന്നു..

ഇവൾക്ക് ഇത് എന്തിന്റെ കേടാ… അവനു ചെറുതായി ദേഷ്യം വന്നു.

ഏട്ടാ… മുത്തശ്ശി വിളിക്കുന്നു.. അവൾ പറഞ്ഞു .

ഓക്കേ… ഞാൻ വരുന്നു.. അവൻ മറുപടി കൊടുത്തു.

ശിൽപ വരൂ. അവൻ ശില്പയോട് പറഞ്ഞു.

ആരാ ഏട്ടാ ഈ കുട്ടി… ആര്യജ ചോദിച്ചപ്പോൾ ശ്രീഹരി അവളെ പരിചയപ്പെടുത്തി കൊടുത്തു.

പരിചയപ്പെടുത്തേണ്ട താമസം,

പെണ്ണല്ലേ വർഗം… അവർക്ക് സംസാരിക്കാൻ നൂറായിരം കാര്യങ്ങൾ ഉണ്ടല്ലോ.

പെട്ടന്ന് തന്നെ അവർ രണ്ടാളും അടുത്തല്ലോ എന്ന് ശ്രീഹരി ഓർത്തു.

അങ്ങനെ ചടങ്ങുകൾ ആരംഭിച്ചു.

ഇടക്കെല്ലാം രേവതിയുടെ കണ്ണുകൾ ശ്രീഹരിയിൽ തറഞ്ഞു നിന്ന്. ശിൽപയേ അവനു ഇഷ്ടമായോ ആവോ. അവർ ചിന്തിച്ചു.

ഗിരിജാദേവിയുടെ അവസ്ഥയും ഇതുപോലെ തന്നെ ആയിരുന്നു.

ശിൽപ ആണെങ്കിൽ താൻ വിചാരിച്ചതിലും സുന്ദരി ആണെന്ന് അവർ ഓർത്തു…

എപ്പോളെക്കെയോ ശ്രീഹരിയുടെയും ശില്പയുടെയും കണ്ണുകൾ പരസ്പരം കോർത്തു….

മനസ്സിൽ എവിടെയോ ഒരു സ്ഫോടനം നടക്കുന്നതായി അവൻ അറിഞ്ഞു.

ഇത് എന്താ ഇപ്പൊ ഇങ്ങനെ… അവൻ ചിന്തിച്ചു.

ഒരു ശാലീന സുന്ദരി ആണ് അവൾ എന്ന് അവൻ ഓർത്തു..

ആരും ഒന്നു നോക്കും അവളെ..

ഏട്ടാ… ഏട്ടാ… സദ്യ കഴിക്കാൻ വരുന്നില്ലേ… ആര്യജ അവനെ ഓർമകളിൽ നിന്ന് വലിച്ചു താഴേക്ക് ഒരു ഒറ്റയേറ് ആയിരുന്നു..

ഇത്തവണ അവനു ശരിക്കും ദേഷ്യം വന്നു,,

നിനക്ക് എന്താ ഇപ്പോൾ വേണ്ടത്.. അവൻ ചോദിച്ചു. Q

എനിക്ക് പുളിഇഞ്ചി വേണം.. ഏട്ടൻ വരുന്നുണ്ടെങ്കിൽ വരിക.. അവൾ നടന്നു..

സദ്യയുടെ സമയത്തു ആണ് ഗിരിജാദേവി  പ്രതാപനെ രേവതിക്ക് പരിചയപെടുത്തിയത്ത്.

സത്യം പറഞ്ഞാൽ അയാൾക്കും ശിൽപയെ ഇഷ്ടപ്പെട്ടു. 

ഗിരിജ പറഞ്ഞതിൽ തെറ്റില്ല… ഏതൊരു അമ്മയും തന്റെ മകന് ഏറ്റവും സുന്ദരി ആയ പെൺകുട്ടി വരണം എന്ന് ആണ് ആഗ്രഹിക്കുന്നത്.. അയാൾ ഓർത്തു.

വരട്ടെ.. എന്താകും എന്ന് നോക്കാം.. അയാൾ ഒരു ഞാലിപൂവൻ പഴം എടുത്തു പാലടപ്രഥമനിലേക്ക് തിരുകി കേറ്റി.

ഗിരിജാദേവിയും രേവതിയും തമ്മിൽ ഉള്ള ചർച്ച കണ്ടാൽ എന്തോ വലിയ സംഭവം ആണെന്ന് തോന്നും.

ആര്യജയും ശിൽപയും ഒരുമിച്ചു ഇരുന്ന് സദ്യ കഴിച്ചു. അവർ രണ്ടാളും വളരെ അടുത്തു കഴിഞ്ഞിരിക്കുന്നു.

അങ്ങനെ സമയം പിന്നിട്ടുകൊണ്ട് ഇരുന്നു.

വൈകാതെ തന്നെ രേവതിയും ശിൽപയും അവരോട് യാത്ര പറഞ്ഞു പോയി.

രേവതി.. ഫോണിലേക്ക് എന്തോക്കെയോ സേവ് ചെയുന്നുണ്ടയിരുന്നു. അത് ശ്രീഹരിയുടെ ജനന തീയതിയും സമയവും ആയിരുന്നു..

പ്രഭാവതിയമ്മക്ക് മാത്രം നടക്കുന്നതൊന്നും പിടി കിട്ടിയില്ല.

വൈകുന്നേരത്തോടെ അവരും മതിലകത്തേക്ക് മടങ്ങി.

********-**-*********

രാത്രി… സമയം 9.30..

നീ ആരെ വിളിക്കുവാടി…

രേവതി പിന്നിൽ വന്നു കൊണ്ട് ശിൽപയെ വിളിച്ചു.

ശിൽപ ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കി.

അത്… അമ്മേ… മെറിൻ ആണ്.. അവൾ പെട്ടന്ന് ഫോൺ കട്ടിലിലേക്ക് എറിഞ്ഞു.

ശ്രീഹരിയെ നിനക്ക് ഇഷ്ടാമായോ… അവർ മുഖവുര ഇല്ലാതെ ചോദിച്ചു.

മ്… എന്താ അമ്മ അങ്ങനെ ചോദിച്ചത്.. അവൾ നെറ്റിചുളിച്ചു.

ഒന്നുമില്ല… അവർ പറഞ്ഞു.

എന്നിട്ട് അവർ അവളെ അടിമുടി ഒന്നു നോക്കി. എന്നിട്ട് തിരിഞ്ഞു നടന്നു.

വാതിൽക്കൽ എത്തിയതും അവർ ഒന്നു പിന്തിരിഞ്ഞു.

ശിൽപ അപ്പോളും അവരെ നോക്കി ഇരിക്കുക ആണ്.

ഒരു കാര്യം കൂടി പറയാനുണ്ട്.. ഞങ്ങൾ നിന്റെ ഗ്രഹനില കൈമാറുക ആണ്. രേവതി അതും പറഞ്ഞു വെട്ടിത്തിരിഞ്ഞു നടന്നു പുറത്തേക്ക് പോയി 

ശില്പ തരിച്ചു ഇരിക്കുകയാണ്.

ഗിരിജാദേവിയുടെയും അമ്മയുടെയും പ്ലാൻ അപ്പോൾ ഇത് ആയിരുന്നു..

അതാണ് അവർ തന്നോട് കൂടെ കൂടെ വന്നു അടുത്തത്.

ശ്രീഹരി… അവൾ ഓർത്തു.

നല്ല ഒരു ചെറുപ്പക്കാരൻ ആണ്..ഒരു നല്ല സ്വഭാവത്തിന് ഉടമ ആണ് അയാൾ എന്ന് ഒറ്റ നോട്ടത്തിൽ അറിയാം എന്ന് അവൾ ചിന്തിച്ചു.

പക്ഷേ..

പക്ഷെ..

റിച്ചാർഡ്…

അവൻ.. അവനെ…അവനെ താൻ  എങ്ങനെ മറക്കും..എങ്ങനെ….

ദിനരാത്രങ്ങൾ പിറകോട്ടു സഞ്ചരിച്ചു.

ഫസ്റ്റ് ഇയർ ചെന്നപ്പോൾ മുതൽ ഉള്ള പരിചയം ആണ്., റാഗിങ് പേടി ആയിരുന്ന തന്നെ സീനിയേഴ്സിൽ നിന്ന രക്ഷിച്ച ഒരു സീനിയർ… ആദ്യം ഒക്കെ അയാളോട് ഒരു ആരാധന ആയിരുന്നു . ഇടക്ക് എപ്പോളോ അത് പ്രണയത്തിനു വഴി മാറി.. രണ്ടാളും പരസ്പരം അടുത്തു… ഗുൽമോഹർ പൂക്കൾ വീണ വഴിപാതയിലൂടെ അവർ രണ്ടാളും കൈ പിടിച്ചു നടന്നു.. അടർന്നു വീണ ഓരോ പൂക്കളിലും അവരുടെ പ്രണയം തുളുമ്പുന്ന കാൽപാദങ്ങൾ പതിഞ്ഞു.

.

പെട്ടന്ന് ഉണ്ടായ സ്‌ട്രൈക്കിൽ വീട്ടിലേക്ക് താൻ വന്നതും, ഒരു ദിവസം കുളിക്കുവാൻ ബാത്‌റൂമിൽ കയറിയതും

അപ്രതീക്ഷിതമായി മുറിയിലേക്ക് വന്ന അമ്മ ഫോൺ എടുത്തു നോക്കിയതും…. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ അവൾ ഓർക്കുന്നു.

അമ്മയുടെ പ്രഹരങ്ങളെക്കാൾ അവളെ വേദനിപ്പിച്ചത് റിച്ചാർഡിന്റെ പിന്നീടുള്ള മനംമാറ്റം ആണ്.. അവന്റെ ഡാഡി ലണ്ടനിൽ ഡോക്ടർ ആയ ഒരു പെൺകുട്ടിയും ആയി അവന്റെ വിവാഹം ഉറപ്പിച്ചു എന്ന് അവന്റെ ക്ലാസ്സിലെ മീര പറഞ്ഞു ആണ് താൻ അറിഞ്ഞത്.

നീ ആണെന്റെ നിശ്വാസം എന്ന് പറഞ്ഞു നടന്ന റിച്ചാർഡ് പിന്നീട് തന്നെ കണ്ടാൽ മിണ്ടാതെ ആയി.

ആദ്യം ഒക്കെ ഭയങ്കര വിഷമം തോന്നി… പിന്നീട് താനും പൊരുത്തപ്പെട്ടു.

ശിൽപ കണ്ണുകൾ ഇറുക്കി അടച്ചു..

ശ്രീഹരിയുടെ ചിരിക്കുന്ന മുഖം ആണ് അപ്പോൾ തെളിഞ്ഞു വന്നത്.

*****************

ഈ സമയം മതിലകത്തു വീട്ടിലും കൊണ്ടുപിടിച്ച ചർച്ച ആയിരുന്നു.

എല്ലാവർക്കും പെൺകുട്ടിയെ ഇഷ്ടമായി..

പ്രഭാവതിയമ്മക് മാത്രം ചെറിയ പരാതി ഉണ്ടായിരുന്നു… ഗിരിജ മുൻപേ കാര്യങ്ങൾ ധരിപ്പിച്ചില്ല എന്നത് ആണ് പ്രശ്നം.

എന്റെ അമ്മേ… ഈ ഇരിക്കുന്ന ശ്രീയോട് ചോദിക്ക് അവൻ എന്തെങ്കിലും അറിഞ്ഞോ എന്ന്… ശ്രീഹരി നിഷേധാര്ഥത്തില് തല കുലുക്കിയതും പ്രഭാവതി കസേരയിൽ ഒന്നു ഇളകി ഇരുന്ന്.

പെട്ടന്ന് ഗിരിജാദേവിയുടെ ഫോൺ ശബ്‌ദിച്ചു..

.

രേവതി കാളിങ്..

ഹെലോ…. ആഹ് രേവതി… പറയു… ഗിരിജാദേവി ഫോൺ എടുത്തുകൊണ്ടു എഴുനേറ്റു.

ആണോ… ആഹാ… അവരുട സന്തോഷം നിറഞ്ഞ മുഖഭാവം കാണുമ്പോൾ അറിയാം, എതിർഭാഗത്തു നിന്നുണ്ടായ അനുകൂല സാധ്യതകൾ.

അയ്യോ… ഞങ്ങൾക്ക് ഒന്നു വേണ്ട. m.കുട്ടിയെ മാത്രം മതി  ഗിരിജ പറഞ്ഞു 

അതു മാത്രം മതിയോ… പെട്ടന്ന് പ്രഭാവതി എല്ലാവരെയും നോക്കി.

അങ്ങനെ കുറച്ചു സമയം കഴിഞ്ഞതും ഫോൺ കട്ട്‌ ആയി.

എല്ലാ കണ്ണുകളും ഗിരിജയിലേക്ക് ആണ്.

..

അവർക്ക് സമ്മതം ആണ് 

രേവതിയുടെ ഹസ്ബൻഡ് ഇപ്പോൾ വിളിച്ചു എന്ന്, പുള്ളി ദുബായിൽ നിന്ന് വരുന്നത് കണക്കാക്കി വിവാഹ തീയതി തീരുമാനിക്കാം എന്ന്. ശ്രീക്കും അവിടെ ജോബ് റെഡി ആക്കാം എന്ന് ആണ് അവൾ പറയുന്നത്.

ഗിരിജ തുള്ളിചാടുന്ന മട്ടിൽ ആണ്.

നീ എന്ത് വർത്തമാനം ആണ് പറഞ്ഞത്.. പെണ്ണിനെ മാത്രം മതിയെന്നോ.. പ്രഭാവതി ഇടക്ക് കയറി.

എന്റെ അമ്മേ…. അവര്ക് ഒറ്റ മോൾ ആണ് ഉള്ളത്. അതും ഡോക്ടർ. പിന്നെ രേവതി പറഞ്ഞത് എന്താണെന്നോ… 200 പവൻ എങ്കിലും ഇട്ടേ ഞാൻ എന്റെ മോളെ വിടത്തോള്ളൂ എന്ന്… ഗിരിജ ചിരിച്ചു കൊണ്ട് പറഞ്ഞു.

അത്രയും ഒക്കെ മേടിച്ചു വേളി കഴിക്കാൻ ഉള്ള പ്രതാപം എന്റെ മകന് ഉണ്ട് ഗിരിജേ…. പ്രതാപൻ ചിരിച്ചു.

അല്ലെന്നു ഞാൻ പറഞ്ഞില്ലാലോ ഏട്ടാ… ഇതാകുമ്പോൾ വിദ്യാഭ്യാസം ഉണ്ട്, കാണാനും അഴക് ഉള്ള കുട്ടി, നല്ല കുടുംബം, ജാതകം ചേർച്ച… എല്ലാം കൂടി ഒത്തു വന്നല്ലോ… ഗിരിജ കാര്യകാരണങ്ങൾ വ്യക്തമാക്കി.

അതൊക്കെ പോട്ടെ ശ്രീകുട്ടന് ഇഷ്ടമായോടാ…. പ്രതാപൻ വെറുതെ മകനോട് ചോദിച്ചു.

അയ്യോ…… പാവം എന്റെ ഏട്ടൻ… ഏട്ടന് ഇഷ്ടപെട്ടില്ലാ അച്ഛ….ആര്യജ കളിയാക്കി….

എടി…. മേടിക്കും നിയ്… ശ്രീഹരി അവളെ അടിക്കാൻ കൈ എടുത്തു.

എല്ലാവരും ചിരിച്ചു.

ഈശ്വരാ…. അവൾ ആണോ തന്റെ പെണ്ണ്….

ഉറക്കം വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആണ്.

മെറൂൺ കളർ ദാവണി ഉടുത്ത വിടർന്ന കണ്ണുകൾ ഉള്ള ചിരിക്കുമ്പോൾ നുണക്കുഴി വിരിയുന്ന അവളെ അവൻ ഓർത്തു…

ശ്രീഹരി ശിൽപ….. ചേരുമോ… പേരിൽ അത്രക്ക് ചേരില്ല എന്ന് തോന്നുന്നു..

ഓഹ് പേരിൽ എന്ത് ഇരിക്കുന്നു..

പെട്ടന്ന് അവൻ ചാടി എഴുനേറ്റു.. ബാങ്ക് ടെസ്റ്റ്‌ മറ്റന്നാൾ… അവൻ നോട്സ് എല്ലാം എടുത്തു വായിച്ചു പഠിക്കുക ആണ്..

ബാങ്കിൽ ജോലിക്ക് കൂടി കേറി പറ്റിയാൽ വേളി കഴിക്കുമ്പോൾ ഒരു അന്തസ് ഉണ്ട്. അല്ലാതെ അവളുടെ അച്ഛന്റെ കൂടെ ഈ നാടും വീടും വിട്ട് പോകുന്ന പ്രശ്നം ഇല്ല.

*****************

മോനേ സൂക്ഷിച്ചു പോകണം… ഫ്രണ്ട്സ് എല്ലാവരും ഉണ്ടല്ലോ അല്ലേ…

പരീക്ഷയ്ക്ക് പോകുവാനായി ഇറങ്ങിയ ശ്രീഹരിയോട് ഗിരിജാദേവി പറഞ്ഞു.

എറണാകുളം വരെ നല്ല ദൂരം ഉണ്ട് അല്ലേ ഗിരിജേ…. പ്രഭാവതിയമ്മ ക്ഷേത്രത്തിൽ പോയി തൊഴുത്തിട്ട് വന്നതാണ്… അവർ ഇലച്ചീന്തിൽ നിന്നും പ്രസാദം എടുത്തു അവന്റെ നെറ്റിയിൽ തൊടുവിച്ചു .

വൈകാതെ അവൻ യാത്ര പറഞ്ഞു ഇറങ്ങി.

ഫ്രണ്ട്സ് എല്ലാവരും ഉണ്ടായിരുന്നു.

അങ്ങനെ എറണാകുളത്തു എത്തി.

പലർക്കും പല പല സ്കൂളുകൾ ആയിരുന്നു.

എക്സാം ഒരുവിധം ഈസി ആയിരുന്നു.

തിരിച്ചു എല്ലാവർക്കും ഒരുമിച്ചു കൂടാൻ പറ്റിയില്ല.. ആകെ ട്രാഫിക് ബ്ലോക്ക്‌ ആയിരുന്നു.

കിട്ടിയ ബസിൽ എല്ലാവരും കയറി പോന്നു..

ശ്രീഹരി മാത്രം ഒള്ളു ഒരു സീറ്റിൽ…ബസ് വിടാൻ തുടങ്ങിയതും ഒരു പെൺകുട്ടി ഓടിവന്നു ബസിൽ കയറി , ഒരു ബാഗും അവളുടെ തോളിൽ ഉണ്ടായിരുന്നു.

കണ്ടക്ടർ അവൾക്ക് കാണിച്ചു കൊടുത്തത് ശ്രീഹരി ഇരിക്കുന്ന സീറ്റ് ആണ്.

അവൾ വേഗം വന്നു അവന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നു.

പെട്ടന്ന് ബസ് മുന്നോട്ട് എടുത്തതും അവൾ സൈഡിലേക്ക് വേച്ചു പോയി.

.

എന്തോ ഒരു ഉൾപ്രേരണയിൽ ശ്രീഹരി അവളുടെ വലംകൈയിൽ വേഗം പിടിച്ചത് കൊണ്ട് അവൾ വീണില്ല.

താങ്ക്  യു….

അവളുടെ ശബ്‌ദം ചിലമ്പിച്ചു..

തുടരും

(ആരും മറന്നില്ല എന്നറിഞ്ഞതിൽ സന്തോഷം… കഥ ഇഷ്ടമാകുന്നുണ്ടോ… കമന്റ് ചെയുക )…

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പ്രേയസി

ഓളങ്ങൾ

പരിണയം

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മേഘരാഗം – ഭാഗം 2”

Leave a Reply

Don`t copy text!