Skip to content

മേഘരാഗം – ഭാഗം 4

  • by
Megharagam Novel Aksharathalukal

ഹരികുട്ടാ….. നീ ഇത് എവിടെ ആയിരുന്നു എന്റെ മോനെ… ഗിരിജാ ദേവി ആണ് ആദ്യം ഇറങ്ങി മുറ്റത്തേക്ക് ഓടി വന്നത്.

അത് അമ്മേ…. ബസ് ബ്രേക്ക്‌ ഡൌൺ ആയി….. അവന്റെ വായിൽ പെട്ടന്ന് അങ്ങനെ ആണ് വന്നത്..

ശോ…. എന്നാലും എന്റെ മോനേ… നീ പേടിപ്പിച്ചു കളഞ്ഞു… പരീക്ഷക്ക് എന്റെ മോൻ വിജയിക്കും…. പ്രഭാവതിയമ്മ അവന്റെ മൂർദ്ധാവിൽ ചുംബിച്ചു..

ഇത് ആരാ മോനേ…. പ്രതാപന്റെ ചോദ്യം കേട്ടപ്പോൾ ആണ് ബാക്കി എല്ലാവരും ശ്രദ്ധിച്ചത്..

അവന്റെ പിറകിൽ ഒരു പെൺകുട്ടി നിൽക്കുന്നത് എല്ലാവരും കണ്ടതാണ്…

പക്ഷെ ശ്രീഹരിയെ കണ്ട സന്തോഷത്തിൽ എല്ലാവരും അത് മറന്നു…

അച്ഛാ ഇത് മേഘ്‌ന… ഇവൾ എന്റെ കൂടെ പഠിച്ച കുട്ടി ആണ്,ഇവൾ എറണാകുളത്തു ഉള്ള ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ  വീട്ടിൽ ആയിരുന്നു നിന്നത്, എക്സാം കഴിഞ്ഞു നാട്ടിലേക്ക് പോകുവാൻ ഉള്ള തയ്യറെടുപ്പിൽ വന്നതാണ്, ബസ് ബ്രേക്ക്‌ ഡൌൺ ആയത് കൊണ്ട് ലേറ്റ് ആയിപോയി.. സൊ, ഇന്ന് ഇവൾ ഇവിടെ നിന്നോട്ടെ എന്ന് ചോദിച്ചു..

അച്ഛനോട് ആണ് സംസാരിക്കുന്നത്…

മതിലകത്തു പ്രതാപൻ നമ്പൂതിരി എന്ന് പറഞ്ഞാൽ ഏതൊരു വ്യക്തിയും അറിയും. കാരണം അത്രക്ക് പ്രഗത്ഭനായ ഒരു വക്കീൽ ആണ് അയാൾ.

ആ ആളോട് സംസാരിക്കുമ്പോൾ ഒരു വാക്ക് പതറിയാൽ മതി…

അതുകൊണ്ട് തന്നെ ശ്രീഹരി വളരെ തന്ത്രപൂർവം ആണ് അച്ഛനെ നേരിടുന്നത്.

അച്ചന്റെ ചുഴിഞ്ഞുള്ള നോട്ടം ശ്രീഹരി പാടെ അവഗണിച്ചു.

മ്….. വരൂ കുട്ടി…. ഗിരിജാദേവി അവളെ വിളിക്കുന്നത് അവൻ കേട്ടു.

അങ്ങനെ എല്ലാവരും അകത്തേക്ക് കയറി പോയി.

ആർക്കും സംശയം ഒന്നും തോന്നിയില്ല…

പക്ഷെ….. പ്രതാപൻ വക്കിൽ….

വരട്ടെ….. നോക്കാം… അയാൾ മനസ്സിൽ ഓർത്തു.

ആര്യ…. ആ കുട്ടിയെ തന്റെ റൂമിൽ കൊണ്ട് പോയി.

അവളോട് ഫ്രഷ് ആകാൻ പറഞ്ഞിട്ട് ആര്യ വെളിയിലേക്ക് വന്നു.

ആ കുട്ടി എന്താ ഇത്ര പേടിച്ചു ഇരിക്കുനത്. ചോറും കറികളും എടുത്തു വെയ്ക്കുന്ന അമ്മയെ നോക്കി ആര്യജ..

നിനക്ക് അങ്ങനെ തോന്നിയോ… എനിക്കും അങ്ങനെ തോന്നി മോളേ… അത് ആകെ വിരണ്ടു ഇരിക്കുന്നത് പോലെ…. അമ്മ മകളുടെ സംശയം ശരി വെച്ചു.

പുറത്ത് നിന്ന ശ്രീഹരി അത് കേട്ടു.

അവൻ വേഗം ആര്യയുടെ റൂമിലേക്ക് ചെന്നു.

മേഘ്‌ന അപ്പോൾ കുളിക്കുവാൻ ഉള്ള തയ്യാറെടുപ്പ് ആണെന്ന് തോന്നുന്നു.

എടോ… അവൻ അവളുടെ അടുത്ത് ചെന്നു.

താൻ ഇങ്ങനെ ഇരുണ്ട കാർമേഘം പോലെ ഇരിക്കരുത്.. അമ്മക്കും ആര്യക്കും ഡൌട്ട് ഉണ്ട്. കുറച്ചു പ്രസരിപ്പോടെ ഇരിക്കു കെട്ടോ.. അവൻ പറഞ്ഞു.

അവൾ തലയാട്ടി.

എന്തെങ്കിലും ഒന്നു വായ തുറന്ന് പറ.

ഇങ്ങനെ നിൽക്കാതെ…

അവനു ദേഷ്യം വന്നു.

അവൾ തന്റെ കൈകൾ രണ്ടും കൂപ്പി   . കണ്ണുകൾ നിറഞ്ഞു ഒഴുകി.

എന്റെ കുട്ടി… ആ കണ്ണുകൾ തുടയ്ക്ക്..

ആരെങ്കിലും കണ്ടാൽ പിന്നെ അതു മതി.

അവൻ ചുറ്റിലും നോക്കി.

പെട്ടന്ന് ആണ് ആര്യ അകത്തേക്ക് വന്നത്.

ഏട്ടാ…അവൾ വിളിച്ചു. 

ശ്രീഹരി ഞെട്ടി..

എന്താടി… അവൻ തിരിഞ്ഞു.

ഏട്ടൻ ഇവിടെ എന്താ ചെയുന്നത്..

അവൾ അകത്തേക് കയറി.

മേഘ്‌ന കണ്ണുകൾ തുടച്ചു.

എന്താ ചേച്ചി കരയുന്നത് അവൾ ചോദിച്ചു.

ഇവൾക്ക് ഭയങ്കര പേടി ആയിരുന്നു.. ഇവിടെ എല്ലാവരും എന്താ പറയുക, എന്ന്… അതുകൊണ്ട് ആണ്…അല്ലേ മേഘ്‌ന..  ശ്രീഹരി ചിരിച്ചു കൊണ്ട് മേഘ്‌നയെ കണ്ണിറുക്കി കാണിച്ചു.

അവൾ അതേ എന്ന്, തല ആട്ടി.

മ്….. ആര്യ ശ്രീഹരിയെ നോക്കി ഒന്നു ഇരുത്തി മൂളി..

അവൻ പെട്ടന്ന് തന്നെ അവിടെന്നു തടി തപ്പി..

എല്ലാവരും ഒരുമിച്ചു ഇരുന്നാണ് ഭക്ഷണം കഴിച്ചത്.

മോൾടെ നാട് എവിടെ ആണ്… പ്രഭാവതിയമ്മ മേഘ്‌നയെ നോക്കി.

വെള്ളം കുടിച്ചു കൊണ്ട് ഇരുന്ന ശ്രീഹരിയെ വിക്കി.

ട്രിവാൻഡ്രം …. അവൻ ചാടി പറഞ്ഞു.

എല്ലാവരും അവനെ നോക്കി.

നിന്നോട് ആണോ ശ്രീക്കുട്ടാ ഞാൻ ചോദിച്ചത്… മുത്തശ്ശി ഒരു പപ്പടം എടുത്തു മേഘ്‌നയുടെ പാത്രത്തിൽ വെച്ചു.

ട്രിവാൻഡ്രം ആണ്…. മേഘ്‌നയും അത് ആവർത്തിച്ചു.

അപ്പോൾ എവിടെ വെച്ച് ആണ് ബസ് ബ്രേക്ക് ഡൌൺ ആയത്, പ്രതാപന് സംശയം തോന്നി എങ്കിലും അയാൾഒന്നും ശബ്‌ദിച്ചില്ല.

പെട്ടന്ന് ഗിരിജയുടെ ഫോൺ ചിലച്ചു.

ആരാന്നു നോക്കിക്കേ…. പ്രതാപൻ പറഞ്ഞു.

രേവതി ആണ്… ഗിരിജ ആഹ്ലാദത്തോടെ എല്ലാവരെയും നോക്കി.

ഹലോ… ആ രേവതി, ആണോ… അയ്യോ ഞാൻ അത് മറന്നു… മോനെ ത്തി… ആഹ് ഇപ്പോൾ വന്നു കേറിയതെ ഒള്ളു.. ആണോ… മോളേ വിഷമിക്കേണ്ട കെട്ടോ… ശ്രീക്കുട്ടൻ വന്നു…. ആം…. കൊടുക്കണോ… ഓക്കേ ഓക്കേ… ഗുഡ് നൈറ്റ്‌… അവർ ഫോൺ വെച്ചു 

രേവതിയോട് മോനെതിയ കാര്യം ഞാൻ വിളിച്ചു പറയാൻ മറന്നു പോയി.. അതാ അവർ വിളിച്ചത്.. ഗിരിജ പറഞ്ഞു.

ആഹ് കുട്ടി ആകെ വിഷമിച്ചു പോയെന്ന്… ഗിരിജ അവനെ നോക്കി..

അവൻ ചിരിച്ചു.

തന്റെ പെണ്ണിന്റെ കാര്യം കൂടി താൻ മറന്നു പോയല്ലോ…. ഓരോരോ വയ്യാവേലി… അവൻ ഓർത്തു..

ശ്രീഹരിയുടെ ഈ ഭാവം കണ്ടതും പ്രതാപന്റെ ഉള്ളിലെ എല്ലാ ദുരുകതയും മാറി പോയി..

ആര്യയും മേഘ്‌നയും ഒരുമിച്ചു ആണ് കിടന്നത്. അവൾ ഏട്ടന്റെ വിവാഹം ഉറപ്പിച്ച കാര്യം ഒക്കെ മേഘ്‌നയോട് സംസാരിച്ചു.

ആര്യ അവളോട് ഓരോ കാര്യങ്ങൾ ചോദിച്ചു.

ആര്യയ്ക്ക് ഏട്ടന്റെ ഒന്നു രണ്ട് സുഹൃത്തുക്കളെ പരിചയം ഉണ്ട്, അത് വെച്ചാണ് ചോദിക്കുന്നത്.

മേഘ്‌ന സംശയം തോന്നാത്ത രീതിയിൽ മറുപടി കൊടുത്ത്..

ആര്യ പിന്നെയും എന്തൊക്കെയോ ചോദിച്ചു..

മേഘ്‌ന മറുപടി പറഞ്ഞില്ല.

ആര്യ നോക്കിയപ്പോൾ അവൾ ഉറങ്ങിയിരുന്നു.

കാലത്തെ മേഘ്‌ന ഉണർന്നപ്പോൾ ആര്യ റൂമിൽ ഇല്ലായിരുന്നു.

അവൾ ബ്രഷ് ചെയ്തിട്ട് പതിയെ പുറത്തേക്ക് ഇറങ്ങി വന്നു.

നോക്കിയയപ്പോൾ ആര്യയും അമ്മയും ഒക്കെ അടുക്കളയിൽ ആണ്.

മേഘ്‌നയും വെറുതെ അവിടേക്ക് നടന്നു..

പെട്ടന്നാണ്‌ അവളുടെ കൈയിൽ ഒരു പിടിത്തം വീണതു.

അവൾ നോക്കിയപ്പോൾ ശ്രീഹരി ആണ്..

അവൻ വേഗം അവളെ പിടിച്ചു വലിച്ചു..

എടോ കുളിക്കാതെ ഇവിടെ ആരും അടുക്കളയിൽ കയറില്ല…. വേഗം പോയി കുളിച്ചു വരൂ.

അവൻ പതിയെ അവളോട് മന്ത്രിച്ചു..

വേഗം ചെല്ല്… ചെന്നു കുളിച്ചിട്ട് വരൂ, ആരെങ്കിലും കാണും.. ശ്രീഹരി പിന്നെയും പറഞ്ഞു..

താൻ എന്ത് നോക്കി നിൽക്കുവാ… അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

എന്റെ… ന്റെ… കൈയിൽ നിന്ന് വിടുമോ… അവൾ മുഖം താഴ്ത്തി.

പെട്ടന്ന് അവൻ കൈയിലെ പിടിത്തം വിട്ടു..

സോറി…. അവൻ.തന്റെ റൂമിലേക്ക് … പിൻവലിഞ്ഞു.

പ്രതാപൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

ചെ…. നാണക്കേട്…ശ്രീഹരിക്ക് ആകെ ഒരു വല്ലായ്മ അനുഭവപെട്ടു.

അവൻ തന്റെ കൈകളിൽ നോക്കി..

ശ്രീ….. അച്ഛൻ വിളിക്കുന്നത് അവൻ കേട്ടു.

നീ എന്തെടുക്കുവാ…. അയാൾ ചോദിച്ചു.

അച്ഛാ… ഞാൻ വെറുതെ….എന്താ അച്ഛാ..

അല്ല ആ  പെൺകുട്ടിയെ ഞാൻ വേണമെങ്കിൽ ജോലിക്ക് പോകുമ്പോൾ ഡ്രോപ്പ് ചെയ്യാ… എന്തേ… അയാൾ ശ്രീഹരിയെ നോക്കി.

അത് അച്ഛാ… അത് വേണ്ട…. അവൾക്ക് ഉച്ച കഴിഞ്ഞു ആണ് ബസ്…

അച്ഛൻ പൊയ്ക്കോളൂ… ഞാൻ അവളെ… അവളെ കൊണ്ടുപോയി വിട്ടോളം… അവന്റെ മറുപടി കേട്ട അയാൾ മകനെ ഒന്നു നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി.

ഈശ്വരാ… ഇനി എന്ത് ചെയ്യും..

അവൾ ടു ഡേയ്‌സ് അല്ലേ പറഞ്ഞത്. അവൻ ഓർത്തു.

ഇന്ന് അവൾ പോയില്ലെങ്കിൽ ആകെ സംശയം ആകുമൊ..

ഹോ…. എന്തൊരു കഷ്ടം ആണ്..

ശ്രീഹരിക്ക് ഇരുന്നിട്ട് ഇരിക്ക പൊറുതി ഇല്ലാത്ത അവസ്ഥ ആണ്.

ഈ സമയം മേഘ്‌ന കുളി ഒക്കെ കഴിഞ്ഞു അടുക്കളയിൽ വന്നു.

അവൾ പതിയെ ഓരോന്ന് ഒക്കെ പറയുന്നുണ്ട്..

പ്രഭാവതിയമ്മക്ക് എന്തോ ഒരു അടുപ്പം അവളോട് തോന്നി.

അടക്കവും ഒതുക്കവും ഉള്ള നല്ല ഒരു പെൺകുട്ടി… അവർ ഓർത്തു.

കാപ്പി കുടിച്ചു കഴിഞ്ഞു പ്രതാപൻ കോടതിയിലേക്ക് പോയി.

ഏട്ടാ… ഏട്ടാ…. ഏട്ടന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു ദേ മെറിൻ എന്റെ ഫോണിൽ വിളിക്കുന്നു.

അവൾ തന്റെ ഫോൺ ശ്രീഹരിയുടെ നേർക്ക് നീട്ടി.

ശ്രീഹരി ഫോൺ വേഗം മേടിച്ചു.

ഹലോ… എന്താടി… യെഹ്…. സത്യം ആണോ.. അവൻ സ്തംഭിച്ചു നിന്നു.

എന്താ മോനേ… എല്ലാവരും ഓടി വന്നു.

അവൻ ഫോൺ കട്ട്‌ ചെയ്തു..

രാഹുലിന് കാർ ആക്‌സിഡന്റ് ഉണ്ടായി അമ്മേ… അവൻ സങ്കടത്തോടെ പറഞ്ഞു.

അയ്യോ… എന്നിട്ട്… എന്ത് പറ്റി മോനെ.. ഗിരിജാദേവി കണ്ണ് മിഴിച്ചു.

അല്പം സീരിയസ് ആണ് അമ്മേ… അവൻ പറഞ്ഞു.

എന്നിട്ട് വേഗം മുറിയിലേക്ക് പോയി.

രാഹുൽ ശ്രീഹരിയുടെ ഫ്രണ്ട് ആണ്. ചെറുപ്പം മുതൽ ഉള്ള കൂട്ടുകെട്ട് ആണ്. രാഹുൽ മെഡിസിന് പഠിക്കുക ആയിരുന്നു.

മോനേ സൂക്ഷിച്ചു വണ്ടി ഓടിച്ചെ പോകാവൂ…. അവൻ ഇറങ്ങുമ്പോൾ എല്ലാവരും പറഞ്ഞു.

ശോ… കഷ്ടം….. ആകെ ഒരു മൂകത അനുഭവപെട്ടു മതിലകത്തു അപ്പോൾ.

ഒരു മണിക്കൂർ കഴിഞ്ഞതും ആര്യയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.

അത് ശ്രീ ആയിരുന്നു.

എന്താ ഏട്ടാ… ഏതാ ഈ നമ്പർ..

ആണോ…. ഓക്കേ ഞാൻ പറയാം..

ചേച്ചി…. ആര്യജ… മേഘ്‌ന യെ വിളിച്ചു.

ചേച്ചിടെ ഫോൺ ആണ് ഏട്ടൻ ദ്രിതിയിൽ എടുത്തു കൊണ്ട് പോയത്..

ഏട്ടൻ വന്നിട്ട് പോകാം എന്ന് പറയാൻ പറഞ്ഞു… ആര്യ പറഞ്ഞപ്പോൾ അവൾ തലയാട്ടി.

ശ്രീഹരി അത് മനപ്പൂർവം ചെയ്തത് ആണെന്ന് അവൾക്ക് അറിയുമായിരുന്നു.

രാഹുലിന് കുഴപ്പം ഒന്നുമില്ല… സർജറി കഴിഞ്ഞു…. എന്നൊക്കെ ശ്രീ അവരെ അറിയിക്കുന്നുണ്ടായിരുന്നു.

ഇടയ്ക്കു അവൻ വിളിച്ചപ്പോൾ ആര്യയോട് പറഞ്ഞു, മേഘ്‌നയുടെ അമ്മ വിളിച്ചു,ഫോൺ തന്റെ കൈയിൽ  ആണെന്നും പറഞ്ഞിട്ടുണ്ട് എന്ന്.

ആര്യ അപ്പോൾ തന്നെ വിവരം മേഘ്‌നയോട് പറഞ്ഞു.

പ്രതാപൻ വന്നപ്പോൾ മേഘ്‌ന പോയിട്ടില്ല എന്നറിഞ്ഞു.

വിവരങ്ങൾ എല്ലാം അയാളോട് ഭാര്യയും അമ്മയും കൂടി ധരിപ്പിച്ചു.

വൈകുന്നേരം പ്രഭാവതിയമ്മയും ആര്യയും കൂടി എന്തോ കുക്കറിഷോ കാണുകയാണ്.

അയ്യോ… ബട്ടർ ഇല്ല… അല്ലെങ്കിൽ നമ്മൾക്ക് ഉണ്ടാക്കാമായിരുന്നു..രണ്ടാളും പറയുന്നുണ്ട്.

മോളേ… ആര്യ… പോയി കുളിക്ക്.. വിളക്ക് കൊളുത്താറായി… അമ്മേ കാവിൽ പോയി കല്ലുവിളക്ക് കത്തിക്ക്.. നേരം പോണത് അറിയില്ല… ഗിരിജ പറഞ്ഞപ്പോൾ രണ്ടാളും എഴുനേറ്റു.

ആര്യ കുളിക്കുന്നത് കണ്ട് മേഘ്‌നയും കുളിച്ചു..

മുത്തശ്ശി സർപ്പക്കാവിൽ വിളക്ക് വെച്ചു വന്നു…

അതിനുശേഷം അവർ മൂവരും രാമനാമം ചൊല്ലുക ആണ്..

മേഘ്‌നയും അരികിൽ ഇരിപ്പുണ്ട്.

കുട്ടി ഒരു കീർത്തനം ചൊല്ലിക്കേ…. പ്രഭാവതിയമ്മ പറഞ്ഞു.

അയ്യോ അമ്മേ…. ഞാൻ…. അവൾ വിളറി.

കുട്ടി ചൊല്ലിക്കേ…. അവർ വീണ്ടും പറഞ്ഞു.

അവൾ ഈണത്തിൽ ഒരു ശിവസ്തുതി ചൊല്ലി..

എല്ലാവർക്കും അത് ഇഷ്ടമായി..

പ്രതാപൻ പോലും എഴുനേറ്റ് വന്നു.

ആഹ്ഹ… കൊള്ളാമല്ലോ മേഘ്‌ന… എല്ലാവരും തിരിഞ്ഞു നോക്കിയപ്പോൾ ശ്രീഹരി ആണ്.

ആര്യ വിളക്ക് എടുത്തു പൂജാമുറിയിൽ വെച്ചു.

ശ്രീഹരി അകത്തേക്ക് കയറി.

എല്ലാവരും അവനോട് വിവരങ്ങൾ ഒക്കെ ചോദിച്ചു m

എടോ ഇതാ തന്റെ ഫോൺ… അവൻ ഫോൺ എടുത്തു അവൾക്ക് കൈമാറി. തന്റെ അമ്മ വിളിച്ചിരുന്നു.

മറ്റന്നാൾ തന്റെ അമ്മ വരുന്നുണ്ട്. പാലക്കാടിന്…. തനിക്ക് ഒരുമിച്ചു പോകാം കെട്ടോ..

അവൻ പറഞ്ഞു..

ആഹാ നന്നായി… അപ്പോൾ ഒരു ദിവസം കൂടി ഇവിടെ നിൽക്കാം അല്ലോ ചേച്ചിക്ക്… ആര്യയ്ക്ക് സന്തോഷം ആയി.

മേഘ്‌ന ചിരിച്ചു.

അടുത്ത ദിവസം ഉച്ച തിരിഞ്ഞപ്പോൾ ശ്രീഹരി പതിയെ മേഘ്‌നയെ നോക്കി ഇറങ്ങി,

മുത്തശ്ശിയും അമ്മയും തൊടിയിൽ എവിടെയോ ആണ്. ആര്യ ആണെങ്കിൽ ടി വി കാണുക ആണ്.

അവൻ നോക്കിയപ്പോൾ മേഘ്‌ന ആര്യയുടെ റൂമിൽ ഉണ്ട്.

മേഘ്‌ന…. ശ്രീഹരി വിളിച്ചതും അവൾ ഞെട്ടി തിരിഞ്ഞു..

ശോ…. പേടിച്ചു പോയോ… അവൻ ചോദിച്ചു.

ഇല്ല… അവൾ മറുപടി പറഞ്ഞു.

അതേ…. നാളെ തന്റെ ഹസ്ബൻഡ് വരില്ലെടോ.. അവൻ പതിയെ ചോദിച്ചു.

അറിയില്ല… അവൾ പറഞ്ഞു..

എന്ത്…. എന്താ പറഞ്ഞത്…. അറിയല്ലെന്നോ… ശ്രീഹരി അവളെ നോക്കി.

അവൾ മുഖം കുനിച്ചു നിൽക്കുക ആണ്.

എന്റെ കുട്ടി… ഇയാൾ എന്ത് ആണ് ഈ പറയുന്നത്…. അയാൾ നാളെ വരും എന്നല്ലേ പറഞ്ഞത്… അവൻ ആകെ വിഷമത്തോടെ കട്ടിലിൽ ഇരുന്നു.

അത്… എന്നെ ഇതുവരെ വിളിച്ചില്ല… ഞാൻ വിളിച്ചിട്ട് കിട്ടുന്നുമില്ല…. അവൾ കരഞ്ഞു..

എന്റെ പൂർണത്രെയീശ…. ഞാൻ ഇനി എന്താ ചെയ്ക…

അവൻ മേഘ്‌നയെ നോക്കി.

അത്… അത്… കുറച്ചു ദിവസം കൂടി… അവൾ ചോദിച്ചു.

നടക്കില്ല കുട്ടി… അവൻ പറഞ്ഞു.

പ്ലീസ്…. അവൾ കേണു..

നോ.. നോ…. അത് ഒന്നും ശരിയാകില്ല… എന്റെ അച്ഛനോടും അമ്മയോടും ഒക്കെ ഞാൻ ആദ്യമായി ഒരു കളവ് പറയണത്… അതും ഇയാൾക്ക് വേണ്ടി… ശ്രീഹരി ദേഷ്യപ്പെട്ടു..

ഒരു രണ്ട് ദിവസം കൂടി…

അവൾ അവനെ നോക്കി..

നടക്കില്ല…. അവൻ തീർത്തു പറഞ്ഞു.

ഇറങ്ങിക്കോണം നാളെ ഇവിടുന്നു.

വീട്ടുകാരെ എതിർത്തു ഇറങ്ങിവന്നപ്പോൾ ഓർക്കണമായിരുന്നു. അവൻ അവളെ നോക്കി പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങിയതും ഗിരിജാദേവി  നിൽക്കുന്നു റൂമിനു വെളിയിൽ..

അമ്മയെ മുൻപിൽ കണ്ടതും ശ്രീഹരി വിളറി.

എന്താ….. അവൻ ചോദിച്ചു..

ഒന്നുമില്ല…. എന്നവൾ പറഞ്ഞിട്ട് അകത്തേക്ക് കയറി.

നോക്കിയപ്പോൾ മേഘ്‌ന കണ്ണുനീർ തുടയ്ക്കുന്നു.

എന്താ നിങ്ങളുടെ പ്രശ്നം… ഗിരിജ  മേഘ്‌നയുടെ കൈയിൽ കടന്ന് പിടിച്ചു..

എന്ത് പ്രശ്നം… ഒരു പ്രശ്നവുമില്ല… ശ്രീഹരി പെട്ടന്ന് പറഞ്ഞു..

മിണ്ടരുത് നീ…. ഗിരിജ മകന്റെ നേരെ വിരൽ ചൂണ്ടി.

പറയു… മേഘ്‌ന…. അവർ അവളേ നേരിട്ടു.

ഒന്നുമില്ല അമ്മേ… ഞാൻ നാളെ… നാളെ എന്റെ അമ്മ വരും… അപ്പോൾ പോകു…. അവൾ പറഞ്ഞു…

ഗിരിജ മറ്റൊന്നും പറയാതെ മുറിയിൽ നിന്നു ഇറങ്ങി..

നാളെ അവൾ പോകുമോ എന്ന് നോക്കട്ടെ എന്ന് അവർ മനസ്സിൽ ഓർത്തു.

പക്ഷെ കേട്ട കാര്യങ്ങൾ ഗിരിജാദേവി മകളോട് പറയുകയും ചെയ്തു.

അമ്മേ… എനിക്കു എന്തൊക്കെയോ സംശയം തോന്നിയിരുന്നു… പക്ഷേ…. പക്ഷെ… ഒന്നു മനസിലാകുന്നില്ല.

മേഘ്‌നയോട് ആരും ഒന്നു സംസാരിക്കേണ്ട എന്ന് ഗിരിജാദേവി മകളെ വിലക്കിയിരുന്നു.

അന്ന് അവർ തമ്മിൽ ഒന്നുo പരസ്പരം സംസാരിച്ചില്ല.

നീ എന്താ ഇത്രക്ക് അസ്വസ്ഥത ആകുന്നത്, രാത്രിയിൽ പ്രതാപൻ ഭാര്യയോട് കാര്യങ്ങൾ തിരക്കി..

അവർ താൻ കേട്ട കാര്യങ്ങൾ പറഞ്ഞു.

നീ എന്ത് അറിഞ്ഞിട്ട് ആണ് എന്റെ ഗിരിജേ…. അയാൾ അവളേ വഴക്ക് പറഞ്ഞു.

ഗിരിജ പിന്നീട് ഒന്നു മിണ്ടാതെ കിടന്നു.

ശ്രീഹരി മേഘ്‌നയുടെ കൈയിൽ പിടിച്ചു കൊണ്ട് നിൽക്കുന്നത് ആയിരുന്നു അയാളുടെ മനസ്സിൽ അപ്പോൾ മുഴുവനും.

ശ്രീഹരി തിരിഞ്ഞും മറിഞ്ഞും കിടക്കുക ആണ്,

താൻ പറഞ്ഞത് ഇത്തിരി കൂടി പോയി.. വേണ്ടായിരുന്നു എന്ന് അവനു തോന്നി.. നാളെ പോകും മുൻപ് ഒരു സോറി പറയാം.. അവൻ കണ്ണുകൾ അടച്ചു എങ്കിലും ഉറങ്ങുവാൻ കഴിഞ്ഞിരുന്നില്ല.

അടുത്ത ദിവസം കാലത്തെ മേഘ്‌ന പോകുവാനായി ഉള്ള തയ്യറെടുപ്പുകൾ ഒക്കെ നടത്തുക ആണ്.

ആര്യ ആണെങ്കിൽ ഇടയ്ക്കു ഒക്കെ വന്നു അവളെ നോക്കും.

കുറച്ചു കഴിഞ്ഞതും ആര്യ വന്നു മേഘ്‌നയെ വിളിച്ചു..

ഒന്നിങ്ങട് വരൂ…. അവൾ പറഞ്ഞപ്പോൾ മേഘ്‌നയും പിറകെ ചെന്നു.

പ്രതാപനും അമ്മയും സെറ്റിയിൽ ഇരുപ്പുണ്ട്. ശ്രീഹരിയും മുകളിലെ മുറിയിൽ നിന്നു ഇറങ്ങി വന്നു. ഗിരിജ പൂജാമുറിയിൽ ആണ്…..

വരൂ…. അമ്മ വിളിക്കുന്നത്…

ആര്യ എന്തോ കണ്ടുപിടുത്തം നടത്തിയത് പോലെ ആണ് അവളെ നോക്കി നിൽക്കുന്നത് എന്ന് ശ്രീഹരിക്ക് തോന്നി.

മേഘ്‌ന വരൂ…

ഗിരിജ വിളിച്ചു…

അവൾ പൂജാമുറിയുടെ വാതിൽക്കൽ ചെന്നു.

അകത്തേക്ക് കയറി വരാം….

അവർ പറഞ്ഞത് മേഘ്‌ന അനുസരിച്ചു.

ഗിരിജ മേഘ്‌നയുടെ മുൻപിൽ വന്നു നിന്നു..

അവളുടെ മുഖം കുനിഞ്ഞു..

മുഖം ഉയർത്തെടി….. ഗിരിജ പറഞ്ഞു.

മേഘ്‌ന സാവധാനം മുഖം ഉയർത്തി..

അവളെ അടിമുടി വിറച്ചു..

അമ്മേ…. ശ്രീഹരി പൂജാമുറിയിൽ കയറാൻ തുടങ്ങിയതും അവർ അവനെ വിലക്കി..

ഇറങ്ങെടാ….. വെളിയിൽ ഇറങ്ങെടാ… ഗിരിജ മകനെ നോക്കി.

അമ്മയുടെ ഇങ്ങനെ ഒരു ഭാവം അവൻ ആദ്യം കാണുക ആയിരുന്നു.

ഇങ്ങോട്ട് മാറി നിൽക്കെടി… ഗിരിജ വീണ്ടും മേഘ്‌നയുടെ നേരെ തിരിഞ്ഞു.

അവൾ അവരുടെ അടുത്തേക്ക് നീങ്ങി നിന്നു.

ഇത് ആരാണെന്നു അറിയാമോ… അവർ പൂജാമുറിയിൽ ഇരിക്കുന്ന ഒരു ഫോട്ടോ ചുണ്ടി കാണിച്ചു.

അറിയാം… അവൾ പറഞ്ഞു..

ആരാ… ഗിരിജ ചോദിച്ചു.

ഗു…ഗുരു… ഗുരുവയുരപ്പൻ… അവൾ വിറച്ചു കൊണ്ട് പറഞ്ഞു.

മ്… ശരി… ഈ ഗുരുവായൂരപ്പനെ സാക്ഷി ആക്കി ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നീ സത്യം പറയണം… മനസിലായോ…. ഗിരിജ അവളെ നോക്കി.

അവൾ തല കുലുക്കി..

ഈശ്വരാ… അമ്മ എന്തിനുള്ള പുറപ്പാട് ആണ്…

ശ്രീഹരിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല..

എല്ലാം കൈവിട്ടു പോകുമെന്ന് അവനു തോന്നി.

ശരി…. ഗിരിജ ആണെങ്കിൽ മേഘ്‌നയുടെ അടുത്ത നിൽക്കുക ആണ്.

അവർ പതിയെ മേഘ്‌നയുടെ തോളിൽ കൈ വെച്ചു..

പതിയെ ആ കൈകൾ അവളുടെ കഴുത്തിലേക്ക് നീണ്ടു..

അവളുടെ കഴുത്തിൽ കിടന്ന മാല അവർ വേഗം പുറത്തെടുത്തു പിടിച്ചു.

ആരാ ഇത് നിന്റെ കഴുത്തിൽ കെട്ടിയ ആൾ…. ഗിരിജ ചോദിച്ചു.

മേഘ്‌ന ദയനീയമായി അവരെ നോക്കി.

മ്…. സത്യം പറ… ഗുരുവായൂരപ്പനെ വെച്ചു നീ ആണ ഇട്ടു പറഞ്ഞതാണ് എന്നോട്..

ആരാ ഇത് നിന്റെ കഴുത്തിൽ കെട്ടിയത്….

ഗിരിജ ചോദിച്ചു..

അത്… അത്… അവൾ വിക്കി..

പറയെടി…. ഗിരിജ ദേഷ്യപ്പെട്ടു.

ആദ്യം തന്നെ ഉളള കാര്യങ്ങൾ പറഞ്ഞാൽ മതി ആയിരുന്നു… ശ്രീഹരി ഓർത്തു..

വെറുതെ കുറെ നുണക്കഥകൾ പറഞ്ഞു നിരത്തി… അവനു പശ്ചാത്താപം തോന്നി..

പറയു…. വേഗം….. ഗിരിജ മേഘ്‌നയെ നോക്കി..

എല്ലാ കണ്ണുകളും അവളിൽ ആണ്..

നിനക്ക് വായിൽ നാക്കില്ലെടി…. ഗിരിജ അവളെ പിടിച്ചു കുലുക്കി..

ഞാൻ… പറയാം… പറയാം. അവൾ അവരെ നോക്കി..

പെട്ടന്ന് ഗിരിജ അവളുടെ കൈ പിടിച്ചു കത്തി നിന്ന നിലവിളക്കിന്റെ മുൻപിൽ കൊണ്ട് നിർത്തി..

പറയെടി….

ആരാ നിന്റെ കഴുത്തിൽ ഈ മാല ഇട്ടത്..

ശ്രീ ..ശ്രീ… ശ്രീഹരി…

മേഘ്‌ന അത് പറയുകയും എല്ലാവരും ഞെട്ടി..

ശ്രീഹരി പകച്ചു നിൽക്കുക ആണ്..

തുടരും.

(ഹായ്…. കഥ എല്ലാവരും വായിക്കുന്നു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം…. big thanks… വായിച്ചിട്ട് കമന്റ്‌ ഇടുക )

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പ്രേയസി

ഓളങ്ങൾ

പരിണയം

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!