Skip to content

ഒരു മാനിക്വിൻ കഥ 5 – ലക്ഷ്മി റെഡിമേഡ് ഷോപ്

Oru Maniquin Kadha

ഒരു മാനിക്വിൻ കഥ

5 – ലക്ഷ്മി റെഡിമേഡ് ഷോപ്

സ്വന്തം സങ്കടങ്ങളും, ആവലാതികളും ഏറ്റവും കൂടുതൽ ദൈവത്തെ അറിയിക്കുന്നത് സ്ത്രീകളാണ്; പക്ഷെ ദൈവത്തോട് നന്ദി പറയാനും അവർ മറക്കാറില്ല. ഞായറാഴ്ച ദിവസം ജാനകി, കുട്ടികളെയും സുകുവിനെയും കൂട്ടി അമ്പലത്തിൽ പോയി തൊഴുതു. ജാനുവിനു വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ എന്നു കരുതി, സുകു തന്റെ അവധി ദിവസം ഒരു അനുസരണയുള്ള ആട്ടിൻകുഞ്ഞിനെപ്പോലെ കൂടെപ്പോയി.

കിഴക്കേനട കയറി ആൽത്തറയിലെത്തിയപ്പോൾ പിന്നിൽ നിന്നൊരു വിളി കേട്ട് തിരിഞ്ഞു നോക്കി.

പീതാംബരൻ ചേട്ടനും കുടുംബവും.

“ഞാൻ പറഞ്ഞിട്ടില്ലേ, ബാങ്കിൽ ജോലി ചെയ്യുന്ന സുകുവിനെപ്പറ്റി?. ” പീതാംബരൻ ഭാര്യ മീനാക്ഷിക്ക് പരിചയപ്പെടുത്തി.

ബാങ്ക് ജോലിക്കാരൻ എന്ന് പരിചയപ്പെടുത്തിയതിൽ സുകു ഉള്ളിൽ

സന്തോഷിച്ചു

“ഇത് മോളാണ് .. ഇന്ന് പത്തു വയസ്സ്..”

“എന്താ മോളൂന്റെ പേര്?..” ജാനകി ചോദിച്ചു

“ലക്ഷ്മി..” അവൾ സുഗുണന്റെ തോളിലാണിരിക്കുന്നത്

“ഇനിക്ക്.. താഴേറങ്ങണം….” അവൾ ചിണുങ്ങി.

സുഗുണൻ ലക്ഷ്മിയെ ശ്രദ്ധയോടെ തറയിലേക്ക് നിർത്തി.

“എന്നാൽ ശരി .. കാണാം..”

“ഓക്കേ.. ഹാപ്പി ബര്ത്ഡേ ലക്ഷ്മി..”

ഗ്രാമം എത്ര സുന്ദരവും ശാന്തവുമാണെന്ന് സുകു ചിന്തിച്ചു. മരണ ഭീതിയില്ല. വലിയ വഴക്കുകളോ പ്രശ്നങ്ങളോ ഇല്ല. എല്ലാവരും അവരുടെ ചെറിയ ലോകങ്ങളിൽ സന്തോഷമായി ജീവിക്കുന്നു.

മുന്നിൽ ഓടിയും കളിച്ചും പോകുന്ന അജയനും രഘുവും എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നു. ജാനകി എന്റെ വലതു തോളിൽ ഉരുമ്മി കൂടെക്കൂടെ നടക്കുന്നു.

ജീവിതത്തിൽ ഒരുപാടു പ്രതീക്ഷിച്ചാൽ, കുറെ നിരാശകൾക്കു തയ്യാറായിക്കൊള്ളൂ…

പകരം ലളിതമായി ചിന്തിച്ചു ചെറുതായി ആഗ്രഹിച്ചു ജീവിച്ചാൽ എത്ര സമാധാനം.

ഈ ജോലി, ഒരു ജോലിയായേ സുകുവിന് തോന്നിയില്ല.

റെഡിമേഡ് കട അടക്കുന്നതു വരെ ആളനക്കമുണ്ട്. വല്ലതും മിണ്ടാൻ ആരെങ്കിലുമുണ്ടാവും. പിന്നെ അപ്പപ്പോൾ കടന്നു പോവുന്ന വണ്ടികളും, അപൂർവമായി ATM ൽ വരുന്നവരും മാത്രം.

സുഗുണൻ പുകവലിക്കാനായി പുറത്തുവരുമ്പോൾ കുശലം പറയും.

“എന്തൊക്കെ ചേട്ടാ..”

” ഓ …അങ്ങിനെ പോകുന്നു. സുഗുണന്റെ വിശേഷം പറയു..”

“എന്ത് വിശേ ഷം! കട .. വീട്.. അത്ര തന്നെ..”

സുഗുണൻ തുടർന്നു

“ഇതൊരു ജോലിയായിട്ടൊന്നുമല്ല. കോളജ് കഴിഞ്ഞപ്പോൾ വെറുതെ നിൽക്കണ്ടാന്നു പറഞ്ഞു എന്നെ ഉന്തിതള്ളി അമ്മാവന്റെ അടുത്തേക്ക് വിട്ടതാണ്”

“സുഗുണൻ കോളേജിലൊക്കെ പഠിച്ചതല്ലേ? വേറെ ജോലിക്കൊക്കെ ശ്രമിക്കണം”

“ഈ നാട്ടിലൊക്കെ എവിടെ ജോലി കിട്ടാനാണ് ? കിട്ടിയാലും ഇതുപോലെ വല്ലതും കിട്ടും. ഇതുകൊണ്ടെക്കെ വല്ലതും ആവുമോ?

സുഗുണൻ സിഗരറ്റ് ആഞ്ഞുവലിച്ചിട്ട് തുടർന്നു.

“ഗൾഫിൽ ഒരു വിസക്ക് വേണ്ടി പലതവണ അമ്മാവനെഴുതിയതാ..പക്ഷേ നടന്നില്ല .. അപ്പോഴേക്കും അമ്മാവൻ അവിടം വിട്ടു പോന്നു..”

“ഗൾഫിലും ഇപ്പോൾ പഴയ പ്രൗഢിയൊന്നുമില്ല എന്നാണ് കേൾക്കുന്നത്….. എല്ലാരും തിരിച്ചു പോരുവാ ..”y

“അതെയോ?..”

സുഗുണൻ ആദ്യം കേൾകുന്നതുപോലെ പ്രതികരിച്ചു

തന്നെ കളിയാക്കിയതാണോ എന്ന് ഒരു നിമിഷം സുകുവിന് സംശയം തോന്നി. എന്തായാലും അയാൾ തുടർന്നു.

“”ഗൾഫുകാർക്ക് പെണ്ണുകൊടുക്കാൻ പണ്ടെല്ലാവർക്കും എന്ത് തിരക്കായിരുന്നു. കാറിന്റെ മുകളിൽ നാലഞ്ചു പെട്ടിയുമൊക്കെ വെച്ച് കെട്ടി അവധിക്കു വരുന്ന ഗൾഫുകാർ നാട്ടുകാർക്കൊരു ഹരമായിരുന്നു.

“ഇപ്പൊ അതൊക്കെ പഴയ കഥയായില്ലേ? ഇപ്പോൾ ഗൾഫീന്നു വരുന്നത് ഒരു ചെറിയ ബ്രിഫ്കേസുമായി..

“പെർഫ്യൂമില്ല…

“ടാക്സിയില്ല…

“ആഘോഷങ്ങളുമില്ല..”

പീതാംബരൻ ചേട്ടൻ കടയുടെ മുൻപിലെത്തി എത്തിനോക്കുന്നതു കണ്ടു സുഗുണൻ പെട്ടെന്ന് സിഗരറ്റു കളഞ്ഞു കടയിലേക്ക് തിരിച്ചു പോയി.

ഒന്പതാവുമ്പോഴേക്ക് കടയിലെ പെൺകുട്ടികൾ വീട്ടിൽ പോവും.

ഷേർളി ..

ചിന്നമ്മ,

ജെസ്സി

അമ്മിണി

രാജി

എല്ലാവരും രണ്ടു മൂന്നു കിലോമീറ്റർ ചുറ്റളവിൽ തന്നെയുള്ളവരാണ്

വലിയ ശമ്പളം അല്ലെങ്കിലും വീട്ടിലൊരു സഹായം; പിന്നെ ഒരുങ്ങി വീട്ടിൽ നിന്നിറങ്ങാമല്ലോ…

വീട്ടുജോലികളുമായി രണ്ടാഴ്ച നിന്നാൽ മതി പെൺകുട്ടികളുടെ എല്ലാ ഗ്ലാമറും പോകും.

എല്ലാവരെയും സുകുവിന് അറിയാം.

ഷേർളിയുടെ ഭർത്താവ് ബസിലെ ഡ്രൈവറാണ്. അതുകൊണ്ടൊന്നും ആവില്ലാത്തതുകൊണ്ടാണ് ഷേർളി റെഡിമേഡ് ഷോപ്പിലെ ജോലിക്കു ചേർന്നത്

ചിന്നമ്മ, മാലയും വളയും ഇടാതെ യേശുനാമത്തിൽ ജീവിക്കുന്നവൾ. ദൈവം പ്രവൃത്തിച്ചപ്പോൾ കുടിയനായ ജെയിംസ് കുടി നിർത്തി. കുട്ടികൾ രണ്ടുണ്ട്.

ജെസ്സി, തൊട്ടുതൊട്ടു വളർന്നു വരുന്ന നാലുപെൺകുട്ടികളുടെ കുടുംബത്തിലെ മൂത്തവൾ. അമ്മ വീട്ടുജോലികൾക്കു പോകും. അപ്പനു ആരോഗ്യമുള്ള കാലത്തു തടിപ്പണിയായിരുന്നു. ഇപ്പോൾ വയ്യാതെയായി, വീടിന്റെ ഉമ്മറത്തും മുറ്റത്തുമായി ജീവിതം ചിലവഴിക്കുന്നു

അമ്മിണിക്ക്പത്തുവയസ്സുള്ള ഒരു ചെറുക്കനുണ്ട്. ഭർത്താവ് ഒരു മഴക്കാലത്ത് രാത്രിയിൽ തോട്ടയിട്ടു മീൻ പിടിക്കാൻ പോയതാണ്. ചെറിയ വള്ളം മറിഞ്ഞു തലയടിച്ചു വീണു. ഇരുട്ടിൽ തപ്പിയെടുക്കുമ്പോഴേക്ക് ജീവൻ പോയിരുന്നു. അമ്മയുണ്ട്. രാഷ്ട്രീയം പറഞ്ഞു നടക്കുന്ന ഒരു ആങ്ങളയുണ്ട്;കൂട്ടിയാൽ കൂടാത്ത പ്രാരാബ്ധങ്ങളുടെ ലോകമാണ്

രാജി പ്രീ ഡിഗ്രി കഴിഞ്ഞു പിന്നെ പഠിക്കാൻ പോയില്ല. നേഴ്സിങ്ങിന് വിടാൻ ആഗ്രഹിച്ചതാണ് പക്ഷെ ദരിദ്രരായ മെഡിക്കൽ കോളജിന് സംഭാവന കൊടുക്കാൻ ലക്ഷങ്ങൾ ഇല്ലാത്തതുകൊണ്ട് റെഡിമേഡ് ഷോപ്പിൽ ജോലിക്കു കയറി

വിവാഹിതരായവർക്ക് ചുറ്റുമൊരു ലക്ഷ്മണ വൃത്തമുണ്ട്.

അടുത്തടുത്ത് ചെന്നാലും അകലം പാലിക്കുന്ന ഒരു അദൃശ്യ രേഖ.

അവിവാഹിതർക്ക് അതില്ല.. അവരുടെ ചിരിയും സൗഹൃദവും കസ്റ്റമേഴ്സിനെ തിരിച്ചു കൊണ്ടുവരും എന്നുള്ളതു പീതാംബരൻ പഠിച്ചത് ഗൾഫിൽ നിന്നാണ്.

(തുടരും)

 

എബി ചാക്സ്

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Maniquin Kadha written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!