ഒരു മാനിക്വിൻ കഥ
6 – രാത്രിയിലെ രഹസ്യങ്ങൾ
രാത്രി ഏറെ ചെല്ലുമ്പോൾ തെല്ലു നേരത്തേക്കെങ്കിലും കണ്ണുകളടയും. ചിന്തകളും, ഓർമകളും ചെറു സ്വപ്നങ്ങളായി ഒരു സ്ഥലകാല ഭ്രമത്തിൽ ഇടയ്ക്കിടെ പെട്ടുപോകുന്നു.
പതിനൊന്നു മണിയോടെ നിരത്തിലെ വാഹനങ്ങളുടെ എണ്ണം കുറയും. വഴിയാത്രക്കാർ തീർത്തും ഇല്ലാതാവുന്നു. ഇടയ്ക്കിടെ ATM ൽ വരുന്ന ബൈക്കുകളോ കാറുകളോ മാത്രം. രാത്രി രണ്ടു മണിയാവുമ്പോഴേക്ക്, ദൂരെ ഉറങ്ങാൻ വിസമ്മതിക്കുന്ന രണ്ടു പട്ടികൾ കുറച്ചു തുടങ്ങും. മൂന്നുമണി ആവുമ്പോഴേക്ക് പട്ടികളും ഉറങ്ങും.
പ്രപഞ്ചം നിഛലമായി നിൽകുമ്പോൾ, ഈ ലോകത്തു താൻ മാത്രമേ ഉറങ്ങാതെ ഇരിപ്പുള്ളൂ എന്ന് സുകു ചിന്തിച്ചു അസ്വസ്ഥനാകും. ഉറങ്ങുന്ന ലോകത്തു ഒറ്റക്കിരിക്കുന്ന സുകു!
അയാൾ എഴുന്നേറ്റ് റെഡിമേഡ് കടയുടെ മുമ്പിലെ വെളിച്ചത്തിലേക്കു പോയി. കടയുടെ ഡിസ്പ്ലേ ഗ്ലാസിന്റെ മുന്നിലെ മാർബിൾ കെട്ടിൽ ഇരുന്നു. അയാൾക്കു പിന്നിൽ അഞ്ചു സുന്ദരികൾ ചിരിച്ചു.
ഒരാൾ സാരിയിൽ
ഒരാൾ സൽവാർ കമ്മീസിൽ
ഒരാൾ നീളൻ പാശ്ചാത്യ വേഷത്തിൽ
ഒരാൾ സ്കർട്ടിൽ
ഒരാൾ ജീൻസ് ആൻഡ് ടീഷർട്ടിൽ
സുന്ദരികളായ പെൺകുട്ടികൾ..ഒരു ശരാശരി മലയാളിയേക്കാൾ ഉയരമുണ്ട് .. ആരുടെ രൂപത്തിലായിരിക്കും ഇവരെ സൃഷ്ടിച്ചത്? ഇവർക്ക് രൂപം കൊടുത്തവർ എവിടെയാണിപ്പോൾ? അഞ്ചു സുന്ദരികളുടെ അകമ്പടിയിൽ താനൊരു രാജാവാണെന്നു സുകുവിനു തോന്നി.
മഹാരാജാ സുകു..
ഒരു മഹാരാജാവിനു പറ്റിയ പേരല്ല തന്റേതെന്ന് അയാൾക്ക് തോന്നി.
മഹാരാജ സുകുമാര..
ശ്ശെ ..കൊള്ളില്ല
മഹാരാജ സുകുമാരക്കുറുപ്പ്
ശ്ശെ ..ക്രിമിനൽ
കണ്ണുകൾ അടഞ്ഞുവരുന്നു. ഇടത്തെ ചെവിയിലെ മൂളൽ ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട്. നേർത്ത മൂളലുകൾക്കിടയിലൂടെ സുകുവിനു എന്തോ കേട്ടതു പോലെ തോന്നി.
ഇഗ്ലീഷും ഹിന്ദിയും ഇടകലർന്ന സ്ത്രീകളുടെ സംസാരം
അരേ.. ലുക്ക് ഹിയർ.. യേ അപ്നേ ആപ്കോ മഹാരാജാ മാൻകെ ബൈഠാഹേ
“നോക്കൂ.. ഇയാൾ സ്വയം മഹാരാജാവാണെന്നു വിചാരിച്ചാ ഇരിക്കുന്നത്! ഫണ്ണി ഫെലോ “
ഹിന്ദിയിലെ സംസാരത്തിനു പിന്നാലെ പെൺകുട്ടികളുടെ കൂട്ടച്ചിരി സുകു കേട്ടു . അയാൾ ഒന്നു ഞെട്ടി കണ്ണ് തുറന്നു. പതിയെ എഴുന്നേറ്റു തല തിരിച്ചു പിന്നിലേക്ക് നോക്കി.
സുഗുണൻ കെടുത്താറില്ലാത്ത വെളിച്ചം വ്യാപരിച്ചു തിളങ്ങി നിൽക്കുന്ന അഞ്ചു സുന്ദരികൾ.
സുകു ഒന്നും കൂടി സൂക്ഷിച്ചു നോക്കി
അവർ നിഛലരായി ദൂരേക്കു നോക്കി നിൽക്കുന്നു.
സുകുവിന്റെ ഉറക്കം വിട്ടുപോയിരുന്നു.
ചിന്തിച്ചുകൊണ്ട് ഉറങ്ങി; ഉറക്കത്തിലൂടെ ചിന്തിച്ചു എന്നൊക്കെ സുകു സ്വയം സമാധാനിച്ചു
ബൈക്കിൽ രണ്ടു പേർ വന്നു നിർത്തിയത് കണ്ടു അയാൾ ATM മെഷിന്റെ അടുത്തേക്ക് പോയി.
സമയം നാലു മണി.
ഏതോ അജ്ഞാതമായ ജിജ്ഞാസയിൽ സുകു വീണ്ടും അഞ്ചു സുന്ദരികളുടെ മുന്നിലെ കെട്ടിൽ ഇരിപ്പുറപ്പിച്ചു .ഇരിക്കുന്നതിനു മുൻപ് ഒരു ഒളികണ്ണാൽ അയാൾ അകത്തേക്കു നോക്കി. ഫൈബർഗ്ലാസ്സിൽ കടഞ്ഞെടുത്ത അഞ്ചു സുന്ദരികൾ ദൂരേക്ക് നോക്കി നിൽക്കുന്നു.
രണ്ടാൾ ഇടത്തു കാൽ പിന്നോട്ട് വെച്ച് ..
നടുവിലേത് കാലുകൾ ചേർത്തു വെച്ച്..
പിന്നെ രണ്ടാൾ വലതു കാൽ പിന്നോട്ട് വെച്ച്..
മുൻപൊക്കെ കണ്ട സന്തോഷം അവരുടെ മുഖത്ത് ഇപ്പോഴില്ല എന്നയാൾക്ക് തോന്നി.
അരേ.. കൊയ് ബാത് നയി ..തു അപ്ന അപ് സമാലോ.. രോവോ മത്..
സാരമില്ലടി .. നീ സ്വയം നിയന്ത്രിക്കൂ ..കരയാതെ
സുകു, തന്റെ തകർന്നു പോയ ഇടത്തെ ചെവിയിലൂടെ ഒരു ഹിന്ദി സംഭാഷണം കേൾക്കുകയാണ്
സ്ത്രീകളുടെ ശബ്ദം
“ഇല്ല ദീദി.. എനിക്കിതു സഹിക്കാൻ കഴിയുന്നില്ല.. അയാൾ എന്താണ് വിചാരിക്കുന്നത് ?”
മറ്റൊരു ശബ്ദം ഉയർന്നു.
“അവൾ പറയുന്നത് ശരിയല്ലേ.. പ്രതികരിക്കാൻ കഴിവില്ലാത്തതു കൊണ്ടല്ലേ ഇവന്റെ ഒക്കെ ഉപദ്രവം സഹിക്കേണ്ടി വരുന്നത് !”
“അല്പം ഒളിസ്ഥലം കിട്ടിയാൽ മതി ട്രൗസർ ഊരാൻ ..ബ്ലഡി ലോ ലൈഫ് പെർഫെർട് ..”
പ്രതികരിക്കാൻ കഴിവില്ലാത്തതു കൊണ്ടല്ലേ ഇവന്റെ ഒക്കെ ഉപദ്രവം സഹിക്കേണ്ടി വരുന്നത് !”
“അല്പം ഒളിസ്ഥലം കിട്ടിയാൽ മതി ട്രൗസർ ഊരാൻ ..ബ്ലഡി ലോ ലൈഫ് പെർഫെർട് ..”
“ദാറ്റ് ബഗ്ഗർ മസ്റ്റ് ബി എ പാരഫിലിക് ..”
“അഗൽമറ്റോഫിലിയ”
“ലോ ലൈഫ് ഫെല്ലോ..”
വീണ്ടും എന്തൊക്കെയോ അവർ പറഞ്ഞു.
പലതും ചെവിയിലെ മൂളലിൽ അവ്യക്തമായിരുന്നു; പലതും മനസ്സിലായില്ല.
തമിഴിൽ വീരപാണ്ട്യ കട്ടബൊമ്മൻ എന്നൊക്കെ കേൾക്കുന്ന ഒരു പ്രതീതി. എന്തോ കൊള്ളില്ലാത്ത അർത്ഥങ്ങളാണ് ആ കടുപ്പൻ വാക്കുകൾക്കു പിറകിൽ എന്ന് സുകു ചിന്തിച്ചു.
എന്തൊരു ഇന്ഗ്ലീഷ് ! അയാൾ പഠിച്ച കാലത്തെ ഇംഗ്ളീഷൊക്കെ മാറിപ്പോയിരിക്കുന്നു.
കുട്ടിക്കാലത്തു ജ്യേഷ്ഠനോട് ഇന്ഗ്ലീഷിന്റെ അർഥം ചോദിച്ചാൽ മറുപടി ഇങ്ങനെയാവും
“ആ വാക്ക് നീ ഒന്ന് കൂടി പറഞ്ഞേ ..”
“ഡിഫിറ്റഡ്..”
“ഒന്ന് കൂടി ..”
“ഡിഫിറ്റഡ് “
“വീണ്ടും..”
നാലഞ്ചു തവണ കേട്ടുകഴിയുമ്പോൾ ജേഷ്ഠൻ അർഥം പറയും
“കൊള്ളില്ല..”
“എന്ന് വച്ചാൽ?”
“ഡിഫിറ്റഡ് എന്ന വാക്ക് കേൾക്കുമ്പോൾ അറിയില്ലേ അതിനൊരു മോശം അർത്ഥമാണ്.. കൊള്ളില്ല..”
ഇഗ്ലീഷിലെ വാക്കുകൾ അങ്ങിനെ ‘കൊള്ളും ‘ ‘കൊള്ളില്ലാ’ എന്നിങ്ങനെ രണ്ടു തരമായി തിരിക്കപ്പെട്ടു.
പ്ലെസന്റ് – കൊള്ളാം
ഡിറ്ററെന്റ് – കൊള്ളില്ല
അനിമോസിറ്റി – കൊള്ളില്ല
സിമ്പതി – കൊള്ളാം
ഇഗ്ലീഷ് – മലയാളം നിഘണ്ടു ഇല്ലാത്ത ഒരു സാധാ മലയാളിയുടെ വീട്ടിലെ കഥയാണ്
സുകു ഒരു കൈ നെഞ്ചിൽ കെട്ടി, ഒരു കൈ താടിയിൽ കൊടുത്തു കണ്ണടച്ചിരുന്നു. എന്തെങ്കിലും കേൾക്കുന്നുണ്ടോ എന്ന് ചെവികൾ കൂർമിച്ചു.
വലത്തെ ചെവിയിൽ ഇടയ്ക്കിടെ പാഞ്ഞു പോകുന്ന കാറുകളുടെ ഇരമ്പലുകൾ; പക്ഷെ ഇടത്തെ ചെവിയിൽ മൂളലിന്റെ വിറയൽ മാത്രം.
സുകു തിരിഞ്ഞു നോക്കാതിരിക്കാൻ കഴുത്തിൽ മുറുകെ പിടിച്ചു.
(തുടരും)
എബി ചാക്സ്
എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക
കൊഴിഞ്ഞു വീണ ആപ്പിളുകൾ
Title: Read Online Malayalam Novel Oru Maniquin Kadha written by Aby Chacs
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission