Skip to content

നാഗകന്യക – Part 10

Nagakanyaka Novel

ഉച്ചത്തിൽ അലറി കൊണ്ട് ദത്തൻ നിലവിളക്ക് ശക്തിയിൽ വലിച്ചൂരി ഭൂമിയിലേക്ക് പൂർവാധികം ശക്തിയോടെ കുത്തിയിറക്കി….

ചുടുചോര ദത്തന്റെ ശരീരത്തിലേക്ക് ശക്തിയോടെ ചീറ്റി….

ഈ നിമിഷം മേലേതൊടി തറവാട്ടിലെ  നിലവറയിൽ നിന്നും കൂറ്റൻ നാഗം  ഉയർന്നു പൊങ്ങി…

വാതിലുകൾ മലർക്കേ തുറന്നു കൊണ്ട് മുന്നിലേക്ക് പാഞ്ഞു….

ശക്തമായ കാറ്റിൽ ….

കോലായിലേ വാതിൽ മലർക്കേ തുറക്കപെട്ടു…

പത്തി വിടർത്തിയ നാഗം വായുവിൽ പറന്നുയർന്നു…

ഈ കാഴ്ച കണ്ട് ദത്തൻ പകച്ചു പുറകിലേക്ക് മറഞ്ഞു വീണു.

“ദത്താ…

നിനക്ക് തടയാൻ കഴിയുമോ എന്നേ..

എന്റെ പ്രണനേക്കാൾ ഞാൻ കൂടെ ചേർത്ത് പിടിച്ചവരെയെല്ലാം..

ഒന്നിന് പിറകേ നീ ഇല്ലായ്മ ചെയ്തു..

ഇനിയും ക്ഷെമിക്കാൻ എനിക്ക് കഴിയില്ല ദത്താ….”

മാനം മുട്ടേ ഉയർന്നു പൊങ്ങിയ നാഗം വാ പിളർന്നു ദത്തനു നേരെ പാഞ്ഞടുത്തു….

താഴെ പൂഴി മണലിൽ വീണു കിടന്ന ദത്തൻ നിമിഷം കൊണ്ട്… അപ്രത്യക്ഷനായി….

മുന്നിലേക്ക് പാഞ്ഞു വന്ന നാഗം ദത്തന്റെ മായ കണ്ട് വായുവിലേക്ക് ഉയർന്നു പൊങ്ങി….

കാവിലെ കൂറ്റൻ ആൽമരത്തിൽ ചുരുണ്ടു കിടന്നു….

ആലിന്റെ ശിഖിരം താഴേക്ക് വളഞ്ഞു ഭൂമിയിൽ തൊട്ടു….

പത്തി ഉയർത്തി നാഗം ചുറ്റിനും നോക്കി…

ഈ നിമിഷം നിലവറയുടെ വാതിൽ ചവിട്ടി തുറന്നു ദത്തൻ നാഗമാണിക്യത്തിന്റെ അടുത്തേക്ക് എത്തി….

ഏഴു തിരിയിട്ട് തെളിയിച്ച കൂറ്റൻ നിലവിളക്കിനു താഴെയുള്ള മൺപുറ്റിൽ നിന്നും നാഗമാണിക്യത്തിന്റെ തെളിച്ചം കണ്ട് ദത്തൻ മുന്നോട്ട് ചലിക്കാൻ തുടങ്ങും മുൻപേ…

മഞ്ഞൾ പൊടി തൂവിയ കളത്തിൽ നിന്നും കരി നാഗം ഉയർന്നു പൊങ്ങി ദത്തന്റെ കഴുത്തിൽ ചുറ്റി പിടിച്ചു..

പിന്നെ കരിനാഗം ഉയർന്നു പൊങ്ങി ദത്തനെ എടുത്തുയർത്തി നിലത്തേക്ക് ആഞ്ഞടിച്ചു…

“കൽക്കി….

നിന്നേ ഇവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല…..

ഈ പൂജാമുറിയിൽ നിന്നെ ഞാൻ ഭദ്രമായി എത്തിച്ചിട്ടുണ്ട്…

എത്രയും പെട്ടന്ന് നിന്റെ വലതു കാലിന്റെ കൂർത്ത നാഗങ്ങൾ കൊണ്ട് മൺപുറ്റു തകർക്കൂ…

ഒരു കാരണ വശാലും നിന്റെ ചിറകുകൾ മൺപുറ്റിൽ സ്പർശിക്കരുത്…

ഇടതു കാൽ ഒരിക്കലും മൺ പുറ്റു നശിപ്പിക്കാൻ ഉപയോഗിക്കരുത്…

നാഗമാണിക്യം നിന്റെ ദൃഷ്ടിയിൽ പതിയുന്ന നിമിഷം ഇടതു കാലിന്റെ വിരലുകൾക്കിടയിൽ നാഗമാണിക്യം കോർത്തു പിടിച്ചു കതിരൂർ മനയിലേക്ക് പറന്നു കൊള്ളൂ…

പൂജാമുറിയിലെ ആവണ പലകയിലെ വെറ്റിലയും കാഞ്ഞിരമാലയും കൊണ്ട്  തീർത്ത കളത്തിൽ മാണിക്യം ഭദ്രമായി എത്തിക്കണം നീ..”

കരി നാഗം വരിഞ്ഞു മുറുക്കുന്ന നേരം ദത്തൻ ഉറക്കെ വിളിച്ചു പറഞ്ഞു…

കൽക്കി വായുവിൽ പറന്നുയർന്നു നിലവറയിലേക്ക് പാഞ്ഞു…

“എന്നേ വരിഞ്ഞു മുറുക്കാനുള്ള ശക്തിയൊന്നും നിനക്കില്ല കരിനാഗമേ…

എന്റെ ശക്തി ഇതാ നീ അറിയുക തന്നേ വേണം…”

നെഞ്ചിൽ വരിഞ്ഞു മുറുകിയ നാഗത്തിന്റെ പത്തിയിൽ തന്റെ തല കൊണ്ട് ആഞ്ഞിടിച്ചു ദത്തൻ…

വലിയ ഒരു പാറകല്ല് തന്റെ പത്തിയിൽ വന്നിടിക്കുന്നത് പോലെ തോന്നി കരിനാഗത്തിന്…

ദത്തന്റെ നെറ്റിയുടെ നേരെ തന്റെ വിഷപല്ല് നീട്ടി വിഷം ചീറ്റി…

നെറ്റിയിലേക്ക് വിഷം ആഴ്ന്നിറങ്ങി…

മറ്റൊന്നും നോക്കാതെ ദത്തൻ നാഗത്തിന്റെ വയറിൽ കടിച്ചു…

നീളമേറിയ അവന്റെ പല്ലുകൾ  കരിനാഗത്തിന്റെ വയർ തുളച്ചു..

പല്ലിലൂടെ ദത്തന്റെ ശരീരത്തിലെ വിഷം വീണ്ടും നാഗത്തിന്റെ ദേഹത്തേക്ക് പ്രവേശിച്ചു…

ഈ നിമിഷം കൽക്കി തന്റെ വലതു കാൽ കൊണ്ട് മൺപുറ്റു മാന്തൻ തുടങ്ങി…

നാഗങ്ങൾ പുറ്റിനു നിറയെ നിറഞ്ഞു…

പക്ഷേ തന്റെ വലതു കാൽ കൊണ്ട് കൽക്കി അവയെയെല്ലാം ദൂരേക്ക് തെറിപ്പിച്ചു കൊണ്ടിരിന്നു..

“ദത്താ…”

വലിയൊരു അലർച്ച കേട്ട് ദത്തൻ

കരി നാഗത്തിന്റെ വയറിൽ നിന്നും പല്ലുകൾ വലിച്ചൂരും മുൻപേ…

മച്ചിൻ മുകളിൽ നിന്നും വലിയൊരു നാഗം ദത്തനു മേലേക്ക് വീണു…

“ഇവനെ തറവാടിന്റെ പുറത്തേക്ക് എത്തിക്കണം എത്രയും പെട്ടന്ന്..”

ആ നാഗം ഉറക്കെ വിളിച്ചു പറഞ്ഞു…

ദത്തനേ വരിഞ്ഞു മുറിക്കിയ നാഗം ഇത് കേട്ടതും..

ദത്തനേ വലിച്ചു പുറത്തേക്ക് എറിഞ്ഞു…

ദത്തൻ പറന്നു പോയി വീണത് നാഗത്തറയിൽ ആയിരുന്നു…

ചാടിയെഴുന്നേറ്റ ദത്തൻ വേഗം മണ്ണിലേക്ക് ചമ്രം പടിഞ്ഞിരുന്നു…

പിന്നെ ശിരസിൽ വലതു കൈ വെച്ച് ഇടതു കൈ ഭൂമിയിൽ തൊട്ടു ഒരു നിമിഷം കണ്ണുകൾ അടച്ചു…

പറന്നു വന്ന നാഗങ്ങൾ നാഗത്തറയിലേക്ക് കമഴ്ന്നടിച്ചു വീണു…

അനങ്ങാൻ കഴിയാതെ നാഗങ്ങൾ ശില പോലെ നാഗത്തറയിൽ കിടന്നു…

കണ്ണുകൾ തുറക്കാതെ ദത്തൻ ഒന്നുടെ ഇടതു കൈ ഭൂമിയിൽ ശക്തമായി അമർത്തി…

ഈ നിമിഷം മൺ പുറ്റിൽ നിന്നും നാഗമാണിക്യം..

പുറത്തേക്ക് തെറിച്ചു വീണു..

മേലേതൊടി തറവാടിന്റെ അസ്ഥിവാരം ഒന്ന് ഉലഞ്ഞു…

മാനത്തു വെള്ളിടി വെട്ടി…

ആകാശം കറുത്തിരുണ്ടു…

നാഗത്തറയിലെ നിലവിളക്ക് അണഞ്ഞു…

നിലവിളക്ക് താഴേക്ക് വീണു…

കുളം കലങ്ങി മറിഞ്ഞു…

തെറിച്ചു വീണ നാഗമാണിക്യം കൽക്കി ഇടതു കാലിന്റെ വിരലിൽ കോരിയെടുത്തു പുറത്തേക്ക് പാഞ്ഞു…

തിരി കെട്ട പൂജാമുറിയിൽ നാഗങ്ങൾ തലതല്ലി കരഞ്ഞു..

കളത്തിലെ മഞ്ഞൾ പൊടി രക്ത വർണമായി മാറി…

പുറത്തേക്ക് പാഞ്ഞ കൽക്കി ദത്തന്റെ ശിരസിൽ വന്നിരുന്നു…

നാഗമാണിക്യം ദത്തന്റെ ശിരസിലിരുന്നു വെട്ടി തിളങ്ങി..

ആ തിളക്കത്തിൽ ദത്തൻ കണ്ണുകൾ പതിയെ തുറന്നു…

“കൽക്കി…

എന്നേ ഇവിടെ ഇവർ ബന്ധനത്തിലാക്കി….

ഇനി ഇവിടെ നിന്നും എനിക്കൊരു തിരിച്ചു വരവില്ല…

ഈ നാഗമാണിക്യം എന്റെ പൂജാമുറിയിൽ നീ ഭദ്രമായി എത്തിക്കണം…

നിനക്ക് യാതൊരു വിധ തടസവും ഉണ്ടാവില്ല…

എന്റെ ജീവൻ കൊടുത്തു ഞാൻ ഈ നാഗമാണിക്യം നേടി..

പക്ഷേ അനുഭവിക്കാൻ എനിക്ക് യോഗമില്ല…

വരുന്ന എന്റെ ഏഴ് തലമുറ സുഖമായി ജീവിക്കട്ടെ…

ഈ നാഗത്തറയും…

ഈ കാവും..

ഞാൻ ഉന്മൂലനം ചെയ്യാൻ പോകുന്നു…

തറവാട് മുടിഞ്ഞു കിടന്നോളും ഇനിയുള്ള ഏഴ് ജന്മം..

അതിന്  ശേഷവും എന്റെ തലമുറ നിലനിന്നു പോരും..

ഈ തറവാട് ആ തലമുറയിലും മുടിഞ്ഞു കിടന്നാൽ…

നീ എത്രയും വേഗം പറന്നുയരുക…”

“ശരി യജമാനാ…”

നാഗമാണിക്യം കാൽക്കീഴിലാക്കി കൽക്കി കതിരൂർ മന ലക്ഷ്യമാക്കി കുതിച്ചു…

ഈ നിമിഷം നാഗങ്ങൾ എല്ലാം ഒരു പോലെ വായുവിൽ ഉയർന്നു പൊങ്ങി കൽക്കിയേ തടയാൻ ശ്രമിച്ചുവെങ്കിലും തളർന്നു വീണ്ടും ഭൂമിയിലേക്ക് പതിച്ചു…

“നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ചു നിങ്ങൾ എന്നേ ഇവിടേ തളച്ചു..

അതിനാൽ എനിക്ക് ഇവിടെ നിന്നും മോചനമില്ല..

എന്റെ ആത്മഹൂതി ഈ കാവിന് ഒരു ശാപമായി നിലനിൽക്കട്ടെ…

അതിനൊപ്പം നിങ്ങളുടെ ഈ തലമുറ കൂടി എന്നോടൊപ്പം യാത്രയാവട്ടെ…”

ഇരു കയ്യും മണ്ണിലേക്ക് താഴ്ത്തി..

കൈ നിറയെ മണ്ണ് വാരി ആകാശത്തേക്ക് എറിഞ്ഞു കൊണ്ട് ദത്തൻ അലറി…

മൺ തരികൾ തിളച്ച എണ്ണയായി കാവിലേക്ക് പെയ്തിറങ്ങി..

വായുവിൽ ഒന്നുടെ കൈ ചുഴറ്റിയെറിഞ്ഞു കൊണ്ട് ദത്തൻ അലറി വിളിച്ചതും നാഗത്തറയിലേക്ക് അഗ്നി പെയ്തിറങ്ങി…

പ്രാണനു വേണ്ടി കുഞ്ഞി നാഗങ്ങൾ ഇഴഞ്ഞു നീങ്ങുന്ന കാഴ്ചകൾ കണ്ട് ദത്തൻ അട്ടഹസിച്ചു..

“എന്റെ നാശം..

നിങ്ങളുടെ കുലം മുടിപ്പിച്ചിട്ടായതിൽ ഞാൻ തൃപ്തനാണ്…”

അഗ്നി വിഴുങ്ങും മുൻപ് ദത്തൻ  അലറി വിളിച്ചു കൊണ്ട് പറഞ്ഞു….

“ദത്താ….

നിനക്ക് തെറ്റി..

മേലേതൊടി തറവാടിനും…

ഈ നാഗത്തറക്കും..

ഒരു അവകാശി എവിടെയോ പിറവിയെടുത്തു കഴിഞ്ഞു…

തലമുറകൾ വഴിമാറി..

ഒടുവിൽ നിന്റെ തറവാട് ചുട്ട് ചാമ്പലാക്കി..

നിന്റെ തലമുറയെ ഇവിടെ നിന്നും ഉന്മൂലനം ചെയ്യുക തന്നേ ചെയ്യും ദത്താ…”

അശരീരിയായി ആ വാക്കുകൾ ദത്തന്റെ ചെവിയിലേക്ക് ആഴ്ന്നിറങ്ങിയ നിമിഷം അവൻ ഞെട്ടി വിറച്ചു…

മൂലമന്ത്രം ചൊല്ലാൻ അവസരം കൊടുക്കും മുൻപേ അഗ്നി ദത്തനേ വിഴുങ്ങി..

കാവും..

നാഗങ്ങളും..

നാഗത്തറയും..

ആ അഗ്നിയിൽ അലിഞ്ഞു ചേർന്നു…

***********************************

മേലേതൊടി ഇപ്പോൾ…

“മോളേ…

ഒന്നിങ്ങോട്ട് വന്നേ…”

അകലേ നിന്നും മോഹിനിയുടെ വിളി കേട്ട് ഗായത്രി തിരിഞ്ഞു നോക്കി…

പിന്നെ നാഗത്തറയിൽ കൈ തൊട്ട് നെറുകിൽ വെച്ച് ഗായത്രി തിരിഞ്ഞു നടന്നു…

“മോളേ കാണാൻ വന്നതാ ഇവർ…”

കോലായിൽ നിൽക്കുന്നവരെ ചൂണ്ടി മോഹിനി പറഞ്ഞു….

മുപ്പതു വയസു പ്രായം തോന്നുന്ന ഒരു വെളുത്തു സുന്ദരിയായ യുവതി..

നെറ്റിയിൽ ഭസ്മം…

അഴിച്ചിട്ട മുടി..

കണ്ണുകളിൽ ദൈന്യത…

കൂടെ എട്ടോ ഒമ്പതോ വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി..

ആരെയും ആകർഷിക്കുന്ന ചിരി..

ഇരു വശത്തേക്കും ഭംഗിയായി ചീകി ഒതുക്കി മെടഞ്ഞു കെട്ടിയ മുടി…

നെറ്റിയിൽ ചന്ദനകുറി…

അതിന് മുകളിൽ ഭസ്മം…

ചുമന്ന പാട്ടുപാവാടയിൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു…

“ആരാ…

ന്തേ ഈ തൃസന്ധ്യ നേരത്ത്…”

ഗായത്രി ചോദിച്ചു….

“അമ്മേ…”

ആ സ്ത്രീ വിളിക്കുന്നത് കേട്ട് ഗായത്രി ഒന്ന് ചിരിച്ചു..

“മ്മ്..

കോലായിലേക്ക് ഇരുന്നോളൂ…

ഞാൻ അകത്തു പോയി ഇപ്പൊ വരാം…”

അതും പറഞ്ഞു ഗായത്രി അകത്തേക്ക് പോയി…

അൽപ്പ സമയത്തിനുള്ളിൽ ഗായത്രി തിരിച്ചു വന്നു..

കയ്യിലേ പുൽപായ തറയിൽ വിരിച്ചു…

“ശിവാനി മോള് ഇവിടെ ഇരുന്നേ…”

ആ പെൺകുട്ടിയേ നോക്കി ഗായത്രി പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടി..

“അമ്മക്ക് എങ്ങനെ മോൾടെ പേരറിയാം…”

വിക്കി വിക്കി വാക്കുകൾ ഇടറി കൊണ്ട് ആ സ്ത്രീ ചോദിച്ചു…

“ശിവാനിയുടെ മാത്രമല്ല..

ദേവയാനിയുടെയും പേര് എനിക്ക് അറിയാം…”

ഗായത്രി പറഞ്ഞത് കേട്ട് എല്ലാരും ആശ്ചര്യത്തോടെ നിന്നു…

“മിഥുനത്തിലെ കാർത്തിക നക്ഷത്രം ല്ലേ…”

ശിവാനിയ നോക്കി ഗായത്രി ചോദിച്ചു…

ശിവാനി ഒന്നും മിണ്ടാതെ ഗായത്രിയേ നോക്കിയിരുന്നു…

“സംസാരിക്കില്ല..

കേൾവി ശക്തിയില്ല..

ന്റെ മോൾക്ക്…”

വിതുമ്പി കൊണ്ട് ദേവയാനി പറഞ്ഞു…

“മ്മ് അറിയാം…

അവിടെ നാഗത്തറ വരേ ചെല്ലണം…

എന്നിട്ട് തിരിച്ചു വരണം…

അതോടെ ശിവാനിയുടെ എല്ലാ വയ്യായ്കയും മാറിക്കിട്ടും..”

ഗായത്രി പറഞ്ഞത് കേട്ട് ദേവയാനിയുടെ കണ്ണുകൾ തിളങ്ങി…

ആ മുഖം സന്തോഷം കൊണ്ട് തുടുത്തു…

“പോയിട്ട് വാ…”

ഗായത്രി പറഞ്ഞതും ദേവയാനി മുന്നോട്ട് നടന്നു…

“പോകുന്ന വഴികളിൽ നാഗങ്ങളുണ്ടാകും..

അവരേ സ്പർശിക്കാതെ പോകുക…

പത്തു നാഗങ്ങളും ഉഗ്രവിഷമുള്ളവായാണ്…

ചിലപ്പോൾ അവയെല്ലാം ദേവയാനിയുടെ കാലിലെ ഓരോ വിരലിലും അവയുടെ പല്ലുകൾ കൊണ്ട് മുറിവ് തരും…

ഒടുവിൽ നാഗത്തറയിൽ ഫണം വിടർത്തിയിരിക്കുന്ന നാഗത്തിന്റെ ഫണത്തിൽ വലതു കയ്യുടെ ചൂണ്ടു വിരൽ കൊണ്ട് സ്പർശിക്കണം..”

ഗായത്രി പിറകിൽ നിന്നും പറയുന്നത് കേട്ട് ദേവയാനി നിന്നു..

പിന്നെ പതിയെ തിരിഞ്ഞു നോക്കി…

ആ കണ്ണുകളിൽ വീണ്ടും സങ്കടം നിഴലിച്ചിരുന്നു…

“മറ്റൊന്നും ആലോചിക്കേണ്ട ദേവയാനി…

ശിവാനിയുടെ മുഖം മാത്രം മനസ്സിൽ കണ്ടാൽ മതി…

ഇതാ..

ഈ വിളക്ക് കൂടി കരുതിക്കോളൂ…”

ഇരു തിരിയിട്ട് കത്തിച്ച നിലവിളക്ക് ദേവയാനിയുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് ഗായത്രി പറഞ്ഞു..

“ഈ മഞ്ഞൾ പൊടി നാഗങ്ങളെ കാണുമ്പോൾ അവരുടെ ദേഹത്ത് തൂളുക…

ഒടുവിൽ നാഗത്തറയിലേക്ക് കയ്യിൽ മിച്ചം വരുന്ന മഞ്ഞൾ പൊടി കയ്യിൽ പിടിച്ചു ഫണം വിടർത്തി നിൽക്കുന്ന നാഗത്തിന്റെ നേർക്ക് ആ കൈ നീട്ടുക…

പിന്നീട് പതിയെ നാഗത്തിന്റെ ഫണത്തിൽ പതിയെ സ്പർശിച്ചു തിരികെ വരിക…

മഞ്ഞൾ പൊടി ദേവയാനിയുടെ നേർക്ക് നീട്ടി കൊണ്ട് ഗായത്രി പറഞ്ഞു….

വലം കയ്യിൽ നിന്നും ഇടം കയ്യിലേക്ക് നിലവിളക്ക് മാറ്റി പിടിച്ചു മഞ്ഞൾ പൊടി വലതു കയ്യിൽ വാങ്ങി

പിന്നേ ചുരുട്ടി പിടിച്ച കൈ നിലവിളക്കിൽ ചേർത്ത് കൊണ്ട് ദേവയാനി ഒന്നുടെ ഗായത്രിയേ നോക്കി…

“പോയി വാ…

ഒന്നോർക്കുക..

തടസങ്ങളുണ്ടാവും…

എല്ലാം നേരിടുക തന്നേ വേണം..

ഭയമെന്ന ചിന്ത ഉള്ളിൽ വരികയെ അരുത്…”

ഗായത്രി പറഞ്ഞത് കേട്ട് ദേവയാനി ഒരു നിമിഷം കണ്ണുകൾ ഇറുക്കിയടച്ചു…

പിന്നെ പ്രാർത്ഥനയോടെ മുന്നോട്ട് നടന്നു…

“മോള് ഇവിടേ ഇരുന്നേ….”

ഗായത്രി പുൽപായിലേക്ക് നോക്കി കൊണ്ട് പറഞ്ഞത് ശിവാനി മനസിലാക്കിയത് പോലെ അനുസരണയോടെ ശിവാനി പായയിൽ ഇരുന്നു..

ഗായത്രി ശിവനിയുടെ തൊട്ടടുത്ത് ഇരുന്നു..

പിന്നെ തന്റെ കൈകൾ എടുത്തു ശിവാനിയുടെ നെറ്റിയിലേക്ക് ചേർത്ത് പിടിച്ചു കണ്ണുകൾ പതിയെ അടച്ചു…

ഗായത്രിയുടെ അകകണ്ണിൽ ദേവയാനി നാഗത്തറയിലേക്ക് പോകുന്ന കാഴ്ച തെളിഞ്ഞു തുടങ്ങി….

ദേവയാനിയുടെ മുന്നോട്ടുള്ള കാലടികൾ സ്വന്തം ശരീരത്തിലേക്ക്  ആവാഹിച്ചു കൊണ്ട് ഗായത്രി ശിവാനിയുടെ നെറ്റിയിലേക്ക് കൈ ഒന്നുടെ അമർത്തി പിടിച്ചു…

“നാഗത്താൻമാരെ കാത്തോളണേ…”

ഗായത്രി ഉള്ളിൽ പറഞ്ഞു…

ഈ സമയം കതിരൂർമന…

“ദക്ഷാ…”

രുദ്രൻ ഉറക്കെ വിളിച്ചു…

“തിരുമേനി….”

പൂജാമുറിയിലെ നിലവിളക്കിലേക്ക് എണ്ണ പകർന്നുകൊണ്ടിരുന്ന ദക്ഷൻ വിളി കേട്ടു…

വെറ്റിലയിൽ ദേവയാനിയുടെ രൂപം കണ്ട രുദ്രൻ പൊട്ടിചിരിച്ചു..

കാവിലേക്ക് കാലെടുത്തു വെച്ചതും ദേവയാനിയുടെ ശരീരം ഒന്ന് വിറച്ചു..

ആ വിറയൽ ശിവാനിയുടെ ശരീരത്തിലൂടെ ഗായത്രിയുടെ ദേഹത്തേക്ക് പ്രവേശിച്ചു..

ഗായത്രി ഒന്ന് പിടഞ്ഞു…

“അമ്മേ…”

വലതു കാലിലേക്ക് ഒരു നാഗത്തിന്റെ ആഞ്ഞുള്ള കടിയേറ്റു ദേവയാനി ഉറക്കെ നിലവിളിച്ചു…

കയ്യിലേ നിലവിളക്ക് ഒന്ന് ഉലഞ്ഞു…

പെട്ടന്ന് കയ്യിലുള്ള മഞ്ഞൾ പൊടിയെടുത്തു നാഗത്തിന് നേർക്ക് തൂവി…

നാഗം പതിയെ ദേവയാനിയുടെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറി..

ദേവയാനി കണ്ണുകൾ ഇറുക്കിയടച്ചു..

നാഗം ദേവയാനിയുടെ ശിരസിൽ വന്നു ഇരുപ്പുറപ്പിച്ചു….

കണ്ണുകൾ പതിയെ തുറന്നു ദേവയാനി…

“ദേവി…

കാത്തോളണേ..

അമ്മേ…

കാത്തോളണേ…”

മനസുരുകി വിളിച്ചു ദേവയാനി…

മുന്നിലേക്ക് നടന്നു…

ഈ സമയം കതിരൂർ മന…

“ദാക്ഷാ…

നിനക്ക് രൂപം മാറേണ്ട നേരമാണ് ഇനി…”

രുദ്രൻ പറഞ്ഞത് കേട്ടു ദക്ഷൻ കൈകൾ കൂപ്പി രുദ്രനെ നോക്കി…

“ദേവയാനി നാഗത്തറയിൽ ചെന്നു മഞ്ഞൾ പൊടി തൂവരുത്…

ശിരസിലേ നാഗത്തിനെ നീ കൊത്തി വീഴ്ത്തുക…”

“അതിനുള്ള ശക്തി എനിക്കുണ്ടോ തിരുമേനി…

പറന്നുയർന്നു കൊത്തി വീഴ്ത്താൻ…”

ദക്ഷൻ പറഞ്ഞു തീരും മുൻപേ…

കളത്തിലെ ചൂരൽ കൊണ്ട് ദക്ഷന്റെ കാലിൽ സ്പർശിച്ചു…

ഈ നിമിഷം ദക്ഷൻ ഒരു മൂങ്ങയായി മാറി…

കളത്തിൽ നിന്നും ദക്ഷൻ പറന്നുയർന്നു ദേവയാനിയേ ലക്ഷ്യമാക്കി കുതിച്ചു…

************************************

ഇന്ന് ഇത്രേ ഒള്ളു ട്ടോ…

ഫ്ലാഷ് ബാക്ക് ആയത് കൊണ്ട് പറഞ്ഞു നിർത്തിയ കുറച്ചു ഭാഗം ഈ ഭാഗത്തു ചേർത്തിട്ടുണ്ട്…

ഇനി ക്ലൈമാക്സ്‌ ആണ്…

രണ്ടോ മൂന്നോ ഭാഗം നാഗകന്യക എന്റെ വിരൽ തുമ്പിൽ നിന്നും പോയി മറയും ട്ടോ..

 

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Nagakanyaka written by Unni K Parthan

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!