Skip to content

നെഞ്ചോരം – ഭാഗം 14

Nenjoram Novel

കോളേജ് മുറ്റത്തെ ചരൽ മണ്ണിൽ സജീവിന്റെ ശരീരം വന്ന് പതിച്ചു…അവിടമാകെ ചുടു ചോര പരന്നോഴുകി..വിദ്യാർത്ഥികളും മറ്റും  ചുറ്റും ഓടി കൂടി..സജീവിന്റെ ചേതനയറ്റ ശരീരം എല്ലാരിലും ഞെട്ടൽ നിറച്ചിരുന്നു.അപ്പോഴേക്കും സി ഐ വിഷ്ണു ദത്തനും സംഘവും അവിടേക്ക് ഓടി പാഞ്ഞെത്തി.അവർ പെട്ടെന്ന് തന്നെ  സജീവിനെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള  തത്രപ്പാടിലായി. കോളേജിന്റെ രണ്ടാം നിലയിലെ ഇടനാഴിയിൽ നിന്ന് ഇതെല്ലാം ഒരു ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു അർജുനും സച്ചിയും.കൈവേരിയിൽ കൈയുന്നി സജീവിന്റെ രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരത്തിലേക്ക് ഉള്ളിൽ നിറഞ്ഞു കവിയുന്ന പകയോടെ അർജുൻ നോക്കി..അന്നേരമവന് മീര പറഞ്ഞത് ഓർമ വന്നു,

“എന്റെ ദേഹത്ത് രക്തം പൊടിയുന്നത് അയാൾ ഉന്മാദത്തോടെ നോക്കുമായിരുന്നു ..”

അവർ അനുഭവിച്ചതോർക്കേ അവന് വേദന തോന്നി..നിലത്ത് പരന്നോഴുകി കിടക്കുന്ന അയാളുടെ ചോരയിൽ അർജുനും ഉന്മാദത്തോടെ നോക്കി..

മീരയുടെ പക്കൽ നിന്ന് ആ വീഡിയോയും വാങ്ങി അവിടുന്ന് തിരിക്കുമ്പോൾ സജീവിനെ എങ്ങനെ കുടുക്കാമെന്നായിരുന്നു അർജുന്റെ ചിന്ത.അയാളെ പോലീസിന് പിടിച്ച് കൊടുത്ത് ജയിലിൽ തിന്നും കുടിച്ചും കിടക്കുന്നതിനോട് അർജുനോ സച്ചിക്കോ താൽപ്പര്യമില്ലായിരുന്നു.പക്ഷെ തങ്ങളുടെ നിരപരാധിത്വം  എല്ലാരും തിരിച്ചറിയുകയും വേണം..സ്വപ്നയും അവരുടെ മുന്നിലൊരു ചോദ്യ ചിന്ഹമായി…അവൾക്കും നീതി കിട്ടണ്ടേ…ഒരുപക്ഷെ മീര പോലീസിൽ അതിനെപ്പറ്റി മൊഴി കൊടുക്കാൻ തയാറായാൽ ചിലപ്പോ അതിന്റെ പേരിലും കുറച്ച് കാലം ജയിലിൽ കിടന്നെന്ന് വരും .അതിൽ കൂടുതൽ ഒന്നുമില്ല. അങ്ങനെയുള്ളതാണ് നമ്മുടെ നാട്ടിലെ നിയമ നിർമ്മാണം.മരണശേഷം സ്വപ്നയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിലൂടെ യാതൊരു പ്രയോജനവുമില്ലാതെ പോവും.മാധ്യമങ്ങൾക്ക് രണ്ട് ദിവസത്തേക്ക് കൊട്ടി ഘോഷിക്കാനുള്ള സെൻസെഷണൽ ന്യൂസ് മാത്രമായി തീരും. ജയിലിൽ കിടന്നെന്ന് കരുതി അയാളുടെ സ്വഭാവത്തിനോ  മനോഭാവത്തിനോ പകയ്‌ക്കോ ഒരു മാറ്റവും വരാൻ പോകുന്നില്ലെന്നും  അവർക്ക് ബോധ്യമുണ്ട്.അതുകൊണ്ടാണ് സച്ചിയുടെ കസിന്റെ സൂഹൃത്തായ സ്ഥലം സി ഐ വിഷ്ണു ദത്തനെ കണ്ട് ആ വിഡിയോ മാത്രമായിട്ട് ഏൽപ്പിച്ചത്. സജീവ് ഗോകുലിന്റെ ബൈക്കിൽ നിന്ന് പൊതി എടുക്കുന്നത് കട്ട്‌ ചെയ്ത് അർജുന്റെ ബൈക്കിൽ വെയ്ക്കുന്നത് മാത്രമാണ് അവർ സി ഐയെ ഏൽപ്പിച്ചത്.അത്‌ കാരണം സജീവ് കഞ്ചാവ് ബിസിനസ്സിന്റെ ഒരു കണ്ണിയാണെന്ന് പോലീസുകാർ വിശ്വസിച്ചു.ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വന്നത് അറിഞ്ഞതും അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ സഹായവും ചെയ്യാമെന്നും വിഷ്ണു ദത്തൻ അറിയിച്ചു.അതുകാരണമാണ് അവർ സജീവിനെ അറസ്റ്റ് ചെയ്യാനായി കോളേജിലേക്ക് വന്നതും.അറസ്റ്റ് ചെയുന്നതിന് മുന്നോടിയായി സി ഐ പത്രക്കാരെയും ന്യൂസ്‌ ചാനൽസിനെയുമെല്ലാം ഇതെല്ലാം അറിയിച്ചിരുന്നു.അതിലുടെ അർജുനും സച്ചിയും നിരപരാധികൾ ആണെന്ന് എല്ലാരും അറിയുകയും ചെയ്യും.ഇത്‌ തന്നെയായിരുന്നു അർജുനും സച്ചിയും ആഗ്രഹിച്ചിരുന്നതും..സത്യങ്ങൾ എല്ലാരും അറിയണം പക്ഷെ അയാൾ ജയിലാലാകരുത്.അത്‌ അയാൾക്ക് കിട്ടുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയുമായി പോവും,അന്വേഷണം ഗോകുലിലേക്ക് നീളാനും സാധ്യതയുണ്ട്.ഗോകുലിനെ പോലീസുകാർക്ക് കാണിച്ച കൊടുക്കരുതെന്ന്  അവരിരുവരും തീരുമാനിച്ചിരുന്നു.ഗോകുലിന് ഒരു കുടുംബമുണ്ട് ..അവനെ വിശ്വസിച്ചു ജീവിക്കുന്ന അവനോടൊപ്പമുള്ള ജീവിതം സ്വപ്നം കാണുന്ന ഒരു പെണ്ണുണ്ട്…

സജീവിന് അയാൾ ചെയ്‍തതിനുള്ള ശിക്ഷ അയാളുടെ മരണം തന്നെയാണ്.പക്ഷെ അത്‌ ഞങ്ങൾ ചെയ്യതാൽ എത്രയൊക്കെ തെളിവ് നശിപ്പിച്ച് ചെയ്താലും ചിലപ്പോ  പിടിക്കപ്പെട്ടെന്നിരിക്കും.ഒരിക്കൽ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്ന് അനുഭവിച്ചിട്ടുള്ളതാണ്.ഞങ്ങൾക്കിനിയും ജീവിക്കണം …സന്തോഷത്തോടെ ..

സമാധാനത്തോടെ…

സജീവിന്റെ മരണം സ്വന്തം കൈ കൊണ്ട് തന്നെയാകണം…അയാൾ കാരണം ഇനിയാരുടെയും ജീവിതം നശിക്കാൻ പാടില്ല. മീര പറഞ്ഞതിൽ നിന്ന് സജീവിന് അയാളുടെ അഭിമാനം ആരുടെ മുന്നിലും അടിയറവ് വെയ്ക്കുന്നത് ഇഷ്ടമല്ലെന്ന് അവർക്ക്  മനസിലായിരുന്നു.അതിലൂടെ തന്നെയാണ് അയാളുടെ മരണവും  വിളിച്ചു വരുത്തേണ്ടതെന്നും അവർ ഉറപ്പിച്ചു.അത്‌ കാരണമാണ് പോലീസ് എത്തുന്നതിന് തൊട്ട് മുൻപ് സജീവിനെ കണ്ട് അവരെല്ലാം അറിയിച്ചത്..അയാളെ മാനസികമായി തകർത്തത്…അപമാന ഭയം അയാളിൽ ഉണ്ടാക്കിയത്…അയാളെ ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നു…അയാൾ ഭയന്നു കൊണ്ട്  വരാന്തയിലൂടെ ഓടുന്നത് കാണേ  തന്നെ ഞങ്ങൾ പകുതി ജയിച്ചിരുന്നു..അന്ന് സ്വപ്ന മാനം ഭയന്ന് ഓടിയ അതെ വരാന്തയിലൂടെ ഇന്ന് സജീവും ഓടിയിരിക്കുന്നു ..പേ പിടിച്ച പട്ടിയെ പോലെ…

അയാളുടെ മരണത്തിലൂടെ എത്രപേർക്ക് നീതി ലഭിച്ചു..എനിക്ക് ..സച്ചിക്ക് ..മീരയ്ക്ക് ..

സ്വപ്നയ്ക്ക് ….

സജീവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാനുള്ള ആംബുലൻസ് ശബ്ദവും മുഴക്കി കൊണ്ട് കോളേജ് മുറ്റത്ത് പാഞ്ഞെത്തി..അതിനോടൊപ്പം തന്നെ പത്രക്കാരും ന്യുസ് ചാനലുകാരും പാഞ്ഞെത്തി…അർജുനും സച്ചിയും പരസ്പരം നോക്കി ചിരിച്ചു.മനസ്സറിഞ്ഞു ചിരിച്ചു..

             

ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ സജീവ് മരിച്ചിരുന്നു .ഇതിനോടകം തന്നെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയാസിലുമെല്ലാം വാർത്ത നിറഞ്ഞു…”അദ്ധ്യാപകൻ കഞ്ചാവ് കേസിൽ പിടിക്കപ്പെടുമെന്നായപ്പോൾ അപമാനം ഭയന്ന് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യാ ചെയ്തു…”

“നാലര വർഷങ്ങൾക്ക് ശേഷം ചെയ്യാത്ത തെറ്റിന്റെ പേരിൽ ജയിലിൽ കഴിയേണ്ടിവന്ന അർജുനും സച്ചിനും നീതി  “അങ്ങനെ പലവിധ തലകെട്ടുകളോടെ വാർത്ത പരന്നു..

അർജുന്റെ സച്ചിയുടെയും നിരപരാധിത്വവും സത്യങ്ങളും എല്ലാരും തിരിച്ചറിയികയായിരുന്നു .പലർക്കും കുറ്റബോധവും വേദനയും തോന്നി..

അർജുനും സച്ചിയും പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ സാറിന്റെ ഓഫീസിൽ നിക്കുകയാണ്.സത്യങ്ങൾ എല്ലാം അറിഞ്ഞയുടനെ അവരെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതാണ്.

“അർജുനെ ..സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോ ഒരുപാട് സന്തോഷമായി ..നിങ്ങൾ അത്‌ ചെയ്തു എന്ന വിശ്വസിക്കാൻ തന്നെയെനിക്ക് ബുദ്ധിമുട്ടായിരുന്നു ..നിങ്ങൾ രണ്ടും എന്റെ മനസ്സിൽ എപ്പോഴുമൊരു വേദനയായിരുന്നു ..”

അവരിരുവരും അതിന് മറുപടിയായി നിറഞ്ഞൊന്ന് ചിരിച്ചു.അവർക്കും അറിയാമായിരുന്നു ഉണ്ണികൃഷ്ണൻ സാറിന് തങ്ങളോട് ഒരു പ്രേത്യക ഇഷ്ടമുണ്ടെന്ന്.തങ്ങളെ വിശ്വാസമാണെന്ന്…അതുകൊണ്ടാണ് പലയിടത്തും നിന്നും  ഒരുപാട് പ്രേഷർ ഉണ്ടായിട്ടും വീണ്ടും ഇവിടെ പിജിക്ക് അഡ്മിഷൻ തന്നത് .പോരാത്തേന് അർജുനും സച്ചിയോടും ഒപ്പം പഠിച്ച അവരുടെ കൂട്ടുകാരി പാർവതിയുടെ അച്ഛനുമാണ് .

അവരിരുവരും കുറച്ച് നേരം കൂടി സാറുമായി സംസാരിച്ച ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്.പ്രിൻസിപ്പലിന്റെ റൂമിൽ നിന്ന് വെളിയിൽ ഇറങ്ങിയതും അവരെ കാത്തെന്ന പോലെ ജുവൽ അവിടെ നിൽപ്പുണ്ടായിരുന്നു.

“അജുവേട്ടാ ..എനിക്കൊന്ന് ഒറ്റയ്ക്ക്  സംസാരിക്കണമായിരുന്നു ,ഒന്നെന്റെ കൂടെ വരുമോ “അവരെ കണ്ടെയുടനെ അവൾ അർജുനോടായി പറഞ്ഞതും സച്ചി ഇടയ്ക്ക് കയറി പറഞ്ഞു

“നിനക്ക് ഇവനോട് എന്തെങ്കിലും  പറയാനുണ്ടെങ്കിൽ ഇവിടെ വെച്ച് പറഞ്ഞാൽ മതി ..അന്നത്തെ പോലെ നിന്നെ കയറി പിടിച്ചെന്ന് പറയാനല്ലേ.. പുതിയ എന്ത് നാടകവും ആയിട്ടാണോ നീ ഇറങ്ങിയത് “

ഇതേസമയം അതുവഴി പോയ പ്രിയ അവർ മൂവരും സംസാരിച്ചു നിക്കുന്നത് കണ്ട് സംശയം തോന്നി അങ്ങോട്ടേക്ക് നടന്ന് അവർ  പറയുന്നത് മാറി നിന്ന് കേട്ടു..

“അജുവേട്ടാ പ്ലീസ് …ഒരഞ്ചു മിനിറ്റ് “

“ശരി ഞാൻ നീ പറയുന്നിടത്ത് വരാം..പക്ഷെ എന്റെയൊപ്പം സച്ചിയും കാണും..”അവൻ പറഞ്ഞത് അവൾ തലയാട്ടി സമ്മതിച്ചു.അവർ മൂവരും കൂടി കാന്റീന് പിന്നിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് നടന്നു നീങ്ങി…

                                                   (തുടരും )

                                              ആർദ്ര ബി. എസ്

ചെറിയ പാർട്ടാണ്.അക്ഷര തെറ്റ് കാണും.എഡിറ്റ്‌ ചെയ്തിട്ടില്ല. സജീവ് സാർ ആത്മഹത്യ ചെയുന്നു എന്നായിരുന്നു ആദ്യമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നത്.പിന്നെ അർജുനോ സച്ചിയോ കൊല്ലാതെയിരിക്കുന്നതാണ് നല്ലതെന്ന് തോന്നി.കൂടുതൽ complicated ആക്കണ്ടായെന്ന് കരുതിഒത്തിരി സ്നേഹം

2.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!