Skip to content

മിഴി – Part 10 (Last Part)

mizhi-novel

ഗായത്രിയെ കുറിച്ച് ചിന്തിച്ചു കൊണ്ടു ജീവ  വീട്ടിൽ ചെന്നു  കേറി….

“എന്താ മോനെ വല്ലാതെ ഇരിക്കുന്നത്…..

“ഒന്നുല്ല അമ്മേ  ഞാൻ  ഒന്നു പോയി  കിടന്നോട്ടെ……

” മ്മം…. ശെരി…

മുറിയിൽ എത്തിയ ജീവ താൻ വരച്ച ഗായത്രിയുടെ ചിത്രം നോക്കി നിന്നു…….

“നീ സത്യത്തിൽ  ആരാണ്…. 

നിന്റെ അഡ്രസ്സിൽ ഞാൻ തിരക്കി ചെന്നപ്പോൾ കണ്ടത് മറ്റൊരു  ഗായത്രിയെ…  അപ്പോൾ ഇത്രയും നാൾ ഞാൻ സ്നേഹിച്ച എന്നെ  സ്നേഹിച്ച നീ  ആരാണ്……

ഒന്നും മനസ്സിൽ ആവാതെ ജീവ  നിന്നു……

ഗായത്രിയുമായുള്ള നിമിഷങ്ങളെ ഓർത്തു കിടന്നു എപ്പോളോ അവൻ മയങ്ങി പോയി…..  പെട്ടെന്ന് ഒരു സ്വപ്നം കണ്ടവൻ  ഞെട്ടി എഴുന്നേറ്റു………

മുൻപ് എങ്ങോ താൻ  കണ്ടിട്ട് ഉള്ള  ഒരു  തറവാട്….  അവിടെ  നിന്നും  കുറച്ചു  ദൂരം  നടന്നതും  ഒരു കാവ്..  ആ  കാവിൽ  പ്രാത്ഥനയോടെ  ഒരു  പെൺകുട്ടി നിൽക്കുന്നു….  അതു തന്റെ ഗായത്രി ആണ്….  എന്താണ് താൻ കണ്ട ഈ  സ്വപ്നത്തിന്റെ അർത്ഥം……  ഗായത്രി അവൾ എവിടെയോ എന്നെ  കാത്തു ഇരുപ്പുണ്ട്…….  എന്തോ ചതി  നടന്നിട്ട് ഉണ്ട് ….  ആരാണ് ചതിച്ചതു……..  പെട്ടെന്ന് പാലപ്പൂവിന്റെ മണം അവനെ തഴുകി കടന്നു പോയി……  അവന്റെ മനസ്സിൽ അപ്പോൾ   രേഷ്മയുടെ മുഖം തെളിഞ്ഞു  വന്നു………

ഇനി രേഷ്മ പറഞ്ഞ അഡ്രെസ്സ് തെറ്റാവുമോ….  അവളുടെ മുഖത്തു ഒരു പേടി  കണ്ടിരുന്നു  പക്ഷേ  കൂട്ടുകാരിയെ  അവൾ ചതിക്കുമോ….  ജീവയുടെ  മനസ്സിൽ  പല ചിന്തകൾ  ഉണർന്നു…….  എന്നായാലും  നാളെ കോളേജിൽ ചെല്ലുമ്പോൾ  അവളെ ഒന്നൂടി കാണണം….  എങ്കിലേ  മനസമാധാനം കിട്ടുള്ളു……  ജീവ  മനസ്സിൽ അതുറപ്പിച്ചു കിടന്നു….

******-******

പിറ്റേന്ന് രാവിലെ  ജീവ  കോളേജിൽ എത്തി …  ജീവയെ  കണ്ടതും  രേഷ്മ  ഒന്നു ഞെട്ടി….  എന്നിട്ട്  ക്ലാസ്സിലേക്ക് പോവാൻ  ഒരുങ്ങി….. 

“ഡി ഒന്നു  നിന്നെ… നിനക്കെന്താ  എന്നെ കണ്ടപ്പോൾ  ഒരു  പരിഭ്രമം…..

“ഒന്നുല്ല ഏട്ടാ…. കുറച്ചു നോട്സ്  എഴുതാൻ ഉണ്ട് ഞാൻ  പൊക്കോട്ടെ….. (ജീവയുടെ മുഖത്തു  നോക്കാതെ അവൾ പറഞ്ഞു ഒപ്പിച്ചു )

“നിക്കടി  അവിടെ….  നീ  മുഖത്തു നോക്കി  സംസാരിക്ക്….  നീ  തന്നത് ഗായത്രിയുടെ  അഡ്രെസ്സ് തന്നെയാണോ….

“അതേ  ഏട്ടാ….  അവൾ എനിക്കു തന്ന  അഡ്രെസ്സ് തന്നെയാണ് അതു…….

“നീ  എന്റെ മുഖത്തു നോക്കി  പറ…..

“ഏട്ടാ ഞാൻ പൊക്കോട്ടെ…

“ഡി മര്യാദക്ക് സത്യം പറ….. എന്റെ സ്വഭാവം മാറ്റല്ലേ…  നിന്റെ മുഖം കണ്ടാൽ അറിയാം  എന്തോ  കള്ളത്തരം ഉണ്ടെന്നു…..  സത്യം പറയുന്നതാ  നിനക്കു നല്ലത് അല്ലെങ്കിൽ……

“ഏട്ടാ  അതുപിന്നെ അനു ചേച്ചി…..

“അനു  അവൾ എന്ത്‌ ചെയ്തു പറ…..

“ഏട്ടാ  അനു ചേച്ചി തന്ന അഡ്രെസ്സ്  ആണ്  ഞാൻ  ചേട്ടന്  തന്നത്….   ഏട്ടൻ  വന്നു ഗായത്രിയുടെ  അഡ്രെസ്സ് ചോദിച്ചാൽ ഇതേ  കൊടുക്കാവൂ  ഇല്ലെങ്കിൽ  നിന്നെ  പിന്നെ  ഈ കോളേജിൽ പഠിപ്പിക്കില്ല  ഞാൻ എന്നൊക്ക പറഞ്ഞു ഭീഷണി പെടുത്തിയപ്പോൾ എനിക്കു  സമ്മതിക്കേണ്ടി വന്നു……..  പേടിച്ചിട്ടാ  ചേട്ടാ…  എന്നോട് ക്ഷെമിക്കണം…..

(ഓ അപ്പോൾ  അതാണ് കാര്യം  ഞാൻ ഗായത്രിയെ  തിരക്കി പോവുമെന്ന് അവൾക്ക് അറിയാം  അതു കൊണ്ട് അവൾ ഒരുക്കിയ പ്ലാൻ ആണ്  എല്ലാം…  അവിടെ കണ്ടവരും അനു  ഏർപ്പാട് ആകിയവർ  ആണപ്പോൾ…..  തിരക്കി ചെല്ലുന്ന ഞാൻ  മറ്റൊരു ഗായത്രിയെ കാണുമ്പോൾ  കൺഫ്യൂഷൻ ആകണം എന്റെ ഗായത്രി  അപ്പോൾ  ഏതോ  ഫ്രോഡ്  ആണെന്നും അവളെ കണ്ടുപിടിക്കാൻ പറ്റില്ല എന്നും അവൾ എന്നെ  ചതിക്കുവായിരുന്നു  എന്നു  വിചാരിച്ചു  ഞാൻ അവളെ വെറുക്കണം…….  അനുവിന്റെ  പ്ലാൻ കൊള്ളാം…. )

” ഏട്ടാ  എന്താ ആലോചിക്കുന്നത് …..

“ഒന്നുല്ല  നീ അവളുടെ അഡ്രെസ്സ്  താ….

“ഏട്ടാ  അത്…….

“നീ  പേടിക്കണ്ട അനു നിന്നെ  ഒരു   കോപ്പും  ചെയ്യില്ല  ഞാൻ  അല്ലെ  പറയുന്നത്…… 

( അതുകേട്ടു  രേഷ്മ ഗായത്രിയുടെ  അഡ്രെസ്സ് കൊടുത്തു….. അതും  വാങ്ങി  ജീവ നടന്നപ്പോൾ  മുന്നിൽ  അനു  വന്നു  പെട്ടു…..   ജീവ അന്നേരത്തെ ദേഷ്യത്തിൽ  അനുവിന്റെ  കരണത്തു ഒന്നു  പൊട്ടിച്ചു……. )

“ഇതു എന്തിനു ആണെന്ന് നിനക്കു  മനസ്സിൽ ആയി  കാണുമല്ലോ…………

ഇത്ര മാത്രം തരം താഴാൻ നിനക്കു എങ്ങനെ കഴിഞ്ഞടി… കുട്ടിക്കാലം തൊട്ട് നീ എന്റെ മനസ്സിൽ ഉണ്ടായിരുന്നു നല്ലൊരു ഫ്രണ്ടായി…….  എന്റെ അനു എന്തിനും എന്റെ കൂടെ ഉണ്ടാവും എന്നു ഞാൻ ഓർത്തു…..  ആ  നീ ഇന്നെന്റെ ജീവിതം തന്നെയാടി ഇല്ലാതാക്കാൻ നോക്കിയത്….. നിനക്കെന്നെ മനസ്സിൽ ആക്കാൻ ആവുമെന്നാണ് ഞാൻ ഓർത്തത് പക്ഷേ എനിക്ക് തെറ്റിപോയല്ലോടി…..  സ്നേഹം പിടിച്ചു വങ്ങേണ്ടേ ഒന്നല്ല….. ഒരിക്കൽ പോലും ഒരു സുഹൃത്തു  എന്നതിനപ്പുറം നിന്നെ ഞാൻ സ്നേഹിച്ചിട്ടില്ല……മറ്റാരേക്കാളും നിനക്കു എന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടായിരുന്നു…… അതാണ്  നീ ഇപ്പോൾ ഇല്ലാതാക്കിയത്….   എന്നോടുള്ള സ്നേഹത്തിന്റെ പേരും പറഞ്ഞു നീ ഗായത്രിയെ  എത്രത്തോളം ദ്രോഹിച്ചു… അപ്പോൾ പോലും ഒരു വാക്ക് കൊണ്ടെങ്കിലും അവൾ നിന്നെ വേദനിപ്പിച്ചോ……. നമ്മുടെ കല്യാണം ആണെന്ന കള്ളകഥ നീ പറഞ്ഞു നടന്നപ്പോൾ നമുക്കൊരു ശല്യം ആവല്ലെന്നു കരുതി പോയതാ അവൾ….  എന്നാൽ നീയോ  ഇല്ലാത്ത സ്നേഹം പിടിച്ചു വാങ്ങാൻ നോക്കി….  ഇനി  നിനക്കു  എന്താ വേണ്ടത്  ഞാൻ  നിന്റെ കഴുത്തിൽ താലി കെട്ടണം അത്രേ അല്ലെ ഒള്ളു   വാ  കെട്ടാം…..  പക്ഷേ ജീവിത കാലം മുഴുവൻ എന്റെ  മനസ്സിൽ  അവൾ മാത്രമേ ഉണ്ടാവൂ….  അവിടെ  നിനക്കൊരു  സ്ഥാനവും  ഉണ്ടാവില്ല…… 

“ഏട്ടാ ഞാൻ……

“ഏതോ പൂർവ്വജന്മ ബന്ധം ആണ് എന്നെയും ഗായത്രിയെയും തമ്മിൽ അടുപ്പിച്ചത്…… അല്ലാതെ നിനക്കു കിട്ടേണ്ട സ്നേഹം തട്ടിപ്പറിക്കാൻ വന്നവൾ അല്ല ഗായത്രി…..  ഇതൊന്നും നിന്നോട്  പറഞ്ഞാൽ  നിനക്കു  മനസ്സിൽ ആവില്ല…….  ഞാൻ പോവുന്നു  എന്റെ  ഗായത്രിയുടെ  അടുത്തേക്ക്….

ഇനി  ഞങ്ങൾക്ക്  ഇടയിലേക്ക്   ഒരിക്കലും  നീ വരരുത്…….

(അതും  പറഞ്ഞു ജീവ  നടന്നു പോയി  ബൈക്ക്  എടുത്തു  ഗായത്രിയുടെ  നാട്ടിലേക്കു  യാത്രയായി… ) ജീവയുടെ  വാക്കുകൾ അനുവിന്റെ ഹൃദയത്തിൽ മുള്ള് പോലെ തറച്ചു….

പ്രണയത്തിന്റെ പേരിൽ താൻ  ചെയ്തു കൂട്ടിയതൊക്കെ  തെറ്റായിരുന്നു  എന്നു  അനുവിന്  തോന്നി……..  സ്നേഹം കൊണ്ടാവണം ഒരു  മനസ്സ് സ്വന്തമാക്കേണ്ടത്  അല്ലാതെ  വാശി കാട്ടി  ആയിരുന്നില്ല……..  ആഗ്രഹിച്ചത് എല്ലാം സ്വന്തം ആക്കാൻ ഉള്ള സ്വാർത്ഥത ആയിരുന്നു തന്റെ  ഉള്ളിൽ …..  ജീവയുടെ  മനസ്സ്  അറിയാൻ  താൻ  ഒരിക്കലും ശ്രമിച്ചിട്ടില്ല അത്  എന്റെ തെറ്റ്….. ജീവ പറഞ്ഞത് പോലെ ഇത്രയും തരം താഴാൻ തനിക്കെങ്ങനെ ആയി…….. അങ്ങനെ ഓരോന്നു ആലോചിച്ചു  കുറ്റബോധവും പേറി   അനു  ആ  വരാന്തയിൽ നിന്നു…

************

ജീവ  ഗായത്രിയെ  തേടി  അവളുടെ നാട്ടിൽ  എത്തി……   അവിടെ  എത്തിയതോടെ  ജീവ  ആകെ  അത്ഭുതത്തിൽ ആയി…..  ആദ്യമായിട്ടാണ്  ഇവിടെ  വരുന്നത് എങ്കിലും വർഷങ്ങൾക്കു  മുന്നേ  വന്നത് പോലെ  തോന്നുന്നു….  ഓരോ സ്ഥലവും  പരിചയം ഉള്ളത് പോലെ  ഉണ്ട്…….  അവൻ  ബൈക്ക്  വഴി സൈഡിൽ വെച്ച്  പതിയെ  നടന്നു  ഒരു  തറവാടിന്  മുന്നിൽ  എത്തി……. ഇതാവും ഗായത്രിയുടെ  തറവാട് ….  താൻ  സ്വപ്നത്തിൽ കണ്ട അതേ തറവാട്  അവിടെ എന്തോ  ചടങ്ങ്  നടത്താൻ ഉള്ള  ഒരുക്കങ്ങൾ ആണെന്നും  അവനു  മനസ്സിൽ ആയി  ഇവിടെയും പണ്ടെങ്ങോ താൻ  വന്നിട്ട്  ഉണ്ട്……  അവൻ  ചുറ്റുപാടും നോക്കി  നിൽക്കേ  ഒരാൾ അവന്റെ  അരികിലേക്കു  വന്നു…….

“മോൻ  ഏതാ  ഇതിന് മുൻപ്  ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ……

“ഞാൻ കുറച്ചു  ദൂരെ നിന്നാണ്……  ഇവിടുത്തെ  ഗായത്രിയുടെ കൂടെ  പഠിക്കുന്നത്  ആണ്…

“ഹാ  മോൻ  എന്നാൽ  കേറി  ഇരിക്ക് …. 

“ഹേയ്  ഇല്ല  ഗായത്രിയെ  ഒന്ന്  കാണാൻ വന്നതാ…. 

” അവൾ കാവിൽ  പോയിരിക്കുവാ എന്താ  മോനെ  കാര്യം….

“ഒന്നുമില്ല  ഇതുവഴി വന്നപ്പോൾ ഗായത്രിയെ ഒന്ന് കണ്ടിട്ട്  പോവാമെന്ന്  ഓർത്തു കേറിയതാ…… കാവ് എവിടാ ഞാൻ അവിടെ  പോയി  കണ്ടോളാം….

“ഇവിടുന്നു  കുറച്ചു ദൂരം മുന്നോട്ടു നടന്നിട്ട്  ഇടത്തോട്ട് തിരിഞ്ഞാൽ കാണാം കാവ്…..

“ഇവിടെന്തോ  ചടങ്ങ്  നടക്കാൻ പോവുന്നു  എന്നെ തോന്നുന്നു ശെരി എന്നാൽ  ഞാൻ ഇറങ്ങട്ടെ….. 

“മ്മം….  ചടങ്ങ്  നാളെയാണ് മോനെ  ഗായത്രിയുടെ  വിവാഹ നിശ്ചയം……..

“അതുകേട്ടു ജീവ  ഞെട്ടി….

“നാളെ  10:30 നു ആണ്  ചടങ്ങ്  മോൻ  പറ്റിയാൽ  വരണം…..

“വരാം എന്ന മട്ടിൽ തലയാട്ടി ഉള്ളു നീറുന്ന വേദനയോടെ  ജീവ  നടന്നു…… ഇത്രയും കഷ്ടപ്പെട്ടു ഇവിടം വരെ വന്നത്  ഇതിനായിരുന്നോ ഗായത്രി  മറ്റൊരാൾക്ക്‌  സ്വന്തം ആവാൻ  പോവുന്നു……

ഓരോന്ന് ആലോചിച്ചു ജീവ  നടന്നു  കാവിനു  അടുത്ത് എത്തി…..  കാവിനു ഉള്ളിലേക്കു നോക്കിയപ്പോൾ  തൊഴു കൈയോടെ  പ്രാത്ഥിച്ചു  നിൽക്കുന്ന ഗായത്രിയെ ആണ്………. താൻ  കണ്ട സ്വപ്നത്തെ  കുറിച്ചപ്പോൾ അവനു ഓർമ്മ വന്നു…..  കാവിൽ കാത്തു നിൽക്കുന്ന പെൺകുട്ടി….. തന്റെ  ഗായത്രി……..

പെട്ടെന്ന് പ്രാത്ഥന കഴിഞ്ഞു പോവാനായി  കണ്ണു തുറന്നു പുറത്തേക്കു നോക്കിയ ഗായത്രി  കണ്ടത് തന്നെ നോക്കി  നിൽക്കുന്ന ജീവയെയാണ്….

അവൾ കരഞ്ഞുകൊണ്ട് ഓടിവന്നു അവനെ കെട്ടിപിടിച്ചു…. അവൻ അവളെ ചേർത്തു പിടിച്ചു….

“എനിക്കറിയാമായിരുന്നു ഏട്ടൻ എന്നെ  തേടി വരുമെന്ന്….. ഇപ്പോൾ പോലും ഞാൻ പ്രാത്ഥിച്ചത് അതായിരുന്നു…….

“മ്മം  പക്ഷേ ഞാൻ വന്നപ്പോൾ ലേറ്റ് ആയല്ലേടി….  നിന്റെ വിവാഹ നിശ്ചയം അല്ലെ നാളെ……

“അതൊന്നും എന്റെ സമ്മതത്തോടെ അല്ല അവർക്ക് വിവാഹ നിശ്ചയം നടത്താനെ ആവുള്ളു ഏട്ടാ……  എന്റെ ശവത്തിൽ മാത്രമേ അയാൾക്ക് താലി കെട്ടാൻ ആവുള്ളു…… 

അതുകേട്ടു ജീവ അവളെ ഒന്നൂടി മുറുക്കി പിടിച്ചു…. അവളുടെ നെറുകയിൽ ചുംബിച്ചു……

“വന്നു അല്ലെ …. (കാവിനകത്തു നിന്നും ഒരു ശബ്ദം  കേട്ടു… ഞെട്ടലോടെ അവർ കാവിനകത്തേക് നോക്കി…  )

ജീവ ഗായത്രിയുടെ കൈയും പിടിച്ചു കാവിനുള്ളിലേക്ക് കേറി ചെന്നു…. അവിടെ അവരെ നോക്കി കൊണ്ടു വടിയും കുത്തി പിടിച്ചു ഒരു മുത്തശ്ശി നില്പുണ്ടായിരുന്നു…..

“മുത്തശ്ശി ആരാ ഞാൻ ഇതിനു മുൻപ് ഇവിടെ കണ്ടിട്ട് ഇല്ലല്ലോ….. ഗായത്രിയുടെ ചോദ്യം കേട്ടു മുത്തശ്ശി അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു……

“ഞാൻ ഈ കാവിന്റെ കാവൽക്കാരി… ഞാൻ മോളെ കണ്ടിട്ടുണ്ട്…..

അതു കേട്ടു ഗായത്രി അവരെ അത്ഭുതത്തോടെ നോക്കി നിന്നു…. കാവിന്റെ കാവൽക്കാരിയോ???

“മോനെന്താ നോക്കി നിൽക്കുന്നത് മോനെന്നെ മനസ്സിൽ ആയോ……

“ഹേയ് ഇല്ല മുത്തശ്ശി ഞാൻ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്…..

അതുകേട്ടു മുത്തശ്ശി ജീവയെ നോക്കി ചിരിച്ചു…..

“ഹഹഹഹ ആദ്യമായിട്ടോ…. മോൻ ഇതിന് മുൻപും ഇവിടെ വന്നിട്ടുണ്ട്….. കഴിഞ്ഞ ജന്മത്തിൽ…..

“കഴിഞ്ഞ ജന്മത്തിലോ…. മുത്തശ്ശി എന്തൊക്കെയാ ഈ പറയുന്നത്….. ഗായത്രി നീ വാ മുത്തശ്ശിക്കു എന്തോ കുഴപ്പം ഉണ്ട്…….

“നിക്ക് മോനെ …… മോനു ഈ നാട്ടിൽ മുൻപ് വന്നിട്ടുള്ളതായി തോന്നിയില്ലേ…

.. ഈ ഗായത്രിയെ സ്വപ്നത്തിൽ മോൻ കണ്ടിട്ട് ഇല്ലേ…..

“അതുകേട്ടു ജീവ ഒന്നു ഞെട്ടി ഇതൊക്ക ഇവർ എങ്ങനെ അറിഞ്ഞു……

“മുത്തശ്ശി ആരാണ്…. ഇതൊക്ക മുത്തശ്ശിക്കു എങ്ങനെ അറിയാം…….

“പറയാം മോനെ……

നിങ്ങൾ രണ്ടും ഈ കാവിൽ വെച്ചു ഒന്നിക്കേണ്ടവർ തന്നെയാണ് നിങ്ങളെ ഇവിടെ എത്തിച്ചത് പഞ്ചമിയാണ്….. ഈ കാവിലെ  ദേവി….

അതു കേട്ടു  ഒന്നും മനസ്സിൽ ആവാതെ ഗായത്രിയും ജീവയും നിന്നു…….

മോളെ ഗായത്രി മാണിക്യമംഗലം തറവാട്ടിലെ ഗൗരിയുടെ പുനർജ്ജന്മം ആണ് നീ….  അതുകേട്ടു ഗായത്രി ഒന്നു ഞെട്ടി…….

“അതേ മോളെ നിന്റെ  മുത്തശ്ശിയുടെ അനിയത്തി ഗൗരിയുടെ കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്…….. ആ  ഗൗരി  സ്നേഹിച്ചിരുന്ന ശിവയുടെ പുനർജ്ജന്മം ആണ് ഈ നിൽക്കുന്ന ജീവ…… ആരും കൊതിച്ചു പോവുന്ന പ്രണയം ആയിരുന്നു ശിവയുടെയും ഗൗരിയുടെയും ……… അവൾക്ക് വേണ്ടീട്ടാണ് ശിവ ഈ  നാട്ടിൽ  വന്നതും എല്ലാർക്കും പേടി സ്വപ്നം ആയിരുന്ന യക്ഷിയെ ബന്ധിച്ചു എല്ലാർക്കും അനുഗ്രഹം ചൊരിയുന്ന ദേവി ആക്കി മാറ്റിയത്…..  അതിനു ശേഷം അമ്മയും ആയി തിരികെ വന്നു അവളുടെ കഴുത്തിൽ താലി ചാർത്തും എന്നു ഈ കാവിൽ വെച്ചു ഗൗരിക്കു വാക്കു നൽകി പോയ ശിവ പിന്നെ മടങ്ങി വന്നില്ല………..

ശിവയുടെ വരവും പ്രതീക്ഷിച്ചു എന്നും ഈ  കാവിൽ വന്നു വിളക്ക് വെച്ച് പ്രാത്ഥിച്ചിരുന്ന ഗൗരിയെ തേടി എത്തിയത്  ശിവയുടെ  മരണ വാർത്ത ആയിരുന്നു…….   അതവളെ ആകെ തളർത്തി കളഞ്ഞു…….  എങ്കിലും അവൻ ആക്‌സിഡന്റിൽ  മരിച്ചു എന്ന സത്യം  ഉൾകൊള്ളാൻ അവൾ തയ്യാറായില്ല…… തന്റെ ശിവ തന്നെ തേടി വരും എന്നു ഉറച്ചു വിശ്വസിച്ചു കൊണ്ടു  അവൾ പിന്നെയും ഈ കാവിൽ വന്നു പ്രാർത്ഥിച്ചു അവനെ പ്രതീക്ഷിച്ചു നിന്നു……. അവളുടെ മരണം വരെ അവൾ ആ പ്രതീക്ഷ കൈവിട്ടില്ല…….

“അവളുടെ പ്രണയത്തിന്റെ ശക്തികൊണ്ടോ ഇവിടത്തെ ദേവിയുടെ അനുഗ്രഹം കൊണ്ടോ എന്നറിയില്ല…. ഗൗരിയും ശിവയും നിങ്ങളായി  പുനർജനിച്ചു….. ഒന്നാവാൻ വേണ്ടി……… 

“മോൻ സ്വപ്നത്തിൽ കണ്ടിരുന്ന പെൺകുട്ടിയും അവളുടെ കണ്ണുകളും  സത്യത്തിൽ ഗൗരിയുടേത് ആയിരുന്നു…..  മോന്റെ  പൂർവ്വജന്മബന്ധത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു അതൊക്കെ….  പാലപ്പൂവിന്റെ മണവുമായി മോന്റെ ഒപ്പം ഉണ്ടാരുന്നതു ഈ കാവിലെ ദേവി ആയിരുന്നു….. നിങ്ങളെ തമ്മിൽ കൂട്ടി മുട്ടിച്ചതും ഇവിടെ ഇപ്പോൾ എത്തിച്ചതും ആ ദേവി തന്നെയാണ്…… മോനെ നാഗതറയിൽ വെച്ചിരിക്കുന്ന ആ  താലി എടുത്തു ഗായത്രിയുടെ കഴുത്തിൽ അണിയിക്കു…  ഇതിന് വേണ്ടിട്ടു തന്നെയാണ് നിങ്ങൾ പുനർജനിച്ചത്….. ഏതോ അദിർശ്യ ശക്തിയുടെ പ്രേരണ എന്നോണം ജീവ നടന്നു ചെന്നു താലി എടുത്തു കൊണ്ടു വന്നു ഗായത്രിയുടെ കഴുത്തിൽ അണിയിച്ചു……  ആ  ഒരു നിമിഷം അവർ ഗൗരിയും ശിവയുമായി മാറുക ആയിരുന്നു…….. അവരുടെ ദേഹത്തും ചുറ്റിലും പാലപ്പൂക്കൾ കാറ്റത്തു പാറി പറന്നു വീണു…………..  അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു……… ജീവ ഗായത്രിയെ മാറോട് ചേർത്തു പിടിച്ചു…..  പെട്ടെന്ന് ഒരു ശബ്ദം കേട്ടവർ ഞെട്ടി അവർ ചുറ്റും നോക്കി….  തങ്ങളുടെ കൂടെ നിന്ന മുത്തശ്ശിയെ കാണുന്നില്ല…. ഇത്ര പെട്ടെന്ന് മുത്തശ്ശി എവിടെ പോവാനാണു ഒന്നും മനസ്സിൽ ആവാതെ അത്ഭുതത്തോടെ അവർ ചുറ്റും നോക്കി നിന്നു…… പെട്ടെന്ന് എവിടുന്നോ പാലപ്പൂവിന്റെ മണമുള്ളൊരു കാറ്റ് അവരെ തഴുകി കടന്നു പോയി…… അപ്പോഴാണ് അവർക്കു മനസ്സിൽ ആയത്…  തങ്ങളെ തമ്മിൽ ഒന്നിപ്പിച്ച… പൂർവ്വജന്മ കഥ തങ്ങൾക്ക് പറഞ്ഞു തന്ന…. ഇത്രയും നേരം തങ്ങളുടെ കൂടെ നിന്ന മുത്തശ്ശി മറ്റാരുമല്ല പഞ്ചമി തന്നെ ആയിരുന്നെന്ന്………..

ഗായത്രിയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞൊഴുകി….  അവർ രണ്ടും പേരും കൂടി കൈകൂപ്പി നന്ദി പറഞ്ഞു കൊണ്ടു ആ നാഗത്തറയിൽ ഒരുമിച്ചു വിളക്ക് കൊളുത്തി…..

ആത്മാർത്ഥമായ പ്രണയിച്ച തങ്ങളെ  വിധി മരണത്തിന്റെ രൂപത്തിൽ അകറ്റിയെങ്കിലും……  പരിശുദ്ധമായ പ്രണയത്തിന്റെ ശക്തിയാൽ വീണ്ടും പുനർജനിച്ചു ഒന്നായ ഗൗരിയും ശിവയും അവരുടെ സ്വപ്നങ്ങൾ ജീവയും ഗായത്രിയുമായി ജീവിച്ചു സാക്ഷാൽക്കരിച്ചു……..

“ഗൗരിയുടെയും ശിവയുടെയും പ്രണയത്തിൽ വിധി വില്ലൻ ആയി എത്തിയപ്പോൾ….  ശിവയെ  മരണം തന്നിൽ നിന്നും തട്ടി എടുത്തപ്പോളും അവൻ തിരികെ വരുമെന്ന വിശ്വാസത്തിൽ ഒരു ജന്മം മുഴുവൻ അവനുവേണ്ടി കാത്തിരുന്നു അവനു വേണ്ടി ഗായത്രിയായി  പുനർജനിച്ചു വന്ന ഗൗരിയും തന്റെ പ്രണയിനിക്ക് നൽകിയ വാക്ക് പാലിക്കാൻ അവളെ സ്വന്തമാക്കാൻ ജീവ  ആയി പുനർജനിച്ചു വന്ന ശിവയും തമ്മിൽ   അല്ലെ ഒന്നു ചേരേണ്ടതു ……..ഇരു മനസ്സുകളുടെയും സ്നേഹം സത്യമെങ്കിൽ കാലത്തിനും വിധിക്കുമൊന്നും ആ പ്രണയത്തെ തോൽപ്പിക്കാൻ ആവില്ല …….

.

(അവസാനിച്ചു…. ശുഭം )

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Mizhi written by Shiva

3.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “മിഴി – Part 10 (Last Part)”

  1. Super aayit ind tta💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💓💓💜💜💜💜💜💜

Leave a Reply

Don`t copy text!