Skip to content

നിർമ്മാല്യം – ഭാഗം 11

nirmalyam-novel

എൻ്റെ മോള് എല്ലാം അറിയണം…. ഇപ്പോ അതിന് സമയായി എന്ന് തോന്നുന്നു….

പക്ഷെ എല്ലാം അറിഞ്ഞ് കഴിയുമ്പോ പണ്ടത്തെ ഞങ്ങടെ ആതുവായിക്കോണം…. അങ്ങനെ മാറിയേക്കണം ഏട്ടൻ്റെ കുട്ടി….

ഒന്നും മനസിലാവാത്ത ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അവനെ ഉറ്റുനോക്കി……

എല്ലാം പറഞ്ഞ് തുടങ്ങുന്നവനെ വർദ്ധിച്ച ഹൃദയമിടിപ്പോടെ കേൾക്കാൻ തുടങ്ങി…..

അച്ഛൻ്റെ ബിസിനസ് മുഴുവൻ ഡൽഹിയിൽ ആയിരുന്നു …

അവിടെ വച്ചാണ് ഞാൻ ജനിക്കുന്നതും,

ഒരു പെൺകുഞ്ഞിനെ താലോലിക്കാനായിരുന്നു രണ്ടു പേരുടെയും മോഹം,

പക്ഷെ ആൺകുഞ്ഞായി…..

സന്തോഷത്തിൻ്റെ നാളുകൾ ആയിരുന്നു … എൻ്റെ ഓരോ പിറന്നാളുകളും നന്നായി ആഘോഷിച്ചിരുന്നു…

അഞ്ചാം പിറന്നാളും,

ആയിടക്ക് അച്ഛൻ്റെ കൂട്ടുകാരൻ രഘുനാഥ് അങ്കിൾ അച്ഛൻ്റെ അടുത്തേക്കെത്തി,

ഒപ്പം പ്രണയിച്ചിരുന്ന പെണ്ണും…. പാർവ്വതി,

പാർവ്വതി ആൻ്റിക്ക് കല്യാണം ഉറപ്പിച്ചപ്പോൾ

ആരും അറിയാതെ രണ്ടു പേരും കൂടി നാട് വിട്ടതായിരുന്നു,

അച്ഛൻ രഘു അങ്കിളിനെ കൂടെ നിർത്തി,

ഒരു സഹോദരനെ പോലെ,  അല്ല! ഒരു സഹോദരൻ തന്നെ ആയിരുന്നു അച്ചന് രഘു അങ്കിൾ…

കൂടെ നിർത്തി,

ഇതിനിടയിൽ അമ്മ വീണ്ടും ഗർഭിണിയായി….

ഒരു പെൺകുഞ്ഞിന് വേണ്ടി ആറ്റു നോറ്റിരുന്നവർക്ക് അതൊരു ഉത്സവം തന്നെ ആയിരുന്നു,

പക്ഷെ അധികകാലം ആ സന്തോഷം നീണ്ടുനിന്നില്ല,

സ്റ്റെയർകേസിനു മുകളിൽ നിന്ന് തല ചുറ്റി താഴേക്ക് വീണ അമ്മയോടൊപ്പം ആ കുഞ്ഞും, ഇനിയൊരു കുഞ്ഞിന് ജന്മം നൽകാനുള്ള ശേഷിയും നഷ്ടപ്പെട്ടിരുന്നു,

ചെറിയ വിഷമമല്ല അത് എല്ലാർക്കിടയിലും സൃഷ്ടിച്ചത്…

അച്ഛൻ മദ്യപാനം തുടങ്ങി,

ആരൊക്കെ എതിർത്തും അത് തന്നെ തുടർന്നു,

അപ്പഴാണ് പാർവ്വതി ആൻ്റി ഒരു അമ്മയാവാൻ പോകുന്നു എന്നറിഞ്ഞത്…

അതിൽ ആശ്വാസം തേടി എല്ലാവരും ..

മാസങ്ങൾ കടന്നു പോയി…

പാർവ്വതി ആൻ്റി പൂർണ്ണ ഗർഭിണിയായി…

ആ നശിച്ച ദിവസം പതിവിന് വിപരീതമായി ക്ലബിൽ നിന്ന്,

അച്ഛൻ നന്നായി മദ്യപിച്ചിരുന്നു….

തിരിച്ച് പോരാൻ നോക്കുമ്പഴാണ്  പാർവ്വതി ആൻ്റിയെ ഹോസ്പിറ്റലൈസ് ചെയ്തു എന്ന് രഘു അങ്കിളിന് ഫോൺ വന്നത്,

അച്ഛനോട് പറഞ്ഞപ്പോൾ വണ്ടി അച്ഛൻ ഓടിക്കാം എന്ന് വാശി പിടിച്ചു..

ഈ നിലയിൽ ഓടിക്കണ്ട എന്ന് അങ്കിൾ പറഞ്ഞെങ്കിലും അച്ഛൻ കേട്ടില്ല,

പാതി വഴി എത്തിയപ്പഴാ പാർവ്വതി ആൻ്റി പ്രസവിച്ചു എന്നും അതൊരു പെൺകുഞ്ഞാണ് എന്നും വിളിച്ച് പറഞ്ഞത് …

അതിൻ്റെ സന്തോഷത്തിൽ വേഗത്തിൽ വരുകയായിരുന്ന കാറിൽ ഒരു ലോറി വന്നിടിക്കുകയായിരുന്നു …..

അവിടെ വച്ച് തന്നെ അങ്കിൾ………

അച്ഛൻമാരകമായ പരിക്കുകളോടെ രക്ഷപ്പെട്ടു,

വിധി വീണ്ടും ക്രൂരമായിരുന്നു…

ബീഡിംഗിനെ തുടർന്ന് പാർവ്വതി ആൻ്റിയും പോയി …

എൻ്റെ അമ്മേടെ കയ്യിൽ കിടന്ന് ആ ചോരക്കുഞ് പാലിനായി കരഞ്ഞു…

അപ്പോൾ ആ മനസിൽ ചുരന്നിരുന്നു അവൾക്കായി, മാതൃത്വത്തിൻ്റെ അമ്മിഞ്ഞ മധുരം,

കണ്ണിമ ചിമ്മാതൊരു ഏട്ടനും….

കാവലിരുന്നിരുന്നു അവൻ്റെ അനിയത്തിക്കുട്ടിക്കായി….

അമ്മ പ്രസവിച്ചില്ല എന്നേ ഉള്ളൂ കണ്ണാ, നീയല്ലേടാ ഞങ്ങളുടെ ലോകം തന്നെ ..

രഘു അങ്കിളിൻ്റെ മരണത്തിൻ്റെ ഉത്തരവാദി താനാണെന്ന് അച്ഛൻ വിശ്വസിച്ചു…. അതിൽ നീറി നീറി കഴിയുകയാണ് ഇപ്പഴും,

അന്ന് പിന്നെ അച്ഛൻ്റെ മാറിയപ്പോൾ നിന്നെയും കൊണ്ട് ഞങ്ങൾ ഒളിച്ചോടി ഇങ്ങോട്ട്,

നീ ഒരിക്കലും സത്യങ്ങൾ അറിയാതിരിക്കാൻ,

പക്ഷെ ഇവിടെ ഒരാൾ മാത്രം എല്ലാം എതിർത്തു,

ശ്രീദേവി അപ്പച്ചി….

സ്വന്തം മക്കൾക്ക് കിട്ടണ്ട സ്വത്ത് പോകും എന്ന ഭയം…

ഗൗരി കൂടി ഇങ്ങോട്ട് വന്നാൽ എല്ലാം അവർക്കും കൂടി കിട്ടും എന്നായിരുന്നു ധാരണ,

നിന്നെ കണ്ട് കുറേ ബഹളം വച്ചു… അന്നും

അച്ഛൻ ഇറക്കി വിട്ടു….

കാരണം ഞങ്ങളുടെ ലോകമേ നീയായി തീർന്നിരുന്ന ടാ …

ആ പഴയ ആതു ആയിക്കോണം…

ഏട്ടൻ്റെ മോള് കിടന്നോ…..

ഇതൊക്കെ ഒരു ദുസ്വപ്നായി കണ്ടാ മതി ,

ഒത്തിരി ഭയപ്പെടുത്തി, മിഴി തുറക്കുമ്പോൾ മാഞ്ഞ് പോകാറുള്ള ചീത്ത സ്വപ്നങ്ങളില്ലേ അതുപോലൊരെണ്ണം…

ഒക്കെ മനസീന്ന് കളയൂ മോള്… “

നേർത്ത നനവൂറിയ ചിരി പകരമായി നൽകി ആതിര …

,

ആതിരയുടെ മുറിയുടെ വാതിൽ അടച്ച് അതിൽ തന്നെ ചാരി നിന്നു അരുൺ,

എല്ലാം പറഞ്ഞു എങ്കിലും വല്ലാത്ത ഭയം അയാളെ വന്ന് മൂടിയിരുന്നു ….

തളർന്ന മനസോടെ മുറിയിലേക്ക് നടക്കുമ്പോൾ മനസിൽ നിറയെ പ്രാർത്ഥനയായിരുന്നു ആ വീട്ടിലെ കളി ചിരി മാറല്ലേ എന്ന്,

,

ഒരു തരം മരവിപ്പായിരുന്നു ആ തിരക്ക് ……

കേട്ടതെല്ലാം ഒരു കടങ്കഥ പോലെ തോന്നി…

ഇന്നലെ വരെ നെഞ്ചോട്‌ ചേർത്തവരെല്ലാം അന്യരാണ് എന്ന് എത്ര പറഞ്ഞ് പഠിപ്പിച്ചിട്ടും ഉൾക്കൊള്ളാൻ അവളുടെ മനസിനാകുന്നുണ്ടായിരുന്നില്ല……

നിറയുന്ന മിഴികളെ നിറക്കാതിരിക്കാൻ വ്യഥാ പരിശ്രമിച്ചു കൊണ്ടിരുന്നു…

വീണ്ടും വീണ്ടും ഓർമകൾ വാശിയോടെ മിഴി നിറക്കാനും ….

ഉറക്കമില്ലാത്ത രാത്രിയിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു അവൾ…

തീർത്തും തൻ്റെ പ്രിയപ്പെട്ടവർക്കായി…

,

ഓഫീസിലേക്ക് പോവാതെ മാധവമേനോൻ മുറിയിൽ തന്നെ ഇരിക്കുകയായിരുന്നു …

ആതിര മെല്ലെ മുറിയിലേക്ക് ചെന്നു .. കട്ടിലിൻ്റെ ഹെഡ് റെസ്റ്റിൽ പില്ലോ ചാരി വച്ച് അതിൽ തല ചായ്ച് കണ്ണടച്ച് കിടക്കാരുന്നു മാധവമേനോൻ….

ഇരുമിഴികളിൽ നിന്നും രണ്ട് വശത്തേക്ക് കണ്ണുനീർ ചാലിട്ടൊഴുകിയിരുന്നു …

അത് കണ്ട് വല്ലാതെ നൊന്തു അവൾക്ക്…

ആതിരക്ക് അടുത്തേക്ക് പോകാൻ എന്തോ ഇത്തവണ ഒരു സങ്കോചം തോന്നി,

അച്ഛൻ്റെ നിഴൽ ദൂരേ നിന്ന് കാണുമ്പോഴേക്ക് ഓടിയെത്തിയിരുന്ന

ആ നെഞ്ചിലേക്ക് വീണു ചിണുങ്ങിയിരുന്ന

ആതിരയെ അവൾ തന്നിൽ തേടി….

എവിടെയോ ആ ആതിര കൈമോശം വന്നിരിക്കുന്നു,

എന്തുകൊണ്ടോ കാണാനാവാത്ത ഒരു മതിൽ കെട്ട് തങ്ങൾക്ക് ഇടയിൽ വന്നിരിക്കുന്നു…

കരയാനായ് വെമ്പിയ മിഴികളെ പാട് പെട്ട് അവൾ അടക്കി നിർത്തിയിരുന്നു …

നഷ്ടങ്ങൾ മാത്രം എണ്ണുവാൻ വിധിക്കപ്പെട്ട ജന്മമാവുമ്പോ കണ്ണീരിന് വിലയില്ലാണ്ടാവും എന്ന തിരിച്ചറിവിൽ അവൾ ഇത്തിരി നേരം നിന്നു….

മെല്ലെ മാധവൻ മേനോൻ്റെ അടുത്തേക്ക് ചെന്നു,

ഉള്ളാലെയും പുറമാലെയും  ഒരു വിളിപ്പാടകലെ നിന്നു, 

“അച്ഛാ “

പണ്ടത്തെ അത്രക്ക് ഉറപ്പില്ലായിരുന്നു ആ വിളിക്ക് …..

അനർഹമായതെന്തോ കയ്യിൽ കിട്ടുമ്പോൾ ഉള്ള ഒരു പിടച്ചിൽ സ്വരത്തിൽ വ്യക്തമായിരുന്നു …

കണ്ണ് തുറന്നതും ആ അച്ഛൻ അവളുടെ നേരെ കൈ നീട്ടി….

” അച്ഛൻ്റെ കുട്ടാ…”

എന്ന് ഒരു തേങ്ങലായി ആ നാവിൽ നിന്ന് ഉതിർന്നു

അവളുടെ കാലുകൾക്ക് ചലിക്കാതിരിക്കാൻ ആകുമായിരുന്നില്ല …

അവളാ നെഞ്ചിലേക്ക് ഓടിപ്പോയി ചാഞ്ഞു….

” അ… അച്ഛനോട് ദേ…..ദേഷ്യണോ ൻ്റ കുട്ടിക്ക് ??”

എന്നും എല്ലാവരെയും വിറപ്പിച്ച് നിർത്തി മാത്രം ശീലമുള്ള ആ മനുഷ്യൻ്റെ തൊണ്ട ഇടറി…..

വാക്കുകൾ വിക്കി …

” ദേഷ്യോ….? അച്ഛനോേ അതിന് നിക്കാവും ന്ന് തോന്നണുണ്ടോ? ഞാൻ….. ഞാനച്ഛാ ന്ന് വിളിച്ചത് ഈ മുഖത്ത് നോക്കിയാ, വളർന്നത് ഈ നെഞ്ചിലെ ചൂട് പറ്റിയാ, എങ്ങന്യാ ഞാൻ …??”

നെറുകിൽ അപ്പഴേക്കും മിഴിനീര് പുരണ്ട ഒരു വാത്സല്യചുംബനം നൽകിയിരുന്നു അയാൾ,

ജന്മം കൊണ്ടല്ലാതെ കർമ്മം കൊണ്ട് അച്ഛനായവൻ്റെ സ്നേഹത്തിൻ്റെ ചൂടുള്ള ചുംബനം,

“ഒന്നും അറിയണ്ടായിരുന്നു ന്ന് തോന്നാ…. പഴയ പോലെ നിക്ക് പറ്റ്വോ ഇനി ??”

ആ അച്ഛൻ്റെ,

ഉള്ള് പിടഞ്ഞു പോയിരുന്നു അത് കേട്ട്: ‘..

“നീ എൻ്റെ മോളാ… വരദയുടെയും മാധവമേനോൻ്റെയും പൊന്ന് മോള് …”

മെല്ലെ നെഞ്ചിൽ നിന്നും മാറി അവൾ അയാളുടെ മുഖത്തേക്ക് നോക്കി…

കുറച്ച് സമയം കൊണ്ട് തന്നെ അവശത കേറി കൂടിയിരിക്കുന്നു ആ മുഖത്ത് ”….

“നിക്ക് …. നിക്ക് ..അച്ഛനോട് ഒരു കാര്യം….”

മുഖവുരയോടെ ആതിര പറയാൻ പോകുന്നത് എന്താ എന്നറിയാൻ അയാൾ ആ മുഖത്തേക്ക് ഉറ്റുനോക്കി….

ഒപ്പം,

വാതിലിൽ എല്ലാം കണ്ട് നിശബ്ദമായി കരയുന്ന ഒരു അമ്മക്കിളിയും…..

(തുടരും)

 

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!