Skip to content

നിർമ്മാല്യം – ഭാഗം 15

nirmalyam-novel

ഉള്ളിൽ ഉയരുന്ന ഹൃദയതാളത്തിനൊപ്പം ചിന്തകളും കാട് കയറിയിരുന്നു ….

വാതിൽ അടയുന്ന ശബ്ദം കേട്ടാണ് അവൾ തിരിച്ച് വന്നത്,

അപ്പോൾ കണ്ടു തന്റെ നേർക്ക് നടന്നടുക്കുന്ന ശ്രീ ഭുവന്നെ…..

കറുത്ത കണ്ണുകളാൽ തന്നെ മാത്രം നോക്കി,

ചുണ്ടിൽ അത്രയും മനോഹരമായ ഒരു ചെറു പുഞ്ചിരി വിരിച്ച് ,

തൻ്റെ തൊട്ടടുത്ത് എത്തി നിൽക്കുന്നവനെ മറികടന്ന് മിഴികൾ നിലത്തേക്കൂന്നിയിരുന്നു പെണ്ണ് …..

കുറച്ച് നേരം അങ്ങനെ തുടർന്ന് ആർദ്രമായി ശ്രീ തൻ്റെ പെണ്ണിനെ വിളിച്ചു,

” ആതൂ…. “

പൊള്ളിപ്പിഞ്ഞവൾ മിഴികൾ അവനിലേക്ക് നീട്ടി……

” ദേഷ്യാണോ എന്നോട് ?”

അത്  കേട്ടപ്പോൾ അവളിൽ നോവിൽ പുരണ്ട ഒരു ചിരിയുതിർന്നിരുന്നു …

ശ്രീ ഭുവൻ്റെ മുഖത്ത് നിന്നും ആ മിഴികൾ മെല്ലെ മറ്റെങ്ങോ എത്തി നിന്നു….

“നേരം ണ്ട് ച്ചാൽ ഒരു കഥ പറയട്ടെ ആതിരാ,

ഒരു പാവം ഒരു രാജകുമാരിയെ പ്രണയിച്ച കഥ… “

മിഴികൾ വീണ്ടും ശ്രീ ഭുവനിലേക്ക് തിരിഞ്ഞു …

മെല്ലെ അവളുടെ കൈയ്യിൽ പിടിച്ച് അടുത്തുള്ള തടിക്കസേരയിൽ ഇരുത്തി….. തൊട്ടടുത്തുള്ള മേശയിൽ ഇരുന്ന് ചെറിയ പുഞ്ചിരിയോടെ അവളെ നോക്കി…

നടക്കുന്നത് സത്യമോ സ്വപ്ന മോ എന്ന് ഇപ്പഴും മനസിലാവാതെ തന്നെ തന്നെ നോക്കുന്നവളെ……

ഇരുകൈയും കുത്തി മേശമേൽ ഇരിക്കുന്നവൻ്റെ മിഴികൾ ദൂരേക്ക് പാഞ്ഞു, ഒപ്പം മനസ്സും ….

“ഒരു പാവം കുഞ്ഞു ശാന്തിക്കാരൻ ഉണ്ടായിരുന്നു, ദാനം കൊടുത്ത് കഴുത്തറ്റം പൊന്തിയ കടത്തിൽ ഒരമ്മയേയും മൂന്ന് കുഞ്ഞുങ്ങളേയും മറന്ന് ഒരു മുഴം കയറിൽ ജീവിതം തീർത്ത ഒരു അച്ഛൻ നമ്പൂതിരിയുടെ മൂത്ത മകൻ, ശ്രീ ഭുവൻ…

താഴെയുള്ള രണ്ട് പെങ്ങമ്മാരെയും ഒന്നുമറിയാത്ത ഒരമ്മയെയും എട്ടാം വയസിൽ എറ്റെടുക്കേണ്ടി വന്നവൻ,

കീഴ്ശാന്തിയായി കിട്ടുന്ന നാണയത്തുട്ടിൽ ഒരു കുടുംബത്തെ നോക്കാൻ പെടാപ്പാട് പെട്ടവൻ….

പാതി നിറഞ്ഞ വയറുമായി അവൻ്റെ മുന്നിൽ നിറഞ്ഞ് ചിരിക്കുന്ന പെങ്ങൻമാരെ കണ്ട് ചങ്കിൽ ചോര പൊടിച്ചവൻ…

മൂന്ന് നേരം അവർക്ക് ആഹാരം എന്നതിനപ്പുറം ഒരിക്കലും അവൻ മറ്റൊന്നും സ്വപ്നം കണ്ടിരുന്നില്ല..

ആ കുറുമ്പി പെണ്ണിനെ കാണും വരെ..

മേലേടത്തെ പ്രതാപിയായ മാധവമേനോൻ്റെ ഒറ്റ മകൾ,

ആതിര മാധവ് “””

അന്നവളുടെ അരങ്ങേറ്റമായിരുന്നു ..

അമ്പലത്തിലും…..

ഈ ഇടനെഞ്ചിലും….

എന്തോ പിന്നെയാ പെണ്ണ് ഉള്ളിൽ നിന്ന് പോയില്ല….

ആരും കാണാതെ, അവൾ പോലും അറിയാതെ അവളെ ഈ നെഞ്ചിൽ കൊണ്ട് നടന്നു….

വർഷങ്ങൾ ……

ഒരു നാൾ കണ്ടു നിലയില്ലാത്ത വെള്ളത്തിൽ മുങ്ങിത്താഴുന്നത് …

പിന്നെ ഒന്നും ഓർത്തില്ല ചാടി വെള്ളത്തിലേക്ക് …..

നെഞ്ചോട് ചേർക്കുമ്പോൾ പ്രാർത്ഥനയായിരുന്നു അവൾക്കൊന്നും വരുത്തല്ലേ കണ്ണാന്ന്…

അവൾ കണ്ണു തുറക്കുംവരെക്കും വല്ലാത്ത വീർപ്പുമുട്ടായിരുന്നു …

ഒടുവിൽ കണ്ണു തുറന്നപ്പോൾ നെഞ്ചോട് ചേർത്തിരുന്നു ഞാൻ….

അപ്പഴാ നനഞ്ഞൊട്ടിയ അവളുടെ ദേഹം കാണണേ, മേൽമുണ്ടെടുത്ത് പുതപ്പിക്കുമ്പഴും ഒരു പൂച്ചക്കുഞ്ഞിന്നെ പോലെ വിറക്കുന്നുണ്ടായിരുന്നു പെണ്ണ് …..

പിന്നെ അവളു മാത്രമായിരുന്നു ലോകം…

എവിടെയും അവളെ മാത്രം കാണായി …..

പിന്നെ വരക്കുന്ന ചിത്രം മുഴുവൻ അവളുടേതായി ….

ഒരിക്കൽ കണ്ടുവന്ന  അമ്മ അത് കണ്ട് എന്നോട് ചോദിച്ചു

മേനോൻ സാറിന്റെ കാരുണ്യത്തിൽ കഴിഞ്ഞിട്ട് എന്തിന്നാ ഈ നന്ദികേട് കാണിച്ചത് എന്ന് …

സ്നേഹിച്ചിട്ട്, ഈ നരകത്തിലേക്ക് കൂട്ടി ആ കുട്ടിയെ കൂടെ വിഷമിപ്പിക്കണോ എന്ന്? സ്നേഹം എന്നാൽ മറ്റുള്ളവരെ വിഷമത്തിലാക്കുന്നതല്ല എന്ന് …

അത് കേട്ട് ആദ്യം അമ്മയോട് ദേഷ്യായിരുന്നു …

പിന്നെ കുറേ കരഞ്ഞു..

അതേ ആതിര ഞാൻ ആദ്യമായി കരഞ്ഞത് അന്നാ …..

ഒടുവിൽ മനസ് കലങ്ങി തെളിഞ്ഞപ്പോൾ ഒരു തീരുമാനം എടുത്തിരുന്നു… ശ്രീ ഭുവൻ,

തന്നെ ഞാനായിട്ട് എൻ്റെ ഈ പ്രാരാബ്ദക്കടലിലേക്ക് മുങ്ങിത്താഴാൻ കൂട്ടില്ല എന്ന് …

വിധി പിന്നെയും തോൽപ്പിച്ചെടോ എന്നെ ഞാൻ തന്നെ സ്നേഹിക്കുന്നതിൻ്റെ പതിൻമടങ്ങ് തന്നിൽ നിറച്ച് …

തന്നെ ഓരോ തവണ അകറ്റുമ്പോഴും പിടഞ്ഞത് എൻ്റെ നെഞ്ചായിരുന്നു ..

ചോര പൊടിഞത് ഈ ചങ്കിനകത്തായിരുന്നു …

എല്ലാം പറഞ്ഞ് കിതക്കുന്നവനെ നിർവികാരതയോടെ നോക്കി അവൾ

” ഇപ്പോ…..? ഇപ്പോ എന്താ ശ്രീമാഷേ പിന്നെ ഒക്കെ തുറന്ന് പറഞ്ഞത്??”

“എല്ലാം എല്ലാം ഞാനറിഞ്ഞു… ആതിര…. “

” എന്നു വച്ചാൽ….”

“താൻ മേലേത്തെ…… “

“ഹോ… അറിഞു ലേ… അതെ ഞാൻ മേലേടത്തെ കുട്ടിയല്ല.. ഒരു വാല്യക്കാരൻ്റെ കുട്ടിയാ….. അതും അനാഥ …..”

“ആതിരാ…..!!!! “

മിഴി നിറഞ്ഞ് ഉയർന്ന ശബ്ദത്തിൽ നെഞ്ച് പൊടിഞ്ഞ് പറയുന്നവളെ ശാസനയോടെ വിളിച്ചു…..

“ആതിരയാ…. ശ്രീ മാഷ് ഒന്ന് നോക്കാൻ നോമ്പ് നോറ്റ ആതിര….. കരഞ്ഞ് പ്രാർത്ഥിച്ച ആതിര …. അത് പക്ഷെ ഈ മനസിലെ പ്രണയത്തിനായി ആയിരുന്നു ശ്രീ മാഷെ… ഇതിൻ്റെ പേര് പ്രണയമല്ല … സഹതാപമാ… ആതിരക്കത് വേണ്ട…. വേണ്ട!”

മുഖം പൊത്തി കരഞ് വാതിൽ തുറന്ന് പോകുന്നവളെ നോവോടെ നോക്കാനെ ശ്രീക്ക് കഴിഞ്ഞുള്ളൂ…

ഹോസ്റ്റൽ മുറിയിൽ കയറി ഏറെ നേരം കരഞ്ഞു ആതിര…

ഓരോരുത്തരും മാറി മാറി വിളിച്ചു….

പക്ഷെ ഫോൺ എടുക്കാൻ തോന്നിയില്ല ..

പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു… അവിടെയും ദുസ്വപ്നങ്ങൾ മാത്രം കൂട്ടിനെത്തി…..

അവൾ തനിച്ചാവുന്ന തരം സ്വപ്നങ്ങൾ …

ശബ്ദമില്ലാതെ ആരോരുമില്ലാതെ ആരൊക്കെയോ പടുകുഴിയിലേക്ക് എറിയുന്ന ഭീതിയേറ്റുന്ന സ്വപ്നങ്ങൾ:

അതിൻ്റെ ഭീകരതയിൽ ഉണർന്നവളെ ഞെട്ടിച്ച് ഫോൺ അടിച്ചു…..

അറിയാത്ത നമ്പർ…

എന്തോ ഒരുൾ പ്രേരണയാൽ ചെവിയോട് ചേർത്തു…..

“ആതിരാ…. “

ഉറച്ചതെങ്കിലും ആർദ്രമായിരുന്നു ആ വിളി…

മറുപടി പറയാനാവാത്ത വിധം അവളുടെ മിഴികൾ നിറഞ്ഞ് വന്നു,

ശബ്ദം തൊണ്ടയിൽ തങ്ങി നിന്നു…

(തുടരും)

 

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

 

2/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!