Skip to content

നിർമ്മാല്യം – ഭാഗം 7

nirmalyam-novel

ബാക്കി വെള്ളം വായിലേക്ക് കമഴ്ത്തി ബോട്ടിൽ അവളുടെ ദേഹത്തേക്കിട്ട് കഷ്ട്ടപ്പെട്ട് ആ കയ്യും വച്ച് കാറിൽ പറന്ന് പോകുന്നവനെ നോക്കി ആതിര,

ഒരു വീട്ടിൽ കഴിയേണ്ടവർ, തനിക്ക് ഏട്ടന്നായി വരേണ്ടവൻ, അവന് പക്ഷെ തന്നെ കാണുന്നത് പോലും കലിയാണ് ….

വാട്ടർബോട്ടിൽ അടച്ച് ബാഗിലേക്ക് വച്ച് ഒന്നുകൂടി കാർ പോയ വഴിയിലേക്ക് നോക്കി നിന്നു ആതിര …

കാറ് കണ്ണിൽ നിന്നും മറഞ്ഞിരുന്നു അപ്പോഴേക്ക് ….

പക്ഷെ അത്രയും നേരം സൈഡ് മിററിലൂടെ അവളെ തന്നെ നോക്കിയ ചുവന്ന കണ്ണുകൾ മാത്രം അവൾ കണ്ടിരുന്നില്ല ….

അതിലെ ഭാവം അറിഞ്ഞിരുന്നില്ല …..

നേരത്തെ കയറി വന്ന ആതിരയെ കണ്ട് എന്താ ഇത്ര നേരത്തെ എന്ന് വരദ ചോദിച്ചിരുന്നു,

തലവേദന എന്ന കാരണവും പറഞ്ഞ് അവൾ മുറിയിലേക്ക് നടന്നു….

തിളച്ചുമറിയുന്ന മനസുമായി ഷവറിനു ചുവട്ടിൽ നിന്നു ഒത്തിരി നേരം,

പക്ഷെ അതിനുമായില്ല അവളുടെ ഉള്ളിലെ നീറ്റൽ മാറ്റാൻ …

മെല്ലെ ബെഡിൽ വന്നിരുന്നവൾ, കൈ നീട്ടി ആ കൃഷ്ണൻ്റെ കിചെയിൻ എടുത്തു,

ഇതുവരെ പ്രണയഭാവമാണതിൽ കാണാൻ കഴിഞ്ഞതെങ്കിൽ ഇത്തവണ വെറും നിർമ്മികാരതയായിരുന്നു ഭഗവാൻ്റെ മുഖത്തും,

അതവളെ വീണ്ടും വീണ്ടും നോവിച്ചു, വളരെ ആഴത്തിൽ …

ഒന്നുറക്കെ കരയാൻ പോലും ആവാത്ത വിധം കരച്ചിലെല്ലാം തൊണ്ടക്കുഴി വരെ വന്ന് മൃതിയടഞു ..

എങ്കിലും അവൾ നിശബ്ദമായി കരഞ്ഞു….

അലറി അലറി, ഭ്രാന്തിയെ പോലെ ആർക്കും കേൾക്കാൻ കഴിയാതെ,

സ്വയം നഷ്ടപ്പെട്ട് ….

ആവോളം കരഞ്ഞു…

ഒടുവിൽ തളർന്നവൾ ഒന്നു മയങ്ങി…

വരദ ശല്യപ്പെടുത്തണ്ടെന്നു കരുതി അവളെ വിളിച്ചതും ഇല്ല ….

അച്ഛനും ഏട്ടനും വന്നതിന് ശേഷം അരുണാണ് അവളെ വിളിച്ചത്..

ഞെട്ടി എണീറ്റവളുടെ മുഖത്തേക്ക് അരുൺ നോക്കി,

കണ്ണൊക്കെ വീക്കി, മുഖമൊക്കെ വീർത്ത് ….

അനിയത്തിയെ കണ്ട് അയാളുടെ ഉള്ള നൊന്തു…

“എന്താടാ ആതു… വയ്യേ ഏട്ടന്റെ കുട്ടിക്ക് “

“ഒന്നൂല്യ ഏട്ടാ ഏട്ടന് വെറുതേ തോന്നണതാവും….. ചെറിയ ഒരു തലവേദന ഉണ്ടായിരുന്നു…. ദേ ഇപ്പോ ഒന്ന് കിടന്നപ്പോ അതും മാറി… “

“ഒന്നൂല്യാലോ ഏട്ടൻ്റെ കുട്ടിക്ക്?”

”ഇല്യാന്നേ”

തന്നെ കേന്ദ്രമാക്കി പൊയ്ക്കൊണ്ടിരിക്കുന്നതാണ് ആ വീടെന്ന് ആതിരക്ക് അറിയാമായിരുന്നു ….

അവൾ തളർന്നാൽ അവർക്കത് താങ്ങാൻ പറ്റില്ലെന്നും …..

ഇല്ലാത്ത സന്തോഷം അഭിനയിക്കാൻ ഏറെ കഷ്ടപ്പെടു അവൾ…

എങ്കിലും ഭംഗിയായി ആടിത്തീർത്തു,

വരദയുടെ, മാധവമേനോൻ്റെ ‘അരുണിൻ്റെ എല്ലാം ആതുവായി ….

തല്ല് കൂടി, കൊഞ്ചി” ചിണുങ്ങി ….

എന്നിരുന്നാലും ഒരു വലിയ സങ്കട കടൽ ഉള്ളിൽ ഇരമ്പിയാർത്തിരുന്നു…

അവളെ പിടിച്ചുലച്ചിരുന്നു….

ഏറെ വൈകിയിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല :..

കണ്ണടച്ചാൽ തെളിയുന്നത് ശ്രീമാഷായിരുന്നു,

അയാളോട് ചിരിക്കുന്ന ഉണ്ണിമായയായിരുന്നു..

അവരുടെ മാത്രം ലോകമായിരുന്നു …

അതവളെ വീണ്ടും വീണ്ടും വാശിയോടെ നോവിച്ചു…..

ഉള്ളു നൊന്ത് ഇരുമിഴിയിലുമത് ചാലിട്ടൊഴുകി …..

ജീവിതം മടുത്തു എന്നവൾ ആരോടൊക്കെയോ പുലമ്പി പരാതി പറഞ്ഞു,

അച്ഛനും അമ്മയും ഏട്ടനും വീണ്ടും ഉത്തരം കിട്ടാത്ത സമസ്യയായി വീണ്ടും മുന്നിൽ തെളിഞ്ഞു ……..

അതിനുത്തരം കിട്ടാതാ പെണ്ണ് വീണ്ടും പിടഞ്ഞു ….

ഒടുവിൽ ഒത്തിരി കൂട്ടലിനും കുറക്കലിനും ശേഷം

തൻ്റെ വീട്ടുകാർക്കവൾ മുൻതൂക്കം നൽകി,

അവളുടെ ജീവനേക്കാൾ ….,

എത്ര സ്നേഹിച്ചിട്ടും അതിലൊരു കണിക പോലും തിരിച്ചു കൊടുക്കാത്ത തൻ്റെ  പ്രണയന്നേക്കാൾ ……

പുലർച്ചയായി ഒന്നുറങ്ങിയപ്പോൾ…

പക്ഷെ ഒരുറച്ച തീരുമാനം ആ മനസിൽ ഉണ്ടായിരുന്നു …

തിരിച്ചു കിട്ടാത്ത നോവ് മാത്രം പകരം നൽകിയ ആ പ്രണയത്തിനിനി അടിമപ്പെടില്ല എന്ന്……

പിറ്റേ ദിവസം കേളേജിലേക്ക് തിരിക്കുമ്പോൾ റൂമിൽ കണ്ണുടക്കിയത് ആ കീ ചെയിനിൽ ആയിരുന്നു …

എത്ര ഭംഗിയായി അഭിനയിക്കുമ്പോഴും ചിലതൊക്കെ അടിപതറാനായി കാത്തു നിൽക്കും.

അവളത് ഊരി വേദനയോടെ കബോർഡിനുള്ളിൽ വച്ചു…

” ഇനിയെനിക്ക് വേണ്ടാ! ഒത്തിരി മോഹിച്ചു, തന്നില്ലല്ലോ?

ഈ പൊട്ടിപ്പെണ്ണ് സന്തോഷിക്കും ന്ന് കരുതീട്ടല്ലേ……

എല്ലാം പാതിക്ക് വച്ച് തട്ടി തെറുപ്പിച്ചേ …? “

അത്രയും പറഞ്ഞാ കബോർഡിന്റെ വാതിൽ അടക്കുമ്പോൾ ഒരിക്കൽ കൂടിയാ മിഴി നിറഞ്ഞു …

പക്ഷെ വാശിയോടെ അവളത് തുടച്ചു മാറ്റി….

രാവിലെ കോളേജിലേക്കായി ഇറങ്ങിയതായിരുന്നു ഗൗരി …

സ്കൂട്ടിയിൽ കയറി പാതിവഴിയിലെത്തിയപ്പോൾ കുറേ ബൈക്കിൽ ആരൊക്കെയോ തന്നെ പിന്തുടർന്ന് വരുന്നതവൾ കണ്ടു…

ശരിക്കും ഭയപ്പെട്ടു മെല്ലെ അവൾ വണ്ടിക്ക്  സ്പീഡു കൂട്ടി…

അപ്പഴേക്കും നാലു ബൈക്കിലായി എത്തിയവർ അവൾക്ക് ചുറ്റും നിരന്നിരുന്നു….

ഭയത്തോടെ അവൾ സഹായത്തിനായി ചുറ്റും നോക്കി.

വിജനമായിരുന്നു അവിടം ::

ആകെ ഭയം വന്ന് മൂടുന്നത് അവൾ അറിഞ്ഞു…..

അതിലൊരുത്തൻ ഇറങ്ങി വന്ന് അവളെ ആകമാനം കണ്ണാലെ ഉഴിഞ്ഞെടുത്തു…

വെറുപ്പോടെ ഗൗരി തല തിരിച്ചു….

” അർജുൻ സാറിൻ്റെ പെങ്ങളല്ലിയോ ??”

മറ്റൊരുത്തൻ വിനയം അഭിനയിച്ച് പറഞ്ഞു

ഗൗരി അതിന് മറുപടി പറയാതെ, നിന്നു…

” കൊള്ളാം,  ചേട്ടൻ തല്ലു കൊള്ളിയാണെങ്കിലും അനിയത്തി കൊളളാം….. അവടെ തീർക്കേണ്ട കണക്ക് ഇവിടെ തീർത്താലും മതിയല്ലേ മാർട്ടിനേ,….”

ദേഷ്യവും സങ്കടവും നുരഞ്ഞ് പൊന്തുന്നുണ്ടായിരുന്നു അവൾക്ക് …

” വണ്ടി മാറ്റ് നിക്ക് പോണം”

എന്ന് അവളുടെ വണ്ടിക്ക് കുറുകെ ബൈക്ക് നിർത്തി ആക്സിലേറ്റർ കൊടുക്കുന്നവന്നെ നോക്കി ഗൗരി പറഞ്ഞു…

“എന്താ മോളൂ ഇത്ര ധൃതി… ചേട്ടനുമായി ചില കണക്കുകൾ തീർക്കാനുണ്ടേ എന്നിട്ട് പോയാ മതിയെന്നേ “

ഗൗരിക്ക് നല്ല പേടി തോന്നി…

അവൾ കരച്ചിലിൻ്റെ വക്കത്തെത്തി…

ഇതിനിടയിൽ ഒരുത്തൻ അവളുടെ ബൈക്കിൻ്റെ കീ കയ്യിലാക്കി:…

മറ്റൊരുത്തൻ വന്ന് അവളുടെ കൈയ്യിൽ കയറി പിടിച്ചു,

അറിയാതെ അവൾ അവൻ്റെ കരണം പുകയുന്ന വിധത്തിൽ ഒരെണ്ണം കൊടുത്തു…..

അതോടെ അവൻ എ ടീ എന്നും പറഞ്ഞ് അവളിലേക്കാഞ്ഞടുത്തു

(തുടരും)

 

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

 

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!