Skip to content

ആത്മസഖി – ഭാഗം 18

aathmasakhi

“സോ… സോറി വേ.. വേണം എന്ന് വച്ചല്ല ഇ.. ഇന്നലെ അങ്ങനെ പറഞ്ഞത്… സോ. സോറി.. “

അഭിമന്യുന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് അത്ഭുതം തോന്നി. ആദ്യം ആയാണ് ഒരു അധ്യാപകൻ ക്ഷമ ചോദിക്കുന്നതൊക്കെ അവൾ കാണുന്നത്..

“എനിക്ക് അതൊന്നും കുഴപ്പം ഇല്ല സാർ.. ‘.

അവൾ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

“ത.. തന്റെ പേര് എന്താ…? “

അഭിമന്യുവും പകരം ഒരു പുഞ്ചിരി നൽകി കൊണ്ട് ചോദിച്ചു.

“ഋതിക… “

എവിടെ നിന്നോ വീശി വന്ന തെന്നൽ അവളുടെ മുടിയിഴകളെ ചുംബിച്ചു കൊണ്ട് കടന്നു പോയി …

“ന… നല്ല പേര്… ര.. രാധ എന്നാണ് അതിന് അ.. അർത്ഥം.. “

അവൻ അത് പറഞ്ഞതും അവളുടെ മിഴികൾ വിടർന്നു..

“താങ്ക്യൂ സാർ ആദ്യം ആയിട്ടാണ് ഒരാൾ എന്റെ പേരിന്റെ അർത്ഥം എനിക്ക് പറഞ്ഞു നൽകുന്നത് .. “

അവരുടെ സംസാരം പിന്നെയും നീണ്ടു പോയി.. പുസ്തകങ്ങളും പ്രകൃതിയും എല്ലാം അതിൽ കടന്നു വന്നു..

ഇടക്ക് ക്ലാസ്സിൽ കേറാൻ ഉള്ള ബെൽ അടിച്ചപ്പോൾ ആണ് ഇരുവർക്കും സമയത്തെ കുറിച്ച് ബോധം വന്നത്…

അന്ന് ക്ലാസ്സിൽ എത്തിയ അഭിമന്യു ഇന്നലെ തോറ്റു പിന്മാറിയ അഭിമന്യു ആയിരുന്നില്ല… അവന്റെ കുറവുകളെ തരണം ചെയ്ത് എങ്ങനെ മുൻപോട്ട് പോകാം എന്ന് അവൻ പഠിച്ചു കഴിഞ്ഞിരുന്നു …

ചെറിയ വിക്ക് ഉണ്ടെന്ന് ഒഴിച്ചാൽ അവന്റെ ക്ലാസ്സ്‌ എല്ലാവർക്കും പ്രിയപ്പെട്ടതായി മാറി…അനൂപ് നെ ക്ലാസ്സ്ന്റെ ഇടയിൽ ചോദ്യം ചോദിച്ചു പോലും അഭിമന്യു ബുദ്ധിമുട്ടിക്കാത്തത്തിൽ ചിലർക്ക് എങ്കിലും പരിഭവം ഉണ്ടായിരുന്നു…

“ഋ… ഋതിക.. “

വൈകുന്നേരം കോളേജ് വിട്ട് വീട്ടിലേക്ക് പോകാൻ തുടങ്ങിയ ഋതുനെ അഭിമന്യു വിളിച്ചു…

“എന്താ സാർ…? “

ഋതു ബഹുമാനപൂർവം ചോദിച്ചു..

“ത… താൻ രാവിലെ വായിച്ചു കൊണ്ടിരുന്ന പു.. പുസ്തകം എനിക്ക് ഒന്ന് തരോ…? “

അഭിമന്യു അത് ചോദിച്ചതും അവൾ പുഞ്ചിരിയോടെ ബാഗിൽ നിന്നും പുസ്തകം എടുത്ത് അവന് നേരെ നീട്ടി…

“ഞ… ഞാൻ വായിച്ചിട്ട് ത..”

“സാർ വായിച്ചിട്ട് തിരികെ നൽകിയാൽ മതി… “

അവൾ അത്രയും പറഞ്ഞ് കൊണ്ട് തിരികെ നടന്നപ്പോൾ അവൻ ആ പുസ്തകത്തിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചു…

ബാല്യകാലസഖി… ഒരു ചെറു പുഞ്ചിരിയോടെ അവൻ ആ പുസ്തകം ചേർത്ത് പിടിച്ചു…

കോളേജിൽ നിന്നും ഋതു നേരെ പോയത് ഹോസ്പിറ്റലിൽ ആയിരുന്നു.. രണ്ട് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ലച്ചുനെ ഡിസ്ചാർജ് ചെയ്യും എന്ന വാർത്ത സത്യത്തിൽ ഋതുവിന് ആശ്വാസം പകർന്നു.. കാരണം ലച്ചു ഇല്ലാത്ത ദിനങ്ങൾ ഒക്കെയും ക്ലാസ്സിൽ അവൾ അത്ര ഏറെ ഒറ്റപ്പെട്ടിരുന്നു…

ഇന്നത്തെ വിശേഷങ്ങൾ ഒന്നുവിടാതെ അവൾ എല്ലാം ലച്ചുവിനോട് പറഞ്ഞു.

ഒരു കൊച്ച് കുഞ്ഞിന്റെ കൗതുകത്തോടെ ലച്ചു അതെല്ലാം കേട്ടിരുന്നു.

“അങ്ങനെ നീയും സാർ ഉം തമ്മിൽ കൂട്ടായി അല്ലേ..? “

ലച്ചു കള്ള ചിരിയോടെ ചോദിച്ചു.

“പാവം ആണെന്ന് തോന്നുന്നെടി.. കുറെ നേരം ഞങ്ങൾ സംസാരിച്ചു.. പുള്ളിയും എന്നെ പോലെ പുസ്‌തകങ്ങളും ആയിട്ടാണ് കൂട്ട്.. ചിലപ്പോൾ എന്നെ പോലെ പുള്ളിയും ഒറ്റപ്പെട്ടിട്ടുണ്ടാവും… “

ഋതു അത് പറഞ്ഞപ്പോൾ ലച്ചുവിന്റെ ഹൃദയത്തിൽ എവിടെയോ ഒരു നോവ് പടർന്നു..

“നീ ആ മൈൻഡ് സെറ്റിൽ ആണോ ഇപ്പോഴും അത് വേണ്ടടാ… “

ലച്ചു ഋതുവിന്റെ  വലത് കൈ അവളുടെ കൈക്കുള്ളിൽ ആക്കി കൊണ്ട് പറഞ്ഞു.

“ഹേയ് അങ്ങനെ ഒന്നും ഇല്ല ഞാൻ ഇപ്പോൾ ഹാപ്പി അല്ലേ മുത്തേ… “

ഋതു ലച്ചുവിന്റെ മൂക്കിൽ  പിടിച്ചുകൊണ്ടു പറഞ്ഞു.

“എനിക്ക് നിന്നെ ഇങ്ങനെ കാണാൻ ആണ് ഇഷ്ടം… “

ലച്ചു ഋതുവിന്റെ തോളിൽ ചാരി ഇരുന്ന് കൊണ്ട് പറഞ്ഞു…

ഋതു തിരികെ പോകും മുൻപ് കീർത്തിയെയും കേറി കണ്ടിട്ട് ആണ് പോയത്…

ഇന്ന് പക്ഷേ കീർത്തിക്ക് ഒപ്പം പ്രമോദ് ഉണ്ടായിരുന്നില്ല .. അവൻ നല്ല കുട്ടി ആകുന്നതിന്റെ ഭാഗം ആയിട്ട് അമ്പലത്തിൽ പോക്ക് തുടങ്ങിയിരുന്നു.. അത് മാത്രം അല്ല എപ്പോഴും ഹോസ്പിറ്റലിൽ നിന്നാൽ അത് കീർത്തിയുടെ അമ്മ സൗമ്യക്കും സംശയം തോന്നും എന്ന ഒരു കാരണം കൂടി അതിന് പിന്നിൽ ഉണ്ടായിരുന്നു..

ഋതു വീട്ടിൽ എത്തി പണ്ടത്തെ പോലെ കുളിച്ചു ഭക്ഷണം കഴിച്ചു പഠിക്കാൻ ഇരുന്നു. ജാനവും അവൾക്ക് ഒപ്പം ഇരുന്ന് പഠിത്തത്തിൽ സഹായിച്ചു…

പഠിത്തം ഒക്കെ കഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോൾ ജാനവ് അവൾക്ക് അരികിലായി വന്ന് ഇരുന്നു…

“ഋതു… നമ്മുക്ക് കുറച്ച് നേരം ബാൽക്കണിയിൽ പോയി ഇരുന്നാലോ…? “

ജാനവ് അത് പറയാൻ കാത്തിരുന്നത് പോലെ അവൾ ചാടി എഴുന്നേറ്റ് ബാൽക്കണിലേക്ക് പോയി…

അവിടുത്തെ അവളുടെ സ്ഥിരം ചൂരൽ ഊഞ്ഞാലിൽ അവൾ ഇരുന്നു..

“ഋതു … നിനക്ക് ഇന്നത്തെ ദിവസത്തെ കുറിച്ച് എന്താ തോന്നുന്നേ…? “

ജാനവ് തന്റെ പതിവ് സീറ്റിൽ ഇരുന്ന് കൊണ്ട് ചോദിച്ചു…

“എന്ത് തോന്നാൻ നല്ല ദിവസം… “

അവൾ ഒറ്റ വരിയിൽ മറുപടി പറഞ്ഞു.

“നിന്റെ കണ്ണുകളിൽ ഇന്ന് പതിവിൽ ഏറെ തിളക്കം ഉണ്ട് … ‘

ജാനവ് അത് പറഞ്ഞപ്പോൾ അവൾ വെറുതെ ചിരിച്ചു…

“അഭിമന്യുവിനെ കുറിച്ച് എന്താ അഭിപ്രായം …? “

ജാനവ് അവൾക്ക് അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു  .

“നല്ല ആളാണെന്ന് തോന്നുന്നു… ഒരു സാർ എന്നതിൽ ഉപരി നല്ലൊരു സുഹൃത്തിനെ പോലെ തോന്നി… “

ഋതു അത് പറഞ്ഞപ്പോൾ ജാനവ് അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു   …

“അയാളും നിന്നെ പോലെ ആണെന്ന് തോന്നിയോ..? നീ അങ്ങനെ ലച്ചുനോട് പറയുന്നത് ഞാൻ കേട്ടു  … “

ജാനവ് അത് പറഞ്ഞതും ലച്ചു ഒരു പിരികം ഉയർത്തി അവനെ നോക്കി…

“അപ്പോൾ ഞാൻ ആരോട് എന്ത് സംസാരിക്കുന്നു എന്ന് ഒളിച്ചു നിന്ന് കേൾക്കുക ആണല്ലേ പണി .. “

ഋതു പറഞ്ഞത് കേട്ട് ജാനവ് ഉറക്കെ ചിരിച്ചു..

“എന്റെ പൊന്ന് ഋതു.. നീ എവിടെ ആണോ അവിടെ ഞാനും ഉണ്ടാകും… “

ജാനവ് അത് പറഞ്ഞപ്പോൾ ഋതുവും ചിരിച്ചു…

“ഞാൻ വെറുതെ പറഞ്ഞത് അല്ലേ മാഷേ…. “

ഋതു അത് പറഞ്ഞും കൊണ്ട് ആകാശത്തേക്ക് നോക്കി…

ആകാശത്ത് അന്ന് പതിവിൽ ഏറെ നക്ഷത്രങ്ങൾ ഉണ്ടായിരുന്നു .

“നമ്മൾ കാരണം ഒരാളുടെ ഉറക്കം നഷ്ടപ്പെട്ട് നമ്മളെക്കുറിച്ചുള്ള ചിന്തകളിൽ അയാൾ  അലിഞ്ഞു ചേരുന്നതും ഒരു സുഖം ആണ്… “

അവൻ പറഞ്ഞതൊന്നും മനസിലാകാതെ അവൾ അവനെ നോക്കി….

“ആരുടെ ഉറക്കമാ പോയേ….? “

ഋതു സംശയത്തോടെ ചോദിച്ചു….

“അതൊക്കെ ഉണ്ട് …. വാ വന്ന് കിടന്നു ഉറങ്ങിയേ .. “

ജാനവ് ഒരു കള്ള ചിരിയോടെ അവളെയും കൊണ്ട് മുറിയിലേക്ക് പോയി….

ഈ സമയം അഭിമന്യു തന്റെ മുറിയിൽ ഇരുന്ന ഋതു നൽകിയ പുസ്തകം വായിക്കാൻ എടുത്തു….

അവൻ വെറുതെ പുസ്തകത്തിന്റെ പുറം ചട്ടയിലൂടെ വിരൽ ഓടിച്ചു…

കട്ടിലിലേക്ക് അവൻ ചാരി ഇരുന്ന് കൊണ്ട് പുസ്തകം വായിക്കാൻ തുടങ്ങി.. പക്ഷേ വായിക്കുമ്പോൾ എല്ലാം അവന്റെ ഉള്ളിൽ ഋതുവിന്റെ മുഖം തെളിഞ്ഞു വന്നു…

വായനയിൽ ശ്രദ്ധിക്കാൻ പോലും പറ്റാത്ത വിധം അവൻ ആസ്വസ്ഥൻ ആയി… പുസ്തകം അടച്ചു വച്ച് മനസിനെ ശാന്തമാക്കാൻ അവൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു  . അല്പനേരത്തെ പരിശ്രമത്തിനോടുവിൽ മനസ്സൊന്ന് ശാന്തമായപ്പോൾ അവൻ വീണ്ടും പുസ്തകം എടുത്തു…

പക്ഷേ ഓരോ താളും വായിക്കുമ്പോൾ ഋതുനെ കുറിച്ചുള്ള ചിന്തകൾ വീണ്ടും അവനിലേക്ക് ഒഴുകി എത്തി…

എത്ര ഒക്കെ ശ്രമിച്ചിട്ടും ഇന്ന് അവൾക്ക് ഒപ്പം ചിലവഴിച്ച നിമിഷങ്ങൾ മാത്രം അവന്റെ മനസ്സിൽ അങ്ങനെ തെളിച്ചതിൽ നിന്നു..

ഇന്നലെ താൻ അവളെക്കുറിച്ച് ഓർക്കാൻ ഒരു കാരണം ഉണ്ടായിരുന്നു പക്ഷേ ഇന്ന് എന്ത്കൊണ്ട് ആണ് അവൾ തന്നിൽ നിറഞ്ഞ് നില്കുന്നത് എന്ന് മനസിലാകാതെ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

അവളെ കുറിച്ച് അല്ലാതെ മറ്റ് എന്തിനെ കുറിച്ചെങ്കിൽ ഓർക്കാം എന്നവൻ തീരുമാനിച്ചു..  പക്ഷേ എന്തിനെ കുറിച്ച് ചിന്തിച്ചാലും അത് എല്ലാം അവളിൽ തന്നെ എത്തിച്ചേരുന്നത് എന്തെന്ന് ഓർത്തവൻ അത്ഭുതപെട്ടു..

ഋതുനെ കുറിച്ചുള്ള ചിന്തകൾ അവനെ വല്ലാതെ ശ്വാസമുട്ടിച്ചു… രാത്രി യുടെ ഏതോ യാമങ്ങളിൽ നിദ്രദേവി അവനെ പുൽകുന്നത് വരെ അത് അങ്ങനെ തുടർന്നു…

രാവിലെ സൂര്യകിരണങ്ങളുടെ ചുംബനം ഏറ്റു കൊണ്ടാണ് അഭി ഉണർന്നത്.. അപ്പോഴാണ് താൻ വരാന്തയിൽ കിടന്ന് ആണ് ഉറങ്ങിയത് എന്ന ബോധം അവന് വന്നത്…

താൻ എങ്ങനെ ഇവിടെ വന്നു എന്ന ചിന്ത വീണ്ടും അവനിൽ ഋതുവിന്റെ ഓർമ്മകൾ ഉണർത്തി…

“നീ എന്താ രാവിലെ വരാന്തയിൽ ഇരിക്കുന്നത് ..? “

സൗദമിനി അമ്മയുടെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ അവൻ നോക്കി… സൗദമിനി യുടെ രണ്ടാമത്തെ കുട്ടി ആണ് അഭി എന്ന അഭിമന്യു. അഭിമന്യു വിന് ഒരു ചേച്ചിയും അനിയനും ഉണ്ട്…

ചേച്ചി ആരതി വിവാഹം കഴിഞ്ഞു പത്തനംതിട്ടയിൽ ഭർത്താവിന്റെ വീട്ടിൽ ആണ്.. അനിയൻ കിച്ചു  പ്ലസ് ടു ന് പഠിക്കുന്നു.. ആളൊരു അല്പം വികൃതി ആണെങ്കിലും അഭിയുടെ വലകൈ കൂടി ആണ്…

അമ്മയോട് ജോലിക്ക് പോകണം എന്ന് മാത്രം പറഞ്ഞു കൊണ്ട് അഭിമന്യു പെട്ടെന്ന് റെഡി ആയി ഇറങ്ങി..

കോളേജിലേക്ക് പോകും മുൻപ് തന്റെ പ്രിയപ്പെട്ട റോസാചെടികൾക്ക് വെള്ളം കൊടുക്കാനും അവൻ മറന്നില്ല… അഭിമന്യുവിന് അത്യാവശ്യം ഭംഗിയുള്ള ഒരു ചെറിയ റോസാപൂ തോട്ടം ഉണ്ട്. അമ്പലത്തിൽ കൊടുക്കാൻ പോലും അതിൽ നിന്നും പൂ നുള്ളുന്നത് അവന് ഇഷ്ടമില്ല.. മിക്കപ്പോഴും നിറഞ്ഞ് പൂത്ത് അത് അങ്ങനെ സുന്ദരി ആയി നിൽക്കും…

കോളേജിലേക്ക് പോകും പോലെ ഒരു ആശ്വാസത്തിനായി ആര്യനെ കണ്ടാല്ലോ എന്ന് ചിന്തിച്ചെങ്കിലും അത് വേണ്ട എന്ന് വച്ച് കൊണ്ടവൻ നേരെ കോളേജിലേക്ക് തന്നെ പോയി…

ബൈക്ക് പാർക്ക് ചെയ്ത് ഇറങ്ങിയതും മറ്റൊരു ബൈക്ക് വന്നു അഭിമന്യുവിന്റെ ബൈക്കിൽ ഇടിച്ചു   ..

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!