Skip to content

ആത്മസഖി – ഭാഗം 21

aathmasakhi

പരിചയമില്ലാത്ത നമ്പറിൽ നിന്നും ഉള്ള കാൾ ആയിരുന്നത് കൊണ്ട് ഋതു തിരിച്ചു വിളിച്ചില്ല. അവൾ ജാനവിന്റെ തോളിൽ തലവച്ചു അങ്ങനെ ചാരി ഇരുന്നു..

അവൾ തിരിച്ചു വിളിക്കും എന്ന് പ്രതീക്ഷിച്ച്  അഭി കാത്തിരുന്നെങ്കിലും അത് ഉണ്ടായില്ല.. പിന്നെ ഉള്ള ചിന്തകൾ എല്ലാം അവൾ മനഃപൂർവം വിളിക്കാതെ ആണോ എന്നായിരുന്നു.

ഹേയ് അതിന് സാധ്യത ഇല്ല അവൾക്ക് എന്റെ നമ്പർ അറിയില്ലല്ലോ അതാവും.. അങ്ങനെ മനസ്സിൽ ചിന്തിച്ചു കൊണ്ടവൻ ഒന്നുടെ നമ്പർ ഡയൽ ചെയ്തു..

ആദ്യത്തെ റിങ്ങിൽ തന്നെ ഋതു ഫോൺ എടുത്തതും എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ അവൻ അങ്ങനെ തന്നെ  നിന്നു  .അവൻ വീണ്ടും കാൾ കട്ട്‌ ചെയ്ത് ഫോൺ മാറ്റി വച്ചു..

“ചേട്ടായി… കുറച്ച് നേരം ആയല്ലോ ഒരു കള്ള കളി എന്താണ് കാര്യം..? “

കിച്ചു ന്റെ പെട്ടെന്ന് ഉള്ള ചോദ്യം കേട്ട് അഭി ഒന്ന് പരുങ്ങി…

“എ.. എന്ത് കള്ള ക.. ക.. കളി? “

അഭി അവന് മുഖം കൊടുക്കാതെ ചോദിച്ചു..

“ഞാൻ കുറച്ച് നേരം ആയി ശ്രദ്ധിക്കുന്നു ആരെയോ വിളിക്കുന്നു.. കട്ട്‌ ചെയുന്നു.. എന്താണ് മോനെ..? “

കിച്ചു ന്റെ പറച്ചിലിൽ നിന്നും അവൻ തന്നെ ഇത്രയും നേരം  ശ്രദ്ധിക്കുക ആയിരുന്നു എന്ന തിരിച്ചറിവ് അഭിയിൽ ഒരു ചമ്മൽ പടർത്തി.

“അ… അത് “

എന്ത് പറയണം എന്നറിയാതെ അഭി കുഴഞ്ഞു..

പെട്ടെന്ന് ആണ് കിച്ചന്റെ ഫോൺ ബെൽ അടിച്ചത്  അവൻ ഫോൺ അറ്റൻഡ് ചെയ്തുകൊണ്ട് നടന്നു പോയി… സത്യത്തിൽ അവൻ പോയ ശേഷം ആണ് അഭിക്ക് സമാധാനം ആയത്…

(ഈ സമയം ഋതുന്റെ വീട്ടിൽ )

“ആരാ വിളിച്ചേ…? “

ജാനവ് ഋതുന്റെ കൈയിൽ ഇരുന്ന ഫോണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.

“ആ… എടുത്തതും കട്ട്‌ ആക്കിയില്ലേ പിന്നെ എങ്ങനെ അറിയും…? “

ഋതു ജാനവിന്റെ തോളിലേക്ക് ചാഞ്ഞിരുന്ന് കൊണ്ട് പറഞ്ഞു..

“ചിലപ്പോൾ കട്ട്‌ ആയത് ആവും താൻ തിരിച്ചു വിളിച്ചു നോക്ക്… “

ജാനവ് അത് പറഞ്ഞതും അവൾ അവനെ നോക്കി.

“വിളിക്കണോ…? “

അവൾ തെല്ലൊരു മടിയോടെ ചോദിച്ചു .

“വേണം .. “

ജാനവ് തന്നെ ആ നമ്പറിലേക്ക് കാൾ ചെയ്ത് ഫോൺ അവൾക്ക് കൊടുത്തു..

(അഭിയുടെ വീട്ടിൽ )

ശേ… വെറുതെ അവന്റെ മുൻപിൽ നാണക്കേട്ടു.. വേണ്ട ഇനി വിളിക്കണ്ട..

അഭി അങ്ങനെ മനസ്സിൽ ചിന്തിച്ചതും അവന്റെ ഫോൺ റിങ് ചെയ്തു.. ഡിസ്പ്ലേയിൽ ഋതുന്റെ നമ്പർ തെളിഞ്ഞതും അഭിയുടെ മുഖം വിടർന്നു  ..

ഒരു നിമിഷം എന്തോ എന്ന് ആലോചിച്ച ശേഷം അവൻ ഫോൺ എടുത്ത് ചെവിയോരം ചേർത്തു  ..

“ഹലോ… “

ഋതുന്റെ ശബ്ദം കേട്ടതും അവന്റെ നെഞ്ചിടിപ്പ് കൂടി.. ഇനിയും കട്ട്‌ ചെയ്താൽ അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ചിന്ത അവനിൽ മിന്നി മറഞ്ഞു പോയി.. 

“ഹ… ഹലോ .ഞ… ഞാൻ അഭിമന്യു ആ.. ആണ്… “

ടെൻഷൻ കാരണം തനിക്ക് ഒരു അല്പം വിക്ക് കൂടിയോ എന്നവൻ സംശയിച്ചു..

“സാർ ആയിരുന്നോ.. എന്താ സാർ വിളിച്ചത്…? “

ഋതുന്റെ ആ ചോദ്യത്തിന് എന്ത് മറുപടി നൽകണം എന്നറിയാതെ അവൻ കുഴഞ്ഞു.. പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യുന്നെങ്കിലും അവന്റെ നെറ്റിത്തടങ്ങളിൽ വിയർപ്പ് പൊടിഞ്ഞു . തൊണ്ട വളരുന്നത് പോലെ തോന്നി .

“അ.. അത് തന്നെ ഇന്ന് ക… കണ്ടില്ലല്ലോ.. “

ഒരുവിധം എങ്ങനെ യോ അവൻ പറഞ്ഞു ഒപ്പിച്ചു.

“അത്… ചെറിയൊരു തലവേദന അതുകൊണ്ടാ വരാഞ്ഞേ… “

അപ്പോൾ വായിൽ വന്ന കള്ളം പറഞ്ഞവൾ അഡ്ജസ്റ്റ് ചെയ്തു.

“ത.. തന്റെ ക.. കാല് ശരി ആയോ…? “

അഭി അത് ചോദിച്ചപ്പോൾ ആണ് തനിക്ക് ഇന്നലെ പറ്റിയ വിഴ്ച്ചയുടെ കാര്യം അവൾ ഓർത്തത്.. അമ്മ പോലും ചോദിച്ചില്ല എങ്ങനെ ഉണ്ടെന്ന് പക്ഷേ അഭി അത് ഓർത്തിരിക്കുന്നു എന്നത് അവളുടെ ഉള്ളിൽ എന്തോ ഒരു നനുത്ത അനുഭവം ഏകി..

അങ്ങനെ തുടങ്ങിയ സംസാരം മെല്ലെ മെല്ലെ നീണ്ടു പോയി.. അഭി തന്റെ റോസാപൂന്തോട്ടത്തെ കുറിച്ചും അമ്മയെ കുറിച്ചും എല്ലാം വാചാലൻ ആയി.

അവൾ ഓരോന്നും കേട്ട് കൊണ്ടിരുന്നു ഇടക്ക് എന്തൊക്കെയോ പറഞ്ഞെന്ന് അല്ലാതെ അവൾ കൂടുതൽ ഒന്നും സംസാരിച്ചില്ല. പക്ഷേ അവൾ അവന്റെ വർത്തമാനം ആസ്വദിക്കുക ആയിരുന്നു..

തന്റെ അമ്മക്ക് ശേഷം തന്നെ ഒരു മടിയും കൂടാതെ കേട്ടിരിക്കുന്ന ഒരാൾ ഋതു ആണെന്ന് ഓർത്തപ്പോൾ അവന്റെ ഉള്ളിൽ വല്ലാത്തൊരു സന്തോഷം തോന്നി.

ഫോൺ വെക്കും മുൻപ് അവൾ നാളെ വരും എന്ന കാര്യം ഉറപ്പിക്കാൻ അവൻ മറന്നില്ല.

ഫോൺ വെക്കുമ്പോൾ പേര് അറിയാതൊരു നൊമ്പരം അവനെ മുറിപ്പെടുത്തുണ്ടായിരുന്നു.  എങ്കിലും പതിവ് പോലെ എന്തോ ഒന്ന് അവനെ വരിഞ്ഞു മുറിക്കിയില്ല..

ഉറങ്ങാനായി കട്ടിലിലേക്ക് ചായുമ്പോൾ അവന്റെ മനസ്സ് ശാന്തമായിരുന്നു. ഇതുവരെ തോന്നാത്ത ഒരു അനുഭൂതി അവനിൽ പടർന്നു.

ഇത് പ്രണയം ആണോ…

അവൻ സ്വയം ചോദിച്ചു. പിന്നെ ഒരു കള്ള ചിരിയോടെ തലയണ കെട്ടിപിടിച്ചു. പെട്ടെന്ന് എന്തോ ഒന്ന് ഓർത്ത പോലെ അവന്റെ ഉള്ള് പിടഞ്ഞു. ഇല്ല ഇനിയും ഒന്നും ആവർത്തിക്കാൻ ആവില്ല.. അവൻ മെല്ലെ മിഴികൾ ഇറുക്കി അടച്ചു..

ഋതു ന് സത്യത്തിൽ ആ ഫോൺ കാൾ അവസാനിപ്പിക്കാൻ ആഗ്രഹം ഇല്ലായിരുന്നു. ഒരു വല്ലാത്ത അടുപ്പം അവനോട് അവൾക്ക് തോന്നി.

ഇതെല്ലാം കണ്ട് കൊണ്ട് ഒരു കള്ള ചിരിയോടെ ജാനവ് നിന്നു…

ആ രാത്രി സ്വപ്നങ്ങളുടെ ആയിരുന്നു.. ഒരു ഭാഗത്ത്‌ പ്രണയത്തിന്റെയും മറ്റൊരിടത്ത് വിരഹത്തിന്റെയും..

അടുത്ത ദിവസം അതിരാവിലെ തന്നെ ഋതു ഉണർന്നു. പതിവ് പോലെ കുളി കഴിഞ്ഞവൾ പഠിക്കാൻ ഇരുന്നു. പണ്ടൊക്കെ ഒരു ദിവസം കോളേജിൽ പോകാതെ ഇരുന്നാൽ അന്നത്തെ നോട്ട് എഴുതുന്ന ശീലം ഒന്നും ഋതുവിൽ ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ അവൾ കൃത്യം ആയി നോട്സ് എഴുതുകയും പഠിക്കുകയും ചെയുന്നുണ്ട്.

ഇന്നലത്തെ കുറവ് നികത്താൻ ആയി അവൾ എല്ലാം ഒന്നുടെ വായിച്ചു നോക്കി. ജാനവ് അവളുടെ സംശയങ്ങൾക്ക് ഉത്തരം നൽകി പഠിക്കാൻ സമ്മതിച്ചു. സമയം ആയപ്പോൾ ഇരുവരും റെഡി ആയി കോളേജിലേക്ക് ഇറങ്ങി..

“ഋതു .. ലച്ചു ഇന്ന് തൊട്ട് കോളേജിൽ വരില്ലേ… “

നടക്കുന്നതിന് ഇടയിൽ ജാനവ് ചോദിച്ചു.

“ലച്ചു മാത്രം അല്ല കീർത്തിയും ഇന്ന് മുതൽ വരും… “

അവൾ ഉത്സാഹത്തോടെ പറഞ്ഞു.

“ലച്ചു നെ നീ ശ്രദ്ധിക്കണം.. അവളുടെ കൈയിലെ മുറിവ് ന്റെ പാട് കാണുമ്പോൾ കുട്ടികൾ ഓരോന്ന് ചോദിക്കും.. ചിലരുടെ ചോദ്യത്തിന് ഒട്ടും മയം ഉണ്ടാവില്ല. അവളുടെ മനസ്സ് ആരും വിഷമിപ്പിക്കാതെ നോക്കണം… “

അതിന് അവൾ ഒന്ന് മൂളുക മാത്രേ ചെയ്തോളു എങ്കിലും ജാനവ് പറഞ്ഞതൊക്കെ ശരി ആണെന്നും അവൾക്ക് തോന്നി. മറ്റുള്ളവർക്ക് ലച്ചുനെ കൊത്തി വലിക്കാൻ ഇട്ട് കൊടുക്കില്ല എന്നവൾ സ്വയം ഉറപ്പിച്ചു..

കഴിഞ്ഞ രണ്ട് ദിവസങ്ങളായി മഴ പെയ്യുന്നത് കൊണ്ട് നല്ല തണുത്ത അന്തരീക്ഷം ആയിരുന്നു. റോഡിൽ അവിടെയും ഇവിടെയും എല്ലാം വെള്ളം കെട്ടി കിടപ്പുണ്ടായിരുന്നു . അത്കൊണ്ട് തന്നെ ഋതു സൂക്ഷിച്ചാണ് നടന്നത്  .

അവൾ കോളേജിൽ എത്തിയ ശേഷം ആണ് ലച്ചു എത്തിയത് . ലച്ചു വരും വരെ ഋതുവും ജാനവും അവരുടെ സ്ഥിരം സ്ഥലം ആയ ഗുൽമോഹറിന്റെ ചുവട്ടിൽ സ്ഥാനം പിടിച്ചു..

ലച്ചു വന്നിട്ടും മറ്റുള്ളവരുടെ ചോദ്യങ്ങളും മറ്റും ഓർത്ത് അവർ ക്ലാസ്സിൽ കേറിയില്ല.. ബെൽ അടിക്കും വരെ ഋതു അവൾക്ക് ക്ലാസ്സ്‌ നഷ്ടം ആയ ദിവസത്തെ നോട്സ് പറഞ്ഞു കൊടുത്തു .

ഇതിനിടയിൽ അഭിമന്യു അവളെ കാണാൻ ആയി ഇടക്ക് ഇടക്ക് അങ്ങോട്ടും ഇങ്ങോട്ടും കാരണം ഇല്ലാതെ നടന്നത് ഒന്നും അവൾ ശ്രദ്ധിച്ചില്ല.. അവളുടെ ശ്രദ്ധ മുഴുവൻ ലച്ചുനെ പഠിപ്പിക്കുന്നതിൽ ആയിരുന്നു.

ഋതു തന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല എന്നത് അഭിമന്യുനെ വല്ലാതെ അസ്വസ്ഥൻ ആക്കി. പക്ഷേ ഇതെല്ലാം കണ്ട് ജാനവ് ചിരിക്കുക ആയിരുന്നു. ഒരു അർത്ഥത്തിൽ അവൻ അതെല്ലാം ആസ്വദിക്കുക ആയിരുന്നു എന്ന് വേണം പറയാൻ..

ഋതുവും ലച്ചുവും ക്ലാസ്സിലേക്ക് വന്നപ്പോൾ പതിവ് ഇല്ലാതെ കീർത്തിയും അവർക്ക് ഒപ്പം ഇരുന്നു.

ഇതിൽ കീർത്തിയുടെ കൂട്ടുകാരികൾക്ക് നല്ല അമർഷം ഉണ്ടായിരുന്നു. പക്ഷേ കീർത്തി അതൊന്നും കാര്യം ആക്കിയില്ല കാരണം അവളൊന്ന് വീണു പോയപ്പോൾ ഋതു മാത്രമേ ഉണ്ടായിരുന്നോള്ളൂ.. കൂട്ടുകാർ എന്ന് കീർത്തി നെഞ്ചോട് ചേർത്ത് വച്ച ആരും തന്നെ അവളെ കാണാൻ പോലും വന്നില്ല. അത്കൊണ്ട് തന്നെ കീർത്തിക്ക് ഇനി മുതൽ രണ്ട് കൂട്ടുകാർ മാത്രം മതി എന്ന് അവൾ സ്വയം തീരുമാനിച്ചു…

നമ്മുടെ ഒരു ആത്മാർത്ഥ സുഹൃത്ത്‌ ആയിരം സമം എന്നവൾക്ക് അപ്പോൾ ആണ് മനസിലായത് .

അന്ന് ഋതുവിന് ഒപ്പം കീർത്തിയും ലച്ചുനെ ആരും നോവിക്കാതെ ചേർത്ത് പിടിച്ചു. ഋതു അവൾക്ക് പറ്റുന്ന രീതിയിൽ എല്ലാം അവർക്ക് നഷ്ടമായ ദിവസത്തെ ക്ലാസ്സ്‌ എടുത്ത് കൊടുത്തു.

അന്നും പതിവ് പോലെ അവസാനത്തെ ക്ലാസ്സ്‌ അഭിമന്യുവിന്റെ തന്നെ ആയിരുന്നു. ഋതു ന്റെ ക്ലാസ്സിൽ പഠിപ്പിക്കാൻ പോകുമ്പോൾ അഭിക്ക് ഒരു പ്രതേക ഉത്സാഹം ആണ് .

അഭിമന്യു ക്ലാസ്സിലേക്ക് വന്നപ്പോൾ ഇതാണ് നമ്മുടെ പുതിയ സാർ എന്ന് ഋതു ലച്ചുനോടും കീർത്തിയോടും സ്വകാര്യം ആയി പറഞ്ഞു.

എന്നത്തേയും പോലെ മനോഹരം ആയി അഭിമന്യു ക്ലാസ്സ്‌ എടുത്ത് തുടങ്ങി. എങ്കിലും ഇടക്ക് ഒക്കെ ഋതുവിന്റെ കണ്ണുകളിലേക്ക് അവന്റെ കണ്ണുകൾ ഉടക്കുമ്പോൾ അവൻ പതറി പോകുന്നുണ്ടായിരുന്നു . എങ്കിലും അവന് അവളെ നോക്കാതെ ഇരിക്കാൻ ആയില്ല .

അവനിലെ പതർച്ച ചെറിയ രീതിയിൽ ഋതുവിനും മനസിലാകുന്നുണ്ടായിരുന്നു. അത്കൊണ്ട് തന്നെ അവനെ നോക്കാതെ ഇരിക്കാൻ അവൾ ശ്രമിച്ചെങ്കിലും അനുസരണ ഇല്ലാത്ത കുട്ടിയെ പോലെ അവളുടെ മിഴികളും അവന്റെ നോട്ടത്തിനായി കൊതിച്ചു.

(തുടരും… )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!