Skip to content

ആത്മസഖി – ഭാഗം 27

aathmasakhi

ഋതു ന്റെ മിഴികൾ ആ ബോർഡിലേക്ക് നീണ്ടു.

മെന്റൽ ഹെൽത്ത്‌ സെന്റർ തിരുവനന്തപുരം.. ആ ബോർഡ് വായിച്ചു കൊണ്ടവൾ അവിശ്വസനീയതയോടെ അവനെ നോക്കി..

“വ.. വാ. നി.. നീ എന്റെ ജീ.. ജീവിതത്തിൽ വരും മു.. മു.. മുൻപ് ഒരാളെ കൂ.. കൂടി കാണണം.. “

അഭിമന്യു ബൈക്ക് ൽ കേറി കൊണ്ട് പറഞ്ഞു. ഇത്തവണയും എന്താ എങ്ങോട്ടാ എന്നൊന്നും ചോദിക്കാതെ അവൾ ബൈക്കിൽ ഇരുന്നു. പക്ഷേ മുൻപത്തെ യാത്ര പോലെ അവർക്ക് ഇടയിൽ പ്രണയം കൊണ്ടുള്ള മൗനം അല്ലായിരുന്നു. മറിച് രണ്ട് പേരുടെയും ഹൃദയം വല്ലാതെ പിടക്കുക ആയിരുന്നു.

തന്നെ കുറിച്ചുള്ള സത്യങ്ങൾ ഓരോന്നായി അറിയുമ്പോൾ അവൾ തന്നെ വെറുക്കുമോ എന്ന ഭയം അഭിയുടെ മുഖത്ത് നിറഞ്ഞു നിന്നു.

എന്തിനാവും അവൻ മെന്റൽ ഹോസ്പിറ്റലിൽ ആയത്.. ശരിക്കും അവന് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് ഇങ്ങനെ ഒരായിരം ചിന്തകൾ അവളുടെ ഉള്ളിൽ അലയടിച്ചു.

സൈഡ് മിററിൽകൂടി തെളിഞ്ഞു കണ്ട ഋതുവിന്റെ മുഖത്തേ ഭാവ മാറ്റം അഭിയെ വല്ലാതെ നോവിച്ചു.

അതുവരെ പ്രണയാർദ്രമായ നിമിഷങ്ങൾ എത്ര പെട്ടെന്ന് ആണ് മടുപ്പിക്കുന്ന മൗനത്തിന് വഴി മാറിയത്..

സൈഡ് മിററിൽ കൂടി അഭി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ നേരത്തെ കണ്ട ഉത്സാഹമോ നാണമോ ഒന്നും ഇല്ല എന്ന തിരിച്ചറിവ് അവനെ ചെറുതായി ഒന്ന് നോവിച്ചു.അവൾ എന്തൊക്കെയോ ചിന്തിക്കുക ആണെന്ന് മനസിലായത് കൊണ്ടാവും അവനും അവളോട് ഒന്നും ചോദിച്ചില്ല.

അവന്റെ ബൈക്ക് ചെന്ന് നിന്നത് ഇരുനില വീടിന് മുൻപിൽ ആയിരുന്നു. ഋതു ബൈക്കിൽ നിന്നും ഇറങ്ങി കൊണ്ട് ചുറ്റും നോക്കി.

വീടിന്റെ മുറ്റത്ത് രണ്ട് സൈഡിൽ ആയി വെട്ടി ഒതുക്കി മനോഹരമായി കാത്ത് സൂക്ഷിക്കുന്ന പൂന്തോട്ടം. അതിൽ വെള്ളയും പിങ്കും കളറിൽ മനോഹരമായ കടലാസ് പൂക്കൾ നിറഞ്ഞു നിൽക്കുന്നു. അതിനിടയിൽ നട്ട് പിടിപ്പിച്ചിരിക്കുന്ന കുറച്ച് റോസാ പൂക്കൾ അതും പലവർണ്ണത്തിൽ ഉള്ളത്. പക്ഷേ ഋതുന്റെ ശ്രദ്ധ പതിച്ചത് അവയിൽ ഒന്നും ആയിരുന്നില്ല വെള്ള നിറത്തിൽ അതീവ സുന്ദരി ആയി നിൽക്കുന്ന കല്യാണ സൗഗാന്ധികത്തിൽ ആയിരുന്നു.

കല്യാണി സൗഗാന്ധികം പൂത്താൽ അത് പറിക്കാൻ  ഭീമൻ വരുമെന്ന് മുത്തശ്ശി പണ്ട് പറയുമായിരുന്നത് ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

“ഋ.. ഋ.. ഋതു, വാ.. “

അഭി അവളുടെ തോളിൽ തട്ടി കൊണ്ട് വിളിച്ചു. അവൾ അവനോടൊപ്പം വീടിന്റെ വരാന്തയിൽ കേറി നിന്നതും അവൻ കാളിങ് ബെല്ലിൽ വിരൽ അമർത്തി.. നിമിഷങ്ങൾക്ക് ഉള്ളിൽ ഒരാൾ വന്ന് വാതിൽ തുറന്നു.

ഏകദേശം ഇരുപത്തി ആറ് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ വീൽ ചെയറിൽ ഇരുന്ന് കൊണ്ട് പുഞ്ചിരിക്കുന്ന മുഖത്തോടെ അവരെ അകത്തേക്ക് സ്വീകരിച്ചു.

“ഇ.. ഇ.. ഇത് എന്റെ ഫ്രണ്ട് ആ.. ആ.. ആര്യൻ.  എ..എ.. എഴുത്തുകാരൻ ആണ് ഒപ്പം സൈ.. സൈ  … സൈക്കാർട്ടിസ്റ് ഉം ആണ്.. “

അഭിമന്യു ഋതുന് ആര്യനെ പരിചയപ്പെടുത്തി. അവൾ അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

“ഇ.. ഇ.. ഇത്. “

അഭി പറയാൻ  ആര്യൻ അവന്റെ കൈ പൊക്കി മതി എന്ന് കാണിച്ചു.

“എനിക്ക് മനസിലായി. ഇത് ഋതു നിന്റെ പെണ്ണ് കറക്റ്റ് അല്ലേ .. “

ആര്യൻ അത് ചോദിച്ചതും അഭി ചെറു ചിരിയോടെ ഋതുന്റെ മുഖത്തേക്ക് നോക്കി പക്ഷേ അപ്പോഴും അവളുടെ മുഖം തെളിഞ്ഞിട്ടുണ്ടായിരുന്നില്ല .

“നിങ്ങൾ ഇരിക്ക് ഇന്ന് സുമതി ചേച്ചി ഇല്ല, അത്കൊണ്ട് ഞാൻ പോയി ചായ എടുക്കാം… “

അത്രയും പറഞ്ഞ് കൊണ്ട് ആര്യൻ വീൽ ചെയർ തിരിച്ചെങ്കിലും അഭി അവനെ തടഞ്ഞു. ശേഷം അഭി ചായ എടുക്കാം അത് വരെ നിങ്ങൾ സംസാരിച്ചു ഇരിക്ക് എന്ന് പറഞ്ഞവൻ അടുക്കളയിലേക്ക് പോയി…

ഋതു സോഫയിൽ ഇരുന്ന് കൊണ്ട് അവിടമാകെ മൊത്തത്തിൽ ഒന്ന് നോക്കി. എല്ലാം വൃത്തി ആയി അടുക്കി വച്ചിരിക്കുന്നു. സ്വീകരണമുറിയിൽ തന്നെ ഒരു ചെറിയ ലൈബ്രറി സെറ്റ് ചെയ്തിരിക്കുന്നു. പിന്നെ ജനലിന്റെ സൈഡിൽ എല്ലാം ഇളം പിങ്ക് നിറത്തിൽ ഉള്ള കട്ടനുകൾ തൂക്കിയിരിക്കുന്നു.  ചുവരിൽ പല തരത്തിൽ ഉള്ള അലങ്കാര വസ്തുക്കൾ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു.ചുവരിൽ തൂക്കിയിരുന്ന കുടുംബ ചിത്രത്തിലേക്ക് അവളുടെ നോട്ടം എത്തി. അമ്മയും അച്ഛനും ഒരു കൊച്ച് പെൺകുട്ടിയും ആര്യനും അടങ്ങുന്ന ഒരു കുടുംബചിത്രം ആയിരുന്നു അത്.

“എന്താടോ നോക്കുന്നേ.. ആരെയും കാണാത്തൊണ്ടു ആണോ..?  ദേ ഈ ചിത്രത്തിൽ കാണുന്നത് ആണ് എന്റെ കുടുംബം ഇപ്പോൾ അവർ ഇവിടില്ല ഗുരുവായൂർ പോയതാ.. തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് ..? “

ആര്യൻ ചെറു പുഞ്ചിരിയോടെ ചോദിച്ചു.

അമ്മയും അച്ഛനും അനിയനും.. “

അവൾ ചുരുങ്ങിയ വാക്കുകളിൽ ഉത്തരം ഒതുക്കി..

“ഋതുവും ആയി അവൻ വരും എന്ന് അറിയാം ആയിരുന്നു പക്ഷേ ഇത്രയും പെട്ടെന്ന് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.. തനിക്ക് അറിയാമോ അവൻ എന്തിനാ തന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന്…? “

ആര്യന്റെ ചോദ്യത്തിന് അവൾ ഇല്ല എന്ന് തലയാട്ടി..

“ഞാൻ അഭിമന്യുന്റെ സുഹൃത്ത്‌ മാത്രം അല്ല ഒരു ഡോക്ടർ കൂടി ആണ്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ അവൻ എന്റെ മേൽനോട്ടത്തിൽ ചികിത്സയിൽ ആയിരുന്നു.. “

ആര്യൻ പറഞ്ഞത് വിശ്വാസം വരാതെ ഋതു അവനെ ആശങ്കയോടെ നോക്കി.

“ഞാൻ പറഞ്ഞത് സത്യം ആണ് ഋതു.. ദേ ആ മേശ വലിപ്പിൽ ഒരു നീല ഫയൽ ഉണ്ട് അത് എടുത്ത് ഒന്ന് തുറന്ന് നോക്കു… “

അവൻ അവിടെ ഉണ്ടായിരുന്ന ഒരു മേശയിലേക്ക് കൈചൂണ്ടി കൊണ്ട് പറഞ്ഞു.

അവൾ ഉടനെ തന്നെ സോഫയിൽ നിന്നും എഴുന്നേറ്റ് ആ മേശ വലിപ്പ് തുറന്ന് ഫയൽ എടുത്ത് നോക്കി. കുറച്ച് മുൻപ് അഭി തനിക്ക് കാണിച്ച് തന്ന മെന്റൽ ഹോസ്പിറ്റലിന്റെ പേര് ഉള്ള ഒരു ഫയൽ. അവൾ അത് തുറന്നതും അഭിയുടെ കുറച്ച് മെഡിക്കൽ റിപ്പോർട്സ് കണ്ടവൾ നടുങ്ങി..

“അഭി കോഫീ ഇടാൻ പോയത് അല്ല നിന്നോട് അവന്റെ അസുഖത്തെ കുറിച്ച് ഞാൻ പറയാൻ വേണ്ടി അവൻ  മാറി നിന്നത് ആണ്… “

അവൾ നിർവികരതയോടെ ആര്യനെ നോക്കി ..

“ഋതു.. ഇനി ഞാൻ പറയാൻ പോകുന്നത് നി ശ്രദ്ധിച്ചു കേൾക്കണം.. അഭി യെ എനിക്ക് വളരെ പണ്ട് മുതലേ അറിയാം വളരെ പണ്ടെന്നാൽ സ്കൂൾ കാലഘട്ടം മുതൽ.. അന്ന് അവൻ ഇത്പോലെ ആയിരുന്നില്ല വളരെ ആക്റ്റീവ് ആയിരുന്നു,  വിക്ക് ഒരു കുറവായി പോലും അവന് തോന്നാത്ത കാലം ..

പഠിത്തത്തിലും സ്പോട്സ് ലും എല്ലാം ഒന്നാമൻ. അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ  പ്രിയപെട്ടവൻ. പ്ലസ് ടു ൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ എല്ലാം അവൻ സജീവം ആയിരുന്നു. പ്ലസ് ടു ന് ശേഷം ഞങ്ങൾ വേറെ ഇടങ്ങളിൽ ആയി..

പിന്നെ ഞാൻ അവനെ കാണുന്നത്, ഞാൻ വർക്ക് ചെയ്തിരുന്ന മെന്റൽ ഹോസ്പിറ്റലിൽ വച്ചാണ്. പെട്ടെന്ന് അക്രമസക്തൻ ആകുന്ന ഒരു രോഗി ആയി ആണ് അവൻ എന്റെ മുൻപിൽ വന്നത്.. താടിയും മുടിയും വളർന്നു ജട കെട്ടി, അവനോട് മിണ്ടാൻ ശ്രമിക്കുന്ന എല്ലാവരെയും ഉപദ്രവിക്കുന്ന ഒരു രോഗി. ആദ്യ നോട്ടത്തിൽ എനിക്ക് അവനെ മനസിലായില്ല.

പിന്നെ ഹോസ്പിറ്റലിൽ നൽകിയിരുന്ന ഡീറ്റെയിൽസ് ൽ നിന്നാണ് അവൻ ആരാണെന്ന് എനിക്ക് അറിയാൻ സാധിച്ചത്. സത്യം പറഞ്ഞാൽ അഭി ആണ് എന്റെ മുൻപിൽ ഒരു രോഗി ആയി എത്തിയിരിക്കുന്നത് എന്ന് എനിക്ക് പെട്ടെന്ന് വിശ്വസിക്കാൻ ആയില്ല.കാരണം അവനെ പോലെ ഒരാളെ അങ്ങനെ സങ്കൽപിക്കാൻ പോലും എനിക്ക് ആകുമായിരുന്നില്ല, എനിക്ക് എന്ന് അല്ല അവനെ അറിയുന്ന ആർക്കും.

ഞാൻ അവന്റെ അമ്മയോട് അവന് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചെങ്കിലും അവർക്കും അതിന് ശരി ആയൊരു ഉത്തരം നൽകാനായില്ല. അഭി കോളേജിൽ പഠിക്കുമ്പോൾ അവന്റെ കുടുംബം മുവാറ്റുപുഴ യിൽ ആയിരുന്നു അത്കൊണ്ട് തന്നെ അവൻ കോളേജ് ഹോസ്റ്റലിൽ ആയിരുന്നു. ഒരു ദിവസം രാവിലെ ഹോസ്റ്റൽ വാർഡൻ വീട്ടിൽ വിളിച്ചു അവൻ മറ്റുള്ള കുട്ടികളെ അകാരണമായി ആക്രമിക്കുന്നു എത്രയും പെട്ടന്ന് അവനെ വീട്ടിലേക്ക് കൊണ്ട് പോകാൻ ആവിശ്യപെട്ടു എന്നാണ് അവന്റെ അമ്മ എന്നോട് പറഞ്ഞത്.

പഠിക്കാൻ മിടുക്കനും എല്ലാവരോടും സ്നേഹത്തോടെയും പെരുമാറിയിരുന്ന അഭിക്ക് പെട്ടെന്ന് ഒരു ദിവസം  എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല.

ഞാൻ അവന്റെ കോളേജിലെ സുഹൃത്തുക്കളോട് ഒക്കെ അവന്റെ മാറ്റത്തിന് പിന്നിലെ കാരണം അനേഷിച്ചെങ്കിലും ആർക്കും അധികം ഒന്നും അറിയില്ലായിരുന്നു.

ഒടുവിൽ അവനിൽ നിന്നും തന്നെ ഞാൻ സത്യങ്ങൾ അറിയാൻ ഒരു ശ്രമം നടത്തി. പക്ഷേ അന്ന് അഭി വളരെ അധികം അക്രമസക്തൻ ആയി. ഹിപ്നോട്ടീസം ചെയ്യാൻ ഉള്ള സമയം പോലും എനിക്ക് കിട്ടിയില്ല. അതിന് മുൻപ് തന്നെ അവൻ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങിയിരുന്നു. അത് തടയാൻ ശ്രമിച്ച എനിക്ക് അഭി നൽകിയ  സമ്മാനം ആണ് എന്നന്നേക്കുമായി ഈ വീൽചെയർ വാസം.. “

ഒരു തരിപ്പോടെ ഋതു അത് കേട്ടിരുന്നു.

(തുടരും… )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!