Skip to content

ഇളം തെന്നൽ പോലെ – 3

ilam thennal pole

രാവിലെ  ടെറസിൽ ഇരുന്ന  യോഗ ചെയ്യുകയായിരുന്നു ഞാൻ.

അപ്പോഴാണ് എന്റെ ശ്രദ്ധ രാഗിണിയന്റിയുടെ വീട്ടിലേക്ക് തിരിഞ്ഞത്.

അവിടെ നമ്മുടെ വാൽക്കണ്ണാടി എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടിക്കുട്ടുന്നുണ്ട്.

നമ്മൾ സർക്കസ് കാണാൻ പോകുമ്പോൾ അതിലെ മങ്കീസ് കാട്ടുന്ന കോപ്രായങ്ങൾ ഇല്ലേ അതുപോലെ

പെട്ടെന്ന് അയാൾ നടന്ന് ഫോണിന്റെ അടുത്തേക്ക് പോയി.

( അയാൾക്കു കോൾ വന്നതാണെന്ന് ഞാൻ മനസ്സിലാക്കി .)

ഫോണെടുത്ത്  വളരെ സന്തോഷത്തോടെ ആണ് അയാൾ സംസാരിക്കുന്നത്.

അത് വാൽക്കണ്ണാടിയുടെ മുഖത്ത് വിരിയുന്ന ചിരിയിൽ നിന്നും എനിക്കു മനസ്സിലായി.

ആ ഫോണിന്റെ മറുവശത്ത്  അയാൾക്ക് അത്രയേറേ ഇഷ്ടമുള്ള ഏതോ ഒരു വ്യക്തിയാണ്. അതാണ് അത്ര സന്തോഷം.

അവസാനം ഫോൺ ചുണ്ടോട്  ചേർത്ത് ഒരു മുത്തവും ചാർത്തി.

അത് കണ്ടപ്പോൾ എന്റെ ചങ്ക് ഒന്ന് കാളി.

എന്തോ ഒരു സങ്കടം മനസ്സിൽ ഉരുണ്ടു കൂടി.

അല്ലെങ്കിൽ ഞാൻ എന്തിനാണ് വിഷമിക്കുന്നത് .

ഞാനും അയാളുമായി യാതൊരു അടുപ്പവും ഇല്ല. പിന്നെ എന്തിനാണ് മനസ്സേ……. നീ ഇങ്ങനെ വിഷമിക്കുന്നത് എന്ന് ഞാൻ എന്റെ മനസ്സിനോട് ചോദിച്ചു.

എന്റെ മനസ്സിനോ  എനിക്കോ ആ ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു.

ഞാൻ എന്റെ മനസിനെ ശാന്തം ആക്കാൻ ആയി കണ്ണുകൾ അടച്ചു ശ്വാസം ചെറുതായി ഉള്ളിലേക്ക് വലിച്ചു എടുത്തു. പയ്യേ അതിനെ  സ്വതന്ത്രമാക്കുകയും ചെയ്തു. 

അപ്പോഴേക്കും എന്റെ മനസ്സ് മറ്റേതോ ഒരു ലോകത്തിൽ ആയി കഴിഞ്ഞിരുന്നു.

ഹലോ ഗുഡ് മോർണിംഗ്…..

എന്ന അശരീരി എന്റെ ചെവികളിൽ പതിച്ചപ്പോൾ ആണ് ഞാൻ കണ്ണുകൾ  തുറന്നതു.

നോക്കുമ്പോൾ വായ്ക്കുള്ളിൽ ഉള്ള സകലപല്ലുകളും പുറത്തിട്ടു എന്നെയും നോക്കി നിൽകുവാണ് നമ്മുടെ വാൽക്കണ്ണാടി.

വാൽക്കണ്ണാടിയെ കണ്ടപ്പോൾ

ഫോൺ ചുണ്ടോടു ചേർത്ത് വച്ച ആ രംഗമാണ്  എന്റെ മനസ്സിലേക്ക് ഓടിവന്നത്.

എന്റെ മനസ്സിലേ ദേഷ്യം ആവാം പുച്ഛഭാവത്തിൽ അയാൾക്ക് നേരെ ഞാൻ വാരിയെറിഞ്ഞത്.

എഴുന്നേറ്റ് തറയിൽ വിരിച്ചിരുന്ന ഷീറ്റ് എടുത്തു ഞാൻ അകത്തേക്ക് കയറി.

അയാളെ നോക്കി വാതിൽ കൊട്ടിയടച്ചു.

അനുട്ടാ ഡാ….

എന്താ മമ്മീസ്…

നീ വാടാ വന്നിരുന്ന് കഴിക്ക് .മമ്മിക്ക്  ഇന്ന് നേരത്തെ പോകണം.

Op ഉണ്ട്.

ഓ പറയുന്നത് കേട്ടാൽ  തോന്നും ലോകത്തു വേറെ ഗെയിനിക് ഡോക്ടർ ഇല്ല എന്നു.  

ഞാൻ റൂമിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു.

വേറെ ഉണ്ടാകും. എന്നാൽ എന്റെ മക്കൾക്ക്  അവരുടെ  ഡോക്ടർ ആയി ഈ ഞാൻ മാത്രമേ ഉള്ളുട്ടോ.  ആഹാരം എടുത്തു കഴിക്കണം.

അതും പറഞ്ഞു അരുന്ധതി പുറത്തേക്കു ഇറങ്ങി

ശരിയാണ്  അമ്മയുടെ മുന്നിൽ വരുന്ന എല്ലാ പെഷ്യൻസും അമ്മയുടെ മക്കൾ ആണ്. അമ്മയെ പോലെ ആണ് അവരോടു മമ്മി ഇടപെടാറുള്ളു. ഒരു ഡോക്ടറിന്റെ കടമ മമ്മി അതുപോലേ നിർവഹിക്കുന്നുണ്ട്. അതാണ് മമ്മിക് ഇത്ര തിരക്ക്.

പപ്പ മമ്മിയുടെ അടുത്തു ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.

വീട് ഹോസ്പിറ്റൽ ആക്കരുത്. ഡോക്ടറും രോഗിയും ഒക്കെ ഈ വീടിനു പുറത്തു.

അതു മമ്മി അനുസരിക്കുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടാണ് ഓഫ് ഡേയിൽ കൺസൾട്ടിംഗ് നായി മറ്റൊരു ബിൽഡിംഗ്  വാടകയ്ക്ക് എടുതേക്കുന്നതും.

ദിവസങ്ങൾ പലതും കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.

ഇപ്പോൾ ഞാൻ അങ്ങനെ ഒന്നും  വാൽകണ്ണാടിയെ ശ്രദ്ധിക്കാറില്ല.

അയാളോട് ഞാൻ എന്തിനാണ് ഇത്ര അകൽച്ച കാട്ടുന്നതു എന്നു എനിക്ക് തന്നെ അറിയില്ല .

എന്നാൽ അന്ന് അയാൾ ഫോൺ ചുണ്ടോടു ചേർത്ത് വച്ചതു മുതൽ എന്റെ മനസ്സിൽ  എന്തോ ഒരു ഒരു മുറിവു ഉണ്ടായിട്ടുണ്ട് . എത്ര ശ്രമിച്ചട്ടും  ആ മുറിവ് ഉണങ്ങുന്നില്ല.എന്താ അങ്ങനെ എന്ന് ചോദിച്ചാൽ അത് എനിക്കു അറിയില്ല.

രാഗിനിയന്റി ……..രാഗിനിയന്റി…..

ഞാൻ മതിലിന് പുറത്തേക്ക്  തലയിട്ട് നിന്ന്‌ നീട്ടി വിളിച്ചു.

അവിടെ നിന്ന് വിളിച്ചിട്ട് ഒരു കാര്യവുമില്ല ഇല്ല. ഞാൻ ഇവിടെ തിരക്കിലാണ് വായാടി മറിയം. നീ ഇങ്ങോട്ട് വാ

എന്നു അപ്പുറത്തുനിന്നും മെസ്സേജ് പുറത്തേക്ക് വന്നു.

ഞാൻ ലഞ്ച് ബോക്സ് മതിലിന് മുകളിൽ വെച്ചിട്ട് മതിലിൽ ചാടി കയറി അപ്പുറത്തേക്ക് ഒരു ചാട്ടം വച്ചുകൊടുത്തു.

നിവർന്നു നിന്നു ലഞ്ച് ബോക്സ് മതിലിന് മുകളിൽ നിന്നും എടുത്തു  തിരിഞ്ഞു  നോക്കുമ്പോൾ ആണ്  എന്റെ പുറകിൽ ഒരു കൈ കവിളിൽ വെച്ച് എന്തോ കണ്ടു പേടിച്ച പോലെ എന്നെയും നോക്കി നിൽക്കുന്ന വാൽക്കണ്ണാടിയെ കണ്ടത്.

ഞാനൊന്നു ചമ്മിയെങ്കിലും ഞാൻ അത് പുറമേ കാട്ടിയില്ല .

അകത്തേക്ക് കയറാൻ ഞാൻ തുനിഞ്ഞതും  വാൽക്കണ്ണാടി എനിക്ക് തടസ്സമായി വാതിലിനു് കുറുകെ ഒരു കൈ  വച്ചു നിന്നു .

അഹങ്കാരി ആണെന്നറിയാം എന്നാലും ആണുങ്ങളുടെ സ്വഭാവം ആണെന്ന് ഇപ്പോൾ മനസ്സിലായി .

അങ്ങോട്ട് മാറിക്കെ എനിക്ക് അകത്തേക്ക് പോകണം .

മതിൽ ചാടിയ പോലെ എന്റെ മുകളിലൂടെ ചാടി നീ പൊയ്ക്കോ .കേട്ടോടി മരംകയറി  മറിയാമ്മേ…

ഞാൻ മരം കയറി ആണെങ്കിൽ  എന്നെ കെട്ടുന്നവൻ അങ്ങു സഹിച്ചു

ഇയാളു കെട്ടണ്ട പോരെ….

ചിലപ്പോൾ ദൈവവിധി ഞാൻ നിന്നെ കെട്ടാൻ ആണെങ്കിലോ.? എന്റെ കാര്യം പോക്കാണ് അല്ലേ.

വാൽക്കണ്ണാടി എന്നോട് അങ്ങനെ പറഞ്ഞപ്പോൾ എന്തോ ഒരു കുളിർമ തോന്നി. കൈയിലെ കുഞ്ഞു  രോമങ്ങൾ എഴുന്നേറ്റു നിന്നു.

എന്താടി നിന്നു ആലോചിക്കുന്നത്.

കൂടുതൽ ചളി അടിക്കാതെ മാറി നിൽക്കു മനുഷ്യ

അതും പറഞ്ഞു ഞാൻ വാൽക്കണ്ണാടിയെ തള്ളി മാറ്റി അകത്തേക്ക് കയറി.

എടി കോളേജ് ബ്യൂട്ടി നിൽക്കടി അവിടെ.

നീ പോടാ വാൽക്കണ്ണാടി……

അതും പറഞ്ഞു  തീരും മുന്നേ എന്നെ അടിക്കാൻ ആയി കൈ യും ഓങ്ങി വാൽക്കണ്ണാടി എന്റെ അടുത്തേക്ക് വന്നു.

ലഞ്ച്ബോക്‌സ്  ടേബിളിൽ വച്ചിട്ട് ഞാൻ ഓടി ആമിയുടെ റൂമിൽ കയറി.

എന്റെ പുറകെ വാൽക്കണ്ണാടിയും ഓടി റൂമിലേക്ക്‌ വന്നു

ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ടു.

അപ്പോൾ ആമി കുളിക്കുവാണെന്നു മനസിലായി.

എന്തുവാടി നീ എന്നെ വിളിച്ചത്. ?

ഞാൻ ഒന്നും വിളിച്ചില്ലല്ലോ .?

മുഖത്തു നോക്കി കള്ളം പറയുന്നോടി.

അതും പറഞ്ഞു വാൽക്കണ്ണാടി എന്റെ ചെവിയിൽ പിടിത്തം ഇട്ടു.

ഇനി മേലിൽ കള്ളം പറയരുത് കേട്ടോ.?

കേട്ടു എന്ന രീതിയിൽ ഞാൻ തല ആട്ടി.

ഞാൻ ഒരു കാര്യം പറയട്ടെ.

എന്താണ് എന്ന് ഉള്ള രീതിയിൽ ഞാൻ വാൽക്കണ്ണാടിയെ നോക്കി.

നിനക്കു ഒടുക്കാത്ത ഭംഗി ആണ് പെണ്ണേ.. ഞാൻ കണ്ട പെണ്ണ്കുട്ടികളിൽ ഒന്നും കാണാത്ത ഭംഗി ഞാൻ നിന്നിൽ കണ്ടു.

അതെയോ.?

എങ്കിൽ കാര്യം ആയി പോയി.

അതും പറഞ്ഞു ഞാൻ വാൽക്കണ്ണാടിയുടെ  കൈ തട്ടി മാറ്റി.

തർക്കുതരം പറയാത്തടി പെണ്ണേ

അതു പറഞ്ഞു വേണ്ടും ചെവിയിൽ പിടുത്തം ഇടാൻ വന്നപ്പോഴേ ഞാൻ കൈ തട്ടി മാറ്റി പുറത്തേക്കു ഓടി.

എടി അവിടെ നിൽക്കു ദാ ഇതു വേണ്ടേ നിനക്കു.

അതും പറഞ്ഞു വാൽക്കണ്ണാടി മടക്കി പിടിച്ച കൈ തുറന്നു. എനിക്കു നേരെ കാട്ടി.

                     ( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!