Skip to content

ഇളം തെന്നൽ പോലെ – 23

ilam thennal pole

ഞാനും ആമിയും നെല്ലിമുത്തശ്ശിയുടെ തണലും പറ്റി ഇരുന്നു .

മഹിയേട്ടനെയും രോഹിതിനെയും കുറിച്ചു ഓരോന്നും തട്ടി വിടുക ആയിരുന്നു.

എന്നാലും നീ ഭാഗ്യവതി ആണ് അനു. അതു അല്ലെ നീ സ്നേഹിച്ച ആളെ തന്നെ കിട്ടിയതു.

ഓ വല്ലാത്ത ഭാഗ്യം ആണ്. ആ ഭാഗ്യത്തെ കുറിച്ചു പറയാതെ ഇരിക്കുന്നത് ആണ് നല്ലതു.

അതു എന്താ നീ അങ്ങനെ പറഞ്ഞേ…?

എന്തു ദേഷ്യം ആണ് നിന്റെ മഹിയേട്ടനു.തൊട്ടതിനും പിടിച്ചതിനും  എല്ലാം ചുടവുകയാണ്.

അതു നിന്നോട് ഉള്ള സ്നേഹം കൊണ്ട് അല്ലേടി…..

കോപ്പ്…….

ഓ……അപ്പോൾ നിങ്ങളുടെ വിവാഹം കഴിഞ്ഞു എന്താകും.ഇപ്പോഴേ ഇങ്ങനെ.

ഒന്നും പോടി എന്റെ മഹിയേട്ടൻ പാവമാണ്.പിന്നെ ദേഷ്യം. അതു ഒരു ആണിന് വേണ്ടേ.അല്ലാതെ ഇങ്ങനെ ഒലുപ്പിച്ചോണ്ടു പുറകേ നടക്കുന്നതൊന്നും എനിക്കു ഇഷ്ടം അല്ല.

ഓഹോ…… ഇപ്പോൾ ഞാൻ പറഞ്ഞത് ആണോ കുറ്റം.ഞാൻ പറഞ്ഞത് തിരിച്ചെടുത്തു പോരെ.

പിണങ്ങിയോ നീ.

ഇല്ലടാ…..

വഴക്കു ഇട്ടതിനു ശേഷം മഹിയേട്ടൻ വന്നു  ഒരു സോറി ഒക്കെ  പറഞ്ഞു പിണക്കം മാറ്റുന്ന ആ സമയം. ആഹാ…..എന്തു രസമാ….. വഴക്കില്ലെങ്കിൽ പിന്നെന്തു പ്രേമം. എനിക്കു ഇങ്ങനെ ഉള്ള ഒരു ലൈഫ് ആണ് ഇഷ്ടം നിനക്കോ ആമി.

എങ്ങനെ ആയാലും സാരമില്ല. സ്നേഹിക്കുന്ന ആളെ ഇങ്ങു കിട്ടിയാൽ മതി.സത്യം അത്ര ഞാൻ സ്നേഹിക്കുന്നുണ്ട് ഇപ്പോൾ രോഹിതിനേ.രോഹിത് എന്നെയും.

അതു പറഞ്ഞപ്പോൾ എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞു.

ആമി നീ കരയുന്നോ എന്താടി ഇതു.

നിന്റെ ദാനം ആണ് അനു എനിക്കു എന്റെ രോഹിത്.

കോപ്പ് ഒന്നു പോടി….

അതു പറഞ്ഞു തീരും മുന്നേ..ഠോ…… എന്നൊരു ശബ്ദത്തോട് കുടി പുറകിൽ എന്തോ ഒന്ന് പൊട്ടി……

ആയോ………

എന്നു പറഞ്ഞു ഞാൻ ആമിയും ഒരുപോലെ കാതു പൊത്തി പിടിച്ചു തിരിഞ്ഞു നോക്കി.

ഞങ്ങൾക്കു പുറകിൽ ആയി ഇളിച്ചോണ്ടു രോഹിത് നിൽക്കുന്നു.. കൈയിൽ ഒലൗ എന്നു എഴുതിയ ഒരു ബലൂണും. രണ്ടു ബലൂണു ഉണ്ടായിരുന്നു. അതിൽ ഒന്നു ആണ് പൊട്ടിച്ചത് എന്നു തോന്നുന്നു.

ശോ….. മനുഷ്യന്റെ നല്ല ജീവൻ അങ്ങു പോയി കേട്ടോ…. വട്ടാണോ നിനക്കു.

ഞാൻ അവനോടു ചോദിച്ചു.

അതേ വട്ടാണ്. ദാ നിന്റെ ഈ കൂട്ടുകാരിയുടെ കൂടെ നടന്നും ഇവളെ സ്നേഹിച്ചു എനിക്കു വട്ടായി.

ഓ ഒരു കാമുകൻ വന്നേക്കുന്നു.കാമുകനെ കണ്ടപ്പോൾ  കാമുകിയുടെ കവിൾ തടത്തില്ലേ ആ ചുവപ്പു നോക്കെ…..

ചുവപ്പോ……എവിടെ… നോക്കട്ടെടി…..

അതും പറഞ്ഞു രോഹിത് ആമിയുടെ മുഖം കൈ കുമ്പിളിൽ കോരി എടുത്തു നോക്കി.

അടങ്ങു രോഹിത്.പരിസരബോധം ഇല്ലാതെ എന്താ ഈ കാണിക്കുന്നെ…..

രോഹിതെന്നോ……?

അനു നീ ഉണ്ടായത് കൊണ്ടാണ് ഇവൾ ഇങ്ങനെ ഒക്കെ.അല്ലാത്തപ്പോൾ യേട്ടായി എന്നാ വിളിക്കുന്നെ….

ഓ അപ്പോൾ അത്ര വരെ ആയി അല്ലെ.

രോഹിത് plz ഇങ്ങനെ ഇട്ടു വാരാതേ…

നിങ്ങൾ ഇനി അടി ഇടണ്ട. ഞാൻ അങ്ങോട്ടു മാറി നിൽക്കാം.നിങ്ങൾ മനസ്സ് തുറന്നു സംസാരിക്കും.

അതും പറഞ്ഞു ഇരുന്ന സ്ഥലത്തു നിന്നു ഞാൻ പയ്യേ എഴുന്നേറ്റു.

അനു നീ ഇവിടെ ഇരിക്ക്.എവിടെയും പോകണ്ട.നീ അറിയാത്ത ഒരു രഹസ്യവും എനിക്കു വേണ്ടാടാ.

അതൊക്കെ ശരി തന്നെ ആകാം.എന്നാലും ഞാൻ ഇങ്ങനെ നിങ്ങളുടെ ഇടക്ക് ഇരിക്കുന്നത് ശരി അല്ല.

അതും പറഞ്ഞു ഞാൻ അല്പം മാറി ഒഴിഞ്ഞ ഒരു ബെഞ്ചിൽ സ്ഥാനം പിടിച്ചു.

ബാഗിൽ നിന്നും ഫോൺ പുറത്തു എടുത്തു.on അക്കണോ എന്നു ഒന്നു ആലോചിച്ചു. വേണ്ടാ മഹിയേട്ടൻ കുറച്ചു ടെൻഷൻ അടിക്കട്ടെ എന്നു മനസ്സ് പറഞ്ഞു. ഞാൻ ഫോൺ വീണ്ടും ബാഗിൽ വച്ചു.

*****************

രവി നീ എന്നെ ആ കമ്മീഷണറുടെ ഓഫീസിനു മുന്നിൽ ഇറക്കിയാൽ മതി.

അവിടെ എന്താ ഏട്ടാ…..

എന്റെ ഫ്രണ്ട് ആണ് ഇപ്പോഴത്തെ കമ്മീഷണർ കൃഷ്ണമൂർത്തി. സർവീസിൽ നിന്നും ഇറങ്ങിയത്തിനു ശേഷം ഫോണിൽ ഉള്ള ബന്ധം മാത്രമേ ഉള്ളു.ഒത്തിരി ആയി അവനെ ഒന്നു കണ്ടിട്ടു. ഇവിടെ വരെ വന്നില്ലേ. ഞാൻ ഒന്ന് കണ്ടിട്ടു വരാം.

ശരി ഏട്ടാ അവിടെ ഇറക്കാം.

പിന്നെ നിങ്ങൾ മൂന്നു പേരും കുടി പോയി ജ്യോത്സ്യനെ കണ്ടു രണ്ടു ദിവസത്തിനു ഉള്ളിൽ നല്ല ഏതെങ്കിലും ഒരു മുഹൂർത്തം കുറിപ്പിക്കണം.

നാളും പൊരുത്തവും ഒന്നും നോക്കണ്ട.മനപൊരുത്തം ആണ് വേണ്ടത്.

ഏട്ടന് ഇതു എന്തു പറ്റി. ആകെ ഒരു മാറ്റം.സാധാരണ ഏട്ടൻ ഇങ്ങനെ അല്ലല്ലോ.

കൂടുതൽ ന്യായം പറയാതെ വണ്ടി ഒട്ടിക്കു.

*************

എത്ര നേരം ഞാൻ അവർക്കായി മാറി ഇരുന്നു എന്നു എനിക്കു ഓർമയില്ല.

മഹിയേട്ടൻ ഒന്നു വന്നിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചിരുന്നു.നടക്കാൻ സാധ്യത ഇല്ലാത്ത കാര്യം ആണെന്ന് അറിഞ്ഞട്ടും

ഞാൻ ആഗ്രഹിച്ചു പോയി.

ഞാൻ ബാഗിൽ നിന്നും ഫോൺ എടുത്തു. ഫോണിന്റെ സൈഡിലെ On ബട്ടണിൽ  വിരൽ അമർത്തി.

On ആയതും ചാർജ് ലോ എന്നു കാണിച്ചു.

ശെടാ ഫോൺ ചാർജിൽ ഇടേണ്ടത് ആയിരുന്നു.ദേഷ്യം കാരണം ഞാൻ ചാർജിൽ ഇടഞ്ഞത്.

അപ്പോഴേക്കും മഹിയേട്ടന്റെ കോൾ എന്റെ  ഫോണിലേക്ക് വന്നു.

ആദ്യം എടുക്കാൻ മടിച്ചു എങ്കിലും ഞാൻ കോൾ അറ്റൻഡ് ചെയ്തു.

എന്താടി നിനക്കു ഫോൺ എടുക്കാൻ താമസം.

ഉം……

നിനക്കു അവിടെ ഫ്രണ്ട്സ് ആരും ഇല്ല.

എന്താ ….???? ഫ്രണ്ട്‌സ് ഇല്ലെങ്കിൽ കുറച്ചുപേരെ കൊണ്ടു തരുമോ.

ആയോ ചുടാവല്ലേ.നീ അവിടെ ഒറ്റക്കു ഇരിക്കുന്നത് കൊണ്ടു ചോദിച്ചതാ.

ഓ…..

എന്തു ഓ

അല്ല ഞാൻ ഇവിടെ ഒറ്റക്കു ഇരിക്കുന്നു എന്നു എങ്ങനെ അറിഞ്ഞു.

അതൊക്കെ അറിയാം….

എങ്ങനെ…..

ഞാൻ നിന്റെ തൊട്ടു അടുത്തു ഉണ്ട്.എന്റെ കൈ എത്തും ദൂരത്തു ഉണ്ട് നീ.

ങേ…….എവിടെ….?

ഞാൻ മഹിയേട്ടൻ ചുറ്റും നോക്കി.

എന്തോന്നാടി ഇതു നിന്റെ പിടലി ഉള്ളുകുല്ലോ.പിന്നെ ഞാൻ തന്നെ തിരുമി നേരെ അക്കേണ്ടി വരും

അതിനു നിങ്ങൾ ആരാ വൈദ്യൻ വല്ലോം ആണോ…..?

നിങ്ങളോ നിന്റെ ഭർത്താവിനെ ആണോ ഇങ്ങനെ വിളിക്കുന്നതു.

ഭർത്താവോ….??? അതിനു നിങ്ങളുടെ വീട്ടുകാരു സമ്മതിചട്ടു വേണ്ടേ……

അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ…..

എന്തു…?

2 ദിവസത്തിനു ഉള്ളിൽ നമ്മുടെ എൻഗേജ് മെന്റ് ആണ്.

നല്ല കേൾക്കാൻ സുഖം ഉള്ള തമാശ

തമാശ ഒന്നും അല്ലാടി പെണ്ണേ. ഇപ്പോൾ നീ ഇങ്ങോട്ടു ഒന്നു വാ.

എങ്ങോട്ടു വരാൻ……??

ദാ ഞാൻ നിന്റെ അടുത്തു നിന്നും നോക്കിയാൽ ഒരു വേപ്പ് മരം ഉണ്ടാലോ അതിന്റെ ചുവട്ടിൽ ഉണ്ട്.

ങേ…. അതിനു വാച്ചർ അകത്തു കയറ്റിയോ അങ്ങനെ കയറ്റാറില്ലല്ലോ.

ഞാൻ ഒരു നമ്പർ ഇറക്കി.ലഞ്ച്ബോക്സ് കൊണ്ട് തരാൻ വന്നത് ആണെന്ന് പറഞ്ഞു അകത്തു കയറി.

ഓ….

കൂടുതൽ നിന്നു സംസാരിച്ചു സമയം കളയാതെ ഇങ്ങോട്ടു വാടി.

ഞാൻ ആമിയോട് പറഞ്ഞിട്ടു വരാം.

അതു പിന്നെ ആവട്ടെ ഇപ്പോൾ നീ വാ.

ഞാൻ എഴുന്നേറ്റു മഹിയേട്ടന്റെ അടുത്തേക്ക് നടന്നു. ആമിയെ അവിടെയൊക്കെ നോക്കിയിട്ടും കണ്ടില്ല.രണ്ടും മുങ്ങി എന്നു മനസിലായി.

മഹിയേട്ടനെ കണ്ടപ്പോൾ ഞാൻ അല്പം ദേഷ്യം  മുഖത്തു വരുത്തി.

ഇതു എന്റെ ഏട്ടന്റെ ബുള്ളറ്റ്  അല്ലെ….?

ആണോ….? എന്നാൽ ഇതു എന്റെ അളിയന്റെ വണ്ടിയാ..

ഉം എന്താ എന്റെ പെണ്ണിന് മുഖത്തു ഒരു പുഞ്ചിരി…..(  ദേഷ്യം.   ) വല്ലാത്ത സന്തോഷത്തിൽ ആണോ….?

അപ്പോഴേക്കും എന്റെ കണ്ണു നിറഞ്ഞു.

അതു കണ്ടിട്ടു ആകാം മഹിയേട്ടൻ ബൈക്കിൽ കയറി ഇരുന്നു. വണ്ടി സ്റ്റാർട്ട് ആക്കി.

വാ വന്നു കയറു.

എവിടേക്ക്

വന്നു കയറാടി….

ഞാൻ വണ്ടിയിൽ കയറി ഇരുന്നു.

നിന്റെ കൈ എന്തിയെ…..?

എന്തേ…..?

കൈ എടുത്തു എന്റെ തോളിൽ പിടിക്കടി.

ഇല്ല….എനിക്കു ഇങ്ങനെ ഇരുന്നാൽ മതി.

ഓ ആയിക്കോട്ടെ……ഇങ്ങനെ തന്നെ പറയണം ഇനി അങ്ങോട്ടു.

അതും പറഞ്ഞു വണ്ടി മുന്നോട്ടു എടുത്തു

എനിക്കു വല്ലാത്ത സങ്കടം മനസ്സിൽ തളംകെട്ടി നിൽക്കും പോലെ. അതാകാം എന്റെ കണ്ണിലൂടെ പെയിതൊഴിഞ്ഞത്.

എന്തിനാടി ഇരുന്നു മോങ്ങുന്നെ…. നിന്റെ ആരേലും……….?

അതും പറഞ്ഞു മഹിയേട്ടൻ പല്ലു ഞെരിച്ചു.

വണ്ടി അഡ്വെയ്ൻജാർ പാർക്കിനു മുന്നിൽ നിറുത്തി.

ഇറങ്ങടി…..

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു മാറി നിന്നു.

മഹിയേട്ടൻ വണ്ടിയിൽ നിന്നും ഇറങ്ങി ടിക്കറ്റ് കൗണ്ടറിൽ നിന്നും രണ്ടു ടിക്കറ്റ് വാങ്ങി.

അനു നിനക്കു ഐസ്ക്രീം വല്ലോം വേണോ.

ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.

ഒരു കുപ്പി വെള്ളം.

മഹിയേട്ടൻ കടക്കാരനോട് പറയുന്നത് ഞാൻ കേട്ടു.

വാ അതും പറഞ്ഞു മഹിയേട്ടൻ എനിക്കു മുന്നേ നടന്നു.

ഒന്നു തിരിഞ്ഞു പോലും നോക്കാതെ മഹിയേട്ടൻ ഓരോ സ്റ്റേയറും നടന്നിറങ്ങി.

അപ്പോൾ സത്യത്തിൽ ഞാൻ ഒറ്റപ്പെട്ട ഒരു അവസ്ഥ ആയിരുന്നു. പാർക്കിന്റെ സമീപത്തു ഉള്ള നേടുനിളത്തിൽ കിടക്കുന്ന കായലിൽ  എടുത്തു ചാടിയാലോ എന്നു പോലും ഞാൻ ചിന്തിച്ചു.

കായലിനു തൊട്ടു അടുത്തുള്ള ആളൊഴിഞ്ഞ ഒരു ഇരുമ്പ് ബെഞ്ചിൽ മഹിയേട്ടൻ ചെന്നിരുന്നു.

ഞാനും ഒന്നും മിണ്ടാതെ ആ ബെഞ്ചിൽ ചെന്നിരുന്നു.

കായലു കാണുമ്പോൾ ചിലപ്പോൾ നിനക്കു തോന്നും അങ്ങോട്ടു എടുത്തു അങ്ങു ചാടിയാലോ എന്നു.

മഹിയേട്ടന്റെ ആ പറച്ചിൽ എന്നെ ഞെട്ടിച്ചു. ഞാൻ വാ തുറന്ന പടുത്തിയിൽ മഹിയേട്ടനെ നോക്കി.

അങ്ങനെ വല്ല ചിന്തയും ഉണ്ടെങ്കിൽ അങ്ങു മറന്നേക്കൂ. എനിക്കു നീ മാത്രമേ ഉള്ളു. ഇനി ചാടിയെ മതിയാവൂ എങ്കിൽ എന്നെയും കൂടെ കൂട്ടണം. ഞാനും വരും നിന്റെ കൂടെ.

അതു കേട്ടതും ഞാൻ കരഞ്ഞു പോയി.

ആയേ…… കരയുന്നോ… എന്റെ മരംകയറി.

അതും പറഞ്ഞു എന്റെ തോളിലൂടെ കൈ ഇട്ടു മഹിയേട്ടന്റെ നെഞ്ചിലേക്ക് എന്നെ ചേർത്തു.

സോറി…… പോട്ടെ…..

ജീവിതകാലം മുഴുവൻ ഈ സോറി ഞാൻ കേൾക്കേണ്ടി വരും ഇങ്ങനെ ആണെങ്കിൽ.

നിങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നത് കൊണ്ടാണോ…?

നിങ്ങളെ പോലെ ആരും എന്നെ ഇതു പോലെ വേദനിപ്പിച്ചട്ടില്ല അറിയുമോ.

അറിയാം. അതു കൊണ്ടാണ് ഞാൻ നിന്നെ വേദനിപ്പിക്കുന്നത്.പിണക്കം ഉള്ള ഇടത്തെ ഇണക്കം കാണു.നീ എന്റെ ജീവൻ അല്ലേടി കോപ്പേ. പിന്നെ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ നിന്നെ വേദനിപ്പിക്കും എന്നു. പറഞ്ഞട്ടില്ലേ…?

ഉം

ഇതൊക്കെ ഒരു രസം അല്ലേടാ.. പൊന്നേ….

ഞാൻ ഇങ്ങനെയാടാ. എനിക്കു ഇനി മാറാനും കഴിയില്ല.നിനക്കു എന്നെ മടുത്തെങ്കിൽ…..

അയ്യാടാ ……അങ്ങനെ ഞാൻ അങ്ങു പോകും എന്ന് കരുതണ്ട. ഞാൻ പോകില്ല. മഹിയേട്ടനെയും കൊണ്ടേ പോകു.

ഓ എന്നിട്ടാണോ കായലിൽ ചാടാണം എന്നു ചിന്തിച്ചേ…..?

അതു എങ്ങനെ മഹിയേട്ടനു മനസിലായി.

എനിക്കു അറിയില്ലെടാ നിന്നെ. ആ മനസ്സ്‌ നിറയെ ഞാൻ അല്ലെ.അപ്പോൾ നീ എന്തു ചിത്ത തീരുമാനം എടുത്താലും അപ്പോൾ ഞാൻ അതു അറിയും.

ഇപ്പോൾ ആണ് മനസ്സിൽ ഇരുണ്ടു കൂടിയ കാർമേഘം ഒന്നു അലിഞ്ഞു ഇല്ലാതെ ആയതു.

എന്നാൽ നമ്മുക്ക് പോയാലോ.

ഉം

ഇന്നാ ആ മുഖം ഒന്നു കഴുക്

അതും പറഞ്ഞു മഹിയേട്ടൻ കുപ്പിയുംവെള്ളവും എനിക്കു നേരെ നീട്ടി.

നേരത്തെ പറഞ്ഞതു സത്യം ആണോ…?

അതേടാ സത്യം

പോഴേക്കും ഞാൻ പരിസരം മറന്നു മഹിയേട്ടനെ ഇരു കൈ കൊണ്ട് ചേർത്തു പിടിച്ചു ആ നെഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു.

                (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!