Skip to content

പ്രണയാഗ്നി – 1

pranayagni

കുളത്തിന്റെ കൽപ്പടവിൽ ഈറനോടെ അർദ്ധ നഗ്നമേനിയാൽ നിൽക്കുന്ന മാളവികയെ കണ്ടപ്പോൾ സിദ്ധുവിന്റെ സിരകൾ വികാരത്തിന്റെ ഉന്മാദാവസ്ഥയിൽ എത്തിയിരുന്നു.

അവളെ വലിച്ച് തന്റെ നെഞ്ചോട് ചേർത്ത് അധരങ്ങൾ കവർന്നെടുക്കുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും അവളത് ആസ്വദിച്ചു. പെട്ടെന്ന് എന്തോ ഓർത്തപോലെ ഞെട്ടി ഒരു കിതപ്പോടെ അവനിൽ നിന്ന് അകന്നു മാറി.

“സിദ്ധു ,എന്താ ഇത് ഇങ്ങനെയൊന്നും പാടില്ലെന്ന് അറിഞ്ഞുകൂടെ ” അവന്റെ നോട്ടം താങ്ങാനാവാതെ നിറഞ്ഞ മിഴികളോടെ അവളതു പറയുമ്പോൾ സിദ്ധുവിനും താൻ ചെയ്തത് തെറ്റാണെന്ന് ബോധ്യം വന്നിരുന്നു.

എത്ര നാളെന്നു വെച്ചാ മാളൂ ഇങ്ങനെ, മടുത്തു .നിരാശയോടെ അവൻ കൽപ്പടവിലിരുന്നു.

എല്ലാം നമുക്ക് വേണ്ടിയല്ലേ സിദ്ധൂ ഇത്രനാളും ക്ഷമിച്ചില്ലേ ഇനി ഒരു ഏഴു ദിവസം കൂടി അത്രേയുള്ളൂ അതു കഴിഞ്ഞാൽ മാളവിക എന്നന്നേക്കുമായി സിദ്ധാർത്ഥിന് സ്വന്തം . അവളും അവനരികിൽ ഇരുന്നു.

ഏഴു ദിവസങ്ങൾ ഏഴു യുഗങ്ങൾ പോലെ നീണ്ടുകിടക്കുന്നു. താലി കെട്ടിയ പെണ്ണിനെ ഒന്നു തൊടാൻ പോലും പറ്റാതെ അന്ധവിശ്വാസത്തിന്റെ പേരും പറഞ്ഞ് എല്ലാവരെയും പേടിച്ച് . ഒരു നെടു വീർപ്പ് അവനിൽ നിന്നും ഉയർന്നു.

“വല്ല്യ പുരോഗമന വാദി ആയിരുന്നല്ലോ നീയും എന്നിട്ട് അച്ഛമ്മയുടെ വാക്കും കേട്ട് … “

എത്ര പുരോഗമനം പറഞ്ഞാലും സ്വന്തം താലിയുടെ കാര്യം വരുമ്പോൾ ഏതൊരു ഭാര്യയും അന്ധവിശ്വാസിയാകും സിദ്ധൂ . ഞാൻ മാത്രമല്ല . എല്ലാ സ്ത്രീകളും ഇങ്ങനെ തന്നെ. അതു പറയുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല മാളു . ചില്ലു പാത്രത്തിലുള്ള പഞ്ചസാരയുടെ മുന്നിൽ പെട്ട ഉറുമ്പിന്റെ  അവസ്ഥയാ എന്റേത്. നോക്കി വെള്ളമിറക്കാനാ യോഗം ” അതു പറയുമ്പോൾ അവന്റെ മുഖത്തൊരു കുസൃതി ചിരിയുണ്ടായിരുന്നു.

ഒന്നു പോയേ സിദ്ധൂ വിവാഹം കഴിഞ്ഞ് ഇരുപത്തിഒന്നാം നാൾ നമ്മൾ ഒരുമിച്ചുള്ള പൂജ കഴിഞ്ഞാൽ മാത്രമേ നമ്മൾ തമ്മിൽ ഒന്നാകാൻ പാടുള്ളൂ എന്ന് ജയന്തൻ തിരുമേനി പറഞ്ഞത് മറന്നു പോയോ ? അതിനു മുമ്പ് നമ്മുടെ വ്രതം മുറിഞ്ഞാൽ ഒരുപാട് അനിഷ്ടങ്ങൾ സംഭവിക്കുമെന്നാ പറഞ്ഞിരിക്കുന്നത് അത് ചിലപ്പോൾ നിന്നെ മരണത്തിലേക്കും … മരണത്തിലേക്ക് വിട്ടു കൊടുക്കാനല്ല സിദ്ധൂ നിന്നെ ഞാൻ  പ്രണയിച്ചത്. അവളുടെ കണ്ഠമിടറി.

സിദ്ധു അവളുടെ കണ്ണുകൾ തുടച്ചു .

“കരയാതെ മാളു ഞാൻ ചുമ്മാ പറഞ്ഞതല്ലേ അല്ലെങ്കിലും എൻറെ താലി നിന്റെയീ കഴുത്തിൽ വീണപ്പോൾ തന്നെ നീ എന്റെ പാതിയായി കഴിഞ്ഞു. മനസ്സുകൊണ്ട് നമ്മളൊന്നല്ലേ പിന്നെ ബാക്കിയുള്ളത് അതിനുവേണ്ടി എത്ര നാൾ കാത്തിരിക്കാനും ഞാൻ തയ്യാറാണ് .

“എന്നിട്ടാണോ ഇങ്ങനെയൊക്കെ എന്നോട്  ചെയ്തത്. “

“എങ്ങനെയൊക്കെ ” അവൻ ഒന്നും അറിയാത്തത് പോലെ ചോദിച്ചു.

“ദേ സിദ്ധൂ കളിക്കല്ലേ “

അത് പിന്നെ നിന്നെ ഈറനോടെ കണ്ടപ്പോൾ എൻറെ വികാരങ്ങളെ എനിക്ക് നിയന്ത്രിക്കാനായില്ല  ഞാൻ ഒരാണല്ലേ ?

ഉവ്വേ ഒരു ആണ് വന്നിരിക്കുന്നു.

എന്താടി ഭാര്യേ നിനക്കിത്ര സംശയം ആ പൂജ ഒന്നു കഴിഞ്ഞോട്ടെ നിന്റെ എല്ലാ സംശയങ്ങളും ഞാൻ തീർത്തു തരുന്നുണ്ട്. അവൻ മീശ പിരിച്ചു കൊണ്ട് അവളിലേക്കടുത്തതും മാളു അവനെ കുളത്തിലേക്ക് തള്ളിയിട്ട് പടവുകൾ ഓടി കയറി.

കുളത്തിൽ നിന്ന് പൊങ്ങി വന്ന സിദ്ധുവിനെ കാത്തു അവൾ അവിടെത്തന്നെ നിന്നു .

മുങ്ങി നിവർന്ന സിദ്ധു കണ്ടത് തന്നെ ഒരു വശ്യതയോടെ നോക്കി നിൽക്കുന്നു മാളുവിനെയാണ്. ആ കണ്ണുകളിൽ പ്രണയം തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു.

“ആഹാ നീ എൻറെ കുളിസീൻ കണ്ടു നിൽക്കണോ ” സിദ്ധു ഒരു കള്ള ചിരിയോടെ പറഞ്ഞു.

” ഓ പിന്നെ ഞാൻ കാണാത്തതൊന്നും അല്ലല്ലോ “

“എന്ത് “

“നിന്റെ കുളിസീൻ “

“ഞാൻ കരുതി ….”

“എന്തു കരുതി ” അവൾ നെറ്റിചുളിച്ചു.

ഒന്നും ഇല്ലേ അതും പറഞ്ഞവൻ കുളത്തിലേക്ക് ഊളയിട്ടു പൊന്തി വന്നു.

“ദേ സിദ്ധൂ ഒരു കാര്യം പറഞ്ഞേക്കാം ശരീരം കൊണ്ട് മാത്രമല്ല മനസു കൊണ്ടും ശുദ്ധമാകണം എന്നാലേ പൂജ നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിയൂ. എന്തെങ്കിലും പിഴവു വന്നാൽ എന്റെ ദോഷം കൊണ്ടാണന്നേ എല്ലാവരും പറയൂ “

“എന്റെ മനസ്സ് ശുദ്ധമാണ് മാളൂ

നീയിങ്ങനെ എന്റെ ചാരിത്രം നശിപ്പിക്കാൻ വരാതിരുന്നാൽ മതി “

“അയ്യടാ ..ഞാൻ പോവാ വേഗം വന്നേക്കണേ എല്ലാവരും തിരക്കും. ഇന്നെന്തോ നമ്മുക്ക് വേണ്ടി പ്രത്യേക പൂജയുണ്ട് അമ്പലത്തിൽ . നമ്മൾ ഒരുമിച്ച് പോകണം. സിദ്ധുവിന്റെ മറുപടിക്ക് കാക്കാതെ അതും പറഞ്ഞവൾ കൽപടവുകൾ കയറി.

അവൾ പോകുന്നതും നോക്കി സിദ്ധു നിന്നു..പാവം എനിക്ക് വേണ്ടി ഒരു പാട് കഷ്ടപ്പെടുന്നുണ്ട് .. നഗരത്തിൽ വളർന്ന അവൾക്ക് ഇതൊന്നും നിശ്ചയമില്ലാത്ത കാര്യങ്ങളാണ്. എന്നിട്ടും തന്റെ ജീവനു വേണ്ടി ഒരു പാട് ത്യാഗങ്ങൾ സഹിക്കുന്നു.

എത്ര വേഗമാ അവൾ മാറിയത്..എല്ലാ തരത്തിലും മോഡേൺ ആയിരുന്നവൾ ഇന്ന് തനി നാട്ടിൻ പുറത്തുകാരിയായിരിക്കുന്നു.

പൂജയും വഴിപാടുമായി കഠിനവ്രതത്തിലും. ഒരു പാവം പെണ്ണാണവൾ ഒരിക്കലും ആ കണ്ണു നിറയാൻ അനുവദിച്ചു കൂടാ .

“സിദ്ധുവേട്ടാ ” ആ വിളിയാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്.

മുന്നിൽ ഭദ്രനിൽക്കുന്നു. ആ കണ്ണുകളിൽ വിഷാദം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

“മുത്തശ്ശി വേഗം ചെല്ലാൻ പറഞ്ഞു..”

ഞാൻ വരാം നീ പൊയ്ക്കോളൂ അവൾക്ക് മുഖം കൊടുക്കാതെയാണ് അവൻ പറഞ്ഞത്.

അവൾ ഒന്നു മടിച്ചു നിന്നു. എന്നിട്ട് തിരിച്ചു പോയി. പോകും മുമ്പ് അവൾ സിദ്ധുവിനെ നോക്കി നിന്നു. ആ കണ്ണുകളിൽ നനവു പടർന്നു.

കുളി കഴിഞ്ഞ് കേറുമ്പോൾ തന്നെയും കാത്ത് നിൽക്കുന്ന ഭദ്രയെ ആണ് കണ്ടത്.

“ഭദ്ര ഇതുവരെ പോയില്ലേ “

ഞാൻ ആരായിരുന്നു ഇതുവരെ സിദ്ധുവേട്ടന് .ഒരിക്കൽ പോലും എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ ?

“ഇപ്പോളെന്താ ഇങ്ങനൊരു ചോദ്യം. നിനക്ക് അറിയാവുന്ന കാര്യം തന്നെയല്ലേ”

“ഈ കൈയ്യിൽ പിടിച്ചാണ് ഞാൻ നടന്നിട്ടുള്ളത്. ഈ നെഞ്ചിൽ തലവെച്ചാണ് ഞാൻ ഉറങ്ങിയിരുന്നത് എന്നിട്ടും ആ മനസ്സു നിറയെ എന്നോടുള്ള പ്രണയമാണെന്ന് കരുതി. ” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“നിനക്ക് എല്ലാം അറിയാവുന്ന കാര്യമല്ലേ എന്നിട്ടും നീ തന്നെ ഇങ്ങനെ ചോദിച്ചല്ലോ നന്നായി. ” അവൻ പുച്ഛത്തോടെ പറഞ്ഞു

“ഏട്ടാ ഞാൻ “

ഗുരുവായൂരിൽ നിന്റെയും ഗൗരീടെം ചോറൂണിനു പോയപ്പോൾ സംഭവിച്ച ആക്സിഡന്റ് നിനക്ക് ഓർമ്മയുണ്ടോ ഉണ്ടാകില്ല അന്ന് നീ വെറും 6 മാസമേ ഉണ്ടായിരുന്നുള്ളൂ അന്നത്തെ ആക്സിഡന്റിൽ നിനക്ക് നിന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ എനിക്ക് നഷ്ടമായത് എന്റെ അനിയത്തിയെ ആണെന്ന് .

“അതെല്ലാം എല്ലാവരും പറഞ്ഞ് എനിക്കറിയാവുന്നതാ ഏട്ടാ ഇപ്പോൾ എന്തിനാ ഇതൊക്കെ പറയുന്നേ?” അവൾ അമ്പരന്നു കൊണ്ട് ചോദിച്ചു.

“നീ മറന്നു പോയ ഒരു പാട് കാര്യങ്ങളുണ്ട് .ഒരു പാട് ആശിച്ച് മോഹിച്ച് കിട്ടിയ കുഞ്ഞനിയത്തിയെ നഷ്ടമായപ്പോൾ എന്നിലെ ആ ഏഴു വയസ്സുകാരന് താങ്ങാനായില്ല…

പരിഭ്രാന്തിയോടെ അവളുടെ കുഞ്ഞുടുപ്പുമായി പുലമ്പികൊണ്ടിരുന്ന എന്നെ ജീവിതത്തിലേക്ക് കൂട്ടി കൊണ്ടുവന്നത് നിന്റെയാ കളിയും ചിരിയും ആയിരുന്നു. നിന്നിലൂടെ ഞാൻ ഗൗരിയെ കണ്ടു. നീ എനിക്ക് ഒരു അനിയത്തി മാത്രമായിരുന്നില്ല. നല്ലൊരു കൂട്ടുകാരി കൂടി ആയിരുന്നു പക്ഷേ അതിനപ്പുറത്തേക്ക് ഒരു പ്രണയിനിയുടെ സ്ഥാനത്ത് ഒരിക്കലും നിന്നെ കാണാനാവില്ല.

“ശരിയാ സിദ്ധുവേട്ടൻ പറഞ്ഞതൊക്കെ .എനിക്കും അങ്ങനെയൊക്കെ തന്നെ ആയിരുന്നു പക്ഷേ വയസ്സറിയിച്ച നാളിൽ എല്ലാവരും കൂടി ചാർത്തി തന്ന ഒരു പട്ടമുണ്ടായിരുന്നു. ഭദ്ര സിദ്ധുവിന് മാത്രമാണെന്ന് . അന്ന് ആരും തന്നെ നമ്മുടെ പവിത്രമായ സഹോദര ബന്ധത്തെ കണ്ടില്ല അല്ല കണ്ടില്ലെന്നു നടിച്ചു. മുത്തശ്ശിയുടെ എതിർപ്പിനെ പോലും വകവെയ്ക്കാതെ നമ്മുടെ ആ ബന്ധത്തിൽ പുതിയൊരു കാര്യവും കൂടി കൂട്ടി ചേർത്തു. സിദ്ധുവിന്റെ പെണ്ണാണ് ഭദ്രയെന്ന്.അവർക്കെല്ലാം പേടി ആയിരുന്നു അല്ലേ സിദ്ധുവേട്ടാ ഒരിക്കൽ മറ്റൊരാളുടെ പെണ്ണായ് ഞാൻ പോയാൽ ഏട്ടന്റെ മനസ്സിന്റെ താളം തെറ്റുമെന്ന്.

ശരിയാണ് ആ നാലുദിവസം ജീവിതത്തിലാദ്യമായി നിന്നെ കാണാതിരുന്നപ്പോൾ മനസ്സിൽ ഒരു തരം മരവിപ്പായിരുന്നു. നിനക്ക് വയ്യാതിരിക്കുവാണെന്ന് അമ്മ പറഞ്ഞപ്പോൾ ഗൗരിയെ പോലെ നീയും എന്നെ വിട്ടകന്നു പോവാണെന്നു കരുതി. എന്തൊരു വിഡ്ഢിയാണു ഞാൻ . നിനക്കെന്താണെന്നു പോലും മനസ്സിലാക്കാതെ ആദിവസം ഞാൻ അനുഭവിച്ച വേദന …. അവൻ ദൂരേക്ക് നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി..

“അന്നുമുതൽ ഏട്ടനും ഒരു അകലം എന്നിൽ നിന്നും പാലിച്ചു. പക്ഷേ ആ അകലം ശരീരം കൊണ്ട് മാത്രമായിരുന്നു. അകന്നു പോകുന്തോറും എന്റെ മനസ്സുകൊണ്ട് ഞാൻ ഏട്ടനിലേക്ക് അടുക്കുകയായിരുന്നു എങ്ങനെയൊക്കെയോ എനിക്കും ഏട്ടനെ പിരിയാൻ പറ്റാതായി എന്നിലെ വളർച്ചയ്ക്കൊപ്പം മനസ്സിലെ ഇഷ്ടവും വളർന്നു. അതിനെ പ്രണയം എന്നു വിളിക്കാമോ അതും അറിയില്ല..” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“അനിയത്തി ആയി കണ്ടവളെ ഒരിക്കലും ഭാര്യയായി കാണാൻ എനിക്കാവുമായിരുന്നില്ല. അതുകൊണ്ടാണ് നമ്മുടെ വിവാഹം നിശ്ചയിച്ചതിന്റെ തലേന്ന് ഞാൻ ഇവിടെ നിന്നും  പോയത്. “

“ഏട്ടൻ അന്ന് പോയപ്പോൾ എനിക്ക് നഷ്ടമായത് എന്റെ ജീവിതം തന്നെയായിരുന്നു. ആദ്യമായി മനസ്സിൽ തോന്നിയ പ്രണയം അന്നുതന്നെ മരിച്ചു എത്ര വേദനിച്ചു എന്നറിയാമോ ഏട്ടന് അതൊന്നും മനസ്സിലാവില്ല ആർക്കും മനസ്സിലായിട്ടില്ല ഈ ഭദ്രയെ . ആരും ഇല്ലാത്തവളുടെ മനസ്സിന്റെ വേദന ആരും കണ്ടില്ല.. ഏട്ടന് ഒരു വാക്ക് പറയാമായിരുന്നു എന്നോട് എന്നെ ഇഷ്ട്മില്ലാന്ന്. പറഞ്ഞിരുന്നേൽ ഒരിക്കലും ഞാൻ ഈ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു. എല്ലാവരുടെയും മുന്നിൽ ഒരു വിഡ്ഢി വേഷം എനിക്ക് കെട്ടേണ്ടിവരില്ലായിരുന്നു “

“ശരിയാണ് ഞാൻ ഒന്നും എതിർത്തില്ല എന്റെ തെറ്റ് നീയും എന്നെ പോലെ തന്നെ ആണെന്നു കരുതി അതാണ് നിന്നോട് പോലും ഒരു വാക്ക് പറയാതെ പോയത്.ബാംഗ്ലൂർ എന്ന മഹാ നഗരത്തിലേക്ക് ചേക്കേറുമ്പോൾ ഒന്നു മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ നിന്നെ പിരിഞ്ഞുള്ള ജീവിതം അത്.എന്റെ വാശി തന്നെയായിരുന്നു എന്നു കൂട്ടിക്കോ. “

“എന്നെ വേദനിപ്പിച്ചിട്ടു വേണായിരുന്നോ ഏട്ടാ ഏട്ടന്റെ വാശി ” അവൾ അവന്റെ നെഞ്ചിലേക്ക് വീണു കൊണ്ട് കരഞ്ഞു.

ഒരു നിമിഷം അവന് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.. അവളെ പിടിച്ചു മാറ്റി. ആ കണ്ണുകൾ തുടച്ചു. അവളെ നോക്കാൻ തന്നെ ഭയമായിരുന്നു.

“ഭദ്രേ ഞാൻ നിന്നോട് എന്തു പറയണം എന്നറിയില്ല “അവൻ വാക്കുകൾക്കായി പരതി

“സിദ്ധു ഏട്ടൻ നടന്നോളൂ ഏട്ടത്തി അന്വേഷിക്കുന്നുണ്ടാകും എന്നെ ഓർത്ത് വിഷമിക്കണ്ട എന്റെ പൊട്ട ബുദ്ധിക്ക് ഓരോന്ന് തോന്നിയതാ” അവൾ താഴേക്ക് മിഴികളൂന്നി കൊണ്ട് പറഞ്ഞു.

അവൻ ഒന്നു സംശയിച്ചു നിന്നു.

വീട്ടുകാർ എല്ലാം തീരുമാനിച്ചപ്പോൾ ഒന്നും എതിർത്തില്ല പേടിയായിരുന്നു അച്ഛനെ ഒരിക്കലും എതിർത്തു സംസാരിച്ചിട്ടില്ല . അച്ഛന്റെ മനസ്സിൽ എന്തൊക്കെയോ ഗൂഢ തന്ത്രങ്ങൾ ഉണ്ടായിരുന്നു. അച്ഛമ്മ വഴിയാണ് എല്ലാം ഞാൻ പറഞ്ഞിരുന്നത്. അച്ഛമ്മയുടെ എതിർപ്പിനെ പോലും വകവെയ്ക്കാതെ എടുത്ത പിടിയാലെ ആണ് വിവാഹം അച്ഛൻ തീരുമാനിച്ചത്. അതുകൊണ്ട് തന്നെയാണ് ഒരു ഒളിച്ചോട്ടം നടത്തിയത്.

ഒരു നിശബ്ദത അവർക്കിടയിൽ വന്നു..

“ചെല്ലു ഏട്ടാ ഞാൻ വരാം കുറച്ച് നേരം ഒന്ന് ഒറ്റയ്ക്ക് നിന്നോട്ടെ ഞാൻ “

” അവളവനെ പറഞ്ഞയക്കാൻ നോക്കി എന്തോ മനസ്സിൽ ഒരു കുറ്റബോധം അവനിൽ അലയടിച്ചു. അവളെ ഒന്നു നോക്കി അവൻ തിരിച്ചു നടന്നു.

അവൻ പോകുന്നതും നോക്കി അവൾ നിന്നു.. അവളുടെ കണ്ണുകൾ തിളങ്ങി ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.

“ഇല്ല ഏട്ടാ മാളവികയുമായുള്ള ഏട്ടന്റെ ജീവിതം ഒരിക്കലും ഞാൻ അനുവദിക്കില്ല ഈ സിദ്ധാർത്ഥ് ഭദ്രയ്ക്ക് മാത്രമുള്ളതാ ഈ ഭദ്രയ്ക്ക് മാത്രം സ്വന്തം അവൾ ആർത്തുചിരിച്ചു…”

തുടരും

നീണ്ട തുടർക്കഥ ഒന്നും അല്ലാട്ടോ രണ്ടോ മൂന്നോ പാർട്ടിൽ ഒതുങ്ങുന്ന ഒരു കുഞ്ഞു കഥ .

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Aneesha Sudhish Novels

ശ്രീലക്ഷ്മി

 

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!