Skip to content

പ്രണയാഗ്നി – 3

pranayagni

ശേഖരന്റെ മനസ്സിൽ ഈ സമയം പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു. പഴയ കളികൾ വീണ്ടും എടുക്കേണ്ടിയിരിക്കുന്നു. അന്ന് ലക്ഷ്മിയുമായി പ്രണയത്തിലായിരുന്ന ദേവനെ കൊണ്ട് സരസ്വതിയുടെ കഴുത്തിൽ താലി കെട്ടിച്ചത് തന്റെ മിടുക്കു കൊണ്ടായിരുന്നു. അല്ലെങ്കിലും ഒരു രണ്ടാനമ്മയ്ക്കുണ്ടായ ലക്ഷ്മിയേക്കാൾ എന്തുകൊണ്ടും സ്ഥാനം തന്റെ കൂടെ പിറന്ന സരസ്വതിക്ക് തന്നെ ആണ്. അയ്യാളുടെ പല്ലിറുമ്മി.. ദേവന്റെ കണക്കറ്റ സ്വത്തുക്കൾക്ക് ഇനി ഒരേ ഒരു അവകാശി ഭദ്ര അവളിലൂടെ തന്റെ മകനും. അയ്യാളുടെ കണ്ണുകളിൽ സന്തോഷം അലയടിച്ചു.

‡********************************‡

അമ്പലത്തിലെ വിശേഷാൽ പൂജകളൊക്കെ കഴിഞ്ഞവർ വീട്ടിലെത്തിയപ്പോഴേക്കും ഒരുപാട് നേരം കഴിഞ്ഞിരുന്നു .

“തനിക്ക് വിശക്കുന്നുണ്ടോടോ ഒരുപാട് നേരമായില്ലേ ജലപാനം പോലും കഴിക്കാതെ ” സിദ്ധു മാളുവിനരുകിൽ ചെന്ന് ചോദിച്ചു..

“നിനക്ക് വേണ്ടി എത്ര നാൾ വിശന്നിരിക്കാനും  ഞാൻ തയ്യാറാണ് സിദ്ധു.പക്ഷേ എനിക്ക് ഇപ്പോൾ വിശക്കുന്നില്ലാട്ടോ അച്ഛമ്മ അമ്പലത്തിലെ നെയ്പ്പായസം തന്നിരുന്നു എന്തു രുചിയായിരുനെന്നോ നാവിൽ തുമ്പിൽ ഇപ്പോഴും അതിന്റെ മധുരം നിറഞ്ഞു നിൽക്കുന്നുണ്ട്. “

“ആഹാ ബെസ്റ്റ് എന്നിട്ട്  എനിക്ക് കുറച്ചുകൂടി തന്നില്ലല്ലോ കൊതിച്ചി പാറു “

” നിനക്ക് മധുരം ഇഷ്ടമില്ലല്ലോ പിന്നെ സിദ്ധു ഇതൊക്കെ ഒരുപാട് നാളായി കഴിക്കുന്നതല്ലേ ? ഇനി ഇതൊക്കെ എനിക്കുള്ളതാ അവൾ നാവു കടിച്ചു കൊണ്ട് പറഞ്ഞു.

“ഇവിടെയൊക്കെ ഭർത്താനെ ഊട്ടിയതിനു ശേഷം മാത്രമേ ഭാര്യമാർ  കഴിക്കാറുള്ളൂ . അല്ലെങ്കിലും സ്വന്തം കാര്യം മാത്രമാണ് മാളുവിന് ചിന്ത. “

സിദ്ധുവിന്റെ അമ്മ അതു പറഞ്ഞപ്പോൾ അവളുടെ മുഖം വാടി.

“അമ്മ ഇത് എന്തറിഞ്ഞിട്ടാ ഈ പറയുന്നത് .പണ്ടത്തെ കാലമൊന്നുമല്ല എന്തു കാര്യത്തിനും ഒരു പടി മുന്നിൽ നിൽക്കുന്ന ഭാര്യമാർ ആണ് ഇന്നുള്ളത്. “

“ഞാൻ എന്തെങ്കിലും പറഞ്ഞാൽ നിനക്ക് പിടിക്കില്ലല്ലോ അല്ലെങ്കിലും അവളുടെ സാരി തുമ്പിൽ ആണല്ലോ നിന്റെ ജീവിതം ” അവർ കെറുവിച്ചു കൊണ്ട് പോയി.

അതു കണ്ടപ്പോൾ തന്നെ മാളുവിന്റെ കണ്ണു നിറഞ്ഞു വന്നു. വന്ന നാൾ തെട്ടേ സൗമിനിയ്ക്ക് മാളുവിനെ ഇഷ്ടമില്ലായിരുന്നു. ഇപ്പോഴും ശേഖരനെ പോലെ തന്നെ ഭദ്രയെ മരുമകൾ ആക്കണമെന്നാണ് ആഗ്രഹം.

“അമ്മ പറഞ്ഞതൊന്നും താൻ കാര്യമാക്കണ്ട എല്ലാം ശരിയാവാൻ കുറച്ച് പിടിക്കും പിന്നെ നിന്റെയീ കരച്ചിൽ ഒന്നു മാറ്റണം. എനിക്കാ പഴയ മാളുവിനെയാ ഇഷ്ടം നല്ല ബോൾഡായി പെരുമാറുന്ന ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന ആ തന്റേടിയായ മാളവികയെ  ഇത് ഒരു മാതിരി കണ്ണീർ സീരിയലിലെ നായികയെ പോലെ ..

“എനിക്കറിയില്ല സിദ്ധു ഞാനെങ്ങനെ ഇത്രേം മാറിയതെന്ന്. എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെരുമാറാൻ അമ്മ പഠിപ്പിച്ചിട്ടുള്ളൂ പക്ഷേ ഒരു പെണ്ണെന്ന നിലയിൽ പലസ്ഥലത്തും പരാജയം ഏറ്റുവാങ്ങേണ്ടിവന്നപ്പോൾ ആണ് ഞാനൊരു തന്റേടി ആയത്. കഷ്ടപ്പാട് ഒരു പാട് അനുഭവിച്ചിട്ടുണ്ട് അതിൽ നിന്നെല്ലാം മുന്നേറിയത് ജീവിക്കാനുള്ള കൊതി കൊണ്ടാ . പക്ഷേ ഇവിടെ വന്നപ്പോൾ ഞാൻ സ്വയം മാറുകയായിരുന്നു. “

“ഇനി അതുമിതും പറഞ്ഞ് സമയം കളയണ്ടാ താൻ വാ എന്തെങ്കിലും കഴിച്ചിട്ട് ആകാം പിന്നെ തന്റെ ഈ മൂഡ് ഒക്കെ ചെയ്ഞ്ച് ആക്കാൻ ഒരു സ്ഥലം പോകാം”

“എവിടേക്കാ സിദ്ധൂ “

അതൊക്കെ പറയാം പെണ്ണേ ആദ്യം അകത്തോട്ട് എന്തെങ്കിലും ചെല്ലട്ടെ അവൻ അവളെയും കൂട്ടി അകത്തേക്ക് നടന്നു.

ഡൈനിംഗ് ടേബിളിൽ എല്ലാവരും അവരെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.

“സിദ്ധു ഇരിക്ക് “സൗമിനി അവനായി ദോശയും ചമ്മന്തിയും വിളമ്പി .

“മാളുവും ഇരിക്ക് “

അവള് പിന്നെ ഇരുന്നോളും നീ കഴിക്കാൻ നോക്ക് സിദ്ധൂ സൗമിനി ദേഷ്യപ്പെട്ടു .

“അതെന്താ അവൾക്ക് മാത്രം പ്രത്യേകത. ഇവിടെ  എല്ലാവരും ഇരിക്കുന്നുണ്ടല്ലോ. നീ ഇരിക്ക് മാളു “

“വേണ്ട സിദ്ധു ഞാൻ പിന്നെ ഇരുന്നോളാം “

“പറ്റില്ല നീ വന്നില്ലെങ്കിൽ പിന്നെ ഞാനും കഴിക്കുന്നില്ല ഇവിടെ ഞാൻ എന്നോ നീ എന്നോ ഒരു വ്യത്യാസവുമില്ല. വന്നിരിക്കാൻ നോക്കൂ “

അവൾ യാചനാഭാവത്തിൽ അവനെ നോക്കി.

“ഇരിക്കാൻ പറഞ്ഞാൽ ഇരുന്നാൽ മതി നീ പിന്നെ ഒന്നും നോക്കണ്ട . കുറച്ചായി ഞാനിത് ശ്രദ്ധിക്കുന്നു. ഇരിക്കാനല്ലേ നിന്നോട് പറഞ്ഞത് ” സിദ്ധുവിന്റെ സ്വരം മാറി.

അവൾ എല്ലാവരെയും ഒന്നു നോക്കി കൊണ്ടു പതുക്കെ കസേരയിൽ ഇരുന്നു.

“സിദ്ധൂ ” അതൊരു അലർച്ചയായിരുന്നു.

പെട്ടെന്നുള്ള ശേഖരന്റെ വിളി കേട്ട് സിദ്ധു ഒന്ന് പകച്ചു .

“നിനക്കു വേണമെങ്കിൽ കഴിക്കാം അതല്ല അവളുടെ കൂടെ തന്നെ കഴിക്കണമെങ്കിൽ ആയിക്കോ എന്നിട്ട് അവളേം കെട്ടിപ്പിടിച്ച് ഇരുന്നോ നിനക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ അവൾക്കൊന്നും വരാനില്ലല്ലോ പോകുന്നത് ഞങ്ങൾക്കല്ലേ ? അതറിഞ്ഞിട്ടും അവൾ ഇരുന്നത് കണ്ടില്ലേ ? അയ്യാൾ ദേഷ്യത്താൽ കൈയ്യിലിരുന്ന ഗ്ലാസ് താഴേക്ക് അതി ശക്തിയോടെ വെച്ചു.

അതുകേട്ടപ്പോൾ തന്നെ മാളുവിനു മനസ്സിലായി താൻ ഇരുന്നത് ആർക്കും ഇഷ്ടപ്പെട്ടില്ലാന്ന്.

അവൾ പതിയെ എഴുന്നേറ്റു സാരമില്ല സിദ്ധു ഞാൻ പിന്നെ കഴിച്ചോളാം. ഇതും പറഞ്ഞ് ഒരു വഴക്ക് വേണ്ട . നിറഞ്ഞു വന്ന കണ്ണീരിനെ മറച്ചു കൊണ്ട് അവൾ റൂമിലേക്ക് പോയി.

ഇതെല്ലാം കണ്ട് മനസ്സുകൊണ്ട് സന്തോഷിച്ചു ഭദ്ര അപ്പോൾ അവിടെ ഇരിപ്പുണ്ടായിരുന്നു. അവൾ ശേഖരനെ നോക്കി അയ്യാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

നിറ മിഴിയാലെ മാളു പോയത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു സിദ്ധുവിന് . അവൻ ഒന്നും കഴിക്കാതെ എഴുന്നേറ്റു .

“നീ ഒന്നും കഴിക്കുന്നില്ലേ മോനെ ” അച്ഛമ്മയാണ്.

“വേണ്ട അച്ഛമ്മേ  വയറു നിറഞ്ഞു . “

അവൻ അവിടെ നിന്നും പോയി.

“എന്തിനാ ശേഖരാ അങ്ങനെയൊക്കെ പറഞ്ഞത് ആ കുട്ടി വന്നിരുന്നുന്ന് വെച്ച് എന്ത് സംഭവിക്കാനാണ് . പൂജ കഴിഞ്ഞ് ഇത്രേം നേരായി. പട്ടണത്തിലൊക്കെ പഠിച്ച കുട്ടിയല്ലേ ഇവിടത്തെ ശീലങ്ങളൊന്നും അറിയണ്ടാവില്ല്യാ .ഭദ്രയെ പോലെ തന്നെയല്ലേ മാളുവും. മാത്രമല്ല അവൾ നിന്റെ മരുമകൾ കൂടിയാണ്.”

“അമ്മ ഈ കാര്യത്തിൽ ഇടപെടാൻ നിൽക്കണ്ട . നിങ്ങളുടെ വാശിയുടെ പുറത്താണ് ഞാൻ അവളെ ഇവിടെ കയറ്റിയത്. എന്ന് കരുതി അവളുടെ എല്ലാ തോന്നിവാസത്തിനും കൂട്ടുനിൽക്കാൻ എന്നെ കിട്ടും എന്ന് ആരും  കരുതണ്ട . എനിക്ക് എന്റെ മകന്റെ ജീവിതമാണ് വലുത് . പൂജ കഴിയാതെ ഒരു തരത്തിലും അവരെ ഒരുമിച്ച് ഇരുത്താമെന്ന് ആരും വിചാരിക്കണ്ട .

അയ്യാളും ഒന്നും കഴിക്കാതെ എഴുന്നേറ്റു..

ഈ സമയം സിദ്ധു ചെന്നപ്പോൾ മാളു കിടന്നു കരയുന്നതാണ് കണ്ടത്.

അവൻ അവൾക്കരുകിൽ ചെന്നിരുന്നു ആ മുടിയിൽ തലോടി.

പെട്ടെന്നവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു . സിദ്ധുവിനെ കണ്ട മാത്രയിൽ അവൾക്ക് പേടി വന്നു.

“സിദ്ധു  നിന്നെ ഇവിടെ ആരെങ്കിലും കണ്ടാൽ അതു മതി .പ്ലീസ്  ഒന്ന് പോ സിദ്ധൂ

“നീ ഇങ്ങനെ പേടിക്കാതെ മാളൂ

ഇങ്ങനെ പേടിച്ചാൽ നമുക്ക് ജീവിക്കാൻ പറ്റോ “

“പേടിയുണ്ട് സിദ്ധു എന്റെ അമ്മയ്ക്ക് വന്നത് എനിക്ക് വരരുതെന്ന് എനിക്ക് ആഗ്രഹമുണ്ട് ” അവൾ കരഞ്ഞു കൊണ്ടാണത് പറഞ്ഞത്.

“ഞാൻ ജീവനോടെ ഉള്ളടത്തോളം കാലം നിന്റെ ഈ കണ്ണു നിറയാൻ സമ്മതിക്കില്ല നീ വന്നേ ഇന്നു നമ്മൾ ഒരുമിച്ചാണ് കഴിക്കുന്നത് “

“സിദ്ധു ഒന്നും കഴിച്ചില്ല ഇതുവരെ “

” എന്റെ ഭാര്യ ഇവിടെ ഒന്നും കഴിക്കാതെ ഇരിക്കുമ്പോൾ എനിക്ക് എന്തെങ്കിലും ഇറങ്ങോ ?”

അവനവളെ ചേർത്തുപിടിച്ചു. ആ

കരവലയത്തിൽ ഒതുങ്ങി നിന്നപ്പോൾ അവൾക്കെന്തോ സുരക്ഷിതത്വം തോന്നി.

“കൊതി തീർന്നിട്ടില്ല സിദ്ധു നിന്നെ സ്നേഹിച്ച് . നിന്നെ എനിക്ക് വേണം ഈ ജീവിതത്തിൽ മാത്രമല്ല ഇനിയുള്ള എല്ലാ ജീവിതത്തിലും . അത്രയ്ക്കു ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്. “

“അല്ലെങ്കിലും ഒരു ശക്തിക്കും നമ്മളെ  വേർപ്പെടുത്താനാവില്ല നിന്നെ എനിക്ക് മാത്രം സൃഷ്ടിച്ചതാണ്. ” അവൻ അവളെ സ്നേഹത്തോടെ തലോടി.

മറഞ്ഞു നിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ട് ഭദ്ര നിൽപ്പുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ രോഷം ആളി കത്തി.

“മാളു ഏട്ടത്തി, “

ഭദ്രയുടെ വിളി കേട്ട് സിദ്ധുവിൽ നിന്ന് മാളു അടർന്നുമാറി .

“അച്ഛമ്മ തന്നയച്ചതാ ഏട്ടത്തി ഒന്നും കഴിച്ചില്ലല്ലോ “

“ഏട്ടത്തിക്ക് മാത്രമേ ഉള്ളൂ

എനിക്കില്ലേ “

“രണ്ടു പേർക്കും ഉണ്ട് ” അവൾ പറഞ്ഞു.

“ഭദ്രയ്ക്ക് എന്നോട് ദേഷ്യമുണ്ടോ ?

“എന്തിന് “

“ഭദ്രയുടെസ്ഥാനം തട്ടിയെടുത്തതിന് “

എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല ഏട്ടത്തി അല്ലെങ്കിലും ചേരേണ്ടതല്ലേ ചേരു. അവൾ സിദ്ധുവിനെ നോക്കിയാണത് പറഞ്ഞത്.

അവൻറെ ഉള്ളിലും ഒരു കുറ്റബോധം അലയടിച്ചു. ഭദ്രയുമായുള്ള വിവാഹം തീരുമാനിച്ചപ്പോൾ തന്നെ എതിർക്കേണ്ടത് ആയിരുന്നു പക്ഷേ ചെയ്തില്ല അവസാനം അവൾക്കും മോഹം കൊടുത്ത്. തെറ്റാണ് ചെയ്തത്.

“മോളെ ഏട്ടനോട് ക്ഷമിക്കൂ അന്ന് അച്ഛനെഎതിർക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാ ഞാൻ പിന്നെ നിന്നെ മറ്റൊരുതരത്തിൽ കാണാൻ എന്റെ മനസ്സാക്ഷി അനുവദിച്ചില്ല. നിന്റെ മനസ്സിലും അങ്ങനെ തന്നെ ആണെന്ന് കരുതി അതുകൊണ്ടാ വിവാഹത്തലേന്ന് ആരോടും പറയാതെ പോകേണ്ടി വന്നത്. ബാംഗ്ലൂർക്ക് വണ്ടി കയറുമ്പോൾ നിനക്ക് നന്മ വരുത്തണേ എന്നു മാത്രമേ പ്രാർത്ഥിച്ചുള്ളൂ. തിരിച്ചൊരു വരവ് ആഗ്രഹിച്ചതല്ല.  പക്ഷേ മാളു വാണ് ഇങ്ങോട്ട് വരാൻ അത് പ്രേരിപ്പിച്ചത്. നിന്നെ കണ്ടു മാപ്പ് പറയണം എന്നവൾ പറഞ്ഞപ്പോൾ ശരിയാണെന്ന് തോന്നി ഞാൻ കാരണം നീയും ഒരു പാട് വിഷമിച്ചതല്ലേ “

“അതൊക്കെ ഞാൻ മറന്നു തുടങ്ങിയ കാര്യങ്ങളാ. എന്നാലും ഉള്ളിന്റെ ഉള്ളിൽ ഈ മുഖം പതിഞ്ഞിരുന്നു മറക്കാൻ ശ്രമിച്ചു തുടങ്ങിയതാ അപ്പോൾ ആണ് നിങ്ങളുടെ തിരിച്ചു വരവ്. സാരല്യാ എല്ലാം ശരിയായിക്കോളും. അവളുടെ നേർത്ത ആ സ്വരം സിദ്ധുവിനെ ദുഃഖത്തിലാഴത്തി.

മാളു ഒരു പകപ്പോടെ ആണ് എല്ലാം കേട്ട് നിന്നത്.

“ഏട്ടത്തി വിഷമിക്കേണ്ട നിങ്ങളുടെജീവിതത്തിലേക്ക് ഞാൻ ഒരിക്കലും വരില്ല. കഴിക്കാൻ നോക്ക് ചായ തണുത്തു പോകും. ” അവൾ ഒന്നു ചിരിച്ചെന്നു വരുത്തി അവിടെ നിന്നിറങ്ങി.

അവർ ഒന്നും മിണ്ടിയില്ല. കുറ്റബോധത്താൽ മനസ്സു നീറുകയായിരുന്നു അവനപ്പോൾ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൻ എഴുന്നേറ്റു. അവളും അങ്ങനെ തന്നെ.

പത്രങ്ങളുമായി അടുക്കളയിൽ ചെന്ന മാളു സൗമിനിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് ഒന്നു നിന്നു

“എന്നാലും എന്റെ മോന്റെ ഗതി ഇതായല്ലോ ആർക്ക് ഉണ്ടായതാണെന്നോ എങ്ങനെ ഉണ്ടായതാണെന്നോ എങ്ങനെ അറിയാം. തങ്കക്കുടം പോലുള്ള നിന്നെ കളഞ്ഞിട്ടാണല്ലോ മോളേ അവൻ ആ നശൂലത്തിനെ കെട്ടിയത്. “

“ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ അമ്മായി എല്ലാം എന്റെ വിധിയാണ് “

“എന്നാലും മോളേ നിന്റെ സ്ഥാനത്ത് ഒരിക്കലും എനിക്കവളെ കാണാൻ സാധിക്കില്ല. ഒന്നിനും പറ്റിയില്ലെങ്കിൽ വല്ല വിഷവും കലക്കി കൊടുത്ത ഞാനവളെ തീർക്കും ” സൗമിനി ദേഷ്യം കൊണ്ട് ചുവന്നു.

“അമ്മായി ഒന്നും ചെയ്യേണ്ടതില്ല. എല്ലാം ഞാൻ നോക്കി കൊണ്ട് ഈ ഭദ്ര ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നടത്തി എടുത്തിരിക്കും. അത് ആരെ കൊന്നിട്ടാണെങ്കിലും “

ഭദ്രയുടെ വാക്കുകൾ കേട്ട് മാളു ഒന്ന് ഞെട്ടി കുറച്ച് മുന്നേ കണ്ട ഭദ്രയെ അല്ല അവൾ അപ്പോൾ അവിടെ കണ്ടത്. മാളുവിന് എന്തോ ഭയം തോന്നി അവൾ തിരികെ വേഗത്തിലവിടെ നിന്നും പോന്നു പക്ഷേ പോരും വഴി ആരുടേയോ ദേഹത്തു തട്ടി  കയ്യിലുള്ള പാത്രങ്ങൾ താഴെ വീണു ചിതറി ശബ്ദം കേട്ട് എല്ലാവരും ഓടിയെത്തി.

അപ്പോഴാണ് മുന്നിൽ നിന്ന ആളെ അവൾ കണ്ടത്  ശേഖരൻ ! അയ്യാൾ ദേഷ്യത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു. അയ്യാളുടെ ദേഹം മുഴുവൻ ചമ്മന്തിയിൽ മുങ്ങിയിരുന്നു

എന്തു പറയണമെന്നറിയാതെ അവൾ വിഷമിച്ചു.

അച്ഛാ … ഞാൻ …. അറിയാതെ …

അതിനുള്ള മറുപടി അയ്യാൾ അവളുടെ കരണം പുകച്ചു കൊണ്ടായിരുന്നു.

ഒരു നിമിഷം ചുറ്റും ഇരുട്ടു പടർന്നതു പോലെ തോന്നി അവൾക്ക് വേച്ചു വീഴാൻ പോയ അവളെ സിദ്ധു ഓടി ചെന്ന് താങ്ങി നിർത്തി.

“അച്ഛാ അറിയാതെ തട്ടിയതിനാണേ ഇത്രേം ചെയ്തത്. അവൻ അവളെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു.

“അടങ്ങി ഒതുങ്ങി നടക്കാൻ പഠിക്ക് ആദ്യം അയ്യാൾ ദേഷ്യത്താൽ അവിടെ നിന്നും പോയി.

“എന്തിനാ മാളു ഇങ്ങനെ സഹിക്കുന്നത്. വേണ്ട പൂജയും വഴിപാടും ഒന്നും. പോകാം നമ്മുക്ക് നിന്നെ ഇവർക്ക് തട്ടിക്കളിക്കാനല്ല ഞാൻ താലി കെട്ടിയത്. “

“സാരല്ല്യ സിദ്ധുവേട്ടാ എനിക്ക് വേണ്ടി ക്ഷമിക്ക് .ഞാൻ കണ്ടില്ല അച്ഛൻ വരുന്നത്. പിന്നെ ദേഹത്ത് എച്ചിലായാൽ ആർക്കായാലും ദേഷ്യം വരില്ലേ അച്ഛനും അതു തന്നെയാ ചെയ്തത്. ” അവൾ താഴെ കിടന്ന പാത്രങ്ങൾ എടുത്തു അടുക്കളയിലേക്ക് നടന്നു. അവൾ തന്നെ അവിടെ തുടച്ചു വൃത്തിയാക്കി.

സഹായിക്കാൻ ചെന്ന ജോലിക്കാരിയെ സൗമിനി തടഞ്ഞു.

ഇതൊക്കെ കണ്ട സിദ്ധുവിനു ദേഷ്യം നിയന്ത്രിക്കാനായില്ല. അവൻ പുറത്തേക്കിറങ്ങി ആരെയോ ഫോൺ ചെയ്തു.

തിരിച്ചു വന്നപ്പോൾ മാളുവിനെ അവിടെയെങ്ങും കണ്ടില്ല.

” മാളൂ അവൻ ഉറക്കെ വിളിച്ചു

“ഏട്ടത്തി അച്ഛമ്മേടെ മുറിയിലാ ഏട്ടാ ” ഭദ്രയാണ്.

അവൻ അവിടെ ചെന്നപ്പോൾ കണ്ടു അച്ഛമ്മയുടെ മടിയിൽ തലവെച്ചു കിടക്കുന്ന മാളുവിനെ . ആ കവിൾ ചുവന്നു കിടപ്പുണ്ട്. ഇല്ല ഇനിയും വൈകിക്കൂടാ പൂജ കഴിയും വരെ കാത്തിരുന്നാൽ മാളുവിനെ ചിലപ്പോൾ തനിക്ക് നഷ്ടമാകും. തന്റെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഒരു വീട് ശരിയാക്കാൻ.

“മാളൂ , നിന്റെ സാധനങ്ങളൊക്കെ എടുത്തുവെയ്ക്ക് നമ്മുക്ക് ഇറക്കാം “

അവന്റെ വാക്കുകൾ കേട്ട് അച്ഛമ്മയും മാളുവും പരസ്പരം നോക്കി.

“പോവാണ് അച്ഛമ്മേ ഇനിയും ഇവിടെ നിൽക്കാൻ വയ്യ” അവൻ അച്ഛമ്മയോട് ചേർന്നിരുന്നു.

അരുത് മോനേ നീ അറിയാത്ത പല രഹസ്യങ്ങളും ഉണ്ട് .നിന്റെയും മാളുവിന്റെയും ജീവിതം തന്നെ വിധിയുടെ വിളയാട്ടമാണ്. നിങ്ങൾ കണ്ടുമുട്ടിയതും മാളുവിനെ ഇവിടെ വരുത്തിയതും അത്തരത്തിലുള്ള ദൈവവിധിയാണ്.

അവനൊന്നും മനസ്സിലായില്ല. എങ്കിലും അച്ഛമ്മയുടെ വാക്കുകൾക്കായ് അവൻ കാതോർത്തിരുന്നു.

തുടരും

അനു

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!