Skip to content

ദേവാമൃത – 14

devamrutha

എന്റെ നിലവിളി കേട്ടുകൊണ്ട് അച്ഛനും അമ്മയും ഓടി വന്നു.

ചാരുന്റെ അപ്പോഴത്തെ അവസ്‌ഥ കണ്ടു ‘അമ്മ കരയാൻ തുടങ്ങി.

അച്ഛാ കാർ എടുക്കു പെട്ടെന്ന്.

അച്ഛൻ കീ എടുത്തോണ്ട്  പുറത്തേക്കു ഓടി.

ഞാൻ ചാരുന്റെ  മുഖത്തു വെള്ളം തളിച്ചു.

ചാരു കണ്ണുതുറന്നു.വെള്ളം ചോദിച്ചു.

ഞാൻ അവളുടെ വായിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു.പയ്യെ പിടുച്ചു നേരെ ഇരുത്തി.

‘അമ്മ അവൾക്കു ആവശ്യം ഉള്ള ഡ്രെസ്സും വെള്ളതുണിയും മറ്റും എടുത്തു ബാഗിൽ വച്ചു.

അച്ഛൻ അകത്തോട്ടു വന്നു ചാരുനെ ചെറുതായി താങ്ങി നിറുത്തി.ഞാനും അച്ഛനും കുടി ചാരുനെ പിടിച്ചു കൊണ്ട് പയ്യെ പുറത്തേക്കു നടന്നു. അവളെ കാറിൽ കയറ്റി ഇരുത്തി.

അച്ഛാ കീ ഇങ്ങു താ ഞാൻ എടുക്കാം വണ്ടി. ഞാൻ വണ്ടി ഓടിക്കുന്ന കൂട്ടത്തിൽ വിധുവേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. ഏതു ഹോസ്പിറ്റലിലാണ്‌ കൊണ്ട് പോകുന്നേ എന്നു ചോദിച്ചു

Meditrina hospital ആണെന്ന് പറഞ്ഞു ഞാൻ. 

ഞാൻ ഇപ്പോൾ എത്താം എന്നു പറഞ്ഞു ഫോൺ വച്ചു.

അപ്പോഴേക്കും നേരം വെളുത്തു തുടങ്ങിരുന്നു.

മോളേ സിദ്ധു ദേവനെ വിളിക്കേണ്ടേ മോളേ.

വേണ്ടാ ദേവേട്ടനോട് ഒന്നും പറയണ്ട.ദേവേട്ടനും ടെൻഷൻ ആകും വേണ്ട.അമ്മേടെ തോളിൽ ചാരി കിടന്നു ചാരു ആണ് അത് പറഞ്ഞതു.

അതു ശരി ആണെന്ന് എനിക്കും തോന്നി.

കണ്ണിൽ കണ്ണുനീര് ഉരുണ്ടു കൂടുന്നത് കാരണം.വഴിയൊന്നും നേരെ കാണാൻ വയ്യാ

എങ്ങനെയോ ഹോസ്പിറ്റലിൽ എത്തി. കാർ ചെന്നുനിന്നപ്പോഴേക്കും അവിടെ ഉള്ള സ്റ്റാഫ് ഒക്കെ ഓടി വന്നു.

ഞാൻ നേരെ ഓടിപ്പോയി റീസെപ്ഷനിൽനിന്നും 

Op നമ്പറും പേരും പറഞ്ഞു ഫയൽ എടുത്തു തിരിഞ്ഞപ്പോഴേക്കും വിധുവേട്ടൻ വന്നു.

എന്റെ അടുത്തേക്ക് വിധുവേട്ടൻ ഓടി വന്നു.എനിക്കു എന്തോ അപ്പോൾ കരച്ചിൽ പിടിച്ചു നിറുത്താൻ കഴിഞ്ഞില്ല.

കരയാതെ സിദ്ധു ഏട്ടതിക്കും കുഞ്ഞിനും ഒന്നും വരില്ല നീ വാ  എന്നു പറഞ്ഞു ഞങ്ങൾ നടന്നു.

അപ്പോഴേക്കും ഏട്ടത്തിയെ ലേബർ റൂമിൽ കയറ്റിയിരുന്നു.

ചാരുനെ പരിശോധിച്ചു

ഡോക്ടർ പുറത്തേക്കു വന്നു.

ഹലോ ഡോക്ടർ ഞാൻ വർഷവർദ്ധൻ.cardiologist ആണ്.

ഹലോ ഡോക്ടർ.

ഇപ്പോൾ കൊണ്ട് വന്ന ചാരുലതക്കു എങ്ങനെ ഉണ്ട്.

അവരുടെ condition അല്പം മോശം ആണ്.

എത്രെയും പെട്ടെന്നു ഓപറേഷൻ നടത്തണം എങ്കിൽ മാത്രമേ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാൻ പറ്റു.

Dr കവിതക്കു ഞങ്ങൾ മെസ്സേജ് കൊടുത്തിട്ടുണ്ട് അവർ ഇപ്പോൾ തന്നെ ഇവിടെ എത്തും.

Plz ഡോക്ടർ എങ്ങനെയെങ്കിലും രണ്ടുപേരെയും ഞങ്ങൾക്കു തിരിച്ചു തരണം plz ഡോക്ടർ.

ടെൻഷൻ ആകാതെ വർഷവർദ്ധൻ

താങ്കൾ ഒരു ഡോക്ടർ അല്ലെ.

നമ്മുക്ക് നോക്കാം പിന്നെ ഈശ്വരൻ വിചാരിക്കുപോല്ലേ എല്ലാം നടക്കു.

അതിനു മുന്നേ കുറച്ചു formalities ഒക്കെ ഉണ്ടാലോ അതൊക്കെ ചെയ്യു.

അപ്പോഴേക്കും ഒരു നഴ്‌സ്  കുറച്ചു പേപ്പേഴ്‌സ് കൊണ്ടു വന്നു.

ചാരുലതയുടെ ആരെങ്കിലും ഉണ്ടോ.

ഉണ്ട് എന്നും പറഞ്ഞു വിധുവേട്ടൻ നടന്നു ചെന്നു.

നിങ്ങൾ ആരാണ് ചാരുലതയുടെ

എന്റെ ചേച്ചി ആണ് അതു.

ഒക്കെ . ഇവിടെ ഓരോ ഒപ്പ് ഇടണം ഓപറേഷൻ ചെയ്യാൻ സമ്മതം ആണെന്ന് പറഞ്ഞു കൊണ്ട്.

പിന്നെ ബ്ലഡ് ആവശ്യം ഉണ്ട് ഉടനെ അതു അറേഞ്ച്ചെയ്യണംo+.

ഇവിടെ ബ്ലൂഡ്ബാങ്കിൽ o+ ബ്ലഡ് സ്റ്റോക്ക് ഇല്ല

എന്റെ ബ്ലഡ് ഗ്രൂപ്പ് അതാണ്. വിധുവേട്ടൻ പറഞ്ഞു.

എങ്കിലും ഒരാളിനെയും കൂടെ അറേഞ്ച്ചെയുന്നത് നല്ലതായിരിക്കും

വിധുവേട്ടൻ ഏതൊക്കെയോ കൂട്ടുകരെ വിളിച്ചു ഒക്കെ ആക്കി . അവർ ഇപ്പോൾ വരും എന്ന് പറഞ്ഞു.

       അമ്മയും  അച്ഛനും വിധുവേട്ടനു നേരെ കൈ കുപ്പി.

എന്താ അച്ഛാ ഈ കാട്ടുന്നെ എന്റെ ഏട്ടത്തി അല്ലെ അതു.

പിന്നെ ബ്ലഡ്റീലേഷൻ ഉള്ളവരാണ് ഒപ്പ് ഇടണ്ടത് അതാ ഞാൻ കള്ളം പറഞ്ഞു ഒപ്പിട്ടത്.

നന്ദി ഉണ്ട് മോനെ ഒരുപാട് നന്ദി ഉണ്ട്.

ഇതു എന്റെ കടമയല്ലേ അച്ഛാ.

വിധുവേട്ടൻ എന്റെ അടുത്തു വന്നു പറഞ്ഞു

നീ അല്ലെ അവർക്കു ധൈര്യം കൊടുക്കേണ്ടത്.ആ നീ കരയാൻ തുടങ്ങിയാലോ

അപ്പോഴേക്കും ഡോക്ടർ കവിത വന്നു.ലേബർ റൂമിലേക്ക് കയറി പോയി.

ഞാൻ കുറച്ചു ദൂരേക്ക്‌ നടന്നു. ആരും കാണാതെ അവിടെ നിന്നും മനസ് തുറന്നു കരഞ്ഞു.

വിധുവേട്ടൻ അപ്പോഴേക്കും അങ്ങോട്ടു നടന്നു വന്നു.

എനിക്കു അറിയാം എന്റെ വായാടി ഇവിടെ വന്നു നിന്നു കാരയുവാണെന്നു.

കരായതെഡോ ഒന്നും വരില്ല അവർക്കു രണ്ടിനും.

എനിക്കു എന്തു വന്നാലും കുഴപ്പം ഇല്ല എന്നാൽ എന്റെയേട്ടത്തിക്കു ഒന്നും വരാതെ ഇരുന്നാൽ മതിയായിരുന്നു.

എനിക്കു എന്റെ ചേട്ടയിയുടെ കുഞ്ഞിനെ കാണണം ഏട്ടാ

നീ കരയാതെ സിദ്ധു ഇങ്ങനെ. അവർക്കു ഒന്നും വരില്ല. നീ കാരയുമ്പോൾ എന്റെ ചങ്ക് പൊട്ടുവാ മോളേ.

അപ്പോഴേക്കും വിധുവേട്ടന്റെ കൂട്ടുകാരൻ വന്നു. നേഴ്‌സ് വന്നു വിധുവേട്ടനെയും കുട്ടുകാരനെയും മറ്റൊരു റൂമിൽ കൊണ്ടു പോയി ബ്ലഡ് എടുത്തു.

അതു കഴിഞ്ഞപ്പോൾ തന്നെ കൂട്ടുകാരൻ യാത്ര പറഞ്ഞു ഇറങ്ങി.

സമയം വളരെ പതുക്കെ ഇഴഞ്ഞു നീങ്ങും പോല്ലേ തോന്നി .സമയം പോകുന്നതെ ഇല്ല .ഒച്ചിനെക്കാൾ പതുകെ സമയം പോകുന്നുള്ളൂ.

പ്രാർത്ഥനയോടെ ഞാങ്ങൾ എല്ലാവരും കാത്തിരുന്നു.

മണിക്കൂറുകൾക്കു ശേഷം

ലേബർ റൂമിന്റെ വാതിൽ തുറന്നു.

അതു കണ്ടപ്പോഴേ എന്റെ ചങ്ക് ഒന്നു പിടഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി.

അരുതാത്തതു ഒന്നും നടക്കല്ലേ നാരായണാ……… ഞാൻ മനസ് ഉരുകി പ്രാർത്ഥിച്ചു.

ചാരുലത പ്രസവിച്ചു.

ആണ്കുട്ടി ആണ്.

നേഴ്‌സ് അമ്മേടെ കൈയിൽ നിന്നും വെള്ളതുണിയും ചാരുന്റെ ഡ്രെസ്സ് മറ്റും വാങ്ങി.

മോളേ എന്റെ കുഞ്ഞു.

കുഴപ്പം ഇല്ല അമ്മേ  മയക്കത്തിൽ ആണ്.

ഡോക്ടർ വരുമ്പോൾ ബാക്കി ഒക്കെ പറയും.

ഞാൻ പറഞ്ഞില്ലെടോ ഒന്നും സംഭവികില്ലന്നു.

ഞാൻ വിധുവേട്ടന്റെ കൈ മുറുകെ പിടിച്ചു.

ആ തക്കത്തിനു അതു മുതലാക്കി വിധുവേട്ടൻ എന്റെ കൈ നെഞ്ചോട് ചേർത്തു വച്ചു. കണ്ണുകൊണ്ട് വിടാൻ പറഞ്ഞിട്ടു ഒരു കൂസലുമില്ലാതെ നെഞ്ചോട് ചേർത്തു വച്ചു നില്കുവാ  ഞാൻ പെട്ടെന്ന് കൈ വലിച്ചെടുത്തു. അമ്മയുടെ അടുത്തു പോയി നിന്നു.

എന്നെ വിധുവേട്ടൻ നീ പൊടിപുല്ലേ എന്നു പറഞ്ഞു.

അപ്പോഴേക്കും നേഴ്‌സ് വെള്ളതുണിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ കൊണ്ടു വന്നു അമ്മേടെ കൈയിൽ കൊടുത്തു.

പുറകെ ഡോക്ടർ കവിതയും വന്നു.

.ഈശ്വരന് നന്ദി പറയുകയാണ് വേണ്ടത്.

അദ്ദേഹം ആണ് നിങ്ങളുടെ മകളേ രക്ഷപ്പെടുത്തിയത്.

ഇങ്ങനെ ഉള്ള ഒരു അവസ്ഥയിൽ രക്ഷപെട്ടത് മുകളിൽ ഇരിക്കുന്ന ആളുടെ കളിയാണ്

എന്നു പറഞ്ഞു ഡോക്ടർ പോയി.

നല്ല ഓമനത്തം ഉള്ള ഒരു മോൻ ആയിരുന്നു.

സമയം 9 am ആയി

ഞാൻ ചേട്ടയിയെ വിളിച്ചു എല്ലാം പറഞ്ഞു.

മറുവശത്തു നിന്നും സന്തോഷം നിറഞ്ഞ ഒരു എങ്ങാൽ അടിച്ച കരച്ചിൽ ഞാൻ കേട്ടു.

സിദ്ധു എനിക്കു ഇപ്പോൾ സംസാരിക്കാൻ വയ്യടാ എന്തോ പോല്ലേ.ഞാൻ അങ്ങോട്ടു വിളിക്കാടാ

എന്നു പറഞ്ഞു ചേട്ടായി ഫോൺ വച്ചു.

അപ്പോഴേക്കും എവിടുന്നോ പോയി കുറച്ചു ലഡു വാങ്ങി വിധുവേട്ടൻ വന്നു.

ഒരു ലഡു എടുത്തു എന്റെ വായിൽ കുത്തി കയറ്റി

അതു കണ്ട അച്ഛനും അമ്മയും മുഖത്തോടു മുഖം നോക്കി ചിരിച്ചു

                                 ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!