Skip to content

ദേവാമൃത – 2

devamrutha

എന്റെ മൂന്നാമത്തെ മകൻ

          ങേ……….   എന്റെ രണ്ടു ഉണ്ടകണ്ണുകൾ പുറത്തേക്കു തള്ളി.ആ തള്ളൽ മാറാതെ ഞാൻ ചാരുനെ നോക്കിയപ്പോൾ അവളുടെ അവസ്‌ഥയും അതു തന്നെ. പെട്ടല്ലോ നാരായണാ എന്നു മനസിൽ പറഞ്ഞു കൊണ്ട് ഞാൻ ആ അമ്മയെ നോക്കി . ‘അമ്മ ഒരു ചെറു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കുവാ. ഞാനും ഒരു ചമ്മിയ ചിരി പാസ്സാക്കി. അപ്പോഴേക്കും ധനു അങ്ങോട്ടേക്ക് വന്നു. എന്നെയും ചാരുനെയും കുട്ടി മണ്ഡപത്തില്ലേക് കൊണ്ടു പോയി . പോകും വഴി ഞാൻ ആ അമ്മയെ ഒന്നൂടെ തിരിഞ്ഞു നോക്കി. ഇപ്പോഴും ചിരിച്ച മുഖത്തോടെ എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നു അവർ.

      മണ്ഡപത്തിൽ നിന്നപ്പോഴും താലികെട്ട് പോലും കണ്ടു ആസ്വാധികാൻ എനിക്കു സാധിച്ചില്ല. ആ ‘അമ്മ ഫിലോസഫി സാറിനോട് ഞാൻ പറഞ്ഞതൊക്കെ പറയുമോ ?  അയാള് ഇനിയും വന്നു ഫിലോസഫി പഠിപ്പിക്കുമോ എന്നൊക്കെ മനസിനെ വല്ലാത്ത ഒരു അവസ്‌ഥയിൽ എത്തിച്ചു.

             ഫോട്ടോ എടുകൻ നിന്നപ്പോഴും എന്തോ ഒന്ന് കളഞ്ഞു പോയ അണ്ണാന്റെ ലുക്ക് ആയിരുന്നു എനിക്കു.

പിന്നെ ഞാൻ ചിന്തിച്ചു ഞാൻ എന്തിന് പേടിക്കണം ? ആരുടെ മുന്നിലും തോൽകാത്ത ആരോടും എന്തുപറയുന്നു എന്റെ തന്റേടം ഇവിടെ പോയി . ഞാൻ പേടിക്കാൻ പാടില്ല  എന്തുമാവട്ടെ അതൊക്കെ നേരിടണം. ആ ഒരു ധൈര്യത്തിൽ ഞാൻ ചാരുനെയും കുട്ടി ആഹാരം കഴിക്കാൻ പോയി. കഴിച്ചോണ്ടിരികെ ചാരു എന്നോട് ചോദിച്ചു. അല്ല സിദ്ധു നമ്മുടെ ഫിലോസഫി സാർ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിലോ?  സംഭരിച്ചു വച്ച ധൈര്യത്തിൽ ഞാൻ പറഞ്ഞു . അങ്ങേരു ഇങ്ങു വരട്ടെ ഫിലോസഫി പഠിപ്പിക്കാൻ അപ്പോൾ ഞാൻ അയാൾക്കു ഹിസ്റ്റോറി പഠിപ്പിച്ചു കൊടുക്കും. ഓഹോ അത്രക്ക് ആയോ. എങ്കിൽ ദേ എന്റെ പൊന്നുമോള് അങ്ങോട്ടു നോക്കെ.ഞാൻ നോക്കിയപ്പോൾ കല്യാണ ചെക്കന്റെ തൊട്ടു അപ്പുറത്തും ഇരുന്നു വെട്ടി വിഴുങ്ങുവാ. അയാളെ കണ്ടപ്പോഴേ എന്റെ വയറു നിറഞ്ഞു.

      അപ്പോഴേക്കും ഒരു ചെക്കൻ സാമ്പാർ കൊണ്ടു വന്നു  ചോറില്ലേക് ഒഴിച്ചു. എനിക്കു അണെങ്കിൽ കല്യാണവിട്ടില്ലേ സാമ്പാർ വല്ല്യ ഇഷ്ടമാ.അതിനു വേറെ ഒരു രുചി തന്നെയാണ്. എനിക്കു അതു കഴിക്കാൻ ഉള്ള ഒരു മനസീകവസ്‌ഥാ അല്ലായിരുന്നു. എന്തോ ഒരു പേടി മനസിൽ. കുടുംബത്തെ ചേർത്തു എന്തൊക്കെ തോന്നിവാസം ആണ് ഞാൻ സ്വന്തം അമ്മയോട്  പറഞ്ഞു കൊടുത്തതു. ആ ‘അമ്മ  എല്ലാം പറഞ്ഞു കൊടുത്തു കണ്ണും നാരായണാ.

     എന്റെ സിദ്ധു എന്തു രുചിയാടി ഈ സാമ്പാറിനു. നീ ഒന്നു കഴിച്ചു നോക്കെ. എന്നെ ചാരു കളിയാക്കുവാണെന്നു അറിഞ്ഞാട്ടും എനിക്കു ഒന്നും പറയാൻ പറ്റുന്നില്ല. എങ്ങനെയോ ആഹാരം കഴിച്ചു എന്നു വരുത്തി എഴുന്നേറ്റു.സാമ്പാറിനെ കുറിച്ചു ഓർത്തപ്പോൾ എന്റെ ചങ്ക് ഒന്നു പിടഞ്ഞു.

        ചെറുക്കനും പെണ്ണും ഇറങ്ങാൻ നേരം ആയി വന്നു

ഞാനും ചാരുവും ധനുവും കുടി പുറത്തിരുന്നു കത്തി അടിക്കുവായിരുന്നു.

   അപ്പോഴാണ്  ഒരാൾ എന്നെ ലക്ഷ്യം വച്ചു നടന്നു വരുന്നത് ഞാൻ കണ്ടത് .

എന്റെ നെഞ്ചിൽ ചെണ്ട മേളം നടക്കുകയായിരുന്നു അപ്പോൾ.

   മോളേ …….   ആ ‘അമ്മ ആയിരുന്നു അത്  ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു എന്റെ ഒപ്പം ചാരും ധനുവും എഴുന്നേറ്റു .    ‘അമ്മ എന്തേലും പറയും മുന്നേ ഞാൻ അങ്ങോട്ടു പറഞ്ഞു.

         എന്റെപോന്നമ്മേ ഞാൻ അറിഞ്ഞു കൊണ്ടല്ല അങ്ങനെ ഒന്നും പറഞ്ഞതു അപ്പോഴത്തെ വിഷമത്തിലും ദേഷ്യത്തിലും അങ്ങനെ പറഞ്ഞു പോയതാണ്  ഇതിന്റെ പേരിൽ ഇനി ഒരു പ്രശ്നം ഉണ്ടാവരുത്

മോളേ ഇങ്ങനെ ഒക്കെ പറയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോമോളേ

എന്റെ മോൻ ഒരു പാവം ആണ് എന്റെ രണ്ടു മക്കളേക്കാൾ പാവം

പാവമോ ഫിലോസഫി സാർ പാവം ആണെന്നോ   ഭീകരൻ അല്ലെ ഭീകരൻ  ഞാൻ എന്റെ മനസിൽ പറഞ്ഞു.

ആരോടോ സംസാരിച്ചു കൊണ്ടു ഇരുന്ന ഫിലോസഫിസാറിനെ ‘അമ്മ നോക്കി വിധു………… എന്നു വിളിച്ചു   അയാള് തിരിഞ്ഞു നോക്കിയപ്പോൾ ‘അമ്മ കൈ ആട്ടി ഞങ്ങളുടെ അടുത്തേക്കു വിളിച്ചു.

എന്റെ നെഞ്ചിൽ ചെണ്ടമേളം തകൃതിയായി നടന്നു കൊണ്ടിരുന്നു

അയാള് അടുത്തു വന്നു . എന്താ അമ്മേ വിളിച്ചത് . 

ചാരു എന്നെ തന്നെ നോക്കി നില്കുവാ ഇവിടെ എന്താ നടക്കുന്നത് എന്നു അറിയാതെ ധനുവും നിൽപ്പുണ്ട്

       മോനെ  ഈ കുട്ടിയെ ‘അമ്മ ഇവിടെ വച്ചു പരിജയപ്പെട്ടതാണ്  മോളേ ഇതാണ് വിധു ‘അമ്മ പരിചയപ്പെടുത്തി

ഹായ് ഞാൻ വർഷവർദ്ധൻ    എനിക്കു കൈ തന്നു അയാൾ പറഞ്ഞു .

ഞാൻ തിരിച്ചു എന്നെ പരിചയപ്പെടുത്തി  ദേവാമൃത     നൈസ് നമേമണല്ലോ

ഞാൻ tnx പറഞ്ഞു

മോനെ ഇതു ചാരു  അയാള് ഹലോ പറഞ്ഞു ചാരുനോട്. ചാരു തിരിച്ചും

ഇതു ധനു      അയാള് അപ്പോൾ പറഞ്ഞു ധനുനേ എനിക്കു അറിയാം അമ്മേ എന്നു

ഇയാള് നന്നായി അഭിനയിക്കുന്നുണ്ട് ഒന്നും നടന്നാട്ടില്ല എന്ന രീതിയിൽ ആണ്  സംസാരം ഒക്കെ എന്നാൽ ഞാൻ എല്ലാം അമ്മയോട് മൊഴിഞ്ഞെന്നു പാവത്തിന് അറിയില്ലല്ലോ

അപ്പോഴാണ് ഞാൻ അയാളെ   ശ്രദ്ധിച്ചത്  ആരു കണ്ടാലും ഒന്നു നോക്കി പോകും.  പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അഴക്

ആ വെള്ളാരം കണ്ണുകളും 

ക്ലിൻഷെയവ് ചെയ്ത മുഖത്തു രോമങ്ങൾ കിളിർത്തു വരുന്നു. അതു അയാൾക്കു അഴക് കൂട്ടുന്നു.

റോയൽബ്ലൂ ഷർട്ടും ക്രീംനിറത്തിലെ ജീൻസും അയാൾക്കു സൗന്ദര്യം കൂട്ടുന്നു  ഈ അമ്മയുടെ മകൻ അല്ലെ അപ്പോൾ അഴകിന്റെ കാര്യം പറയണോ

ഞാൻ മനസിൽ ഓർത്തു

         മോളേ……. അമ്മയുടെ വിളി കേട്ടപ്പോൾ ആണ് ഞാൻ സ്വബോധം വീണ്ടെടുത്ത് 

എങ്കിൽ ഞങ്ങൾ പോകട്ടെ മോളേ  നിങ്ങൾ  ചെക്കന്റെ വീട് കാണാൻ വരില്ലേ ?

വരും അമ്മേ

എങ്കിൽ ഞങ്ങൾ അങ്ങോട്ടു നടകട്ടു

ശരി അമ്മേ 

ഭാഗ്യം ‘അമ്മ  ഒന്നും  പറഞ്ഞട്ടില്ല.  

അവർ നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു  പെട്ടന്ന് നമ്മുടെ ഫിലോസഫി സാർ ഒന്നു തിരിഞ്ഞു നോക്കി ചിരിച്ചു

                                      (തുടരും)

(ഇന്നലെ എഴുത്തിൽ ഒരുപാട് തെറ്റുകൾ വന്നു . കഥ എഴുതി കഴിഞ്ഞു ഞാൻ നേരെ പോസ്റ്റ് ചെയിതു ഒന്നു വായിച്ചു നോക്കില്ല.   അതു എന്റെ തെറ്റാണ്  എല്ലാവരും ക്ഷമിക്കുക )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!