Skip to content

ദേവാമൃത – 21

devamrutha

വീട്ടിലേക്ക് പോകുംവഴി എല്ലാവർക്കും വേണ്ടി ഡ്രസ്സും മറ്റും വാങ്ങിയിരുന്നു. വേണ്ട എന്ന് പല ആവർത്തി പറഞ്ഞതാണ് ആരു കേൾക്കാൻ. പിന്നെ ഞാനും കരുതി വിധുവേട്ടന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്ന്

കാർ ഗേറ്റ് കടന്ന് ചെന്നപ്പോഴേ ഞാൻ കണ്ടു എന്നെയും കാത്തു ഉമ്മറപ്പടിയിൽ നിൽക്കുന്ന ചേട്ടായിയെ.

ഞാൻ കാറിൽ നിന്നുമിറങ്ങി ഓടി ചെന്ന് ചേട്ടായി കെട്ടിപ്പിടിച്ചു അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ചേട്ടായിയുടെ കണ്ണും അപ്പോഴേക്കും നിറഞ്ഞിരുന്നു.

മതി മതി ചേട്ടായീടെ മോളുടെ ഒരു സ്നേഹം. അകത്തേക്ക് കയറു എന്നിട്ടാവാം ബാക്കി സ്നേഹപ്രകടനങ്ങൾ എല്ലാം. ഇതും പറഞ്ഞ് അച്ഛനുമമ്മയും ചാരുവും കുഞ്ഞും പുറത്തേക്കുവന്നു .പെട്ടെന്ന് ചേട്ടായി എന്നെ അടർത്തിമാറ്റി വിധുവേട്ടന്റെ അടുത്തേക്ക് നടന്നു.

എന്താ വിധു അവിടെത്തന്നെ നിന്ന് കളഞ്ഞത് അകത്തേക്ക് വരൂ. ഇത് വധുവിന്റെ സ്വന്തം വീടായി കണ്ടാൽ മാത്രം മതി.

ഞാൻ അങ്ങനെ തന്നെയാണ് ദേവേട്ടാ കരുതുന്നതു. പിന്നെ ചേട്ടനും അനിയത്തിയുടെയും സ്നേഹപ്രകടനങ്ങൾ എല്ലാം കഴിഞ്ഞിട്ട് അകത്തേക്ക് വരാമെന്നു കരുതി അത്രേയുള്ളൂ.

വിധുവേട്ടനും ചേട്ടായിയും  അകത്തേക്ക് കയറി ഞാൻ പോയി കാറിൽ നിന്നും കവറുകൾ മറ്റും എടുത്തുകൊണ്ട് അകത്തേക്ക് നടന്നു. എന്നെയും കാത്തു ചാരു മോനുമായി നിൽപ്പുണ്ടായിരുന്നു അവിടെ.

എൻറെ കുട്ടിക്ക് സുഖമല്ലേ അവിടെ. എന്റെ മോളേ പൊന്നുപോല്ലേ അല്ലെ വിധു നോക്കുന്ന

അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

അയ്യേ എന്റെ കുട്ടി കരയുന്നോ എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ

ഞാൻ എല്ലാം പറയാം പക്ഷേ ഈ വീട്ടിൽ ആരും അറിയരുത് ഒന്നും. ചാരു എനിക്കു വാക്ക് തരണം.

ആരും ഒന്നും അറിയില്ല .ഉറപ്പു.

എന്നാൽ ചാരുന്റെ റൂമിൽ പോകാം നമ്മൾക്ക്.

അപ്പോഴേക്കും അമ്മ എല്ലാവർക്കും കാപ്പിയുമായി വന്നു .ഞാൻ കുഞ്ഞുമായി അകത്തേക്ക് കയറി. എന്നിട്ട്  ചാരുന്റെ കൈയിൽ നിന്നും ഓരോ കവറും വാങ്ങി ഓരോരുത്തരുടെയും കയ്യിൽ കൊടുത്തു .

അമ്മ ആകെ ക്ഷീണിച്ചു പോയി അടികുടാൻ ഞാൻ ഇല്ലാത്തതുകൊണ്ട് ആകും എന്ന മനസ്സ് ഞാൻ പറഞ്ഞു അച്ഛൻ പഴയ പോലെ തന്നെ ഇപ്പോഴും.

എല്ലാവരും സംസാരിക്കുന്നതിനു ഇടയി. ഞാനും ചാരുവും മുറിയിലേക്ക് പോയി.

അവിടെ ഞാൻ ചെന്നതിനുശേഷം നടന്നതൊക്കെ ചാരുവിനോട് പറഞ്ഞു. എൻറെ കണ്ണുകൾ ഞാൻ പറയുന്നത് അനുസരിക്കാതെ നിറഞ്ഞൊഴുകി. അത് കണ്ടിട്ടാവാം ചാരുന്റെ കണ്ണുകളും നിറഞ്ഞിരുന്നു .എന്റെ കുട്ടി വിഷമിക്കാതെ വിധു ഒരുതെറ്റും ചെയ്തിട്ടില്ലെന്ന് നിനക്ക് ഉറപ്പല്ലേ പിന്നെന്തിനാ എന്റെ മോൾ സങ്കടപ്പെടുന്നതു.പിന്നെ കേട്ടിടത്തോളം എൻറെ മോൾക്ക് പരിഹരിക്കാൻ കഴിയുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂ അത് എന്റെ കുട്ടി തന്നെ അങ്ങ് പരിഹരിക്കു. ഇതിപ്പോൾ ഇവിടെ ആരും അറിയേണ്ട അറിഞ്ഞാൽ ഈ ചെറിയ പ്രശ്നം അവർ വലിയ പ്രശ്നമാകും അത് വേണ്ട.

ഞാൻ എല്ലാം മുള്ളി കേട്ടു.

അപ്പോഴേക്കും വിധുവേട്ടൻ അങ്ങോട്ടേക്ക് വന്നു. സിദ്ധു എനിക്ക് അത്യാവശ്യമായി ഹോസ്പിറ്റൽ വരെ ഒന്ന് പോകണം ഇപ്പോൾ എന്നെ വിളിച്ചിരുന്നു എനിക്കു പോയേ പറ്റും.

നീയിവിടെ നിൽക്കുന്നെങ്കിൽ നിൽക്കു ഞാൻ വൈകിട്ട് വന്നു നിന്നെ കൂട്ടിയിട്ട് പോകാം .എനിക്ക് പോകാതിരിക്കാൻ പറ്റില്ല അതുകൊണ്ടാണ്.എന്തു പറയുന്നു നീ.

ഞാനും വരുന്നു എന്നെ വീട്ടിൽ ആക്കിയിട്ട് പോയാൽമതി ഇവിടെ നിന്നാൽ എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല .ഞാനും വരുവാ.

എങ്കിൽ ശരി നമുക്ക് ഇറങ്ങാം അച്ഛനോടും അമ്മയോടും ചേട്ടനോടും ഞാൻ പറഞ്ഞിട്ടുണ്ട് എങ്കിലും നീയും കൂടി ഒന്നു പറ.

ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി.

നിങ്ങളാരും വേറൊന്നും വിചാരിക്കല്ലേ എനിക്ക് ചെല്ലാതിരിക്കാൻ പറ്റില്ല. അതുകൊണ്ടാണ്. ഇനി ഞങ്ങൾ രണ്ടു ദിവസം ഇവിടെ നില്ക്കാൻ ആയിട്ട് വരുന്നതാണ്

അത് സാരമില്ല മോനെ മോൻറെ തിരക്ക് ഞങ്ങൾക്ക് മനസ്സിലാവും. ഒരു ഡോക്ടർ ആവുമ്പോൾ അദ്ദേഹത്തിൻറെ കടമ അവർ നിറവേറ്റണം.  ഇതിനേക്കാൾ വലുതല്ലേ ഒരാളുടെ ജീവൻ പിന്നെ എൻറെ പൊന്നു മോളെ നന്നായി നോക്കണം കുട്ടി ഒരു പാവമാ.

വിധുവേട്ടൻ ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു

സിദ്ധു നീ ഇതുവരെ ധനു വിനെ വിളിച്ചില്ല എന്ന് അവൾ പരാതി പറഞ്ഞു ഇന്ന് തന്നെ അവളെ ഒന്ന് വിളിക്കണം ഇപ്പോൾ തന്നെ അവൾ നിന്നോട് വലിയ പിണക്കത്തിലാണ് അത് മാറ്റണം

ഇന്ന് തന്നെ അവളെ വിളിച്ചിരിക്കും ഞാൻ .അവളുടെ കാര്യം മറന്നു ഞാൻ എന്റെ ഭാഗത്താണ് തെറ്റു.

എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ

പോകുംവഴി വിധുവേട്ടൻ എന്നോട് ചോദിച്ചു. തൻറെ മനസ്സാക്ഷി സൂക്ഷിപ്പ് കാരിയോട് എല്ലാം പറഞ്ഞോ എന്ന്.

ഞാൻ എല്ലാം പറഞ്ഞു എന്നുള്ള രീതിയിൽ ഒന്ന് ഇരുത്തി മൂളി.

സിദ്ധു ഞാൻ നിന്നെ ഒരിക്കലും ചതിച്ചിട്ടില്ല മോളെ .എനിക്കതിന് കഴിയില്ല .ഞാനായി ഒരു തെറ്റു ഇതുവരെ ചെയ്തിട്ടില്ല .ഇനിയൊട്ടു ചെയത്തതുമില്ല .നിയാണ്  എന്റെ ജീവൻ നീ ഇല്ലാതെ ഒരു ജീവിതം എനിക്കിനി വേണ്ട

വിനുവേട്ടൻ അപ്പോഴേക്കും എന്റെ കൈ പിടിച്ചു നെഞ്ചിനോട് ചേർത്തു വെച്ചിരുന്നു അതിൽ വിനുവേട്ടൻ ചുണ്ടുകൾ സ്പർശിച്ചു

ഞാൻ പറഞ്ഞില്ലല്ലോ വിധുവേട്ടൻ തെറ്റ് ചെയ്തെന്ന് അന്ന് രാത്രിയിൽ ആ ഒരു സിറ്റുവേഷനിൽ ആ രംഗം കണ്ടാ ആരും വിധുവേട്ടനെ തെറ്റുകാരനായി മാത്രമേ ചിത്രീകരിക്കും അതുമാത്രമേ ഞാനും ചെയ്തുള്ളൂ .ശരി ഏതാണെന്നു മനസ്സിലായപ്പോൾ ആ തെറ്റ് ഞാൻ തിരുത്തി .പിന്നെ ഒരു ഏറ്റുപറച്ചിൽ ഇനി വേണ്ട എത്രയും പെട്ടെന്ന് മാരണത്തിനെ അവിടെനിന്നും ഇറക്കി വിട്ടാൽ മതി.

എനിക്കും അതാണ് ആഗ്രഹം എന്നാൽ എനിക്ക് പെട്ടെന്ന് അവളെ ഇറക്കിവിടാൻ പറ്റില്ല. അതിന് എനിക്ക് കുറച്ചുദിവസത്തേ സമയം കൂടി വേണം സുരക്ഷിതമായി എത്തേണ്ട കൈകളിൽ തന്നെ അവളെ എത്തിക്കണം.

സിദ്ധു വിന് ഇന്നവിടെ നിൽക്കാമായിരുന്നു .തൻറെ അച്ഛനും ചേട്ടനും ഒക്കെ അത് സന്തോഷം ആയേനെ .എനിക്കും ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ ആ മാരണം അവിടെ ഉള്ളടത്തോളം എനിക്ക് സന്തോഷമെന്നത് ഇനി ഉണ്ടാവില്ലാ. എന്തു സമാധാനത്തിൽ ആണ് ഞാനവിടെ നിൽക്കുക. ഇതിനർത്ഥം ഞാൻ വിനുവേട്ടനെ സംശയിക്കുന്നു എന്നല്ല .വിനുവേട്ടനെ എനിക്ക് വിശ്വാസമാണ് .എന്നാൽ അവളെ എനിക്ക് വിശ്വാസമില്ല. എന്ത് കൂതറ പരിപ്പാടിയും  കാണിക്കാനുള്ള കഴിവ് അവൾക്കുണ്ട് .എനിക്ക് നന്നായി അറിയാം അതുകൊണ്ടാണ് ഞാനും കൂടെ പോന്നത്.

താൻ എപ്പോഴും എന്റെ കൂടെ ഉണ്ടാവണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. സ്നേഹം നൽകിയില്ലെങ്കിലും താൻ എപ്പോഴും എന്റെ കൺവെട്ടത്ത് തന്നെ ഉണ്ടല്ലോ അത് മതിയെനിക്ക്

വിധുവേട്ടനു എന്നോട് ദേഷ്യം ഉണ്ടോ.?

എന്തിനു.?

ഞാനിങ്ങനെ അകലം പാലിക്കുന്നതിനു

ഒരിക്കലുമില്ല സിദ്ധു.

നിൻറെ സ്ഥാനത്ത് വേറൊരു പെണ്ണായിരുന്നെങ്കിൽ ഇങ്ങനെ ആയിരിക്കില്ല അവൾ പ്രതികരിക്കുക. എന്നാൽ നീ എല്ലാം ശ്രദ്ധാപൂർവ്വമാണ് കൈകാര്യം ചെയ്യുന്നത്. അങ്ങനെയുള്ള നീ എന്നോട് അകലം കാണിക്കുന്നത് നല്ലതിന് വേണ്ടിയാണ് എന്നു എനിക്കറിയാം .അവളിവിടെ ഉള്ളിടത്തോളം കാലം നമുക്ക് സമാധാനമായി ജീവിക്കാൻ പറ്റില്ല. ആരെക്കാളും നന്നായി അവളെ എനിക്കറിയാം.അവളുടെ വിജയത്തിന് വേണ്ടി ആരെയും കൊല്ലാൻ പോലും മടിക്കില്ല . അത്രയും ക്രൂരത നിറഞ്ഞ ഒരു മനസാണ് അവക്കു. നീ സൂക്ഷിക്കണം വീട്ടിൽ ഞാനുണ്ടെങ്കിൽ കുഴപ്പമില്ല .ഇല്ലാത്ത സമയങ്ങളിൽ നീ നന്നായി സൂക്ഷിക്കണം അവൾ എന്തും ചെയ്യാൻ മടിക്കില്ല.

അപ്പോഴേക്കും ഞങ്ങൾ വീട്ടിലെത്തിയിരുന്നു. എന്നെ ഇറക്കിയിട്ട് വിധുവേട്ടൻ നേരെ ഹോസ്പിറ്റലിലേക്ക് പോയി .ഞാൻ അകത്ത് ചെന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു ഫോണിൽ കുത്തികൊണ്ടു ഇരിപ്പുണ്ടായിരുന്നു.

എന്നെ കണ്ടപ്പോൾ രാഖി ഏട്ടത്തി ഓടിവന്നു എന്താ സിദ്ധു  നേരത്തെ ഇങ്ങു പോന്നത് വൈകിട്ട്  വരു എന്നു പറഞ്ഞത് അല്ലെ .

അത് ഏട്ടത്തി വിനുവേട്ടന് ഹോസ്പിറ്റലിൽ നിന്നും ഒരു കോൾ വന്നു അങ്ങനെ പോയി.എന്നെ ഇവിടെ കൊണ്ടു വന്നു ഇറക്കിയിട്ടു ആണ് പോയേ

സിദ്ധു നിങ്ങൾ പോയപ്പോൾ മുതൽ പേപിടിച്ച പേപ്പട്ടിയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടത്തമായിരുന്നു അവൾ .അരമണിക്കൂർ ആയതേ ഉള്ളു ഇരുന്നിട്ട് .ഇവളേ ഇവിടുന്നു ഇറക്കിവിടാൻ ഒരു വഴിയും ഇല്ലല്ലോ ദൈവമേ .

ഏട്ടത്തി ഞാനൊന്ന് പോയി ഫ്രഷ് ആയി ഡ്രസ്സ് മാറ്റിയിട്ട് അടുക്കളയ്ക്ക് വരാം.

അതിനാവശ്യം എല്ലാ സിദ്ധു .ഒരു വിധം ഞാനും അമ്മയും കൂടെ എല്ലാം ഒരുക്കിയിട്ടുണ്ട് . എങ്കിലും നീ പോയി ഡ്രസ്സ് മാറ്റിയിട്ട് വാ

ഏട്ടത്തി മുകിൽ മോളേന്തിയെ അവൾ വിമൽഏട്ടനുമായി കയറി കിടന്നുറങ്ങി. ഇത്രയും നേരം രണ്ടുപേരും ഗുസ്തി ആയിരുന്നു.

വിജി ചേച്ചിയോ

ആ റൂമിൽ കാണുമായിരിക്കും.

എങ്കിൽ ഏട്ടത്തി ഞാനന്ന് പോയി ഫ്രഷ് ആയിട്ടു വരാം

റൂമിൽ കയറി മാറാനുള്ള ഡ്രസ്സുമായി ബാത്ത്റൂമിൽ കയറിയതും  കാലുതെന്നി അമ്മേ ………..എന്നുള്ള വിളിയോടു കൂടി തറയിൽ നിലംപതിച്ചു കൈ ഭിത്തിയിൽ ഇടിക്കുകയും വേദനയിൽ ഞാൻ ഉറക്കെ കരയുകയും ചെയ്തു അപ്പോഴേക്കും ഒരു പ്രത്യേക സുഗന്ധം  അവിടം ആകെ വ്യാപിച്ചിരുന്നു.

                       (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!